ഒരു കോർപ്പറേറ്റ് രാഷ്ട്രീയ നോവൽ

(പ്രശംസ്ത നിരൂപകൻ ശ്രീ കടാതി ഷാജി കേട്ടഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ എന്ന നോവലിനെക്കുറിച്ച്
2017 ഡിസംബർ 17-ലെ വീക്ഷണം ആഴ്ചപ്പതിപ്പിൽ എഴുതുന്നു.)

സ്വതന്ത്രവും വൈയക്തികവുമായ ജീവിത നിലപാടുകളെ ഭയരഹിതമായി കാലത്തിന്റെ നേരനുഭവങ്ങളോട്‌ ബന്ധിപ്പിക്കുന്ന നോവലെന്ന വിശേഷണത്തോടെ വായനാ സമുഹത്തിനു മുന്നിലെത്തിയ വിജയകുമാർ കുളരിക്കലിന്റെ കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ, കാരൂർ സ്മാരക നോവൽ പുരസ്ക്കാരത്തിൽ പ്രത്യേക പരാമർശത്തിന്അർഹമായ പുസ്തകമാണ്‌. ഒരകാലമൃതന്റെ സ്മരണിക എന്ന നോവലിലൂടെ എഴുത്തുലോകത്ത്‌ ശ്രദ്ധേയനായ വിജയകുമാർ കളരിക്കൽ ആരാണ്‌ ഹിന്ദു (പഠനം), രാവുകൾ പകലുകൾ (നോവൽ), ചിത്രശാല
(നോവൽ) എന്നീ ഗ്രന്ഥങ്ങളും അമ്പതിലേറെ കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കേട്ടെഴുത്ത്‌ സാഹിത്യം മലയാളത്തിൽ സജീവമാകുകയാണ്‌. എന്നു പറഞ്ഞാൽ സിനിമാ താരങ്ങൾ, രാഷ്ട്രിയ നേതാക്കൾ. വ്യവസായ പ്രമുഖർ, തെരുവിൽ ശരീരം വിൽക്കുന്നവർ, കള്ളന്മാർ, സമൂഹത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ക്രിമിനൽസ് ഉൾപ്പടെ സാഹിത്യത്തിന്റെ വിസ്തൃത ലോകത്തു നിന്നും ബഹുദൂരം അകന്നു നിൽക്കുന്നവർക്ക്, ജീവിതത്തിന്റെ ഉയർച്ചയുടെ ഏറ്റവും മികച്ച സമയത്ത്‌ സ്വന്തം ജീവിതം അടയാളപ്പെടുത്തി വയ്ക്കണമെന്നു തോന്നും. അതാത്‌ മേഖലയുടെ ചരിത്രത്തിൽ ഇടം നേടുക എന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ട്‌. അതുവഴി പൊതു സമൂഹത്തിൽ അന്തസ്സാർന്ന സ്ഥാനം നേടുക – അതോടെ ജീവിതം തന്നെ മാറ്റിമറിക്കപ്പെടും. പക്ഷെ സംഭവ ബഹുലവും വൈവിദ്ധ്യ പൂർണ്ണവുമായ സ്വന്തം ജീവിതത്തെ തലമുടിനാരിഴ കീറി ഒഴിവാക്കേണ്ടതിനെ ഒഴിവാക്കിയും മേന്മ വർദ്ധിപ്പിക്കുന്നതിന്‌ വേണ്ടതായ വിഭവങ്ങളെ സൃഷ്ടിച്ചെടുത്തും ചേരുംപടി ചേർത്തും ഒരു ജീവിതത്തെ മെനഞ്ഞെടുക്കാനാവശ്യമായ ഭാഷാജ്ഞാനവും എഴുത്തു ശൈലിയും ഇല്ലെന്നറിയുമ്പോഴാണ്‌ കേട്ടെഴുത്തുകാർ ആവശ്യമായി വരുന്നത്‌. അങ്ങനെ വരുന്ന കേട്ടെഴുത്തുകാരന് ജീവിതാനുഭവങ്ങൾ പറഞ്ഞു കൊടുത്താൽ മതി. വർണ്ണങ്ങളും സുഗന്ധങ്ങളും അന്തസ്സും ആഭിജാത്യവും കൃത്യമായ അളവിൽ ചേർത്ത് കാലാതിവർത്തിയായ ആത്മകഥ പിറവി കൊള്ളുന്നു. അതോടെ കേട്ടെഴുത്തുകാരൻ അപ്രസക്തനാകുന്നു. എഴുത്തിന്റെ, കേട്ടെഴുത്തിന്റെ
പശ്ചാത്തലത്തിൽ പ്രകാശം പരത്തുന്ന ഒരു നോവലെഴുത്തിന്റെ സാധ്യതകളിലേക്കാണ്‌ വിജയകുമാർ സർഗ്ഗാത്മകതയുടെ മിഴി വലയെറിയുന്നത്. വായനക്കാരെ ഒപ്പം ചേർക്കുന്നത്‌. ഇതൊരു എഴുത്തു ശൈലിയാണ്‌. നോവലിന്റെ ഒന്നാമത്തെ പദം മുതൽ അവസാനത്തെ പദം വരെ വായനക്കാർ ഒപ്പം നിൽക്കുന്നുണ്ട്‌. ഒരാൾ പോലും കഥയെഴുത്തുകാരന്റെ സഞ്ചാര പാതയിൽനിന്നും വഴുതി പോകുന്നില്ല.

നേരെ കഥയുടെ പരിസരത്തേക്ക്‌ ഈഷ്മള സുഗന്ധത്തോടെ വായനാ സമൂഹത്തിനു പ്രവേശനം നൽകുന്ന നോവലിസ്റ്റ്‌ കേട്ടെഴുത്തുകാരന്റെ തൊഴില്‍ ലഭിക്കുന്നതിനുള്ള മുഖാമുഖ പരീക്ഷണത്തിന്‌ പോകുന്ന സുദേവിനെയും

സഹയാത്രികയും സഹജീവിതകാരിയായി മാറുകയും ചെയ്യുന്ന നിവേദിതയെയും പരിചയപ്പെടുത്തുന്നു. കാഴ്ചകളും ദൃശ്യങ്ങളും അനന്തവീഥിയിലുടെ മുന്നോട്ടു പോകുമ്പോൾ “ഇതൊന്നും പഠിക്കാനോ പഠിപ്പിക്കാനോ വേണ്ടിയല്ലെന്നും മണ്ണും പെണ്ണും തീറ്റയും പണവുമാണ്‌ ലക്ഷ്യം, അതാണ്‌ കോർപ്പറേറ്റുകാലത്തെ ജീവിതം. സമൂഹത്തിലെ മഹാഭൂരിപക്ഷം ജനത്തിനും തീർത്തും അജ്ഞാതമാണ്‌ കോർപ്പറേറ്റിനകത്തെ ജീവിതവും, അവരെ ചുറ്റിപറ്റി ദിവസങ്ങൾ തള്ളി
നീക്കുന്നവരുടെ ജീവിതവും.  ഈ ജീവിതം പകർത്തുകയാണ്‌ കേട്ടെഴുത്തുകാരന്റെ
ഒളിക്കാഴ്ചകൾ. ഇതിന്റെ തെളിമയ്ക്ക്‌ ചിന്തകളെ കാഴ്ചകളുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്‌. കാഴ്ച വികലമാണെങ്കിൾ ചിന്തകളും വികലമാകും. വികലമല്ലാത്ത ചിന്തകളും വികലമല്ലാത്ത കാഴ്ചകളും അകം കണ്ണുകൊണ്ടുള്ള കാഴ്ചയുമാണ്കേട്ടെഴുത്തുകാരന്വേണ്ടത്‌. ഉൾമിഴി കൊണ്ടുള്ള കാഴ്ചകൾ. ഇതാണ് നോവല്പറയുന്ന രാഷ്ട്രീയം,കോർപ്പറേറ്റ്രാഷ്ട്രിയം.

ഒരു കോർപ്പറേറ്റ്‌ ഭീമന്റ ജീവിതം പകർത്തിഎഴുതുക എന്നതാണ്‌ സുദേവിന്റെ ജോലി, ഉത്തരവാദിത്വം. അതിനു വേണ്ടി സ്വർഗ്ഗീയ സമാനമായ സൌകര്യങ്ങളും കനത്ത ശബളവും ആവശ്യത്തിന്‌ സ്വാതന്ത്ര്യവും ലഭിക്കും. എഴുതേണ്ടത്‌ ലാസറലി രാജയുടെ സംഭവ ബഹുലമായ ജീവിത കഥയാണ്‌. ആരാണ്ഇയാൾ പെക്കൂലിയർ മാൻറിയലി ഫന്റാസ്റ്റിക്ക്സ്റ്റോറീസ്‌- ഫാന്റസിയും മിത്തോളജിയും മിക്സ് ചെയ്ത്എടുത്തൊരു അപൂർവ്വ ജന്മം. ലോകത്തുള്ള സകലമാന കോർപ്പറേറ്റു ഭീമന്മാർക്കും യോജിക്കുന്ന വിശേഷണങ്ങളുടെ നിർവ്വചനമാണിത്‌. ലാസറലി രാജ എന്ന നാമം മൂന്നു നാമങ്ങളുടെ സംയോഗമാണ്‌. ലാസറലിരാജ, ക്രിസ്ത്യൻ മുസ്ലീം ഹിന്ദു. ലാസറലി രാജ മൂന്നു മതങ്ങളുടെയും വിസ്മയ സംയോഗം മത സൌഹാർദ്ദത്തിന്റെ ഏകശില ഗോപുര സ്മാരകം. കോർപ്പറേറ്റ്രാഷ്ട്രീയത്തിന്റെ ഉള്ളിടങ്ങളിലെ ഒളിക്കാഴ്ചകളിലൂടെയാണ്വിജയകുമാർ കളരിക്കൽ വായനക്കാരെ ഒപ്പം നിർത്തുന്നത്‌.

ലാസറലി രാജ എന്ന കോർപ്പറേറ്റ്‌ ഭീമൻ ബാല്യം, യൌവനം, ജോലി, ജീവിതം, വിവാഹം എല്ലാം മുൻ കൂട്ടി തയ്യാറാക്കി വച്ചിട്ടുണ്ട്‌. ആ വിവരങ്ങളെ ഭാഷയുടെ സുവർണ ചട്ടക്കൂട്ടിനകത്താക്കുക,
ഒരു ഉത്തമപുരുഷന്റെ ആത്മകഥ എഴുതുക അതാണ്‌  സുദേവിന്റെ ദൌത്യം. ആത്മകഥയിൽ കാലഘട്ടത്തിന്റെ ചരിത്രത്തിൽ നിന്നും ഒരു ഭാഗം ഉൾകൊള്ളണം. എന്നാലെ ചരിത്ര പുരുഷനാകാൻ കഴിയൂ. ചരിത്രത്തിൽ സ്ഥാനം ലഭിക്കൂ. അതായത്‌ ഒരു വ്യക്തിക്ക്‌ അനർഹമായ സ്ഥാനം ചരിത്രത്തിൽ നൽകുക. ഒരർത്ഥത്തിൽ ചരിത്രത്തെ അപ്രസക്തമാക്കലാണ്‌. ചരിത്രത്തെ മാറ്റി എഴുതലാണ്‌. കോർപ്പറേറ്റ്‌ സാമ്പത്തിക സാംസ്ക്കാരിക നയം പിന്തുടരുന്ന ഭരണ വർഗ്ഗവും ചെയ്യുന്നത്‌ ഇതു തന്നെയാണ്‌. തെറ്റായ ചരിത്രം രചിക്കുക.

ലാസറലി രാജയുടെ ജീവിതം അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി കേട്ടെഴുത്തുകാരൻ കണ്ടെത്തുന്ന ഒളിക്കാഴ്‌ചകളുടെ അത്ഭുതപ്പെടുത്തുന്ന ലോകത്തിലൂടെയാണ്‌ വായനക്കാർ കടന്നു പോകുന്നത്‌. ഈ കടന്നു പോകുന്നതിനിടയിൽ ഒരു പാരഗ്രാഫിനു മുന്നില്‍ ഒരു നിമിഷം രണ്ടാവർത്തി വായിക്കുന്നു. സുഖദേവ്‌, താങ്കൾ ഇന്നലെ കണ്ടത്‌ കേരളം ഭരിക്കുന്നവരൂടെ ഒരു മുഖമാണ്‌. ഇതുപോലെ വ്യത്യസ്തമായ ഒരുപാട്‌ മുഖങ്ങൾ കാണാനിരിക്കുന്നുണ്ട്‌ലാസറലി രാജയുമായി ബന്ധപ്പെട്ട്‌ ഞങ്ങൾ ശേഖരിച്ചിട്ടുള്ള കാര്യങ്ങൾ ഇതുപോലെ അല്ലങ്കിൽ ഇതിനെക്കാൾ തരംതാണ, വൃത്തിഹീനമായ പ്രതിലോമ പ്രവ്യർത്തികൾ, അഴിമതികൾ, നിയമ ലംഘനങ്ങൾ സ്വജനപക്ഷപാത പ്രവർത്തനങ്ങൾ, ധൂർത്തുകൾ… ഇതെല്ലാമാണ്‌ കേട്ടെഴുത്തുകാരൻ കാണുന്ന ഒളിക്കാഴ്ചകൾ.  ഇതിന്റെ വിസ്തൃത ലോകമാണ്‌ നോവൽ.

