ഇഡിപ്പസ്സ്‌

മാലിനി, മുപ്പത്തിമൂന്നു വയസ്സ്‌. ശ്രാമത്തിൽ നിന്നു വരുന്നു. കുന്നും മലകളും തോടും മേടുകളും വയലും വയല്‍വരമ്പുകളും അവള്‍ അറിഞ്ഞിട്ടുണ്ട്‌. തൊട്ടാവാടി മുള്ളും കുറുന്തോട്ടി വേരും കണ്ടിട്ടുണ്ട്‌. ചെത്തിയും ചെമ്പരത്തിയും അവളുടെ വേലിപ്പടര്‍പ്പുകളില്‍ ഉണ്ടായിരുന്നു. കുയില്‍ കൂവുന്നതും കുറുക്കന്‍ ഓരിയിടുന്നതും കേട്ടാല്‍ തിരിച്ചറിയും. പണ്ട്‌ പട്ടുപാവാടയും ജാക്കറ്റുമിട്ട്‌ പാടവരമ്പത്തുകൂടി ഓടിക്കളിച്ച്‌ ചേറാക്കിയതിന്‌ അമ്മ അവളെ തല്ലിയിട്ടുണ്ട്‌. കുഞ്ഞടുക്കളയിലെ ഇടുങ്ങിയ അടുപ്പില്‍ ചുള്ളിക്കമ്പുകള്‍ വച്ച്‌ തീ കൂട്ടി ഈതിയൂതി കത്തിച്ച്‌ കട്ടന്‍ കാപ്പി …

സന്ധ്യ

അവന്‍ പറഞ്ഞു. “പെണ്ണെ നീയെന്‍ ജീവന്റെ ജീവനാണ്‌, ശ്വാസമണണ്‍്‌, സ്വപ്തമാണ്‌. മയക്കുന്ന മായയണണ്‍, സത്യമാണ്‌. എന്റെ ധ്യാനത്തിന്റ മാധ്യമമാണ്‌, ക്ഷേത്ര സന്നിധിയില്‍ മിഴപൂട്ടിനില്‍കെ ദേവിയുടെ മുഖഛായയിലേക്ക്‌ പടര്‍ന്നു കയറുകയാണ്‌… “എന്റെ രോമകൂപങ്ങളിലൂടെ സിരകളിലേക്ക്‌, ശരീരമാകെ, ബോധമാകെ നിറഞ്ഞ്‌…നിറഞ്ഞ്‌…… “നിന്നെ സ്പര്‍ശിക്കുമ്പോള്‍, നിന്നെ മുകരുമ്പോല്‍, നിന്നിലലിയുമ്പോള്‍ ഞാനില്ലാതകുന്നു….. നീയില്ലാതാകുന്നു…… നമ്മളില്ലാതയിട്ട്‌ ഒന്നു മാത്രം ശേഷിക്കുന്നു… -നീയില്ലാതെനിക്ക്‌ ജീവിക്കാന്‍ കഴിയതെയായിരിക്കുന്നു… അവളോ, അവനോടൊത്ത്‌ എവിടയെല്ലാമോ യത്ര ചെയ്തു, പല പല ദേശങ്ങളിലൂടെ, സംസ്‌കാരങ്ങളിലൂടെ, …

സാജയുടെ തിരോധാന ശേഷം

സാജയുടെ തിരോധാനം ആദ്യം ഗ്രഹിച്ചത്‌ അവളുടെ അമ്മയാണ്‌, പത്മജ. അവള്‍ എന്നും സ്‌ക്കൂള്‍ കഴിഞ്ഞ്‌ അഞ്ചരക്കും ആറിനും ഇട്‌ ക്കാണ്‌ വീട്ടില്‍ എത്തുന്നത്‌. അതേ സമയത്ത്‌ ഗ്രാമത്തില്‍ എത്തുന്ന ഒരു ബസ്സുണ്ട്‌. ഇപ്പോള്‍ ആറു മണി കഴിഞ്ഞ സ്ഥിതിക്ക്‌ വണ്ടിവരികയും ആളുകളെ ഇറക്കിപ്പോവുകയും ചെയ്തിരിയ്ക്കണം. പത്മജ അടുക്കളപ്പണിയുടെ തിരക്കിലായിരുന്നു. ആറുമണി കഴി ഞ്ഞിട്ടും, മകള്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും ആദ്യം ഒന്നും ശ്രദ്ധിക്കുകയുണ്ടായില്ല. രണ്ടോ മൂന്നോ, (്രാവശ്യം സാജയുടെ വളര്‍ത്തുന്ന …

