അദ്ധ്യായം രണ്ട്‌

രണ്ട്‌ നീണ്ട യാത്രക്കിടയിൽ സൌമ്യ ഒരക്ഷരം മിണ്ടുകയുണ്ടായില്ല. ബസ്സിലെ സൈഡ്‌ സീററിൽ പുറത്തേക്ക്‌ നോക്കിയിരുന്നു. പിന്നിലേക്കു്‌ ഓടിയകലുന്ന വൃക്ഷങ്ങളെ, വീടുകളെ, മനുഷ്യരെ മൃഗങ്ങളെ, ഒക്കെ കണ്ടു കൊണ്ട്‌. കണ്ണുകളിലൂടെ ആയിരമാ യിരം ദൃശ്യങ്ങൾ കടന്നു പോയിട്ടും മുഖത്ത് യാതൊരുവിധ ഭാവപ്രകടനങ്ങളും ഉണ്ടായലുമില്ല.  സൌമ്യയുടെ അടുത്തു തന്നെയായിരുന്ന സലോമി, അവളെക്കുറിച്ചു മാത്രം ചിന്തിക്കുകയായിരുന്നു. അവൾ പറഞ്ഞിട്ടുള്ള കഥകളിലൂടെ ചെറുപ്പം മുതലുള്ള “സൌമ്യ “യെ കാണുകയായി രുന്നു. വളരെ വലിയൊരു ഗെയ്‌ററ്‌, ഗെയററ്‌ …

അദ്ധ്യായം ഒന്ന്

ചിത്രശാല അദ്ധ്യായം ഒന്ന്‌ വാനം നക്ഷത്രങ്ങളെക്കൊണ്ടും ഇവിടെ ഭൂമി നക്ഷത്രങ്ങളെപ്പോലുള്ള വൈദ്യുത വിളക്കുകളെക്കൊണ്ടും നിറഞ്ഞതാണ്‌. ഒരോണക്കാലരാവാണ്‌.. ശക്തമായ മഴകളെല്പാം പെയ്യൊ ഴിഞ്ഞുകഴിഞ്ഞ്‌ വാനം പ്രശാന്തവും സുന്ദരവുമാണ്‌. എങ്കിലും ഇനിയും ഒററയ്ക്കും തെററന്നും മഴകൾ പെയ്യാം. രാവ് അത്രയേറയൊന്നുമായിട്ടില്ല. സന്ധ്യ കഴിഞ്ഞതേ യയള്ള. നഗരത്തിന്റെ അലങ്കോലങ്ങളിൽ നിന്നു വിട്ട്, എന്നാൽ നഗരത്തിന്റെ എല്ലാവിധ ബാദ്ധ്യതകളോടും കൂടിയുള്ള വനിതാഹോസ്റ്റലിന്റെ മൂന്നാമതുനിലയിലുള്ള മൂന്നു പേർക്കായിട്ടുള്ള മുറിയിൽ ജനാലയ്ക്ക് പടിഞ്ഞാറോട്ട്‌ നോക്കി നില്ലുകയാണ്‌സൌമ്യ,സൌമ്യ. ബി. നായർ. …