മലയാളത്തിലെ ആദ്യത്തെ
കോർപ്പറേറ്റ്
ലോകത്തിന്റെ ഉൾക്കാഴ്ചകൾ തുറന്നു തരുന്ന നോവലാണ്കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ എന്ന്അടയാളപ്പെടുത്തുന്നു. ഒപ്പം കോർപ്പറേറ്റു രാഷ്ട്രീയവും

പ്രസാധനം: സാഹിത്യ പ്രവർത്തക സഹകരണ സംഘം.

വില: 210 രൂപ.V P P ആയി ലഭിക്കുന്നതിന്  : 9544640240 എന്ന നമ്പറിൽ
വിലാസം വാട്ട് സാപ്പ് ചെയ്യുക.




അദ്ധ്യായം രണ്ട്‌

രണ്ട്

നീണ്ട യാത്രക്കിടയിൽ
സൌമ്യ ഒരക്ഷരം മിണ്ടുകയുണ്ടായില്ല.
ബസ്സിലെ സൈഡ്‌ സീററിൽ
പുറത്തേക്ക്‌
നോക്കിയിരുന്നു.
പിന്നിലേക്കു്‌ ഓടിയകലുന്ന
വൃക്ഷങ്ങളെ,
വീടുകളെ,
മനുഷ്യരെ
മൃഗങ്ങളെ,
ഒക്കെ കണ്ടു
കൊണ്ട്‌. കണ്ണുകളിലൂടെ ആയിരമാ
യിരം ദൃശ്യങ്ങൾ കടന്നു
പോയിട്ടും മുഖത്ത് യാതൊരുവിധ
ഭാവപ്രകടനങ്ങളും ഉണ്ടായലുമില്ല.  സൌമ്യയുടെ അടുത്തു തന്നെയായിരുന്ന
സലോമി, അവളെക്കുറിച്ചു മാത്രം ചിന്തിക്കുകയായിരുന്നു.
അവൾ പറഞ്ഞിട്ടുള്ള
കഥകളിലൂടെ ചെറുപ്പം മുതലുള്ള “സൌമ്യ
“യെ കാണുകയായി
രുന്നു.

വളരെ വലിയൊരു ഗെയ്‌ററ്‌, ഗെയററ്‌ കടന്നാൽ
ടെന്നീസ്‌
കോർട്ട്പോലെ വിശാലമായൊരു മുററം,
മുററ
ത്തിന്റെ പാർശ്വങ്ങൾ നിറയെ വർണ്ണച്ചെടികൾ,
മുററത്തെ
ഹരിതാഭയാക്കി പുല്ല് വളർത്തി വെട്ടി നിത്തിയിരിക്കുന്നു.
മുററത്തെ നടുവിലാക്കി അഭിമുഖമായി രണ്ട് ബംഗ്‌ളാവുകളും.
ഒന്നിൽ ജി.
ബി.നായരും
മറേറതിൽ ഫെർണെണ്ടസ്‌
മാത്യവും
പാർക്കുന്നു.
ജി.
ബി.
നായർ വളരെ പ്രശസ്‌തമായ
ചെമ്പ്
ശുദ്ധീകരണ കമ്പനിയുടെ ചെയർമാനും,
ഫെർണാണ്ടസ്‌
മാത്യു
കമ്പനിയയടെ മാനേജിംഗ്‌
ഡയറക്‌ടറും.

അവിടെ
മുററത്ത്‌
കളിക്കുന്ന,
രണ്ടു കുട്ടികൾ. നായരുടെ
മകൾ സൌമ്യ യയും ഫെർണാണ്ടസിന്റ മകൻ മാത്യുസും.

ആ മുററത്ത് തൊടിയിൽ ബംഗളാവുകളടെ അകങ്ങളിൽ
എഴും ഓടിനടന്ന്‌,
കളിച്ച് ചിരിച്ച് അവർ രണ്ടുപേരും
വളർന്നു വന്നു.

സൌമ്യയ്ക്ക് മാത്യുസിനെയും,

മാത്യൂസിന്‌ സൌമ്യയെയും,

എല്ലാ അർത്ഥങ്ങളിലും, എല്ലാ
മാനങ്ങളിലും അറിയാമാ
യിരുന്നു.
ആ അറിവിൽ പൂർണ്ണമായ മനസ്സോടെതന്നെ അവർ
ഒത്തു ജീവിക്കാമെന്ന്‌
തീരുമാനിക്കുകയായിരുന്നു

വിവരം അറിഞ്ഞപ്പോൾ ഫെർണാണ്ടസിനും
നായർക്കും
യാതൊരുവിധ എതിർപ്പുകളും ഉണ്ടായില്ല.
ഉണ്ടായില്ല,
എന്നു
മാത്രമല്പ വളരെ ഇഷ്ടവുമായിരുന്നു.
അവർക്ക് അതിനെപററി
ഒരു വീക്ഷണംകൂടി
ഉണ്ടായിരുന്നു. ഫെർണെണ്ട്സിന് മാത്യൂസ്‌
ഒററ മകനാണ്‌.
നായർക്ക് സൌമ്യയ്ക്ക്
താഴെ ഒരു മകനുണ്ടെ
ചിലും അവന് ബിസിനസ്സിനെക്കാളും താല്പര്യം ആതുരസേവ
നത്തോടായിരുന്നു.
അപ്പോൾ ഈ പുതിയ ബനധം അടുത്ത
തലമുറയിലും കമ്പനിയുടെ ഭരണം തങ്ങളുടെ കുടുംബങ്ങളുടെ
കൈവശം സുസ്ഥിരമാണെന്നതാണ്‌.

സൌമ്യ മാത്യൂസിന്റെ മുറിയിൽ
ചേക്കേറിയത്‌
വളരെ
ആരഭാടത്തോടെയാണ്.
രണ്ടു മതസ്ഥർ തമ്മിലുള്ള ബന്ധമാ
യിരുന്നതിനാൽ പത്രക്കാർ ഫീച്ചറുകളും എഴുതുകയുണ്ടായി;
സമൂഹം ആകെ മാററി
മറിക്കാൻ പോവുകയാണെന്നും, ജാതി
മത വ്യത്യാസങ്ങൾ ഇല്ലാതായി മനുഷ്യൻ നന്മയുടെ മാർഗത്തിൽ
ചരിക്കാൻ പോവുകയാണെന്നും,
അങ്ങിനെ ലോകരാഷ്ട്ര
ങ്ങൾക്ക്‌
നാം മാതൃകയാകാൻ പോവുകയാണെന്നും അവർ
പാടി പുകഴ്ത്തി.

പക്ഷെ, സൌമ്യയയടെ ജീവിതം
രണ്ടു തൊടികളടെ,
ടെന്നീസ്‌
കോർട്ടു പോലുള്ള മുററത്തിന്റെ രണ്ടു ബംഗ്ലാവുകളടെ
വിശാലതയിൽ നിന്നു പന്ത്രണ്ടടി നീളവും പത്തടി വീതിയുമുള്ള
മുറിയിലായപ്പോൾ അവൾക്ക്‌
കൂട്ടിലടയ്ക്കപ്പെട്ടതായിട്ടാണ”
തോന്നിയത്‌,

അതിനേക്കാളേറെ വേദനിപ്പിച്ചത് ഒരൊററദിവസംകൊണ്ട്
മാത്യൂസിനുണ്ടായ പരിണാമമാണ്‌.

ഇന്നലെവരെ അവൾ
തന്റെ കാമുകിയായിരുന്നു. ഇന്നു
മുതൽ ഭാര്യയായിരിക്കുന്നു.
താൻ ഭത്താവും.
തന്റെ ഹിത
ത്തിന്‌
അനുസരിച്ച് തന്റെ സൌകര്യങ്ങൾ നോക്കി നടക്കുന്ന
തിനുവേണ്ടി,
തന്റെ മനസ്സിനെ,
ശരീരത്തിനെ ശാന്തിയി
ലേയ്ക്ക് നയിക്കുന്നതിനു
വേണ്ടി ദൈവത്താൽ തീർക്കപ്പെട്ട
സ്ത്രീ—അവൻ, വീട്ടിൽ
സമൂഹത്തിൽ എല്ലാം കണ്ടിട്ടുള്ള ഒരു
മാനദണ്ഡത്തിൽ തന്നെ സൌമ്യയെ സമീപിക്കുകയായിരുന്നു.

സൌമ്യ അവനുവേണ്ടി
എന്തും ചെയ്യാൻ, എന്തും സഹിക്കാൻ,
ആന്തരികമായി
തന്നെ തയ്യാറായിരുന്നു. പക്ഷെ, അവന്റെ
 “മസ്റ്റ് ഡു
ദാററ്‌”
എന്ന ഭാവം അവളെ നൊമ്പരപ്പെടുത്തി.
“സൌമ്യെ പ്ലീസ്‌
ഡു”
എന്ന്‌
പറയേണ്ടതില്ല,
അങ്ങിനെ ഒരു
ഭാവം ആ മുഖത്ത് വന്നാൽ മതിയായിരുന്നു.

എക്സിക്യൂട്ടീവ്‌ കോൺഫ്രൻസുകളിൽ,
മററു പാർട്ടികളിൽ,
 ക്ലബ്ബ്‌ സെലിബ്രേഷനുകളിൽ
മാത്യൂസ്‌
മദ്യപിക്കുന്നത്
അമിതമായിട്ടു തന്നെ-സൌമ്യ
കണ്ടിട്ടുണ്ട്‌.
“ഇറ്റീസ്‌
ജസ്റ്റ്‌
ഫോർ എ കമ്പനി”
എന്നേ അവൽ കരുതിയിരുന്നുള്ളൂ…. അല്ലാതെ
ഫെർണാണ്ടസ്‌
മാത്യുവിനെപ്പോലെ അതൊരു നിത്യോപ
യോഗ വസ്തുവാക്കിയിരുന്ന കാര്യം ശ്രദ്ധയിൽ
പെട്ടിരുന്നില്ല.
ഒരുപക്ഷെ,
അവളിൽ നിന്നും മറച്ചുപിടിച്ചിരുന്നതായിരി
ക്കണം.
അവൾ ഭാര്യയായിക്കഴിഞ്ഞ സ്ഥിതിക്ക്‌
എന്തും
പ്രദർശിപ്പിക്കാൻ അധികാരം കിട്ടിയതുപോലുള്ള പെരുമാററ
രീതിയായിരുന്നു,
അവന്‌.

വിവാഹനാളിൽ തന്നെ, അവരുടെ ഏ സി
മുറിയിൽ മദ്യ
ത്തിന്റെയും സിഗറററിന്റെയും ഗന്ധം നിറഞ്ഞു.
ആ മുറിയിലെത്തി പത്തുമിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും
അവൾക്ക്ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു.

പിന്നീട്‌, ആഹാരം
കിട്ടാതെ കാട്ടിലൂടെ അലഞ്ഞു
തിരിഞ്ഞു നടന്നിരുന്ന വ്യാഘ്രത്തെപ്പോലെ ആയിരുന്നു,
അവൻ.
അവൽ ഒരു മാൻ
പേടപോലെയും……..

നേരം വെളുക്കാറായിട്ടും
അവൾക്ക്‌
ഉറങ്ങാനായില്ല.
മുറിയിൽ തന്നെയുള്ള സെററിയിൽ
തളർന്നിരുന്നു.

വാനോളം ഉയത്തിക്കെട്ടിയ
ഒരു പരസ്യ
ബലൂൺ വാതകം
ചോർന്നു പോയാലെന്നപോലെ.

ആദ്യ രാവിനെക്കുറിച്ച്‌ അവൾക്ക്‌ തികച്ചും
യാഥാസ്ഥി
തികമായ ഒരു സ്വപ്‌നമായിരുന്നു
ഉണ്ടായിരുന്നത്‌.

മുല്പപ്പൂക്കളാൽ അലങ്കരിക്കപ്പെട്ട മുറി, പാല്, പഴവഗ്ഗുങ്ങൾ ,

ചന്ദനലേപനം ചെയ്ത
ശരീരങ്ങൾ…. ….

പക്ഷെ, ഏറെ
തകേന്ന് പോയത്‌
കമ്പനി എക്‌സിക്യൂട്ടീ
വിന്റെ പോസ്റ്റിൽ
നിന്നും നീക്കം ചെയ്തപ്പോഴാണ്‌, നല്പരീതി
യിൽ തന്നെ,
മാത്യുസിനേക്കാൾ മാർക്കോടുകൂടി എം.
ബി.
എ.
ബിരുദമെടുത്തത്‌
അടുക്കള വട്ടത്തിൽ മാത്രം ഒരിക്കലും തളയ്ക്ക
പ്പെടരുതെന്ന്‌
കരുതി തന്നെയായിരുന്നു.
എന്നിട്ടും മാത്യുസിന്റെ ചിന്താഗതികൾ………

ഭാര്യ ഹൌസ്‌വൈഫാണ്‌ !

അവൾ ഭരിക്കേണ്ടത്
വീടാണ്‌,
അവൾ വീടു
വിട്ട
പോയാൾ വീടിന്റെ ഐശ്വര്യം നഷ്‌ടമാകും, കുട്ടികളുടെ
ഭാവി അരക്ഷിതമാകും.
ജോലിചെയ്‌ത്‌ ക്ഷീണിച്ചുവരുന്ന
ഭര്‍ത്താവിന്‌ പരിചരണം
കിട്ടാതെ വരും.
അവളും ജോലി
ചെയ്ത് ക്ഷീണിതയായി ഭത്താവിന്‌
ഒപ്പം എത്തിച്ചേരുന്നവ
ളാണെങ്കില്‍
പരിചരണവും സന്തോഷവും എങ്ങിനെ ശരിയാ
വാനാണ്‌?

