ശംബൂകന്‍

ശംബൂകാ നീ മരിച്ചു കൊണ്ടിരിക്കുകയാണ്…. ഇപ്പാള്‍ നിനക്ക് എന്താണ് പറയാനുള്ളത്………         നിണത്തില്‍ പുതഞ്ഞ് കിടക്കുന്ന ശംബുകന്‍റെ കണ്ണുകള്‍ മെല്ലെ തുറന്നു അസഹ്യമായ വേദനയുണ്ടായിട്ടും ആ ചോദ്യത്തിനു മുന്നില്‍ കണ്ണുകളെ തുറക്കാതിരിക്കാന്‍ കഴിയില്ല അയാള്‍ക്ക്. കലമ്പിച്ച, ഇതുപോലെ വൃത്തികെട്ട ശബ്ദത്തില്‍ ആര്‍ക്കാണ് ചോദിക്കാന്‍ കഴിയുന്നതെന്ന് അയാള്‍ക്കറിയാം.  ആ മുഖമൊന്ന് കാണെണമെന്ന് മോഹം തോന്നി.  ആ മുഖത്തെ രസങ്ങളെ അറിയണമെന്ന് തോന്നി.         സൂതന്‍…  ഏതോ ഒരു സൂതന്‍.         ബ്രാഹ്മണന്, …

സുനിമോളുടെ ജീവിതം

ഞങ്ങളുടെ അടുത്തവീട്ടിലെ ഷാജി, ഡ്രൈവര്‍ ഷാജി……ഓ….ജാതിയെന്താ മതമെന്താ എന്നൊന്നും അറിയില്ല. ഷാജി എന്ന പേരിന് ജാതിയും മതവും തിരിച്ചറിഞ്ഞിട്ട് ഒരുകാര്യോമില്ല…….        ഷാജിയുടെ ഭാര്യ സുനിമോള്…..ഓ….ആ പേരില്‍ നിന്നും ജാതീം മതോം തിരിച്ചെടുക്കാന്‍ പറ്റുന്നില്ല.  എന്താണേലും സുഖമായിട്ട് ജീവിച്ചു പോണൂ……പഠിക്കാന്‍ മിടുക്കന്മാരായ രണ്ട് ആണ്‍മക്കളും…….        രാവിലെ കുളി കഴിഞ്ഞ് സുന്ദരനായി, വെളുത്ത ഷര്‍ട്ടും പാന്‍റും ഇട്ട് സുഗന്ധവും പൂശി ടൂറിസ്റ്റ് ടാക്സി ഓടിക്കാന്‍ പോകുന്ന ഷാജി വൈകിട്ടെത്തുമ്പോള്‍ ഉള്ള …

മുത്തശ്ശിയും കഥയും

ഞാന്‍ മുത്തശ്ശിയുടെ കഥകള്‍ കേട്ടാണ് വളര്‍ന്നത്. വെളുത്ത ദേഹ നിറവും പഞ്ഞിപോലുള്ള മുടിയും വാസന പാക്കിന്‍റെ മണവും എന്നെ മുത്തശ്ശിയുടെ മടിയില്‍ കിടന്ന് കഥകള്‍ കേള്‍ക്കാന്‍ എന്നും പ്രേരിപ്പിച്ചു കൊണ്ടിരുന്നു.        മുത്തശ്ശി അധികവും പറഞ്ഞിരുന്നത് കൃഷ്ണ ഗാഥകളാണ്. ഇടക്കിടക്ക് സ്വയം പറഞ്ഞുമിരുന്നു, ഭക്തമീരയാണെന്ന്…….        ഗോക്കളെ മേച്ചു നടന്നപ്പോള്‍ ഭര്‍ത്തൃമതിയായിരുന്ന രാധ, വളര്‍ന്നപ്പോള്‍ രുഗ്മിണി, സാമ്പവതി തുടങ്ങി എട്ടു പേര്‍,  നരകനെ വധിച്ചപ്പോള്‍ കിട്ടിയ പതിനാറായിരം സ്ത്രീകള്‍……മുത്തശ്ശിയുടെ നാവില്‍ …