അദ്ധ്യായം ഒന്ന്

രാവുകള്‍ പകലുകള്‍ ഒന്ന്‌ സിദ്ധാര്‍ത്ഥന്‍ ഉറങ്ങുകയായിരുന്നു. അതോ മയങ്ങുകയോ? കണ്ണുകളെ പൂട്ടി വിശ്രമിക്കുമ്പോഴും മനസ്സ്‌ ചലിച്ചുകൊണ്ടിരു ന്നാല്‍ ഉറക്കമാകുമോ? കണ്ണുകളും ശരീരവും ആലസ്യം പൂണ്ടിരിക്കുക തന്നെയാണ്‌. ബസ്സിന്റെ ആസ്വാദ്യമായ ചാഞ്ചാട്ടത്തില്‍ തുറന്നിട്ടിരിക്കുന്ന വാതായനങ്ങളിലൂടെ ഒഴുകിയെത്തുന്ന മലങ്കാറ്റിന്റെ സഹ്യമായ ശൈത്യത്തിൽ ശരീരം വിശ്രമംകൊള്ളുന്നു. ബസ്സ്‌ വളവുകള്‍ തിരിഞ്ഞ്‌ കയറ്റങ്ങള്‍ കയറി വരികയാണ്‌; മലയുടെ ശിഖരങ്ങളിലേയ്ക്ക്‌. ഓരോ ശിഖരങ്ങളിലും ഓരോ കൂട്ടം മനുഷ്യര്‍ കൂടുകൂട്ടിയിരിക്കുന്നു. ഓരോ ശിഖരങ്ങളും അവരുടെ ഗ്രാമങ്ങളാകുന്നു. ശിഖരങ്ങളിലേക്കുള്ള സന്ധികള്‍ …

ചിത്രശാല (നോവൽ)

ഒന്ന്‌ വാനം നക്ഷത്രങ്ങളെക്കൊണ്ടും ഇവിടെ ഭൂമി നക്ഷത്രങ്ങളെപ്പോലുള്ള വൈദ്യുത വിളക്കുകളെക്കൊണ്ടും നിറഞ്ഞതാണ്‌. ഒരോണക്കാലരാവാണ്‌.. ശക്തമായ മഴകളെല്പാം പെയ്യൊ ഴിഞ്ഞുകഴിഞ്ഞ്‌ വാനം പ്രശാന്തവും സുന്ദരവുമാണ്‌. എങ്കിലും ഇനിയും ഒററയ്ക്കും തെററന്നും മഴകൾ പെയ്യാം. രാവ് അത്രയേറയൊന്നുമായിട്ടില്ല. സന്ധ്യ കഴിഞ്ഞതേ യയള്ള. നഗരത്തിന്റെ അലങ്കോലങ്ങളിൽ നിന്നു വിട്ട്, എന്നാൽ നഗരത്തിന്റെ എല്ലാവിധ ബാദ്ധ്യതകളോടും കൂടിയുള്ള വനിതാഹോസ്റ്റലിന്റെ മൂന്നാമതുനിലയിലുള്ള മൂന്നു പേർക്കായിട്ടുള്ള മുറിയിൽ ജനാലയ്ക്ക് പടിഞ്ഞാറോട്ട്‌ നോക്കി നില്ലുകയാണ്‌സൌമ്യ,സൌമ്യ. ബി. നായർ. ഒരിടവേളയിൽ അവൾ …

പരിദേവനങ്ങളും സ്മാര്‍ത്ത വിചാരവും

പലരും സതീശനെ അന്വേഷിച്ചു തുടങ്ങിയപ്പോഴാണ്‌ അവൻ സ്ഥലത്തില്ലെന്ന്‌ എല്ലാവരും അറിയുന്നത്‌. വീട്ടുകാരറിയാതെ, നാട്ടുകാരറിയാതെ, ആർക്കും വേണ്ടിയല്ലാതെ ഒരു ദിവസം മുഴുവൻ വാർഡിൽ നിന്നും വിട്ടു നിന്നപ്പോഴാണ്‌ അന്വേഷിയ്ക്കേണ്ടി വന്നത്‌. ആർക്കും അറിയില്ലെങ്കിലും പീറ്ററിന്‌ അറിയില്ലെന്ന്‌ പറഞ്ഞ്‌ ഒഴിയാൻ കഴിയില്ലല്ലോ! സഹകരണ പാർട്ടിയുടെ പിന്തുണയോടുകൂടി സതീശൻ നഗരസഭയുടെ അദ്ധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്യുവാൻ ഇനിയും നാളുകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളു. ആദ്യം സംയുക്ത കക്ഷിയുടെ പിന്തുണയോടുകൂടി ചെയർമാനാകുമെന്നാണ്‌ കേട്ടിരുന്നത്‌. പിന്നീട്‌ കാറ്റ്‌ മാറി വീശുകയായിരുന്നു. …