അപ്പോളാണ്‌ തികച്ചും
താളം തെററിയത്‌.
സൌമ്യ തന്റേട
മായിട്ടു തന്നെ നിന്നു.
പരിണതഫലം അവരുടെ വേർ
പാടും.
അതിൽ സൌമ്യ ദുഃഖിക്കുകയായിരുന്നില്ല.
സമാധാനം കൊള്ള
കയായിരുന്നു.

ബസ്സ് സ്റ്റാന്റിൽ നിന്നും
ടാക്‌സിയിലാണ്‌ സൌമ്യയും
സലോമിയും കമ്പനിയിൽ എത്തിയത്‌.
അടഞ്ഞു കിടന്നിരുന്ന
വലിയ ഗെയിററിന്റെ മുന്നിൽ നിർത്തി ഹോൺ
അടിച്ചപ്പോൾ
ഗെയിററിന്റെ കിളിവാതിലിലൂടെ വാച്ചർ ഒളിഞ്ഞുനോക്കി,
ശേഷം ഗെയിററ്‌
തുറന്ന് ഒതുങ്ങി
നിന്ന്‌ കാറിനെ കടത്തിവിട്ട്,
സല്യട്ട് ചെയ്‌തു.

ലിഫ്ററിലൂടെ മൂന്നാമത്തെ നിലയിലുള്ള,
ചെയർമാന്റെ
ക്യാബിന്‌
മുന്നിലെത്തും വരെ എത്ര
പേരുടെ ഉപചാരങ്ങൾ
കിട്ടിയെന്ന്‌
കണക്കെടുക്കാൻ സലോമി മറന്നു.

പ്യൺ ജി. ബി. നായരോട്‌ സമ്മതം വാങ്ങി
അവരെ
ഉള്ളിലേക്ക് പോകുവാൻ അനുവാദം കൊടുത്തു.

രണ്ടു മൂന്നു മിനിററ്‌ നീണ്ടുനിന്ന
അന്വേഷണങ്ങാൾ,
അതിനിടയിൽ തന്നെ പ്യൂൺ എത്തിച്ചുകൊടുത്ത ഓരോകപ്പ്‌
ചായ മൂന്നു
പേരും ആസ്വദിച്ചു കുടിച്ച്, ഏ സി
ഓഫ്‌ ചെയ്തു.
ജനാല തുറന്നുവച്ച് നായർ ഒരു സിഗറററ്‌
വലിച്ചശേഷം
ജനാല അടച്ച് ഏസി ഓൺ
ചെയ്തു. കസേരയിൽ മകൾക്കും
സലോമിക്കും അഭിമുഖമായിട്ടിരുന്നു.

“എന്താണു
മോളെ?”

അവൾ വന്നപ്പോൾ തന്നെ
അയാൾക്ക് തോന്നിയിരുന്നു,
മകൾ ടെൻഷനിലാണെന്ന്‌
പക്ഷെ,
അവൾ ആദ്യംതന്നെ
പറഞ്ഞു തുടങ്ങട്ടെ എന്ന് കരുതുകയായിരുന്നു.
അവൾ അയാ
ളിൽ നിന്നുമുള്ള അന്വേഷണത്തിന്‌
കാക്കുകയും.

ഹാൻഡ് ബാഗിൽ കരുതിയിരുന്ന വാരികയിലെ
പ്രസ
ക്തമായ ഭാഗം മറിച്ച്‌,
 അവൾ അച്ഛന്‌ മുന്നിൽ മേശമേൽതുറന്നുവച്ചു.
അയാൾ സശ്രശദ്ധം തന്നെ
വായിച്ചു.

“ഇതെന്താണ്‌
മോളെ,
എനിക്ക്‌
ഒന്നും മനസ്സിലാക്കുന്നില്ല?”

അവൾ ക്ഷോഭിക്കുകയുണ്ടായില്ല.
വളരെ സമാധാനത്തോ
ടെയാണ്‌
ചോദിച്ചത്‌.

“ആ പെൺകുട്ടിയെ
അച്ഛന്‌
അറിയുമോ… അതിലെ
ഉണ്ണിയെ അറിയുമോ?”

അയാൾ ഉത്തരം
പറയാതെ ഒന്നും മനസ്സിലാകാത്തതു
പോലെ വീണ്ടും വാരികയിലെ വരികൾക്കിടയിൽ നോക്കി
യിരുന്നു.
അവിടെ നിന്നും അക്ഷരങ്ങൾ മാഞ്ഞു പോകുന്നതും,
അക്ഷരങ്ങളുടെ കറുത്ത നിറമില്ലാത്ത വെറും പത്രം മാത്രം കാണു
കയും പത്രത്തിൽ ഒരു മുഖം,
ഏതോ ഒരുമുഖം തെളിയുന്നതും
കണ്ടു.
മനസ്സാലെ ഒന്നു ഞെട്ടിപ്പോയി.

ഒരുനിമിഷം മാത്രം.

ആ ഞെട്ടലിൽ നിന്നും മോചിതനായി, കരുത്തുനേടി,
സൌമ്യനായി മകളടെ മുഖത്തു നോക്കി.

“ഇതൊരു
പരസ്യമല്ലേ?
ഏതോ ഒരു നോവലിന്റെ
ഇററ്‌
ഈസ്‌
എ ന്യൂ ടെക്‌നിക്‌”. നമ്മൾ തന്നെ
പരസ്യത്തി
നായിട്ട്‌’
എത്രയെത്ര ടെക്നിക്കുകളാണ്‌
കണ്ടെത്തിയിരിക്കു
ന്നത്‌.
ഇടയ്‌ക്ക്
ഒരുകാര്യം പറയാന്‍
മറന്നു,
നമ്മൾ ഒരു
ആർട്ടിസ്റ്റിനെ കണ്ടെത്തി പരസ്യങ്ങൾക്കായിട്ട്‌.
ഹി ഈസ്
ഫ്രം ഡെൽഹി.
എ രവിസാഗർ.”

അയാൾ മേശമേൾ
ഗ്‌ളാസിൽ
അടച്ചു വച്ചിരുന്ന വെള്ള
മെടുത്ത്  ഒരുസിപ്പ് കുടിച്ചു.

“റിയലി
ഹി ഈസ്‌
ആൻ ഇന്റലിജന്റ്,
സ്‌മാർട്ട്
ആന്റെ യെംഗ്‌…….”

സൌമ്യയുടെ മുഖം
ഇരുളന്നത്‌
സലോമി കണ്ടു.
പക്ഷെ,
അവൾ വീണ്ടും ക്ഷോഭിക്കാതെ പറഞ്ഞപ്പോൾ,
അവൾക്ക്‌
അച്ഛനോടുള്ള അടുപ്പത്തിന്റെ അളവ് നിശ്ചയിക്കാനാവാതെ
യായി.

“പ്പീസ്‌ ഡാഡ്‌ കം
ടു മി……..ഞാൻ പരസ്യത്തെയോ
വർണ്ണകൂട്ടിനെയോ അല്ല ഉദ്ദേശിച്ചത്‌.
പരസ്യത്തിനുള്ളിൽ
മറഞ്ഞിരിക്കുന്ന കാര്യത്തെയാണ്‌,
വർണ്ണ പകിട്ടില്‍
മങ്ങി
പ്പോയ സത്യത്തെയാണ്‌.
?

“യേസ്…“

അയാൾ യാഥാർത്ഥ്യത്തിലേക്ക്‌
വരാൻ തയ്യാറായി;
ഇനിയും സത്യത്തിന്റെ മുന്നിൽ മറഞ്ഞു
നില്‍ക്കാനാവില്ലെന്ന്
തോന്നി,
ഒരിക്കൽ അനങ്ങി നേരെയിരുന്നു.

“അച്ഛനും
അമ്മയും മറെറല്പാവരും എന്നോടു പറഞ്ഞിട്ടുള്ള
കഥ ഇതിൽ
നിന്നും വളരെ വ്യത്യസതമായിരുന്നു.
അച്ഛന്റെ
ഏതോ ഒരു ബിസിനസ്സ്‌
ശത്രുവിന്റെ പകവീട്ടൽ, ആ ശത്രു
ആരെന്ന്‌
ഞാനെത്ര തിരക്കിയിട്ടം പറയുകയുണ്ടായില്ല.
പക്ഷെ,
യാദൃച്ഛികമായി ഉണ്ണിയെന്ന ചെറുപ്പക്കാരൻ
ഇടയില്‍ വന്നുവീഴുന്നു, ഞാൻ
രക്ഷപ്പെടുന്നു,
അതിനുശേഷം
ഉണ്ണിയെ രക്ഷപ്പെടുത്താൻ അച്ഛന്‍
ചെയ്യുമെന്ന് പറഞ്ഞിരുന്ന
കാര്യങ്ങൾ ഓർമ്മയുണ്ടോ… ?”

അയാൾ കഴിഞ്ഞ
പാരീസ്‌
പര്യടനത്തിന്‌
വാങ്ങിയ
ചുവർ ചിത്രത്തിൽ നോക്കിയിരിക്കുകയായിരുന്നു.
അതൊരു
മോഡൺ ചിത്രമാണ്‌.
ഏഴു കടുത്തവർണ്ണങ്ങളും തിരിച്ചറിയാൻ
കഴിയും.
വർണ്ണങ്ങളുടെ ആകർഷണത്തിൽ
നിന്നും വ്യതി
ചലിച്ച്‌,
അതിന്റെ ഉൾക്കാമ്പിലേക്ക്‌
വരുമ്പോൾ ഒരു
നിസ്സഹായന്റെ മുഖം തെളിഞ്ഞുവരുന്നു.
ആ മുഖം ഒരു കാല
ഘട്ടത്തെ അടിമയുടേതായിരുന്നു.
അതിനെ നോക്കിയിരുന്നി
ട്ടുള്ള പലപ്പോഴും ആ മുഖഛായ ഉണ്ണിയുടേതായിട്ട്‌
തോന്നിയി
മുണ്ട്‌,

“ഉണ്ട്‌
.. .യാദ്രച്ചികമായി ആ സാഹചര്യത്തിലെത്തിയ
ഒരു പാവമായിരുന്നു ഉണ്ണി.
ജീവരക്ഷക്കായുള്ള പോരാട്ടത്തിൽ
അറിയാതെ സംഭവിച്ചുപോയതാണ്‌.
അപ്രകാരം ഒരു സ്റ്റാന്റ്
സ്വീകരിക്കാനാണ്‌
നാം കരുതിയിരുന്നത്‌.”

“എന്നിട്ട്‌?”

“നാം
കരുതിയിരിക്കാതെ കാര്യങ്ങൾ കീഴ്‌മേൽ
മറിഞ്ഞു.
അതൊരു രാഷ്ട്രീയ
മുതലെടുപ്പായി. നമ്മൾ ഫ്രെയിമിൽ നിന്നും
ഔട്ടായി,
കുറെ കൂടുതൽ പണം ചെലവാക്കേണ്ടിവന്നു.
എങ്കിലും
പത്രക്കാർക്ക്‌
പാടിനടക്കാൻ നമ്മുടെ കഥ കിട്ടിയില്ല.
അല്ലാത്ത ഒരു സാഹചര്യം മോള്‌
ചിന്തിച്ചുനോക്ക്‌.
സത്യവും
അസത്യവുമായിട്ട് എത്രയെത്ര കഥകൾ രൂപം
കൊള്ളമായി
രുന്നു.
അത് നിന്റെ ജീവിതത്തെ,
നമ്മുടെ ബിസിനസ്സിനെ
എല്ലാം സാരമായിതന്നെ ബാധിക്കുമായിരുന്നു.
നമ്മുടെ ശത്രു
വിന്റെ എല്ലാ പ്രതിരോധങ്ങളും പൊളിക്കാനും അവന്റെ
അസ്ഥിവാരം വരെ തോണ്ടാനും നമുക്ക്‌
കഴിഞ്ഞു.”

 “എന്നിട്ടും നാം
ഉണ്ണിയെ അവഗണിച്ചു?”

മനഃപ്പൂർവ്വമല്ല. അങ്ങിനയെ
ചെയ്യാൻ കഴിയുമായിരു
ന്നുള്ളൂ.
അവന്റെ അമ്മയുടെ എല്ലാ കാര്യങ്ങളും ചെയ്യാൻ
നമ്മൾ പ്രതിജ്‌ഞാബദ്ധരായിരുന്നു.
പക്ഷെ,
അതിനുപോലും
രാഷ്ട്രീക്കാർ നമ്മളെ അനുവദിച്ചില്ല,
എന്നതാണ്‌
സത്യം.”

“അച്ഛൻ തനി കച്ചവടക്കാരനായി,
മനുഷ്യത്വമെന്നത്‌
അറിയാത്തവനായി…?

