നിയമം കണ്ണു കുത്തുന്നു.

നിയമം കണ്ണു കുത്തുന്നു,

കാഴ്ച കെടുത്തുന്നു,

പ്രിയ ദൃശ്യങ്ങളന്യമാകുന്നു.

നിയമം കാതു കൊട്ടുന്നു,

ശ്രവണം ഹനിക്കുന്നു,

മധു സ്വനികൾ നഷ്ടമാകുന്നു.

നിയമം നാവറുക്കുന്നു,

വാക്കെടുക്കുന്നു,

രുചികൾ, മൊഴികൾ മൃതമാകുന്നു.

നിയമം കയ്യരിയുന്നു,

പ്രവൃത്തി മുട്ടുന്നു,

മമ സ്വദനം തീരുന്നു.

നിയമം കാലൊടിക്കുന്നു,

വഴി മുട്ടുന്നു,

ജീവനിരുളിൽ ഒടുങ്ങുന്നു.

പേനായ്ക്കൾ ഉടൽ കീറി

രുധിരം നുണയുമ്പോൾ

നിയമം സുഖനിദ്ര കൊള്ളുന്നു.

* ഓർമ്മയിൽ: സ്ത്രീ-ദലിത്‌-ദരിദ്ര പീഡനങ്ങൾ, തെരുവുനായ്ക്കൾ.




രാമന്റെ വിലാപം

വിജയകുമാര്‍ കളരിക്കല്‍
സീതെ, നിന്നെ അറിയുന്നു ഞാന്‍,
നിന്നിലെ വേനലും
നിന്നിലെ വര്‍ഷവും
ശൈത്യവും ഹേമന്ത
നിന്‍ തപ്തരാഗങ്ങളും

ഞാന്‍ അറിയുന്നു.

നീ പിറന്നതും,

നീ വളര്‍ന്നതും,

പൂവായ്‌ വിടര്‍ന്നതും,
പൊന്‍പരാഗമായ്‌

വിണ്ണില്‍ നിറഞ്ഞതും

എനിക്ക്‌ വേണ്ടിയായിരുന്നു –
കാരണം;

നീ സീതയാണ്‌,

ഞാന്‍ രാമനും.

നീ സ്ര്രീയാണ്‌,

ഞാന്‍ പുരുഷനും.

നീയും ഞാനുമാണീ

മണ്ണും വിണ്ണും
നക്ഷ്ര്രജാലങ്ങളും
ചന്ദ്രലോകങ്ങളും
സപ്തസ്വരങ്ങളും
മുക്തമോഹങ്ങളും

ആദിയില്‍ വചനമായതും,
അന്ത്യം അനന്തമായതും……
എന്നിട്ടും,

ചെങ്കോല്‍ കയ്യിലമരവെ,
രത്നസിംഹാസനം മുന്നില്‍ തിളങ്ങവെ
വിസ്മരിച്ചു നിന്നെ-

കാരണം;

ഞാന്‍ രാമനായിരുന്നു,

രാമന്‍ ക്ഷത്രിയനായിരുന്നു,
ക്ഷ്വാത്രമെന്‍ കര്‍മ്മമായിരുന്നു,

അന്നമായിരുന്നു.

ഞാന്‍ പിറന്നതും

ഞാന്‍ വളര്‍ന്നതും

എന്റെ ദേഹവും ദാനമായിരുന്നു.
എന്റെ സ്വപ്നങ്ങളു-

മെന്റെ മോഹങ്ങളും

ഞാന്‍ വളര്‍ത്തിയ തത്തയും കൂട്ടിലായിരുന്നു.

തപ്പ്‌ ;

ദശരഥ പുത്രനായതും,

അയോദ്ധ്യ തന്നില്‍ വളര്‍ന്നതും,

രാജഭോഗങ്ങളും,

ഗോപ്യഭോഗങ്ങളും

നുകര്‍ന്ന രസിച്ചതും………….

സ്വപ്നം ;

്രനഞ്ചങ്ങളെപ്പോല്‍ ശൂന്യമാംമാനത്ത്‌

പാറിക്കളിപ്പാനും

മധുവുണ്ട്‌, ഫലമുണ്ട്‌ കാനനമദ്ധ്യത്തി-

ലോടിനടപ്പാനും,

കൊക്കുരുമ്മി, ചിറകുരുമ്മി, വിങ്ങും മനസ്സിന്ന്‌

ചൂടു പകരാനും,

നഗരിപ്പുറങ്ങളില്‍ വാഴുന്ന മക്കളില്‍

കാടിന്റെ മക്കളില്‍ ഞാന്‍ കണ്ട,

ജീവന്റെ ഉപ്പും മധുരവും നുകരാനും-

പക്ഷ,

എന്റെ കിനാവുകള്‍

പൂവായ്‌ വിരിഞ്ഞില്ല,

എന്റെ പനഠതത്ത വിണ്ണില്‍ പഠന്നില്ല,

കാരണം;

