സാന്ത്വനം

കമല നല്ല ഉറക്കത്തിലായിരുന്നു.അര്‍ദ്ധരാതധ്രികഴിഞ്ഞ നേരത്ത്‌
പൂര്‍ണ്ണനിദ്രയിലാകുന്നതൊരു തെറ്റല്ല. പകലന്തിയോളമുള്ള പണി
കള്‍ക്കുശേഷംതണുത്ത വെള്ളത്തി കുളിക്കുകകൂടി ചെയ്തു,

കുളി തണുത്തവെള്ളത്തില്‍ തന്നെയാകണമെന്ന്‌ കമലക്ക്‌ നിര്‍ബന്ധമഃ്‌. പ്രായം നാല്‍പ്പത്തിയഞ്ച്‌ കഴിഞ്ഞെങ്കിലും അവളിന്നും
ആരോഗ്യവതിതന്നെയാണ്‌. ഇരുനിറമാണ്‌, ആവശ്യത്തിന്‌ ഉയരവും.
നിതൃനേയുള്ള അഭ്ഥധ്വാനത്താല്‍ ശരീരത്ത്‌ അധികരിച്ചതൊട്ടും തന്നെയില്ല.

” അവളുടെ കിടപ്പ്‌ മാര്‍ബിള്‍ വിരിച്ച തറയില്‍ ര്‌ തഴപ്പായയില്‍
ഒരു ബഡ്ഷീറ്റ്‌ വിരിച്ചാണ്‌. അതും ആറു ബെഡ്റുമുകളും ഒരു ഹാളും സിറ്റൌട്ടും കിച്ചനുമുള്ള വീടിന്റെ സ്റ്റോര്‍റൂമില്‍. ആറുബഡ്റൂമുകളുകങ്കിലും സ്ഥിരമായി ഉപയോഗിക്കുന്നത്‌ ഒരു റൂം മാത്രമാണ്‌; ബാക്കി മുറികളെല്ലാം ആഴ്ചയിലൊരിക്കല്‍ തുറന്ന്‌ അടിച്ചുവാരി ശുദ്ധവായു നിറച്ച്‌ പൂട്ടി സൂക്ഷിയ്ക്കുന്നു

ആ ഒരുമുറിയിലാണ്‌ വീട്ടുടമസ്ഥനും ഭാര്യയും ഉറങ്ങുന്നത്‌.

കമല ഈ മുറിയില്‍ എത്തിയിട്ട്‌ മൂന്നുമാസമേ ആയിട്ടുള്ളൂ.
അതിനുമുമ്പ്‌ ഇരുപതുവയസ്സ്‌ തികയാത്ത ഒരുപെണ്‍ക്കുട്ടിയുടെതാ
യിരുന്നു. അവളെ കുടുബനാഥ പറഞ്ഞയച്ചതായിരുന്നു. സംശയക
രമായ സാഹചരൃത്തില്‍ കുടുബനാഥനെയും ആ പെണ്‍ക്കുട്ടിയെയും
തനിച്ചുകുയെന്നതാണ്‌ ഹേതു.

പക്ഷ, കമലക്ക്‌ അദ്ദേഹത്തെകുറിച്ച്‌ അങ്ങിനെയൊന്നും തോന്നി
യിട്ടില്ല. വെളുത്തരോമങ്ങള്‍ കാണാതിരിക്കാന്‍ അദ്ദേഹം നിതൃവും
ഷേവുചെയുമെട്കിലും, ആഴ്ചയിലൊരിക്കല്‍ മുടികറുപ്പിക്കുമെങ്കിലും ആ കണ്ണുകള്‍ നിഷ്ക്കളങ്കമായിട്ടാണ്‌ തോന്നിയത്‌.

രാധ്രി വളരെ വൈകിട്ട്‌ ഭാര്യ സുഖസൂുഷുപ്തിയിലായിക
ഴിഞ്ഞാലും അദ്ദേഹം ഓഫീസ്‌ ഫയലുകള്‍ നോക്കിയിരിക്കാ
റു. ആ സമയങ്ങളില്‍ ചുക്കു കാപ്പിയു മായിട്ടവള്‍ അദ്ദേഹത്തി
ന്റെ അടുത്തേക്ക്‌ പോയിട്ടു. ഒരിക്കല്‍ പോലും അദ്ദേഹ
ത്തിന്റെ ശ്രദ്ധ ഫയലുകളില്‍നിന്നും വൃതിചലിച്ചുകില്ല.

എങ്കിലൂം ഈ മൂന്നുമാസങ്ങള്‍ക്കുള്ളില്‍ നാലോ അ
ഞ്ചോ പ്രാവശ്യം വീട്ടുടമസ്ഥ കമലയെ താക്കീതുചെയ്തിട്ടു
”, മര്യാദക്കുനിന്നാല്‍ ആജീവനാന്തം ഇവിടെ കഴിയാമെന്ന്‌.

അവര്‍ക്ക്‌ കമലയുടെ പ്രായം ഉങ്കിലും കാഴ്ചയിലില്ല. അദ്ധ്വാനം
ഇല്ലാത്ത ഓഫീസ്‌ ജോലിയായതുക്കൊവാം ഇരിക്കുമ്പോള്‍ വയറില്‍
ഒന്നിരു മടക്കുകള്‍ വീണിട്ട്‌. കവിളുകള്‍ തുടുത്തിട്ടാണ്‌, ചുുകള്‍ ലിപറ്റിക്കില്ലഠാതെ ചുവന്നിട്ടും. ആദൃകാഴ്ചയില്‍ കമലകരുതിയത്‌ അവര്‍ നതൃവും ബ്യയൂട്ടിപാര്‍ലില്‍ പോകുന്നുന്നൊണ്. അങ്ങിനെയല്ലന്നറിഞ്ഞപ്പോള്‍ കമലക്ക്‌ അവരോട്‌ അതിയായ ബഹുമാനം തോന്നി; സ്വശരിരം
വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതില്‍.