“ആ സാഹചര്യത്തിൽ
എന്റെ മുന്നിൽ നീ മാത്രമേ
ഉണ്ടായിരുന്നുള്ളൂ.
ബാക്കി ഒന്നിനോടും അത്രമാത്രം ബന്ധമി
ല്ലായിരുന്നു.
നിനക്കന്ന്‌
പത്തൊമ്പത് വയസ്സായിരുന്നു.
പ്രായത്തിന്റേതായ മന:ക്കട്ടി
വരാത്ത ഒരു കുട്ടിത്തക്കാരി.  നീ പോലീസ്‌ സ്റ്റേഷനിൽ, കോടതിയിൽ കയറിയിറങ്ങുന്ന അവ
സ്ഥകൾ ചിന്തിച്ചുനോക്ക്‌…”

ആ ചിത്രങ്ങൾ കൺമുമ്പിൽ
കാണുംപോലെ,
കണ്ടിട്ട്
സാഹചര്യങ്ങളുടെ അരോചക
സ്‌ഥിതി മനസ്സിലാക്കിയതു
പോലെ സൌമ്യ തല
കുലുക്കി. കുറെ സമയം മിണ്ടാതിരുന്നു.

മുറിയില്‍ തണുപ്പ്‌ അധികമായതിനാൽ
അയാൾ ഏ.
സി.
യൂടെ കൂളർ ഓഫ്‌ ചെയ്തു.

അവൾ സലോമിയോടൊത്ത്‌
പോകാനെഴുന്നേററു.

“മകൾ
വീട്ടിലേയ്ക്ക്?”

“ഇല്ല്.”

സലോമി അവളടെ
മുഖം ശ്രദ്ധിച്ചു.
വാടിക്കൂമ്പിയ
സൂര്യകാന്തി പോലെ;
കണ്ണുകൾ നിറഞ്ഞുവരുന്നു. നിറഞ്ഞ്‌ കവിളിലൂടെ
ഒഴുകിയ കണ്ണീർ കണങ്ങളെ
കർച്ചീഫിൽ ഒപ്പി സൌമ്യ
പുറത്തേക്കിറങ്ങി.




വരാൻ പോകുന്ന കാലത്തിന്റെ നോവൽ – “ഒരകാലമൃതന്റെ സ്മരണിക”-

(നിരൂപകൻ : കടാതി ഷാജി- 2014 ഏപ്രിൽ 14 ഞായർ- കേരളഭൂഷണത്തിന്റെ വീക്കെന്റിൽ
എഴുതുന്നു.)

ജീവിതം സാഗരമാണ്‌; ആഴമറിയാത്ത, പരപ്പറിയാത്ത. ആഴവും പരപ്പും തരുന്നത്‌ അനന്തതയുടെ സുചിമുനയിൽ കണ്ടെത്താവുന്ന സമഗ്രതയുടെ പ്രകാശ ഗോളത്തെയാണ്‌. തിരമാലകളുടെ അഗ്നി വർഷം ജീവിതത്തെ വിജയിപ്പിക്കുന്നു, പരാജയപ്പെടുത്തുന്നു. വിജയപരാജയങ്ങൾ പെൻഡുല സ്പന്ദനവും സ്പന്ദനങ്ങൾക്കിടയിലെ ഇടവേളകളിൽ മിന്നി മറയുന്ന അൽഭുതവുമാണ്‌. ദുരിതവും രോഗവും നിരാശയും കഴിവുകേടും അനിശ്ചിതത്വവും സൃഷ്ടിക്കുന്ന അത്ഭുതം. നിർവ്വചന തത്വത്തിൽ ജീവിതം തന്നെയാണ്‌. ഇതിനൊരു മറുവശമുണ്ട്‌. അവിടെ സർവ്വതും വിപരീതമാകുന്നു. വൈരുദ്ധ്യങ്ങളുടെ വിപരീത പ്രതലത്തിലേക്ക്‌ പ്രകാശത്തിന്റെ മിഴിവല എറിയുന്ന കഥകൃത്താണ്‌ വിജയകുമാർ കളരിക്കൽ. വിജയകുമാറിന്റെ “ഒരകാലമൃതന്റെ സ്മരണിക” അസാധാരണമായ ഉൾബോധധവും മനുഷ്യജീവിതാവസ്ഥാന്തരങ്ങളെ സംബന്ധിക്കുന്ന സൂക്ഷ്മവും സംഗ്രഹവുമായ അഹം ബോധവും തരുന്ന നോവലാണ്‌. നോവൽ ഇതൾ വിടർത്തുന്ന പ്രതല വിസ്തൃതി വായനയുടെ രാസ പ്രവർത്തനത്തിൽ സ്വയം വിസ്തൃതമാകുന്നത്‌ ശ്രദ്ധേയമാണ്‌.

“ഒരകാലമൃതന്റെ സ്മരണിക”യിൽ നിന്നും വായിച്ചെടുക്കാവുന്ന ഉൾബോധവും അഹം ബോധവും ദിശ ചുണ്ടുന്നത്‌ മങ്കാവുടി എന്ന ഗ്രാമത്തിന്റെ ജീവിതാവസ്ഥയിലേക്കാണ്‌, ആവാസ വ്യവസ്ഥയിലേക്കാണ്‌. മങ്കാവുടി ഗ്രാമമാകുന്നു, കഥയാകുന്നു,
(ഇത്‌ പിന്നീട്‌ പരിശോധിക്കുന്നുണ്ട്‌), കഥാപരിസരമാകുന്നു, പരിസ്ഥിതിയാകുന്നു, നോവൽ തന്നെ ആകുന്നു. നൂറു പുറങ്ങളും വായിച്ചു തീരുമ്പോൾ മനസ്സിൽ തെളിഞ്ഞ വശേഷിക്കുന്നത്‌, സാങ്കേതിക പ്രയോഗത്തിൽ കഥയോ കഥാപാത്രങ്ങളോ സംഭവങ്ങളോ അല്ല,

ദേശമാണ്‌. തകഴിയും പൊറ്റക്കാടും ഒ വി വിജയനും മുട്ടത്തു വർക്കിയും നമ്മളിൽ ഒരാകാശം പോലെ നിറഞ്ഞു നിൽക്കുന്നത്‌, കടലും ഖസാക്കും, തെരുവും ഒക്കെ ആയിട്ടാണ്‌- “ പ്രകൃതിയുടെ വരദാനങ്ങൾ”. വിജയകുമാറും ഒരു ദേശത്തെ അനുഭവമാക്കുകയാണ്‌. ദേശത്തെ അനുഭവമാക്കുന്ന സർഗാത്മകതയുടെ സൂര്യ പ്രകാശത്തെ ഈ നോവലിൽ പല ഭാഗത്തും കാണാം.

“മങ്കാവുടിയിൽ ഇന്ന്‌ സൂര്യൻ കിഴക്കാണ്‌ ഉദിച്ചത്” എന്നു പറഞ്ഞാണ്‌. ദേശത്തിന്റെ അനാട്ടമിയിലേക്ക്‌ നോവലിസ്റ്റ്‌ വായനക്കാരെ കൊണ്ടു പോകുന്നത്‌. “ഇന്നലെയും അങ്ങിനെ തന്നെയായിരുന്നു. മറ്റ്‌ ദിക്കുകൾ വടക്കും തെക്കും പടിഞ്ഞാറും, ആകാശം മേലേയും”. ഇത്‌ വിപരീത പ്രത്യയങ്ങളുടെ ദിശാസൂചകങ്ങളാണ്‌. മങ്കാവുടിയുടെ ചരിത്രത്തിലേക്കാണ്‌ നാം കടക്കുന്നത്‌. വിദുരാനന്തര ദൃശ്യത്തിൽ മങ്കാവുടി കടലായിരുന്നിരിക്കാം. ജലം സാവധാനം ഉൾവലിഞ്ഞ്‌ തരിശു നിലമാകുന്നതും വനമാകുന്നതും അനന്തതയുടെ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയ ചരിത്രം. ഇന്ന്‌ ജനങ്ങള്‍ തിങ്ങിനിറഞ്ഞ്‌ നിവസിക്കുന്ന മങ്കാവുടി നഗരസഭയാണ്‌.

നഗരസഭ നിലകൊള്ളുന്നത്‌ വർത്തമാനത്തിലാണ്‌. കഥാ പരിസരത്തിന്റെ നേർത്ത ഊടും പാവും വേർതിരിക്കുമ്പോൾ മങ്കാവുടിയുടെ ചരിത്ര പുറങ്ങളിലേക്ക്‌ നോവലിസ്റ്റ്‌ കടന്നു ചെല്ലുന്നത്‌ കഥാപത്രങ്ങളുടെ പൂർവ്വകാല ചരിത്രം പറയുന്നതിനു വേണ്ടി മാത്രമല്ല,  ദേശത്തിന്റെ ഭൂമികയുമായി കഥാപാത്രങ്ങൾ എങ്ങനെ ബന്ധപ്പെട്ടരിക്കുന്നു; മണ്ണും വെള്ളവും- കാർഷിക സാംസ്‌കാരിക ചരിത്രത്തോട്‌ ചേർന്നു നിൽക്കുന്ന രക്തബന്ധത്തിന്റെ സൂക്ഷ്മ തലത്തെ, വായനക്കാരുടെ മുന്നിൽ നിറ പ്രകാശമാക്കുന്നതിന്‌ കൂടിയാണ്‌. ദേശത്തിനുള്ളിൽ
 “ഉപദേശ”ത്തെ സൂക്ഷിക്കുന്ന നോവലിസ്റ്റാണ്‌ വിജയകുമാർ. ഭൂമീ ശാസ്ത്രം സംബന്ധിച്ച അറിവ്‌ വേറിട്ടു നില്‍ക്കുന്ന കാഴ്ചപ്പാടിനെയാണ്‌തരുന്നത്‌.  ഭൂമിശാസ്ത്രത്തിനുള്ളിൽ സാമൂഹിക ശാസ്ത്രത്തിന്റെ പാവു നെയ്യുന്ന വായനാനുഭവം ഇന്നത്തെ നോവലുകളിൽ അത്യപൂർവ്വമാണ്‌.

ഒരകാലമൃതന്റെ സ്മരണികയുടെ ഉപരിതലത്തിൽ നിറഞ്ഞു നില്ക്കുന്നത്വർത്തമാന രാഷ്ട്രീയം തന്നെയാണ്‌. ഇത്സൈദ്ധാന്തികമല്ല, പ്രായോഗികമാണ്‌. തെളിച്ചു പറഞ്ഞാൽ തെരഞ്ഞെടുപ്പു രാഷ്ട്രീയം. തകഴിയും ദേവും ചെറുകാടും മൂല്യബോധത്തിന്റെ പ്രകാശന ഗോപുരത്തിൽ നിന്നു കൊണ്ടാണ്നോവലിൽ രാഷ്ട്രീയം കൈകാര്യം ചെയ്തത്‌, തോപ്പില്ഭാസി നാടകം എഴുതിയതും അങ്ങനെ തന്നെ. വി വിജയനും ആനന്ദും മറ്റും രാഷ്ട്രീയമെന്നന്ന സംജ്ഞയെ സമീപിച്ചത്ദാർശനിക തലത്തിലാണ്‌.

ണ്ടും വായനാ സമൂഹത്തിന്റെ അംഗീകാരം നേടി. വിജയന്റെ പൊളിറ്റിക്കൽ സറ്റയർ രേഖപ്പെടുത്താതെ പോകുന്നത്ചരിത്ര നിഷേധവുമാണ്‌.

മങ്കാവുടി കേരളത്തിന്റെ ക്രോസ്‌ സെക്ഷനാണ്‌. അധികാരം നിലനിർത്തുന്നതിനും നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കുന്നതിനും വേണ്ടി രൂപം കൊടുത്ത മുന്നണി രാഷ്ട്രീയത്തിന്റെ നെറി കേടുകളുടെ നേരറിവുകളിലേക്കാണ്‌ നോവൽ പ്രകാശം വീഴ്ത്തുന്നത്‌. അധികാരത്തിന്‌ ജന പിന്തുണ വേണം. നേരത്തെ നയ സമീപനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ ജനങ്ങളുടെ അംഗീകാരം ലഭിച്ചിരുന്നത്‌. നയങ്ങളുടെ സ്ഥാനത്ത്‌ മറ്റ്‌ ഘടങ്ങൾ ജനപിന്തുണക്കു വേണ്ടി അവതരിപ്പിക്കുന്ന ഇന്നത്തെ മുന്നണി രാഷ്‌ട്രീയ സംവീധാനത്തിനുള്ളിലെ നെറികേടുകളെ തുറന്നു പറയാന്‍ എഴുത്തുകാർ മടിക്കുന്ന കാലത്താണ്‌ നാം ജീവിക്കുന്നത്‌. നോവലിസ്റ്റ്‌ ഇക്കാര്യം നേരിട്ട്‌ പറയുന്നുണ്ട്‌.

അധികാരംഎന്ന പദത്തില്നിന്നാണ്ഒരകാലമൃതന്റെ സ്മരണിക വായിച്ചു തുടങ്ങേണ്ടത്‌, ചിന്തിക്കേണ്ടത്‌. അധികാരം എന്ന സുഖസമ്പന്ന സമൃദ്ധിയാണ്മുന്നണി രാഷ്ര്രീയം ജനങ്ങൾക്ക് നൽകുന്ന രാഷ്ട്രിയ നയം. ഇത് ജനങ്ങൾ തിരിച്ചറിയാതെ പോകുന്നിടത്ത്ജനാധിപത്യത്തിന്റെ അടിത്തറയ്ക്ക്ഇളക്കം തട്ടുന്നു. ഉളക്കമാണ്അകാലമൃതന്മാരെ സൃഷ്ടിക്കുന്നത്‌.

