ചാവേറുകൾ

ചാവേറുകൾ ചിന്തിക്കുന്നു,ഞാനെന്റെ വയറിന്‌, കുടുംബത്തിന്‌, വിശ്വാസത്തിന്‌, വേണ്ടിയാണ്ചാവേറാകുന്നതെന്ന്‌.

അയാൾ ആർത്തലച്ച്അണയുകയാണുണ്ടായത്‌, ഈയ്യാമ്പാറ്റയെപ്പോലെ ജ്വാലയിലേക്ക്‌.....തണുപ്പത്ത്ചൂടു നല്കി സാന്ത്വനപ്പെടുത്തുന്ന തീക്കരുകിലേക്ക്‌, അല്ലെങ്കിൽ ഭക്ഷണത്തെ വേവിച്ച് സ്വാദ്കൂട്ടുന്ന അഗ്നിക്ക്സമീപത്തേക്കെന്ന പിഴവ്ധാരണയോടെ.  ജീവി വർഗ്ഗത്തിൽമനുഷ്യൻ മാത്രമാണ് ഇങ്ങിനെ വിഡ്ഢികളാകുന്നുള്ളു, ആക്കപ്പെടുന്നുള്ളൂ.....നയിക്കപ്പെടുന്നുള്ളൂ...... ജനമദ്ധ്യത്തിൽ കയറി ഭും.....എന്ന ശബ്ദത്തോടെ തീഗോളമായി, ചിന്നിച്ചിതറി പറക്കുന്നത് ദൃശ്യമാധ്യമങ്ങളിൽ കണ്ടപ്പോൾ അയാളുടെ അച്ഛനോ അമ്മയോ ഭാര്യയോ മകനോ അറിഞ്ഞില്ല, തങ്ങളുടെ രക്തവും മാംസവുമാണ് പറന്നുകളിക്കുന്നതെന്ന്.......ചാക്കിൽ പെറുക്കിക്കൂട്ടിയ ശരീരാവശിഷ്ടങ്ങൾ അനുകുലികൾക്ക് കാഴ്ചയായി വച്ചിരിക്കുന്നിടത്തേക്ക്നേതാവ്വന്ന്സല്യൂട്ട്ചെയ്ത് ചാവേറായവന്റെ മകന്റെ തോളത്ത്തട്ടി സമാധാനിപ്പിച്ച്പുതിയൊരു ചാവേറാകണമന്നും കുല സ്നേഹിയാകണമെന്നും ആശംസിച്ചു. പതിനാറുകാരൻ മകന്റെ മനസ്സ്‌, മുഖം വികാര വിജ്യംഭിതമായി, അവന്നേതാവിനോട് തിരിച്ചു ചോദിച്ചു.

അങ്ങയുടെ മകനെന്നാണ് ചാവേറാകുന്നത്‌...

കേട്ടവർ, നേതാവ്ഒന്നു വിറച്ചു, പിന്നീട്നേതാവിന്പനിബാധിച്ചു, മുഖത്ത്ഒരു ഗൂഢഃമായ ചിരി വന്നു.

അനന്തരം അവനെ കുലദ്രോഹിയെന്ന്മുദ്ര ചാർത്തി, ചാപ്പകുത്തി തെരുവിലൂടെ നടത്തി, കുലസ്നേഹികൾക്ക് കാണാനായി തൂക്കിലേറ്റി.