Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഇരുപത്തിയഞ്ച്

ലാസറിടത്തേക്കുള്ള മടക്കയാത്രയില്‍, ബസ്സില്‍ ഇരുന്ന് കണ്ണടക്കുമ്പോഴൊക്കെ മെസ്സേജിലെ ദൃശ്യങ്ങള്‍ മുന്നില്‍ നടക്കുന്നതു പോലെ തോന്നി സുദേവിന്. ആ കൃത്യം നടന്നു കൊണ്ടിരിക്കുമ്പോള്‍ ജിനോയുടെ ആവശ്യ പ്രകാരം പകര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നിരിക്കണം.  ജിനോ തന്നെ ആര്‍ക്കെല്ലാമോ അയച്ചു കൊടുത്തിട്ടുമുണ്ട്.  അങ്ങിനെയെങ്കില്‍ അതൊരു മുന്നറിയിപ്പാണ്. ആര്‍ക്കുള്ളതാണെന്ന് ഇനി ആറിയാന്‍ കഴിയില്ല. ലത പറയുന്നതു ശരിയാണെങ്കില്‍ നാടാകെ പടര്‍ന്നു കഴിഞ്ഞിരിക്കുന്നു.  ഇതേ പോലുള്ള ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്ന ഒരു വിഭാഗം തന്നെ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്.  പല ഭീകര …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഇരുപത്തിനാല്

കവാടത്തിലെ സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ്, പോര്‍ച്ചില്‍  സുദേവിനെ ഇറക്കി കാര്‍ എവിടയോ പോയി മറഞ്ഞു.  കൊച്ചി നഗരത്തിലെ മാമങ്കലത്തെ വീഥിയില്‍, തുടര്‍ന്ന് വന്ന യാത്രയില്‍ അനുഭവപ്പെട്ട ഹൃദയ സംഘര്‍ഷം പോര്‍ച്ചില്‍ ഇറങ്ങി നിന്നപ്പോള്‍ അനുഭവപ്പടുന്നില്ലെന്ന് അവനു തോന്നി.  സുഖശീതളിമയുള്ള അന്തരീക്ഷത്തില്‍ എത്തിയപ്പോള്‍ മനസ്സും ശാന്തമായിരിക്കുന്നു.  വീടിന്‍റെ മുന്‍ കതക് തുറന്ന് ഒരു സുന്ദരിക്കുട്ടി സ്വാഗതം ചെയ്തു.  അവളുടെ മുഖത്ത് വിരിഞ്ഞു നില്‍ക്കുന്ന പുഞ്ചിരിക്ക് അസാധാരണമായ ഒരു മധുരം.  ആ മധുരിമ …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഇരുപത്തിമൂന്ന്

കവാടത്തിലെ സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ്, പോര്‍ച്ചില്‍  സുദേവിനെ ഇറക്കി കാര്‍ എവിടയോ പോയി മറഞ്ഞു.  കൊച്ചി നഗരത്തിലെ മാമങ്കലത്തെ വീഥിയില്‍, തുടര്‍ന്ന് വന്ന യാത്രയില്‍ അനുഭവപ്പെട്ട ഹൃദയ സംഘര്‍ഷം പോര്‍ച്ചില്‍ ഇറങ്ങി നിന്നപ്പോള്‍ അനുഭവപ്പടുന്നില്ലെന്ന് അവനു തോന്നി.  സുഖശീതളിമയുള്ള അന്തരീക്ഷത്തില്‍ എത്തിയപ്പോള്‍ മനസ്സും ശാന്തമായിരിക്കുന്നു.  വീടിന്‍റെ മുന്‍ കതക് തുറന്ന് ഒരു സുന്ദരിക്കുട്ടി സ്വാഗതം ചെയ്തു.  അവളുടെ മുഖത്ത് വിരിഞ്ഞു നില്‍ക്കുന്ന പുഞ്ചിരിക്ക് അസാധാരണമായ ഒരു മധുരം.  ആ മധുരിമ …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഇരുപത്തിരണ്ട്