കമലക്ക്‌ അതിന്‌ കഴിഞ്ഞിട്ടില്ല. ആഗ്ഗരഹമില്ലാഞ്ഞിട്ടല്ല, ജീവിത
സാഹചര്യങ്ങള്‍ അങ്ങിനെ യൊക്കെയായിരുന്നു.

സഫിയാക്ക്‌ ഉമ്മയെ നല്ല ഓര്‍മ്മയു’; ഉമ്മ മരിക്കു മ്പോള്‍
അവള്‍ക്ക്‌ പതിമൂന്നാണ്‌ പ്രായം; എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍,
ഉമ്മയുടെ മുഖം തന്നെയാണ്‌ അവള്‍ക്ക്‌, അത്രവെളുപ്പില്ലായെന്നുമാ
(രം. നിറം ബാപ്പയുടെതായിപ്പോയി. എങ്കിലും തനിച്ചിരിക്കു മ്പോള്‍, ഉമ്മയെ കാണണമെന്നും കൊതിതോന്നുമ്പോള്‍ കണ്ണാടിയില്‍ സ്വമുഖം കിട്ട്‌ കണ്ണുടച്ചിരിക്കും. അപ്പോള്‍ ഉമ്മ മനക്കോണില്‍ പുഞ്ചിരിയുമായി തെളിഞ്ഞുവരും

ബാപ്പ കാസ രോഗിയായിരുന്നു. എങ്കിലും പാക്ക്‌ കച്ചോ
ടം നടത്തിയും ആടുകളെ വാങ്ങിവിറ്റും അവര്‍ തെറ്റില്ലാതെ ജീവിച്ചു
വരികയായിരുന്നു. വീട്ടിലെ പണികളൊക്കെ കഴിഞ്ഞ്‌ ‘നിതേനയുള്ള
നാട്ടുവര്‍ത്താനങ്ങള്‍ കഴിഞ്ഞ്‌ തനിച്ചിരുന്ന്‌ മടുത്തപ്പോളാണ്‌ അവള്‍
മംഗളത്തിന്റെയും മനോരമയുടെയും ആരാധികയായത്‌.

പക്ഷെ അത്‌ അവളുടെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ ആകെ
കീഴിമേല്‍മറിച്ചു. അന്നമ്മ ബഷീറിന്റെ കൂടെ പോകുന്നതും പാത്തുമ്മ പാപ്പച്ചന്റെ കൂടെ ഒളിച്ചോടിയതും, തുളസിയെ ഖാദര്‍ വിളിച്ചിറക്കിക്കൊ പോന്നതും അവള്‍ക്ക്‌ ഹരമായി.

അതേ ചേതോവികാരത്തില്‍ തന്നെയാണ്‌ സഫിയ അകലെ നിന്നും നാട്ടില്‍ പണിക്കെത്തിയ ചന്ദ്രന്റെ കൂടെ നാടുവിട്ടത്‌.
കുറെനാള്‍ പലപല നാടുകള്‍ ക്‌ കറങ്ങിതിരി ഞ്ഞു. ജീവിതത്തിന്റെ
പലപലമുഖങ്ങളും കു. അപ്പോഴൊക്കെ അവള്‍ നിസ്സംഗയായിരുന്നു.
അവള്‍ വായിച്ചിരുന്നതോ അങ്ങിനെയൊന്നുമായിരുന്നില്ല.

ദേശാടനശേഷം അവര്‍ പച്ര്ന്ദന്റെ നാട്ടി ലെത്തി, ഓല
മേഞ്ഞ ഒരു കുടിലില്‍ അവരെ സീകരിച്ചത്‌ ച്ര്ദ്ദന്റെ ആദ്ൃത്തെ
യും രാമത്തെയും ഭാരൃമാരും അവരുടെ മക്കളുമായിരുന്നു, അവരുടെ ഇടയില്‍ സഫിയ കമലയായി.

ഓാലമറച്ച രുകിടപ്പറകളെ ആ കുടിലിനുഠയിരുന്നുള്ളു. കമല
ക്കായിട്ട്‌ ഇറയത്ത്‌ മറകെട്ടിയതും ച്ന്ദ്രനായിരുന്നു. ചന്ദ്രന്റെ മക്കള്‍
അവളെ വിളിച്ചിരുന്നത്‌ ചേച്ചിയെന്നായിരുന്നു. ച്ര്ദടന്‍ അവളുടെ
മറക്കുള്ളില്‍ എത്താത്ത രാത്രികളില്‍ കൂട്ടായിട്ട്‌ മക്കളെ അയക്കാന്‍
അയാള്‍ കൃതൃമായും ഓാര്‍ക്കാറഠുഠായിരുന്നു.

കമല ഞെട്ടിയുണര്‍ന്നു. എന്നിട്ടും കണ്ണുകള്‍ തുറന്നില്ല, അവളുടെ
പായയില്‍, ശരീരത്ത്‌ സ്പര്‍ശിച്ചുകെട്‌ ഒരാള്‍…….

ആദ്യം ഉദ്ദേശിച്ചത്‌ അദ്ദേഹമാണെന്നതാണ്‌. പക്ഷെ, അദ്ദേഹവും
ഭാരൃയും പുറത്തുപോയിട്ട്‌ ഇതേവരെ എത്തിയിരുന്നില്ല. അവ
രൂടെ മടക്കം വെളുക്കുന്നതോടുകൂടിയായിരിക്കും മാസത്തി
ലൊരിക്കലെങ്കിലും ശനിയാഴ്ച രാവില്‍ ഇപ്രകാരം അവര്‍ വീടിനുപമറത്തായിരിക്കും. വീക്കെന്റ്‌ സെലിബ്വേഷനെന്നും, ഓഈട്ടിംഗ്‌ എന്നുമൊക്കെയാണ്‌ അവര്‍ പറയുന്നത്‌. എന്തായിരിക്കിലും പിറ്റേന്ന്‌, ഞായറാഴ്ച ഉറക്കം തന്നെയാവും രാളും…..

