അച്ഛന്‍

അവറാച്ചൻ അടങ്ങിയിരിയ്ക്കില്ലെന്ന്‌ പീറ്ററിന്‌ മറ്റരേക്കാളും വ്യക്തമായിട്ട്‌ അറിയാമായിരുന്നു. എങ്കിലും പീറ്റർ സതീശനെത്തേടിയെത്തുന്നതിന്റെ രണ്ടു നാൾ മുമ്പുള്ള രാത്രിയിലാണ്‌. അവനെ തട്ടിക്കൊണ്ടു പോകുന്നത്‌. നേരം വെളുക്കും മുമ്പു തന്നെ മടങ്ങിയെത്തിയെങ്കിലുംസതീശന്റെ നേർ ബുദ്ധിയിലൊരു കൊള്ളിയാനായി മിന്നി നിൽക്കുന്നുണ്ടാകും. സന്ധ്യയ്ക്ക്‌ സ.പീറ്ററും സ.സുരേന്ദ്രനും എത്തുമ്പോൾ സുകുമാരൻ ടി.വി.കാണുകയായിരുന്നു. സുകുമാരൻ, സതീശന്റെ അച്ഛൻ, അറുപതു വയസ്സ്‌, സ്വയം നടത്തിയിരുന്ന തയ്യൽക്കടയിൽ നിന്നും പെൻഷൻ പറ്റി വീട്ടിലിരിയ്ക്കുന്നു. ആഒഴിവിലേയ്ക്കാണ് സതീശൻ നിയമിതനായത്‌. ഒരു തയ്യൽക്കാരൻ എന്ന …

ഒരു നേതാവിന്റെ ജന്മം

സതീശന്റെ സ്നേഹിതർ കേട്ടത്‌ നാട്ടിൽ പാട്ടാക്കിയില്ല. ഒരാൾ എന്റെ ചെവിയിൽ ഓതുക മാത്രം ചെയ്തു. അതുകൊണ്ട്‌ ആ ഉറ്റ സ്നേഹിതരെ കൂടാതെ ഞാൻ മാത്രമേ സത്യം അറിഞ്ഞുള്ളൂ. പക്ഷെ, നാട്ടിൽ പല ഊഹാപോഹങ്ങളും പരന്നു. സതീശനെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും ലക്ഷപ്രഭുവാക്കാമെന്ന്‌ വാഗ്ദാനങ്ങൾ കൊടുത്തെന്നും, സ്റ്റാന്റിംഗ്‌ കമ്മിറ്റി, ഫൈനാന്‍സിംഗ്‌ കമ്മിറ്റി, പൊതുമരാമത്ത്‌ കമ്മിറ്റി എന്നിവയിലേതിന്റെയെങ്കിലും ചെയർമാനാക്കാമെന്നും, ആറു മാസം ഉറങ്ങിയാലും വാർഡിലെ കാര്യങ്ങൾ ഭംഗിയായി നോക്കിക്കൊള്ളാമെന്നും, എന്നും പരിഗണനയിൽ സതീശന്റെ വാർഡ് …

ഒരു കിഡ്‌നാപിംഗ്‌

പക്ഷെ, പീറ്റർക്ക് മുമ്പ്‌ സതീശനെത്തേടി, തിങ്കളാഴ്ച രാഹുകാല ശേഷമുള്ള മുഹുർത്തം തിട്ടപ്പെടുത്തി ചിലരെത്തി. സതീശനിൽ വിജയത്തിന്റെ തിളപ്പ്‌ കഴിഞ്ഞ്‌, വളരെ അടുത്ത സുഹൃത്തുക്കൾക്ക്, കൂടെ പ്രവർത്തിച്ച അഭ്യുദയ കാംക്ഷികള്ല്ക്ക് ചെലവ്‌ ചെയ്തു കഴിഞ്ഞ്‌, ഒരു നാളത്തെ നീണ്ട ഉറക്കമെന്ന വിശ്രമ പരിപാടിയും കഴിഞ്ഞ്‌ സ്വന്തം അന്നസമ്പാദന പ്രവർത്തനത്തിനെത്തിയിട്ട്‌ അധികസമയം കഴിയും മുമ്പു തന്നെ അവരെത്തി. ചെലവ്‌ എന്നത്‌ ഞങ്ങൾ മങ്കാവുടിക്കാർ പറയുന്നത്‌ കൂട്ടമായൊരു മദ്യപാനത്തെയാണ്‌! മദ്യത്തിന്റെ അസുഖകരമായ മണത്തെ, …

