അദ്ധ്യായം ഇരുപത്തിരണ്ട്‌

രാവേറെയെത്തി ഭഗവാന്‍
ഉറങ്ങിയില്ല.

ഭഗവാന്റെ പള്ളി അറയില്‍, രാത്രിയില്‍ പാര്‍വ്വതിദേവി എത്തി.

ഷഷ്ടിപൂര്‍ത്തി ആഘോഷം കഴിഞ്ഞ്‌
സ്വസ്ഥമായവരാണ്‌. ട്രസ്റ്റിന്റെ ഭരണത്തില്‍ നിന്നും ഭഗവാന്‍ നിരുപാധികം പിന്‍മാറി.
ട്രസ്റ്റിന്റെ ഭരണാധികാരിയായി സര്‍വ്വാധികാരി അവരോധിക്കപ്പെട്ടു. പ്രധാന
ആചാര്യനായി ദേവവ്രതനും ദളപതിയായി അശ്വനിപ്രസാദും നിയമിതരായി. വിഷ്ണുദേവ് ഗ്രാമം
വിടുന്നു. ഉസ്മാന്‍ തീരുമാനിച്ചില്ല. വളരെയേറെ ഉണ്ടാക്കിയ സമ്പാദ്യം കച്ചവടത്തിനായി
ഇറക്കണമെന്ന തീരുമാനത്തിലാണ്‌ ഉസ്മാന്‍. ഗ്രാമത്തിലോ ഗ്രാമത്തിനു വെളിയിലൊ, എവിടെ വേണമെന്ന്‌ തീരുമാനമായിട്ടില്ല. ഊരാണ്‍മയ്ക്കും അവകാശങ്ങള്‍ക്കും
വ്യത്യാസമില്ല. പക്ഷെ, ഭരണത്തില്‍ വരുന്ന പ്രസക്തമായ
വ്യതിയാനം ഊരാണ്മയ്ക്കും അവകാശങ്ങള്‍ക്കും, അഭിപ്രായങ്ങള്‍ക്കും
പരിധിയും പരിവര്‍ത്തനങ്ങളും ഉണ്ടാകുമെന്നാണ്‌ പരക്കെ ഉണ്ടായിട്ടുള്ള വാര്‍ത്ത.

പുതിയ ട്രസ്റ്റിന്റെ
വീക്ഷണത്തില്‍ ഗ്രാമത്തിന്റെ സംപുഷ്ടമായ വിളഭൂമി ദേവദാസികള്‍ തന്നെയാണ്‌. ട്രസ്റ്റിന്റെ
അദ്ധ്യക്ഷന്റെ പ്രസംഗത്തില്‍ സുചിപ്പിക്കുകയും ദേവദാസികള്‍ക്ക്‌ പ്രത്യേക
പരിഗണനയും പരിപാലനവും വാഗ്ദാനം ചെയ്യുകയും കൂടി ചെയ്തു.

പാര്‍വ്വതിദേവി, ഗ്രാമത്തിന്റെ അമ്മയായി തുടരുന്നു.

ഭഗവാന്‍?

ഭഗവാന്‍ അര്‍ത്ഥശുന്യമായി ഊരാണ്മ
പോലുമില്ലാത്തവനായി വെറുമൊരവതാരമായി അവശേഷിച്ചു, മിത്തുകളില്‍, കഥകളില്‍,കാവ്യങ്ങളില്‍ നിറഞ്ഞ്‌. ലക്ഷോപലക്ഷം
ജനഹൃദയങ്ങളില്‍ ശക്തിയായി, വിശ്വാസമായി തുടരും.  പക്ഷെ, ട്രസ്റ്റെന്ന
വ്യവസ്ഥിതിയില്‍ ഭഗവാന്‍ ആരുമല്ലാതായി. ഇന്ന്‌ അവസാനമായി ആടയാഭരണങ്ങളും
വേഷഭുഷാദികളും

അണിഞ്ഞ്‌ സന്ദര്‍ശനമുറിയില്‍
ഭഗവാന്‍ ഉപവിഷ്ടനായി.

ദേശക്കാർ, അന്യദേശക്കാര്‍, സ്വന്തം ഭാഷക്കാര്‍, വിദേശികള്‍ ………

സന്ദര്‍ശനമുറി കവിഞ്ഞ്‌, അങ്കണം നിറഞ്ഞ്‌, ശാന്തിനിലയം നിറഞ്ഞ്‌. ഗ്രാമം
നിറഞ്ഞ്…..

ദൈവമെ!

ഭഗവാന്‍ ജീവിതത്തിലാദ്യമായി
ദൈവത്തെ വിളിച്ചു.

സര്‍വ്വ ഐശ്വര്യങ്ങളും, സമ്പത്തുക്കളും, സ്വരങ്ങളും, നിറങ്ങളും, ആവാഹിച്ച്‌, ഒരൊറ്റ രൂപത്തിൽ സമന്വയിപ്പിച്ച് മനോമുകുരത്തില്‍
നിറക്കാന്‍ ശ്രമിച്ചു,

പക്ഷെ, മനം ഉടഞ്ഞ്‌, ശരീരമുടഞ്ഞ്‌, ഇരിയ്ക്കുന്ന
ഗൃഹമുടഞ്ഞ്‌. ഭൂതലമുടഞ്ഞ്‌ അനന്തകോടി നക്ഷത്ര ജാലങ്ങളിലും നിറഞ്ഞ്‌, പിന്നീടും വികസിച്ച്‌,വികസിച്ച്‌,

നിറഞ്ഞ്‌, പൂര്‍ണ്ണമായി …….

ഭഗവാന്‍ സത്യം ദര്‍ശിച്ചു.

പരമമായ സത്യം.

അഹം ബ്രഹ്മാസ്മി……..

ഭഗവാന്റെ എല്ലാ കാമങ്ങളും
അടങ്ങി, എല്ലാ ചിന്തകളും അടങ്ങി, എല്ലാ രുചികളും അടങ്ങി, എല്ലാ മണങ്ങളും അടങ്ങി, ഇനിയും ലയനം മാത്രം, പരമമായ സത്യത്തില്‍, സനാതനത്തില്‍.

ഷഷ്ടിപൂര്‍ത്തി ആഘോഷത്തിന്റെ
ക്ഷീണത്തില്‍ ശാന്തിനിലയം വളരെ വേഗം ഉറക്കമായി. അനുചിതമായി എന്തോ തോന്നിയതിനാലാണ്‌
രാത്രിയില്‍ തന്നെ പാര്‍വ്വതിദേവി എത്തിയത്‌. കുളികഴിഞ്ഞ്‌ ഭക്ഷണം കഴിഞ്ഞ്‌, ശയനമുറിയില്‍ എത്തിയതായിരുന്നു ദേവി. പക്ഷെ മനസ്സ്‌ അകാരണമായി ഒന്നു
പിടഞ്ഞു, വേദനിച്ചു.

ദേവിക്കു പിന്നാലെ വിഷ്ണുദേവ്, തുടര്‍ന്ന്‌ ഉസ്മാന്‍.

“എന്താണ്‌ നിങ്ങള്‍
അസമയത്ത്‌ എത്താന്‍?”

ഭഗവാന്റെ മുഖത്ത്‌ ചെറുചിരി
നിറഞ്ഞു നിന്നു.

ഭഗവാന്‍ വേദനയിലും
ചിരിയ്ക്കുകയാണെന്ന്‌ ദേവിയ്ക്കു തോന്നി.

“ഭഗവാന്‍, ഇന്ന്‌ ചാരന്മാര്‍ വിവരമറിയിച്ചു ദേവി നിത്യ ജീവിച്ചിരിപ്പുണ്ട്‌.”

“ഊം….?”

“അനാഥാലയത്തില്‍.”

“അവള്‍
സുരക്ഷിതയാവുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ടായിരുന്നു. പക്ഷെ, എനിക്കിപ്പോള്‍ അവളെപ്പറ്റിയോ മറ്റെന്തിനെപ്പറ്റിയേ അറിയാനും കേള്‍ക്കാനും
താല്പര്യം തോന്നുന്നില്ല ……….”

“ഭഗവാന്‍ ?”

വിഷ്ണുദേവിന്റെ വിളിയില്‍
അടങ്ങിയിരുന്ന ഭീതി ഉസ്മാന്റെയും പാര്‍വ്വതിദേവിയുടെയും മുഖത്ത്‌ പടര്‍ന്നു കയറി.

“അങ്ങ്‌ സൂചിപ്പിയ്ക്കുന്നത്‌
…….”

“പരമമായ സത്യം എനിക്ക്‌
അനുഭവവേദ്യമാകുന്നു. ഞാന്‍ എന്റെ പ്രകൃതിയില്‍ നിന്നും അകന്നുകൊണ്ടിരിയ്ക്കുന്നു.
നിങ്ങള്‍ സ്വസ്ഥരായിട്ട്‌ വീടുകളിലേയ്ക്ക്‌ മടങ്ങിക്കൊള്ളു ………….”

ശാന്തിഗ്രാമവും, ശാന്തിനിലയവും ഗാഢമായ നിദ്രയിലേയ്ക്ക്‌ വഴുതി വീണു.

എവിടെ നിന്നോ ഘനമേറിയ കാർമേഘങ്ങൾ
ശാന്തിഗ്രാമത്തിന്റെ മുകളില്‍ ഉരുണ്ടുകൂടി. ശക്തിയായ കാറ്റായി, പേമാരിയായി പെയ്തിറങ്ങി.

രാത്രിയില്‍ തന്നെ വാര്‍ത്ത
പരന്നു.

ഭഗവാൻ സമാധിയായി….

തളർന്ന് ഉറങ്ങിയിരുന്ന ശാന്തി
നിലയം ഉണർന്നു. ഗ്രാമം ഉണർന്നു. അടുത്ത പട്ടണങ്ങളും നഗരങ്ങളും ഉണർന്നു കഴിഞ്ഞു. രാത്രിയില്‍തന്നെ, കോരിച്ചൊരിയുന്ന മഴയത്ത്‌ ഗ്രാമത്തിലേയ്ക്ക്‌ ജനപ്രവാഹം തുടങ്ങി.

മഴവെള്ളത്തില്‍ ശാന്തിപുഴ
കരകവിഞ്ഞു. മരങ്ങളെ കടപുഴക്കി. ബണ്ടുകളും ഭിത്തികളും തകര്‍ത്തു. തീരങ്ങളിലുള്ള
വീടുകളും കൃഷിയിടങ്ങളും തകര്‍ത്ത്‌ ഘോരതാണ്ഡവമാടുകയാണ്‌. പുഴയില്‍ വീണ്ടും വീണ്ടും
ജലവിതാനം ഉയരുകയാണ്‌.

ഭക്തര്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

പ്രായമായ അമ്മമാര്‍
ചെറുമക്കളുടെ കാതുകളില്‍ മന്ത്രിച്ചു.

ഭഗവാന്റെ ശക്തിയില്‍ പ്രകൃതി
അടങ്ങി നില്‍ക്കുകയായിരുന്നു. ഭഗവാന്റെ അഭാവത്തില്‍ പ്രകൃതി കെട്ടുകളെ ഭേദിച്ച്‌
താണ്ഡവമാടുകയാണ്‌. ഈ താണ്ഡവം തിന്മകളെ കെടുത്തിയേ ഒടുങ്ങൂ……

പ്രഭാതമായപ്പോഴേയ്ക്കും
മഴയുടെ ശക്തി കുറഞ്ഞു എങ്കിലും തോരാതെ തുടരുകയാണ്‌. പ്രവിശ്യയുടെ
എല്ലായിടത്തുനിന്നും മഴയുടെ വാര്‍ത്തകളുണ്ട്‌.പത്രങ്ങള്‍ വീടുകളില്‍ നനഞ്ഞാണ്‌
എത്തിയത്‌. പത്രങ്ങള്‍ വരെ കേഴുകയാണെന്ന്‌ മനുഷ്യര്‍ കരുതി.

ഒന്നാംകിട പത്രങ്ങളുടെ
മുഖവാര്‍ത്തയായി ഭഗവാന്റെ ചിത്രങ്ങളോടുകൂടി അച്ചടിച്ചു വന്നു.

ഭഗവാന്‍ തിരോഭവിച്ചു.

കാല്‍നൂറ്റാണ്ടുകാലം
പ്രവിശ്യയുടെ വിശ്വാസ മണ്ഡലത്തില്‍, സംസ്കാരമണ്ഡലത്തില്‍
നിറഞ്ഞു നില്‍ക്കുകയും ജാതിമതവര്‍ണ്ണ വ്യത്യാസമില്ലാതെ മനുഷ്യരെ ഒന്നിപ്പിക്കുകയും
ചെയ്ത അദ്ദേഹത്തിന്റെ തിരോധാനത്തോടുകൂടി ആലംബം നഷ്ടപ്പെട്ട സമാധാനം നഷ്ടപ്പെട്ട്‌
പാവപ്പെട്ട മനുഷ്യര്‍ ദുഃഖത്തിനടിമയായി, വേദനക്കടിമയായി
കഴിയേണ്ടി വരും.

നിരാശ്രയരെ ഉപേക്ഷിച്ചിട്ട്‌
രക്ഷകന്‍ മറയുകയാണ്‌ ചെയ്തിരിക്കുന്നത്‌. പ്രവിശ്യയില്‍ മഴപോലെ, തോരാതെ കണ്ണുനീരൊഴുകി. ദേവവ്രതനില്‍ നിന്നും സെലീന ചോര്‍ത്തിയ സത്യത്തെ
ആസ്പദമാക്കിയാണ്‌ ഗുരുവാര്‍ത്തയെഴുതിയത്‌. രാത്രിയില്‍ വളരെ കഷ്ടതകള്‍
അനുഭവിച്ചാണ്‌ രാമന്‍ വാര്‍ത്ത പത്രമോഫീസില്‍ എത്തിച്ചത്‌.

ഗുരുവെഴുതി.

“ഭഗവാന്റേതു സ്വാഭാവിക
മരണമായിരുന്നില്ല. സാഹചര്യങ്ങളുടെ തെളിവുകള്‍ വച്ച്‌ ഒരു കൊലപാതകമായിരുന്നു.
അതിനുള്ള ഗുഢാലോചന നടത്തിയിരിക്കുന്നത്‌ ട്രസ്റ്റിന്റെ ഭരണ ത്തിലിരിക്കുന്നവരാണ്‌.
സര്‍ക്കാര്‍ വ്യക്തമായൊരു, സുശക്തമായൊരു അന്വേഷണം നടത്തുവാനും
സത്യാവസ്ഥ സാധാരണക്കാരായ വിശ്വാസികളെ ധരിപ്പിക്കുവാനും ബാദ്ധ്യതപ്പെട്ടിട്ടുള്ളതുമാണ്‌…………
ഭഗവാന്റെ മരണം മൂലം അവര്‍ക്കുള്ള നേട്ടം വളരെ വളരെയാണ്‌. അദ്ദേഹത്തിനെ തികച്ചും
ഒരു മായയാക്കി പിറകില്‍ നിര്‍ത്തി ദിവ്യമായൊരു പരിവേഷവും ചാര്‍ത്തി സാധാരണ
മനുഷ്യരെ കബളിപ്പിക്കുക എന്ന ലക്ഷ്യമാണുള്ളത്‌.

ശാന്തിഗ്രാമത്തിലെ വിശ്വാസികൾക്കു
പോലും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാര്‍ത്തകളാണ്‌ പരന്നിരിക്കുന്നത്‌. സത്യാവസ്ഥ
എന്താണെന്നറിയാതെ എന്തെല്ലാമോ കേള്‍ക്കുന്നു, അറിയുന്നു.  എന്നിട്ടും പരമാർത്ഥമെന്തെന്ന് അറിയാൻ
താല്പര്യം കാണിക്കുന്നില്ല ആരും. 

രാമനും അബുവിനോടുമൊപ്പമാണ്
ഗുരു ഗ്രമത്തിൽ എത്തിയത്. മഴ തൊർന്ന് ഒലിച്ച് ഗ്രാമം ശുദ്ധമായി
തീർന്നിരുന്നു.  ഗുരു തേടി നടന്നു. 

തോടി നടന്നു.

എവിടെയാണ് സിദ്ധാർത്ഥൻ?

കൂടി വിന്നവരെ
തള്ളിനീക്കിയാണ് വിഷ്ണുക്ഷേത്രത്തിന്റെ ആൽത്തറ്ക്കു താഴെ കിടന്നിരുന്ന അവരെ
കണ്ടെത്തിയത്.

സിദ്ധാർഥൻ.

സെലീന.

രണ്ടു പേർക്കും തലയുടെ
പിന്നിലാണ് ആഘാത മേറ്റിരിക്കുന്നത്.

ഗുരു തളർന്നുപോയി. രാമന്റെ
തോളിൽ തൂങ്ങി. അബു ഭ്രാന്തനെപ്പോലെ സിദ്ധാർത്ഥന്റെ ഉടലിൽ പിടിച്ച് കുലുക്കി
വിളിച്ചു.  കഴ്ന്നു കിടൻന്നിരുന്ന ഉടൽ
മറിഞ്ഞു വീണു.

മുഖം വീർത്ത്, കണ്ണുകൾ തുറിച്ച്.

അബു ഇരുതോളുകളിലുമായി
സിദ്ധാർത്ഥനെയും സെലീനയെയും എടുത്തു നടന്നു. ശാന്തി നിലത്തിന്റെ ക്ഷേത്ര
പരിസരങ്ങളിലും അങ്കണങ്ങളിലും, ആളുകൾ കൂടി
നിന്നിടത്തെല്ലായിടത്തും, അകത്തളിലൂടെ,
തുറന്നു കിടന്നിരുന്ന പല വഴികളിലൂടെ, ഭ്രാന്തനെപ്പോലെ…..

അബുവിന് പിന്നിൽ രാമനും, തളർച്ചയിൽ നിന്നും മുക്തയിട്ട് ഗുരുവും അലഞ്ഞു.  അവർ തിരഞ്ഞത് ടസ്റ്റിന്റെ സർവ്വാധികാരിയെയും
ദേവവ്രതനെയും അശ്വനിപ്രസാദിനയും ആയിരുന്നു. 
ദുഃഖാർത്തരായ ഒരു പറ്റം ജനങ്ങളും അവരോടൊപ്പം കൂടി.

എവിടെയോ നിന്ന് ദേവവ്രതൻ അവരെ
ഒളിച്ചു കണ്ടുകൊണ്ടിരുന്നു. കണ്ടുകൊണ്ടിരിക്കെ, അയാളുടെ കണ്ണുകൾക്ക്
മൂടലുണ്ടായി, എന്നിട്ടും അയാൾ കണ്ടു.

അബു ഭീമ സേനനായി വളർന്നു
വരുന്നു. വ്യഘ്രത്തിന്റെ ശൌര്യത്തോടെ ദേവവ്രതനെ മലർത്തി കിടത്തി നെഞ്ച് പിളർന്ന്, കുത്തിയൊലിച്ച രക്തം കൈകളിൽ കോരി ആർത്തിയോടെ കുടിക്കുന്നു.

പിറ്റേന്ന് പ്രവിശ്യയിലെ
പ്രധാന പത്രങ്ങൾ സിദ്ധാർത്ഥന്റെയും സെലീനയുടേയും പടം പ്രസിദ്ധീകരിച്ചുകൊണ്ടെഴുതി.

ശാന്തിഗ്രാമത്തിലെ
അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞ ഭക്തർ……..

കമ്മ്യൂൺ ദിനപത്രവും മറ്റ്
പാർട്ടി പത്രങ്ങളും എഴുതി,

തലയുടെ പിന്നിലേറ്റ ശക്തമായ
ആഘാതത്തിലുണ്ടായ മുറിവിൽ നിന്നും നിലയ്ക്കാതെ രക്തശ്രാവത്താലാണ് സിദ്ധാർത്ഥനും
സെലീനയും മരിച്ചിരിക്കുന്നത്. 
കുറ്റവാളികളെ കണ്ടെത്തേണ്ടതും ശിക്ഷിക്കേണ്ടതും പ്രവിശ്യ ഭരണകർത്താക്കളുടെ
കടമയാണ്…….

കൃഷ്ണവേണി ഒരിക്കൽ പോലും
കരഞ്ഞില്ല, അവൾ മുടി അഴിച്ച് വിടർത്തിയിട്ടു.

@@@@@@@@




അദ്ധ്യായം ഇരുപത്തിയൊന്ന്‌

കമ്മ്യൂണില്‍ സമരം മൂന്നാമതു
ദിവസത്തേക്ക് മുന്നേറി.

വിരലിലെണ്ണാവുന്ന അവശ്യങ്ങളേ
ഉണ്ടായിരുന്നുള്ളു.

– കമ്മ്യൂണില്‍ കമ്മ്യൂണിസം
നിലനിര്‍ത്തുക.

– കമ്മ്യൂൺ ഭരണകൂടത്തില്‍ മാറ്റം വരുത്തുക.

-പുതിയ ഭാരവാഹികളെ ഭാരമേല്പിച്ച്‌
പ്രായാധിക്യമുള്ളവര്‍ വിശ്രമിക്കുക. അവര്‍ കമ്മ്യൂണില്‍ നിന്നും വാര്‍ദ്ധക്യകാല
പെന്‍ഷന്‍ പറ്റി കഴിയുക.

– കമ്മ്യൂണില്‍ നിന്നും
പുറത്തു വരുന്ന പ്രതത്തില്‍ വിധ്വസംകരമായ വാര്‍ത്തകള്‍ കൊടുക്കാതിരിക്കുക.

– ഏകപക്ഷീയമായ തീരുമാനങ്ങള്‍
എടുക്കാതെ കമ്മ്യൂണിലെ എല്ലാവരുടേയും തീരുമാനത്തില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍
ശ്രമിക്കുക.

കമ്മ്യൂണിന്റെ ഭീമാകാരമായ ഗെയിറ്റ്
പൂട്ടി താക്കോല്‍ ഗുരുവിന്റെ വീടിന്റെ അലമാരയില്‍ സൂക്ഷിച്ചു വച്ചു.

പത്രം ഗുരുവിന്റെ പഴയകാല
സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഒരാളുടെ പ്രസ്സില്‍ നിന്ന്‌ പുറത്തുവന്നപ്പോള്‍
കമ്മ്യൂൺ അന്തേവാസികള്‍
അമ്പരന്നു. ഗുരു നിശ്ശൂബ്ദനായിരുന്നു. മുടക്കമില്ലാതെ പത്രം പുറത്ത്‌ വന്നു
കൊണ്ടിരുന്നു.

സമരം രണ്ടാംഘട്ടത്തിലേയ്ക്ക്‌
കടക്കുകയും കമ്മ്യൂണിന്റെ അടഞ്ഞ ഗെയിറ്റിന്‌ മുമ്പില്‍ പന്തല്‍ കെട്ടി സത്യാഗ്രഹം
തുടങ്ങുകയും, സത്യാഗ്രഹം ഉത്ഘാടനം ചെയ്തുകൊണ്ട്‌ കമ്മ്യൂണിലെ
ഒരു നേതാവ്‌ പ്രസംഗിക്കുകയും ചെയ്തു.

കമ്മ്യൂൺ ആരുടേയും സ്വന്തമോ സ്വത്തോ ആണെന്ന ധാരണ വേണ്ട.
നമ്മളില്‍ ഓരോരുത്തരുടേയും രക്തം വിയര്‍പ്പാക്കി ഒഴുക്കി കെട്ടിപ്പടുത്ത
പ്രസ്ഥാനമാണ്‌. അത്‌ പൂട്ടികെട്ടി ഒരാളുടെ അലമാരിയില്‍ സൂക്ഷിക്കാനുള്ളതല്ല.
അവകാശങ്ങള്‍ അനുവദിച്ചുകൊണ്ട്‌ കമ്മ്യൂൺ തുറന്ന്‌ പ്രവര്‍ത്തനം
തുടങ്ങാനും പത്രം കമ്മ്യൂണിലെ പ്രസ്സില്‍ തന്നെ പ്രിന്റ്‌ ചെയ്ത്‌
പ്രസിദ്ധീകരിക്കാനും മാനേജ്മെന്റ്‌

തയ്യാറാകണം. …..
അല്ലാത്തപക്ഷം ……… സമരം മൂന്നാംഘട്ടത്തിലേയ്ക്ക്‌ പ്രവേശിക്കുകയും ശക്തമായ
നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ്‌. അങ്ങിനെ ഉണ്ടാകാവുന്ന എല്ലാ
കഷ്ടനഷ്ടങ്ങള്‍ക്കും

മാനേജമെന്റ്‌ മാത്രം
ഉത്തരവാദിയാകുന്നതും ആണ്‌. ….

” ആന്റണീ ….!”