പെട്ടന്നാണ്‌ ടിനുവിനെ ഓാര്‍മ്മിച്ചത്‌. അവന്‍ രുദിവസമേ ആയി
ട്ടുള്ളു ഇവിടെയെത്തിയിട്ട്‌. വെളുത്തസുന്ദരനായകുട്ടി, മീശ കിളിര്‍ത്തു തുടങ്ങിയിട്ടു. കരുത്തന്‍ന്മാരായ മേല്‍മീശകള്‍ക്കു വി ഷേവ്‌ ചെയതിരിക്കുകയാണ്‌ . അവന്‍ പ്ലസ്‌ ടുവിനാണ്‌ പഠിക്കുന്നത്‌. എങ്കിലും കൈകാലുകളും ഉയരവും അവന്റെ അച്ചന്റെ അത്രയും ആയിരുന്നു.

പം

കമലക്ക്‌ വീട്ടുടമസ്ഥനോടും ഉടമസ്ഥയോടുമുള്ള ഒരേയൊരു
വിയോജിപ്പ്‌ മകനെ വളരെ അകലെയുള്ള ബോര്‍ഡിംഗ്‌ സ്ക്കൂളില്‍ പഠിപ്പിക്കുന്നതിലാണ്‌. ഒരേയൊരു മകന്‍, ബുദ്ധിമാനും മിടുക്കനുമാണ്‌.
പിന്നെന്തിന്‌ വീട്ടില്‍നിന്നും അകറ്റിനിര്‍ത്തിയിരിക്കുന്നു.? അവള്‍ പല കഥകളിലും വായിച്ചിട്ടു, ജീവിതകഥകള്‍ കേട്ടിട്ടുമു; മക്കള്‍ക്ക്‌ സ്നേഹം കൊടുക്കാത്ത അച്ചനമ്മമാരെക്കുറിച്ച്‌ ………… മക്കളുടെ മാനസീക നിലകളെക്കുറിച്ച്‌……വഴി തെറ്റിപ്പോകാനുള്ള സാധ്ൃതകളെക്കുറിച്ച്‌

അപ്പോള്‍ സ്വന്തം മകനോ?

കമല ഉള്ളാലെ തേങ്ങുകയാണ്‌. അവളുടെ പതിനാറുവ
യസ്സിലാണ്‌ അവന്‍ പിറന്നത്‌, അവന്റെ അച്ചനെപ്പോലെ ദൃഡ
മായ്‌ കൊലുകളും നെഞ്ചുമായിട്ട്‌. അവന്റെ തൊള്ളതുറന്നുള്ള ആ
ചിരി,പല്ലുമുളയ്ക്കാത്ത മോണകാട്ടി…….. ആയിരമംമുത്തംകൊടുത്താലും
മതിവരില്ലായിരുന്നു.

എന്നിട്ടും.

എല്ലാം അവന്‌ പവോിയാരുന്നു.

ചെറ്റയില്‍ നിന്നും പിരിഞ്ഞുപോന്നതും, വാടകക്ക്‌ താമസ്റ്ിച്ചതും,
അയലത്തെ പെണ്‍കുട്ടികളെ മകനെ ഏല്‍പ്പിച്ച്‌ കൂലിപ്പണിയ്ക്ക്‌ പേ
യതും……

അവന്‍ കുറച്ച്‌ വളര്‍ന്നപ്പോള്‍ വാടകവീടിന്റെ ഒരു മുറിയും അടു,
ക്കളയും പോരെന്നുതോന്നി. പത്തുസെന്റ്‌ സ്ഥലം സ്വന്തമാക്കിയൊരു
വീടും വച്ചു. അവന്‍ സൈക്കിളുവാങ്ങി, സൈക്കിള്‍ മാറ്റി ബൈക്കാ
ക്കി……….

സാമാന്യ വിദ്യാഭ്യാസശേഷം അവന്‍ അലഞ്ഞുനടന്നപ്പോള്‍
വട്ടച്ചെലവിന്‌ മുട്ടേന്നെു കരുതിയാണ്‌ പലിശക്ക്‌ പണം കൊടുത്തൂതു

ടങ്ങിയത്‌…….. അതുവളര്‍ന്നാണ്‌ പട്ടണത്തിലെ പണമിടപാടു സ്ഥാപ
നമായത്‌…………..

ഇന്നവന്‍ നാട്ടുപ്രമാണിയായി……. മൂക്കിന്‌ താഴെ കനത്തമീശ
യുള്ളവനായി.

പക്ഷെ, മുഖത്ത്‌ നോക്കി തേവിടിശ്ശിയെന്നു വിളിച്ചപ്പോള്‍ സഹി
ക്കാനായില്ല.

ഞാന്‍ തേവിടിശ്ലിയെങ്കില്‍ നീ അതിന്റെ സന്താനമാണ്‌… ന
ിന്റെ പ്രതാസ്സും, കാറും, തൊലിവെളുത്ത പെണ്ണും അങ്ങനത്തെ കാശു കൊടുത്ത്‌ വാങ്ങിയതാടാ………

ഭ്രാന്തിയെപ്പോലെയാണ്‌ വിളിച്ചു കൂവിയത്‌. മതിലുകള്‍ക്ക്‌ മുക
ളിലൂടെ ഒരു പാടുതലകള്‍ ഉള്ളിലേയ്ക്ക്‌ കണ്ണുനട്ട്‌ നിന്നിരുന്നു.

ആ കണ്ണുകള്‍ക്കെല്ലാം മുമ്പില്‍ വച്ചാണവന്‍ മുടിക്കുത്തില്‍ പ
ിടിച്ച്‌ വലിച്ചിഴച്ച്‌ മുറിക്കുള്ളില്‍ കയറ്റി നാഭിയില്‍ ചപവുട്ടിയത്‌…….