മൃഗീയത

മൃഗീയത വിജയകുമാര്‍ കളരിക്കല്‍ പണ്ട്‌, കാല്പനിക യുഗത്ത്‌. സ്വപ്നരാജ്യത്തെ രാജാവിന്‌ രാത്രിയില്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ ഒരു മോഹമുണ്ടായി. തന്റെ പേരിലും ഒരു ഉപനിഷത്‌ വേണം, കുറെ പുകഴ്ത്ത്‌ പാട്ടുകളും, കുറഞ്ഞത്‌ ഒരുമഹാകാ വ്യവും കുറെ വേദ ഭാഗങ്ങളും. പിന്നെ അന്വേഷണമായി. ഒരു ദിവസം പ്രധാന മന്ത്രിപുംഗവന്‍അറിയിച്ചു.നമ്മുടെരാജ്യത്തെവടവൃക്ഷച്ചുവട്ടില്‍ ജഡയും നരയും ഭസ്മക്കുറിയുമായിട്ട്‌ ഒരു ഭിക്ഷാം ദേഹി മുനിവര്യന്‍ എത്തിയിട്ടുണ്ടെന്ന്‌. ഒട്ടും വൈകാതെ രാജാവ്‌ വേഷഭൂഷാദികളൊക്കെ അണിഞ്ഞ്‌ കാട്ടില്‍ വേട്ടക്കു പോകുന്ന ഒരുക്കങ്ങളോടെ മുനി …

ഒരു മോഷണവും കുറെ മുറിവുകളും

വിജയകുമാര്‍ കളരിക്കല്‍ ഇപ്പോഴും മനോമുകുരത്തില്‍ തെളിഞ്ഞു നില്‍ക്കുകയാണ്‌, അവളുടെ രൂപം. വെണ്ണക്കല്ലില്‍ തീര്‍ത്ത ശില്പംപോലെ, യവനസുന്ദരിയുടേതു പോലെ…….. സമൃദ്ധമായ കേശം ഷാമ്പു തേച്ച്‌ ചെമ്പിച്ചിട്ടല്ല, കാച്ചെണ്ണയുടെ മണവുമായി കറുകറുത്തത്‌, ഒതുക്കികെട്ടാതെ പിറകില്‍ കല്ലേോലജാലം പോലെ…….. ഇടതിങ്ങിയപുരികം നന്നെ കറുത്തത്‌ തന്നെയാണ്‌, കൃഷ്ണമണികള്‍ ലേശം പീത വര്‍ണ്ണമായിട്ട്‌ ……………… ആ ചിരി, എത്രയോ (പാവശ്യം മനസ്സിനെ കൊളുത്തിവലിച്ച്‌ ചുണ്ടലില്‍ തൂക്കി ആട്ടി രസിച്ചിരക്കുന്നു. ഒരു വര്‍ഷമായിട്ടുള്ള സ്ഥിരം സന്ദര്‍ശകയാണവള്‍, മാസത്തിലെ മൂന്നാമത്തെ …

ഒരു മരണാനന്തര റിയലിറ്റി ഷോ

വിജയകുമാര്‍ കളരിക്കല്‍ ബേക്കറിക്കടക്കാരന്‍ ബാലന്‍ വാര്‍ത്ത കാണുകയാണ്‌. കവലയിലെ ചെറിയകടയില്‍ അയാള്‍ സെയില്‍സ്മാനും മാനേജരും മുതലാളി യുമൊക്കെയാണ്‌. തിരക്കൊഴിഞ്ഞ നേരം, കടുപ്പം കൂടിയ ചൂടുള്ളൊരു ചായ ആയാളുടെ ഇടതു കൈയിലുണ്ട്‌ …… കണ്ടൂതുടങ്ങിയതു ചെറിയൊരു നഗരത്തിന്റെ ദൃശ്യങ്ങളാണ്‌, മലയാളക്കരയില്‍ തന്നെ…. മൂന്നും കൂടിയ കവല, കട കമ്പോളങ്ങള്‍, അധികം വീതി കൂടാത്ത ടാര്‍ വഴി…..പഴയ കടകള്‍ വീതി കൂടാന്‍ സമ്മതിക്കാതെ പതുങ്ങിയിരിക്കും പോലെ…. ദൈവമേ, ഈ കടകള്‍, ഈ റോഡ്‌ …

ചേരികൾ

ചേരികൾ ചേരികൾ തരം തിരിച്ച്‌ ഭരിക്കണമെന്നാണ്‌ നേതാക്കൾ പറയുന്നത്‌ ശിഷ്യർ വളർന്ന് നേതാക്കള്‍ ആയിക്കഴിഞ്ഞ സ്ഥിതിക്ക്‌ നിലനില്‍ക്കാന്‍ ഇടം വേണ്ടേ…   ഓരോ ചേരികൾക്കും ഓരോ നിറങ്ങളും മണങ്ങളും രുചികളുമാണുള്ളത്‌. ഒരുമിച്ചു നിന്നാൽ സങ്കരയിനങ്ങൾ പിറക്കും. സങ്കരയിനങ്ങൾ ഏതു ചേരിയിൽ നില്ക്കുമെന്നറിയാതെ, നില്ക്കണമെന്നറിയാതെ കുഴയ്ക്കുന്ന പ്രശ്നങ്ങളാണ്. പരിണതഫലം നിർവ്വചിക്കാനാകാതെയാകും…… കേട്ടവർ, കേട്ടവർ തിരിഞ് ഓരോചേരികളിൽ അടയിരിക്കാൻ തുടങ്ങി…..പട്ടികൾ ഒരു ചേരിയിലും, കുറുക്കൻ മറ്റൊരു ചേരിയിലും ഒരു കുയിലും മയിലും വേറെ വേറെ …

