മുല്ലപ്പെരിയാർ- പുതിയ അണക്കെല്ല മല പണിയുക

മുല്ലപ്പെരിയാറില്‍ പുതിയൊരു അണക്കെട്ട്‌ ശാശ്വത പരിഹാരമല്ല. അതിന്‌ എത്ര വര്‍ഷത്തെ എഗ്രിമെന്റ്‌ വച്ചാലും. പുതിയ അണക്കെട്ടും വയസ്സായി കാലഹരണപ്പപെടും. ഇന്ന്‌ ലഭ്യമായിട്ടുള്ള സാങ്കേതിക അറിവുകളും ഉപകരണങ്ങളും അസംസ്‌കൃത വസ്തുക്കളും പ്രയോജനപ്പെടുത്തി നിര്‍മ്മിച്ചാലും ആയുസ്സ്‌ അമ്പത്‌-
അറുപത്‌. അല്ലെങ്കില്‍ ചത്തു ജീവിച്ചു നൂറുവര്‍ഷം തികച്ചാലും ഇന്നത്തെ പ്രശ്നങ്ങള്‍ അന്നും ഉണ്ടാകും, ഇന്നത്തേതിനേക്കാള്‍ ബീഭത്സമായിട്ട്‌. കാരണം, അന്ന്‌ ജനങ്ങള്‍ അധികരിക്കുകയും ഭയതീക സ്വത്തുക്കള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നതുകൊണ്ട്‌.

അതിനാല്‍ അണക്കെട്ട്‌ പണിയുന്നതിനു പകരമായി ഒരു മല പണിയുക. നിലവിലുള്ള ഡാമിനെ എല്ലാവിധ ശക്തികളോടും കൂടി താങ്ങാനാവും വിധത്തില്‍.

വെറുമൊരു മലയല്ല, ഈടുറ്റ മരങ്ങള്‍ വച്ചു പിടിപ്പിച്ച്‌, കാട്ടുവള്ളികളും പുല്ലുകളും വളര്‍ത്തി ഇട രൂര്‍ന്നൊരു വനം വളര്‍ത്തിയെടുക്കുക. അതിനെ, മനുഷ്യനൊഴിച്ചുള്ള എല്ലാ ജീവ ജാലങ്ങളുടേയും വാസ സ്ഥലമാക്കുക.

പുതിയ മല മുല്ലപ്പെരിയാറിനെ എന്നന്നേക്കുമായി വഴി മാറ്റിയൊഴുക്കും, അയല്‍ക്കാരനുമായുള്ള പ്രശ്നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരമാകും. മുല്ലപ്പെരിയാറിനെ മാത്രമല്ല, ഈര്‍ഭപധ്വം വലിക്കുന്ന എല്ലാ അണക്കെട്ടുകളെയും ഇങ്ങിനെ ബലപ്പെടുത്താവുന്നതാണ്‌, ബലപ്പെടുത്തേണ്ടതാണ്‌.




1. കാവും യക്ഷിയും

കാവുകള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നിലനിര്‍ത്താന്‍ മനുഷ്യനാല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കാട്‌ വയ്പുകളാണ്‌, യക്ഷികള്‍ അതിന്റെ സംരക്ഷകരും.

കൃഷിക്കായിട്ട്‌ കാടുകള്‍ വെട്ടിത്തെളിച്ച്‌ മണ്ണ്‌ നിരപ്പാക്കു മ്പോള്‍ കാലാവ സ്ഥക്ക്‌ വൃതിയാനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും, ശുദ്ധവായുവും ജലവും ആവശ്യത്തിന്‌ ഇല്ലാതെ വരുന്നുണ്ടെന്നും പൂര്‍വ്വികര്‍ കണ്ടറിഞ്ഞിരുന്നു. ഒരുക്കപ്പെട്ട കൃഷിയിടത്തിലെല്ലായിടത്തും ഉയറ്റുറവ്‌ കിട്ടത്തക്ക വിധത്തില്‍ മരങ്ങളും കാട്ടു ചോലകളും വച്ചു പിടിപ്പിച്ചാല്‍ ഒരു പരിധി വരെ പുരകങ്ങളാകുമെന്നും അറിഞ്ഞിരുന്നു. അങ്ങിനെ വച്ചു പിടിപ്പിക്കപ്പെട്ട കാടുകളാണ്‌ കാവുകള്‍.
ആ കാടു വയ്പുകളെ അവര്‍ ആരാധനയോടെ കാണുകയും, തങ്ങളുടെ ആരാധനാ മൂര്‍ത്തികളെ അവിടെ കുടിയിരുത്തുകയും ചെയ്തിരുന്നു. വായുവും ജലവും അഗ്നിയുമൊക്കെ ആയിരുന്നു അന്നത്തെ ആരാധനാ മൂര്‍ത്തികള്‍. അവര്‍ക്കെല്ലാം സാങ്കല്പീക ഇരിപ്പിടങ്ങള്‍, അല്ലെങ്കില്‍ കല്ലുകള്‍ ചെത്തിയുണ്ടാക്കിയ ഇരിപ്പിടങ്ങള്‍ തന്നെ ഒരുക്കിയിരുന്നു.

