അദ്ധ്യായം പതിനേഴ്‌

ജീവിതത്തിന്റെ നട്ടുച്ചയിലാണ്‌ ഫിലോ ഗുരുവിന്റെ വീട്ടിലെത്തിയത്‌. അവളെ എലീസയുടെ അപ്പന്‍, മകളുടെ സഹായത്തിന്‌ എത്തിച്ചതാണ്‌. പട്ടിണിയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന്‌ ഒരു സഹായമാകുമെന്നു കരുതി. താളം തെറ്റിയ മനസ്സുമായി, മരുന്നുകളുടെ യാന്ത്രികശക്തിക്കടിമപ്പെട്ട്‌ തളര്‍ന്ന്‌, ഉറങ്ങണമെന്ന ഒരേയൊരു മോഹവുമായി എന്നും ഉണരുന്ന എലീസയ്ക്കും താല്‍പര്യമായി. ഗുരുവിന്‌ സന്തോഷമായി. ഫിലോ വേലക്കാരി മാത്രമല്ലാതായത്‌ മനംപൂര്‍വ്വമായിരുന്നില്ല. ജോലി ചെയ്തു ക്ഷീണിതനായെത്തുന്ന ഗുരുവിനെ ശുശ്രൂഷിയ്ക്കുവാന്‍ ഏലീസയാല്‍ കഴിഞ്ഞില്ല. അതെല്ലാം ഫിലോ ചെയ്യേണ്ടി വന്നു. ഫിലോയുടെ വീട്ടിലെ പരിതസ്ഥിതികള്‍ …

അദ്ധ്യായം പതിനാറ്‌

ഒരു വേനല്‍ക്കാലമായിരുന്നു. ശ്രാമത്തില്‍നിന്നും കാണാമായിരുന്നു. തെക്കന്‍മല കയറിവരികയാണ്‌. ഗ്രാമസിറ്റിയിലും വീട്ടുമുറ്റങ്ങളിലും ഗ്രാമക്കാര്‍ നോക്കി നിന്നു. അന്ന്‌ ഗ്രാമത്തിലെ ആണുങ്ങള്‍ പണിയ്ക്കു പോയില്ല. കൂട്ടികള്‍ എഴുത്താശ്ശാന്റെ അടുത്തുപോയില്ല. അവരുടെ അടുപ്പുകളില്‍ തീ പുകഞ്ഞില്ല. മല കയറിവരുന്ന ഭീകരമായ ഒരു ദുരന്തം ഏറ്റു വാങ്ങാനായി അവര്‍ ഒരുങ്ങിയിരുന്നു. നാലഞ്ചുവര്‍ഷക്കാലംകൊണ്ട്‌, വീട്ടുകാരെ മറന്ന്‌, ജന്മസ്ഥലങ്ങള്‍ മറന്ന്‌, സുഖങ്ങള്‍ വെടിഞ്ഞ്‌, കൊടുംകാട്ടില്‍, പ്രകൃതിയോട് മല്ലടിച്ച്‌, ക്രൂരജന്തുക്കളോട്‌ യുദ്ധംചെയ്ത്‌, വെയിലത്തും മഴയത്തും,  അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒരു നിമിഷംകൊണ്ട്‌ തകര്‍ക്കപ്പെടാന്‍ …

അദ്ധ്യായം പതിനഞ്ച്‌

അനിയന്ത്രിതമായ, അവിശ്വസനീയമായ വേഗത്തിലുള്ള ആരോഹണമായിരുന്നു. അത്യുന്നതങ്ങളിലെ സമതലത്തിലെത്തിപ്പെട്ടപ്പോള്‍ എന്തുമാത്രം സന്തോഷിക്കേണ്ടതായിരുന്നു. വിശ്വസിയ്ക്കാമോ എന്ന്‌ പലപ്പോഴും ചിന്തിച്ചിട്ടുകൂടിയുണ്ട്‌. എല്ലാറ്റിനും ഗുരുവിന്റെ പിന്തുണയും ഉണ്ടായിരുന്നു. ശക്തമായൊരു മതിലുപോലെ, അചഞ്ചലയായി, പിന്നില്‍ ഉറച്ചുനിന്നു, ഗുരു. വിദേശത്തു ജോലി ചെയ്യുന്ന അച്ഛനമ്മമാര്‍, സഹോദരങ്ങള്‍. അവരുടെ ഒരേയൊരു മകള്‍; സഹോദരി. എന്നിട്ടും ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ എല്ലാവരും പങ്കെടുത്ത ആര്‍ഭാടപൂര്‍വ്വമായ വിവാഹം തന്നെയായിരുന്നു; രണ്ടുപേരുടെയും വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ യുക്തമെന്നും യോജിക്കുമെന്നും കരുതിയത്‌ ആചരിച്ചും അനുഷ്ഠിച്ചും. സിദ്ധാര്‍ത്ഥനും …