നിവേദിതക്ക് അവധി ദിവസമായിരുന്നു.  ലാസറിടത്തെ ഗസ്റ്റ് ബംഗ്ലാവില്‍ അവള്‍ സുദേവിനൊപ്പം ലത കൊടുത്തയച്ച പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ കാണാനിരുന്നു.  പതിനാറു ജിബിയുടെ പെന്‍ഡ്രൈവില്‍ നിറയെ വീഡിയോകളും വളരെ കുറച്ച് ഡേറ്റകളുമാണുള്ളത്.        ആദ്യ വീഡിയോ തന്നെ അവളെ അത്ഭുതപ്പെടുത്തി.  അത് ഷാഹിനയും സാംസ്കാരിക രംഗത്ത് അറിയപ്പെടുന്ന, മാധ്യമങ്ങള്‍ വഴി  പ്രസ്ഥാവനകളും പ്രസംഗ പരിപാടികളുമായിട്ട് നിറഞ്ഞു നില്‍ക്കുന്ന ഒരു വ്യക്തിയുമായുള്ള കിടപ്പറ രംഗങ്ങളാണ്.  സുദേവ് പെട്ടന്ന് അതില്‍ നിന്നും മറ്റൊരു ഫയലിലേക്ക് മാറി.  …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഇരുപത്തിയൊന്ന്

സുദേവ്…        ലത വിളിക്കുന്നു.        സുദേവ് സുവര്‍ണരേഖ സാഹിത്യകട്ടായ്മയില്‍ ബാബു ഇരുമലയുടെ റോസാപൂക്കണ്ടം എന്ന മിനികഥാ സമാഹാരത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ച് പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു.  മിനിക്കഥകള്‍ അല്ലെങ്കില്‍ മൈക്രോ കഥകള്‍, വലിയ കഥകളെ കാപ്സ്യൂളുകളാക്കി വായിക്കാന്‍ സമയമില്ലാത്തവരെ വായനയിലേക്ക് ആകര്‍ഷിക്കാനെഴുതുന്ന ഉപാധിയാണ്.  കുഞ്ഞുകഥകളില്‍ പൊടിപ്പും തൊങ്ങളും ചമല്‍ക്കാരവും ഉപകഥകളും പുറംകാഴ്ചകളും മനോവ്യാപാരങ്ങളും  കൂട്ടിച്ചേര്‍ക്കുമ്പോള്‍ പൂര്‍ണ്ണകഥകളാകുന്നു.  പൂര്‍ണ്ണ കഥകള്‍ നമുക്കു തരുന്ന അനുഭൂതികള്‍ തന്നെ മിനിക്കഥകളും തരുന്നുണ്ട്, ഉള്ളിലാക്കി മനനം ചെയ്യണമെന്നു …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഇരുപത്

നീനക്ക് അയാളൊരു കൊച്ചു കുഞ്ഞായിരുന്നു.  അവളുടെ രണ്ടു മക്കളെപ്പോലെ മൂന്നാമതൊരാള്‍.  അവളെക്കാള്‍ പത്തു വയസ്സെങ്കിലും അധികമുണ്ടെങ്കിലും അവള്‍ക്കു മുന്നില്‍ അയാള്‍ ചെറുതായി, ചെറുതായി ചെമന്ന തൊള്ളകാണിച്ച് ചിരിക്കുന്ന പിഞ്ചു കുഞ്ഞിനെപ്പോലെ പരിണമിക്കപ്പെട്ടു പോകുന്നു.  അയാളൊരു ശാന്തനാണ്, കാഴ്ചയിലും പെരുമാറ്റത്തിലും. അവളെക്കാള്‍ ഒരിഞ്ച് ഉയരക്കൂടുതല്‍,  ഒരു കിലോ തൂക്കക്കൂടുതല്‍. കൃശഗാത്രന്‍, ഇരു നിറത്തില്‍, നന്നെ കറുത്ത കണ്ണുകളും കട്ടി കൂടിയ പുരുകങ്ങളും ആകൃതിയൊത്ത മൂക്കും, മൃദുവായ ചുണ്ടുകളും… അധികം ദൃഢമല്ലാത്ത പേശികള്‍, …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പത്തൊമ്പത്

ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിന്‍റെ റിസള്‍ട്ട് വന്ന് ദിവസം അച്ഛന്‍ ചോദിച്ചു.  തുടര്‍ ജീവിതം, എങ്ങിനെ ആയിരിക്കണമെന്നാണ് ചിന്തിക്കുന്നതെന്ന്.  ആ ചോദ്യം ആവശ്യവുമായിരുന്ന സമയത്തു തന്നെയാണ് ഉണ്ടായിരിക്കുന്നത്.  കലാലയത്തില്‍ തുടര്‍ന്ന് രണ്ടു വര്‍ഷം ചെയര്‍മാനാകുകയും രണ്ടു വര്‍ഷം യൂണിവേഴ്സിറ്റിയിലേക്ക് കോളേജിന്‍റെ പ്രതിനിധിയാകുകയും വഴി മങ്കാവുടി  നഗരത്തിന്‍ മാത്രമല്ല സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഒന്നു മനസ്സു വച്ചിരുന്നെങ്കില്‍ വാര്‍ഡില്‍ നിന്ന് ഇലക്ഷന് ജയിച്ച് നഗര സഭയിലെത്താമിയിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നഗര …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിനെട്ട്

പാലായില്‍ നിന്ന് മൂന്നര മണിക്കൂര്‍ യാത്ര വേണ്ടി വന്നു നിവേദിതയുടെ പത്രമോഫീസിലെത്താന്‍. പത്രമോഫീസില്‍ നിന്നും കിട്ടിയ വിവരം വച്ച് പത്തു മിനിട്ട് നടന്നാണ് നിവേദിത വാടകക്ക് താമസ്സിക്കുന്ന ലൈന്‍ കെട്ടിടത്തിലെത്തിയത്.  രണ്ടു മുറികളും ഒരടുക്കളയും ഒരു വരാന്തയുമുള്ള താമസ്സസ്ഥലത്തിന് അയ്യായിരം രൂപ വാടക കൂടുതലാണെന്നു തോന്നി.  മുന്‍ വശത്തെ മുറ്റത്തു നിന്ന് വരാന്തയും രണ്ടു മുറികളും അടുക്കളയും കടന്ന് ഇളം തിണ്ണയില്‍ ഇറങ്ങി പിറകിലെ മുറ്റത്തെത്തുന്നതു പോലെ നേര്‍ രേഖയില്‍ …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിനേഴ്

ചെമ്പൂര്‍ ഫിനാന്‍സിംഗ് കമ്പനി എന്ന പേരില്‍ ചെമ്പൂര്‍ ആസ്ഥാനമായിട്ടാണ് ഒന്നര വര്‍ഷം മുമ്പാണ് എബി ജോര്‍ജും ഹണിമോളും രംഗത്തു വരുന്നത്.  അതിനു മുമ്പ് അവരെ കുറിച്ച് വേണ്ട അറിവുകളൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല.  പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെന്നാണ് പ്രമോട്ടിംഗ് ലഘു ലേഖകളില്‍ എഴുതപ്പെട്ടിരുന്നത്.  വളരെ വ്യക്തവും വിപുലവുമായൊരു പ്രവര്‍ത്ത മണ്ഡലം ലഘുലേഖയില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നു.  പ്രവിശ്യയില്‍ എല്ലാ നഗരങ്ങളിലും  പട്ടണങ്ങളിലും ചെമ്പൂര്‍ ജ്വവല്ലറി എന്ന പേരില്‍ സ്വര്‍ണ്ണ വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിക്കുക വഴിയാണ് …

Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിനാറ്‌

സന്ധ്യ കഴിഞ്ഞപ്പോള്‍ ലാസറിടത്ത് പെട്ടന്ന് ചില ഒരുക്കങ്ങള്‍ നടക്കും പോലെ തോന്നി.  സുദേവ്, കുമുദത്തിനെയും പനീര്‍ശെല്‍വത്തെയും പറഞ്ഞയച്ച്, തനിയെ, ലൈറ്റുകളെല്ലാം അണച്ച് പ്രധാന വാസസ്ഥലത്തേക്ക് തുറക്കുന്ന ജനാല തുറന്ന് കാത്തിരുന്നു.  അപരിചിതരായ നാലു സെക്യൂരിറ്റകള്‍ കൂടി വന്നു.  സൂക്ഷിച്ചു നോക്കിയപ്പോള്‍ അവര്‍ നിത്യേന ലാസറലിയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരല്ലെന്ന് വ്യക്തമായി.  യൂണിഫോമിലെ വ്യത്യസ്തതയും ശരീരത്തിന്‍റെ ഘടനയും മുഖത്തെ ഗൗരവവും മറ്റു പലതു കൊണ്ടും അവര്‍ നിത്യമുള്ളവരില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.   …

Back to Top