പിന്നീടു വന്ന തലമുറ നിര്‍മ്മിച്ച കാടുകളിലെ ഈടുറ്റ മരങ്ങള്‍ മുറിച്ചെടുത്ത്‌ ഉപയോഗിക്കാന്‍ തുടങ്ങി. അതു വീണ്ടും (പകൃതിയുടെ അസന്തുലിതാവസ്ഥയിലേക്കേവുകയുള്ളൂവെന്നും, മനുഷ്യനു തന്നെ ഹാനിയാകുമെന്നും അറിഞ്ഞിരുന്നവര്‍, ദുര്‍മൂര്‍ത്തികളായ യക്ഷികളും കാവുകളില്‍ വസിക്കുന്നുണ്ടെന്നും,
അവരെ അലോരസപ്പെടുത്തിയാല്‍ പൈശാചികമായ മരണങ്ങള്‍ സംഭവിക്കു മെന്നും സമൂഹത്തെ ധരിപ്പിച്ചു.

പക്ഷെ, കാലങ്ങള്‍ കാവുകള്‍ക്കും യക്ഷികള്‍ക്കും ഒരുപാട്‌ വര്‍ണ്ണങ്ങളും വര്‍ണ്ണനകളും രൂപങ്ങളും ഭാവങ്ങളും കൊടുത്തു. പുതിയ, പുതിയ കഥകളും കോര്‍ത്തു കെട്ടി കൊടുത്തു.

പുതിയ കഥകളില്‍ ഒരു കാര്യം (പസ്ഥാവ്യം, യക്ഷികള്‍ അകാലത്തില്‍ ജീവി തത്തോടു വിട പറയേണ്ടി വന്നിട്ടുള്ള സ്ര്തീ (യുവതി)കളായിരുന്നു, പീഡിപ്പിക്കപ്പെട്ട്‌ കൊല ചെയ്യപ്പെടുക യുമായിരുന്നു.

പീഡകര്‍ ഇന്നത്തെപ്പോലെ അന്നും അധികാരം കയ്യാളുന്നവര്‍, സമ്പത്ത്‌ അട ക്കി വാഴുന്നവര്‍, അവരുടെ പിണിയാളുകള്‍ തന്നെയായിരുന്നു. അവര്‍ തന്നെയാണ്‌ പുതിയ കഥകള്‍ പറഞ്ഞു പരത്തിയിരുന്നതും, അവരുടെ അടങ്ങാത്ത മോഹങ്ങളുടേയും വിഭ്രമങ്ങളുടേയും കഥകള്‍.

“അസമയം എന്ന കഥയും (പകൃതിയുടെ സന്തുലിതാവസ്ഥയെ നശിപ്പിക്കുന്നതിന്റേയും ജീവനെ നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയിരിക്കുന്നതി ന്റേയും സത്യാവസ്ഥയാണ്‌ അറിയിക്കുന്നത്‌. അതിനോട്‌ പ്രതികരിക്കുന്ന യക്ഷി സമൂഹത്തില്‍ ബാക്കി നില്‍ക്കുന്ന നന്മയാണ്‌, മനുഷ്യത്വമാണ്‌.

എങ്കില്‍, അവള്‍ നമ്മുടെ കാടുകളെ വെട്ടി നശിപ്പിക്കുന്ന, മലകളെ പൊടിച്ചെടുത്ത്‌ പാടങ്ങളില്‍ നിക്ഷേപിക്കുന്ന, ബാലികമാരെ പീഡിപ്പിക്കുന്ന ദുഷ്ടമനസ്സുകളില്‍ വിഭ്രമ താണ്‌ഡ വമാടട്ടെ……

എന്താകിലും “അസമയം എന്ന കഥ നമ്മെ മോഹിപ്പിക്കുകയും വിസ്മയിപ്പി ക്കുകയും വിര്രമിപ്പിക്കു കയും ചെയ്യുമെന്നത്‌ സത്യം.

(ശരീ. ഒ.എം.യൂസഫിന്റെ “അസമയം” എന്ന കഥക്ക്‌ എഴുതിയ ആമുഖം.