നേതാവ്‌ ഉറക്കത്തിലേയ്ക്ക്‌
വഴുതി വീഴുമ്പോള്‍ ഉമ്മറത്തു

നിന്നും വിളികേട്ടു. കതക്‌
തുറന്നു. ലൈറ്റ്‌ തെളിച്ചു.

വരാന്തയില്‍ ഗുരു, ജോസഫ്‌ ……

ആന്റണിയുടെ മുഖം വിളറി ……

“ഗുരു അകത്തേക്ക് വരു.”

ഗുരുവും ജോസഫും അകത്ത്‌
മുറിയില്‍ കുഷനിട്ട സെറ്റികളില്‍ ഇരുന്നു.

പതുപതുത്ത സെറ്റിയുടെ
സുഖത്തില്‍, കറങ്ങുന്ന ഫാനിന്റെ തണുപ്പില്‍ ഗുരു അമര്‍ന്നിരുന്നു,
പുഞ്ചിരിച്ചു.

“ഏലമ്മാ….!”

ഗുരു വിളിച്ചു.

അകത്ത്‌ വിളി കേട്ടു.

“ഫ്രിഡ്ജില്‍ തണുത്ത
വല്ലതും കാണുമോ…. ഐസ്സ് …. സോഡ …….. പിന്നെ ആന്റണിയുടെ ചൂടുള്ളതും മൂന്നു
ഗ്ലാസ്സുകളും.”

ആന്റണി വേഗം അകത്തേയ്ക്കു
പോയി.

കുപ്പികളും ഗ്ലാസ്സുകളും
എത്തിച്ചു. ഏലമ്മ ചിപ്സും കപ്പലണ്ടിയുമായി എത്തി.

മൂന്നു ഗ്ലാസ്സില്‍ മദ്യം
പകര്‍ന്നു വച്ചു.

ഗുരു ആന്റണിയുടെ മുഖത്ത്‌
നോക്കിയിരുന്നു. ഗുരുവിന്റെ മുഖം ഇരുളുന്നത്‌ അയാള്‍ കണ്ടു.

“എടാ ചെറ്റെ………ഈ
ഇരിക്കുന്ന മദ്യം കൂടി കമ്മ്യൂണില്‍ ഉണ്ടായ ലാഭത്തിന്റെ വിഹിതത്തില്‍ നിന്നാണ്‌…
നീ മറക്കരുത്‌…..ആ കമ്മ്യൂണ്‍ ഉണ്ടാക്കാന്‍ അടിത്തറയിട്ടത്‌ നിന്റെയോ എന്റെയോ അപ്പന്‍
സമ്പാദിച്ച പണവുമല്ല. കാഞ്ഞിരപ്പള്ളിക്കാരന്‍ ബേബിച്ചായൻ അയാളുടെ മകള്‍ ഏലീസയ്ക്ക്‌ കൊടുത്ത റബ്ബര്‍ എസ്റ്റേറ്റ്‌
വിറ്റ പണമാണ്‌ നിനക്കറിയുമോ …..?”

“ഗുരു ഞാന്‍ …..”

അയാള്‍ ഗുരുവിന്റെ കാല്‍
പ്രണമിക്കാനായി കുനിഞ്ഞു.

“ച്ഛീ……എഴുന്നേല്‍ക്കെടോ
…….”

“നിനക്കതിനു കൂടി
യോഗ്യതയില്ല. അറിയ്യോ …… നീ അന്ന്‌ മോഷണം നടത്തി ജയിലില്‍
കിടക്കുകയായിരുന്നു.”

ക്ഷോഭം കൂടിയപ്പോള്‍ ഗുരു
സംസാരം നിര്‍ത്തി. ജോസഫ്‌ തല കുനിച്ചിരുന്നു.

“നീ പറഞ്ഞില്ലെ…. നിന്റെയൊക്കെ
വിയർപ്പു കൊണ്ടാണ് പണിതുയര്‍ത്തിയതെന്ന്‌. ഇല്ലായെന്ന്‌ ഞാനവകാശപ്പെടുന്നില്ല.
പക്ഷെ,
ഇന്ന്‌ രാഷ്ട്രത്തെ ഒന്നാംകിട പത്രക്കാര്‍ ജോലിക്കാര്‍ക്ക്‌
കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ വേതനം തന്നിട്ടുണ്ട്‌… മറ്റ്‌ അനുകൂല്യങ്ങളും തന്നിട്ടുണ്ട്‌………
അതു കഴിഞ്ഞും ഉണ്ടായിട്ടുള്ള ലാഭം കമ്മ്യൂണിന്റെ നിലനില്‍പിനാണ്‌. ആ നിലനില്‍പില്‍
ഉണ്ടായ ഗുഡ് വില്ലിലാണ്‌ നിനക്ക്‌ ഏലമ്മയെന്ന സുന്ദരിയെ, തറവാട്ടില്‍
പിറന്ന പെണ്ണിനെ വിവാഹം ചെയ്തു ജീവിക്കാന്‍ കഴിഞ്ഞത്‌…… സമൂഹത്തില്‍ മാന്യമായ സ്ഥാനമുണ്ടായത്‌.
നിന്റെ മാത്രല്ല എഴുപത്തി ഒന്‍പത്‌ കുടുംബങ്ങളുടെയും കാര്യമാണ്‌ പറയുന്നത്‌…………..
പക്ഷെ, നീയെല്ലാം അത്‌ മറന്ന്‌  ആ സ്ഥാപനം കുളം കോരാന്‍ നോക്കി. എന്നിട്ടും
പോരാത്തതിന്‌ മാനേജ്മെന്റ്‌ മാപ്പു പറഞ്ഞ്‌ സ്ഥാപനം തുറക്കണം അല്ലേ….?”

ഗുരു ഇറങ്ങി നടന്നു.

ഏലമ്മ പ്രതിമപോലെ നിന്നു.

പിറ്റേന്ന്‌ പ്രഭാതം, ഗുരുവിന്റെ പത്രം, പത്രത്തിന്റെ ആസ്തിബാദ്ധ്യതകള്‍
തെളിയിക്കുന്ന കണക്കുകളും കമ്മ്യൂൺ നിയമാവലികളും
ഉള്‍ക്കൊള്ളുന്ന സപ്ലിമെന്റോടു കൂടിയാണ്‌ പുറത്തു വന്നത്‌.

പത്ര പ്രവിശ്യയിലെ
ജനഹൃദയങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.

പ്രവിശ്യയിലെ അക്ഷരമറിയുന്ന
എല്ലാവരുടേയും കണ്ണുകള്‍ പെടുന്ന പത്രമെന്ന്‌ ഘോഷിക്കപ്പെട്ടു. സമരം പിന്‍വലിയ്ക്കപ്പെട്ടു.
കമ്മ്യൂണിന്‌ മുന്നില്‍ കെട്ടിവച്ചിരുന്ന സത്യാഗ്രഹപുര പൊളിച്ചു മാറ്റപ്പെട്ടു.

ഗെയിറ്റ്‌ വൃത്തിയാക്കി, താക്കോലുമായി ഗുരു എത്തുന്നതും

കാത്ത്‌ അന്തേവാസികള്‍
നിന്നു. കമ്മ്യൂണിന്റെ ഗെയിറ്റ്‌ തുറക്കപ്പെട്ടു. അന്തേവാസികള്‍ അത്യാഹ്ലാദത്തോടെ
ആര്‍ത്തലച്ചു കയറി. സൌന്ദര്യപിണക്കം കഴിഞ്ഞ്‌ ഒന്നിയ്ക്കുന്ന കമിതാക്കളെപ്പോലെ, അവരുടെ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമായതുപോലെ അമിതമായ ആനന്ദത്തില്‍
ചുംബനങ്ങള്‍ കൊടുത്ത്‌, ഇക്കിളിപ്പെടുത്തി, രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ച്‌, തലോടി, സുഖത്തിന്റെ സീല്‍ക്കാര ശബ്ദത്തോടെ …………..

കൃഷ്ണ എല്ലാം
മനസ്സിലാക്കുന്നുണ്ടായിരുന്നു.

@@@@@@@

കമ്മ്യൂണിലെ അന്തേവാസികള്‍ക്ക്‌
പിന്‍ബലം പ്രഖ്യാപിച്ചതാ

യിട്ട്‌ പല രാഷ്ട്രീയ
സംഘടനകളും പ്രസ്താവനകളിറക്കി.




അദ്ധ്യായം ഇരുപത്‌

ഒരു ദേവദാസിക്ക് കിട്ടേണ്ട
എല്ലാ ഓദ്യോഗിത ബഹുമതികളോടെയാണ്‌ സുബ്ബമ്മയുടെ മൃതദേഹം ചുടലപറമ്പിലേയ്ക്ക്‌ കൊണ്ടു
പോയത്‌.

ശാന്തിനിലയത്തിന്‌ തെക്ക്‌
ശാന്തി പുഴയുടെ തീരത്ത്‌ വിശാലമായ വെളിമ്പറമ്പാണ്‌ ചുടലപറമ്പായിട്ട്
ഉപയോഗിക്കുന്നത്‌.

ദേവദാസികള്‍ മനസ്സില്‍
കരുതുന്നുണ്ടാകാം, അവള്‍ ഭാഗ്യവതിയാണ്‌. യൌവനം കത്തി
നില്‍ക്കെത്തന്നെ ഭഗവാനിലേയ്ക്ക്‌ വിളിക്കപ്പെട്ടുവല്ലോ. അവിടെയെത്തിയാലാണ്‌ യഥാര്‍ത്ഥ
ദാസിയാകുന്നത്‌.

മൂത്തുനരച്ച്‌ തൊലി ചുളിഞ്ഞ്‌
പല്ലുകൊഴിഞ്ഞ്‌ ചെറുപ്പക്കാരികളുടെ ആട്ടും തുപ്പും ഏറ്റ്‌ മരിച്ചിട്ട്‌
ദേവസന്നിധാനത്തിലെത്തിയാല്‍തന്നെ എന്തുനേട്ടം? അവിടെയും അവഹേളനവും
അവഗണനയും മിച്ചം.

ഭാഗ്യവതിയായ സുബ്ബമ്മയെ
ചെറുചൂടുവെള്ളത്തില്‍ കുളിപ്പിച്ച് സുഗന്ധദ്രവ്യങ്ങള്‍ പൂശി, പട്ടില്‍ പൊതിഞ്ഞ്‌ എല്ലാ കര്‍മ്മങ്ങളും ചെയ്ത്‌. …. നിത്യശാന്തിക്കായി
മന്ത്രങ്ങള്‍ നൂറ്റൊന്ന്‌ ഉരുചൊല്ലി …….നാല് ചുടല മുപ്പന്മാര്‍ ചുമന്ന്‌
………….മുന്നില്‍ അശ്വാരുഢനായിട്ട്‌, ആയുധധാരിയായിട്ട്
അശ്വനിപ്രസാദ് ഗമിച്ച്‌ …..

പിന്നിൽ ദേവവ്രതന്റെ
അനുചരന്മാർ മന്ത്രങ്ങൾ ഉരിവിട്ട് ചുടലപറമ്പിലേക്ക് അനുഗമിച്ചു.  

ഇരുട്ടിത്തുടങ്ങിയിട്ടേയുള്ളൂ, എങ്കിലും പന്തങ്ങൾ എരിഞ്ഞു തുടങ്ങിട്ടുണ്ട്. പെട്ടന്ന് ഒരുസംഘം
ചെറുപ്പാക്കാർ അവരെ തടഞ്ഞു.

“സുബ്ബമ്മ
മരിച്ചതല്ല…..ഇതുരു കൊലപാതകമാണ്….പോസ്റ്റുമോർട്ടത്തിന് ശേഷമേ ശവസംസ്കാരം
പാടൊള്ളൂ……“

പന്തങ്ങളുടെ വളിച്ചത്തിൽ
അശ്വനി അയാളുടെ മുഖം കണ്ടു, സിദ്ധാർത്ഥൻ. കുറെ നാളായിട്ട്
ഗ്രമത്തിൽ അലഞ്ഞു നടക്കുന്ന ചെറുപ്പാക്കാരൻ, ദേവി
നിത്യചൈതന്യമയിയോട് ഭഗവാൻ നിങ്ങളുടെ അച്ഛനാണെന്നു പറഞ്ഞവൻ. ആദ്യം അവനൊരു
ബുദ്ധിഭ്രമക്കാരനാവുമെന്നേ കരുതുയുള്ളൂ…..

അശ്വനി കുതിരപ്പുറത്തു
നിന്നും ചടിയിറങ്ങി.  ചെറുപ്പാക്കാരുടെ
അടുത്തെക്ക് ഓടിയടുത്തു. പക്ഷെ, അയാൾ ഉദ്ദേശിച്ച ആളുടെ
ആടുത്തെത്തുന്നതിനു മുമ്പെ മറ്റുള്ളവർ അയാളെ അടിച്ചവശനാക്കി വഴിയിൽ വീഴ്ത്തി.  മഞ്ചൽ താഴെയിറക്കി, ചെറുപ്പക്കാർ
ഉണ്ടാക്കിഅ ബഹളത്തിൽ ദേവദാസികൾ അകന്നു നിന്നും. 
ശവമഞ്ചവും ഏറ്റു വാങ്ങി ചെറുപ്പാക്കർ ഗ്രമത്തിലേക്ക് നടന്നു.  വർത്ത കേട്ട് ദേവവ്രതന്റെ ഉള്ള് കിടിലം കൊണ്ടു.
ചെറുപ്പാക്കർ കൊളുത്തിയ അഗ്നി ഗ്രമമാകെ പടരുകയാണ്.  അത് കണ്ട് ദേവവ്രതൻ ഭയന്നിരുന്നു.

ആദ്യമായണ് ഗ്രമത്തിൽ വന്ന്
ഭഗവാന്റെ അനുവാദമില്ലാതെ പോലീസ് ഒരു കാര്യത്തിൽ ഇടപെട്ടിരിക്കുന്നത്.  സുബ്ബമ്മയുടെ മൃത ദേഹം പോസ്റ്റുമോർട്ടത്തിനു
സർക്കാറ്റ് ആശുപത്രിയിലേക്ക് മറ്റിയിരിക്കുന്നു. 
സമരക്കാർ ആംബുലൻസ് വൻ വരെ തയ്യാറക്കി നിർത്തിയിരുന്നു.  തടയാനണെങ്കിൽ അശ്വനി എത്തുമ്പോഴേക്കും അവർ
ഗ്രമം വിട്ടുകഴിഞ്ഞിരുന്നു. വിപ്ലവകാരികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീണു
പോയതിനാലാണ് സമയത്തിന് എത്താൻ കഴിയാതെ വന്നത്.

ഗ്രാമത്തിൽ സമചിത്തത കൈവിട്ട്
അലഞ്ഞു നടന്നിരുന്ന ദേവവ്രതനെ ആരാധകർ സംശയൊദൃഷ്ടിയോടെ വീക്ഷിച്ചു.  ആചാര്യ വിഷ്ണുദേവിന്റെ കാലശേഷം പ്രധാന
ആചര്യനാവേണ്ടതാണ് അദ്ദേഹം.  അദ്ദേഹം സമനില
തെറ്റിയതുപോലെ വിറളി പിടിച്ച് നടക്കുമ്പോൾ സാധാരണഭക്തർ എവിടെ അഭയം കണ്ടെത്തും?  ദൈവത്തിങ്കലേക്കുള്ള
ഏണിപ്പടിക്കിടക്കൊരു സഹായമായി, ഒരു താങ്ങായി നില
കൊള്ളുന്നവരാണല്ലൊ പൂജാരിമാരും ആചര്യന്മാരും അവതാരമായ ഭഗവാനും…..

ഭക്തർ ചിന്തിച്ചു കാടു
കയറി…

ശന്തിഗ്രാമത്തിന്റെ നിറുകയിൽ
വീഴാനായിട്ട് വാൾ തൂങ്ങിക്കഴിഞ്ഞുവോ?

എല്ലാ അന്തേവാസികളും
അനുചരന്മാരും വാല്യക്കാരും ഏതോ വിപത്തിനെ അഭിമുഖീകരിക്കാൻ
തയ്യാറെടുക്കുൻപോലെ…..ശോക രസാധിക്യമാർന്ന മുഖങ്ങളുമായിട്ട്…….

സെലീന ദേവവ്രതനെ
കണ്ടെത്തുമ്പോൾ സന്ധ്യയായി.

അയാൾ ശാന്തിപുഴയുടെ തീരത്ത്, മണൽ വിരിപ്പിൽ മലർന്ന് കിടന്ന് പിറുപിറുക്കുകയായിരുന്നു.  ഏകാന്തതയിൽ കിടക്കുന്ന അടുത്ത പ്രേതമാ‍ണെന്ന
ധാരണയിലാണ് ശ്രദ്ധിച്ചത്.  അടുത്തു ചെന്ന്
മുഖം കണ്ടപ്പോൾ ചിരി വന്നു. അവൾ അരുകിൽ ഇരുന്നിട്ടും അവനറിഞ്ഞില്ല. അവൾ നിശ്ശബ്ദം
പിറിപിറുക്കൽ ശ്രദ്ധിച്ചു.

“അവൻ…..അവനാണ്….എന്റെ
സുബ്ബമ്മ മരിച്ചതല്ല…..”

പെട്ടന്ന് സെലീനയുടെ മുഖം
വികസിച്ചു. അവൾ അവന്റെ മാറിൽ കൈ വച്ചു. ദേവവ്രതൻ ഞെട്ടിയുണർന്നു.  അവന്റെ മുഖം പേടിച്ചരണ്ടതുപോലെ, കണ്ണുകൾ തുറിച്ചു.

“സുബ്ബമ്മ, സുബ്ബമ്മ……ഞാൻ തെറ്റു ചെയ്തിട്ടില്ല…..”

“ദേവവ്രതൻ ….ഇതു ഞനാണ്
….സെലീന…..”

“അല്ല….അല്ല….. സുബ്ബമ്മ……സുബ്ബമ്മ…..നീ
പ്രേതമയിട്ടെന്നെ തേടി വരികയാണ്……”

“ദേവവ്രതൻ……ദേവവ്രതൻ……”

അവൾ അവന്റെ ചുമലിൽ ശക്തിയായി കുലുക്കി.  അവൻ കണ്ണടച്ചു തന്നെ കിടന്നു.

“ദേവവ്രതൻ നിങ്ങൾ കണ്ണ്
തുറക്ക്….‌നീ എന്റെ വസ്ത്രങ്ങള്‍ നോക്ക്‌ …… മുഖത്ത്‌ നോക്ക്‌ ……
കണ്ണുകളില്‍ നോക്ക്‌ ………….. സുബ്ബമ്മയുടേതുപോലെ എന്റെ കണ്ണുകള്‍ ഉണ്ടയല്ല…..
സുബ്ബമ്മ ചേലയാണുടുക്കുന്നത്‌……… സാരിയല്ല …… സുബ്ബമ്മയുടെ മുഖത്ത്‌
കുലീനതയുണ്ട്‌ …. എന്റെ മുഖത്ത്‌ കാമവികാരങ്ങള്‍ മാത്രമാണുള്ളത്‌ …… എന്റെ
നിശ്വാസങ്ങള്‍ക്ക്‌ മദ്യത്തിന്റെ ഗന്ധമുണ്ട്‌.. നിങ്ങള്‍ എന്റെ കുടെ വരു……
നിങ്ങള്‍ക്ക്‌ വിശ്രമമാണ്‌ ആവശ്യം.ഇപ്പോൾ തളരാൻ പാടില്ല.”

ദേവവ്രതൻ കണ്ണു തുറന്നു.  അവൻ കണ്ടു സുന്ദരിയായ സെലീന, പലപ്പോഴും അവളെ ആഗ്രഹിച്ചിട്ടുള്ളതാണ്. അപ്പോഴെല്ലാം അവൾ ഒഴിഞ്ഞുമാറി…..
അവൾ ചരിത്ര്യവതി ആയിട്ടല്ലെന്ന് അറിയമായിരുന്നു. 
ദേവവ്രതനോട് അവൾക്ക് പുച്ഛമായിഒരുന്നു. 
അവൾക്ക് ശക്തനും ധീരനുമായ അശ്വനിയെയാണ് താൽപര്യം.  അവന്റെ മസിൽ ത്രസിക്കുന്നശരീരവും ശക്തങ്ങളായ
ബാഹുക്കളും…….

ഒരിക്കൽ അവൾ പറഞ്ഞു. ദേവവ്രതൻ
നിങ്ങളെക്കർണൂമ്പോൾ എനിക്ക് ഒരു കുട്ടിയെ കാണും പോലെയാണ് തോന്നുന്നത്, നിങ്ങളുടെ താടിമീശയില്ലാത്ത മുഖവും കൊഴുപ്പുകൂടിയ ശരീരവും….നിങ്ങൾക്ക്
ചേർന്നത് പകലുറങ്ങുന്ന ദേവദാസികളാണ്. 
എന്നെവിട് ….. അവരുടെ വാതിലുകണിൽ പോയി മുട്ടി നോക്ക്.

അതെ, ആ സെലീന……സ്നേഹത്തോടെ വന്നു വിളിക്കുന്നു.

ദേവവ്രതൻ അവളോടൊപ്പം നടന്നു.
അവളുടെ വീട്ടിൽ, അവളുടെ മുറിയിൽ, അവളുടെ
ബാത്ത് റൂമിൽ,  അവൾ
അവനെ കുളിപ്പിച്ചു.

അവളുടെ ഡൈനിംഗ്‌ ടേബിളില്‍
നിന്ന്‌,
അവള്‍ വായിലേയ്ക്ക്‌ എത്തിച്ചുകൊടുത്ത മാംസവും മദ്യവും അയാള്‍
കഴിച്ചു. ജീവിതത്തില്‍ ആദ്യമായിട്ട് അവന്‍ മദ്യത്തിന്റേയും മാംസത്തിന്റെയും രുചി
അറിയുകയായിരുന്നു.

ദൈവമെ ………. ! നീ
ഉണ്ടാക്കുന്ന ഇത്രയും രുചിയുള്ള ആഹാരവസ്തുക്കള്‍ എനിക്ക്‌ ഇന്നേവരെയും കഴിയ്ക്കാന്‍
കഴിഞ്ഞിട്ടില്ല …….ഓ ഞാന്‍ ബ്രാഹ്മണനാണ്‌…………. മണ്ണാങ്കട്ട ………

അവള്‍ ……..സെലീന
…….ദേവസ്ത്രീയാണ്‌. …….. അവളില്‍ നിന്നെത്തുന്ന പരിമളം ……ദൈവമെ
…..നീയെന്നെ പരീക്ഷിക്കുകയാണ്‌.

ദേവ്രവതന്‍ സെലീനയുടെ
കിടക്കയില്‍ കിടന്നു. കണ്ണുകള്‍ തുറന്നു തന്നെ കിടന്നു.അവന്‍ കണ്ടു.

വെണ്ണക്കല്ലില്‍ തീര്‍ത്ത
ഉടല്‍ …….. നഗ്നമായ….കാമോദീപമായ….

ദേവവ്രതന്‍ സ്വബോധം വിട്ട്‌, ദൈവീകമായി, മൃഗങ്ങള്‍ക്ക്‌ സ്വായ

ത്തമായിരിക്കുന്ന സ്വര്‍ഗ്ഗീയാനുഭൂതിയിലേയ്ക്ക്‌
എത്താന്‍ വെമ്പല്‍ കൊണ്ടു.

നീ എത്രമാത്രം ഔദാര്യനാണ്‌. കലാബോധമുള്ളവനാണ്‌.
……..

കൊച്ചു കുഞ്ഞിനെപ്പോലെ ദേവവ്രതന്‍
ഉറങ്ങിക്കിടക്കുന്നത്‌ നോക്കി സെലീന നിന്നു.

അവള്‍ ദേവ്രവതനെ തടവിയുണര്‍ത്തി.

അവൻ ഇക്കിളിപ്പെട്ടു. മുഖം
വിരിഞ്ഞു.

“സെലീനാ, നീ മാലാഖയെപ്പോലെയാണ്…. നീ എന്റെ ദുഖങ്ങളെ തുടച്ചു
നീക്കിയിരിക്കുന്നു….ഞാന്‍ ശക്തനായിരിക്കുന്നു….”

അവള്‍ ഒരു ഗ്ലാസ്സില്‍ നിറയെ
മദ്യം അവന്റെ ചുണ്ടോട്‌ അടുപ്പിച്ചു.

“വേണ്ട സെലീനാ….. ഇന്ന്
ഇനിയും വേണ്ട….. വേണ്ടത്‌ നിന്നെയാണ്‌.”

“ദേവവ്രതന്‍ നീ വെറുമൊരു
കൊച്ചുകുട്ടിയെപ്പോലെ സംസാരിയ്ക്കുന്നു. നീയിതു കുടിയ്ക്ക് ……………”

അവന്‍ കുഴിച്ചു.