അദ്ധ്യായം പതിനാല്

സുബ്ബമ്മ അവന് വേദനിക്കുന്ന ഓര്‍മ്മകളെ ചികഞ്ഞ്‌ പൊട്ടിക്കാന്‍ കാരണമാവുകയായിരുന്നു. അവളുടെ വലിയ കണ്ണുകള്‍, മനസ്സിന്റെ കോണില്‍ ഒളിച്ചിരുന്നിട്ട് ഇടയ്ക്കിടയ്ക്ക്‌ പ്രത്യക്ഷപ്പെടുന്നു.ഈ പ്രഹേളികയുടെ അര്‍ത്ഥമെന്താണ്‌ ? ജീവിതമൊരു പ്രഹേളികയാണെങ്കിൽ…..? ആണോ? ആണെന്നോ, അല്ലെന്നോ പറയാൻ കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുന്നു.  അനാദിയും അനന്തവുമായ, അവര്‍ണ്ണവും അവാച്യവുമായ സനാതനമായ ഒരേയൊരു സത്യത്തില്‍ നിന്നും അനന്തകോടി പ്രപഞ്ചസത്യങ്ങളായി, വസ്തുക്കളായി പരിണമിയ്ക്കപ്പെട്ട്‌, ഉടലെടുക്കപ്പെട്ട്, ഉരുത്തിരിയപ്പെട്ട്‌ കിടക്കുന്ന, പരമമായ സത്യത്തിന്റെ, ഒരംശമായ, ഒരു ബിന്ദുവായ, ഞാന്‍, സിദ്ധാര്‍ത്ഥന്‍ എന്താണ്‌………. എന്തിനാണ്‌ …

അദ്ധ്യായം പതിമുന്ന്‌

മേടമാസത്തിലെ ആയില്യം നാളില്‍ പതിനൊന്നാമിടത്ത്‌ വ്യാഴം നില്‍ക്കേ, ഗജകേസരി യോഗവുമായി ഭഗവാന്‍ ജന്മമെടുത്തു. നീണ്ട കൈകാലുകളും മോഹനമായ രൂപവും തേജസ്സുറ്റ കണ്ണു കളും കാഴ്ചക്കാരെ കൊതിപ്പിച്ചു. ജന്മത്തില്‍ത്തന്നെ കുട്ടിയുടെ നെറ്റിയിലും മാറിലും കൈകളിലും വിഭൂതി പൂശിയ അടയാളങ്ങള്‍ കാണാനുണ്ടായിരുന്നുവത്രെ. ജനിച്ചുവീഴുമ്പോള്‍ത്തന്നെ കുട്ടി കൈകാലിട്ടടിക്കുകയും, കരയുന്നതിനു പകരം കാഴ്ചക്കാരെ നോക്കി പുഞ്ചിരിക്കുകയും ചെയ്തുവത്രെ. ചുരുട്ടിപ്പിടിച്ചിരുന്ന കുഞ്ഞുവിരലുകള്‍ നിവര്‍ത്തി ഏതോ ഒരു കാര്‍ണവര്‍ പറഞ്ഞുവത്രെ. “കുട്ടിയുടേത്‌ ആത്മീയ ഹസ്തമാണ്‌. അതിന്റെ ലക്ഷണം സത്യാന്വേഷിയാകുമെന്നാണ്‌; …

അദ്ധ്യായം പന്ത്രണ്ട്‌

വളരെ ഇരുണ്ട ഒരു രാത്രിയായിരുന്നു.  ഹോസ്പിറ്റൽ പേവാർഡിലെ മുറിയിൽ, അവൾക്ക് ബോധം തെളിഞ്ഞ് വരുന്നതേയുള്ളു. കിടക്കയ്ക്ക്‌ ഉരുവശത്തുമായിട്ട്‌ ഗുരു, ജോസഫ്‌, അബു, രാമൻ…….. അവളുടെ അര്‍ജ്ജുനന്‍ മാത്രം എത്തിയില്ല. വിശു. പ്രവിശ്യ, പാര്‍ട്ടിനേതാവ്‌ ഗുരുവാണെങ്കിലും, പ്രശസ്തനും,പ്രവിശ്യയുടെ ഭരണയന്ത്രത്തിന്‌ തലവേദനയായതും, നീതിപാലകര്‍ തിരയുന്നതും വിശുവിനെ ആയിരുന്നു. അവനെതിരെ പല കേസുകളും ചാര്‍ത്തപ്പെട്ട അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുന്നു, പോലീസ്‌ തെരഞ്ഞുകൊണ്ടിരിയ്ക്കുന്നു. അതിനാല്‍ അവന്‍ വേഷപ്രച്ഛന്നനായി രാവുകളില്‍ സഞ്ചരിക്കുന്നു. അരണ്ട വെളിച്ചംപോലെ ബോധം തെളിഞ്ഞുവരുന്നു. അവള്‍ …