ഉമ്മാ………!
കമലമനക്കോണില്‍ ഉമ്മയുടെ ചിരിക്കുന്ന മുഖം കു……. സമാ
ധാനമായി……. മനസ്സ്‌ തണുക്കുകയാണ്‌ ……..

ഉടനെ കണ്ണുതുറന്നുപോയി.

അവളോട പറ്റിച്ചേരന്നു ടിനു.

അവന്റെ ഭയന്നുവിറച്ച മുഖമാണ്‌; ശരിയായിരിക്കാം
അവന്‍ ഭയന്നിരിക്കാം. ഈവലിയ വീടിന്റെ ഒരു കോണിലെ മുറി
യില്‍ ഒറ്റക്ക്‌, അനക്കങ്ങളും, ശബ്ദങ്ങളുമില്ലാതെ ക

കമല അവനെ തന്റെ മാറോട്‌ ചേര്‍ത്തു. കിടത്തി, തലമുടിയിഴക
ളില്‍, പുറത്ത്‌ മെല്ലെ തലോടി…

അവന്‍ പ്ലസ്റ്റുവില്‍ നിന്നും താഴേയ്ക്ക്‌, താഴേയ്ക്ക്‌ ഈര്‍ന്നു
വീഴുകയാണ്‌, കമലയുടെ കണ്ണുകളില്‍……………

വളരെ താഴെ, എല്‍.കെജിയ്ക്കും താഴെ, പായില്‍ മല
ര്‍ന്നുകിടന്ന്‌ തൊള്ളകാണും വിധം ചിരിക്കുന്ന, പള്ലുമുളയ്‌
ക്കാത്ത മോണകാണും വിധം……..

അവള്‍ ബ്ലാസ്സിന്റെ ഹുക്കുകള്‍ തരി, (ബായുടെ കൊളുത്തൂരി,
അവന്റെ ചുുകള്‍ക്കിടയിലേക്ക്‌ വലതു മുലക്കണ്ണ്‌ തിരുകിവച്ചു.

അവന്റെ ചുകള്‍ ചലിച്ചപ്പോള്‍ മുലകള്‍ ചുരന്നു.

സാന്ത്വനമായി……..




തനിയാവർത്തനം

മേടമാസത്തിലെ ഒരു സായാഹ്ന മാണ്‌, തലസ്ഥാ നഗരിയി

മാനം ചെഞ്ചായംപൂശിയതാണ്‌, ഏറെ തെളിമയോടല്ല, ബംഗാള്‍
ഉല്‍ക്കടലില്‍ രുപം കൊ ന്യൂനമര്‍ദ്ത്തിന്റെ ഫലമായി കാറുമൂടിയ
താണ്‌. വടക്കന്‍ ഭൂദേശങ്ങളില്‍ അത്‌ മഴയായി പെയ്തൊഴിയുന്നു൭
ങ്കിലും ഇവിടെ അങ്ങിനെ യില്ല. അതിന്റേതായ അധികരിച്ച ചുടു.

മെഡിക്കല്‍ കോളേട്ട്‌ കാഷ്ാലിറ്റിയുടെ മുന്നില്‍, പാതക്കിരുപ
റവും വഴിവാണിഭക്കാരുടെ തിരക്ക്‌ .വര്‍ദ്ധിച്ചിരിക്കുന്നു. കൂടുതലും
നിത്യോപയോഗ സാധനങ്ങളു ടെതാണ്‌. കൂടാതെ ആശുപത്രിയിലേക്ക്‌
വേ പായ, തലയിണ,തോര്‍ത്ത്‌ തുടങ്ങി………

പുലരച്ചയില്‍ അവിടെമാകെ പ്രഭാത ഭക്ഷണത്തിന്റെ കച്ചവടക്കാ
രായിരുന്നു; പൂട്ടും കടലയും, അപ്പവും മുട്ടക്കറിയും, ബറോട്ടയും,
ഇടിയപ്പവും വില്‍ക്കുന്നവര്‍ അടുത്തുള്ള ചേരിയിലെ നിവാസികളാണ്‌.
ഇതെല്ലാം ക്‌, ബാല്‍ക്കണിയില്‍, തന്റെ വാടകമുറിയുടെ മുന്നില്‍ ക
സരയില്‍ ഇരിക്കുകയാണ്‌ സുനില്‍.

മേല്‍ത്തരമായ ആ ടുറിസ്റ്റ്‌ ഹോമിന്റെ രജ്ജിസ്റ്ററില്‍, താമസ്സുക്കാര്‍
വിലാസമെഴുതി, റീസണ്‍ ഓഫ്‌ വിസിറ്റ്‌ കോളത്തില്‍ ശ്രീചിര്രയെന്നോ,
ആര്‍ സീ സി എന്നോ പൂരൂപ്പിക്കാറ്റ്‌. സുനിലും ആ പതിവ്‌ തെ
റ്റിയ്ക്കാതെ ശ്രിചിധ്രയെന്നാണ്‌ എഴുതിയത്‌.

ഇപ്പോള്‍ മാത്രം ബാല്‍ക്കണിയില്‍ പ്രതൃക്ഷപ്പപട്ട ആ പെണ്‍ക്കുട്ട
ിയെ സുനില്‍ സാകൂതം നോക്കിയിരുന്നു. അവള്‍ അടുത്ത മുറിയില്‍ ന
ിന്നുമാണ്‌ ഇറങ്ങിവന്നത്‌. കഴിഞ്ഞ മുന്നു ദിവസങ്ങളിലും അവന്‍ ഈ
സമയത്ത്‌ ബാല്‍ക്കണിയില്‍ ഇരിക്കാറുായിരുന്നെങ്കിലും അടുത്ത മുറി
കളിലെ ആരെയും ശ്രദ്ധിക്കുകയുഠായിരുന്നില്ല. അവരിലാരും അവനെ
യും (ശദ്ധിച്ചിരുന്നില്ല എന്നതും സതൃം.

