ആദ്യം കണ്ട ആള്‍ പ്യൂണ്‍ ദാമോദരനായിരുന്നു. അയളോടുതന്നെ പറഞ്ഞു.\r\n അയാളെന്നെ ...... ജി കെ നായര്‍ എന്നെ..... മേശക്ക് അപ്പുറത്ത് എഴുന്നേറ്റ് നിന്ന്, മുഖം കൈകളില്‍ എടുത്ത് എന്‍റെ ചുണ്ടുകളില്‍........\r\n പൊട്ടിക്കരഞ്ഞുകെണ്ട് തന്നെ സഹപ്രവര്‍ത്തകരുടെ നടുവിലേക്ക് ഓടിയെത്തി. ചുറ്റും കൂടിയ പത്തോ ഇരുപ തോ സ്ത്രീ പുരുഷന്മാര്‍ക്ക് മുന്നില്‍വച്ച് വിളിച്ചുപറഞ്ഞു.\r\n അയാളെന്നെ പീഡിപ്പിക്കയായിരുന്നു. ...... വളരെ നാളുകളായിട്ട്......... ശാരീരികമായിട്ട്........ എല്ലാം സഹിക്കുകയായിരുന്നു............ ഒരു സ്ത്രീയായതുകൊണ്ട്മാത്രം......... മടുത്തു....... Continue reading
ചെറുകഥകൾ - STORIES
പിന്‍ ശീലക്കും പിന്നില്‍
പിന്‍ ശീലക്ക് പിന്നില്‍ നിന്നും ആര്‍ത്തലച്ചൊരു സ്ത്രീയെത്തി. സ്ത്രീയെ തുടര്‍ന്ന് ഒരു ബാലനെത്തി. സ്ത്രീ അയാളുടെ ഭാര്യയാകാം, ബാലന്‍ മകനാകാം. അതോടൊപ്പം ഒരു ശോകരാഗം അകത്തളമാകെ നിറഞ്ഞു. വേദിയിലെ വെളിച്ചം മരിച്ചുകിടക്കുന്ന വ്യക്തിയിലേക്ക്, കെട്ടിപ്പിടിച്ചു കേഴുന്ന സ്ത്രീയിലേക്ക്, വിറങ്ങലിച്ച് ഒന്നു കരയാന്‍ പോലും കഴിയാത്ത ബാലനിലേക്ക് കേന്ദ്രീകരിച്ചു. ബാക്കിയെല്ലായിടവും ഇരുളിലാണ്. കാണുന്ന വെളിച്ചത്തിനും ഭീകരതയുടെ മുഖം.\r\n അവര്‍ക്ക്, സ്ത്രീക്ക് ബാലന് ദുഃഖത്തിന്‍റെ നീര്‍ച്ചാലുകളെ തീര്‍ക്കാനേ കഴിയുകയുള്ളൂവെന്ന് സദസ്സിനറിയാം. സദസ്സ്യര്‍ ഇതുപോലെ എത്രയോ രംഗങ്ങള്‍ കണ്ടിരിക്കുന്നു, വേദികളില്‍ മാത്രമല്ല, ജീവിതത്തിലും. Continue reading
ന്യൂ റിയാലിറ്റി ഷോ
ഏഴു സുന്ദരന്മാരുടേയും മൂന്നു സുന്ദരികളുടേയും മുഖങ്ങള്‍ തെളിഞ്ഞു, പഴയ ട്യൂബ് ലൈറ്റു പോലെ....\\r\\n\\r\\n അവര്‍ മുകളിലേക്ക് നോക്കി.\\r\\n\\r\\n ഓ...ഗോഡ്... യുവര്‍ ഗുഡ്നസ്സ്.... Continue reading
നാസര്‍ തിരിച്ചു വന്നില്ല
പല വിധ അഭിപ്രയങ്ങള്‍ കേട്ടും, വിമര്‍ശനങ്ങള്‍ അറിഞ്ഞും യോജിച്ചു യോജിക്കാതെയും. പലരോടും നീരസത്തിലും അഭിപ്രായ യോജിപ്പിലും പിറ്റേന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. വാര്‍ഡു മെമ്പറും, കുടുംബ സുഹൃത്തും എങ്ങുമെങ്ങും തൊടാതെ മുഴി മനഞ്ഞിലിനെപ്പോലെ നില കൊണ്ടു Continue reading
നാളത്തെ, മറ്റന്നാളത്തെ അഭിമുഖം
പിന്നീട് ഓരോരുത്തുരും അവകാശങ്ങള്‍ ഉന്നയിച്ചു. എന്തുകൊണ്ട് സ്വന്തം ചേരിയില്‍ നിര്‍ത്താന്‍ ഉതകുന്നതെന്ന് തെളിവുകള്‍ നിരത്തി, മറ്റുള്ളവരുടെ കൂടെ നിന്നലുണ്ടാകാവുന്ന വൈതരണികളും അക്കമിട്ട് നിരത്തി. ശബ്ദങ്ങള്‍ ഉയര്‍ന്നു. വാക്കുകള്‍, അതി അര്‍ത്ഥ വാക്കുകളായി... കായ ബല പരീക്ഷണത്തിലേക്ക് നീങ്ങുന്നെന്ന് തേന്നിയപ്പോള്‍ ചോദ്യ കര്‍ത്താവ് ശബ്ദമുയര്‍ത്തി പറഞ്ഞു. Continue reading
നാനാര്‍ത്ഥങ്ങള്‍
