ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണ് - നോവൽ തുടങ്ങുന്നു.
മങ്കാവുടിയിൽ ഇന്ന്
സുര്യൻ കിഴക്കാണ് ഉദിച്ചത്. ഇന്നലെയും അങ്ങിനെ തന്നെയായിരുന്നു. മറ്റ് രണ്ട് ദിക്കുകൾ വടക്കും, തെക്കും തന്നെ.ആകാശം മേലെയും.
മങ്കാവുടി പണ്ട്
മങ്കാകുടി ആയിരുന്നു. മങ്കയുടെ കുടി. പറഞ്ഞ്, പറഞ്ഞ് മങ്കാവുടിയായി. പറഞ്ഞത് ഞങ്ങള്, മങ്കാവുടിക്കാരുതന്നെയാണ്, ഇന്ന് ഏറെ എഴുന്നതും ഞങ്ങൾ തന്നെ.
അങ്ങ്
വടക്കും, ഇങ്ങ് തെക്കും, വർഷത്തിൽ നിറഞ്ഞൊഴുകുന്ന രണ്ട് കാട്ടാറുകൾക്ക് നടുവിൽ കിഴക്കോട്ട് തല വച്ച് അവൾ ശയിക്കുന്നു. തല വച്ചിരിക്കുന്നത് മലനിരകളിലാണെങ്കിലും പാദങ്ങൾ
കൊളളുന്നത് കടലോരത്തല്ല. മറ്റൊരു ഈരിന്റെ ശിരസ്സിലാണ്.
പണ്ട്
വടക്ക് നിന്നും തെക്കു നിന്നും വഞ്ചികളിൾ ഇവളെത്തേടി ആളുകളെത്തിയിരുന്നു. ഇന്നോ പടിഞ്ഞാറു നിന്നുള്ള ഒരേ ഒരു വഴിയെ, ടാർ പാതയിലൂടെ മോട്ടോർ വാഹനങ്ങളിൽ എത്തുന്നു.
പണ്ടെത്തിയിരുന്നത് സുന്ദരന്മാരായ വെള്ളക്കാരും ഇരുനിറക്കാരായ അറബികളുമായിരുന്നു. ഇന്നോ വെളുത്തിട്ടും കറുത്തിട്ടും ഇരുനിറത്തിലും സുന്ദരന്മാരും സുന്ദരികളുമുണ്ട്.
പണ്ട്
മുളകും സുഗന്ധങ്ങളും കൊടുത്തിരുന്നു; പലതും കൊള്ളുകയും ചെയ്തിരുന്നു. ഇന്നും പലതും കൊള്ളുകയും കൊടുക്കുകയും ചെയ്യുന്നു.
അതിലും പണ്ട്,
അവൾക്ക് പേരു വീഴും മുമ്പും ഇവിടെ ഉണ്ടായിരുന്നു. നിറഞ്ഞകാടായി, അതിന് മുമ്പ് തരിശ്ലായി, നിലയറിയാത്ത കടലായി…………..