നമ്മുടെ ബോധത്തില്‍ ഉറച്ചുപോയ നോവൽ സങ്കല്‌പത്തെ മാറ്റി മറിക്കാനുള്ള ശ്രമം നോവലിസ്റ്റ്‌ നടത്തുന്നുണ്ട്‌. നായകനേയോ നായികയേയോ ചുറ്റിപ്പറ്റി ഒരു

കഥ നോവൽ നിർമ്മിതിക്ക്‌  ഉപയോഗിക്കുന്നില്ല. മാങ്കാവുടിയുടെ ചരിത്രത്തിലൂടെ കടന്നു വരുന്ന ഓരോ ജീവിതവും നായകസ്ഥാനത്ത്‌ വരാം. പ്രധാനപ്പെട്ടത്‌ എന്ന്‌ പറയാവുന്ന ആകാലമൃതൻ ദീർഘമായ മങ്കാവുടിയുടെ ചരിര്രത്തിലെ ഒരു മൈൽക്കുറ്റി മാത്രമാണ്‌. കഥാപാത്രമാണ്‌. കഥാപത്രം കേന്ദ്രസ്ഥാനത്തു വരാതെ കഥാപരിസരത്തെ (ദേശത്തെ) നായകസ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നു എന്നത്‌ അകാലമൃതന്റെ സ്മരണികയിലെ സവിശേഷതയാണ്‌. തകഴി,
മുകുന്ദൻ, വിജയൻ, പുനത്തിൽ കുഞ്ഞബ്ദുള്ള (അലിഗഡ്‌ എന്നഭൂമിക), പൊറ്റക്കാട്‌(അതിരാണിപ്പാടം) മലയാളത്തിന്റെ പഞ്ചപ്രതിഭകൾ ദേശം നായകസ്ഥാനത്തു വരുന്ന നോവലുകൾ എഴുതി വിജയിപ്പിച്ചവരാണ്‌. എന്നാൽ ദേശത്തോടൊത്ത്‌ ചാത്തനും ദാസനും രവിയും ശ്രീധരനും നായക സ്ഥാനത്ത്‌ വരുന്നുണ്ട്‌. ഇവിടെ മങ്കാവുടി എന്ന ദേശം കേന്ദ്രസ്ഥാനത്ത്‌ നിൽക്കുന്നു.

കഥയ്ക്കും നോവലിനും “കഥ’ വേണമെന്നില്ല. എഴുത്തുകാരനു പറയാനുള്ളത്‌ പ്രകൃതിയുടെ താളലയങ്ങളിലൂടെ പറയാം. വായന പൂർത്തിയാക്കി വായനക്കാരൻ ചിന്തിക്കുന്നിടത്താണ്‌ കഥ തുടങ്ങുന്നത്‌. കാഴ്ചപ്പാട്‌ വ്യക്തമാകുന്നത്‌. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മാന്ത്രികപ്പൂച്ച വായിച്ചിട്ടുള്ളവർക്ക് ഞാൻ പറഞ്ഞു വരുന്നതിന്റെ ദാർശനിക തലം മനസ്സിലാകും. ഒരു നോവൽ വായിച്ചു തീർത്ത് ആസ്വാദനത്തിന്‌ ഉൾപ്രേരകമാകുന്ന ഭാവനയും ചിന്തയും കഴിഞ്ഞ്‌ കഥയും കഥാപാത്രങ്ങളും വിസ്മൃതിയിലായതിനു ശേഷം നമ്മുടെ ബോധത്തിൽ തെളിഞ്ഞു നില്‍ക്കുന്നതെന്തോ അതാണ്‌ നോവലിന്റെ പ്രമേയം. ആനന്ദിന്റെ ഗോവര്‍ദ്ധനന്റെ യാത്ര വായനാന്ത്യത്തിൽ നിന്നാണ്‌ പ്രമേയം രൂപം കൊള്ളുന്നത്‌. നവീകരണമാണ്‌ നോവൽ ലക്ഷ്യമാക്കുന്നതെങ്കിൽ വിജയകുമാർ അതിന്റെ സമഗ്രതക്ക്‌ അർഹനാണ്‌. വായനക്കാർക്ക് പൂരിപ്പിക്കാൻ ധാരാളം ശൂന്യതലങ്ങൽ ബോധപൂർവ്വം ഒഴിച്ചിടുന്ന രചനാ ശൈലി ഒരകാലമൃതനെ വരാൻ പോകുന്ന കാലത്തിന്റെ നോവലാക്കി മാറ്റുന്നു. ചിലർ ഇന്നലയുടെയും ഇന്നിന്റെയും നാളെയുടേയും നോവൽ എഴുതുന്നു. വിജയകുമാർ വരാൻ പോകുന്ന കാലത്തിന്റെ നോവൽ എഴുതുന്നു. ഇതിലെ സതീശനും പീറ്ററും വരാൻ പോകുന്ന കാലത്ത്‌ വളർന്നു പന്തലിക്കുന്ന കഥാപാത്രങ്ങളാണ്‌. പത്തോ ഇരുപതോ അതിലേറെ വർഷങ്ങൾക്കൊ ശേഷം ഈ നോവൽ വേറെ പലരും എഴുതും. തുടർച്ച വരാവുന്ന ഒരു നോവലാണ്‌ ഒരകാലമ്യന്റെ സ്മരണിക.

ആസ്വാദനത്തിനപ്പുറം വായിച്ചെടുത്താൽ, വായിച്ചെടുക്കാൻ ഒന്നുമില്ലാത്ത നോവലുകളുടെ പെരുപ്പത്തിൽ
ഒരകാലമൃതന്റെ
സ്മരണിക ഗൌരവമുള്ള വായനയും ചർച്ചയും ആവശ്യപ്പെടുന്നുണ്ട്‌. അതിനുള്ള ഉൾക്കരുത്ത്നോവലിനുണ്ട്‌. വായനയിൽ വേറിട്ട അനുഭവം തരാൻ ഒരകാലമൃതന്റെ സ്മരണികക്ക്കഴിയും.

പ്രസാ: ഇൻസൈറ്റ് പബ്ലിക്ക, വില ; 80രൂപ.@@@@@@




അദ്ധ്യായം ഒന്ന്

ചിത്രശാല

അദ്ധ്യായം ഒന്ന്

വാനം നക്ഷത്രങ്ങളെക്കൊണ്ടും ഇവിടെ ഭൂമി നക്ഷത്രങ്ങളെപ്പോലുള്ള വൈദ്യുത വിളക്കുകളെക്കൊണ്ടും നിറഞ്ഞതാണ്‌.

ഒരോണക്കാലരാവാണ്‌.. ശക്തമായ
മഴകളെല്പാം പെയ്യൊ
ഴിഞ്ഞുകഴിഞ്ഞ്‌
വാനം പ്രശാന്തവും സുന്ദരവുമാണ്‌.
എങ്കിലും
ഇനിയും ഒററയ്ക്കും തെററന്നും മഴകൾ പെയ്യാം.

രാവ് അത്രയേറയൊന്നുമായിട്ടില്ല.
സന്ധ്യ കഴിഞ്ഞതേ
യയള്ള.

നഗരത്തിന്റെ അലങ്കോലങ്ങളിൽ നിന്നു വിട്ട്,
എന്നാൽ
നഗരത്തിന്റെ എല്ലാവിധ ബാദ്ധ്യതകളോടും കൂടിയുള്ള വനിതാഹോസ്റ്റലിന്റെ മൂന്നാമതുനിലയിലുള്ള മൂന്നു
പേർക്കായിട്ടുള്ള മുറിയിൽ ജനാലയ്ക്ക്
പടിഞ്ഞാറോട്ട്‌
നോക്കി നില്ലുകയാണ്‌സൌമ്യ,സൌമ്യ.
ബി.
നായർ.
ഒരിടവേളയിൽ അവൾ സൌമ്യാമാത്യു ആയതായിരുന്നു.
പക്ഷെ,
വീണ്ടും സൌമ്യ ബി.
നായരാ
യിട്ട്‌
വർഷങ്ങൾ അധികമൊന്നുമായിട്ടില്ല.

അവളുടെ റും
മേററുകളായ സലോമി
യോഹന്നാനും, അശ്വതി ബാലകൃഷ്‌ണനും
ഇതേവരെ എത്തിയിട്ടില്ല.

നേഴ്‌സായ സലോമിക്ക്‌ ഡ്യട്ടി
തീരണമെങ്കിൽ എട്ട
മണിയാകേണ്ടിയിരിക്കുന്നു.
അശ്വതി ഭത്താവിനെ ബസ്സ്‌
കയററി വിടാനായി ബസ്സ്
സ്റ്റാന്‍റിൽ പോയിരിക്കുകയാണ്‌.

അശ്വതിയുടെ വിവാഹം കഴിഞ്ഞിട്ട്‌
അധികനാളൊന്നു
മായിട്ടില്ല.
പക്ഷെ,
അവർക്ക്‌
ഒരുമിച്ച്‌
താമസമാക്കാൻ
കഴിഞ്ഞിട്ടില്ല;
അശ്വതി നഗരത്തിലെ ഇലക്ട്രിസിററി
ബോർഡിലും ഭർത്താവ്‌
തലസ്ഥാനത്ത്‌
സെക്രട്ടറിയേററിലും
ജോലിക്കാരായിപ്പോയി.
എല്ലാ ശനിയാഴ്ചകളിലും രാത്രി
ഒൻപതു മണിക്ക് മുമ്പായിട്ട്‌
ബാലകൃഷ്‌ണൻ
വന്ന് അശ്വ
തിയെ കൂട്ടിക്കൊണ്ടുപോകും. നഗരത്തിൽ തന്നെയുള്ള അയാളടെ കസിന്റെ
വീട്ടിലേക്ക്‌.
ശനിയാഴ്‌ചരാത്രിയയും
ഞായറാഴ്‌ച പകലും
ഒത്തുകൂടിയിട്ട്‌’
ഞായറാഴ്‌ചരാത്രി
വളരെ ഇരുട്ടും മുമ്പ്ബാലകൃഷണനെ യാത്രയാക്കിയിട്ട് അശ്വതി ഹോസ്റ്റലിലെ
റൂമിലെത്തും.

        വിവാഹം കഴിഞ്ഞിട്ട്രണ്ടുവർഷമായിട്ടംകുട്ടികളുണ്ടാകാ
ത്തതിലുള്ള ദുഃഖത്തിലാണ്‌ സലോമി. അതുകൊണ്ടു തന്നെ ഭത്താവിന്റെ ജോലിസ്ഥലമായ ഖത്തറിലേക്ക്‌
ഒരു നേഴ്‌സി
ന്റെ ജോലിയും തരമാക്കി പോകണമെന്ന ആഗ്രഹത്തിലാണ്‌
അവൾ അതിനുള്ള ശ്രമങ്ങളിലും.

അവിടെ നിന്നാൽ നിരത്തിലൂടെ
ഒഴുകുന്ന വാഹ
നങ്ങൾ കാണാം.
നിരത്ത്‌
കടന്നാല്‍
വൈദ്യുത പ്രഭയിൽ കുളി
ച്ചുനില്ലുന്ന വി.
ഐ.
പി.
ക്വാർട്ടേഴ്‌സുകൾ
കാണാം.
അതിനും
അപ്പുറത്തേക്ക്‌
വൈദ്യുതിവിളക്കുകളുടെ ഒരു പുരം
തന്നെ
കാണാം.  ക്ഷേത്രത്തിൽ കൊളത്തിയ കാർത്തിക
വിളക്കുകൾ
പോലെ….

അതിനും അപ്പുറത്ത്‌
കാമുകനെ മാറില്‍
ഒളിപ്പിച്ച് സുഖ
സുഷുപ്തിയിലേക്ക്‌വഴുതി ക്കൊണ്ടിരിക്കുന്ന അറബിപ്പെണ്ണു
ണ്ടെന്നുമറിയാം.

പക്ഷെ,

        സൌമ്യയുടെ മനസ്സിൽ അതൊന്നുമായിരുന്നില്പ.
വീണ്ടം
വീണ്ടും വായിച്ച കഥയിലെ ദൃശ്യങ്ങളായിരുന്നു.

പിന്നീടുംഅവൾവായിച്ചു.
അന്നൊരു രാത്രിയായിരുന്നു.

വൈദ്യുതി തടസ്സത്തെ
തുടർന്ന് കൂട്ടതൽ ഇരുണ്ട രാത്രി;
എന്നാൽ വളരെയേറെ സമയമായിരുന്നില്ലാതാനും.

ഉണ്ണി പട്ടണത്തിലെ
കടയിൽ നിന്നും കണക്കെഴുത്തു
കഴിഞ്ഞ് മടങ്ങുകയായിരുന്നു.

അവനെഴുതുന്ന കണക്കുകൾ പോലെ
ഒരിക്കലും കൂട്ടിയാൽകൂടാത്തതായിരുന്നു ജീവിതത്തിന്റെ കണക്കുകളം;
ഒരിക്കൽ പോലും അവനൊരു ട്രയൽ
ബാലൻസ് ഉണ്ടാക്കാൻകഴിഞ്ഞിട്ടില്ല.