അദ്ധ്യായം പതിനൊന്ന്‌

രവി നല്‍കിയ സൂചനകള്‍ വച്ചുകൊണ്ടാണ്‌ വിശ്വനാഥനെ തെഞ്ഞത്‌. രവി, വിശുവിനെ ഗ്രാമത്തില്‍ പലപ്പോഴും കണ്ടിരുന്നു. പക്ഷെ കാണാതായിട്ട് വളരെ നാളുകളായിരിക്കുന്ന്. പക്ഷെ, സെലീന പിടിതരാതെ അകന്ന് നിൽക്കുകയാണുണ്ടായത്. വിശ്വനാഥന്റെ അകന്നൊരു ബന്ധുവായിട്ടാണ് അവളെ സമീപിച്ചത്. അവളുടെഓഫീസിൽ, വീട്ടിൽ പല ദിവസ്സങ്ങളിൽ കയറിയിറങ്ങി. അടുത്തപ്പോള്‍, ഗ്രാമത്തിന്റെ ഉന്നതമായൊരു റസ്റ്റോറന്റിൽ ഇരുണ്ട വെളിച്ചത്തിനു കീഴെ, മേശയ്ക്കിരുപുറവും ഇരുന്ന്‌ അവള്‍ അവനായി ഹൃദയം തുറന്നു കൊടുത്തു. “എനിയ്ക്കും സ്വപ്നങ്ങളുണ്ടായിരുന്നു സിദ്ധന്‍”. അവളുടെ കണ്ണുകള്‍ നിറയുകയും …

അദ്ധ്യായം പത്ത്

ഇന്ന്‌ ആദ്യദിവസമായിരുന്നു. പകല്‍ മുഴുവന്‍ തിരക്കുതന്നെ. ഫോണ്‍ ചെയ്തു മടുക്കുക തന്നെ ചെയ്തു. – പ്രത്രമോഫീസല്ലേ………….. -ഫീച്ചറിലെ കാര്യങ്ങള്‍ സത്യമാണോ? – സാര്‍ ഫീച്ചര്‍ ശരിയാണോ ? – ഹലോ, ഗുരുവല്ല ? -ഫീച്ചറിനെപ്പറ്റി ചോദിക്കാനാണ്‌. _ഹലോ, ഇതു സത്യമാണെങ്കില്‍ മനുഷ്യര്‍ പിന്നെ എന്തില്‍ വിശ്വസിക്കും? _ഹലോ, ഇങ്ങനെ എഴുതാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു? _നിങ്ങള്‍ക്ക്‌ ഈ വാര്‍ത്തകളൊക്കെ എവിടന്നു കിട്ടുന്നു. – നിങ്ങള്‍ക്ക്‌ ഇപ്പോഴും ചാരസംഘടനയുണ്ടോ ? _താങ്കള്‍ …

അദ്ധ്യായം ഒമ്പത്‌

കൊച്ചുകൊച്ചു മോഹങ്ങളേ ഉണ്ടായിരുന്നുള്ളു. സ്നേഹസമ്പന്നനായ, സംസ്കാര സമ്പന്നനായ ഭർത്താവ്, സ്വന്തം അദ്ധാാനംകൊണ്ട്‌ ജീവിക്കുന്നതില്‍ തല്‍പരനായിരിക്കണം. ജോലി എന്തുമാകാം. ഒരു കൊച്ചുവീട്‌. അത്യാവശ്യം സൌകര്യങ്ങള്‍ മതി, ഒരു സാധാരണ കുടുംബത്തിനു വേണ്ടത്‌. നാലുപുറവും മുറ്റം വേണം, മുറ്റത്തിന്റെ ഓരത്ത്‌ ചെടികള്‍ നട്ടു വളര്‍ത്തണം. എന്നും ആ ചെടിച്ചുവട്ടില്‍ കഴിഞ്ഞു കൂടാന്‍ കുറെ സമയം കുണ്ടെത്തണം. രണ്ടു കൂട്ടികള്‍, ഒരാണും ഒരു പെണ്ണും. ഭര്‍ത്താവിനെ, കുട്ടികളെ പരിചരിച്ച്‌, പട്ടിണിയായാലും പരിവട്ടമായാലും സംതൃപ്തിയോടെ ജീവിക്കണം. …

അദ്ധ്യായം ഏട്ട്‌

വെളുക്കാന്‍ ഇനിയും മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രം. കൃഷ്ണ ക്വാര്‍ട്ടേഴ്‌സിലേക്കു നടന്നു. മാര്‍ക്കറ്റിംഗ്‌ മാനേജരുടെ മുറിയില്‍ വെളിച്ചം അണഞ്ഞിട്ടില്ലെന്ന്‌ അവള്‍ ശ്രദ്ധിച്ചു. ചാരിക്കിടന്ന കതകു തുറന്ന്‌ അകത്തു ചെന്നു. ജോസഫ്‌ തിരക്കിലാണ്‌. “എന്തേ കൃഷ്ണേ ?” “ജോസഫിന്‌ ഇറങ്ങാറായില്ലേ ?” ” ആയിരിക്കുന്നു. ഒരു കത്തുകൂടി” അയാള്‍ കത്തെഴുതി തീര്‍ത്തു. കവറില്‍ അഡ്രസ്സെഴുതി മേലെ, മേലെ അടുക്കിവച്ചിരിക്കുന്ന കവറുകളുടെ കൂട്ടത്തിനുമുകളില്‍ സ്ഥാപിച്ചു. “യേസ്‌. പോകാം”. അയാള്‍ യാത്രയായി, അവള്‍ക്കൊപ്പം. ” …

Back to Top