പെണ്‍ക്കുട്ടിക്ക്‌ വട്ടമുഖമാണ്‌. വളരെ ചെറിയകണ്ണുകളും, വിളറി
യതു പോലെയുള്ള വെളുപ്പും; ഒരു ജാപ്പനീസ്‌ പാവക്കുട്ടിയെപ്പോലെ.
പക്ഷ, അസാധാരണമായ പ്രസരിപ്പ്‌.

മുറിയില്‍ അവള്‍ കളിച്ചിരുന്ന പന്ത്‌ തുറന്നുകിടന്നിരുന്ന വാതില്‍
വഴി പുറത്ത്‌ വന്ന്‌ ബാല്‍ക്കണി വിട്ട്‌ താഴേയ്ക്ക്‌ വീണതുകൊണ് പ
റത്ത്‌ വന്നത്‌. പന്ത്‌ താഴേയ്ക്ക്‌ വീണതുക അവളുടെ മുഖത്ത്‌ വി
ഷ്വാദം നിറയുന്നത്‌ സുനില്‍ കു.

അവളെ കസേരയില്‍ ഇരുത്തി താഴെ നിന്നും പന്തെടുത്തു കെടു
ത്തപ്പോള്‍ അവളുടെ ചുകളില്‍ മാത്രമല്ല ചിരി വിരിഞ്ഞത്‌, കണ്‍ക
ളില്‍ നിറഞ്ഞുനിന്നിരുന്ന കണ്ണീര്‍ മുത്തുകളിലും കൂടിയാണ്‌.
“താങ്ക്സ്‌ അങ്കിള്‍……..
ഓകെ…………. മോളുടെ പേരെന്താണ്‌ ?
“ജ്യോതിമോള്‍. ””
അവള്‍ മുറിയിലേയ്ക്ക്‌ നടക്കാന്‍ തുടങ്ങിയിട്ട്‌ തിരി ച്ചെത്തി തിര

തമ

ക്കി.
“അങ്കിളിന്റെപപ്പയ്‌ ക്കുംസുഖമില്ലാഞ്ഞാണോ അങ്കിളും

വന്നത്‌*
“അല്ലല്ലോ !
“മോളുടെ പപ്പയ്ക്ക്‌ സുഖമില്ല. ഓപ്പറേഷനാ……..

തമ

ആ കുഞ്ഞുമുഖം വീും വിഷാദം പൂ.
കാര്‍മേഘങ്ങല്‍ സൂര്യനെ മൂടുകയാണ്‌ കാഷ്ചാലിറ്റിയുടെ മുന്നില്‍
ലൈറ്റുകള്‍ തെളിഞ്ഞിരിയക്കുന്നു.

റസ്റ്ററോറുകാരുടെ രജിസ്റ്ററില്‍ റീസണ്‍ ഓഫ്‌ വിസിറ്റിംഗ്‌ കോള
ത്തില്‍ “ശ്രീചിത്ര” യെന്നെഴുതിയെങ്ടിലും ശ്രീചിത്രയില്‍ അഡ്മിറ്റ്‌
ചെയ്ത രോഗിയുടെ പരിചാരകനായെത്തിയതായിരുന്നില്ല സുന
ല്‍. ഡോക്ടര്‍ സുനന്ദയുടെ .ഒരു വിസിറ്റിംഗ്‌ കിട്ടുന്നതിനു വോ,
മോബൈല്‍ നമ്പര്‍ കൊടുത്ത്‌ കാക്കുകയാണ്‌, കുഴിഞ്ഞ മൂന്നു
ദിവസങ്ങളിലും. വ്യവസ്ഥ പ്രകാരം ഇനിയും നാലു ദിവസങ്ങള്‍
കൂടിയു ആ കാത്തിരിപ്പിന്റെ ദൈര്‍ ഘ്യം. നാലു ദിവസങ്ങളില്‍
ഒരിക്കല്‍ പോലുംസുനിലിന്റെമോബൈലിലേക്ക്‌ സുനന്ദയുടേ
ഒരു കോളും വന്നില്ലെങ്കില്‍ സുനിലിന്‌ മടങ്ങാം, ഇനിയും ഒരിയ്ക്കലും
സുനന്ദയെ കാണാതെ.

മുന്നു വര്‍ഷമായി നീുനില്‍ക്കുന്ന നിയമ യുദ്ധത്തിന്റെ ഒടുവില്‍
മജ്ജിസ്റ്ററേറ്റ്‌ എഴുതാനിരിക്കുന്ന വിധിക്കുമുമ്പ്‌ അനുവദിച്ച ഒരോയൊരു
ഓദാര്യം. രുവക്കീലുമാരുടെയും അനുരഞ്ചന സംഭാഷണത്തിലൂടെ
ഒത്തുചേരാന്‍ തരപ്പെടുമെങ്കില്‍……

ഡോക്ടര്‍ സുനന്ദ അതാഗ്രഹിക്കുന്നില്ലെങ്കിലും, ഭാഷയിലെ ഒരു
പ്രധാന ദിനപ്രതത്തിന്റെ സബ്‌ എഡിറ്റര്‍ സുനില്‍ കുമാര്‍ ഇഷ്ടപ്പെടു,
ന്ന. ഒത്തുച്ചേരല്‍, തോല്‍വിയാണെങ്കിലും, ഇനിയുമുള്ള ജീവിതകാലം
മൂഴുവന്‍ സുനന്ദയുടെ ഗര്‍വ്വിന്‌ മുന്നില്‍ തലകുനിക്കോി വരുമെന്നറി
യുമെങ്കിലും, ബഡ്ജ്‌ റൂമിന്റെ വാതില്‍ ഒരിക്കലും തുറക്കില്ലെങ്കിലും,
അറിവിന്റെ ലോകത്തേക്ക്‌ കടന്നു വരുന്ന മകന്റെസാമിപ്യം ആസ്വദിച്ച്‌,
പത്മവ്യൂഹത്തിന്റെ ഈരാകുടുക്കുകളെ വൃക്തമാക്കി ക്കൊടുത്തു
കെൊെട്‌……………