സതീശന്റെ പ്രതിസന്ധികള്‍

സതീശന്റെ പ്രതിസന്ധിയിലേയ്ക്കാണ്‌ സ.പീറ്റർ കയറിവന്നത്‌. മനസ്സിലായില്ലെന്ന്‌ തോന്നുന്നു. പീറ്ററിനെ നാം പരിചയപ്പെട്ടതാണ്‌. അയാളുടെ സ്വഭാവവിശേഷങ്ങളും അറിഞ്ഞതാണ്‌. അപ്പോൾ അയാൾ എങ്ങിനെ സതീശന്റെ പ്രതിസന്ധിയിൽ പ്രവേശിച്ചു എന്ന് മനസ്സിലായികാണേണ്ടതാണ്‌. അതെ, അതുതന്നെ, പങ്കജം സതീശന്റെ ജീവിതത്തിൽ ഉണ്ടാക്കിയ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുവേണ്ടി, അവന്റെ അയൽക്കടക്കാരായ മക്കാരും കരുണാകരൻ നായരും കൂട്ടായിട്ട്‌ ക്ഷണിച്ചതിനെ തുടർന്ന് പീറ്റർ ഈ പ്രതിഭാസത്തിലേയ്ക്ക്‌ പ്രവേശിക്കുക ആയിരുന്നു. കരുണാകരൻ നായരുടെ ചായക്കടയുടെ ഉള്ളിൽ പുട്ടും കടലയും വേവുന്നിടത്ത്‌, എന്നു …

പങ്കജം

വിമോചനമുന്നണിയുടെ ഉല്പത്തി ചരിത്ര പുസ്തകം ഞാൻ കണ്ടിട്ടില്ല. ഞാൻ കാണുകയോ വായിയ്ക്കുകയോ ഉണ്ടായില്ല എന്നുവച്ച്‌ അവർക്കൊരു ലിഖിത ചരിത്രമില്ലെന്നോ, അതിന്‌ യുക്തരായ ചരിത്രകാരന്മാരില്ലെന്നോ, പുസ്തകത്തിന്‌ യോഗ്യതയുള്ള ചരിത്രമില്ലെന്നോ അർത്ഥമില്ല. മങ്കാവുടിയിൽ ഇതേവരെ അവർ ഒന്നുമായിട്ടില്ല, എങ്കിലും പ്രവിശ്യ, ക്രേന്ദ്ര മണ്ഡലങ്ങളിൽ അവർ വേരുകളുള്ളവരും, ചിലയിടങ്ങളിൽ മണ്ണിനടിയിലേയ്ക്ക്‌ ആഴ്ന്ന്‌ വേരിറങ്ങിയിട്ടുള്ളതും, വേരുകളിൽ നിന്ന്‌ മുളപൊട്ടി, മുള തണ്ടായി, തടിയായി വളർന്ന് പന്തലിച്ചിട്ടുള്ളതുമാണ്‌. എന്നാൽ മറ്റു ചിലയിടങ്ങളിൽ പടുമുളകളായിട്ടുണ്ട്‌. മുളച്ച്‌ കുറെക്കഴിഞ്ഞ്‌ വേരുകർ …

വര്‍ത്തമാന കാലത്തേയ്ക്ക്‌

മുകളിലത്തെ നിലയിലെ, പാർട്ടി ഓഫീസിന്റെ വിശാലമായഹാളിൽ പ്രവർത്തകർ കസേരകളിൽ സന്നിഹിതരായിരിക്കുന്നു. അദ്ധ്യക്ഷൻ, മറ്റു പ്രാസംഗീകർ എല്ലാം തയ്യാറായിരിയ്ക്കുന്നു. യോഗനടപടികളിലേയ്ക്ക്‌ ശ്രദ്ധക്ഷണിച്ചു കൊണ്ട്‌ ഒരു സംഘാടകൻ പ്രസംഗിച്ചു തുടങ്ങിയപ്പോഴാണ്‌ സഖാവ്പീറ്റർ വാതിൽക്കൽ തല കാണിച്ചത്‌. അപ്പോൾ എല്ലാ ശ്രദ്ധകളും അയാളിലേയ്ക്ക്‌ തിരിഞ്ഞു. അവരുടെ മുഖങ്ങളിലെല്ലാം അവഹേളനത്തിന്റെ രസം തെളിഞ്ഞുവരികയാണ്‌. സ.പീറ്റർ നടന്ന്‌ വന്ന്‌ ഒഴിഞ്ഞു കിടക്കുന്ന കസേരയിൽ ഇരിയ്ക്കുന്നു. അല്പസമയം ശ്രദ്ധ വികേന്ദ്രീകരിച്ചുപോയ സദസ്യർ സ്വയം നിയന്ത്രിതരായി പ്രാസംഗീകനിലേയ്ക്ക്‌ തിരിച്ചുവന്നു. സഖാക്കളെ, …

സഖാവ്‌ പീറ്റര്‍

സംയുക്ത കക്ഷിയെ നമ്മൾ അറിഞ്ഞു കഴിഞ്ഞു. ഇനിയും പ്രോട്ടോകോൾ അനുസരിച്ച്‌ അറിയേണ്ടത്‌ സഹകരണ പാർട്ടിയെപ്പറ്റിയാണ്‌. സഹകരണം എന്നു കേൾക്കുമ്പോൾ തന്നെ കരുണ, സ്നേഹം, തുടങ്ങിയ വികാര സാന്ദ്രമായ വാക്കുകളാണ്‌ മനസ്സിൾ ഉദിക്കുന്നത്‌. അതെന്തായിരുന്നാലും അവകളെ നീക്കിവച്ച്‌ നമുക്ക്‌ അറിയാനുള്ള കാര്യങ്ങളിലേയ്ക്ക്‌ വരാം. സംയുക്ത കക്ഷിയെ അറിയാൻ നമ്മൾ തെരഞ്ഞെടുത്തത്‌ ദിവാകരമേനോനെ ആയിരുന്നു. അതുപേലെ തന്നെ സഹകരണപാർട്ടിയെ അറിയാനും ഒരു വ്യക്തി അവശ്യമായിരിയ്ക്കുന്നു, വ്യക്തികഥ കൂടി വേണ്ടിയിരിയ്ക്കുന്നു. അതിനായി നമ്മൾ കണ്ടെത്തിയിരിയ്ക്കുന്ന …