അവനില്‍ നിന്നും ഒരു മൂളിപ്പാട്ട്
ഒഴുകി മുറിയിലാകെ പറന്നിരുന്ന സുഗന്ധത്തോടൊപ്പം ലയിച്ചുചേര്‍ന്നു.

“ ദേവവ്രതന്‍ സത്യം പറയൂ
……………. സുബ്ബമ്മയെ കൊന്നത്‌ നീയല്ലേ…?

“ങേ….ഇല്ല, സെലീന… അവളെ എനിക്കിഷ്ടമായിരുന്നു. അവളെ വിവാഹം ചെയ്ത്‌ എവിടെയെങ്കിലും
പോയി ജീവിക്കാനും ഇഷ്ടമായിരുന്നു. എല്ലാം തകര്‍ത്തത്‌ അവനായിരുന്നു, സര്‍വ്വാധികാരി …….. അവന്‍ അവളെ കൊന്നതാണ്‌, അശ്വനിയാണ്‌
കെണി ഒരുക്കിയത്‌ …….”‌

ദേവവ്രതന്‍ വീണ്ടും വീണ്ടും
മദ്യപിച്ചു.

സെലീനയുടെ കിടക്കയില്‍ അയാള്‍
ബോധമറ്റു കിടന്നു.

അവള്‍ പൊട്ടിച്ചിരിച്ചു. അവളുടെ
ശബ്ദം കേട്ടിട്ട് അവന്‍ ഒരിയ്ക്കല്‍ പിടഞ്ഞ്‌ കിടന്നു.

സെലീന ചോര്‍ത്തിക്കൊടുത്ത
സത്യങ്ങള്‍ വച്ചാണ്‌ ഗുരുവിന്റെ പത്രം സുബ്ബമ്മയുടെ കൊലപാതകത്തെപ്പറ്റി റിപ്പോര്‍ട്ടെഴുതിയത്‌.

ശാന്തിഗ്രാമത്തില്‍ മാത്രമല്ല, പ്രവിശ്യയാകെ ചലനം സൃഷ്ടിച്ചു. മറ്റു പ്രതക്കാരും പ്രതികരിയിക്കാന്‍
തയ്യാറായി .രാഷ്ട്രീയക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍,
ബുദ്ധിജീവികള്‍ ഒന്നാംകിട പത്രങ്ങളില്‍പ്പോലും വാര്‍ത്തകള്‍
ആദ്യപേജില്‍ വന്നുതുടങ്ങി. അന്വേഷണം നടത്തുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും,
അസംബ്ലിയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.

ഗുരു ഫിലോമിനയുടെ മാറില്‍
മുഖം പുഴ്ത്തിക്കിടന്നു. അയാളുടെ മനസ്സ്‌ സംതൃപ്തി കൊണ്ടു. ഫിലോ അയാളുടെ പുറത്ത്‌
തലോടി, തലോടി അയാള്‍ ഉറങ്ങി.

@@@@@@@




അദ്ധ്യായം പത്തൊൻപത്

സുബ്ബമ്മയുടെ പതിനൊന്ന്‌
ദിവസത്തെ ഉപവാസവും മൂന്നുദിവസത്തെ വ്രതവും കഴിഞ്ഞിരിക്കുന്നു. ഇന്ന്‌ അവള്‍ക്കായി
ശാന്തിയിലെ ക്ഷ്രേതത്തില്‍ പ്രത്യേക പൂ

ജയും ധ്യാനവുമുണ്ട്‌. അവള്‍ക്ക്‌
വേണ്ടി ദേവവ്രതന്‍ മന്ത്രങ്ങള്‍ ഉരുവിടും.

ദേവവ്രതന്‍ നേരിട്ട് ക്ഷ്രേതത്തില്‍
എത്തി ധ്യാന കര്‍മ്മങ്ങളിലും മന്ത്രണകര്‍മ്മങ്ങളിലും പങ്കെടുക്കുന്നതിനാല്‍ അത്രയേറെ
പ്രാധാന്യം ഉണ്ടാവണമല്ലൊ. അക്കാരണത്താല്‍ തന്നെ പൂജാരിയും മറ്റ് അമ്പലവാസികളും
എല്ലാകാര്യങ്ങളും വളരെ ശ്രദ്ധിക്കുന്നു. വീണ്ടും വീണ്ടും ചര്‍ച്ച ചെയ്ത്‌
പരീക്ഷിച്ചു നോക്കുന്നു. അവര്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ തന്നെ ജോലിയില്‍
മുഴുകിയിരിയ്ക്കുകയുമാണ്‌.

പട്ടണത്തിലെ വാടകമുറിയില്‍ നിന്നും
പതിനൊന്ന് ദിവസങ്ങൾക്ക് മുൻപാണവൾ ശന്തിഗ്രാമത്തിൽ വന്നത്‌. ഇന്നുവരെ
ഉപവാസാനുഷ്ടാനങ്ങള്‍ക്കും വ്രതശുദ്ധിക്കുമായി ശാന്തിഗ്രാമത്തില്‍ വസിച്ചു. അങ്ങിനെ
ശാന്തിഗ്രാമത്തില്‍ കഴിയുന്നവര്‍ വളരെ ഏറെയുണ്ടുതാനും. ദേവ്രവതന്റെ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നതിനാല്‍
അവൾക്ക് എല്ലായിടത്തും പ്രത്യേക പരിഗണനയും പരിചരണവും കിട്ടിക്കൊണ്ടിരുന്നു. കല്‍പാത്തിയില്‍
നിന്നും സുബ്ബമ്മയുടെ അപ്പാവും ഒരു പറ്റം കല്‍പാത്തിക്കാരും തലേന്നുതന്നെ
എത്തിച്ചേര്‍ന്നു. അവര്‍ സുബ്ബമ്മയെ പ്രത്യേകം, പത്യേകം
ശ്രദ്ധിച്ചു. എല്ലാവരും അവളിടെ മാറ്റം കണ്ടറിഞ്ഞു.

അവളുടെ ശരീരം ചടച്ചിട്ടുണ്ട്‌.
സംസാരത്തില്‍, പെരുമാറ്റത്തില്‍ പ്രകടമായ മാറ്റമുണ്ട്‌. എല്ലാവരോടും
സ്നേഹമസൃണമായി ചിരിയ്ക്കുന്നു, തമാശ പറയുന്നു.

“ഏന്‍, ശാന്തിയിലെ സച്ചിദാനന്ദാ!, ഏന്‍ പൊണ്ണിനെ
കാപ്പാത്തണെ”

സുബ്ബമ്മയുടെ അമ്മാവി
ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. നെഞ്ചുരുകി പ്രാര്‍ത്ഥിച്ചാല്‍
സച്ചിദാനന്ദന്‍ കേള്‍ക്കുമെന്ന്‌ അവള്‍ക്ക്‌ ഉറച്ച വിശ്വാസമുണ്ട്.

പൂജ കഴിഞ്ഞ്‌ ഇരുപത്തിയൊന്ന്‌
ശയന പ്രദക്ഷിണം കൂടി കഴിഞ്ഞാല്‍ എല്ലാ മേദസ്സുകളും ഉരുകി ഒലിച്ചു പോയിക്കഴിഞ്ഞു
മോള്‍ മിടുക്കിയായി പരിശുദ്ധമായി, ഒപ്പം കല്‍പ്പാത്തിയിലേയ്ക്ക്‌
യാത്ര്, അവിടെയെത്തി വളരെ വൈകാതെ ബാലനാരായണനുമൊത്ത്‌ വിവാഹം.

സുബ്ബമ്മയുടെ അപ്പാവ്‌
മനസ്സില്‍ കരുതി.

കിഴക്ക്‌ ഒന്ന്‌ വെള്ളകീറി
കാണാന്‍ ……………….:

ശാന്തിയിലേക്ക്‌ ആദ്യ ബസ്സ്‌
പുറപ്പെടാന്‍ വേണ്ടി അവരെല്ലാം കാത്തിരുന്നു.

പത്രവാര്‍ത്ത വായിച്ച്‌
ഭഗവാന്‍ അർദ്ധപ്രജ്ഞനായി .   ലോകത്ത്‌ ആരും
തന്നെ അറിഞ്ഞിട്ടില്ലെന്ന്‌ കരുതി മൂടി വച്ചിരുന്നസത്യം. ഭഗവാന്‍ ശാന്തിനിലയത്തിന്റെ
മട്ടുപ്പാവില്‍ കയറി നിന്നു. തെക്ക്‌ മലയിറങ്ങി വരുന്ന ആയിരങ്ങളെ കാണാനാകുന്നു. സര്‍വ്വ
ഐശ്വര്യങ്ങള്‍ക്കും വേണ്ടി, സര്‍വ്വമോക്ഷദായക്മായിട്ട്

ഇന്ന്‌ യജ്ഞം നടക്കുകയാണ്‌.

പ്രധാന ആചാര്യന്‍
യജമാനനായിട്ട്‌, സർവ്വ ശക്തനായ സച്ചിദാനന്ദൻ
കാര്യദർശിയായിട്ട്.  അതിൽ പങ്കെടുക്കാനായിട്ട്
ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. 
ശന്തിഗ്രാമം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടിയ തിരക്കാണ്.

ക്ഷേത്രത്തിൽ ദേവവ്രതന്റെ മേൽ
നോട്ടത്തിൽ സ്ത്രീകൾക്കായുള്ള പ്രത്യേക പൂജകൾ നടക്കുന്നു.

സൌന്ദരൈശ്വര്യങ്ങൾക്കു
വേണ്ടിയും, സൽഭർത്തൃഗമനത്തിനു വേണ്ടിയും, സൽ പുത്രപ്രാപ്തിക്കു വേണ്ടിയും……

ഭഗവാൻ മട്ടുപ്പാവിലിരുന്നു
തന്നെ കാണുകയായിരുന്നു. ഇപ്പോൾ താഴേക്ക് ഇറങ്ങി
ചെല്ലേണ്ടതായിരുന്നു.  അനുഗ്രഹം വാങ്ങാൻ
വളരെപ്പേരിപ്പോൾ സന്ദർശന മുറിയിൽ ഉണ്ടാകും. പക്ഷെ, ഭഗവാൻ
കാമമുക്തനായിട്ടില്ല. എവിടെ നിന്നെല്ലാമോ യുദ്ധത്തിന്റെ ഞാണൊലികള്‍ കേൾക്കുന്നതുപോലെ
തോന്നുന്നു, ഭഗവാന്. ഭീമാര്‍ജ്ജുനന്‍മാരുടെ അക്രോശങ്ങള്‍
കേള്‍ക്കുന്നതു പോലെ. പക്ഷെ, തന്നോടൊപ്പം കൂട്ടുകൂടി നില്‍ക്കാന്‍
ഒരു കര്‍ണ്ണനേയും കാണുന്നില്ല. സ്വപാളയത്തില്‍ തന്നോടുതന്നെ യുദ്ധത്തിനുള്ള ഒരുക്കം
തുടങ്ങിയിരിക്കുന്നെന്ന സത്യം അറിയാന്‍ കഴിയുന്നു.

എന്റെ മകളെവിടെ? അവള്‍ ഇനിയും എത്തിയിട്ടില്ല. അവളും പത്രവാര്‍ത്ത
ശ്രദ്ധിച്ചിട്ടില്ലാതിരിക്കുമോ? അതോ അവൾ വളരെ നേരത്തെ തന്നെ
സത്യം ധരിച്ചിരിക്കുമോ? അതുകൊണ്ടാണോ അവള്‍ ഗ്രാമം തന്നെ
വിട്ടുപോയത്‌.

പക്ഷെ, അവളുടെ പെരുമാറ്റത്തിലൊരിയ്ക്കലും അങ്ങിനെയൊരു കാര്യം അറിവുണ്ടെന്നു
തോന്നിയ്ക്കുമാറില്ലായിരുന്നു.

സര്‍വ്വ ത്യാഗിയും സര്‍വ്വസഹനുമായ
എന്നിലേയ്ക്ക്‌ എപ്പോഴാണ്‌ മോഹം കടന്നുവന്നത്‌. ശ്രീരാമനെപ്പോലെ ശ്രീകൃഷ്ണനെപ്പോലെ
ഞാനും മോഹങ്ങള്‍ക്ക്‌ അടിമയാകുകയാണോ? അതോ അവരെപ്പോലെ
മോഹത്തിന്റെ അംശം എന്നിലും അടങ്ങുന്നതിനാലാണോ എനിക്കും മനുഷ്യജന്മം കിട്ടിയത്‌? ദൈവവും മനുഷ്യനും തമ്മിലുള്ള ഒരേയൊരു വ്യത്യാസം മോഹമാണോ?

സമ്പത്തിലും ബന്ധത്തിലും
മായയിലും മോഹം ജനിക്കുവന്‍ അവതാരമാവുന്നില്ല. അതുതന്നെയാണ്‌ ശ്രീരാമനും, ശ്രീകൃഷ്ണനും തെളിയിക്കുന്നത്‌. സ്ത്രീക്കായിട്ട്‌ വളരെപ്പേരെ വധിച്ചു. സ്‌നേഹിച്ച
സ്ത്രീകളെ ദുഃഖത്തിന്റെ നിര്‍ച്ചാലില്‍ ഒഴുകാൻ വിട്ട്, തങ്ങള്‍ക്ക്‌
യുക്തമെന്നു തോന്നിയതിനോട്‌ യോജിച്ച് ധർമ്മത്തെ വെടിഞ്ഞ്‌ യുദ്ധം ചെയ്തു. അവരും
സാധാരണ മനുഷ്യരായി മാറുകയാണോ വിശകലനത്തിൽ?

അതെ…… അതെയെന്നു
തോന്നുന്നു.

ഈ കാണുന്ന മറ്റെല്ലാ
അചരങ്ങളെപ്പോലെയും പക്ഷിമൃഗാദികളെപ്പോലെയും മനുഷ്യരെപ്പോലെയും ഞാനും ഒരു ജീവിയാണ്‌.
അവരും എന്നെപ്പോലെ ഒരോ അവതാരങ്ങളാണ്‌. ഞാനും അവരും തുല്യമാക്കപ്പെടുന്നതായി
തോന്നുന്നു. അതെ ഒന്നു തന്നെയാണ്‌. ഈ കാണുന്നതെല്ലാം, ഈ കേള്‍ക്കുന്നതെല്ലാം അറിയുന്നതെല്ലാം ഒന്നു തന്നെയാണ്‌. ഒന്നിന്റെ
അംശങ്ങള്‍ മാത്രമാണ്‌.

സാക്ഷാല്‍ സച്ചിദാനന്ദം!

ഈ കാണുന്നതിനോടൊന്നും എനിക്ക്‌
പ്രത്യേകബന്ധമില്ല. എനിക്കും ബന്ധം സാക്ഷാല്‍ കാരണത്തോടാണ്‌. എന്നാല്‍ ആ സാക്ഷാല്‍
കാരണം എല്ലാറ്റിലും നിറഞ്ഞിരിക്കുന്നതിനാല്‍ ഞാനും എല്ലാറ്റിനോടും
ബന്ധപ്പെട്ടിരിക്കുന്നു. അതിന്‌ അച്ഛനെന്നോ, അമ്മയെന്നോ, ഭാര്യയെന്നോ, മക്കളെന്നോ ബന്ധമില്ല. എല്ലാം
തുല്യമാണ്‌. എന്നില്‍ അടങ്ങിയിരിക്കുന്ന വ്യക്തിത്വം വച്ച്‌ ധരിക്കുന്ന ദേഹത്തിന്‌
കര്‍മ്മങ്ങള്‍ ചെയ്യാനുണ്ട്‌. ആ കര്‍മ്മങ്ങള്‍ ദേഹിയ്ക്ക്‌
യുക്തമെന്നുതോന്നുന്നതാണ്‌. അതു ധര്‍മ്മമായിരിയ്ക്കണം അനീതിയ്ക്ക്‌
എതിരായിരിയ്ക്കണം.

പക്ഷെ, അനുഷ്ടിച്ചതോ?

നേരേ വിപരീതവും.

ഭഗവാന്‍ എന്ന ഒരു മായാവലയം
സൃഷ്ടിച്ച്‌ അതിനുള്ളി ലിരുന്ന്‌ ഇന്ദ്രജാലംകാട്ടി. സാധാരണ മനുഷ്യര്‍
ഇന്ദ്രജാലത്തില്‍, ഹിപ്നോട്ടിസത്തില്‍ മയങ്ങി പിറകെ
വന്നു. ആരെല്ലാമോ തന്നെ ഒരു കൂടാരത്തിനുള്ളിലാക്കി …….. കൂടാരത്തിന്റെ കവാടവും
അടച്ചു. കവാടത്തിലും കൂടാരത്തിനു ചുറ്റും അവര്‍ കാവല്‍ നിന്നു; അതിക്രമിച്ചു കടക്കാതിരിയിക്കാന്‍. കവാടം വഴി കടന്നു വന്നവരോട്‌ പ്രതിഫലം
വാങ്ങുകയും ചെയ്തു. ആ പ്രതിഫലത്തില്‍ അവര്‍ മത്തരായി, ധനികരായി,
വീണ്ടും വീണ്ടും ധനികരായി.

ഒടുവിൽ……

പ്രതിഫലം വാങ്ങൽ കൂടാതെ
പിടിച്ചുപറി, ചൂഷണം എന്നിങ്ങിനെ വർദ്ധിച്ചു. എല്ലാ
ആരാധനാലയങ്ങളെപ്പോലെയും ശന്തിനിലയവും പരിണമിക്കപ്പെട്ടു കഴിഞ്ഞു.

എല്ലാം മായയാണ്, മിഥ്യയാണ്.

കുളിച്ച്‌, ഈറനായ ഒറ്റചേലയുടുത്ത്‌ ആയിരങ്ങള്‍ ക്ഷേത്രത്തിലെ പൂജാരിയ്ക്ക്‌
ദക്ഷിണകൊടുത്തു.

ദേവവ്രതനില്‍ നിന്നും പ്രസാദം
വാങ്ങി ഭുജിച്ചു.

കര്‍മ്മങ്ങളും
അനുഷ്ടാനുങ്ങളും നടന്നുകൊണ്ടിരുന്നു.

സര്‍വ്വശക്തനായ ഭഗവാനില്‍
നിന്നും കാരുണ്യം തങ്ങളിലേയ്ക്ക്‌ ഒഴുകിയെത്തണമെന്ന്‌ അവര്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

എല്ലാ മനോമുകുരങ്ങളിലും
………..

സച്ചിദാനന്ദരൂപം
നിറഞ്ഞുനിന്നു.

ദേവവ്രതന്‍ കര്‍മ്മങ്ങള്‍
ചെയ്യുമ്പോഴും അനുചരന്മാരാല്‍ ചെയ്തിയ്ക്കപ്പെടുമ്പോഴും അയാളുടെ ശ്രദ്ധ സുബ്ബമ്മയിലായിരുന്നു.
നനഞ്ഞൊട്ടിയ അവളുടെ ചേലയുടെ നൂലിഴകളിലൂടെ അവനിലേയ്ക്ക്‌ പറന്നെത്തുന്ന പ്രസരണം
അവന്റെ ഏകാഗ്രത കെടുത്തി. അവളെ എത്രകണ്ടാലും മതിയാകുന്നില്ല. എത്ര രുചിച്ചാലും പുതിയപുതിയ
രുചിയാകുന്നു. അവള്‍ അടുത്തെത്തുമ്പോഴെല്ലാം മര്‍മ്മങ്ങളില്‍ സ്പർശിക്കാനും കുളിരായി
സംസാരിയ്ക്കാനും ശ്രമിച്ചു.

അപ്പോഴെല്ലാം അവളുടെ മുഖത്ത്‌
ഭീതി നിഴലിച്ചു.

“തപ്പ്‌ ചെയ്യ കൂടാത്‌
………. 1”

അവളുടെ മനസ്സ്‌ കേണു.

സൂര്യന്‍ ദേവാലയ
താഴികക്കൂടത്തിന്‌ നേരെ മുകളിലെത്തിയപ്പോഴാണ്‌ ശയന പ്രദക്ഷിണം തുടങ്ങിയത്‌. പ്രദക്ഷിണം
ചെയ്ത് ക്ഷീണിച്ചവരെ ബന്ധുക്കള്‍ സഹായിച്ചു. അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടുമിരുന്നു.

“ഓം സച്ചിദാനന്ദായ നമഃ”

“ഓം സച്ചിദാനന്ദായ നമഃ”

ഇരുപത്തിയൊന്ന്‌
ഉരുപ്രദക്ഷിണം കഴിഞ്ഞപ്പോള്‍ ദേവവ്രതന്‍ സുബ്ബമ്മയെ താങ്ങിയെടുത്തു.

അവള്‍ വിയര്‍ത്തൊഴുകി….. ക്ഷീണിതയായി…….
തളര്‍ന്ന താമരത്തണ്ടുപ്പോലെ അവന്റെ ചുമലില്‍ കിടന്നു. പിന്നെ അവളെ  ഗുരുകുലത്ത്‌, വള്ളിക്കുടിലിലെ
തണലില്‍ കിടത്തി ……… എവിടെനിന്നെല്ലാമോ എത്തുന്ന മന്ദമാരുതന്‍ അവളുടെ വിയര്‍പ്പൊഴുകിയ
മേനിയെ നക്കിത്തുവര്‍ത്തി.

അവളില്‍ നിന്നും ക്ഷീണം
അകുന്നകന്നുപോയി …..

അവളില്‍ ദേവവ്രതന്റെ കൈകള്‍
അരിച്ചരിച്ച്‌ നടന്നു.

@@@@@@@@




അദ്ധ്യായം പതിനെട്ട്

‘അജ്ഞാതമായ മൃതദേഹം, വിശ്വനാഥിന്റെ’

കഴിഞ്ഞ ജൂൺ ഇരുപത്തെയേഴാം
തിയതി നഗരത്തിലെ നക്ഷത്ര ഹോട്ടലിലെ ഇരുപത്തിയേഴാം നമ്പർ മുറിയിൽ കാണപ്പെട്ട മൃതദേഹം
ഒരു പഴയകാല നക്സലേറ്റിന്റേതായിരുന്നെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

അദ്ദേഹം അവസാനമായി
ഷരിച്ചിരുന്ന വസ്ത്രങ്ങൾ

കണ്ടിട്ടും പോസ്റ്റുമോർട്ടം
റിപ്പോർട്ടിൽ രേഖപ്പെടുത്തിറ്റിക്കുന്ന അടയാളങ്ങളുമാണ് തിരിച്ചറിയാൻ
തെളിവായിരിക്കുന്നത്.

തലയുടെ പിന്നിലേറ്റ ശക്തമായ
ആഘാതത്തിൽ നിന്നുമുണ്ടായ മുറിവിൽ നിന്നും രക്തം വാർന്നൊഴുകിയതിനാലാണ്
വിശ്വനാഥനെന്ന നാല്പതുകാരൻ മരിക്കൻ ഇടയായിരിക്കുന്നത്.  അന്ന് പത്രങ്ങൾ വഴി പരസ്യം നൽകിയിട്ടും
തിരിച്ചറിയാൻ കഴിയാതെ വരികയും ബന്ധുക്കൾ എത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ
പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയാണുണ്ടായത്.

മരിച്ച യുവാവും മറ്റൊരു
ചെറുപ്പക്കാരനും ഒരുമിച്ചാണ് തലേന്നാൾ ഹോട്ടലിൽ എത്തി മുറി എടുത്തിരിക്കുന്നത്.  മുറിയെടുക്കുമ്പോൾ സ്നേഹിതന്റെ പേരാണ്
രജിസ്റ്ററിൽ രേഖപ്പെടുത്തി ഒപ്പിട്ടിരിക്കുന്നത്. എന്നാൽ പോലീസ് അന്വേഷണത്തിൽ
അപ്രകാരമൊരു മേല്‍വിലാസം കണ്ടെത്താനായില്ല.

രാവിലെ റൂമിലെത്തിയ റൂം ബോയി
ആണ്‌ മൃതദേഹം ആദ്യമായി കണ്ടത്‌. തറയില്‍ കമിഴ്ന്ന്‌, രക്തത്തില്‍
മുങ്ങി കിടക്കുകയായിരുന്നു. വാതില്‍ ചാരിയാണ്‌ കിടന്നിരുന്നത്‌. സ്നേഹിതന്‍ മുറിയിലില്ലായിരുന്നു.

പോലീസ്‌ കേസ്‌ എടുത്തു
അന്വേഷണം നടത്തിയിരുന്നു.യാതൊരു തുമ്പും കിട്ടാത്ത സ്ഥിതിയില്‍ അന്വേഷണം
അവതാളത്തില്‍ കിടക്കുകയായിരുന്നു. അന്വേഷണം ഈര്‍ജിതമാക്കുമെന്നും, കുറ്റവാളികളെ കണ്ടെത്തുന്നതാണെന്നും പോലീസിന്റെ ഒരറിയിപ്പില്‍ പറയുന്നു.