അച്ഛന്റെ മരണശേഷമായിരുന്നു ജീവിതമെന്ന
കണക്കു
പുസ്ത്തകത്തിന്റെ താളുകളിൽ അവൻ അക്കങ്ങളുടെ കൂട്ടലുകൾ
കിഴിക്കലുകൾ തുടങ്ങിയത്‌. നാൾവഴിയിലെ
ഒരൊററവരിപോലും ഒഴിവാക്കാതെ എഴുതികൂട്ടി,
അതിനുശേഷംപേരേടിലെതലക്കെട്ടുകളിലേക്ക്പകർത്തിയെഴുതി, അക്കങ്ങളെ കൂട്ടിക്കൂട്ടി വലിയവലിയ അക്കങ്ങളാക്കി ബുക്കുകൾ നിറച്ചു. എവിടെയും
അവനൊരു കരകാണാനായില്ല; ഒരുകച്ചിത്തുരുമ്പു  മാത്രം
ആശ്രയമായി കിട്ടുകയുള്ളുവെന്നിരിക്കെ,
കലിതുള്ളകയും സംഹാര
നടനമാടുകയും ചെയ്യുമീ കടലമ്മയുടെ പാദ ചലനങ്ങളിൽ നിന്നും രക്ഷപ്പെടാനാവുന്നതെങ്ങിനെയാണ്‌?

പക്ഷെ അവന് നഷടമായിക്കൊണ്ടിരിക്കുന്നത്‌
ജീവിത
ത്തിന്റെ തന്നെ പകലുകളായിരുന്നു.

മഞ്ഞവെയിലിൽ തുള്ളിച്ചാടന്ന
പൊന്നോണത്തുമ്പികളെ
അവന്‌
കാണാൻ കഴിഞ്ഞില്പ.
നീലാകാശത്തിന്റെ വിശാലത
യിൾ നർത്തനം
ചെയ്യ്തു നീങ്ങുന്ന വെളത്ത
മേഘങ്ങളെ കാണാന്‍
കഴിഞ്ഞില്ല.

പുറത്ത്‌ മഴ
ആർത്തുപെയ്യമ്പോൾ തറയില്‍
കാതു
ചേർത്തു കിടക്കുമ്പോൾ കേൾക്കുന്ന സംഗീതം അവനറിയാനാ
യില്ല.
ചീവീടുകളുടെ സപ്ത   സംഗീതം അറിയാനായില്ല.

മകരത്തിലെ മഞ്ഞുപെയ്യുന്ന വെളപ്പാങ്കാലത്ത്‌
പുതപ്പി
നിടയില്‍
കിടന്നുള്ള ഉറക്കത്തിന്റെ സുഖം അനുഭവിക്കാനാ
യില്പ.
പുലർ കാലത്ത്‌
പുൽ കൂമ്പയുകളില്‍
മൊട്ടിട്ടനില്ലുന്ന
മഞ്ഞുകണങ്ങളെ നുകരാനായില്ല.

ഒരു പൂക്കാലസുഗന്ധം മുഴുവന്‍ കോരി, ജനാലവഴിയെ
ത്തിയ മന്ദമാരുതനേററിട്ടും
, അവന്‌
ഉണരാനാവുന്നില്ല.
പുതു
രാഗങ്ങൾ പാടി തൊടികളിലെത്തി തേൻ നുകർന്ന് കള്ള
ന്മാരെപോലെ പതുങ്ങിപ്പതുങ്ങി പോകുന്ന അടയ്ക്കാക്കിളികളെ
കാണാനാവുന്നില്ല.

അവന്റെ കണ്ണുകളും കാതുകളം
അടഞ്ഞുപോയിരിക്കുന്നു;
പൊടി കയറി
മൂടി മണമില്ലാതായിരിക്കുന്നു.

ടോർച്ചിന്റെ വാർദ്ധക്യം ബാധിച്ച
ഒരുതുണ്ടു വെളിച്ചത്തി
ലാണ്‌
അവൻ വീട്ടിലേക്ക്‌
നടന്നത്‌. പാതയോരത്തെ
ആൾപ്പാർപ്പില്പാത്ത വീട്ടില്‍നിന്നും
ഒരു കരച്ചിൽ കേട്ടതുപോലെയൊരു തോന്നൽ.

കുറെ മുന്നോട്ട നടന്നതാണ്‌; വീണ്ടും
ആ ശബ്ദം.
ഇപ്പോൾ
കൂടുതൾ ഉച്ചത്തിലാണ്‌
__ ഒരു പെൺകുട്ടിയയടേതെന്നു
തോന്നിക്കുന്ന,
തടയപ്പെടുന്ന,
തടയലിനെ ഭേദിച്ചു പുറത്തു
വരുന്ന കരച്ചിൽ….

ഒരുനിമിഷം അവൻ
ശങ്കിച്ചുനിന്നതാണു്‌….

പെട്ടെന്ന്‌, വീടിന്റെ പിന്നിലേക്ക്‌
ഓടിയെത്തി,
ടോര്‍ച്ചിന്റെ ചെറിയ
വെളിച്ചത്തിൽ തിരഞ്ഞു.

ആ ചെറിയ വെളിച്ചത്തിൽ
വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ,
ഭയന്നു വിറച്ച്‌,
തളർന്ന ഒരു പെണ്‍കുട്ടി!

എവിടെയോ കണ്ടിട്ടുള്ളതിന്റെ
ഒരോമ്മ.

പിന്നീട്‌ വെളിച്ചത്തിൽ
കണ്ടത്‌
മൂന്നുനാലു പുരുഷന്മാ
രുടെ മുഖങ്ങൾ….

ഉണ്ണി മരവിച്ചുപോവുകയായിരുന്നു.

പക്ഷെ, പിന്നീട്‌ ജീവരക്ഷയ്ക്കായിട്ട
പൊരുതേണ്ടിവന്നു.

ബോധമുണർന്നപ്പോൾ, എവിടെയെന്നോ,
എന്തുണ്ടാ
ഒയന്നോ,
ഓമ്മിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
കണ്ണു തുറന്നപ്പോൾ പുലർകാലമെത്തിയെന്നറിഞ്ഞു.
ശരീരം
അനക്കാൻ കഴിയാത്തവിധം ഭാരം ഏറിയിരിക്കുന്നു,

നിമിഷങ്ങളോളം വീണ്ടും
കണ്ണുടച്ചുകിടന്നു.

അടുത്തനിമിഷം ശൂന്യമായിരുന്ന
മനസ്സിന്റെ കോണിൽ
ടോർച്ചിന്റെ ചെറിയ വെളിച്ചത്തിൽ കണ്ട മുഖം.

അതെ, അതൊരു പെണ്‍കട്ടിയയടേതായിരുന്നു.

ഉണ്ണി തട്ടിപ്പിടഞ്ഞെഴുന്നേററിരുന്നു.

അരികിൽ ആരുമില്പായിരുന്നു.

പക്ഷെ, കുറെ
അകന്ന്‌
ഒരാൾ കമഴ്ന്നു
കിടന്നിരുന്നു.

അവൻ ഏങ്ങി വലിഞ്ഞു തന്നെയാണ്‌
അയാളടെ അടു
ത്തെത്തിയത്‌.
സാവധാനം തൊട്ടനോക്കി.

അയാൾ തഞത്തു
മരവിച്ച്‌……..

ഒരു ഞെട്ടൽ, പിന്നെ വിറയൽ
….

എത്രയെത്ര കഥകൾ, പൊടിപ്പും, തൊങ്ങലും
വച്ച
ചിത്രീകരണങ്ങൾ
. ….

ആ ഗ്രാമമാകെയുള്ള ഒരായിരം
പേർ പറഞ്ഞത്‌
ഒരായിരം വ്യത്യസ്തമായ കഥകളായിരുന്നു.
ആ കഥകളിൽ ഉണ്ണിക്ക്‌
ഒരായിരം രൂപങ്ങളും ഭാവങ്ങളും നിറങ്ങളുമായിരുന്നു.

പോലീസ്‌ സ്റ്റേഷനിലെ ഇരുമ്പഴിക്കുള്ളില്‍
ഒരു ഷഡ്‌ഡി
മാത്രം ധരിച്ച് കൂനികൂടിയിരുന്ന്‌
അവനെല്പാം കേൾക്കുന്നുണ്ടാ
യിരുന്നു.

ഒട്ടുവില്‍,

ആ സ്റ്റേഷനിലെ പ്രധാന
ഉദ്യോഗസ്ഥനെഴുതിയ കുററ
സമ്മതപത്രത്തിൽ അവൻ ഒപ്പിട്ടകൊടുത്തു.

അയാൾ വായിച്ചു കേൾപ്പിച്ചതിന്റെ സാരാംശം മാത്രം
മനസ്സിൽ തേട്ടിനിന്നു.

ഏതോ ദേശീയ
രാഷ്ട്രീ
പാർട്ടിയൂടെ ജില്ലാതല നേതാവിനെ
രാഷ്ടീയ വൈരാഗ്യത്തിന്റെ പേരിൽ
എതിർ കക്ഷി
ക്കാരന്റെ പക്കൽ
നിന്നും പ്രതിഫലം വാങ്ങിക്കൊണ്ട്‌
മൃഗീയ
മായി കൊലപ്പെടുത്തി.

അശ്വതിക്കോ സലോമിക്കോ
എത്രയോപ്രാവശ്യം വായി
ച്ചിട്ടം യാതൊരു വികാരവും തോന്നുന്നില്ല.
അടുത്തനാളിൽ
പ്രകാശനം ചെയ്യപ്പെടാനിരിക്കുന്ന,
വളരെ പ്രശസ്തനായൊരു
എഴുത്തുകാരന്റെ പുസ്‌തകത്തിലെ
ഏതാനും ഏടുകൾ അത്രമാ
ത്രമേ അവർ
അറിഞ്ഞുള്ളൂ.

അതും പത്രമാസികകളിൽ അടുത്തനാളകളിൽ
കണ്ടു
തുടങ്ങിയ ഒരു പുതിയ വിപണന തന്ത്രമാണുതാനും.
ഭാഷയിലെ
എല്ലാ പത്രങ്ങളും തന്നെ അദ്ദേഹത്തെക്കുറിച്ച്,
പുതിയ പുസ്തക
ത്തെക്കുറിച്ച്‌
സപ്ലിമെന്റുകളിറക്കി,
എല്ലാ പ്രധാന വാരിക
കളം ആർട്ടിക്കിളുകളും എഴുതി,
പുസ്തകത്തിലെ വിവിധ ഏടുകൾ
വിവിധ വാരികകളിൽ ചേർത്തു …….

എല്ലാം പക്കാ കച്ചവടതന്ത്രം!

.       പുസ്‌തകപ്രസാധകരുടെയും
, പത്രവാരിക സ്ഥാപനങ്ങളുടെയും……

“അല്ലാതെ
അതിലെന്താണുള്ളത്‌?”

അശ്വതിയും സലോമിയും
അങ്ങിനെതന്നെയാണ്‌
ചോദി
ച്ചത്‌.

എന്നിട്ടും അവർക്ക്
അക്കാര്യം അത്ര നിസ്സാരമായി തള്ളി
ക്കളയാനായില്ല.
രണ്ടുവർഷമേ ആയിട്ടുള്ള സൌമ്യയുമൊത്തുള്ള
ജീവിതം എന്നിരിക്കലും പ്രശസ്തമായൊരു ബിസിനസ്സ്‌
സ്ഥാപനത്തിലെ എക്‌സികുട്ടീവ്‌
ആയിരുന്നിട്ടും,
അവരെ
ക്കാൾ മൂന്നുനാല് വയസ്സ്‌
കൂടുതലുണ്ടായിരുന്നിട്ടം പരിചയ
ത്തിന്റെ ആദ്യനാളകളിൽ ചേച്ചിയെന്നു വിളിച്ചിരുന്നിട്ടം
കൂടതല്‍
അടുത്തപ്പോൾ ആദ്യത്തെ ആവശ്യം സൌമ്യ എന്ന്‌
വിളിക്കാനായിരുന്നു.
പിന്നെ മനസ്സകൾ ഒത്തുചേർന്ന് ആനന്ദ
കരമായൊരു ആന്ദോളനത്തില്‍
ലയിച്ച്‌
ഒഴുകി നടക്കുകയായി
രുന്നു.

എന്നിട്ടും സൌമ്യയുടെ
സ്വകാര്യ ജീവിതത്തിന്റെ ആഴങ്ങ
ളിൽ പരതാൻ അവർ രണ്ടുപേരും ശ്രമിച്ചിട്ടില്ല കാരണം സൌമ്യ
പറഞ്ഞറിഞ്ഞ ദുരന്തങ്ങളും കൂട്ടിയെഴുതിയ കണക്കുകളിലുണ്ടായ
തെററുകളം ഓർമ്മകളായിട്ടെത്തി അവളെ വേട്ടയാടി നിരന്തരം
വേദനപ്പെടുത്തുന്നുണ്ടെന്ന്‌
അറിഞ്ഞതുകൊണ്ടുതന്നെ.

പക്ഷെ, ഇപ്പോൾ അവർ
രണ്ടാൾക്കും അറിയാത്ത എന്തോ
ഒന്നിന്റെ പേരിലുള്ള അവളടെ വേദന,
അതും ഒരു കഥയുടെ
എതാനും ഏടുകൾ വായിച്ചപ്പോഴുണ്ടായിരിക്കുന്ന പ്രക്ഷുപ്തമായ
മാനസീക അവസ്ഥ…

“ആ പെണ്‍കുട്ടി
ഞാനായിരുന്നു.”

“ങേ!”

അശ്വതിയുടെയും സലോമിയുടെയും
തൊണ്ടയിൽ നിന്നും
ഒരുമിച്ചാണ്‌
തേങ്ങല്‍
പുറത്തുവന്നത്‌.
അവർ ഇമകളനക്കാ
നാവാതെ തരിച്ച് സൌമ്യയെ നോക്കി
നിന്നു.