ഒരുപാവം വിശ്വാസി

രണ്ട് ക്ഷണപ്രഭ കഥകള്‍ 1. ഒരുപാവം വിശ്വാസി രണ്ടായിരത്തി പത്തൊമ്പത് ഡിസംബര്‍ ഇരുപത്തി ആറ് – സൂര്യഗ്രഹണം.  എല്ലാ അമ്പലങ്ങളും അടച്ച് താഴിട്ട് പൂട്ടിയിരുന്നത് നന്നായി, അവിടെയിരുന്ന ദൈവങ്ങളുടെയൊന്നും കണ്ണുകള്‍ പൊട്ടിപ്പോയില്ലല്ലോ….. അതുകൊണ്ട് മുന്നില്‍ വന്ന് നിന്ന്, എനിക്ക് അത്, ഇത്, മറ്റത്, മറിച്ചതൊക്കെ വേണമെന്ന് പറയുന്ന പാവത്തുങ്ങളെ  കാണാന്‍ കഴിയുമല്ലോ….. പള്ളികളൊന്നും അടച്ചിരുന്നില്ലെന്ന് കേട്ടു, അവടിരുന്ന ദൈവങ്ങളുടെ കണ്ണുകള്‍ പൊട്ടിപ്പോയിട്ടുണ്ടാകുമോ…. ഇനി അവിടെ വരുന്നവരെയൊക്കെ ആരു നോക്കുമോ, എന്തോ….. …

ഒരു പ്രളയ കഥ

(2019 ഡിസംബറിൽ ‘കഥ മാസിക’യിൽ. പ്രസിദ്ധീകരിച്ചത്‌ .  തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിൽ നിന്ന് തകഴിക്ക്‌ കിട്ടിയ നേർക്കാഴ്ച ആയിരുന്നു “വെള്ളപ്പൊക്കത്തിൽ” എന്ന കഥ. രണ്ടായിരത്തി പതിനെട്ടിൽ എന്റെ നാട്ടിൽ നിന്ന് -കോതമംഗലം-മൂവാറ്റുപുഴ- കിട്ടിയതും. ) വിജയകുമാര്‍ കളരിക്കല്‍ തൂശനില ഇടത്തോട്ട് തുമ്പിട്ട്, തുമ്പത്തു തുടങ്ങി പഴം, ഉപ്പേരി, ശര്‍ക്കര വരട്ടി, അവകള്‍ മൂന്നും മൂടി ഒരു പപ്പടം വച്ച്, മൂന്നുകൂട്ടം തൊടുകറികള്‍, പച്ചടി, കിച്ചടി, ഓലന്‍, തോരന്‍, കൂട്ടുകറി, …

രാജാവ് നഗ്നനല്ല

തുക്ലക്ക് രാജാവ് നഗ്നനായിരുന്നു, സുതാര്യനായിരുന്നു. ഇന്ന് രാജാവ് ആടകളില്‍ പൊതിഞ്ഞിരിക്കുകയാണ്.  വര്‍ണ്ണപ്പതിട്ടാര്‍ന്ന ആടകള്‍ മാറിമാറിയണിഞ്ഞ് ഗൂഢതയിലേക്ക് ഊളിയിടുകയാണ്.  വേഷങ്ങളുടെ പളപളപ്പില്‍ മതിമറന്ന് പ്രജകള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു.  കൈയ്യടിക്കാത്തവരുടെ തലയറുക്കുവാനായി കിങ്കരന്മാര്‍ ജനത്തിരക്കിനിടയി ല്‍ ഊളിയിട്ട് നടക്കുന്നു.  അവരുടെ കഴുകന്‍ കണ്ണുകള്‍ നിങ്ങളെ ചുറ്റിപ്പാറുന്നുണ്ട്.  നിങ്ങള്‍ അന്ധരും ബധിരരും മൂകരും ആകുന്നില്ലെങ്കില്‍ വെടിയുതിര്‍ത്ത് കൊല്ലാന്‍ ഉന്നം പാര്‍ത്തിരിക്കുന്നുണ്ട്.  സിംഹവും കടുവയും പുലിയും പശുവും രാജാപാളയത്തിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്.  പട്ടിയും പൂച്ചയും പന്നിയും …

കള്ളന്‍ കപ്പലില്‍….

കള്ളന്‍ കപ്പലില്‍ തന്നെയെന്നത് പഴംപറച്ചിലാണ്.  ഇന്ന് കപ്പലില്‍ ഏറെയും കള്ളന്മാരാണ്.  അവര്‍ കപ്പലിന്‍റെ ഓരോ കഴുക്കോലും, പട്ടികയും, വളയും, ആണിക്കോലും ഊരിയെടുത്ത് സ്വന്തമായി കപ്പലുകള്‍ പണിയുകയാണ്.  കടല്‍ നിറയെ കപ്പലുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.  ഇതൊന്നുമറിയാതെ വി കെ എന്നിന്‍റെ പയ്യന്‍ അന്തഃപുരത്തില്‍ മൃഷ്ടാന്നം ഭുജിച്ച്, സ്ത്രീ പരിചരണമേറ്റ് മയങ്ങുകയാണ്.  കപ്പിത്താന്‍, കാഴ്ചക്കാര്‍ അറുപത്തിനാല് കലയിലെ സൂത്രപ്പണികള്‍ കണ്ട് ആര്‍ത്ത് മദിക്കുന്നു.  സൂക്ഷിപ്പുകാര്‍ ‘കപ്പല്‍ക്ഷതം’, ‘കപ്പല്‍ക്ഷതം’ എന്ന് ഉറക്കപ്പിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.  ചില …