രാധയ്ക്ക്‌ പറയാനുള്ളത്‌

രാധ – നമുക്കറിയാം, ആയിരമായിരം സംവത്സരങ്ങൾക്ക് മുമ്പുണ്ടായ ഒരു പേര്‌. എന്നിട്ടും ഇന്നും ആ പേരിന്‌ പുതുമ നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ ഓർക്കുമ്പോൾ ആശ്ചര്യം തോന്നുന്നു. ഇല്ലേ ? എന്തുകൊണ്ടാണത് ? രാധ പ്രേമത്തിന്റെ മാത്രം കാര്യമല്ല, കാമത്തിന്റേതു കൂടി ആണെന്ന്‌ ഞങ്ങൾ പറയും. അതുകൊണ്ടാണ്‌ ഇന്നും മങ്ങാത്ത ചിത്രമായി തുടരുന്നത്‌. അല്ലെങ്കിൽ ഇന്നത്തെ കാലാവസ്ഥയിൽ പിടിച്ചു നിൽക്കാനാവില്ലായിരുന്നു. പ്രേമിച്ച്‌, വശീകരിച്ച്‌, വീട്ടിൽ നിന്നും വിളിച്ചിറക്കി സ്വീകരിച്ച്‌ സ്വന്തം പെണ്ണിനെ വിൽക്കുന്നവരുടെ കാലമാണിത്‌. …

സരിതയുടെ സാമുഹ്യ പാഠങ്ങള്‍

നെരിപ്പോടെന്നാണ്‌ ഞങ്ങൾ രഹസ്യമായിട്ട്‌ അവളെ വിളിയ്ക്കുന്നത്‌. എന്തുകൊണ്ടങ്ങിനെ ഒരു പേരു വിളിയ്ക്കുന്നു എന്നു ചോദിച്ചാൽ മറുപടിയൊന്നും പറയാനില്ല. നെരിപ്പോടു പോലെ എരിഞ്ഞടങ്ങുന്നൊരു സ്ത്രീജന്മമാണോയെന്നു ചോദിച്ചാൽ അല്ലാ എന്നേ പറയാൻ കഴിയൂ, കാരണം ജോണിയുടെ ഭാര്യ ജിൻസിയുടെയോ, രാധാകൃഷ്ണന്റെ ഭാര്യ ഭാനുവിന്റെയോ യാതൊരുവിധ അനുഭവങ്ങളും അവൾക്കില്ല. ജിൻസിയുടെയും ഭാനുവിന്റെയും അനുഭവങ്ങളെന്തൊക്കെയെന്നല്ലേ. ജിൻസി ഇവിടെ വിവാഹം ചെയ്തെത്തുകയായിരുന്നു. ഏതാണ്ട്‌ പതിനൊന്നു വേഷങ്ങൾക്ക് മുമ്പ്‌, വെളുത്ത്‌ സുന്ദരിയായ അവളെ അറവുകാരനായ ജോണി വിവാഹം ചെയ്തത്‌ …