“അന്ന്‌ ഒന്നും
സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു
ഞാൻ.
തങ്ങളെ കണ്ട ചെറുപ്പക്കാരനെ ആക്രമിക്കാൻ ശ്രമിക്കു
മ്പോൾ എന്റെ
മേലു നിന്നും അവരുടെ ശ്രദ്ധ
അകന്നുപോയി.
ആ പഴുതിൽ ഞാൻ രക്ഷപ്പെടുകയായിരുന്നു.”

സലോമിയുടെ കണ്ണുകൾക്കു മുമ്പിൽ, ഒരു
വി.
ഐ.
പി.
ടെറസിന് മുകളിൽ,
ഹൈഡ്രജന്‍
നിറച്ച്‌
വീർപ്പിച്ച്‌
നിദ്ത്തി
യിരിക്കുന്ന ഭീമാകാരനായൊരു ബലൂൺ.
നഗരത്തിലെ ഏതോ
സ്വർണ്ണക്കടയുടെ പരസ്യമാണത്‌.
അകലെനിന്നുമെത്തുന്ന
വാഹനങ്ങളുടെ വെളിച്ചം അവയിൽ തട്ടുമ്പോൾ പരസ്യവാച
കങ്ങൾ മിന്നിത്തെളിയുന്നു.

കണ്ണുകൾ അവിടെയിരുന്നിട്ടും
മനസ്സ് സൌമ്യയയടെ വാക്കു
കളിലായിരുന്നു.

“അതൊരു
പ്രതികാരം ചെയ്യുലായിരുന്നു,
അച്ഛന്റെ
ബിസ്സിനസ്സ്‌
ശത്രുക്കളുടെ,
ആ സംഭവശേഷം ഞാൻ അതിനെ
പ്പററി ചിന്തിക്കുകകൂടി ഉണ്ടായിട്ടില്ല.
കാരണം എല്ലാവിധ
സാന്ത്വനങ്ങളുമായി സദാസമയവും മാത്യൂസ്‌
കൂടെ ഉണ്ടായി
രുന്നു
.എന്നിട്ടും പത്രങ്ങളിലൊക്കെ ചെറിയചെറിയ വാത്തകൾ
വരികയും ഞാനതു വായിക്കുകയും ചെയ്തിരുന്നു.
ഉണ്ണി കുററം
സമ്മതിച്ചുവെന്നും അയാളെ ശിക്ഷിച്ചുവെന്നും മററും ….?

വാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന
വെളിച്ചവും കാതട
പ്പിക്കുന്ന ശബ്‌ദങ്ങളും സലോമിക്ക്‌
ഈർഷ്യതയായി തോന്നി.
അവൾ  ജനാല
അടച്ചുകുററിയിട്ട.




അദ്ധ്യായം ഒന്ന്

രാവുകള്‍ പകലുകള്‍

ഒന്ന്‌

സിദ്ധാര്‍ത്ഥന്‍
ഉറങ്ങുകയായിരുന്നു.

അതോ
മയങ്ങുകയോ?

കണ്ണുകളെ
പൂട്ടി വിശ്രമിക്കുമ്പോഴും മനസ്സ്‌ ചലിച്ചുകൊണ്ടിരു

ന്നാല്‍
ഉറക്കമാകുമോ?

കണ്ണുകളും
ശരീരവും ആലസ്യം പൂണ്ടിരിക്കുക തന്നെയാണ്‌.

ബസ്സിന്റെ
ആസ്വാദ്യമായ ചാഞ്ചാട്ടത്തില്‍ തുറന്നിട്ടിരിക്കുന്ന വാതായനങ്ങളിലൂടെ
ഒഴുകിയെത്തുന്ന മലങ്കാറ്റിന്റെ സഹ്യമായ ശൈത്യത്തിൽ ശരീരം വിശ്രമംകൊള്ളുന്നു.

ബസ്സ്‌
വളവുകള്‍ തിരിഞ്ഞ്‌ കയറ്റങ്ങള്‍ കയറി വരികയാണ്‌; മലയുടെ ശിഖരങ്ങളിലേയ്ക്ക്‌. ഓരോ ശിഖരങ്ങളിലും ഓരോ കൂട്ടം മനുഷ്യര്‍
കൂടുകൂട്ടിയിരിക്കുന്നു. ഓരോ ശിഖരങ്ങളും അവരുടെ ഗ്രാമങ്ങളാകുന്നു.
ശിഖരങ്ങളിലേക്കുള്ള സന്ധികള്‍ അവരുടെ സിറ്റികളും. നിത്യോപയോഗ സാധനങ്ങള്‍
ശേഖരിക്കുന്നതിനും മലഞ്ചെരിവുകളില്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന വിളവുകള്‍
കൈമാറുന്നതിനും സന്ധ്യകളില്‍ അവര്‍ സിറ്റികളില്‍ വരുന്നു.

യാത്രക്കാരെ
ഇറക്കുന്നതിനായി ഏതോ ഒരു ഗ്രാമത്തിന്റെ സീറ്റി

യില്‍
ബസ്സ്‌ നിന്നിരിക്കുന്നു. സിദ്ധാര്‍ത്ഥന്‍ കണ്ണുകള്‍ തുറന്നു.

രാവേറെ
എത്തിയിട്ടില്ലാ എന്നിട്ടും ഗ്രാമമാകെ ഇരുളു പടര്‍ന്നു

കഴിഞ്ഞിരിക്കുന്നു.
വളര്‍ന്ന്‌ പടര്‍ന്ന്‌ കിടക്കുന്ന വൃക്ഷങ്ങളും വൈദ്യുതി അഭാവവും കാരണമാകാം.കടകളില്‍
മണ്ണെണ്ണ വിളക്കുകള്‍ എരിയുന്നു.

ഇരുളിനെ
തുളച്ച്‌ കീറിക്കൊണ്ട്‌ ബസ്സിന്റെ ഹെഡ്ലൈറ്റ്‌ വെളിച്ചം തെല്ലകലെ റോഡിലേയ്ക്ക്‌
തള്ളിനില്‍ക്കുന്ന ഭീമാകാ

രനായ
ഒരു പാറയില്‍ തട്ടിനില്‍ക്കുന്നു. അവിടെ അടുത്ത വളവ്‌ തുടങ്ങുകയാണ്‌.

യാത്ര തുടങ്ങിയിട്ട
മണിക്കുറുകള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും

ബസ്സിലെ
തിരക്കൊഴിഞ്ഞിട്ടില്ല.

“ശാന്തിയിലെത്താന്‍ ഇനിയും വൈകുമോ?”

സിദ്ധാര്‍ത്ഥന്‍
അടുത്തിരുന്ന ചെറുപ്പക്കാരനോട്‌ തിരക്കി.

“ഇല്ല ഏറിയാല്‍ ഒരു മണിക്കൂര്‍”

ബസ്സ്‌
ഇളകിത്തുടങ്ങി.

അവന്‍
വീണ്ടും കണ്ണുകളെ പൂട്ടി.

ബസ്സിന്റെ
ജീവിതയാത്ര വീണ്ടും തുടങ്ങി. കയറ്റം കയറി, വളവുകള്‍ തിരിഞ്ഞ്‌ നിരപ്പായ റോഡില്‍ വേഗത കുറഞ്ഞ്.

വ്യാപാര
രംഗത്തെ മത്സരങ്ങള്‍. അസംസ്കൃത വസ്തുക്കളുടെ

വിലവര്‍ദ്ധന, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനയാല്‍ കൂടുതല്‍
കൊടുക്കേണ്ടി വന്ന കൂലി ഇനങ്ങള്‍-സ്ഥാപനത്തിന്റെ നിലനില്‍പ്പിന്‌ ബിസിനസ്സ്‌
കൂട്ടേണ്ടിയിരിക്കുന്നു. അപ്പോള്‍ കൂടുതല്‍ മുതല്‍ മുടക്കിന്‌ പണം അവശ്യമായി വരുന്നു.
അതിനാല്‍ നിക്ഷേപങ്ങള്‍ സമാഹരിക്കേണ്ടിയിരിക്കുന്നു. നിക്ഷേപ സമാഹരണം വന്‍കിട പത്രങ്ങള്‍ക്ക്‌
കഴിയും പോലെ നാലാംകിട പത്രത്തിന്‌ സാദ്ധ്യമല്ല. കൂടാതെ തുടര്‍ന്നു പോന്നിട്ടുള്ള
പ്രത്യേക ചിന്താഗതിയുടെ പ്രതികൂലമായ അനുഭവങ്ങളും. എന്നും ഒരു ആന്റി സര്‍ക്കാര്‍
നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. സത്യസന്ധമായിട്ട് എഴുതുക, പ്രചരിപ്പിക്കുക. അതുവഴി കുറെ നീരസവും ഉണ്ടായീട്ടുണ്ട്‌.
എന്നു പറഞ്ഞാല്‍ ഒരു തുറന്ന ചിന്താഗതി, മനുഷ്യത്വ പരമായ സമീപനം, മാനുഷീക
മൂല്യങ്ങള്‍ക്ക്‌ മറ്റെന്തിനേക്കാളും വില കല്‍പ്പിക്കുക. വിശദീകരിച്ചാല്‍ –
സമത്വവാദം, അടിച്ചമര്‍ത്തലിനും
അടക്കിവയ്ക്കലിനും എതിരെയുള്ള പോരാട്ടം, ജാതി മത വര്‍ണ്ണവ്യത്യാസങ്ങള്‍ക്കെതിരെ,അന്ധവിശ്വാസങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം. അര്‍ഹിക്കുന്നവര്‍ക്ക്‌
ഉദാരമായ സഹായം. ഒന്നാം കിട പത്രസ്ഥാപനങ്ങള്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സേവന
വേതന ആനുകൂല്യങ്ങളും സൌകര്യങ്ങളും തൊഴിലാളികള്‍ക്കും ജീവന

ക്കാര്‍ക്കും
കൊടുക്കുക. എല്ലാം സ്ഥാപനത്തെ സാരമായി തന്നെ ബാധിച്ചു. സ്ഥാപനത്തിന്റെ ക്ഷീണം തീര്‍ക്കാന്‍
ഒറ്റമാര്‍ഗ്ഗമേയുള്ളൂ.

ബിസിനസ്സ്‌
വര്‍ദ്ധിപ്പിക്കുക. പൊതുജനങ്ങളില്‍ നിന്നും ഡെപ്പോസിറ്റ്‌ സ്വീകരിക്കുക, ഒരു വര്‍ഷത്തേയോ രണ്ടു വര്‍ഷത്തേയോ സബ് സ്ക്രിപ്ഷന്‍ മുന്‍കൂര്‍വാങ്ങുക.
പക്ഷെ,
എന്തിനും പരസ്യം അനിവാര്യമാണെന്ന്‌ മാര്‍ക്കറ്റ്‌
തെളിയിക്കുന്നു. എത്ര ശ്രേഷ്ഠമായ വസ്തുവായാലും പരസ്യമില്ലെങ്കില്‍ ആരാലും
ശ്രദ്ധിക്കപ്പെടില്ല. എത്ര ഉപയോഗ ശൂന്യമായ സാധനമായാലും പരസ്യമുണ്ടെങ്കില്‍ ഒരു
പരിധി വരെ കച്ചവടം പിടിക്കാനാവുകയും ചെയ്യും.

ആ തത്വം
കമ്മ്യൂണിലെ എല്ലാവരും ഒന്നടങ്കം അനുകൂലിക്കുക

യാണ്‌
ചെയ്തത്‌. ജനറല്‍ ബോഡിയില്‍ കയ്യടിച്ച്‌ ആര്‍ത്തുവിളിച്ച് സ്വീകരിക്കുകയും ചെയ്തു.

പക്ഷെ, ഒരു മായാജാല പ്രകടനം പോലെ…………..

ഒരു
ഇടിമിന്നലില്‍ നിന്നും ലഭിക്കുന്ന വെളിച്ചം പോലെ…………. നടുക്കം
പോലെ……….. ജനശ്രദ്ധയെ ആകർഷിക്കണം. ആ ആകര്‍ഷണ വലയത്തില്‍ നില്‍ക്കുമ്പോള്‍
ആകാവുന്നത്ര പരസ്യവും പ്രചരണവും സ്വാധീനവും ചെലുത്തണം. താലൂക്കുകള്‍ തോറും
പ്രതിനിധികളെ വച്ച്‌ ഏജന്റുമാരോടുകൂടി പുതിയ ഉപഭോക്താക്കളെ കണ്ടത്തണം. പക്ഷെ, ഏറ്റവും പ്രധാനം മാദ്ധ്യമമാണ്‌. പരസ്യത്തിന്‌
തെരഞ്ഞെടുക്കുന്ന വിഷയം.

-പാദരക്ഷ കച്ചവടക്കാരന്‍, ഷഡി മാത്രം ധരിച്ച
പെണ്‍കുട്ടിയുടെ മിനുത്ത കാലുകളും , തുടകളും കാണിക്കുന്നതുപോലെ…………..

കൃഷ്ണവേണിയുടെ
ചുണ്ടുകളില്‍ നേര്‍ത്ത ഒരു ചിരി വിടര്‍ന്നു.

ചുണ്ടുകളില്‍
നിന്നും കവിളുകളിലേയ്ക്കും, കണ്ണുകളിലേക്കും

പടര്‍ന്നു.

“ഭഗവാന്‍ സത്യവും മിഥ്യയും”.