ബാല്യം വിട്ടതേയുള്ളു വെങ്കിലും അവന്‌ തന്നെ മനസ്സിലാകുന്നു
ന്നൊണ്‌ അവന്റെ കത്തുകള്‍ സൂചിപ്പിയ്ക്കുന്നത്‌. പക്ഷെ, അവനെ
രിക്കലും അമ്മയെ തള്ളിപ്പറഞ്ഞിട്ടില്ല. തള്ളിപ്പറയണമെന്ന്‌ താന്‍
ആഗ്രഹിച്ചിട്ടു മില്ല.

മധുവിധു നാളുകളില്‍ പോലും സുനന്ദ ഒരു തുറന്ന മനസ്ഥിതി
കാണിച്ചിട്ടില്ല. ഒരു ചടങ്ങെന്നതുപോലെയുള്ള പെരുമാറ്റമേ ളായിട്ടുള
ളൂ,കിടക്കയില്‍ പോലും…….

രഹസ്യയമായിട്ടുതന്നെ അന്വേഷണങ്ങളും, നിരീക്ഷണങ്ങളും
നടത്തിയിട്ടുള്ളതാണ്‌.പക്ഷെ, എന്താണ്‌ സുനന്ദയെന്ന്‌ കത്തൊനാ
യില്ല.

പക്ഷെ, സമൂഹമദ്ധൃത്തില്‍ മാന്യമായി നില്‍ക്കുന്ന സമയത്തു
തന്നെ ഡൈവോഴ്സ്‌ നോട്ടീസ്‌ വിശ്വസിക്കാനാവാത്തതായിരുന്നു.
അതും ഒരു വീട്ടില്‍തന്നെതാമസ്സിക്കെ, (ഫം അഡ്്ുസ്സും ടു അഡ്യ്ുസ്സും
ഒരു വീട്ടുപേരില്‍തന്നെ ആയിരിയ്ക്കെ 1

അനുരജ്ഞനത്തിന്‌ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ്‌ നോക്കിയത്‌;
വക്കിീല്‍മാരും ബന്ധുക്കളും, സുഹൃത്തുക്കളും, സൊസൈറ്റിയിലെ
ഉന്നതരും…………

ആ അവസ്ഥയില്‍ ആറുമാസക്കാലം ഒരു വീട്ടില്‍ തന്നെ കഴി
ഞ്ഞതിനു ശേഷമാണ്‌ സഹിക്കാനാവാതെ, ഏറ്റവും വടക്കുള്ള എഡി
ഷനിലേക്ക്‌ ട്രാന്‍സ്ഫര്‍ വാങ്ങിപ്പോയത്‌.

പിന്നീടൊരിക്കലും ആ മുഖം കിട്ടില്ല; എപ്പോഴും ശാന്തത തങ്ങുന്ന
ഗൌരവം മുറ്റിയ, ഒരു നേര്‍ത്ത പുഞ്ചിരി സൂക്ഷിക്കുന്ന, ഒറ്റ നോട്ടത്തില്‍
തന്നെ ആരെയും ആകര്‍ക്ഷിക്കുന്നു………

ഒരിക്കലും ആ ശബ്ദം കേട്ടിട്ടില്ല; സ്ഫുടമായ,നിര്‍ത്തിനിര്‍ത്തി
യുള്ള…

ഃ ശാരീരികമായി, മാനസ്സ്സീകമായി വിവാഹജീവിതം മടുത്തു എന്ന
ഒരൊറ്റ ഡൈവോഴ്സ്‌ റീസണ്‍ കാരണമാകാം ഒരു അനുരജ്ഞന
സംഭാഷണം കുടി മജിസ്‌ട്രേറ്റ്‌ അനുവദിച്ചതെന്നു തോന്നുന്നു.
ഇനിയും നാലുദിവസങ്ങള്‍ കൂടിയാണുള്ളത്‌.
ബുധന്‍ മുതല്‍ ശനി വരെ………
മദൃപാനവും പുകവലിയും സുനിലിന്റെ വീക്ക്‌നസ്സു കളായിട്ടില്ല.പ

ക്ഷെ, യാതൊരു പ്രലോഭനങ്ങളും കൂട്ടുകളുമില്ലാതെ രു പെഗ്ഗ്‌ കഴി
ച്ചെന്നിരിക്കാം. അപൂര്‍വ്വം ദിവസങ്ങളില്‍ രോ മൂന്നോ സിഗററ്റുകള്‍
വലിച്ചെന്നിരിക്കാം.

ബുധനാഴ്ച നേരം പുലര്‍ന്നു പ്രഭാതകര്‍മ്മങ്ങള്‍ക്കു ശേഷം
കാത്തിരിപ്പുതുടങ്ങിയപ്പോള്‍ ഒരു കൂട്ടുവേണമമെന്നു തോന്നി, മദം.
ഒരു സഹകാരിയെ വേണമെന്നു തോന്നി, പുക.

അലോരസം കുറഞ്ഞ ബ്രാന്റ്‌ എത്തിച്ചുകൊടുത്തത്‌ റൂം വെയിറ്റ
റഠാണ്‌. ആവശ്ൃത്തിന്‌ വെള്ളവും ഐസ്ക്ൃബുകളും എത്തിച്ചു കൊടു
ക്കു മ്പോള്‍ വെയിറ്ററുടെ മുഖത്ത്‌ സംശയത്തിന്റെ ഒരു നിഴല്‍ കാണാ
മായിരുന്നു, ഒരാത്മഹതൃയെ അവന്‍ പ്രതിക്ഷിച്ചതാകാം.