സിദ്ധാര്‍ത്ഥന്റെ മുറിയില്‍
ഇരുന്നാണ്‌ സെലീന പത്രം വായിച്ചത്‌. അവളുടെ മുഖം ഭയചകിതമായി. സിദ്ധാര്‍ത്ഥന്‍
അവളെതന്നെ ശ്രദ്ധിക്കുകയായിരുന്നു. പത്രത്തില്‍ നിന്നും കണ്ണുകളെ ഉയര്‍ത്തി അവള്‍
അവനെ നോക്കി.

“സിദ്ധാര്‍ത്ഥന്‍ …..
താങ്കള്‍?”

“യേസ്‌ ……ഞാന്‍ തന്നെ.”

അവള്‍ സാവധാനം കസേരയില്‍
നിന്നും എഴുന്നേറ്റു യാന്ത്രികമായിട്ട്‌. തുടര്‍ന്നു പുറത്തേയ്ക്ക്‌ ഓടാന്‍
ശമിച്ചു. പക്ഷെ, സിദ്ധാര്‍ത്ഥന്‍ തടഞ്ഞു നിര്‍ത്തി.

“സെലീനാ…….”

അവൻ അവളെ ഉടലിനോട് ചേർത്തു
നിർത്തി,
അവൾ വിറച്ചു കൊണ്ടിരിക്കുന്നു.

“സെലീനാ…….സെലീനാ…….”

അവള്‍ മുഖമുയര്‍ത്തി അവന്റെ
കണ്ണുകളില്‍ നോക്കി. ഭയന്നു വിറച്ച കണ്ണുകള്‍ …………………

അവന്‌ ഒന്നും പറയാന്‍ കഴിയാതെ
നിമിഷങ്ങളോളം നിന്നു.

“സിദ്ധാര്‍ത്ഥാ ……….
നിങ്ങള്‍ക്കവിടെ നിന്നും രക്ഷപെടാനാവില്ല….. എനിക്കും…..”

“സെലീനാ……”

“അവര്‍ അതിന്‌
സമ്മതിയ്ക്കില്ല….. ഈ ഗ്രാമത്തില്‍ ഒരു എറുമ്പരിച്ചാല്‍ കൂടി അവരറിയും …….”

നീണ്ടു നിന്ന നിശ്ശബ്ദത.

സെലീന അവന്റെ കുട്ടിലില്‍
ഉരുന്നൂ. സിദ്ധാര്‍ത്ഥന്‍ കസേരയിലും.

“ഈ ഭിത്തികള്‍ക്കു പോലും
കാതുകളുണ്ട്‌, കണ്ണുകളുണ്ട്‌ ഇവിടെ തങ്ങി നില്‍ക്കുന്ന
വായുവിനുപോലും ഘ്രാണശക്തിയുണ്ട്‌….”

സെലീന അവന്റെ മുഖത്തു
നോക്കിയിരുന്നു.

അവന്റെ മുഖത്ത്‌ ഒരു പുഞ്ചിരി
വിരിഞ്ഞുവരുന്നു.

അതു കണ്ടവൾക്ക് വഴി
തെറ്റിയിരിക്കുന്നു.

“മകളെ….സതീ……”

ഭഗവാൻ അവളെ വിളിച്ചു.കട്ടിലില്‍
നിന്നും പിടഞ്ഞെഴുന്നേറ്റു അവള്‍ ഭഗവാന്റെ മാറിൽ ചേര്‍ന്നു നിന്നു. ആ മാറില്‍
നിന്നും കിട്ടിയ സുരക്ഷിത ബോധത്തിൽ അവള്‍ പുളകം കൊണ്ടു.

“എന്നാണ്‌ മോളുടെ ആഗ്രഹം?”

“എന്താണെങ്കിലും സാധിച്ചു
തരുമോ?

“ഉവ്വ് മകളെ …… ഞാന്‍
ഭഗവാനാണ്‌. …..എന്നെക്കൊണ്ട് കഴിയാത്തതൊന്നുമില്ല. എന്റെ പൊന്ന് മോള്
ചൊദിച്ചുകൊള്ളൂ….”

“എങ്കിൽ…..”

“എങ്കിൽ….?”

“നമുക്കിവിടം വിട്ടു
പോകാം…… ഈഗ്രാമം വിട്ട്…”

“അതെന്തിനാണ്‌ ?”

“മുടുത്തു ……. അച്ഛാ!….ഇതു
നരകമാണ്‌,
ഇവിടെ ജീവിച്ചാല്‍ നമ്മള്‍, മനുഷ്യര്‍,
രാക്ഷസന്മാരും പിശാചുകളുമായിപ്പോകും ….”

“മകളെ ……. ?”

“അതെയച്ഛാ……നമുക്കു
ചുറ്റും പിശാചുക്കളും രാക്ഷസന്മാരുമാണ്.  അവരുടെ
മായാജാലത്തിലും മന്ത്രവാദത്തിലും ബോധം മരങ്ങി ലക്ഷ്യം കെട്ട് അലയുന്ന ഏഴകാളാണ്
എവിടെയത്തുന്ന ലക്ഷങ്ങൾ…..”

“മകളെ അങ്ങിനെ പറയരുത്‌.
നമുക്കു അന്നം ഇവിടെ

മാണ്‌ കിട്ടുന്നത്‌ ……”

“പക്ഷെ, ആ അന്നം എനിക്കു മടുത്തു….”

“എന്നു പറഞ്ഞാല്‍ ഇവിടെത്തെ
സത്യങ്ങള്‍ സത്യങ്ങളല്ലെന്ന് മകൾക്ക് തോന്നുന്നുവോ?”

“തോന്നലല്ല, അതാണ് സത്യം.”
“എങ്കിൽ മകൾ പുറപ്പേടാൻ ഒരുങ്ങിക്കൊള്ളൂ”

മകൾ ഒരുങ്ങി….. അച്ഛനും.

തോളിൽ ഓരോ ഭാണ്ഡവും തൂക്കി
രണ്ടുപേരും നന്നു. കുറ്റിക്കാട്ടിലൂടെ, താഴ്
വാരത്തിലൂടെ…..

വൻവൃക്ഷങ്ങൾ തിങ്ങിയ കൊടും
വനത്തിലൂടെ…..

ഒടുവിൽ,

ചുട്ടു പഴുത്ത
മണലാരണ്യത്തിലൂടെ……

പൊടുന്നനെ അവരുടെ വഴി
തടയപ്പെട്ടു.

ബൃഹത്തായൊരു സൈന്യം.
സർവ്വസൈന്യാധിപനായി കുതിരപ്പുരത്ത്, മുന്നിൽ, നിന്ന ആളിനെ അവൾശ്രദ്ധിച്ചു.

അത്, അശ്വനിപ്രസാദ്.

അവളുടെ നെഞ്ച്
പൊട്ടുന്നതുപോലെ തൊന്നി.

അശ്വനി കുതിരപ്പുറത്തു നിന്ന്
ചടിയിറങ്ങി, ഉറയിൽ നിന്ന് വാൾ ഊരി, അവൾ
കണ്ടു

അച്ഛനെ കുത്തി മലർത്തി.

അച്ഛാ……!

അവൾ നിളിച്ചു.

ദേവി ഞെട്ടിയുണർന്നു. ചുറ്റും
നോക്കി,
മുറിയിൽ ആരുമില്ല.

കൂടെക്കൂടെ അവൾ
കണ്ടുകൊണ്ടിരുന്ന സ്വപ്നമാണത്…..

വീണ്ടും വീണ്ടും അയാൾ വന്നു.

സിദ്ധാർത്ഥൻ.

അയാളെപ്പറ്റി കൂടുതൽ
ഒന്നുമറിയില്ല. പറയുന്നത് സത്യമാണോയെന്നും അറിയില്ല.  അയാൾ ചീത്തയാണെന്നും, ഭ്രാന്തനാണെന്നും ശന്തിനിലയത്തിലെ പലർക്കും ഇഷ്ടമല്ലയെന്നും
പറഞ്ഞിട്ടുകൂടി അയാളുടെ സന്ദർശനം തടസ്സം ചെയ്യാൻ തോന്നുന്നില്ല. അയാൾ പറയുന്നത്
സത്യമാണെങ്കിൽ അച്ഛൻ തറവാടും സ്വത്തുക്കളും ഉപേക്ഷിച്ചിട്ട്‌ ഇവിടെ
എത്തിയതെന്തിനാണ്‌, എങ്ങിനെയാണ്‌? അമ്മ
ആത്മഹത്യ ചെയ്തതെന്തിനാണ്‌? ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും
കപട വേഷ ധാരിയായി മറഞ്ഞു നിൽക്കുന്നതെന്തിനാണ്‌? എന്നെങ്കിലും
ഇങ്ങിനെയൊക്കെ ചോദിക്കാൻ കഴിയുമോ? അദ്ദേഹം ഇതിനെല്ലാം ഉത്തരം
തരാന്‍ തയ്യാറാകുമോ? തന്നെ മകളെന്ന്‌ അംഗീകരിച്ച്‌
സമൂഹത്തില്‍ പ്രത്യക്ഷപ്പെടാന്‍ തയ്യാറാകുമോ?

പെട്ടെന്ന്‌ ദേവി
കിടക്കവിട്ടെഴുന്നേറ്റ്‌ നിലകണ്ണാടിയുടെ മു

നിന്നും മുടി ഒതുക്കി. മുഖം
തുടച്ചു. വസ്ത്രങ്ങള്‍ നേരെയാക്കി. മുറിയില്‍ നിന്നും പുറത്തേയ്ക്ക്‌ ഇറങ്ങി നടന്നു.

ശാന്തി നിലയം സജീവമാണ്‌. നാളെയ്ക്കുള്ള
ഒരുക്കങ്ങളാണ്‌. ഷഷ്ടിപൂര്‍ത്തി ആഘോഷം തുടങ്ങിയതില്‍പ്പിന്നെ പരിച്ചാരകര്‍ക്കും
വാല്യക്കാര്‍ക്കും ഉറക്കവും വിശ്രമവും കുറഞ്ഞിരിക്കുന്നു.

ഭഗവാന്റെ ശയനമുറിയുടെ വാതില്‍ക്കല്‍
പരിചാരിക അന്ധാളിച്ചു നിന്നു.

“എന്താണ്‌ ദേവി അസമയത്ത്‌?”

“എനിക്ക്‌ അദ്ദേഹത്തെ കാണണം.”

പരിചാരിക അകത്തുപോയി വന്നു.

“ദേവി എഴുന്നള്ളിക്കൊള്ളു….”

അവള്‍ ഒഴിഞ്ഞു നിന്നു, ദേവി മുറിയില്‍ കയറിക്കഴിഞ്ഞ്

വാതിലടച്ചു.

ഭഗവാന്‍ ഉറക്കത്തില്‍ നിന്നും
ഉണര്‍ന്നതായിരുന്നു.

“എന്താണ്‌ ദേവി?”

ദേവി ഭഗവാന്റെ അടുത്തായിട്ട നിന്നു.
ഭഗവാന്റെ മുഖത്ത്‌, കണ്ണുകളില്‍, കാതുകളില്‍,
മൂക്കിന്റെ തുമ്പിൽ സ്വന്തം ഛായ തിരഞ്ഞു.

സത്യമാണോ?

അതെ…..അതെ….

അവളുടെ ചുണ്ടുകള്‍ വിതുമ്പി, കണ്ണുകള്‍ നിറഞ്ഞു. അവള്‍ വായ പൊത്തി.

“ദേവീ….?”

ഭഗവാന്‍ അവളെ അടക്കി
പിടിച്ചു.

“എന്താണ്‌ പറ്റിയതെന്നു പറയൂ….”

“ഒന്നുമില്ല.”

അവള്‍ ഭഗവാന്റെ കൈകള്‍ വിടര്‍ത്തി.
കണ്ണുകള്‍ തുടച്ചു. ഒരിക്കൽ കൂടി ഭഗവാനെ നോക്കിയില്ല. മുറിയ്ക്ക്‌ പുറത്തേയ്ക്ക്‌
നടന്നു.

പരിചാരികകളുടെ സംശയിക്കുന്ന
കണ്ണുകള്‍ അവളെ പിന്തുടര്‍ന്നു. ദേവി തിരിഞ്ഞു നോക്കിയില്ല. അവളുടെ മനസ്സ്‌ ഒരു മന്ത്രശകലം
ഉരുവിട്ടു.

‘എന്താണോ കാണാന്‍ പ്രപരിപ്പിക്കുന്നത്‌, എന്താണോ കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്‌, എന്താണോ
രുചിക്കാന്‍ പ്രേരിപ്പിക്കുന്നത്‌, എന്താണോ മണമറിയാന്‍
സാധിപ്പിക്കുന്നത്‌, എന്താണോ സ്പര്‍ശനം അറിയിക്കുന്നത്‌,
എന്താണോ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നത്‌, അതാണ്‌
സാക്ഷാല്‍ സത്യം …… ആ സത്യം അറിയുന്നവൻ വീണ്ടും ജനിക്കുന്നില്ല. വീണ്ടും
ജനിയിക്കുന്നില്ല…..’

ഭഗവാന്‍ വീണ്ടും ജനിക്കുമോ?

കൃഷ്ണയുടെ ഫോണില്‍ സിദ്ധാര്‍ത്ഥന്റെ
സ്വരം.

“കൃഷ്ണേ, യുദ്ധത്തില്‍ ദിവ്യായുധങ്ങള്‍ പ്രയോഗിക്കാന്‍ സമയമായി…….
നിത്യചൈതന്യമയിയുടെ ചരിതം നാളെ അനാവരണം ചെയ്യുക. നാളെ ശാന്തിഗ്രാമത്തിന്റെ സര്‍വ്വരക്ഷാധികാരി
എത്തുകയാണ്‌. ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളുടെ വിശിഷ്ടമായൊരു ദിനമാണ്‌. പതിനഞ്ചാമതു
നാള്‍ …….ഗുരു പിന്നെങ്ങിനെ …..?

“വിശേഷമില്ല”

“അമ്മയ്ക്ക്‌ …..?”

“ഓ……”

“കമ്മ്യൂണില്‍ ….?”

“പ്രക്ഷുപ്തമാണ്‌; പലരും എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു തുടങ്ങി”

“പണിമുടക്ക്?”

“പ്രതീക്ഷിക്കാം. എങ്കിലും പത്രം
മുടങ്ങാതിരിക്കാന്‍ ഗുരു മാര്‍ഗ്ഗം കണ്ടെത്തി”

“എവിടെ?”

“പഴയ പാര്‍ട്ടി പ്രസ്സിൽ”

“ഓക്കെ…. നാളെ ശാന്തിയിലേക്ക്
രാമനെ അയക്ക്….”

“ഉവ്വ്‌…”

ഫോണ്‍ ഡിസ്കണക്ട്‌ ചെയ്ത്‌
കൃഷ്ണ പിറുപിറുത്തു.

ദിവ്യായുധങ്ങള്‍
പ്രയോഗിക്കപ്പെടുകയാണ്‌. അര്‍ജ്ജുനന് മന്ത്രങ്ങള്‍ സ്മരിക്കാന്‍ കഴിയുമാറാകട്ടെ!

അര്‍ജുനന്‍, അതോ അഭിമന്യുവോ ….!

@@@@@@@@




അദ്ധ്യായം പതിനേഴ്‌

ജീവിതത്തിന്റെ നട്ടുച്ചയിലാണ്‌
ഫിലോ ഗുരുവിന്റെ വീട്ടിലെത്തിയത്‌. അവളെ എലീസയുടെ അപ്പന്‍, മകളുടെ സഹായത്തിന്‌ എത്തിച്ചതാണ്‌. പട്ടിണിയില്‍ കഴിഞ്ഞിരുന്ന
കുടുംബത്തിന്‌ ഒരു സഹായമാകുമെന്നു കരുതി.

താളം തെറ്റിയ മനസ്സുമായി, മരുന്നുകളുടെ യാന്ത്രികശക്തിക്കടിമപ്പെട്ട്‌ തളര്‍ന്ന്‌, ഉറങ്ങണമെന്ന ഒരേയൊരു മോഹവുമായി എന്നും ഉണരുന്ന എലീസയ്ക്കും താല്‍പര്യമായി.

ഗുരുവിന്‌ സന്തോഷമായി.

ഫിലോ വേലക്കാരി മാത്രമല്ലാതായത്‌
മനംപൂര്‍വ്വമായിരുന്നില്ല. ജോലി ചെയ്തു ക്ഷീണിതനായെത്തുന്ന ഗുരുവിനെ ശുശ്രൂഷിയ്ക്കുവാന്‍
ഏലീസയാല്‍ കഴിഞ്ഞില്ല. അതെല്ലാം ഫിലോ ചെയ്യേണ്ടി വന്നു. ഫിലോയുടെ വീട്ടിലെ
പരിതസ്ഥിതികള്‍ വച്ച്‌ ഒരു വേലക്കാരിയുടെ വരുമാനം മാത്രമായിരുന്നില്ല അവർ
പ്രതീക്ഷിച്ചിരുന്നത്. അക്കാര്യം മനസ്സിലാക്കിയ ഗുരു കൂടുതൽ സഹായങ്ങൾ ചെയ്യാൻ
തയ്യാറയി.

ഗുരുവിന് രാത്രിയിൽ ജോലി
ചെയ്യേണ്ടിവരുമ്പോൾ കുടിക്കാനുള്ള ചുക്കുവെള്ളം കൊടുക്കുന്നതിനും മറ്റു സഹായങ്ങള്‍ക്കും……

പലപ്പോഴും തെറ്റാണെന്ന്‌
തോന്നി,
ആവര്‍ത്തിക്കാതിരിക്കാന്‍ ആത്മാര്‍ത്ഥമായിട്ട്‌ ആഗ്രഹിച്ചു, എന്നിട്ടും, അയാളുടെ ദാഹിക്കുന്ന കണ്ണുകളും, ആവശ്യം തോന്നിക്കുന്ന മുഖവും അവളെക്കൊണ്ട്‌ വീണ്ടുംവീണ്ടും ചെയ്യിച്ചു. ഒരിക്കല്‍
പിടിക്കപ്പെടുമെന്നും അന്ന്‌ എല്ലാം നഷ്ടപ്പെട്ട്‌ പോകേണ്ടി വരുമെന്നും പലപ്പോഴും
ചിന്തിച്ചു. പക്ഷെ, സത്യം പുറത്തായപ്പോള്‍ എലീസ പുഞ്ചിരിയോടെ
സ്വീകരിക്കുന്നതാണ്‌ കണ്ടത്‌.

തുടര്‍ന്നുണ്ടായ പ്രതികരണം തൂല്യമായ
പദവി എടുക്കാന്‍ മൌനാനുവാദം കൊടുക്കുന്ന വിധത്തിലായിരുന്നു. എന്നിട്ടും അവള്‍
വേദനിച്ചു. പലപ്പോഴും കരഞ്ഞു. പക്ഷെ, ഗുരുവിനെ കാണുമ്പോൾ
ദുഖം മറന്ന് തന്റെ കർത്തവ്യം ചെയ്യുന്നതുപോലെ വേണ്ടതെല്ലാം ചെയ്യുന്നു

ഗുരു ഇത്രമാത്രം വേദനിച്ച ഒരു
ദിവസം അവളുടെ ജീവിതത്തിലില്ലായിരുന്നു. അയാളുടെ മുഖം ഈറനിൽ ഒപ്പിയെടുക്കാൻ അവൾ
രാത്രിയിൽ തണുത്ത് വെള്ളത്തിൽ കുളിച്ചു.  ഈറനായ മുടി വിടര്‍ത്തിയിട്ടു. വൃത്തിയായി
വസ്ത്രം ധരിച്ചു. പുവു ചൂടി… കട്ടിലില്‍ അയാളുടെ മാറില്‍ കവിള്‍ ചേര്‍ത്തു. രോമാവൃതമായ
മാറില്‍ വിരലോടിച്ചു.

പക്ഷെ, അയാള്‍ ചിന്താലോകം വിട്ട്‌ താഴേയ്ക്കെത്തിയില്ല. വികാരം കൊണ്ടില്ല.

പ്രവിശ്യയാകെ പ്രകോപിതമായ
അന്തരീക്ഷം സംജാതമായിരിക്കുന്നു. പലയിടത്തും പേപ്പര്‍ കത്തിയ്ക്കല്‍, വര്‍ഗ്ഗീയവാദികളുടെ പ്രകടനങ്ങള്‍…ചില വര്‍ഗ്ഗീയ സംഘടനകളുടെ ബന്ദുകള്‍…….
ഹര്‍ത്താലുകള്‍… പ്രസ്താവനകള്‍… മൈതാനപ്രസംഗങ്ങള്‍… ഒന്നാംകിടക്കാര്‍ ഒന്നും
കണ്ടില്ലെന്നും. കേട്ടില്ലെന്നും നടിച്ചു. പക്ഷെ, ഇടതുപാര്‍ട്ടികളുടെ
പത്രങ്ങളും ചില സ്വതന്ത്ര പത്രങ്ങളും തികച്ചും വ്യക്തമായ പിന്തുണയാണ്‌
കാണിയ്ക്കുന്നത്‌.

ഭൂരിപക്ഷം സത്യത്തിന്റെ കൂടെ
ആണെന്നതാണ്‌ സത്യം.

പക്ഷെ, ന്യൂനപക്ഷമാണിവിടെ ശക്തര്‍, സാമ്പത്തികമായി…കുത്സിതമായ
പ്രവർത്തനങ്ങളിൽ, അക്രമങ്ങളിൽ…..

പ്രവിശ്യയിലെ വടക്കന്‍
ജില്ലയില്‍ വച്ച്‌ രാമന്‍ ആക്രമിയ്ക്കപ്പെട്ടു, ഗുരു കൂടുതല്‍
ക്ഷുഭിതനായി.

കമ്മ്യൂണില്‍തന്നെയും എതിര്‍വചനങ്ങള്‍
ഉണ്ടായിരിക്കുന്നു. പ്രചരണം നിര്‍ത്തി രാമന്‍ തിരിച്ചെത്തി,  കെട്ടിവയ്ക്കലുകളും ബാന്റേജുകളും
ആയിട്ട്‌.

പട്ടണത്തിലൂടെ ശിക്ഷണമുള്ള
വര്‍ഗ്ഗീയ സംഘടനകളുടെ വാളന്റിയർമാർ നടത്തിയ മാർച്ചിൽ നിന്നും പത്രസ്ഥാപനത്തിനു
നേരെ കല്ലേറ് നടന്നു. പടിയ്ക്കല്‍ കാവല്‍ നിന്നിരുന്ന ഗുര്‍ഖയ്ക്ക്‌ അപകടം പറ്റി.

കമ്മ്യൂണില്‍ ഒരു
പൊതുസമ്മേളനം അത്യാവശ്യമായിരിക്കുന്നെന്ന്‌ ഗുരുവിന്‌ തോന്നി. കമ്മ്യൂണിലെ എല്ലാ
ജീവനക്കാരും അവരുടെ കുടുംബവും പങ്കെടുക്കാനായിരുന്നു ക്ഷണം. പക്ഷെ, പങ്കെടുത്തവര്‍ ജീവനക്കാരും അപൂര്‍വ്വം കുടുംബങ്ങളും മാത്രമായിരുന്നു.
ജീവനക്കാര്‍ക്ക്‌ എല്ലാവര്‍ക്കും തന്നെ കുടുംബമുണ്ടായത്‌ കമ്മ്യൂണിന്‌ പുറത്ത്‌
താമസം തുടങ്ങിയതില്‍ പിന്നെയാണ്‌.

ജീവനക്കാര്‍ക്ക്‌ പലര്‍ക്കും
കമ്മ്യൂണിനോട്‌ ഉണ്ടായിരുന്ന താല്പര്യത്തിന്‌ വ്യതിയാനം സംഭവിച്ചിരിയ്ക്കുന്നെന്ന്‌
ഗുരു മനസ്സിലാക്കി. പലരും ഒരു ജോലിസ്ഥലം മാതമായിട്ട കണ്ടുതുടങ്ങിയിരിക്കുന്നു. ഉപജീവനമാര്‍ഗ്ഗം
മാത്രമായിരിക്കുന്നു.

അവരെ എല്ലാവരെയും തന്നെ
അവിടവിടങ്ങളില്‍നിന്നും പെറുക്കിയെടൂക്കുമ്പോള്‍, കമ്മ്യൂൺ തീര്‍ത്തും എല്ലാവരെയും ഒരു മതിലിനുള്ളില്‍
പാര്‍പ്പിക്കുമ്പോള്‍ ഗുരുവിന്റെ സ്വപ്നം അതായിരുന്നില്ല.

