സെൽഫികൾ കവിതകളാകുന്നതെപ്പോൾ

അക്ഷരങ്ങളെ കൂട്ടിവായിക്കാൻ കഴിഞ്ഞപ്പോൾ, വാക്കുകളെ തെരുത്ത്വാചകങ്ങളുണ്ടാക്കുവാൾ തുടങ്ങിയപ്പോൾ ഉടലെടുത്ത മോഹമാണ്കവിയാവുകയെന്നത്‌. ഒരു കവിതയെഴുതി, പത്തു കവിതകളെഴുതി ഒടുങ്ങാനുള്ളതായിരുന്നില്ല തീരുമാനം. എഴുത്തച്ഛനെങ്കിലുമാകണം. അല്ലെങ്കിൽ മഹാകാവ്യമെഴുതാത്തൊരു കുമാരനാശാ൯...... പഠനം തുടങ്ങി, ഒരുക്കങ്ങളായി, എഴുത്തോലയെത്തി, നാരായവുമെത്തി.

എഴുതി...പൂക്കളെ, കിളികളെ, രാജാക്കളെ, ദൈവങ്ങളെക്കുറിച്ചൊക്കെ.... കവികുല ഗുരുക്കൾ വിധിച്ചു, ഇതിലൊന്നും കവിതയില്ല... മണ്ണിലേയ്ക്കിറങ്ങി വരൂ...

പുഴുക്കളെ, കീടങ്ങളെ, മണ്ണിനെ, പെണ്ണിനെ, പുതിയ രാജാക്കളെ, പുതിയ ദൈവങ്ങളെ കണ്മിഴിച്ചു കാണൂ....... പുതുതായി, കവിഞ്ഞ ജ്ഞാനത്തോടെ എന്തെങ്കിലും എഴുതൂ...

എഴുതി.  പക്ഷെ, അതിലൊന്നും കവിതയില്ലായിരുന്നു. മണ്ണ്ഭക്ഷണവും, പെണ്ണ്സ്വപ്നങ്ങളും, രാജാക്കൾ പുതിയ അടിമത്തവും ദൈവങ്ങൾ പുതിയ അന്ധതയും തന്നു.  ഒന്നും മനസ്റ്റിൽ കയറിയിരുന്ന്ചിനച്ച്‌, മുറിച്ച്‌, പഴുത്ത്ചല മൊഴുക്കിയില്ല. കാരണം, ഞാൻ അതിന്റെയൊക്കെ ഭാഗമാവുകയായിരുന്നു. സുഖം നേടുകയാകയായിരുന്നു. ഒഴുക്കിന്അനുകൂലിച്ചാണ്നീന്തിയത്‌. പിന്നെ എഴുത്ത്കഥകളായി. അപ്പോഴും സ്വപ്നങ്ങൾ കണ്ടു.  സി വി രാമൻപിള്ള.....ഒ വി വിജയൻ....