ശിരച്ഛേദം

വിശ്വന് സുശീലനെ മറക്കാന്‍ കഴിയുമോ? ഇല്ല. സുശീലന്റെ അടുത്തുനിന്നും എന്തെങ്കിലും വാര്‍ത്ത എത്തു മ്പോള്‍ മറന്നിരുന്നു എന്ന തോന്നലും ഉണ്ടായിട്ടുണ്ട്‌. അങ്ങിനെ മറന്നിരിക്കു മ്പോള്‍ അറിഞ്ഞിട്ടുള്ള വാര്‍ത്തകളാണ്‌, സുശീലന്‍ ഡിഗ്രി കഴിഞ്ഞതും, സര്‍ക്കാരില്‍ ഗുമസ്തനായതും,സഹോദരിമാരെ വിവാഹം ചെയ്തു വിട്ടതും, അവന്‍ വിവാഹം കഴിച്ചതും, അവന്റെ അച്ഛന്‍ മരിച്ചതും, അ മ്മക്ക്‌ (പ്രഷര്‍ അധികമായി തളര്‍ന്നു കിടന്നതു ം….. എന്നാല്‍ ഈ അറിവുകളെല്ലാം വിശ്വനെ തേടിയെത്തിയിട്ടും, അതെല്ലാം സുശീലന്‍ അറിയിച്ചതായിട്ടും ഒരിക്കല്‍ …

ഇര

ജിനേഷ്‌ മുപ്പത്തിയഞ്ച്‌ വയസ്സ്‌, ഷേര്‍ളി, ഭാര്യ, മുപ്പത്‌ വയസ്സ്‌, ജിഷ, മകള്‍, അഞ്ചു വയസ്സ്‌, ഇന്ന്‌, നേരം പരപരാ വെളുത്തപ്പോള്‍ അവര്‍ മൂന്നു പേരും സ്വന്തം മാരുതി കാറില്‍ വീടു വിട്ടിരിക്കുകയാണ്‌. പരപര വെളുക്കുമ്പോള്‍ തന്നെ വീട്ടില്‍ നിന്നിറങ്ങുന്നതിനു വേണ്ടി ഷേര്‍ളി വെളുപ്പിന്‌ മൂന്നു മണിക്ക്‌ ഉണര്‍ന്നതാണ്‌, ആഹാരം പാകം ചെയ്യാന്‍. വീട്ടില്‍ അവരെ കൂടാതെ ജിനേഷിന്റെ അപ്പനും അമ്മയുമുണ്ട്‌. കറക്കുന്നൊരു പശുവും മൂന്ന്‌ ആടുകളും കുരയ്ക്കുക മാത്രം ചെയ്യുന്നൊരു …

രണ്ടു തെറിക്കഥകള്‍

ഒന്ന് നൂറ്റിപ്പതിനഞ്ചു വയസ്സ്‌ കഴിഞ്ഞ്‌ ഈര്‍ഭ്ധ്ം വലിച്ചു കിടക്കുന്ന മുതു തള്ളക്ക്‌ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതു വര്‍ഷത്തെ തലക്കുറിയുമായിട്ട്‌ മൂത്തവള്‍, ഭുവനേശ്വരി വന്നപ്പോള്‍ ഇളയവള്‍ മദനേശ്വരിക്ക്‌ വിമ്മിട്ടം. മദനേശ്വരി കോപിച്ചു. ചൊറിയും ചെരങ്ങും പൊട്ടിയൊലിച്ചു കെടക്കുന്ന നശൂലത്തിനെ ചാവാന്‍ വിട്ടുകൂടെ നിനക്കിനിയും……. ഓ……. അതിന്‌ വേറൊരു തള്ളയെ കെടത്തിയാല്‍ പോരെ……. ഓ….ഓ…..മോളെ…..നീ വേറെ തള്ളെ കൊറെ കെടത്തും……. നിന്നെ എനിക്ക്‌ അറിയാന്മേലേടി മോളേ……. മോളേ…..മോളേ…. പിന്നെ തെറിയഭിഷേഘകമായി, പൂരപ്പാട്ടായി……….. രണ്ടു …

ഒരു രാജാവുണ്ടായ കഥ

തട്ടി ക്കൊണ്ടു വന്ന പെണ്ണിന്റെ മാറില്‍ ചേര്‍ന്നു കിടന്നപ്പോള്‍ വീരശൂര പരാക്രമി മല്ലശിരോമണിക്കൊരു മോഹമുദിച്ചു. എന്തേ തനിക്കു മൊരു രാജാ വായിക്കൂടാ… തണ്ടും തടിയും മുറ്റിയ മീശ യു മില്ലേ……. കൊണ്ടും കൊടുത്തും പതം വന്ന മനമല്ല്ലേ… നാട്ടിറച്ചിയും കാട്ടി റച്ചിയും തിന്ന; മധു നുകരുന്ന തനുവല്ലേ………. പെണ്ണു വേട്ടയും പൊന്നു വേട്ടയും വശമില്ല്ലേ………. പോരാത്തതിന്‌ മങ്കാ വുടിക്ക്‌ ഇന്നേ വരെയൊരു രാജാ വുണ്ടായോ…….. അതെ അന്നു വരെ മങ്കാവുടിക്ക്‌ …