ഞാന്‍ രാമനായിരുന്നു,

രാമനെന്നാല്‍ രാജാവെന്നാകുന്നു.
ഒമമമമ




രാജാവ്

അങ്ങ്‌ രാജാവായിരുന്നു
രക്തസിംഹാസനവും
ചെങ്കോലുമില്ലാതെ –

യങ്ങൊരു രാജാവായിരുന്നു

തെരുവുകള്‍തോറും
പ്രജകള്‍തന്‍ ചോറുണ്ട്‌

എത്രനാളെത്രനാള്‍ അങ്ങുപാര്‍ത്തു!

അന്നങ്ങ

ശത്രുവിൻ  കീശയില്‍
പെട്ടൊരിമണ്ണിനെ,

പെണ്ണിനെ

മുക്തയാക്കാനുള്ള പാടിലായിരുന്നു.
വിക്കുന്ന വാക്കളില്‍
കത്തുന്നൊരഗ്നിയാല്‍,

കോറുന്ന വരകളില്‍

കാളുന്ന സൂര്യനായ്‌,

ഞങ്ങളുടെ

സിരകളില്‍ ജ്വാലയായ്‌

ബോധിയില്‍ കനലായ്‌

സ്വപ്നമായ്‌

ഒരു നാള്‍ വരുമങ്ങ്‌ രാജനായ്‌,
അന്നാള്‍,
കത്തും വയര്‍നിറച്ചുണ്ണാമെന്നോര്‍ത്തും,
മഴയത്തു കുതിരാതെ,

വെയിലത്ത്‌ പൊള്ളാതൊരു-
കൂരയിലുറങ്ങാമെന്നോര്‍ത്തും
എത്രനാള്‍, എത്രനാള്‍ കാത്തു ഞങ്ങള്‍ !
മുക്തയാക്കപ്പെട്ടൊരിപെണ്ണിന്നൊരു പാട്‌ ഭൈമീകാമുകര്‍ലിമുന്നിലെത്തി –
യെന്നിട്ടമങ്ങൊരു ക്ഷത്രിയനാവാതെ

പ്രജകള്‍തന്‍ കൂരയില്‍ പാത്തിരുന്നു.

അന്നു ഞങ്ങളോതി,

ഒട്ടിയ കവിളുകളും
കുഴിഞ്ഞ കണ്ണുകളുമുള്ള
അസ്ഥിക്കോലങ്ങളായിരുന്നെങ്കിലും,
ഞങ്ങടസ്ഥികള്‍ പൂത്തുനിന്നകാലം,
രക്തം, ജ്വാലയാല്‍ ലാവയായിരുന്നകാലം,
വാളേന്തി, മഴുവേന്തി,

ഉടലെടുത്ത്‌, നിനമൊഴുക്കി

കോട്ടകള്‍ നേടുവാന്‍…………………..

പക്ഷെ, അങ്ങ്‌ വാക്കളില്‍,
വരികളില്‍

സമരമായ്‌

കൂരകള്‍ക്കുള്ളെ പാര്‍ത്തിരുന്നു.
വേഴാമ്പല്‍ നാവിന്നൊരു തുള്ളിനീര്‍

പോലൊരുനാളിലങ്ങും രാജനായി,
സ്വപ്നമാമരം

പൂവിടും, കായ് വരും

തേന്‍പഴം കൊഴിയും നാള്‍ പാര്‍ത്തു
വ്യക്ഷ ചുവട്ടില്‍ കാത്തിരുന്നു.
ഞങ്ങളുടെ

പൂക്കാത്ത വസന്തവും,

വര്‍ഷവും,

വേനലും പോകവെ

വ്യര്‍ത്ഥമായ്‌ മോഹങ്ങള്‍;

നീര്‍ക്കുമിള്‍ പോലെ തകര്‍ന്നു പോയി

എന്നിട്ടും അങ്ങിന്നും രാജാവാകുന്നു,
വാക്കളിന്‍ ശക്തിയില്‍,
വരകളിന്‍ യുക്തിയില്‍

അങ്ങിന്നും രാജാവാകുന്നു.