ഒറ്റുകാര്‍

മുപ്പതു വെള്ളിക്കാശിനു പോലും സ്നേഹിതനെ ഒറ്റുന്ന മനുഷ്യര്‍.  ഒറ്റിക്കിട്ടിയ പ്രതിഫലം ഉപയുക്തമാക്കാന്‍ കഴിയാതെ തൂങ്ങി മരിച്ച കഥയൊക്കെ പണ്ട്…… ഇന്നത്തെ  ഒറ്റുകാര്‍ ശതകോടീശ്വരന്മാരായി ആമോദം കൊള്ളുന്നു.  രാഷ്ട്രങ്ങള്‍ വരെ നേടുന്നു. ആ രാഷ്ട്രത്തിലെ കോടികള്‍ വരുന്ന മനുഷ്യരെ അടിമകളാക്കി വാഴുന്നു.  സ്വയം ദൈവങ്ങളെന്ന് ഘോഷിക്കുന്നു.  ദേവതകള്‍ മുപ്പത്തിമുക്കോടിയെന്നത് ഓരോ നിമിഷവും ഒന്നെന്ന നിലയില്‍ വര്‍ദ്ധിക്കുന്നു. @@@@@

കണ്ണാടിക്കാഴ്ച

സഹയാത്രികര്‍ അതിയായ ക്ഷീണത്താല്‍ മയക്കത്തിലായിക്കഴിഞ്ഞിരുന്നു, വൃക്ഷങ്ങളില്‍ ചാരിയിരുന്നും, പൊടിമണ്ണില്‍ പടിഞ്ഞു കിടന്നും.  ഏറെ ദുഃഖങ്ങള്‍ താണ്ടിയാണീ കുന്നിന്‍ മുകളില്‍ എത്തിയത്, ഇനിയും ഏറെ ദൂരമുണ്ട് ലക്ഷ്യത്തിലെത്താന്‍.  ഈ കുന്നിറങ്ങണം, വലിയ മലകള്‍ കയറണം, ഇറങ്ങണം, കാടും പടലും പുഴയും വനങ്ങളും താണ്ടണം……..           സഹയാത്രികര്‍ക്ക് ഭക്ഷണം ഒരുക്കുന്നതായിരുന്നു ഇന്നത്തെ കര്‍മ്മം.  കണ്ണിലെണ്ണയൊഴിച്ച് കാത്തരിക്കുകയായിരുന്നു, തിളകണ്ട് സന്തോഷിച്ച്.  ഒരു നിമിഷം കണ്ണൊന്നു തെറ്റി. മുഖത്തിന്‍റെ വിളര്‍ച്ച കണ്ണാടിയില്‍ നോക്കി മിനുക്കിയാലോയെന്ന് ചിന്തിച്ചു.  …

പേരിടാത്ത കഥ

(‘ജോസഫ്’ എന്ന സിനിമ റിലീസ് ആകുന്നതിന് മൂന്നു വർഷം മുൻപാണ് ഞാനീ വൺ ലൈൻ ഏഴുതുന്നത് – ‘എന്റെ മൂന്നു ഭാഗങ്ങളുള്ള ഒരു കഥ’യെ മുൻ നിർത്തിയാണ് എഴുതുയിരിക്കുന്നത്. അന്ന് മലയാള സിനിമയിലെ രണ്ട് പ്രമുഖരോട് ഈ കഥ പറയുകയും വൺ ലൈൻ കൊടുക്കുകയും ചെയ്തിരുന്നു.) ലിന എന്ന പത്തൊമ്പതുകാരി അപ്രത്യക്ഷമായി. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നല്ല സാമ്പത്തിക സ്ഥിതിയില്‍ മാന്യമായി ജീവിക്കുന്ന കുര്യന്‍റെയും മരിയ കുര്യന്‍റെയും മകളാണ് ലിന.  …

Back to Top