പക്ഷെ, ഗുരു മനസ്സിലാക്കുന്നു, മനുഷ്യര്‍ സൌകര്യങ്ങള്‍
കൂടുമ്പോള്‍ സുഖങ്ങള്‍ തേടിപ്പോകുന്നു; നേടാനായ സുഖങ്ങള്‍
പിന്നീട ഒരിക്കലും നഷ്ടമാകരുതെ ആഗ്രഹിക്കുന്നു. നഷ്ടമാകുമെന്ന്‌ തോന്നുന്നെങ്കില്‍
മൂലവേരുകൂടി പിഴുതെറിയുവാന്‍ തയ്യാറാകുന്നു.

മനുഷ്യന്റെ മുല്യച്യുതി…..

അതാണ്‌ കമ്മ്യൂണിലെ
താമസഗേഹങ്ങള്‍ ഒഴിഞ്ഞു കിടക്കുവാൻ കാരണം.

അദ്ധ്യക്ഷപ്രസംഗത്തില്‍ ഗുരു
പറഞ്ഞു,

“ഞാന്‍ ക്ഷണിച്ചത്‌
കമ്മ്യൂണുമായി ബന്ധപ്പെട്ട എല്ലരെയും പങ്കെടുപ്പിക്കാനുള്ള ആഗ്രഹത്തോടെയാണ്‌.
പക്ഷെ,
ഇവിടെ പ്രവര്‍ത്തി എടുക്കുന്നവര്‍ മാത്രമാണ്‌
പങ്കെടുത്തിരിക്കുന്നത്‌. നാം കമ്മ്യൂണ്‍ തീര്‍ക്കുമ്പോള്‍ എനിക്കൊരു
സ്വപ്നമുണ്ടായിരുന്നു. കമ്മ്യൂണില്‍ എല്ലാവരും ഒരു ഗൃഹത്തിലേതുപോലെ കഴിയണമെന്നത്. പക്ഷെ, ഇപ്പോള്‍ പലര്‍ക്കും ഇതൊരു പ്രവര്‍ത്തിസ്ഥാപനം മാത്രമായി കഴിഞ്ഞിരിക്കുന്നു.
പ്രവൃത്തി എടുക്കുക, അതിന്‌ പ്രതിഫലം പറ്റുക അത്രമാത്രം….മറ്റ്‌
യാതൊരു ബന്ധവുമില്ലായെന്ന രീതിയില്‍ പെരുമാറുന്നു….”

ഒരു സഹപത്രാധിപർ പ്രസംഗിച്ചു.

“….ഗുരു പറഞ്ഞത്
സത്യമാണ്….. അതിന് കാരണങ്ങളുണ്ട്. ഈ കമ്മ്യൂൺ മാത്രമാണ്‌ ലോകമെന്ന്‌ തെറ്റിദ്ധരിച്ചിരിക്കുന്നത്‌ ശരിയല്ല.
മനുഷ്യസംസ്കാരം വളര്‍ന്നത്‌ സമൂഹജീവിതത്തില്‍ നിന്നാണ്. നല്ലനല്ല സംസ്കാരമുള്ള
സമൂഹത്തിലേയ്ക്ക്‌ അല്ലാത്ത സമൂഹങ്ങൾ ലയിക്കണം.അപ്പോള്‍ പുതിയ പല രൂപങ്ങളും
ഭാവങ്ങളും ഉണ്ടാകുന്നു. പുതിയപുതിയ ആശയങ്ങള്‍, ബന്ധങ്ങള്‍…..അങ്ങനെ
ഉന്നതിയിലേക്ക്

കയറണം…”

ജോസഫ്‌ കണക്കുകള്‍ നിരത്തി
സംസാരിച്ചു.

“കമ്മ്യൂണിന്റെ തെറ്റുകുറ്റങ്ങളോ
നന്മതിന്മകളോ അല്ല ഇവിടെ ചര്‍ച്ചാവിഷയം. നമ്മുടെ പ്രതസ്ഥാപനത്തിന്റെ നിലനില്പാണ്‌.
പത്രം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലായിരിക്കുന്നു. ബിസിനസ്സ്‌ കുറഞ്ഞ് പ്രവര്‍ത്തകര്‍ക്ക്‌
ശമ്പളം കൊടുക്കുന്നതിനുവരെ ബുദ്ധിമുട്ടിലേക്ക് നീങ്ങവെയാണ്‌ നാം പൂതിയ ബിസിനസ്സ്‌
തന്ത്രം ആവിഷ്ക്കരിച്ചത്‌.”

(സദസ്സില്‍ ബഹളം, സദസ്യര്‍ ക്ഷുഭിതരാകുംപോലെ….)

“….അതിനാല്‍ നമുക്കിപ്പോള്‍
മൂന്നിരട്ടിയോളം പ്രചരണം

നേടിയെടുക്കാന്‍
കഴിഞ്ഞു…..ഒരു രണ്ടാംകിട പത്രത്തിന്റെ തുല്യതയില്‍ എത്തിക്കഴിഞ്ഞു…..”

സദസ്സില്‍ ശബ്ദഘോഷങ്ങള്‍
ഇരട്ടിച്ചു. ഉച്ചഭാഷിണിയേക്കാള്‍ ഉച്ചത്തില്‍ ആരവം ഉയര്‍ന്നു.

ഗുരു എഴുന്നേറ്റു.

“നിങ്ങള്‍ ബഹളമുണ്ടാക്കാതെ
പറയുന്നത്‌ കേള്‍ക്കണം…”

“ഞങ്ങൾക്ക് കേൾക്കണ്ട….”

സദസ്യർ ഒന്നടങ്കം വിളിച്ചു
പറഞ്ഞു.

“എങ്കിൽ
താല്പര്യമില്ലാത്തവർക്ക് പുറത്തുപോകാം…..”

ഗുരു കസേരയില്‍ ഇരുന്നു.

സദസ്യര്‍ കൂട്ടംകൂട്ടമായി സദസ്സ്
വിട്ടു. റ്

ഒടുവിൽ……

ഗുരു ചുറ്റും നോക്കി.

സമ്മേളനഹാള്‍ ശൂന്യമായി.
സ്റ്റേജില്‍ ഗുരു, ജോസഫ്‌,

കൃഷ്ണ…

“കൃഷ്ണേ….നമ്മള്‍ തോല്‍ക്കുകയാണോ
?”

“പക്ഷെ, ഇനിയും പിന്‍തിരിയാനാവില്ല……. പിന്‍തിരിഞ്ഞാല്‍ പലരും നമ്മോടൊപ്പം
കാണുകയില്ല. സദസ്യര്‍ക്ക്‌ പിരിഞ്ഞു പോകാം… അവർക്ക്
അനുഭവങ്ങളില്ല……അനുഭവിച്ചിട്ടുള്ളതും കഥാപാത്രങ്ങളും നമ്മള്‍
സ്റ്റേജിലിരിക്കുന്നവരാണ്‌. സദസ്യര്‍ക്ക്‌ ആസ്വാദനം എന്ന ഒറ്റ കര്‍ത്തവ്യമേ ഉള്ളു,
ഇഷ്ടമായില്ലെങ്കില്‍ തഴയാം, അടുത്ത വേദി
തേടിപ്പോകാം. ഇഷ്ടപ്പെട്ടാലോ നല്ലതെന്നു പറഞ്ഞ്‌

സദസ്സ്‌ വിട്ടുപോകാം. പക്ഷെ, ആട്ടക്കാര്‍ക്കോ?”

ഗുരു ഒരിക്കല്‍ക്കൂടി
കൃഷ്ണയില്‍ പാഞ്ചാലിയുടെ ദൃഢനിശ്ച

യവും തന്റേടവും കണ്ടു……

ഓഫീസ് മുറിയുടെ തുറന്നുകിടന്ന
ജനാലവഴി ഗേറ്റ്‌ കടന്നുവരുന്ന അപരിചിതമായ കാര്‍ ,ശദ്ധിച്ചു.

വിദേശനിര്‍മ്മിതമായ, ശീതീകരിച്ച…

യൂണിഫോംധാരിയായ ഡ്രൈവര്‍
തുറന്നു കൊടുത്ത പിന്‍വാതിലിലൂടെ ഉസ്മാന്‍ ഇറങ്ങി… മുന്‍വാതിലിലൂടെ അശ്വനി
പ്രസാദും…

ഗുരു അവരെ തിരിച്ചറിഞ്ഞു.
എവിടെ നിന്നോ കൃഷ്ണ ഗുരുവിന്റെ ക്യബിനിൽ എത്തി.

“ഗുരു അവരാണ്, ഉസ്മാനു അശ്വനി പ്രസാദും….”

“ഭീഷണീയാകാം….”

ഗുരു കസേരയിൽ നിവർന്നിരുന്നു, ആയുധാഭ്യസി ചുവട് ശരിയാക്കും പോലെ. കൃഷ്ണ ഗുരുവിന്
പിറകിൽ സ്റ്റെനോയുടെ കസേരയിൽ പേപ്പറുകൾ മറിച്ചു കൊണ്ടിരുന്നു.

പ്യൂൺ വാതിൽ തള്ളിത്തുറന്ന്
തല ഉള്ളിൽ കാണിച്ചു.

“വരാൻ പറയൂ….”

ഉസ്മാൻ പിറകെ അശ്വനിയും
പ്രവേശിച്ചു.

“ഇരിക്കൂ….”

“മനസ്സിലായെന്നു
കരുതുന്നു….”

വടക്കൻ മലബാറുകാരന്റെ സംഭാഷണ
ശൈലിയിൽ വന്ന വ്യത്യാസം ഗുരു ശ്രദ്ധിച്ചു.

“ഉവ്വ്…
ഉസ്മാൻ….അശ്വനിപ്രസാദ്…. എന്താണ് സന്ദർശനോദ്ദേശ്യം….?”

“മുഖവുര എനിക്ക് ഇഷ്ടമില്ല്.
കുറച്ച് വാക്കുകൾ കൂടുതൽ പ്രവർത്തി അതാണ് താല്പര്യം…..”

“പറഞ്ഞോളൂ…..”

“ഭഗവാനെപ്പറ്റിയുള്ള വാർത്തകൾ
നിർത്തുക.”

“അല്ലെങ്കിൽ ഭസ്മമാക്കുമെന്ന്
അല്ലേ?   തന്റെ ഭഗവാൻ, ഭാസ്കരന്നായർ, അയാളോട് പറഞ്ഞേക്ക് ഞാൻ ഗുരുവെന്ന ജോൺ
ജോസഫ് ആണെന്ന്.  അയാൾ കളിക്കുന്നതിലും
വൃത്തികെട്ട കളി എനിക്കും അറിയാമെന്ന്…..”

“സ്റ്റോപ്പിറ്റ്….”

അശ്വനി അലറി.

“വീട്ടിൽ കയറി വന്ന്
പെടിപ്പിക്കാതെടോ…. നിങ്ങളിവിടെ നിന്ന് പുറത്ത് പോണത് എന്റെ ഔദാര്യം
കൊണ്ടാണെന്ന് കരുതിയാൽ മതി…..”

കസേര പിറകോട്ട് തള്ളിമറിച്ച്
ഉസ്മാൻ ചടി എഴുന്നേറ്റ് പേപിടിച്ച നായയെപ്പോലെ പുറത്തെക്കോടി.

ഗുരു ചിരിച്ചു, ആര്‍ത്തലച്ച്‌.

ചിരി നിര്‍ത്താതെ വന്നപ്പോള്‍
കൃഷ്ണ അയാളെ തോളില്‍ തട്ടി വിളിച്ചു.

“ഗുരു…..”

“ഇനി എനിക്കി
ഭയമില്ല…..കൃഷ്ണേ, ഇന്നലെവരെ കമ്മ്യൂണിന്റെ സമ്മേളനം
വിളിയ്ക്കുംവരെ ഓരോ കമ്മ്യൂൺ ജീവികളുടെയും ഭാവിയെപ്പറ്റി
ഓര്‍ക്കേണ്ടതുണ്ടായിരുന്നു. ഇനി അതിന്റെ ആവശ്യമില്ല….എനിക്ക്‌, നിനക്ക്‌, സിദ്ധന്, ഫിലോയ്ക്ക്‌,
എലീസയ്ക്ക്‌ എന്തു സ്വപ്നങ്ങളാണുള്ളത്‌ ? എന്തു
ഭാവിയാണുള്ളത്‌ ? നമുക്കൊരൊറ്റ ലക്ഷ്യമേയുള്ളു. ഈ യുദ്ധം.
ഇത്‌ ഭഗവാന്‍ എന്ന ഭാസ്കരന്‍നായരോടല്ല. കപടവർഗ്ഗത്തോടാണ്,  രണ്ടു വിശ്വാസങ്ങൾ
തമ്മിലാണ്…….”

ഗുരുവിന്റെ സംതൃപ്തമായ മുഖം കണ്ട്‌ കൃഷ്ണ
സംശയിച്ചിരുന്നു.

@@@@@




അദ്ധ്യായം പതിനാറ്‌

ഒരു വേനല്‍ക്കാലമായിരുന്നു.

ശ്രാമത്തില്‍നിന്നും
കാണാമായിരുന്നു. തെക്കന്‍മല കയറിവരികയാണ്‌. ഗ്രാമസിറ്റിയിലും വീട്ടുമുറ്റങ്ങളിലും
ഗ്രാമക്കാര്‍ നോക്കി നിന്നു. അന്ന്‌ ഗ്രാമത്തിലെ ആണുങ്ങള്‍ പണിയ്ക്കു പോയില്ല. കൂട്ടികള്‍
എഴുത്താശ്ശാന്റെ അടുത്തുപോയില്ല. അവരുടെ അടുപ്പുകളില്‍ തീ പുകഞ്ഞില്ല.

മല കയറിവരുന്ന ഭീകരമായ ഒരു
ദുരന്തം ഏറ്റു വാങ്ങാനായി അവര്‍ ഒരുങ്ങിയിരുന്നു.

നാലഞ്ചുവര്‍ഷക്കാലംകൊണ്ട്‌, വീട്ടുകാരെ മറന്ന്‌, ജന്മസ്ഥലങ്ങള്‍ മറന്ന്‌, സുഖങ്ങള്‍ വെടിഞ്ഞ്‌, കൊടുംകാട്ടില്‍, പ്രകൃതിയോട് മല്ലടിച്ച്‌, ക്രൂരജന്തുക്കളോട്‌
യുദ്ധംചെയ്ത്‌, വെയിലത്തും മഴയത്തും,  അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒരു നിമിഷംകൊണ്ട്‌
തകര്‍ക്കപ്പെടാന്‍ പോകുകയാണ്‌. കൂടിയൊഴിപ്പിക്കപ്പെടുകയാണ്‌.

ഗ്രാമത്തിന്റെ പ്രശാന്തതയിലേയ്ക്ക്‌
ക്രുരമായൊരു അട്ടഹാസവുമായിട്ട്‌ രാക്ഷസന്‍ കടന്നുവരും പോലെ……….

നീല വാനുകളും ജീപ്പുകളും….

ദൈവമേ…..!

കർത്താവേ……!

അള്ളാഹുവേ……!

എവിടെയും ദീനമായ തേങ്ങലുകള്‍
ഉയര്‍ന്നുകൊണ്ടടേയിരുന്നു.കാർമേഘം ആകാശത്ത്‌ ഉരുണ്ടുകൂടി, സൂര്യനെ മറച്ച്‌, ഗ്രാമത്തിന്റെ മുഖത്ത്‌ കരുവാളിപ്പായി
നിന്നു.

അവരുടെ കുട്ടികള്‍
വിശന്നിട്ടും കരഞ്ഞില്ല. ദാഹിച്ചിട്ടും കുടിച്ചില്ല. ഏവരും ധ്യാനനിമഗ്നരായി
കാത്തിരുന്നു.

പൊടുന്നനെ ഒരു ശബ്ദം അവര്‍
കേട്ടു.

വെടിയുടെ ശബ്ദം.

ആ ശബ്ദം അവരുടെ സിരകളില്‍
ഉറങ്ങിക്കിടന്നിരുന്ന രക്തത്തെ ചൂടുപിടിപ്പിച്ച്‌ രക്തധമനികളിലൂടെ ഒഴുകി പടര്‍ന്നു.
ആരവം ശക്തമായി. ഗ്രാമത്തിന്റെ പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായിട്ട വെടിയൊച്ച
കേട്ടിടത്തേയ്ക്ക്‌ അണഞ്ഞുകൊണ്ടിരുന്നു.

അവര്‍, ഗ്രാമക്കാര്‍ കണ്ടു.

ചെമ്മണ്‍പാതയില്‍ അവരുടെ
എഴുത്താശ്ലാന്‍ കാലില്‍നിന്നും രക്തം വാര്‍ന്നൊലിച്ച്‌, വെയിലേറ്റ്‌, പൊടിപടലങ്ങളേറ്റ്‌, നിലത്ത്‌ മലര്‍ന്നുകിടക്കുന്നു, വഴി തടഞ്ഞുകൊണ്ട്‌.
അവര്‍ക്കു പരിചയമില്ലാത്ത പന്ത്രണ്ടു ചെറുപ്പക്കാരും.

പോലീസുകാര്‍ തടയപ്പെട്ടു.

ഗ്രാമക്കാര്‍ മലവെള്ളംപോലെ
ഒഴുകിപ്പടര്‍ന്നു.

എഴുത്താശ്ശാന്‍ എഴുന്നേറ്റു നിന്നു.

“എന്റെ ഗ്രാമക്കാരെ, നിങ്ങൾ സമാധാനപ്പെടുവിൻ. അവിവേകമായിട്ട് ഒന്നും ചെയ്യാതിരിക്കുവിൻ,
അവർ നമ്മുടെ ഗ്രാമത്തിലേയ്ക്ക് പ്രവേശിക്കുകയില്ല.
പ്രവേശിക്കണമെങ്കിൽ എന്റെ ഉടൽ ഈ പൊടിമണ്ണിൽ പിടഞ്ഞു പിടഞ്ഞ് ഒടുങ്ങണം.  അതിനുശേഷം നിങ്ങൾ രോഷം കൊണ്ടാൽ മതി.  അതുവരെ നിങ്ങൾ സമാധാനം പാലിക്കുവിൻ….”

“ജയ്, ജയ് ഭാസ്കരൻ മാഷ്….ജയ്, ജയ് എഴുത്താശ്ശാൻ….”

ഗ്രാമക്കാര്‍
വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

വെയില്‍ മൂത്തു.

പോലീസ്‌ വണ്ടികള്‍
തിരിഞ്ഞപ്പോള്‍ ഗ്രാമക്കാര്‍ തുള്ളിച്ചാടി.

അവിടെനിന്നും ആരോഹണം
തുടങ്ങുകയായിരുന്നു.

ഒരു സ്വപ്നത്തിലെന്നതുപോലെ, ഒരു പ്രതീക്ഷയുമില്ലാതിരുന്നപ്പോള്‍, ഏതേ അജ്ഞാത
നിയന്താവിന്റെ ചെയ്തികൾ പോലെ ഒരു യാത്ര….

പാത മുന്നിൽ തെളിഞ്ഞു
കിടക്കുകയായിരുന്നു.പാതയിലെ കൊടിതോരണത്തിൽ മുങ്ങിപ്പോയെന്നത് സത്യമാണ്.
പിന്നിലേക്കും വശങ്ങളിലെക്കും നോക്കിയില്ല. അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല.
സുഖത്തിന്റെ സമൃദ്ധിയിൽ, പേരിൽ, പ്രശസ്തിയിൽ
അന്ധമായ യാത്ര….

ഭഗവാൻ……

ആ വിളികേട്ട്‌ രോമാഞ്ചംകൊണ്ട്‌, ഹൃദയം വിങ്ങിപ്പൊട്ടി.

ജന്മം രാജകീയ സുഖങ്ങള്‍
നേടാനുള്ളതാണെന്നു കരുതി. എല്ലാ ബന്ധങ്ങളും മറന്നു. തെറ്റുകളും ഉണ്ടായിട്ടുണ്ട്‌. പക്ഷെ, ഇപ്പോള്‍ എല്ലാം മിഥ്യയാണെന്ന്‌ തോന്നിപ്പോകുന്നു. അന്ന് തകർത്തെറിഞ്ഞ
വിശ്വാസങ്ങൾ വീണ്ടും ഓർമ്മിക്കുവാൻ ഇടയായിരിക്കുന്നു.  എവിടെയെല്ലാമോ തന്റെ ശ്രേയസ്സിനെതിരെ യുദ്ധം
തുടങ്ങിയിരിക്കുന്നു.

മിത്രപാളയങ്ങളിലും, ശത്രു പാളയങ്ങളിലും ഒരുപോലെ.

ആര് ശത്രു, ആർ മിത്രം എന്ന്‌ അറിയാന്‍ കഴിയാത്തതുപോലെ ശാന്തിഗ്രാമം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.
ശാന്തിഗ്രാമത്തിന്റെ ഭരണത്തിൽ തന്നെ പാരലല്‍ ആയിട്ട്‌ ഒരു സംവിധാനം നടക്കുന്നുല്ലെയെന്ന്
തോന്നിപ്പോകുന്നു.

ഒരു പ്രതിനായകനുണ്ടായിരിക്കുകയാണോ
?

എല്ലാം അപ്രതീക്ഷിതമായ
സംഭവവികാസങ്ങളായിരുന്നു. തത്വചിന്തയില്‍ ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുമായിട്ട്‌
തറവാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ എവിടെയെങ്കിലും അദ്ധ്യാപകനായി ചേരാന്‍ കൊതിച്ചു. കാര്‍ത്തികയെന്ന
മുറപ്പെണ്ണിനോടൊത്ത്‌ , സ്വസ്ഥമായൊരു ജീവിതം കൊതിച്ചു. പക്ഷെ,
തറവാട്ടിലെ താന്തോന്നിയായ ഏട്ടന്റെ ഭരണം……..അതിനൊത്ത്‌ തുള്ളാന്‍
കാര്യക്കാരനും കൂറെ വേലക്കാരും. വേദനയോടെ എല്ലാം സഹിച്ചിരുന്ന അമ്മയും
പെങ്ങന്മാരും. തറവാട്‌ വിട്ട്‌ അലഞ്ഞുനടന്നു, ആഴ്ചകളോളം,
മാസങ്ങളോളം വീട്ടില്‍ കയറാതെ വളരെ അകലെ എവിടെയെങ്കിലുമൊക്കെ
അന്തിയുറങ്ങി.

അദ്ധാനിക്കുന്നവന്റെയും. ഭാരം
ചുമക്കുന്നവന്റെയും വേദനകള്‍ കണ്ട്‌ കരള്‍ നൊന്തു. അദ്ധ്വാനിക്കുന്നവനും ഭാരം
ചുമക്കുന്നവനും അത്താണിയാവാന്‍ കൊതിച്ചു. അവരെ സംഘടിപ്പിയ്ക്കുന്ന
പ്രത്യയശാസ്ത്രത്തോട്‌ താല്പര്യം തോന്നി.

ആ തോന്നല്‍ പുതിയൊരു
പന്ഥാവായിരുന്നു. പുതിയ പ്രവര്‍ത്തി മേഖലകൾ….

അദ്ധ്യാപകവ്യത്തിയോടു തോന്നിയ
കമ്പം കുറഞ്ഞു. തത്വചിന്ത രാഷ്ട്രീയത്തിലായി. കൂര്‍മ്മമായ ബുദ്ധിയില്‍ പുതിയപുതിയ
ആവിഷ്കരണങ്ങള്‍ നടത്തി.

പക്ഷെ, പുതിയ ആവിഷ്കരണം പ്രസ്ഥാനത്തിനുള്ളിലെ സ്ഥാനകയറ്റത്തേക്കാള്‍ വിരോധം
വരുത്തിവച്ചു.

അയിടയ്ക്ക്‌, ഇഷ്ടപ്പെട്ട പെണ്ണോകൂടി, കാര്‍ത്തികയോടുകൂടി ആരുടെയും
അനുവാദത്തിന്‌ കാത്തുനില്‍ക്കാതെ ജീവിച്ചു. അതിലും പുതിയ മാനങ്ങള്‍ കണ്ടെത്തി.

എവിടെയും ഉറച്ചുനിന്നില്ല.
പുതിയപുതിയ ചിന്തകള്‍, പുതിയ പുതിയ തീരുമാനങ്ങള്‍…….

പുതിയപുതിയ പാതകള്‍…….

പുതിയപുതിയ സാഹചര്യങ്ങള്‍…….

ഒടുവില്‍ ശാന്തിഗ്രാമത്തില്‍
തളയ്ക്കപ്പെട്ടു.

ആരെല്ലാമോ ചതുരംഗം കളിച്ചു.

ചതുരംഗ പലകയിലെ മന്ത്രിയായി
വിലസി.

അവര്‍ പേര്‍ വിളിച്ചു.

ഭഗവാന്‍ !

ബോധിച്ചു.

ചതുരംഗം ചെസ്സായി….