ഇനിയും പുലരുമോ ഞങ്ങടെ പകലവന്‍,
ചെങ്കതിര്‍ ഞങ്ങടെ കണ്‍കളില്‍ അഗ്നിയായ്‌,
സിരകളില്‍ ലാവയായ്‌ പടരുമോ…
ഇനിയും വിരിയുമോ

ഞങ്ങടെ പൂവുകള്‍

നറുമണം നേടുവാന്‍,

മധുവുണ്ട്‌, മലര്‍ചൂടാനൊരു
മഠഗള സുദിനം വന്നീടുമോ?


 




രാധ = സ്നേഹം

നീയെന്നെ മറന്നുവോ രാധേ ?

പിച്ച വച്ചുയര്‍ന്നൊരെന്‍ കയ്യില്‍
വിരല്‍ തന്നു,

വിരലിന്റെ തുമ്പത്തു തൂക്കി

പിറകെ നടത്തി,
ഇടവഴികളിലുരുളാതെ,

പാടത്തു വീഴാതെ,

ഇടവഴികള്‍ തോറുമേ,

വരമ്പുകള്‍ തോറുമേ

എന്നയും മേച്ചു നടന്നു നീ, രാധേ……

പേക്കിനാരാക്കളില്‍
ഞെട്ടിപ്പിടയവെ,
മാറോടു ചേര്‍ത്തെന്നില്‍
സാന്ത്വനമായതും,
വിഹ്വല സന്ധ്യയില്‍
തപ്പിത്തടയവെ,

കയ്യില്‍ വടിയേകി

നീ മാര്‍ഗമായതും,
കത്തും ദിനങ്ങളില്‍
ഉരുകിയൊലിയ്ക്കവെ,
ഹേമന്തമായെന്നില്‍
മൂടിപ്പുതഞ്ഞതും

നീ മറന്നുവോ, രാധേ…..?

ചിറകുകള്‍ മുറ്റിത്തഴച്ചോരുച്ചയില്‍
നിന്നെ പിരിഞ്ഞു, പറന്നു ഞാന്‍,

തേടി ഞാന്‍, നേടി ഞാന്‍,
ഒരുപാടൊരുപാട്‌ കാതങ്ങള്‍ താണ്ടി ഞാന്‍,
കാണാത്ത തീരങ്ങള്‍,

നേടാത്ത മോഹങ്ങള്‍ ശേഷമില്ലെങ്കിലും
ഉള്‍ക്കാമ്പിലൊരു ചെറു നോവന

നിന്റെ സ്മരണകള്‍……….

എങ്ങു നീ, എങ്ങു നീ-

യെന്‍ പ്രിയരാഗമേ….?

തേടുന്നു നിന്നെ ഞാന്‍
വ്ൃയര്‍ത്ഥമാമെന്റെയീ സന്ധ്യയില്‍,
എങ്ങു പോയ്‌,

എങ്ങു പോയ്‌ നീയെന്റെ രാധേ..?

എന്‍ നിതൃരാക്കളിള്‍,

കര്‍ക്കിട രാക്കളിള്‍

എന്നുപ ബുദ്ധിയില്‍

പേനൃത്തമാടുന്നതെന്റെ മക്കള്‍,

വേട്ടയാടപ്പെട്ട്‌, പ്രേതമാക്കപ്പെട്ടെതെന്റെ മക്കള്‍.

ഇന്നലെ സന്ധ്യയില്‍.

കാര്‍ കൊണ്ട സന്ധ്യയില്‍,
കൂടണയാ പ്രാവെന്റെ പുത്രി,
കഴുകന്റെ കൊക്കിന്നിരയായി,

ഒരു പിടിത്തുവലായ്‌
കാറ്റത്തലഞ്ഞതെന്റെ പുത്രി.

മൂര്‍ത്തമാഠ വെട്ടത്തില്‍,
പകലിന്റെ വെട്ടത്തില്‍,

പാശിതന്‍ ഞാന്‍, എന്റെ മുന്നില്‍,
കുത്തിക്കീറപ്പെട്ടതെന്റെ പെണ്ണ്‌,
കാണികള്‍ കണ്ടില്ലെന്നോതി
ഭ്രാന്തയാക്കപ്പെട്ട്‌,
റോഡീലലയുവതെന്റെ പെണ്ണ്‌…

എങ്ങുപോയ്‌,

എങ്ങു പോയ്‌ നീയെന്റെ രാധേ….?
ഒരു നിത്യയുണ്മയായ്‌,

ഒരു ശക്തരാഗമായ്‌,

മാര്‍ഗ്ഗമായ, ശാന്തിയായ്‌, ഹേമന്തമായ്‌
നീയെന്നില്‍,

ഈ വിണ്ണില്‍ നിറയാത്തതെന്നതേ ?
എങ്ങു പോയ്‌,

എങ്ങു പോയ്‌ നീയെന്റെ രാധേ…?