അല്പം ചരിത്രം

മങ്കാവുടിയിൽ ഇന്ന്‌ സുര്യൻ കിഴക്കാണ്‌ ഉദിച്ചത്‌. ഇന്നലെയും അങ്ങിനെ തന്നെയായിരുന്നു. മറ്റ്‌ രണ്ട്‌ ദിക്കുകൾ വടക്കും, തെക്കും തന്നെ.ആകാശം മേലെയും. മങ്കാവുടി പണ്ട്‌ മങ്കാകുടി ആയിരുന്നു. മങ്കയുടെ കുടി. പറഞ്ഞ്‌, പറഞ്ഞ്‌ മങ്കാവുടിയായി. പറഞ്ഞത്‌ ഞങ്ങള്‍, മങ്കാവുടിക്കാരുതന്നെയാണ്‌, ഇന്ന്‌ ഏറെ എഴുന്നതും ഞങ്ങൾ തന്നെ. അങ്ങ്‌ വടക്കും, ഇങ്ങ്‌ തെക്കും, വർഷത്തിൽ നിറഞ്ഞൊഴുകുന്ന രണ്ട്‌ കാട്ടാറുകൾക്ക് നടുവിൽ കിഴക്കോട്ട്‌ തല വച്ച്‌ അവൾ ശയിക്കുന്നു. തല വച്ചിരിക്കുന്നത്‌ മലനിരകളിലാണെങ്കിലും പാദങ്ങൾ …

രാമന്റെ വിലാപം

വിജയകുമാര്‍ കളരിക്കല്‍ സീതെ, നിന്നെ അറിയുന്നു ഞാന്‍, നിന്നിലെ വേനലും നിന്നിലെ വര്‍ഷവും ശൈത്യവും ഹേമന്ത നിന്‍ തപ്തരാഗങ്ങളും ഞാന്‍ അറിയുന്നു. നീ പിറന്നതും, നീ വളര്‍ന്നതും, പൂവായ്‌ വിടര്‍ന്നതും, പൊന്‍പരാഗമായ്‌ വിണ്ണില്‍ നിറഞ്ഞതും എനിക്ക്‌ വേണ്ടിയായിരുന്നു – കാരണം; നീ സീതയാണ്‌, ഞാന്‍ രാമനും. നീ സ്ര്രീയാണ്‌, ഞാന്‍ പുരുഷനും. നീയും ഞാനുമാണീ മണ്ണും വിണ്ണും നക്ഷ്ര്രജാലങ്ങളും ചന്ദ്രലോകങ്ങളും സപ്തസ്വരങ്ങളും മുക്തമോഹങ്ങളും ആദിയില്‍ വചനമായതും, അന്ത്യം അനന്തമായതും…… എന്നിട്ടും, …

രാജാവ്

അങ്ങ്‌ രാജാവായിരുന്നു രക്തസിംഹാസനവും ചെങ്കോലുമില്ലാതെ – യങ്ങൊരു രാജാവായിരുന്നു തെരുവുകള്‍തോറും പ്രജകള്‍തന്‍ ചോറുണ്ട്‌ എത്രനാളെത്രനാള്‍ അങ്ങുപാര്‍ത്തു! അന്നങ്ങ ശത്രുവിൻ  കീശയില്‍ പെട്ടൊരിമണ്ണിനെ, പെണ്ണിനെ മുക്തയാക്കാനുള്ള പാടിലായിരുന്നു. വിക്കുന്ന വാക്കളില്‍ കത്തുന്നൊരഗ്നിയാല്‍, കോറുന്ന വരകളില്‍ കാളുന്ന സൂര്യനായ്‌, ഞങ്ങളുടെ സിരകളില്‍ ജ്വാലയായ്‌ ബോധിയില്‍ കനലായ്‌ സ്വപ്നമായ്‌ ഒരു നാള്‍ വരുമങ്ങ്‌ രാജനായ്‌, അന്നാള്‍, കത്തും വയര്‍നിറച്ചുണ്ണാമെന്നോര്‍ത്തും, മഴയത്തു കുതിരാതെ, വെയിലത്ത്‌ പൊള്ളാതൊരു- കൂരയിലുറങ്ങാമെന്നോര്‍ത്തും എത്രനാള്‍, എത്രനാള്‍ കാത്തു ഞങ്ങള്‍ ! മുക്തയാക്കപ്പെട്ടൊരിപെണ്ണിന്നൊരു …

Back to Top