നിസ്സാരമായൊരു
കര്‍ത്തവ്യമല്ലത്. പ്രവിശ്യയില്‍ മാത്രമല്ല,

രാഷ്ട്രമാകെ, ലോകാന്തരങ്ങളില്‍ പോലും വേരുകളുള്ള, സ്വാധീനമുള്ള വ്യക്തിയാണ്‌ സച്ചിദാനന്ദന്‍. അയാള്‍ സ്വയം
വിശേഷിപ്പിക്കുന്നു.  ദൈവവുമാണെന്ന്‌.

അയാളിലെ
സത്യവും മിഥ്യയുമാണ്‌ കണ്ടെത്തേണ്ടത്‌.

ആരാണ്‌
പ്രസ്തുത കര്‍ത്തവ്യത്തിന്‌ ചുക്കാന്‍ പിടിക്കുന്നതെന്ന്‌ സ്വയം തീരുമാനിക്കാനാണ്‌
ഗുരു എഡിറ്റേഴ്‌സ്‌ കോണ്‍ഫറന്‍സില്‍ അവശ്യപ്പെട്ടത്‌. നിമിഷങ്ങളോളം നീണ്ടുനിന്ന മൌനം
ആര്‍ക്കും തന്നെ സ്വയംഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ്‌ തെളിയുന്നതെന്ന്‌
സിദ്ധാര്‍ത്ഥന് മനസ്സിലായി.

അവന്‍
അത്‌ സ്വയം ഏറ്റെടുക്കുന്നെന്ന്‌ അറിയിച്ചപ്പോള്‍ എല്ലാ

മുഖങ്ങളിലും
പ്രസാദം നിറഞ്ഞു; എല്ലാവരും
സമാധാനം കൊണ്ടു.

സിദ്ധാര്‍ത്ഥന്‍
കൃഷ്ണയെ ശ്രദ്ധിച്ചു.

അവളാണെന്നു
തോന്നുന്നു കൂടുതല്‍ സന്തുഷ്ടയായി കണ്ടത്‌.

കോണ്‍ഫ്രന്‍സ്‌
കഴിഞ്ഞ്‌ സ്വന്തം ക്യാബിനിലെത്തി, കസേരയില്‍ ഇരുന്ന്‌
നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥന് അവാച്യമായൊരു വേദന അനുഭവപ്പെട്ടു. പക്ഷെ
എത്ര ചിന്തിച്ചിട്ടും ശരീരത്തിന്റെ ഏതു ഭാഗത്താണ്‌
അനുഭവപ്പെടുന്നതെന്നോകാരണമെന്തന്നോശ്രഹിക്കാനായില്ല.ഒടുവില്‍, അതിനെ ഇല്ലാതാക്കുവാനുള്ള ഉപാധിയാണ്‌ തോന്നിയത്.

അവനെ
കാണണം.

എന്റെ
വിവേകിനെ…………..

മൂന്നു
വര്‍ഷങ്ങള്‍ക്ക് ശേഷമാണത്‌.


കമ്മ്യൂണിന്റെ വന്‍ മതിലുകള്‍ക്ക് പുറത്തേയ്ക്ക്‌ സിദ്ധാര്‍ത്ഥന്‍ പോയിട്ട്‌
മുന്ന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

കമ്മ്യൂണിന്റ
വടക്കേമുലയില്‍ ഇടുങ്ങിയ വീട്ടില്‍ ഗുരു എവിടെ

നിന്നോ
തേടിയെടുത്ത ഒരു അനാഥനായ രാമന്‍ നായര്‍ വെച്ചു വിളമ്പിത്തരുന്ന അന്നമുണ്ട്‌, അയാള്‍ പച്ചക്കറി സഞ്ചിയില്‍ ഒളിച്ചു കടത്തിക്കൊണ്ടുവരുന്ന
മദ്യം ആവശ്യത്തിലേറെ കഴിച്ച്‌ അബോധാവസ്ഥയിലോ, അര്‍ദ്ധബോധാവസ്ഥയിലോ കഴിഞ്ഞു തുടങ്ങിയിട്ട് മുന്ന്‌ വര്‍ഷങ്ങള്‍
കഴിഞ്ഞിരിക്കുന്നു.


വീട്ടിലല്ലെങ്കില്‍, സിദ്ധാര്‍ത്ഥന്‍
ഇവിടെ ഉണ്ടാകും, ഈ കമ്മ്യൂണില്‍, പത്രങ്ങള്‍ക്ക്‌ മുന്നില്‍, വാര്‍ത്തകള്‍ക്ക്‌ നടുവില്‍…………നിര്‍വികാരനായിട്ട്‌……….ചിരിക്കാത്തവനായിട്‌……കരയാത്തവനായിട്ട്‌……….ക്യാബിന്റെ
കതക്‌ തുറന്ന്‌ കൃഷ്ണവേണി എത്തി. അവള്‍ ക്യാബിനിലെ ലൈറ്റ്‌ തെളിച്ചു. ഫാനിട്ടു.

“സിദ്ധാ… എന്താണിത്‌?”

“എനിക്ക്‌ അവനെ ഒന്നു കാണണം”

“ആരെ?”

“എന്റെ മകനെ.”

“സിദ്ധാ……….. സത്യമായിട്ടും?”

“ഉം,
നീ എനിയ്ക്കൊരു വണ്ടി ഏര്‍പ്പാടാക്കുമോ?”

“ഞാനും
കൂടിയാലോ?”

“ആയിക്കോട്ടേ.”

സ്കൂളിന്റെ
ഓഫീസില്‍,
ഹെഡ്മിസ്ട്രസ്സിന്റെ മുന്നില്‍ പത്തുമി

നിട്ടുകളോളം
ഇരുന്ന ശേഷമാണ്‌ ക്ലാസ്സില്‍ പോയിരുന്ന പ്യൂണ്‍ തിരിച്ചെത്തിയത്‌. അയാള്‍ ഹെഡ്മിസ്ട്രസ്സിന്റെ
ചെവിയിലെന്തോ പിറൂപിറുത്തു.

പെട്ടെന്ന്‌
മിസ്ര്രസ്സിന്റെ മുഖം വാടിക്കരിഞ്ഞുപോയി. ശക്തിയാ

യൊരു
വിക്കലിനൊടുവില്‍ അവര്‍ പറഞ്ഞു മുഴുമിപ്പിച്ചു.

“അവന് നിങ്ങളെക്കാണാന്‍ ഇഷ്ടമില്ലെന്ന്‌.”

“ങേ!”

സിദ്ധാര്‍ത്ഥന്‍
തേങ്ങിപ്പോയി.

ഗുരു
ഒരുക്കിയ വിരുന്നില്‍ സീനിയര്‍ എഡിറ്റര്‍മാരെയും എക്സി

ക്യൂട്ടീവുകളെയും
കുടുംബാഗങ്ങളെയും മാത്രമെ ക്ഷണിച്ചിരുന്നുള്ളു. കമ്മ്യൂണിലെ തെക്കെ കോണില്‍
തലയെടുപ്പുള്ള രണ്ടുനിലക്കെട്ടിടമാണ്‌ ഗുരുവിന്റെ വസതി. വസതിയിലെ വിശാലമായ ഡൈനിഗ്‌ഹാളില്‍
മേശയില്‍ ആഹാരങ്ങള്‍ വിളമ്പപ്പെട്ടു. എല്ലാവരും ഉപവിഷ്ടരായി, രാജകീയമായ കസേരയില്‍, രാജാവിന്റെ പ്രൌഡിയില്‍ തന്നെ ഗുരുവും.

എല്ലാവരും
നിശബ്ദരായിരുന്നു. ഗുരുവിന്‌ എതിരെയുള്ള കസേരയില്‍ സിദ്ധാര്‍ത്ഥനിരിക്കുന്നു.
സിദ്ധാർത്ഥൻ ഒരിക്കല്‍ പോലും ചിരിക്കുകയോ മറ്റാരേയും ശ്രദ്ധിക്കുകയോ ചെയ്തില്ല.

കൃഷ്ണവേണി
എല്ലാവരേയും ശ്രദ്ധിക്കുകയായിരുന്നു.

അവള്‍
വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച്, മുടി ഉലര്‍ത്തിയിട്ട്‌………..
ഏവര്‍ക്കും അവള്‍ ശ്രേഷ്ഠയായിത്തന്നെ തോന്നിച്ചു.

അനന്തമായിരുന്ന
നിശബ്ദതയെ തകര്‍ത്തു കൊണ്ട്‌ ഗുരു സംസാരിച്ചു.

“മക്കളെ,കമ്മ്യൂണാകെഏകസ്വരത്തിലാണ്‌തീരുമാനമെടുത്തത്‌.എങ്കിലും
ഞാന്‍ ഒരിക്കല്‍ കൂടി ചോദിക്കുകയാണ്‌, ആര്‍ക്കെങ്കിലും നാം ചെയ്യുന്നത്‌ ശരിയല്ല എന്നു തോന്നുന്നുണ്ടോ?”

എല്ലാവരും
നോക്കിയത്‌ സിദ്ധാര്‍ത്ഥനെയായിരുന്നു.

“ഒരാളെങ്കിലും തെറ്റാണെന്നു പറഞ്ഞാല്‍ നമുക്കിത്‌ ഉപേക്ഷി

ക്കാവുന്നതേയുള്ളൂ.”

എല്ലാവരും
നിശബ്ദരായിരുന്നു.

വിണ്ടും
ഉണ്ടായ നിശബ്ദതയിലേയ്ക്ക്‌ സിദ്ധാര്‍ത്ഥന്റെ ദൃഢവും, ശാന്തവുമായ സ്വരം ആഴ്ന്നിറങ്ങി.

“ഗുരു,
ഇനി ആരെതിര്‍ത്താലും എന്നാല്‍ ഇതില്‍ നിന്നും ഒളി

ച്ചോടാനാവില്ല.
എന്റെ കര്‍മ്മവും ലക്ഷ്യവും അതായിത്തീര്‍ന്നിരിക്കുന്നു. അതുമാത്രമായിരിക്കുന്നു.
എല്ലാം നാം തീര്‍ത്ത, പടുത്തുയര്‍ത്തിയ
ഈ സാമ്രാജ്യത്തിന്റെ, നമ്മുടെ
കമ്മ്യൂണിന്റെ അനന്തമായ വളര്‍ച്ചയ്ക്ക്‌ ഉതകട്ടെ എന്നാഗ്രഹിച്ചുകൊണ്ട്‌, ഈ ആഹാരം നമുക്കായൊരുക്കിയ ഗുരുവിനോടും ഫിലോമിനയോടും നന്ദി
പറഞ്ഞുകൊണ്ട്‌ നമുക്ക് കടമകളിലേയ്ക്ക്‌ പ്രവേശിക്കാം.

“യുവാര്‍ നൈസ്‌ ഗുഡ്ബോയ്‌“

ഗുരുവിന്റെ
മുഖം കൃഷ്ണ ശ്രദ്ധിച്ചു. വികസിച്ച പുവുപോലെ ഉദിക്കുന്ന സൂര്യനെപ്പോലെ…. ആകെ
വെളുത്ത തലമുടി നിറം മാറി പൊന്‍കിരീടമാകും പോലെ,

പക്ഷെ, അവള്‍ക്ക്‌ ആഹാരം കഴിക്കാനായില്ല, സിദ്ധാര്‍ത്ഥനും.

പാത്രങ്ങളുടേയും, കുപ്പികളുടേയും ഗ്ലാസ്സുകളുടേയും കലമ്പലു

കള്‍
അവനെ അലോരസപ്പെടുത്തി.

അവന്‍
സാവധാനം വസതിയുടെ അകത്തളങ്ങളിലേയ്ക്ക്‌

നടന്നു.
അകത്ത്‌ മങ്ങിയ നീലവെളിച്ചത്തില്‍, കട്ടിലില്‍ തളര്‍ന്നു മയങ്ങുന്ന

 അവന്‍ അവരുടെ കാല്‍ക്കല്‍ ഒരു നിമിഷം നിന്നു.
കണ്‍നിറയെ ഒന്നുകാണാന്‍………….അവിടെനിന്നും വീണ്ടും ഡൈനിംഗ്‌ ഹാളിലെത്തി, പുറത്തേയ്ക്കു നടന്നു.

സഹയാത്രികന്‍
പറഞ്ഞതുപോലെ ഒരു മണിക്കൂറിനുള്ളില്‍ ശാന്തിയില്‍ ബസ്സിറങ്ങി. റോഡിന്റെ സൈഡില്‍
ലഗേജ്‌ ഇറക്കി സിദ്ധാര്‍ത്ഥന്‍ കാത്തു. കറുത്ത ചെറുപ്പക്കാരന്‍ എവിടെ നിന്നോ എത്തി
സിദ്ധാര്‍ത്ഥനെ വണങ്ങി.

“ഞാന്‍ രവി…………… സാര്‍?”

“യേസ്‌, സിദ്ധാര്‍ത്ഥന്‍.”

ചെറുപ്പക്കാരന്‍
തെളിച്ച വഴിയെ ലോഡ്ജില്‍, മുറിയില്‍……………

“സാര്‍ ഞാന്‍………..”

“യേസ്‌ പൊയ്ക്കോളൂ, നമുക്ക്‌
കാണേണ്ടിവരും.”

“ഉം…ഞാന്‍
വരും………..”

വൃത്തിയും
വെടിപ്പുമുള്ള മുറി.

ആകെ ഒരു
നിശബ്ദത.

ഇഷ്ടമായി.

ഗുരുവിന്റെ
കരുതലിന്‌ നന്ദി………..

@@@@@