എന്നെ അറിയുമോ…

ആരാണ്‌ പുറത്ത്‌…… അകത്തേക്ക്‌ വന്നോളൂ… മറയുടെ കെട്ടഴിച്ചാല്‍ മതി….. വാതില്‍ മറ, അതു വെറുമൊരു മറയാണ്‌. അതിന്റെ ഉറപ്പോ സൌന്ദര്യമോ അല്ല കാര്യം. വെറുമൊരു ലക്ഷ്മണ രേഖയാണെന്ന്‌ കരുതിയാല്‍ മതി. അല്ലെങ്കില്‍ പിന്നെ ഈ ചെറ്റക്ക്‌ തേക്കു തടിയില്‍ തീര്‍ത്ത്‌ കൊത്തു പണികള്‍ ചെയ്ത കതക്‌ എന്തിനാണ്‌… കണ്ടുകൂടെ, വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തെങ്ങോല മെടഞ്ഞ്‌ കെട്ടിയുണ്ടാക്കിയതാണ്‌. മേച്ചില്‍ മാത്രമല്ല ചുമരും അതു കൊണ്ട്‌ തന്നെയാണ്‌. മഴയും വെയിലും കൊണ്ട്‌ ദ്രവിച്ചു …

ഇഡിപ്പസ്സ്‌

മാലിനി, മുപ്പത്തിമൂന്നു വയസ്സ്‌. ശ്രാമത്തിൽ നിന്നു വരുന്നു. കുന്നും മലകളും തോടും മേടുകളും വയലും വയല്‍വരമ്പുകളും അവള്‍ അറിഞ്ഞിട്ടുണ്ട്‌. തൊട്ടാവാടി മുള്ളും കുറുന്തോട്ടി വേരും കണ്ടിട്ടുണ്ട്‌. ചെത്തിയും ചെമ്പരത്തിയും അവളുടെ വേലിപ്പടര്‍പ്പുകളില്‍ ഉണ്ടായിരുന്നു. കുയില്‍ കൂവുന്നതും കുറുക്കന്‍ ഓരിയിടുന്നതും കേട്ടാല്‍ തിരിച്ചറിയും. പണ്ട്‌ പട്ടുപാവാടയും ജാക്കറ്റുമിട്ട്‌ പാടവരമ്പത്തുകൂടി ഓടിക്കളിച്ച്‌ ചേറാക്കിയതിന്‌ അമ്മ അവളെ തല്ലിയിട്ടുണ്ട്‌. കുഞ്ഞടുക്കളയിലെ ഇടുങ്ങിയ അടുപ്പില്‍ ചുള്ളിക്കമ്പുകള്‍ വച്ച്‌ തീ കൂട്ടി ഈതിയൂതി കത്തിച്ച്‌ കട്ടന്‍ കാപ്പി …

സന്ധ്യ

അവന്‍ പറഞ്ഞു. “പെണ്ണെ നീയെന്‍ ജീവന്റെ ജീവനാണ്‌, ശ്വാസമണണ്‍്‌, സ്വപ്തമാണ്‌. മയക്കുന്ന മായയണണ്‍, സത്യമാണ്‌. എന്റെ ധ്യാനത്തിന്റ മാധ്യമമാണ്‌, ക്ഷേത്ര സന്നിധിയില്‍ മിഴപൂട്ടിനില്‍കെ ദേവിയുടെ മുഖഛായയിലേക്ക്‌ പടര്‍ന്നു കയറുകയാണ്‌… “എന്റെ രോമകൂപങ്ങളിലൂടെ സിരകളിലേക്ക്‌, ശരീരമാകെ, ബോധമാകെ നിറഞ്ഞ്‌…നിറഞ്ഞ്‌…… “നിന്നെ സ്പര്‍ശിക്കുമ്പോള്‍, നിന്നെ മുകരുമ്പോല്‍, നിന്നിലലിയുമ്പോള്‍ ഞാനില്ലാതകുന്നു….. നീയില്ലാതാകുന്നു…… നമ്മളില്ലാതയിട്ട്‌ ഒന്നു മാത്രം ശേഷിക്കുന്നു… -നീയില്ലാതെനിക്ക്‌ ജീവിക്കാന്‍ കഴിയതെയായിരിക്കുന്നു… അവളോ, അവനോടൊത്ത്‌ എവിടയെല്ലാമോ യത്ര ചെയ്തു, പല പല ദേശങ്ങളിലൂടെ, സംസ്‌കാരങ്ങളിലൂടെ, …