സായാഹ്നം എത്തുംവരെ കൃത്ൃയസമയങ്ങളില്‍ ഭക്ഷണം
കുഴിക്കുകയും മദ്യത്തിന്റെ ലഹരി കുറയാതെ സൂക്ഷിക്കുകയും ചെ
യ്തു.

ബാല്‍ക്കണിയില്‍ ഇരുളു വീണുതുടങ്ങിയപ്പോഴാണ്‌ സയഹൃദവ
ദുമായിട്ട്‌ ജ്യോതിമോളും അമ്മ സിന്ധുവുമെത്തിയത്‌.

മദൃത്തിന്റെ ആയാസകരമായ ലഹരിയില്‍, ഈഞ്ഞാല്‍ കുട്ടി
ലിലെചാഞ്ചാട്ടം ആസ്വദി ക്കുംപോലെ ആലസ്ൃമഠിരുന്ന സുനിലിന്‌
ആദൃം അരോചകമായിട്ടാണ്‌ തോന്നിയത്‌. പക്ഷെ, സിന്ധുവിന്റെ
കഥകള്‍ അവനില്‍ ജിജഞാസയായി, ആലസ്യംവിട്ട്‌ മനസ്സുണര്‍ന്നു
വന്ന

സിന്ധുവിന്റെ മുത്തശ്ശി പറഞ്ഞ കഥ: മുത്തശ്ശി പറയു മ്പോള്‍
സിന്ധുവിന്‌ പത്തുവയസ്സാണ്‌.

മുത്തശ്ശിയുടെ, കൂണ്ഡലമിട്ട്‌ വലുതായകാതുകള്‍ തോളത്ത്‌
മുട്ടുമായിരുന്നു. ഒറ്റമുുടുത്ത്‌, നേരൃതു പുതച്ചു നടക്കുന്ന മുത്തശ്ശിക്ക്‌
എല്ലുംതോലുമേ ഉായിരുന്നുള്ളു. കണ്ണിന്‌ മൂടലും ചെവിക്ക്‌ കേള്‍വി
ക്കറവും പ്രായവുമായി ബന്ധവുംമില്ലാതെയിരുന്നു.

-സിന്ധുമോളെ നിന്റെ മൂത്തശ്ശൂന്‍ തറവാട്ടില്‌ വന്നത്‌ ഒരു
സന്ധൃക്കായിരുന്നു. അന്ന്‌ വല്ല്ൃമ്മാവന്റെ പ്രതാപകാലം, എനിക്ക്‌
വയസ്സ്‌ ഇരുപതാ. തറവാട്ടിലെ ഒറ്റ പെണ്ണും “പതിനെട്ട്‌ കഴിഞ്ഞ്‌ സംബ
ന്ധം ആവാതെ നിന്നിട്ടില്ല. എന്റെ ജാതകത്തില്‍ ഇരുപതുകഴിഞ്ഞേ
നടക്കൂന്നുഠയിരുന്നു.

  • ആ തറവാട്‌ ഏതോ കോട്ടയത്തുകാര്‌ ക്രിസ്ത്ൃയഠ
    നികള്‌ പൊളിച്ചു വില്ക്ക്വാരുന്നു നാലുകെട്ടിലും പടിപ്പെരേലുമായിട്ട്‌
    അമ്പതുപേരുവരെ താമമസ്സിച്ചിരുന്നുമ്രേ…………. എന്റെ ഓര്‍മ്മയൊള്ളു
    കാലത്ത്‌ ഇരുപതുപേരൊക്കെവരും, പെണ്ണുങ്ങളും കുട്ട്യോളും അമ്മാ
    വന്‍ന്മാരും അനന്തരവന്മാരുമായിട്ട്‌ . കിട്ടുണ്ണിനായരെന്ന വല്ലൃമ്മാവ
    നോട്‌ എല്ലാര്‍ക്കും സ്നേഹോം ബഹുമാനോമായിരുന്നു. ആള്‍ക്കും
    അങ്ങിനെതന്നാര്‍ന്നു, എല്ലാരോടും.
  • നിന്റുമ്മേടെ കുഞ്ഞമ്മാവന്‍ കേശുനായര്‌. തിരുവിതാംകൂറിലെ പ
    ടനായകനായിരുന്നു. ഒരാറടിപൊക്കം ഒത്തവണ്ണം നല്ല നെറോം. ആരും
    കൊതിച്ചു പോകുന്ന സ്വഭാവോം… അങ്ങേരുടെ ഉറ്റ സുഹൃത്തും പ
    ടനായരുമായിരുന്നു, നിന്റെ മുത്തശ്ശന്‍ അച്ചുനായര. പടയില്‍നിന്നും
    ഇളവിന്‌ കുഞ്ഞമ്മാവന്റെ കൂടെ പത്തുനാള്‍ പാര്‍ക്കാന്‍ വന്നതായിരു
    ന്നു.വലിപ്പത്തിലും കാണാനും അമ്മാവന്റെ കട്ടുക്കട്ടെ നില്ക്കും…
  • ഒന്നുരുദിവവസം കുളിക്കടവിലും അമ്പലനടയിലും ഈണുമുറി
    യിലുമൊക്കെ വച്ച്‌ ആളെ കു. രിന്റെ അന്ന്‌ കിടക്കാന്നേരം അമ്മ പ
    റഞ്ഞു പിറ്റേന്ന്‌ അമ്പലത്തിൽവച്ച്‌ ആ നായര്‌ പുടവ തരുമെന്ന്‌………
  • പത്തുനാള്‍ ഇളവെന്നത്‌ ഒറ്റ ദിവസം പോലും കൂട്ടിക്കിട്ടിയില്ല,
    എട്ടു ദിവസം കൂടെക്കഴിഞ്ഞു.
  • തിരികെപ്പോയ അയാളെ പിന്നീട്‌ കിട്ടില്ല. ശേഷം കിട്ടിയ
    ഇളവുകളിലെന്നും അയാള്‍ അമ്മാവന്റെ കൂടെ തറവാട്ടില്‍ വന്നില്ല.
    മറ്റേതെങ്കിലും മിത്രത്തിന്റെ കൂടെ മറ്റേതെങ്കിലും തറവാട്ടില്‍ പോയി
    ട്ടാകാം……..