ചെസ്സ്‌ബോര്‍ഡിലെ മന്ത്രി……

സര്‍വ്വ
സൈന്യാധിപനായ…….സഹസ്രങ്ങളോളം കാലുകളും കൈകളുമുള്ള, സർവ്വനിയന്താവായ മന്ത്രി….

രാജകീയമായ പ്രൌഢി…

കോട്ടയും, കൊത്തളങ്ങളും…ആടയാഭരണങ്ങളും…. പരിചാരകരും……..

യശസ്സും, ആരാധകരും…….

ഗ്രാമത്തില്‍നിന്നും, പട്ടണത്തിലേയ്ക്കും, പട്ടണങ്ങളില്‍നിന്നും
നഗരങ്ങളിലേയ്ക്കും, നഗരങ്ങളില്‍നിന്നും മറ്റു പ്രവിശ്യകളിലേയ്ക്കും, മറ്റ് രാഷ്ട്രങ്ങളിലേക്കും പകർന്നൊഴുകിയ പ്രശസ്തി……

അവിടെനിന്നെല്ലാം കാല്‍ക്കലേയിക്ക്‌
ഒഴുകിയെത്തിയ ഐശ്വര്യം……

പക്ഷെ, ഈ കളിയ്ക്ക്‌ പിന്നില്‍നിന്നിരുന്നത്‌, കളികണ്ട്‌ ആസ്വദിക്കുകയും,
ലാഭനഷ്ടങ്ങള്‍ കൊയ്യുകയും ചെയ്തിരുന്ന മറ്റൊരു വര്‍ഗ്ഗത്തെ
വിസ്മരിച്ചുകളഞ്ഞു.

ആ വിസ്മരിച്ചു കളഞ്ഞിരുന്ന
ശക്തി. കൂടുതല്‍ കൂടുതല്‍ ശക്തരായിക്കൊണ്ടിരിക്കുകയും ചെസ്സ്ബോര്‍ഡിലെ ഒരു കരുവിന്‌
ഈഹിക്കാന്‍ കഴിയാത്തത്ര വികസിക്കുകയും ചെയ്തിരിക്കുന്നു.

അവര്‍ പ്രവിശ്യയിലെ ഉന്നതരും.

രാജ്യത്തെ ഉന്നതരും,

രാജ്യാന്തരങ്ങളിലെ ഉന്നതരും
വരെ ആയിരിക്കുന്നു.

അവര്‍ക്ക്‌ ഇന്നുവേണ്ടത്‌
ചെസ്സ്‌ബോര്‍ഡിലെ പ്രഗത്ഭനായ കരുവിനെയല്ല. പണ്ട്‌ ആ കരു കളിച്ചുകാണിച്ച
വൈദഗ്ദ്ധ്യത്തെ ചിത്രങ്ങളാക്കി, ഒരു മിത്താക്കി, കാവ്യങ്ങളാക്കി, കഥകളാക്കി മാറ്റുകയാണ്‌. ആ മിത്തിലെ
കഥാനായകനെ ശിലയാക്കി, ശിലയെ പൂവിട്ടു പൂജിയ്ക്കുകയാണ്‌
വേണ്ടത്‌.

ഭഗവാന്‍ ശയനമുറിയില്‍, നിലക്കണ്ണാടിയ്ക്കു മുന്നില്‍ ഒറ്റമുണ്ട്‌ മാത്രമുടുത്ത്‌ സ്വരൂപം
കണ്ടുനിന്നു. പിന്നീട്‌ മുറിയില്‍, അയകളില്‍, ഹാംഗറില്‍ തൂങ്ങിക്കിടന്ന വസ്ത്രാലങ്കാരങ്ങള്‍ ശ്രദ്ധിച്ചു.

വലിയ അലമാര തുറന്ന്‌
ആഭരണങ്ങള്‍ കണ്ടു.

എല്ലാം വേറിട്ടു നില്‍ക്കുന്നു.

സ്വന്തമായിട്ട്‌ ഒരു ദേഹവും
ദേഹം ധരിക്കുന്ന ദേഹിയും………

ഭഗവാന്‍ മുഖംപൊത്തി….

തളര്‍ന്ന്‌ കസേരയില്‍ രുന്നു.

ഒരു നിമിഷം,

മനസ്സിന്റെ അഗാധതയില്‍
എവിടെനിന്നോ ഒരു മോഹം കൂടി മുളപൊട്ടി, നാമ്പ്‌ ഉയര്‍ന്ന്‌
ഉപരിതലത്തിലേയ്ക്കു വന്നു.

പലായനം,

ഇവിടെനിന്ന്‌, സ്വന്തമായിട്ടുള്ളതെല്ലാം നിറഞ്ഞ. മജ്ജയും മാംസവും, രക്തവും
വിയര്‍പ്പും മുടക്കിയ, ഈ ശാദ്വലഭൂമിയില്‍നിന്നും.

ഇപ്പോഴും ശാദ്വലമാണോ?

ആണെന്നോ അല്ലെന്നോ
കണ്ടെത്താനാവുന്നില്ല. അതായിരുന്നില്ലെ പരാജയം?

ചുറ്റുമുള്ളതിനെ തരം
തിരിച്ചറിയാനാവുന്നില്ല. കാണുന്നതൊന്നും സത്യമല്ല. എല്ലാം പൊയ്മുഖങ്ങളാല്‍, പായലിന്നാല്‍ മൂടപ്പെട്ട് പ്രഭ മങ്ങിയിരിയ്ക്കുന്നു.

പ്രഭാമയമാക്കാന്‍ ഇനിയും
തന്നാലാവുമോ ?

ഭഗവാന്‍ എന്നത്‌
എന്തായിരുന്നു ? അതിന്റെ സത്യാവസ്ഥ എന്തായിരുന്നു ?

ഒന്നും വ്യക്തമാകുന്നില്ല.

ഒന്നും.

കതകില്‍ മന്ത്രണംപോലെ ഒരു മൂട്ടല്‍.

കതക് പാളികൾ മെല്ലെ തുറന്ന്
പരിചാരിക വന്നു. അവളുടെ മുടിയിൽ ചൂടിയിരിക്കുന്ന പൂക്കളിൽ നിന്നും ഗന്ധം മുറിയിൽ
നിറഞ്ഞു.

ആ സുഗന്ധവും ഭഗവാനെ ശ്വാസം
മുട്ടിച്ചു.

അവളുടെ മുഖത്തെ പ്രസന്നതയില്‍
മുറിയും പ്രസന്നമായി. പക്ഷെ, ഭഗവാൻ മുഖമുയർത്തിയില്ല. അവളുടെ
മുഖം കണ്ടില്ല.

“ഭഗവാൻ…. ദർശനത്തിനായി
അന്നപൂർണദേവിയെത്തിയിട്ടുണ്ട്……”

ഭഗവാൻ തലയുയർത്തി.

“എന്തിനാകം…?”

“അറിയില്ല…. മുഖം
ക്ഷോഭിച്ചതുപോലെ ചുവന്നു തുടുത്തിട്ടുണ്ട്.”

“ദർശന മുറിയിൽ ഇരിക്കാൻ
ആവശ്യപ്പെട്…. ഞാനെത്താം…..”

അവള്‍ നടന്നു.

ഭഗവാന്‍ വീണ്ടും നിലക്കണ്ണാടി
നോക്കി.

ആടയാഭരണങ്ങള്‍ അണിയണോ ?

വേണ്ടയെന്ന്‌ തോന്നി.

മുറിവിട്ട്‌ പുറത്തുവരുമ്പോള്‍
പരിചാരകര്‍ അമ്പരന്നു നില്‍ക്കുന്നത്‌ ഭഗവാന്‍ കണ്ടു.

കാവി ഒറ്റമുണ്ടുടുത്ത്‌, കാവി നേര്യത്‌ പുതച്ച്‌ ഭഗവാന്‍ ഇടനാഴിയിലൂടെ ദര്‍ശനമുറിയിലേയ്ക്ക്‌
നടന്നു. ഭഗവാന്റെ കാലടി ശബ്ദം കേട്ട് അന്നപൂർണദേവി എഴുന്നേറ്റു നിന്നു വണങ്ങി.
ഭഗവാൻ ആസനസ്ഥനായി.

 ദേവി ഭഗവാന് അഭിമുഖമായി ഇരുന്നു.

ദര്‍ശന മുറിയുടെ വാതിലടച്ച്‌
പരിചാരകര്‍ പുറത്തുപോയി.

“അങ്ങേയ്ക്ക്‌ എന്നോട്‌
കോപമരുത്‌’

ഭഗവാന്‍ അവളെ ശ്രദ്ധിച്ചു.
അമ്മയെക്കാള്‍ സുന്ദരിയായ മകൾ….വശ്യമായ ചലനങ്ങൾ….ചടുലമായ സംസാരം. ദേവദാസിയാകും
മുമ്പ്‌ അനുഗഹം വാങ്ങാനെത്തിയപ്പോഴാണ്‌ അവസാനമായി കണ്ടത്‌. അന്നത്തേക്കാള്‍
സുന്ദരിയായിരിയ്ക്കുന്നു. പക്വത വന്നിരിക്കുന്നു.

“അങ്ങ്‌ ഞങ്ങളോട്‌ ഇവിടം
വിട്ടുപോകുവാന്‍ പറയരുത്….ഞങ്ങൾക്കതാവില്ല….”

ഭഗവാൻ കണ്ടു, അവളുടെ കണ്ണുകൾ ജലമണിയുന്നു.

“ഞങ്ങള്‍ ദേവദാസികളാണ്‌, ശാന്തിഗ്രാമത്തില്‍, പക്ഷെ പുറത്തു പോയാല്‍
ആരാകുമെന്നറിയാമോ….. അഭിസാരികമാരാകും. എല്ലാം അറിയുന്ന അങ്ങുകൂടി അങ്ങിനെ
പറഞ്ഞാല്‍ ഞങ്ങള്‍ക്ക്‌ ആശ്രയമാരാണ്‌’

ഭഗവാന്‍ നിശബ്ദനായിരുന്നു.

നേര്‍ത്ത ഒരു മന്ത്രണംപോലുള്ള, ഭഗവാന് മാത്രം കഷ്ടിച്ചു കേള്‍ക്കാന്‍ വിധത്തിലുള്ള അവളുടെ സ്വരവും പെരുമ്പറ
കൊട്ടുമാറ്‌ ചെവികളില്‍ ആര്‍ത്തലയ്ക്കുകയും ചെയ്തു. എന്നിട്ടും നിലയ്ക്കാതെ ചെവികളെ
തുരന്ന്‌ ഉള്ളില്‍ ഹൃദയഭിത്തികളില്‍ ആഞ്ഞടിക്കുകയും ചെയ്യുകയാണെന്ന്‌ ഭഗവാനു
തോന്നി.

ഭഗവാന്‍ ഞെട്ടിവിറച്ചു.

മുഖം ഭയചകിതമായി.

“ദയവായി….ഞങ്ങളെ പോകാന്‍ വിടരുത്‌… നഗരങ്ങളിലെ തെരുവുകളില്‍ അലയാനായി…ഓട കളില്‍
അന്തിയുറങ്ങാനായി വിടരുത്‌…ഇവിടെ ഈ ഗ്രാമത്തിന്റെ മണ്ണില്‍ ഞങ്ങളെ ഒടുങ്ങാന്‍
അനുവദിയ്ക്കൂ…..”

അവള്‍ ഉരിപ്പിടത്തില്‍
നിന്നെഴുന്നേറ്റ്‌ ഭഗവാന്റെ മുന്നില്‍ പ്രണമിച്ചു.

അവളെ ഗ്രഹിച്ച്‌ ഭഗവാന്‍
മാറില്‍ ചേര്‍ത്തുനിര്‍ത്തി……

കൊച്ചുകുഞ്ഞിനെപ്പോലെ അവള്‍
തേങ്ങിക്കരഞ്ഞു.

സര്‍വ്വംസഹനായി ഭഗവാന്‍ അവളെ
തലോടി…

പ്രവിശ്യയിലെ ജീവിതത്തില്‍
വിസ്‌ ഫോടനാത്മകമായൊരു ചലനം സൃഷ്ടിച്ചിരിക്കുന്ന കമ്മ്യൂൺ ദിനപ്രതം. എവിടെയും ചര്‍ച്ചാ വിഷയമാക്കപ്പെട്ട്, വിമര്‍ശിക്കപ്പെട്ട്‌, അതിന്റെ യാത്ര തുടരുന്നു,
പത്രലോകമാകെ, സാംസ്കാരിക മണ്ഡലമാകെ നിറയുന്ന
നാമമായി ഗുരു വളര്‍ന്നിരിയ്ക്കുന്നു. കൃഷ്ണയെ, സിദ്ധാര്‍ത്ഥനെ
ആരാധനയോടെ കാണുന്നവര്‍ പ്രവിശ്യയില്‍ നിറഞ്ഞിരിക്കുന്നു.

പക്ഷെ,

സാധാരണ ജനതയുടെ മനസ്സുകളില്‍
അവ്യക്തമായ കുറെ ചിത്രങ്ങള്‍ മാത്രമാണ്‌ ഉണ്ടായിരിക്കുന്നത്‌. അവരുടെ ജീവിതത്തെ ബാധിക്കാത്ത
എന്തെല്ലാമോ ഉന്നതങ്ങളില്‍ നടക്കുന്നുണ്ടെന്നുമാത്രം ധച്ചിരിക്കുന്നു.

കൃഷ്ണയുടെ മനസ്സ്‌ വിരിഞ്ഞിരിക്കുന്നു.

അവളുടെ പേന തുമ്പില്‍നിന്നും
ഒഴുകിയിറങ്ങുന്ന മഷി തീര്‍ക്കുന്ന അക്ഷരങ്ങള്‍ക്ക്‌ ചടുലതയും വാചാലതയും ഏറിയിരിക്കുന്നു.

അവള്‍ തറയില്‍, ഒറ്റപ്പായ വിരിച്ചു കിടന്ന്‌ മയങ്ങി.

@@@@@@@




അദ്ധ്യായം പതിനഞ്ച്‌

അനിയന്ത്രിതമായ, അവിശ്വസനീയമായ വേഗത്തിലുള്ള ആരോഹണമായിരുന്നു. അത്യുന്നതങ്ങളിലെ
സമതലത്തിലെത്തിപ്പെട്ടപ്പോള്‍ എന്തുമാത്രം സന്തോഷിക്കേണ്ടതായിരുന്നു.
വിശ്വസിയ്ക്കാമോ എന്ന്‌ പലപ്പോഴും ചിന്തിച്ചിട്ടുകൂടിയുണ്ട്‌.

എല്ലാറ്റിനും ഗുരുവിന്റെ
പിന്തുണയും ഉണ്ടായിരുന്നു. ശക്തമായൊരു മതിലുപോലെ, അചഞ്ചലയായി,
പിന്നില്‍ ഉറച്ചുനിന്നു, ഗുരു. വിദേശത്തു ജോലി
ചെയ്യുന്ന അച്ഛനമ്മമാര്‍, സഹോദരങ്ങള്‍. അവരുടെ ഒരേയൊരു മകള്‍;
സഹോദരി. എന്നിട്ടും ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ എല്ലാവരും
പങ്കെടുത്ത ആര്‍ഭാടപൂര്‍വ്വമായ വിവാഹം തന്നെയായിരുന്നു; രണ്ടുപേരുടെയും
വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ യുക്തമെന്നും യോജിക്കുമെന്നും
കരുതിയത്‌ ആചരിച്ചും അനുഷ്ഠിച്ചും.

സിദ്ധാര്‍ത്ഥനും നാന്‍സിയും.

അവര്‍ കമ്മ്യൂണിനു പുറത്ത്‌
നാന്‍സിയുടെ അച്ഛന്‍ നല്‍കിയ വീട്ടില്‍ത്തന്നെ ജീവിതം തുടങ്ങുകയും ചെയ്തു.

പക്ഷെ,

ഏതോ ഒരു സന്ധ്യയില്‍, ഏതോ ഒരു നിമിഷത്തില്‍, ടെറസ്സില്‍ അസ്തമനം
കണ്ടുനിന്ന നാന്‍സി കസേരയില്‍ മയങ്ങിക്കിടന്നിരുന്ന അവനരുകില്‍ എത്തി പറഞ്ഞു.

“എനിക്ക്‌
മടുത്തു…”

ഞെട്ടലോടെ അവനുണര്‍ന്നു.
പലപ്പോഴും അവളുടെ പെരുമാറ്റത്തില്‍നിന്നും തോന്നിച്ചിട്ടുള്ള ഒരു സത്യം; പലപ്പോഴും അവളോട്‌ ചോദിക്കണമെന്ന്‌ ആഗ്രഹിച്ച ഒരു സത്യം അവള്‍ അവനോട്‌
പറഞ്ഞിരിയ്ക്കുന്നു.

“സിദ്ധാര്‍ത്ഥന്‍,
നിങ്ങളെ എനിക്ക്‌ മടുത്തു……നിങ്ങളുടെ ജീവിതചര്യകള്‍….പാതകള്‍……..നാട്യങ്ങള്‍….എനിക്ക്
മടുത്തു……നിങ്ങള്‍ തീര്‍ത്തിരിയ്ക്കുന്ന ഈ മതില്‍….. എനിയ്ക്കിതിനുള്ളില്‍
നില്‍ക്കാനാവില്ല….എന്നെ പോകാനനുവദിയ്ക്കൂ…..”

“നാൻസി….?”

നാന്‍സി അവന്റെ മുഖത്ത്‌
നോക്കിയില്ല. നോക്കിയാല്‍ അവളുടെ ഉറച്ച തീരുമാനങ്ങള്‍ മണല്‍ക്കൊട്ടാരംപോലെ അടര്‍ന്നു
വീഴുമെന്ന റിയാമായിരുന്നു. അവള്‍ അവന് മുഖം കൊടുക്കാതെ അകലങ്ങളിലെവിടെയോ എന്തിനെയോ
പ്രതീക്ഷിച്ചു നോക്കിയിരുന്നു.

എന്നിട്ടും ഒരുക്കമായിരുന്നു.
എല്ലാ വിശ്വാസങ്ങളും, എല്ലാ ചട്ടങ്ങളും ത്യജിയ്ക്കാന്‍,
കമ്മ്യൂൺ വിട്ടു പോകാന്‍വരെ……പക്ഷെ അവള്‍ അതിലൊന്നും
ഒതുങ്ങി നിന്നില്ല. രണ്ടു ധുവങ്ങളിലെ വ്യക്തികളെപ്പോലെ അവര്‍ വ്യത്യസ്തരായിരുന്നു; ഉടുപ്പില്‍, എടുപ്പില്‍, നടപ്പില്‍………

ദിനചര്യയില്‍, ആഹാരരീതിയില്‍…..

സ്വപ്നാത്മകമായൊരു ലോകത്ത്‌, നാന്‍സി പറന്നുനടന്നു. അവള്‍ക്കൊരിയ്ക്കലും ഭൂമിയില്‍ ഇറങ്ങാനോ. ഭൂമിയിലെ
താഴേയ്ക്കിടയിലുള്ള ജീനുകളെ കാണാനോ, കണ്ടറിയാനോ കഴിഞ്ഞില്ല.
പക്ഷെ, സിദ്ധാര്‍ത്ഥന്‍ താഴേയ്ക്കിടയിലെ ജീനുകളില്‍നിന്നും,
ജീവിതത്തില്‍നിന്നും ഉയര്‍ന്നെത്താന്‍ ഒരുക്കമായിരുന്നു.

പക്ഷെ,

നാന്‍സി അതും
ഇഷ്ടപ്പെട്ടില്ല. അവള്‍ അവനെ വെറുത്തു. അവന്‍ അവള്‍ക്കനുയോജ്യനല്ലെ കണ്ടെത്തി, തീരുമാനിച്ചു.

കല്‍പടവുകള്‍ കയറവെ, ഉന്നതിയിലെത്തേണ്ട നിമിഷങ്ങള്‍ അടുക്കവെ, കയ്യിൽ
എല്ലാ സമ്പത്തുക്കളും സൂക്ഷിച്ചിരുന്ന ചില്ലുഗ്ലാസ് കയ്യിൽനിന്നും വഴുതി വീണ്
പടവുക്ലിൽ തട്ടിയുടഞ്ഞ്,സൂക്ഷിച്ചിരുന്ന മുത്തുകളും
പവിഴങ്ങളും പടവുകള്‍ വഴി തട്ടിമുട്ടി അടിത്തട്ടിലേയ്ക്ക്‌ തെറിച്ചു വീഴുന്നത്‌
സിദ്ധാര്‍ത്ഥന്‍ നോക്കിനിന്നു.

തേങ്ങിപ്പോയി…….

അവന്‍ തകർന്ന ചില്ലുഗ്ലാസ്‌
ചീളുകളും,
മുത്തുകളും, പവിഴങ്ങളും പെറുക്കിക്കൂട്ടാന്‍
തെല്ലൊന്ന്‌ നില്‍ക്കുമ്പോഴേയ്ക്കും, അവന്റെ ഇടതുകയ്യില്‍ പിടിച്ച്‌,
അവന്റെ തണലില്‍, കരുത്തില്‍ പടികള്‍ കയറി വന്നിരുന്ന
നാന്‍സി അവനെ വിട്ട കൂട്ടങ്ങളോടൊത്ത്‌ വീണ്ടും ഉന്നതിയിലേയ്ക്ക്‌ പടവുകള്‍
കയറിക്കഴിഞ്ഞിരിയ്ക്കുന്നു.

കോടതിയില്‍ ഒരൊറ്റ ആവശ്യമേ
ഉന്നയിച്ചുള്ളു. മകന്‍ വിവേകിനെ കാണാനുള്ള അവകാശം. പക്ഷെ, അതുംകൂടി, ഒരു നിയമത്തിനും തടുക്കാനാവാത്ത വിധം,
വിജയിക്കാനാകാത്ത വിധം അവള്‍ നേടിയെടുത്തിരിയ്ക്കുന്നു.

മുറിയുടെ ജനാല തുറന്ന്‌
സിദ്ധാര്‍ത്ഥന്‍ കിഴക്കോട്ട്‌ നോക്കി കട്ടിലില്‍ കിടന്നു. കിഴക്ക്‌ കാറ്‌
കൊണ്ടിരിയ്ക്കുന്നു. ഇരുള്‍ കയറുന്നു. രാത്രി പിറക്കുന്നു.

മഴയുണ്ടാകുമെന്ന്‌ മാനം
പറയുന്നു.

സിദ്ധാര്‍ത്ഥന്‍ പ്രതീക്ഷയോടെ
ചിന്തിച്ചുപോകുന്നു. ഈ മഴ കഴിഞ്ഞ്‌ അന്തരീക്ഷം തെളിഞ്ഞ്‌ കഴിഞ്ഞ്‌, മഴവെള്ളമെല്ലാം ഒഴുകി അകന്നു കഴിഞ്ഞ്‌ ശുദ്ധവും ശുഭ്രവുമായൊരു
ഭൂപ്രദേശത്ത്‌ കഴിയാനാവുമോ ?

ആവോ !

പ്രവിശ്യയിലെ എല്ലാ പ്രമുഖ പത്രങ്ങളുടെയും
പ്രതിനിധികള്‍…ഒന്നാംകിടയെന്നും രണ്ടാംകിടയെന്നും വ്യത്യാസമില്ലാതെ… മുഖ്യമന്ത്രിയാണ്‌
വിളിച്ചുകൂട്ടിയത്‌.

പക്ഷെ എത്തിയിരിയ്ക്കുന്ന
പ്രതിനിധികളില്‍ ഒന്നാംകിടക്കാരുടെ പ്രതിനിധികള്‍ മാത്രവും രണ്ടാംനിരക്കാരുടെ സഹ പത്രാധിപന്മാരും
മൂന്നാംകിടക്കാരുടെയും നാലാംകിടക്കാരുടെയും പ്രധാന പത്രാധിപന്മാരുമാണെന്നു മാത്രം.
അന്തസ്സും ആഭിജാത്യവും നോക്കിയാണത്രെ ഇങ്ങനെയുള്ള സമ്മേളനങ്ങളില്‍
പങ്കെടുക്കുന്നത്‌. നാലാംകിട പത്രാധിപന്റെ ഒപ്പം ഒന്നാംകിട പത്രാധിപന്മാര്‍
പങ്കെടുത്താല്‍ അയിത്തമാകുമത്രെ.

ഗുരു ലിമിറ്റഡ്‌ സ്റ്റോപ്പ്‌
ഫാസ്റ്റ്‌ പാസഞ്ചറിലാണ്‌ എത്തിയത്‌. ഒന്നാംകിടക്കാരും രണ്ടാംകിടക്കാരും പത്രമോഫീസ്‌
കാറുകളിലും സ്വന്തം കാറുകളിലുമൊക്കെയായിരുന്നു.