ക്ഷമിക്കണം, അവളെന്നു വിളിക്കാന്‍ അവളെന്‍റെ ഭാര്യയല്ല. എന്‍റെ പെണ്‍ സുഹൃത്താണ്. സെക്സ് പാര്‍ട്ടണര്‍. തുല്യ അധികാരാവകാശങ്ങളോടു കൂടിയാണ് ഞങ്ങള്‍ ജീവിതത്തെ വ്യവസ്ഥയാക്കിയിരിക്കുന്നത്. ഈ വില്ല വാങ്ങിയതും അങ്ങിനെ തന്നെയാണ്. വില്ലക്ക് മുന്നില്‍ മനോഹരമായ പൂന്തോട്ടം വച്ചു പിടിപ്പിച്ചതും, ഫര്‍ണിച്ചറുകള്‍, ഏസി, വാഷിംഗ് മെഷിന്‍, കാര്‍ വാങ്ങിയതും അങ്ങിനെ തന്നെയാണ്. എടി, പോടി, അവള്‍ എന്ന വിളികള്‍ ഒരിക്കലും ഉണ്ടാകരുതെന്ന് വാക്കാല്‍ പറഞ്ഞിരുന്നു. Continue reading
തൊണ്ടി സാധനം
“നിങ്ങളുടെ മാത്രമോ... ഞാനാരെന്ന് നിങ്ങള്‍ക്കറിയുമോ...ഈ ലോകത്തെ ലക്ഷക്കണക്കിന്.... അല്ല കോടിക്കണക്കിന് പുരുഷന്മാരുടെ സ്വന്തമാണു ഞാന്‍..... മോഹങ്ങളാണ്, സ്വപ്നങ്ങളാണ്....വിവരസാങ്കേതിക വിദ്യയുടെ അപാരമായ സാദ്ധ്യതയായ വെബിലൂടെ അവരെല്ലാമെന്നെകാണുന്നു, അറിയുന്നു, നുകരുന്നു,മുകരുന്നു, ആസ്വദിക്കുന്നു... ഒരുപക്ഷെ, നിങ്ങളെന്നെ മോഷ്ടിക്കുമ്പോഴും അവരെന്നെ കാണുകയായിരുന്നിരിക്കണം. മയക്കു മരുന്നില്‍ മയങ്ങിമറന്ന് ഉറങ്ങുന്ന ഒരു പെണ്ണിനെ......” Continue reading
തനിയാവര്‍ത്തനം
മുന്നു വര്‍ഷമായി നീണ്ടുനില്ക്കുന്ന നിയമ യുദ്ധത്തിന്‍റെ ഒടുവില്‍ മജിസ്റ്റേറ്റ് എഴുതാനിരിക്കുന്ന വിധിക്കുമുമ്പ് അനുവദിച്ച ഒരോയൊരു ഔദാര്യം. രണ്ടുവക്കീലുമാരുടെയും അനുരഞ്ചന സംഭാഷണത്തിലൂടെ ഒത്തുചേരാന്‍ തരപ്പെടുമെങ്കില്‍......\\r\\n ഡോക്ടര്‍ സുനന്ദ അതാഗ്രഹിക്കുന്നില്ലെങ്കിലും, ഭാഷയിലെ ഒരു പ്രധാന ദിനപത്രത്തിന്‍റെ സബ് എഡിറ്റര്‍ സുനില്‍ കുമാര്‍ ഇഷ്ടപ്പെടുന്നുണ്ട്. ഒത്തുച്ചേരല്‍, തോല്‍വിയാണെങ്കിലും, ഇനിയുമുള്ള ജീവിതകാലം മുഴുവന്‍ സുനന്ദയുടെ ഗര്‍വ്വിന് മുന്നില്‍ തലകുനിക്കേണ്ടി വരുമെന്നറിയുമെങ്കിലും, Continue reading
ജിഹാദ്
\\\\\\\"ഇത് ഹറാമാന്ന് അറിയാഞ്ഞല്ല എനിയ്ക്കിതില്ലാതെ പറ്റില്ല.........നെനക്കറിയ്യോ.....ന്‍റ മുന്നിലിട്ടാ ന്‍റ ബാപ്പയെ വെട്ടിയെ........... എനിക്കന്ന് പതിനൊന്ന് വയസ്സാ.........ബാപ്പാക്ക് ലോട്ടറി കച്ചോടാരുന്നു. വെളുത്ത മുണ്ടും വെളുത്ത കുപ്പായോം ആരുന്നു ബാപ്പാക്കിഷ്ടം...............ടൗണില് എല്ലാ മുക്കിലും ബാപ്പാന്‍റെ കയ്യീന്ന് ലോട്ടറി വാങ്ങാന്‍ ആളൊണ്ടാരുന്നു. മുസല്‍മാന്‍മാരു മാത്രമല്ല ക്രിസ്ത്യാനിം, ഹിന്ദൂം എല്ലാം. സ്ക്കൂളില്ലാത്ത ദെവസം ബാപ്പാടെ കൂടെ ഞാനും കച്ചോടത്തിന് പോകും......ബാപ്പ ആളുകളോട് മിണ്ടീം പറഞ്ഞും നടക്കണതു കാണാന്‍ നല്ല രസമാര്‍ന്നു.............ഒരു ദെവസം പട്ടാപ്പകല് റോഡിലിട്ട് അവര് വെട്ടി.........ടാറിട്ട റോഡില് ചോരേക്കെടന്ന് പെടഞ്ഞ് ചാവണത് ഞാന്‍ കണ്ടുനിന്നു...........ഒന്നു കരയാന്‍ പോലും എനിയ്ക്ക് ഏക്കമില്ലായിരുന്നു.......” Continue reading