സാജയുടെ തിരോധാന ശേഷം

സാജയുടെ തിരോധാനം ആദ്യം ഗ്രഹിച്ചത്‌ അവളുടെ അമ്മയാണ്‌, പത്മജ. അവള്‍ എന്നും സ്‌ക്കൂള്‍ കഴിഞ്ഞ്‌ അഞ്ചരക്കും ആറിനും ഇട്‌ ക്കാണ്‌ വീട്ടില്‍ എത്തുന്നത്‌. അതേ സമയത്ത്‌ ഗ്രാമത്തില്‍ എത്തുന്ന ഒരു ബസ്സുണ്ട്‌. ഇപ്പോള്‍ ആറു മണി കഴിഞ്ഞ സ്ഥിതിക്ക്‌ വണ്ടിവരികയും ആളുകളെ ഇറക്കിപ്പോവുകയും ചെയ്തിരിയ്ക്കണം. പത്മജ അടുക്കളപ്പണിയുടെ തിരക്കിലായിരുന്നു. ആറുമണി കഴി ഞ്ഞിട്ടും, മകള്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും ആദ്യം ഒന്നും ശ്രദ്ധിക്കുകയുണ്ടായില്ല. രണ്ടോ മൂന്നോ, (്രാവശ്യം സാജയുടെ വളര്‍ത്തുന്ന …

മൃഗീയത

മൃഗീയത വിജയകുമാര്‍ കളരിക്കല്‍ പണ്ട്‌, കാല്പനിക യുഗത്ത്‌. സ്വപ്നരാജ്യത്തെ രാജാവിന്‌ രാത്രിയില്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ ഒരു മോഹമുണ്ടായി. തന്റെ പേരിലും ഒരു ഉപനിഷത്‌ വേണം, കുറെ പുകഴ്ത്ത്‌ പാട്ടുകളും, കുറഞ്ഞത്‌ ഒരുമഹാകാ വ്യവും കുറെ വേദ ഭാഗങ്ങളും. പിന്നെ അന്വേഷണമായി. ഒരു ദിവസം പ്രധാന മന്ത്രിപുംഗവന്‍അറിയിച്ചു.നമ്മുടെരാജ്യത്തെവടവൃക്ഷച്ചുവട്ടില്‍ ജഡയും നരയും ഭസ്മക്കുറിയുമായിട്ട്‌ ഒരു ഭിക്ഷാം ദേഹി മുനിവര്യന്‍ എത്തിയിട്ടുണ്ടെന്ന്‌. ഒട്ടും വൈകാതെ രാജാവ്‌ വേഷഭൂഷാദികളൊക്കെ അണിഞ്ഞ്‌ കാട്ടില്‍ വേട്ടക്കു പോകുന്ന ഒരുക്കങ്ങളോടെ മുനി …

ഒരു മോഷണവും കുറെ മുറിവുകളും

വിജയകുമാര്‍ കളരിക്കല്‍ ഇപ്പോഴും മനോമുകുരത്തില്‍ തെളിഞ്ഞു നില്‍ക്കുകയാണ്‌, അവളുടെ രൂപം. വെണ്ണക്കല്ലില്‍ തീര്‍ത്ത ശില്പംപോലെ, യവനസുന്ദരിയുടേതു പോലെ…….. സമൃദ്ധമായ കേശം ഷാമ്പു തേച്ച്‌ ചെമ്പിച്ചിട്ടല്ല, കാച്ചെണ്ണയുടെ മണവുമായി കറുകറുത്തത്‌, ഒതുക്കികെട്ടാതെ പിറകില്‍ കല്ലേോലജാലം പോലെ…….. ഇടതിങ്ങിയപുരികം നന്നെ കറുത്തത്‌ തന്നെയാണ്‌, കൃഷ്ണമണികള്‍ ലേശം പീത വര്‍ണ്ണമായിട്ട്‌ ……………… ആ ചിരി, എത്രയോ (പാവശ്യം മനസ്സിനെ കൊളുത്തിവലിച്ച്‌ ചുണ്ടലില്‍ തൂക്കി ആട്ടി രസിച്ചിരക്കുന്നു. ഒരു വര്‍ഷമായിട്ടുള്ള സ്ഥിരം സന്ദര്‍ശകയാണവള്‍, മാസത്തിലെ മൂന്നാമത്തെ …

Back to Top