മുഖ്യമന്ത്രി പ്രസംഗിച്ചു.

“പത്രസ്വാതന്ത്ര്യം ദുരുപയോഗം
ചെയ്യാനുള്ളതല്ല. പ്രത്യേകിച്ച് മതേതര രാജ്യമായ, അവികസിതമായ
നമ്മുടെ രാഷ്ട്രത്ത്‌, പുരോമനപരമായിട്ട്, ആവശ്യമായിട്ട്‌ എന്തെല്ലാമാണ്‌ ചെയ്യാനുള്ളത്‌, പക്ഷെ,

ഇവിടെ ചില പത്രക്കാര്‍ ഒരു പ്രത്യേക
വ്യക്തിയെ, വിശ്വാസത്തെ ധ്വംസനം ചെയ്യുത്തക്ക വിധത്തില്‍ വാര്‍ത്തകളും
ഫീച്ചറുകളും പ്രസിദ്ധീകരിക്കുന്നത്‌ ശരിയല്ലെന്ന്‌ അറിയിക്കാനും, അതിനെതിരെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാനും കൂടിയാണ്‌ ഈ സമ്മേളനം
വിളിച്ചുകൂട്ടിയിരിക്കുന്നത്‌….”

“ഞാന്‍
സൂചിപ്പിക്കുന്നത്‌ ഭഗവാന്‍ സച്ചിദാനന്ദനെക്കുറിച്ചാണ്. അദ്ദേഹം ജനക്ഷേമകരമായ
പലവിധ പ്രവര്‍ത്തനങ്ങളാല്‍ നമ്മുടെ പ്രവിശ്യയുടെ ഹൃദയത്തിന്റെ തന്നെ വിശ്വാസം
നേടിയ ആളാണ്. രാഷ്ട്രത്തിന്റെ തന്നെ, പല
വിദേശരാഷ്ട്രത്തിന്റെ തന്നെ വിശ്വാസമാര്‍ജ്ജിച്ച ദേഹമാണ്‌. അദ്ദേഹത്തെപ്പറ്റി
സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും
ചെയ്യുന്നത്‌ രാഷ്ട്രനീതിയല്ല. സ്വതന്ത്രമായൊരു പത്രപ്രവര്‍ത്തനമല്ല എന്നാണ്‌ എനിക്ക്
പറയാനുള്ളത്‌… അത്‌ ഇനിയും തുടരാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിനു
നടപടികള്‍ സ്വീകരിക്കേണ്ടി വരികയും ചെയ്യും. അപ്പോള്‍ പത്രസ്വാതന്ത്ര്യന്ത്യത്തെ
നശിപ്പിച്ചെന്നും പൌരസ്വാതന്ത്ര്യം ഹനിച്ചെന്നും പറഞ്ഞ്‌ മുറവിളി കൂട്ടേണ്ട
കാര്യമില്ലെന്നുകൂടി അറിയിക്കുനാഗ്രഹിക്കുകയാണ്‌. “

മുഖ്യന്ത്രിയുടെ പ്രസ്താവന
കഴിഞ്ഞ്‌ ഇരിക്കുമ്പോള്‍ സമ്മേളനഹാള്‍ ശബ്ദമുഖരിതമായി.

ഗുരു ശ്രദ്ധിച്ചു.

പത്രപ്രതിനിധികളുടെ
അഭിപ്രായങ്ങള്‍, ശക്തമായ വാദങ്ങള്‍. ചെറുചെറുപ്രസംഗങ്ങള്‍, പ്രസ്താവനകള്‍…… ഒന്നാംകിടക്കാര്‍ നിറമില്ലാത്തവരായിരുന്നപ്പോള്‍ ചില
ജാതിമത പത്രക്കാര്‍ മുഖ്യമന്ത്രിയെ അനുകൂലിയ്ക്കുകയും പത്രലോകത്തെ അവര്‍ണ്ണരെന്നു
ഗണിക്കപ്പെട്ടിട്ടുള്ളവരും ചില രാഷ്രീയ പാര്‍ട്ടികളുടെ പത്രങ്ങളും മുഖ്യമന്ത്രിയെ
കര്‍ശനമായി വിമര്‍ശിക്കുകയു

ചെയ്തു.  അവരില്‍ പലരും ഗുരുവിന്റെ പ്രതത്തിലെ വാര്‍ത്തകളും
ഫീച്ചറുകളും സത്യങ്ങളാണെന്നും, ആ സത്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതാണെന്നും
വ്യക്തമാക്കി.

ഗുരു മനസ്സില്‍ വോട്ടെടുപ്പു
നടത്തി. അറുപതു ശതമാനത്തിലേറെ ഗുരുവിന്റെ അനുയായികളാണെന്നറിഞ്ഞു.

ഒടുവില്‍ ഗുരുവിന്റെ
ഘനഗംഭീരമായ സ്വരം സമ്മേളന ഹാളില്‍ മുഴങ്ങി.

“ഇവിടെ ഈ
സമ്മേളനത്തിന്‌ പങ്കെടുത്തിരിയ്ക്കുന്നതില്‍ അറുപതു ശതമാനം പ്രതിനിധികള്‍ക്കും
ശരിയാണെന്ന്‌ തോന്നുന്ന കാര്യങ്ങളാണ്‌ എന്റെ പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍…….അതിന്റെ
നിജസ്ഥിതിയും, ഒരുപക്ഷെ, നമ്മുടെ
കഥാനായകന്‍ ഭഗവാന്‍ സച്ചിദാനന്ദനെത്തന്നെ ബഹു. മുഖ്യമന്ത്രിയ്ക്ക്‌ അറിവുള്ള
ആളുമാകാം. എന്നിട്ടും ഒരു പ്രവിശ്യയിലെ ക്രമസമാധാനം തകരുന്നെന്നു കണ്ടാല്‍ അതിനെ
തടയേണ്ടത്‌ അദ്ദേഹത്തിന്റെ കര്‍ത്തവ്യമാണ്‌. പക്ഷെ ആകര്‍ത്തവ്യം, അദ്ദേഹത്തിന്റെ ജനതയെ, അദ്ദേഹത്തിനെ തെരഞ്ഞെടുത്ത്‌,
ഈ സ്ഥാനത്തെത്തിച്ച അദ്ദേഹത്തില്‍നിന്നും നന്മകിട്ടുമെന്നും പ്രതീക്ഷിക്കുന്ന
ഒരു വലിയ, സാധാരണ ജനതയെ വഞ്ചിക്കുന്നതിന്‌ കൂട്ടുനില്‍ക്കുന്നതാകരുതെന്ന്‌
എനിക്ക്‌ അഭ്യര്‍ത്ഥനയുണ്ട്‌. ഞാന്‍ചെയ്യുന്നത്‌ നന്മയാണെന്നാണ്‌ എന്റെ വിശ്വാസം.
എനിക്കറിയാവുന്ന ഒരു സത്യം എന്നെ കേള്‍ക്കുന്നവരെ അറിയിക്കുന്നു. അത്‌
സത്യമല്ലായെന്ന്‌ അന്വേഷിച്ച്‌ ബോദ്ധ്യമായാല്‍ സര്‍ക്കാരിന്‌ എന്റെപേരില്‍ നടപടിയെടുക്കാം.
അല്ലാതെ പരപ്രേരണയാല്‍ നിജസ്ഥിതിയ്ക്ക്‌ വിരുദ്ധമായി നടപടിയെടുക്കാന്‍
ശ്രമിക്കുന്നത്‌ പത്രസ്വാതന്ത്ര്യ ഹത്യയും ജനാധിപത്യ വിശ്വാസഹത്യയും ആകും. അങ്ങനെ
ഒരു ദുഷ്കര്‍മ്മം

എന്റെ ഒരു പഴയകാല സുഹൃത്ത്‌
കൂടിയായ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയില്‍നിന്നും ഉണ്ടാകില്ലെന്നു കരുതുന്നു.”

സമ്മേളനഹാള്‍ കരഘോഷത്താല്‍
മുഖരിതമായി…..

ഗുരു മുഖ്യമന്ത്രിയുടെ മുഖം
ശ്രദ്ധിച്ചു.

വിളറിവെളുത്ത്‌, മരവിച്ച്‌…..ഗുരുവിന്റെ മുഖത്ത്‌ പുഞ്ചിരി വിടര്‍ന്നു.

@@@@@@@@




അദ്ധ്യായം പതിനാല്

സുബ്ബമ്മ അവന് വേദനിക്കുന്ന
ഓര്‍മ്മകളെ ചികഞ്ഞ്‌ പൊട്ടിക്കാന്‍ കാരണമാവുകയായിരുന്നു.

അവളുടെ വലിയ കണ്ണുകള്‍, മനസ്സിന്റെ കോണില്‍ ഒളിച്ചിരുന്നിട്ട് ഇടയ്ക്കിടയ്ക്ക്‌ പ്രത്യക്ഷപ്പെടുന്നു.ഈ
പ്രഹേളികയുടെ അര്‍ത്ഥമെന്താണ്‌ ?

ജീവിതമൊരു
പ്രഹേളികയാണെങ്കിൽ…..?

ആണോ?

ആണെന്നോ, അല്ലെന്നോ പറയാൻ കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുന്നു.  അനാദിയും അനന്തവുമായ, അവര്‍ണ്ണവും
അവാച്യവുമായ സനാതനമായ ഒരേയൊരു സത്യത്തില്‍ നിന്നും അനന്തകോടി പ്രപഞ്ചസത്യങ്ങളായി,
വസ്തുക്കളായി പരിണമിയ്ക്കപ്പെട്ട്‌, ഉടലെടുക്കപ്പെട്ട്,
ഉരുത്തിരിയപ്പെട്ട്‌ കിടക്കുന്ന, പരമമായ
സത്യത്തിന്റെ,

ഒരംശമായ,

ഒരു ബിന്ദുവായ,

ഞാന്‍,

സിദ്ധാര്‍ത്ഥന്‍

എന്താണ്‌……….

എന്തിനാണ്‌ ഉടലെടുത്തത്‌?

എന്താണെന്റെ ധര്‍മ്മം?

എന്തായിരിക്കണം എന്നുടെ കര്‍മ്മം?

പരമമായ ആ സത്യം ഏകകോശമായൊരു
ജീവിയെന്നു സങ്കൽപ്പിച്ചാൽ……

ഈ കാണൂന്നതെല്ലാം,

ഈ രുചിക്കുന്നതെല്ലാം,

അതു തന്നെയല്ലെ, അതു മാത്രമല്ലെ, ഓരോ പൊടിപ്പുകളും ആതിന്റെ കൈകാൽ
നീട്ടലുകളല്ലെ?

അമീബയെപ്പോലെ…….

എങ്കില്‍ എന്റെ ശത്രുക്കളെവിടെ
?

എന്നില്‍നിന്നും വേറിട്ടൊരു
വസ്തുത ഉണ്ടാകുന്നതെങ്ങിനെ ? ഈ കാണുന്നതിലെല്ലാം ഞാനും
ഉണ്ടെന്നതല്ലേ സത്യം?

അതാണ് സത്യമെങ്കിൽ,

അതു മാത്രമാണ്‌ സത്യമെങ്കില്‍
എന്റെ കര്‍മ്മങ്ങള്‍ തെറ്റിയില്ലെ……?

എങ്കില്‍,

എനിക്ക്‌ ഗുരുവെന്നൊരു
മിത്രവും ഭഗവാനെന്നൊരു ശത്രുവും ഉണ്ടാകാന്‍ പാടില്ല. അല്ലെങ്കില്‍ ഗുരുവും ഭഗവാനും
ഞാന്‍ തന്നെയല്ലെ. എന്റെ രണ്ടു ഭാവങ്ങള്‍ മാത്രം ? ഞാന്‍ എന്ന
അസ്തിത്വം ഇടതുവശത്തെ കൈകാലുകളോട് സൌഖ്യം ചേര്‍ന്ന്‌ വലതു കൈകാലുകളോട യുദ്ധം
ചെയ്യുന്നതു പോലെ…….

ഇതില്‍ ഏതാണ്‌ സത്യം ?

ഏതാണ്‌ മിഥ്യ?

ഏതാണ്‌ നന്മ ?

ഏതാണ്‌ എന്റെ ധര്‍മ്മം ?

ഏതാണ്‌ അധര്‍മ്മം ?

ദേവി ചൈതന്യമയി അനാഥാലയത്തിന്റെ
ഓഫീസ് മുറിയ സ്വന്തം കസേരിയില്‍ മരവിച്ചിരുന്നു. എത്ര സമയം ഇരിന്നിട്ടുണ്ടാകും
എന്നു കൂടി അറിയനകുന്നില്ല. സെലീന വിളിച്ചാണ് ഉണർത്തിയത്.  സാധാരണ ചെയ്യുന്നതുപോലെ സന്ദർശകൻ എത്തിയയുടൻ
അവൾ പുറത്തു പോയി.  സന്ദർശകർക്ക്
രഹസ്യമായിട്ട് പലതും സംസാരിക്കനുണ്ടാകും.ഇല്ലെങ്കിലും അത്രയും സമയം അവൾക്ക്
വരാന്തയിലൂടെ സ്വതന്ത്രമായി സ്വപ്നങ്ങള്‍ കണ്ട്‌ ഉലാത്താം. അല്ലെങ്കില്‍, ഇനിയും കാണാനിരിയ്ക്കുന്ന സന്ദര്‍ശകരോട്‌ കുശലം പറയാം.

രണ്ടുമൂന്നു പ്രാവശ്യം ശ്രമിച്ചതിനുശേഷമാണ്‌
ദേവി അവന് സന്ദര്‍ശനാനുമതി നല്‍കിയത്‌. അവന്റെ സന്ദര്‍ശനോദ്ദേശ്യമാണ് ദീര്‍ഘിപ്പിക്കാന്‍
കാരണം.

വിസിറ്റിംഗ്‌ കാര്‍ഡില്‍
അവനെഴുതി “സത്യാന്വേഷണം.”

സംഭാവന കൊടുക്കാന്‍, ഏതെങ്കിലും അനാഥരെ കാണാൻ, സ്പോണ്‍സര്‍ ചെയ്യാന്‍,
അങ്ങനെ എന്തെങ്കിലും ആയിരുന്നെ ആദ്യ ദിവസം തന്നെ
അനുവദിക്കുമായിരുന്നു.

സിദ്ധാര്‍ത്ഥന്‍ ദേവിയുടെ
മുറിയില്‍ കയറിയപ്പോള്‍ സെലീനത്തേയ്ക്ക്‌ പോവുകയും ചെയ്തു.

ദേവിയുടെ മുഖത്ത്‌
തങ്ങിനിന്നിരുന്ന ശാന്തിയും സ്വസ്ഥതയും അവനെ ആകര്‍ഷിച്ചു. സദാ മുഖത്ത്‌ നിലനില്‍ക്കുന്ന
പുഞ്ചിരി കൂടുതല്‍ ശ്രദ്ധേയമാണ്‌.

“ഞാന്‍ സിദ്ധാര്‍ത്ഥന്‍,
ഒരന്വേഷകനാണ്‌”.

“ഇരിക്കു.”

വിനീതമായ സ്വരം.

അവന്‍ ഇരിക്കുമ്പോള്‍
ദേവിയുടെ കണ്ണുകളില്‍ നിന്ന്‌ കണ്ണുകള്‍ അകന്നു പോകാതിരിക്കാന്‍ ശ്രമിച്ചു.

“സതീദേവി… ഇത്ര
ചെറുപ്പത്തിലെ തന്നെ സന്യാസിനി

ആകാനും ഇങ്ങനെ ഒരു
സ്ഥാപനത്തില്‍ എത്താനും കാരണം തീരുമാനങ്ങള്‍ കൊണ്ടാണോ ?”

“ഇപ്പോള്‍ ഞാന്‍
സതീദേവിയല്ല. ദേവി ചൈതന്യമയിയാണ്”

“ആയിരിക്കാം,
എങ്കിലും, വേരുകള്‍ പിഴുതെറിയാന്‍ കഴ്‌

ല്ലല്ലോ!”

“താങ്കള്‍ അനാവശ്യമായ
കാര്യങ്ങളാണ്‌ ചോദിക്കുന്നത്‌.

ഒരു പത്രക്കാരനെപ്പോലെ
പെരുമാറുന്നു”

“അങ്ങിനെയൊന്നുമില്ല,
ദേവി. ജീവിക്കാനായി എന്തു ജോലിയും ചെയ്യാന്‍ തയ്യാറായി നടക്കുന്ന
ഒരു സാധു”.

“പക്ഷെ നിങ്ങളുടെ
ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ എന്നാലാവില്ല. ഞാന്‍ ഇവിടത്തെ നിയമത്തിന്‌
കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാത്വികയാണ്‌’.

അവന്‍ ദേവിയെ കൂടുതലായി
ശ്രദ്ധിക്കുകയായിരുന്നു. മെലിഞ്ഞ ഉടല്‍, വെളുത്ത നിറം,
കറുത്ത്‌ പ്രകാശിതമായ കണ്ണുകള്‍, ചുരുണ്ട്‌ നീണ്ട
മുടി, പ്രസന്നമായ മുഖം. സാത്വികമായ ഭാവംതന്നെ.

അതിനേക്കാളേറെ നിരാശ്രയയായ
ഒരു പാവം പെണ്‍കുട്ടിയുടെ ഭാവമാണോ ?

പ്രായം ഇരുപതുകളുടെ
മദ്ധ്യവും.

നഗ്നമായ കഴുത്ത്‌, കാതുകള്‍, കളഭച്ചാര്‍ത്ത്‌.

ദേവി അവനെ ശ്രദ്ധിച്ചില്ല.

പക്ഷെ അവനോട്‌ പോകാന്‍ കല്‍പിച്ചില്ല.

ദേവിക്ക്‌ താല്‍പര്യമില്ലാത്ത
സന്ദര്‍ശകരോട് പുറത്തു പോകാന്‍ ആവശ്യപ്പെടാറുണ്ട്‌. എന്നിട്ടും
പോകാത്തവരുണ്ടെങ്കില്‍ വാതില്‍ക്കല്‍ കാവല്‍ നില്‍ക്കാറുള്ള നീതിപാലകര്‍
സഹായത്തിനെത്താറുണ്ട്‌.

അവനിലുള്ള എന്തോ
പ്രത്യേകതയില്‍ ദേവി ആകര്‍ഷിക്കപ്പെട്ടെന്നു തോന്നുന്നു.

ദേവി നിശബ്ദയായിരുന്നു.

“ദേവി
നിത്യചൈതന്യമയി……….ആ പേര് അന്വര്‍ത്ഥമാണ്‌’.

ദേവി മുഖമുയര്‍ത്തി, സംശയാസ്പദമായ മുഖം.

“ദേവിക്ക്‌ സാത്വികമായ
ചൈതന്യമുണ്ട്‌”

ദേവിയുടെ മുഖം വിവര്‍ണ്ണമായി, ഗുരുവിന്‌ മുന്നിലിരിയ്ക്കുന്ന ശിഷ്യയെപ്പോലെ അവന്റെ മുഖത്ത്‌
നോക്കിയിരുന്നു.

“പക്ഷെ സ്വന്തം
വേരുകളെ മൂടിവയ്ക്കാനാവില്ല. കാരണം ഒരു വൃക്ഷം വളര്‍ന്നു വലുതാവണമെങ്കില്‍
വേരുകളത്യാവശ്യമാണ്‌. അത്‌ മണ്ണിനടിയില്‍ ആണെന്നും എല്ലാവര്‍ക്കും അറിയാം. പലരും,
വ്യക്ഷം തന്നെ ആ കാര്യം ശശദ്ധിക്കാറില്ല. പക്ഷെ ഇവിടെ ദേവിയുടെ
വേരുകള്‍, ദേവിക്ക്‌ അറിയാത്തതാകാം, ഞാന്‍
കണ്ടെത്തിയിരിയ്ക്കുന്നു”.

അവന്‍ ദേവിയുടെ മുഖത്ത്‌ ശ്രദ്ധിച്ചു.
അവാച്യമായ എന്തെല്ലാമോ വികാരങ്ങൾ……..

രസങ്ങൾ…..

വികാരങ്ങൾ……

ദേവിക്ക്‌
മിണ്ടാനാകുന്നില്ലെന്ന്‌ തോന്നി.

“ദേവി, ഭഗവാന്‍ സച്ചിദാനന്ദന്റെ മകളാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ, ദേവിയുടെ അമ്മ, സച്ചിദാനന്ദന്റെ, അല്ലെ ഭാസ്കരന്‍ നായരുടെ മുറപ്പെണ്ണായ കാര്‍ത്തികയാണെന്നു പറഞ്ഞാൽ
അമ്പരക്കുമോ….?”

കണ്ണുകൾ തുറന്ന് നിശ്ചലയായി
ദേവി  ഇരുന്നുപോയി.

അകലെ, അകലെ,

എവിടയോ നിന്ന്…..

ദേവദൂതന്‍ എത്തിച്ചേര്‍ന്നതുപോലെ, കാതങ്ങള്‍ അകലെ എടെനിന്നോ ഒരശരീരി കേള്‍ക്കുംപോലെ….

എന്താണിത്…..?

എന്തിനാണിത്…..?

ഒന്നും
നിർവ്വചിക്കാനാവുന്നില്ല, ഒന്നിലും എത്തിച്ചേരാനാകുന്നില്ല.

ദേവിയുടെ കണ്ണുകള്‍
നിറയുന്നതും ചുണ്ടുകള്‍ വിതുമ്പുന്നതും അവന്‍ കണ്ടു.

മുഖം കൂടുതല്‍
വികസിതമാവുകയാണ്‌.

“ദേവി”

അവന്‍ മൃദുവായി വിളിച്ചു.

ദേവി മുഖം കൈകളാല്‍ മൂടി.

കരയുന്ന ശബ്ദം
പുറത്തുവരാതിരിക്കാന്‍ ബന്ധപ്പെട്ടു.

അവന്‍ എഴുന്നേറ്റ്‌
ദേവിയ്ക്കടുത്തു നിന്നു.

“ദേവി, ഞാന്‍ പറഞ്ഞത്‌ തെറ്റാണെങ്കില്‍ ക്ഷമിയ്ക്കു………ഞൻ പോകുന്നു”.

അവന്‍ മുറിവിട്ട നടക്കുമ്പോള്‍
ദേവി തലയുയര്‍ത്തി. അ

പോകരുതെന്ന്‌ പറയാന്‍
ആഗ്രഹിച്ചു.

പക്ഷെ, പറയാനാകാതെ മരവിച്ചിരുന്നു.

സിദ്ധാര്‍ത്ഥന്‍ വന്നു
മടങ്ങിയിട്ട്‌ ദിവസങ്ങള്‍ കഴിഞ്ഞിരിക്കന്നു എന്നിട്ടും ദേവി ഭൂതലത്തിലേയ്ക്കൂ പൂര്‍ണ്ണമായും
എത്തിയിട്ടില്ല.

ആനന്ദകരമായ ഒരു ആന്ദോളനം. അവാച്യമായ
അനുഭൂതിയില്‍ അകപ്പെട്ട്‌, ലോകം മറന്ന്‌, ശരീരം
മറന്ന്‌,

മേഘപാളികളിലൂടെ, ഭാരമില്ലാതെ, അപ്പൂപ്പന്‍താടി പോലെ, പറന്ന്‌, പറന്ന്‌…..

ദേവി……..

ഒരിയ്ക്കലും
പ്രതീക്ഷിക്കാത്തതായിരുന്നു.

എവിടെനിന്നോ പൊട്ടിവീണതുപോലെ, ഒരു മായാജാല പ്രകടനംപോലെ, അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ
തന്റെ അച്ഛനും അമ്മയും ഇന്നവരാണെന്ന്‌ അറിയുന്നു, ദൈവമേ
എന്താണിതെല്ലാം…….

ജന്മമെടുത്തു ഇരുപത്തിയെട്ടു
തികയുംമുമ്പേ അമ്മയെ വിട്ടുപിരിഞ്ഞ്‌ അനാഥായത്തില്‍…. അനാഥാലയത്തിന്റെ അധിപയായ
മദര്‍ സുപ്പീരിയറിനോട്‌ പലപ്പോഴും ചോദിച്ചിട്ടുള്ളതായിരുന്നു.

എന്തെങ്കിലും ഒരു തെളിവ്‌,

ഇല്ല.

ആകെയുള്ളത്‌ അനാഥാ
ലയത്തിലെത്തിച്ച വ്യക്തിയാണ്‌. അയാള്‍ സ്പോണ്‍സറാണത്രെ. എല്ലാ ചെലവുകളും കൃത്യമായി
എത്തിക്കുന്നു. വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം വന്നു കാണുന്നു. തിരിച്ചറിവായപ്പോള്‍
മദര്‍ പറഞ്ഞു. അയാള്‍ ഭഗവാനാണെന്ന്‌, ലോകമെല്ലാം
ബഹുമാനിക്കുന്ന ആളാണെന്ന്‌……

പക്ഷെ, അയാളുടെ സന്ദര്‍ശനങ്ങള്‍ക്ക്‌ ഒട്ടും പ്രാധാന്യം കൊടുത്തില്ല, താല്പര്യം കാണിച്ചില്ല.