പെണ്ണും കവിയും

പെണ്ണ്‌ കറുത്തിട്ട്‌,

പെണ്‍ മനം വെളുത്തിട്ട്‌
പെണ്‍ പൂവിതള്‍ തേടും
കവി മനം ചുവന്നിട്ട്‌
പെണ്ണ്‌ രാവായ്‌, പകലായ്‌,
കവി തൃസന്ധ്യയായ്‌.

പെണ്ണേ, നീയാണീമണ്ണും വിണ്ണും,
രൂപമാകുന്നതും, ഭാവമാകുന്നതും,
ഗാനമാകുന്നതും,രാഗമാകുന്നതും

പകലിന്റെ ഉച്ചിയില്‍ അഗ്നിയാകിന്നതും
അഗ്നിയില്‍ പുത്തതാം സത്യമാകുന്നതും
സത്യത്തിന്‍ കാമ്പായ നിതൃതയെന്നതും,
ഒടുവിന്റെ ഒടിവിലോ സിന്ധുവായ്തീര്‍ന്നതും
ഹിന്ദുവായ്‌, ഇന്ത്യയായ്‌ രൂപങ്ങള്‍ പൂണ്ടതും.

ഞാനോ ചുവന്നിട്ട്‌

മാനത്തിന്‍ മിഥ്യയായ്‌,

കണ്‍ക്കള്‍ക്ക്‌ വശ്യമായ്‌,

ഹൃത്തിനോ പഥ്യമായ്‌,

മണ്‍പുറ്റുപൊട്ടി വിടര്‍ന്നപ്പോള്‍ രാമനായ്‌,
വ്യാസനായ്‌ പാരില്‍ പടരവെ കൃഷ്ണനായ്‌,
ബുദ്ധനായ, ജൈനനായ്‌,
മുപ്പത്തിമുക്കോടി മായായ്‌……
സ്വാഗതമോതി വാതില്‍ തുറക്കവെ,
അതിഥിയായെത്തി ഞാന്‍

ക്രിസ്തുവായ്‌, മമ്മദായ്‌…….

പെണ്ണേ, നിന്‍മക്കള്‍ക്ക്‌

വര്‍ണ്ണം കൊടുത്തതും,
ബോധം കടുത്തതും
കോട്ടകള്‍ തീര്‍ത്തതും,
കൊത്തളം പണിതതും
ഞാനായിരുന്നു,

ഞാന്‍ കവിയായിരുന്നു.

പെണ്ണേ,നിന്‍ മക്കള്‍ക്ക്‌
ഖഡ്ഗം കൊടുത്തതും
ബാണം കൊടുത്തതും
ബാണത്തിന്‍ തുമ്പത്ത്‌
പേവീഷം ചേര്‍ത്തതും
ഞാനായിരുന്നു,

ഞാന്‍കവിയായിരുന്നു.

മാപ്പ്‌, മാപ്പ്‌, മാച്പ്‌……….

പെണ്ണേ, ഉണരുക, ഉണരുക, ഉണരുക,
ഉണര്‍ന്നീയുലകില്‍ അഗ്നിയായ്‌ പടരുക,
നീയാണ്‌ ശക്തിയും, സത്യവുംനീതിയും,

നീയാണ്‌ ലക്ഷ്യവും,മാര്‍ഗവും,മുക്തിയും..
(പെണ്ണ്‌: പ്രകൃതിയാണ്‌, ചൂഷണം ചെയ്യപ്പെടുന്ന ഈ സമൂഹമാണ്‌.
കവി : ഭാവനയാണ്‌, പ്രകൃതി
കനിഞ്ഞേകിയദാനമാണ്‌- എല്ലാ മത
സംഹിതകളും ആചാരാനുഷ്ടാനങ്ങളും
സ്മൃതികളും മോചനമാര്‍ളും ഉണ്ടാക്കിയത്‌
കവികളായിരുന്നു.)




പൊരുള്‍

എന്‍ മുന്നില്‍ ഇരുളാണ്‌
എന്‍ പിന്നില്‍ ഇരുളാണ്‌,
ദര്‍ശിപ്പതെല്ലാമിരുളാണ്‌,
ഞാനെന്നുമിരുളിന്റ പൊരുള്‍ തേടി-
യിരുളിന്റ മാറില്‍,
പുഴുവായി തുളയിട്ട്‌,
തുള പിന്നെ മടയാക്കി,
മടയ്ക്കുള്ളിലിന്നുമൊരു
ചെറു പുഴുവായിട്ടി-
രുളിന്റ പൊരുള്‍ തേടീട്ട-
ലയുന്നു വിഡ്ഡിയായ്‌,
അലയുന്നു ഭ്രാന്തനായ്‌.