നാസര്‍ തിരിച്ചു വന്നില്ല

സംഭവ്യ കഥ ഈറനാര്‍ന്നൊരു പ്രഭാതത്തിലാണ്‌ രാജേഷ്‌ വീടിന്റെ മുന്നിലെ വഴിയില്‍, ബൈക്കില്‍ നിന്നും ഇറങ്ങാതെ ചോദിച്ചത്‌. “നാസര്‍ വന്നില്ലല്ലോ…അല്ലേ…?” “ഇല്ല?” നാസറിന്റെ ഉമ്മയാണകത്തു നിന്നും പറഞ്ഞത്‌. ശേഷം അവര്‍ പുറത്തേക്ക്‌ വന്നു. നന്നെ ക്ഷീണിച്ച ഒരു സ്ത്രീ… നിറം മങ്ങിയ നൈറ്റി… “അല്ല…രാജേഷ്‌ എപ്പ വന്നു.. അവന്‍ നിന്റെ കൂടെയങള്ലെ പോന്നത്‌…” “ഉവ്വ്‌… ഞാനവനെ അവിടെ ഇറക്കിയിട്ട്‌ കാത്തുനിന്നു, പത്തു മണിവരെ… പത്തുമണിക്കവന്‍ വിളിച്ചു പറഞ്ഞു താമസ്സിച്ചേ വരുവൊള്ളു, എന്നോടു …

അച്ഛന്റെ ബ്ലോഗന മകന്‍ വായിക്കുന്നു

വിജയകുമാര്‍ കളരിക്കല്‍ ഇതെന്റെ ഗ്രാമം. വിളയാല്‍. ഞാന്‍ വിളയാല്‍ പുത്തന്‍പുരക്കല്‍ പൌലോസ്‌ എന്ന ചെറിയപള്ളി ഇടവകക്കാരന്‍. നാട്ടുകാര്‍ എന്നെ പൌലോ എന്നു വിളിക്കുന്നു. ഇക്കഥ തുടങ്ങുന്നത്‌ ഇന്നല്ല, നാലു പതിറ്റഠുകള്‍ക്ക്‌ മുമ്പാണ്‌. ഗ്രാമത്തിന്റെ നടുവിലൂടെ ടാര്‍ ചെയ്യാത്ത ഒരു പഞ്ചായത്ത്‌ വഴിയു അതിലെ ഓടുന്ന പ്രധാന വാഹനം ഒരു കാളവിയാണ്‌. ഓടിച്ചിരുന്നത്‌ കുഞ്ഞിക്കേള. പിന്നെ കൈവിരലില്‍ എണ്ണാവുന്ന സൈക്കിളുകള്‍. ബാക്കിയെല്ലാ വരും കാല്‍ നടക്കാരാണ്‌. ഗ്രാമത്തിന്റെ ഉള്‍ക്കാമ്പുകളില്‍ നിന്നും വഴിയിലെത്താന്‍ …

സ്നേഹലത

വിജയകുമാര്‍ കളരിക്കല്‍ അയാള്‍ക്ക്‌ വേട്ടയാടപ്പെടുന്നവന്റെ മുഖമാണ്‌. കണ്ണുകള്‍ക്ക്‌ ലേശം ചുവപ്പ്‌ നിറമാണ്‌. മൂന്നോ നാലോ ദിവസമായി ഷേവ്‌ ചെയ്തിട്ടില്ല. ചെമ്പിച്ച മുടി. മുഷിഞ്ഞ വസ്ത്രം. പ്രഭാതത്തിന്‌ നല്ല തണുപ്പാണ്‌. മകര പിറവിക്ക്‌ ദിവസങ്ങളേയുള്ളു. പിറവി കാണാന്‍ ഒരുമ്പെടുന്ന അയ്യപ്പഭക്തരുടെ ശരണം വിളികള്‍ യാത്ര യില്‍ പലയിടത്തും അയാള്‍ കേട്ടത്‌ ഒര്‍മ്മിച്ചു. ഈ വഴിയിലൂടെ അയാള്‍ ആദ്യമാണ്‌. കറുത്ത വാഗ്നര്‍ കഴുകിയിട്ട്‌ മുന്നു നാലു ദിവസമായിരിക്കുന്നു. പ ദുറമാകെ പൊടിപിടിച്ച്‌, മഞ്ഞുതുള്ളികള്‍ …

Back to Top