ഇരുപത്തി രണ്ടാമത്തെ
പിറന്നാളിന്റെ അന്ന്‌ അയാള്‍, അവളോട്‌ ഒപ്പം
വരുവാനാവാശ്യപ്പെട്ടു. മദറിന്റെയും മറ്റ്‌ അന്തേവാസികളുടെയുംആഗ്രഹവും അതു തന്നെയായിരുന്നു.
അയാളോടൊപ്പം പോന്നു.

എത്തിപ്പെട്ടതോ ?

വര്‍ണ്ണപ്പൊലിമയില്‍,

ശബ്ദകൂടാരത്തില്‍, സുഖത്തിന്റെ പറുദീസയില്‍….. സതീദേവി എന്ന പേരു മാറി, നിത്യചൈതന്യമയിയായി.

ഇവിടെയും പ്രധാന പ്രവർത്തി
അനാഥരെ ശ്രുശ്രൂഷിക്കലാണ്‌. പക്ഷെ, ഇവിടത്തെ
അനാഥര്‍ക്ക്‌ മറ്റെന്തെല്ലാമോ വ്യതിയാനങ്ങൾ കാണാം. ഈ ലോകം അവള്‍ക്ക്‌
മനസ്സിലാക്കാന്‍ ആവുന്നില്ല. എന്തിന്റെയെല്ലാമോ പ്രേരണയാല്‍ യാന്ത്രികമായി
നീങ്ങുന്ന ഒരു മാസ്മരികമായ ഒരു വലയത്തില്‍ അകപ്പെട്ടതുപോലെ എത്തുന്ന       മനുഷ്യര്‍….. എന്തെല്ലാമോ ആചാരങ്ങള്‍…..അനുഷ്ഠാനങ്ങൾ
നടക്കുന്നു. ധാരാളമായിട്ട്‌ പണം ചെലവഴിയ്ക്കുന്നു.. എന്തെല്ലാമോ ചെയ്യുന്നു. ആരും
സത്യമറിയുന്നില്ല. ആരും അറിയാന്‍ ആഗ്രഹിക്കുന്നില്ല. എപ്പോഴും ഇവിടെനിന്നും
പുറത്തുപോകാനാണ്‌ തോന്നിയിട്ടുള്ളത്‌. പക്ഷെ, എങ്ങോട്ട്‌,
എങ്ങിനെ എന്ന ചോദ്യത്തിനു മുന്നില്‍ മരവിച്ച്‌ നിന്നുപോകുന്നു.

പക്ഷെ, ഇവിടെ എത്തിയിട്ടും, ഭഗവാനോട്‌ ഒട്ടും താല്പര്യം
തോന്നിയിട്ടില്ല. അയാളെക്കുറിച്ചുള്ള മിത്തുകള്‍ കേട്ടിട്ടും യാതൊന്നും തോന്നിയിട്ടില്ല.
ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്യുന്നു. സ്വകാര്യ സ്വപ്നങ്ങളില്‍ മുഴുകുന്നു. ശാന്തിപുഴയുടെ
തീരത്തുകൂടി അലയുന്നു. പക്ഷികളോട്‌, സസ്യലതാദികളോട്‌
കിന്നാരം പറഞ്ഞ്‌, തൊട്ടു തലോടി ……

സായാഹ്നത്തില്‍ കിട്ടുന്ന ആ
രണ്ടു മണിക്കൂറുകളാണ്‌ ജീ

വിതത്തില്‍ ആകെയുള്ള സുഖം. പിന്നില്‍
ഒരു വ്യക്തമായ കഥയില്ല. മുന്നോട്ട്‌ വ്യക്തമായൊരു പാതയില്ല. പിന്നെ ജീവിതത്തിന്‌
എന്താണ്‌ അര്‍ത്ഥം?

ദേവി…..

ദേവവ്രതന്റെ ശബ്ദമാണ്.

അവള്‍ തിരിഞ്ഞുനോക്കി.

ശാന്തിപുഴ ശക്തിയായി
ഒഴുകിക്കൊണ്ടേയിരിക്കുകയാണ്‌. എങ്കിലും അന്തരീക്ഷം ശുദ്ധവും ശുഭ്രവുമാണ്‌. ഇവിടെ
അവള്‍ ദേവവ്രതനെ ഒരിയ്ക്കലും പ്രതീക്ഷിച്ചിട്ടില്ല….. പക്ഷെ, ശാന്തിഗ്രാമത്തിലെ ജീവിതത്തിനിടയില്‍ ലേശമെങ്കിലും അടുപ്പം തോന്നിയ വ്യക്തി
ദേവവ്രതനാണ്‌.

പ്രധാന ആചാര്യന്റെ പ്രധാന
ശിഷ്യന്‍.

അടുത്ത പധാന ആചാര്യന്‍.

അവള്‍ക്ക്‌ തോന്നിയിട്ടുള്ള
അടുപ്പം,
വെറും താല്പര്യം മാത്രമാണെന്നും അതില്‍ക്കൂടുതല്‍ ഒരു ബന്ധവും
അതിലില്ലെന്നും പലപ്പോഴും ചിന്തിച്ച്‌ കണ്ടെത്തിയിട്ടുണ്ട്‌.

പക്ഷെ, അയാളില്‍ എന്തെങ്കിലും ഇല്ലേ ?

ഉണ്ടെന്ന്‌ പലപ്പോഴും
തോന്നിയിട്ടുണ്ട്‌.

ഉണ്ടെങ്കില്‍ത്തന്നെ അതില്‍
അവള്‍ക്ക്‌ താലപര്യമില്ലെന്ന്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. എന്നിട്ടും
തിരക്കുകുറഞ്ഞ സായാഹ്നങ്ങളില്‍, ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ, ദേവവ്രതന്‍ ദേവിയെ തേടിയെത്തുന്നു.

ഈ പുതിയ അറിവ് സത്യമാണെന്ന്‌
എന്താണ്‌ തെളിവ്‌?

ആദ്യമായി കണ്ട ഒരു
ചെറുപ്പക്കാരന്‍, വെറുതെ പറഞ്ഞൊരു ജല്‍പ്പനമാവില്ലേ? ആവില്ലെന്നാണ്‌ അവള്‍ക്ക്‌ വ്യക്തമായി തോന്നുന്നത്‌. അതുവഴി വളരെ
പ്രാവശ്യത്തെ സന്ദര്‍ശനത്തിനു ശേഷവും ദേവവ്രതനോടു തോന്നാത്ത ഒരു അടുപ്പം പുതിയ
സന്ദര്‍ശകനോട് തോന്നിപ്പോകുന്നു. ഒരു അടുപ്പം, അയാള്‍
പറഞ്ഞത്‌ സത്യമാണെന്ന്‌ വിശ്വസിപ്പിക്കുന്നു.

“ദേവി……അശ്വനി
പ്രസാദ്‌ കാത്തുനില്‍ക്കുന്നു…”

സെലീനയാണ്.

“ഉം….”

“വരാൻ പറയട്ടെ…?”

“ഉവ്വ്…”

ഡോര്‍ കര്‍ട്ടന്‍ വിടര്‍ത്തി
അശ്വനി പ്രസാദ്‌ എത്തി.

ഉപചാരത്തില്‍ അയാള്‍ വണങ്ങി.

“ദേവി, ഞാന്‍ അയാളെപ്പറ്റി അന്വേഷിച്ചു, ഉടനെ പിടികൂടാനാവുമെന്നു
തോന്നുന്നു. മാനസികനില തെറ്റിയ പെരുമാറ്റങ്ങളാണ്. എത്തിയിട്ട്‌ ആഴ്ചകളായി…ഏതോ
റസ്റ്റോറന്റിലാണ്‌ താമസം. വിവരം ഭഗവാനെ അറിയിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌…….”

ദേവി മറുപടി പറഞ്ഞില്ല.
അശ്വനി പ്രസാദ്‌ വണങ്ങി, മടങ്ങി.

നീർക്കുമിളപോലെ……തറയില്‍
വീണുടയുന്ന ഗ്ലാസ്സുപോലെ….സ്വപ്നങ്ങള്‍ വീണുടയുന്നത്‌ ദേവി കണ്ടു……..

കണ്ണുകളടച്ച്‌, കസാലയില്‍ ചാരി ദേവിയിരുന്നു.

@@@@@




അദ്ധ്യായം പതിമുന്ന്‌

മേടമാസത്തിലെ ആയില്യം നാളില്‍
പതിനൊന്നാമിടത്ത്‌ വ്യാഴം നില്‍ക്കേ, ഗജകേസരി യോഗവുമായി
ഭഗവാന്‍ ജന്മമെടുത്തു. നീണ്ട കൈകാലുകളും മോഹനമായ രൂപവും തേജസ്സുറ്റ കണ്ണു

കളും കാഴ്ചക്കാരെ
കൊതിപ്പിച്ചു. ജന്മത്തില്‍ത്തന്നെ കുട്ടിയുടെ നെറ്റിയിലും മാറിലും കൈകളിലും വിഭൂതി
പൂശിയ അടയാളങ്ങള്‍ കാണാനുണ്ടായിരുന്നുവത്രെ. ജനിച്ചുവീഴുമ്പോള്‍ത്തന്നെ കുട്ടി
കൈകാലിട്ടടിക്കുകയും, കരയുന്നതിനു പകരം കാഴ്ചക്കാരെ നോക്കി
പുഞ്ചിരിക്കുകയും ചെയ്തുവത്രെ.

ചുരുട്ടിപ്പിടിച്ചിരുന്ന
കുഞ്ഞുവിരലുകള്‍ നിവര്‍ത്തി ഏതോ ഒരു കാര്‍ണവര്‍ പറഞ്ഞുവത്രെ.

“കുട്ടിയുടേത്‌ ആത്മീയ
ഹസ്തമാണ്‌. അതിന്റെ ലക്ഷണം സത്യാന്വേഷിയാകുമെന്നാണ്‌; ഭഗവാനെ
അന്വേഷിക്കുമെന്ന്‌. അല്ലെങ്കില്‍ ഭഗവാനിലേയ്ക്ക്‌ താല്പര്യം കൂടുമെന്ന്‌”.

ജാതകം തയ്യാറാക്കാനേറ്റ
ജോത്സ്യരു പറഞ്ഞു.

“ഈ ജാതകം എന്നാല്‍ തീര്‍ക്കാനാവില്ല.
ഏതോ അദൃശ്യ ശക്തികള്‍ എന്നെ തടയുന്നു. കാരണം കൂട്ടിയെപ്പറ്റി മുന്‍കൂട്ടി ആരും
അറിരുതെന്ന്‌ ഏതോ ശക്തി ആഗ്രഹിക്കുന്നുവെന്നു വേണം കരുതാന്‍. എന്നാലും ഒരു കാര്യം
പറയാം. ഈ കുട്ടി അസാമാന്യനാണ്‌, ലോക പ്രശസ്തനാകും. അനേകംപേര്‍
ആ മൊഴി കേള്‍ക്കാന്‍ കാത്തിരിയ്ക്കും. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും”.

ഇന്ന്‌ മീനമാസത്തിലെ ആയില്യം
നാള്‍. ഇന്ന്‌ ഭഗവാന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ തുടങ്ങുന്നു. ഇരുപത്തിയേഴു
നാളുകള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം. മീനമാസത്തിലെ ആയില്യം നാളുമുതല്‍ മേടമാസത്തിലെ
പൂയം നാളുവരെ നീണ്ടുനില്‍ക്കുന്നു. പൂയം നാള്‍ അവസാനിച്ച്‌ ആയില്യം തുടങ്ങുമ്പോള്‍
ആഘോഷങ്ങള്‍ അവസാനിച്ച്‌ ഭഗവാന്‍ ചർചക്കാർക്കും ഊരാണ്മക്കാർക്കും സമ്മാനങ്ങൾ
കൊടുത്ത് അനുഗ്രഹങ്ങൾ കൊടുത്ത് ഊരാണ്മ പണങ്ങൾ കൊടുത്ത് ആഘോഷങ്ങൾ അവസാനിക്കുന്നു.

ബ്രഹ്മമുഹൂർത്തത്തിന്റെ
അറിയിപ്പുപോലെ കോഴി കൂവുന്നു. പക്ഷികള്‍ ചിലയ്ക്കുന്നു.

സസ്യലതാദികളില്‍നിന്ന്‌,

അദൃശ്യമായ എവിടെനിന്നെല്ലാമോ,

ദൃശ്യമായ എവിടെനിന്നെല്ലാമോ
ബ്രഹ്മമുഹൂര്‍ത്ത മുണര്‍വ്വിന്റെ താളാത്മകമായ, ലയസാന്ദ്രമായ
ശബ്ദങ്ങള്‍ കേള്‍ക്കുന്നു.

ശാന്തിനിലയത്തിലെ
ഉച്ചഭാഷിണിയില്‍ നിന്നും കീര്‍ത്തനം ഒഴുകി പ്രശാന്തമായ അന്തരീക്ഷത്തില്‍
ലയിക്കുന്നു.

അന്തരീക്ഷത്തി നിന്നും മനുഷ്യഹൃദങ്ങളിലേക്ക്
ഒഴുകിയെത്തുന്നു.

“ഓം ബ്രഹ്മം പൂര്‍ണ്ണമാണ്‌,
ഈ പ്രപഞ്ചം പൂര്‍ണ്ണമാണ്‌. പൂര്‍ണ്ണമായ ബ്രഹ്മത്തില്‍ നിന്നും പൂർണ്ണപ്രപഞ്ചം
ഉണ്ടാകുന്നു. പൂര്‍ണ്ണത്തില്‍നിന്നും പൂര്‍ണ്ണത്തെ എടുത്താലും പൂര്‍ണ്ണംതന്നെ അവശേഷിക്കുന്നു.

ഓം….. ശാന്തി. ശാന്തി. ശാന്തി……

ഭഗവാന്‍ നിത്യകർമ്മങ്ങൾ കഴിഞ്ഞെത്തിയപ്പോള്‍ മുഖം

വടിയ്ക്കാന്‍ ക്ഷൌരക്കാരന്‍
കത്തിയ്ക്ക്‌ മൂര്‍ച്ചകൂട്ടി കാത്തുനിന്നിരുന്നു. 
ദേഹത്ത്‌ പുരട്ടാന്‍ കുഴമ്പും, തലയില്‍ തേയ്ക്കാന്‍
കാച്ചെണ്ണയും പ്രത്യേകം വസ്തികളില്‍ തയ്യാറാക്കി വച്ചിരിക്കുന്നു.

ഇഞ്ച, അത്യാവശ്യം സോപ്പ്‌……

മറ്റെല്ലാം……

അംഗരക്ഷകരും മറ്റു
പരിവാരങ്ങളും ശാന്തിപുഴയിലേക്ക്

നീങ്ങുന്നു.

മുന്നില്‍ കുഴമ്പില്‍, എണ്ണയില്‍ മുങ്ങി ഭഗവാനും.

ഇന്നലെ ഭഗവാന് വ്രതമായിരുന്നു, ഉപവാസമായിരുന്നു.

നീരാട്ടുകഴിഞ്ഞ്‌ എത്തി ക്ഷേത്രത്തില്‍
സാഷ്ടാംഗ പ്രണാമം…….

ധ്യാനം.

കഴിഞ്ഞ്‌ എഴുന്നേല്‍ക്കുന്ന
ഭഗവാന്റെ കൂട്ടിപ്പിടിച്ച രണ്ടു കൈകളിലും പുജാരി നേദിച്ച ഇളനീര്‍ പകര്‍ന്നുകൊടുത്ത്‌
ഉപവാസം അവസാനിപ്പിക്കുന്നു.

തുടര്‍ന്ന്‌ എട്ടുമണിവരെ
ഭഗവാന് വിശ്രമമാണ്‌.

എട്ടുമണിയ്ക്കു ശേഷം ഘോഷയാത്ര
തുടങ്ങുന്നു.

വിഷ്ണുക്ഷ്രേതത്തിങ്കല്‍
നിന്നും…………

അശ്വാരൂഢനായി, ആയുധധാരിയായി ദളപതി…..

പിന്നിൽ മൂന്നു അശ്വങ്ങളെ
പൂട്ടിയ രഥത്തിൽ വിശിഷ്ടമായ ആസനത്തിൽ ഭഗവാൻ…….

രഥത്തില്‍ത്തന്നെ പ്രത്യേകം
തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ പ്രധാന ആചാര്യനും മാതാവ് പാര്‍വ്വതിദേവിയും.

ഒറ്റ കുതിരയെ പൂട്ടിയ
രഥത്തില്‍ ദേവി നിത്യചൈതന്യമയി…….

തുടര്‍ന്ന്‌ കാല്‍നടയായി……..

ദേവ്രവതന്റെ നേതൃത്വത്തില്‍
ബ്രഹ്മചാരികള്‍, അശ്വനിയുടെ നേതൃത്വത്തില്‍ നീതിപാലകര്‍, ആടയാഭരണങ്ങളാല്‍, വസ്ത്രങ്ങളാല്‍ അലംകൃതരായ
ദാസികൾ…….

അവര്‍ തലയില്‍
ചൂടിയിരിക്കുന്ന പൂക്കളുടെ ഗന്ധം പരന്നൊഴുകുന്നു.

അവര്‍ക്കും പിന്നില്‍
ആരാധകവൃന്ദം.

സംഗീതസാന്ദ്രമായി
താളാത്മകമായി അവരുടെ ചുണ്ടുകള്‍ ജപിയ്ക്കുന്നു.

“ഓം സച്ചിദാനന്ദായ നമ:

ഓം സച്ചിദാനന്ദായ നമ:”

പെട്ടെന്ന്‌ സിദ്ധാര്‍ത്ഥന്റെ
കണ്ണുകളില്‍ അവള്‍ പെടുകയായിരുന്നു.

സുബ്ബമ്മ.

പട്ടണത്തിലെ ആദ്യദിവസം
അവളേകിയ ഒരു വിളറിപിടിച്ച ഓര്‍മ്മ മാത്രമേ അവളെക്കുറിച്ചുള്ളൂ. പലപ്പോഴും അവള്‍
മടങ്ങിയിട്ടില്ലല്ലോ എന്ന്‌ അടുത്ത മുറിയില്‍ നിന്നു കിട്ടുന്ന ശബ്ദത്തില്‍നിന്നും
അറിയാറുണ്ടായിരുന്നു.

എങ്കിലും പിന്നീടൊരിയ്ക്കലും
ശ്രദ്ധിയ്ക്കണമെന്ന്‌ തോന്നിയിട്ടില്ല.

ഇപ്പോൾ വീണ്ടും…..

അവള്‍ കഥാപാത്രമാവുകയാണോ ? ഭഗവാനില്‍നിന്നും

അവളിലൂടെയും ഒരു കഥയുണ്ടാവുമോ
?

അറിഞ്ഞവര്‍ക്കും കേട്ടവര്‍ക്കുമെല്ലാം
ഭഗവാനുമായി ബന്ധിച്ചൊരു കഥയുണ്ടായിരുന്നു.

അന്വേഷണം പ്രത്യേക തലങ്ങളിലേയ്ക്ക്‌
തിരിയുന്നത

തോന്നി സിദ്ധന്.

എങ്കില്‍ ഈ പാലക്കാട്ടുകാരി
ഭഗവാന്റെ ആരാകാം ?

ആരാകും ദാസിപട്ടം കൊടുക്കാന്‍
പ്രേരിപ്പിച്ചത്‌. ?

അവളുടെ പാട്ടിയും സഹോദരനും
എവിടെയാകാം ?

സിദ്ധന്‍ കാഴ്ചക്കാരുടെ
ഇടയില്‍നിന്നും ഘോഷയാത്രയിൽ, ആരാധകര്‍ക്കിടയില്‍ ചേര്‍ന്നു.

വളരെ വൈകി മാത്രമേ സിദ്ധന്
അവളുടെ ദാസിപുരയിൽ എത്താനായുള്ളൂ…..

വളരെയേറെ ദാസിപുരകള്‍, ദാസികളായി കഴിഞ്ഞ്‌ പഴയ പേരുകള്‍ മാറ്റപ്പെടുന്നു, അവർക്ക്
പുതിയ മേല്‍വിലാസവും ഉണ്ടാകുന്നു.

അങ്ങിനെ മാറ്റപ്പെട്ടിരുന്നത്
കൊണ്ട് സുബ്ബമ്മയുടെ പുതിയ വിലാസം കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടിവന്നു.

അതൊരു ഇരുളടഞ്ഞ പുരയാണ്‌.

വിശാലമായ ഹാളില്‍
സംഗീതക്കച്ചേരിയും നൃത്തവും നട

കൊണ്ടിരിക്കുന്നു. സിദ്ധാര്‍ത്ഥന്‍
വരാന്തയിലെ ഇരുളിലൂടെ ഒരു പെണ്‍കുട്ടിയാൽ നയിക്കപ്പെടുകയാണ്‌.

വരാന്തയില്‍ അവിടവിടെ വാതില്‍
പഴുതുകളിലൂടെയും ജനപഴുതുകളിലൂടെയും വെളിച്ചം വീണുകിടക്കുന്നു. നയിക്കുന്ന പെണ്‍കുട്ടിയുടെ
തലയില്‍ ചൂടിയിരുന്ന പൂ

യില്‍നിന്നും മണമെത്തി അവനെ
പൊതിയുന്നത്‌ അവനറിഞ്ഞു.

അവള്‍ അവനോട് നില്‍ക്കാന്‍
ആംഗ്യം കാണിച്ചു.

അവന്‍ നിന്നപ്പോള്‍ അവള്‍
വരാന്തയിലൂടെ അകന്നകന്നു പോയി. കുറച്ചകലെ തുറന്നുകിടന്നിരുന്ന മുറിയുടെ വാതില്‍വഴി
മറഞ്ഞു. ആധുനിക ഇരിപ്പിടങ്ങളുള്ള മുറി. അവന്‍ പുറത്തുതന്നെ നിന്നു. പെണ്‍കുട്ടി
ഇറങ്ങിവന്നു.

“ഇന്നു കാണാൻ കഴിയില്ല…”

“എനിയ്ക്കൊന്നു
കണ്ടാല്‍ മതി”

“കാണാനാവില്ല, ഒരു വിശിഷ്ടാതിഥിയുണ്ട്‌”

“ആരാണ്‌ ?”

“ക്ഷമിക്കണം സാര്‍…………..
എനിയ്ക്കറിയില്ല”

അവള്‍ പെട്ടെന്ന്‌
മുറിയിലേയ്ക്ക്‌ കയറി.

“ഒരു
നിമിഷം……എനിയ്ക്കൊന്നു കണ്ടാല്‍ മാത്രം മതി……..”

അവന്റെ സ്വരം ലേശം ഉറച്ചു.

പെണ്‍കുട്ടി തിരിഞ്ഞുനിന്നു.
സംശയത്തോടെ അവനെ നോക്കി.

“നില്‍ക്കു.
ഞാനൊരിക്കല്‍ക്കൂടി ശ്രമിയ്ക്കാം…”

അവള്‍ പോയി മറ്റൊരു സ്ത്രീയെക്കൂടി
കൂട്ടിയാണ്‌ വന്നത്‌.

“താങ്കള്‍ ആരാണ്‌ ?
എന്തുവേണം ?”

“സുബ്ബമ്മ ഇവിടെയുണ്ട്‌.
എനിയ്ക്കു കാണണം”.

“ഇന്നു കാണാനാവില്ല. അവള്‍
സ്വാമി ദേവ്രവതന്റെ ആതിഥേയയാണ്‌”

സിദ്ധാര്‍ത്ഥന് ഞെട്ടല്‍
അനുഭവപ്പെട്ടില്ല……..അവന്റെ നിഗമനങ്ങള്‍ ശരിയാകുന്നതു പോലെ തോന്നി.

സുബ്ബമ്മ കഥാപാത്രമാവുകയാണ്‌.

അവളുടെ വലിയ
കണ്ണുകളും……….നേരിയ കറുപ്പു കലര്‍ന്ന നിറവും……….

അതെ,

അവള്‍ സുന്ദരിയായ ദേവദാസി
തന്നെ.

ഇരുണ്ട വരാന്തയിലൂടെ തിരിച്ചു
നടക്കുമ്പോള്‍ അവന്‍ ശ്രദ്ധിച്ചു. വാതില്‍ പഴുതുകളിലൂടെ വീണിരുന്ന പല വെളിച്ച
തുണ്ടുകളും മാഞ്ഞിരിയ്ക്കുന്നു.

@@@@@@