അമ്മ

ഇത്‌ മാലതി, സതീശന്റെ അമ്മ. അമ്പത്തിയഞ്ച്‌ വയസ്സ്‌, വെളുത്തനിറം, വട്ടമുഖം, മലയാളം മാത്രം അറിയും. കാരണം പഴയ രണ്ടാംക്ലാസ്സുവരെയാണ്‌ വിദ്യാഭ്യാസം. നാരായണന്റെ മകൾക്ക് അതിൽ കൂടുതൽ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലായിരുന്നു. അവരുടെ ചെറുപ്പക്കാലത്ത്‌ പെൺ കുട്ടികൾ സ്വപ്നം കാണാറില്ലായിരുന്നു. സ്വപ്നങ്ങൾ കാണുന്നവരാണല്ലോ സ്ക്കൂളദ്ധ്യാപികയാവണം, സർക്കാർ ഗുമസ്ഥ ആകണമെന്നൊക്കെ പറഞ്ഞിരുന്നുള്ളു. മറ്റു വാക്കുകളിൽ പറഞ്ഞാൽ സ്വപ്നങ്ങൾ കണ്ടിട്ടും കാര്യമില്ലായിരുന്നു. മലയാളത്തുനാടിന്റെ തെക്കുക്കിഴക്കൻ മലഞ്ചെരുവിൽ റബ്ബർ രാജാക്കന്മാരുടെ നാട്ടിലാണ്‌ മാലതി പിറന്നു വളർന്നത്‌. റബ്ബർ …

അച്ഛന്‍

അവറാച്ചൻ അടങ്ങിയിരിയ്ക്കില്ലെന്ന്‌ പീറ്ററിന്‌ മറ്റരേക്കാളും വ്യക്തമായിട്ട്‌ അറിയാമായിരുന്നു. എങ്കിലും പീറ്റർ സതീശനെത്തേടിയെത്തുന്നതിന്റെ രണ്ടു നാൾ മുമ്പുള്ള രാത്രിയിലാണ്‌. അവനെ തട്ടിക്കൊണ്ടു പോകുന്നത്‌. നേരം വെളുക്കും മുമ്പു തന്നെ മടങ്ങിയെത്തിയെങ്കിലുംസതീശന്റെ നേർ ബുദ്ധിയിലൊരു കൊള്ളിയാനായി മിന്നി നിൽക്കുന്നുണ്ടാകും. സന്ധ്യയ്ക്ക്‌ സ.പീറ്ററും സ.സുരേന്ദ്രനും എത്തുമ്പോൾ സുകുമാരൻ ടി.വി.കാണുകയായിരുന്നു. സുകുമാരൻ, സതീശന്റെ അച്ഛൻ, അറുപതു വയസ്സ്‌, സ്വയം നടത്തിയിരുന്ന തയ്യൽക്കടയിൽ നിന്നും പെൻഷൻ പറ്റി വീട്ടിലിരിയ്ക്കുന്നു. ആഒഴിവിലേയ്ക്കാണ് സതീശൻ നിയമിതനായത്‌. ഒരു തയ്യൽക്കാരൻ എന്ന …

ഒരു നേതാവിന്റെ ജന്മം

സതീശന്റെ സ്നേഹിതർ കേട്ടത്‌ നാട്ടിൽ പാട്ടാക്കിയില്ല. ഒരാൾ എന്റെ ചെവിയിൽ ഓതുക മാത്രം ചെയ്തു. അതുകൊണ്ട്‌ ആ ഉറ്റ സ്നേഹിതരെ കൂടാതെ ഞാൻ മാത്രമേ സത്യം അറിഞ്ഞുള്ളൂ. പക്ഷെ, നാട്ടിൽ പല ഊഹാപോഹങ്ങളും പരന്നു. സതീശനെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും ലക്ഷപ്രഭുവാക്കാമെന്ന്‌ വാഗ്ദാനങ്ങൾ കൊടുത്തെന്നും, സ്റ്റാന്റിംഗ്‌ കമ്മിറ്റി, ഫൈനാന്‍സിംഗ്‌ കമ്മിറ്റി, പൊതുമരാമത്ത്‌ കമ്മിറ്റി എന്നിവയിലേതിന്റെയെങ്കിലും ചെയർമാനാക്കാമെന്നും, ആറു മാസം ഉറങ്ങിയാലും വാർഡിലെ കാര്യങ്ങൾ ഭംഗിയായി നോക്കിക്കൊള്ളാമെന്നും, എന്നും പരിഗണനയിൽ സതീശന്റെ വാർഡ് …

Back to Top