രാമന്റെ വിലാപം

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

വിജയകുമാര്‍ കളരിക്കല്‍
സീതെ, നിന്നെ അറിയുന്നു ഞാന്‍,
നിന്നിലെ വേനലും
നിന്നിലെ വര്‍ഷവും
ശൈത്യവും ഹേമന്ത
നിന്‍ തപ്തരാഗങ്ങളും

ഞാന്‍ അറിയുന്നു.

നീ പിറന്നതും,

നീ വളര്‍ന്നതും,

പൂവായ്‌ വിടര്‍ന്നതും,
പൊന്‍പരാഗമായ്‌

വിണ്ണില്‍ നിറഞ്ഞതും

എനിക്ക്‌ വേണ്ടിയായിരുന്നു –
കാരണം;

നീ സീതയാണ്‌,

ഞാന്‍ രാമനും.

നീ സ്ര്രീയാണ്‌,

ഞാന്‍ പുരുഷനും.

നീയും ഞാനുമാണീ

മണ്ണും വിണ്ണും
നക്ഷ്ര്രജാലങ്ങളും
ചന്ദ്രലോകങ്ങളും
സപ്തസ്വരങ്ങളും
മുക്തമോഹങ്ങളും

ആദിയില്‍ വചനമായതും,
അന്ത്യം അനന്തമായതും……
എന്നിട്ടും,

ചെങ്കോല്‍ കയ്യിലമരവെ,
രത്നസിംഹാസനം മുന്നില്‍ തിളങ്ങവെ
വിസ്മരിച്ചു നിന്നെ-

കാരണം;

ഞാന്‍ രാമനായിരുന്നു,

രാമന്‍ ക്ഷത്രിയനായിരുന്നു,
ക്ഷ്വാത്രമെന്‍ കര്‍മ്മമായിരുന്നു,

അന്നമായിരുന്നു.

ഞാന്‍ പിറന്നതും

ഞാന്‍ വളര്‍ന്നതും

എന്റെ ദേഹവും ദാനമായിരുന്നു.
എന്റെ സ്വപ്നങ്ങളു-

മെന്റെ മോഹങ്ങളും

ഞാന്‍ വളര്‍ത്തിയ തത്തയും കൂട്ടിലായിരുന്നു.

തപ്പ്‌ ;

ദശരഥ പുത്രനായതും,

അയോദ്ധ്യ തന്നില്‍ വളര്‍ന്നതും,

രാജഭോഗങ്ങളും,

ഗോപ്യഭോഗങ്ങളും

നുകര്‍ന്ന രസിച്ചതും………….

സ്വപ്നം ;

്രനഞ്ചങ്ങളെപ്പോല്‍ ശൂന്യമാംമാനത്ത്‌

പാറിക്കളിപ്പാനും

മധുവുണ്ട്‌, ഫലമുണ്ട്‌ കാനനമദ്ധ്യത്തി-

ലോടിനടപ്പാനും,

കൊക്കുരുമ്മി, ചിറകുരുമ്മി, വിങ്ങും മനസ്സിന്ന്‌

ചൂടു പകരാനും,

നഗരിപ്പുറങ്ങളില്‍ വാഴുന്ന മക്കളില്‍

കാടിന്റെ മക്കളില്‍ ഞാന്‍ കണ്ട,

ജീവന്റെ ഉപ്പും മധുരവും നുകരാനും-

പക്ഷ,

എന്റെ കിനാവുകള്‍

പൂവായ്‌ വിരിഞ്ഞില്ല,

എന്റെ പനഠതത്ത വിണ്ണില്‍ പഠന്നില്ല,

കാരണം;

ഞാന്‍ രാമനായിരുന്നു,

രാമനെന്നാല്‍ രാജാവെന്നാകുന്നു.
ഒമമമമ

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top