അമ്മയുടെ അനുഭവം:- സമപ്രായക്കാരായ നാലഞ്ചുബന്ധു
ക്കളായ സ്നേഹിതകളെ വിട്ടുപിരിഞ്ഞതിന്റെ വേദനയാണ്‌ തറവാട്‌
വിറ്റപ്പോള്‍ അമ്മക്കുഠായത്‌. അപ്പോള്‍ മുന്നുകുടുബങ്ങള്‍ തറവാട്ടില്‍
ളായിരുന്നു. അവകാശികളായിട്ടുഠയിരുന്ന മറ്റു കുടുബങ്ങള്‍ നാട്ടില്‍
തന്നെ പലയിടത്തും, അന്ൃയനാടുകളിലും, വിദേശത്തുമായിരുന്നു.

ഭാഗത്തില്‍ കിട്ടിയ പണം കെഠ്‌ മുത്തശ്ശി വാങ്ങിയതായിരുന്നു
ഈ തൊടിയും രുമുറികളുള്ള ഓല മേഞ്ഞവീടും. പിന്നീട്‌ മുത്ത
ശ്ശീക്ക്‌ ദുരിതങ്ങളുടെ ഘോഷയാത്രയായിരുന്നു, മകള്‍ നളിനിയമ്മ
ഹൈകമ്ക്കുള്‍ അദ്ധൃയപികയാകുംവരെ.

അമ്മ, നളിനിയമ്മ കും കേട്ടും അനുഭവിച്ചും തികഞ്ഞ്ഞൊരു പ്ര

യോഗികബുദ്ധിമതിയെന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. സഹപ്ര
വരത്തകനായ അദ്ധ്യാപകനെ വിധിപ്രകാരം തന്നെ വിവാഹം ചെയ്യു
കയും ഉറപ്പിനായിട്ട്‌ മാരോേജ്ട്‌ ആക്ട്രപകാരം വിവാഹ ഉടമ്പടി രജിസ്റ്റര്‍
ചെയ്യുകയും ചെയ്തപ്പോള്‍ സഹഅദ്ധ്യാപികമാര്‍ അഭിനന്ദിക്കുകയും
ചെയ്തു.

ആ ദാമ്പതൃം സന്തോഷത്തിന്റെ തിരത്തല്ലലില്‍ തീരങ്ങള്‍ക്കുാ
കുന്ന അനുഭൂതിപ്പോലെ കാണികള്‍ക്ക്‌ ഹര്‍ഷോന്മാദം ളാക്കുന്നതാ
യിരുന്നു. പക്ഷെ, സര്‍ക്കാര്‍ സ്‌ക്കൂളിലെ സ്ഥലമാറ്റങ്ങളില്‍പ്പെട്ട്‌ രാളും
അകന്നു പോവുകയും അപ്രതീക്ഷിതമായിട്ട്‌ ഭര്‍ത്താവിന്റെ വിവാഹ
മോചനനോട്ടീസ്‌ കിട്ടുകയും ചെയ്തപ്പോള്‍ നളിനിയമ്മ കൂടുതല്‍
കര്‍ക്കശയാവുകയും വിദ്യാര്‍ത്ഥികളുടെ പേടി സ്വപ്നമാവുകയും
ചെയ്തു.

സിന്ധുവിന്റെ ദുരനിമിത്തം:- സിന്ധുവിനും റോയി
ക്കും തമ്മില്‍ നീ ഏഴുവര്‍ഷത്തെ പരിചയമുായിരുന്നു, നൂറുകണക്കിന്‌
കത്തുകളുടെ അകമ്പടിയും; കോളേട്ട്‌ ജീവിതം തുടങ്ങുമ്പോള്‍ മുതല്‍
പോസ്റ്റ്‌ രഗാജ്ലേഷന്‍ കുഴിയും വരെ.

ഒരു കാമ്പസ്‌ പ്പണയം; അതിലധികരിച്ചൊന്നും ആരും

നിനച്ചിരുന്നില്ല. വല്ലപ്പോഴും കോഫിഹാഈസില്‍, അല്ല്ലെങ്കില്‍
ഐസ്ക്രീം പാര്‍ലറില്‍, ഓരോ കപ്പ്‌ ചായയ്ക്കുമുന്നില്‍, “ഐസ്‌
ശ്രീമിന്‌ മുന്നില്‍………… ക്ലാസ്സിലെ ടോപ്പ്‌ മാര്‍ക്കുകാരുടെ ഒരു

സാഈഹൃദം……സൊള്ളല്‍……..

പക്ക, ഒരേ കോളേജില്‍ അദ്ധ്യാപകരായെത്തി, ഒരു ഡിപ്പാര്‍ട്ടു
മെന്റില്‍ അടുത്തടുത്ത കസേരകളില്‍ ഇരിക്കവെ, വിവാഹം പരസ്യം
ചെയ്തപ്പോള്‍ പലരും അമ്പരന്നു.

നാട്ടിലെ ശ്രേഷ്ഠമായൊരു റോമന്‍ കത്തോലിക്ക കുടുംബത്തിലെ
അംഗമായ റോയിയും – റോയിയുടെ പിതൃക്കള്‍ നമ്പൂരിമാരായിരുന്നു
വത്രെ… .ം
അന്യംനിന്ന്‌ നായര്‍ തറവാട്ടിലെ സിന്ധുവും…

ഇഷ്ടപ്പെട്ടില്ല ആര്‍ക്കും.

എന്നിട്ടും വിവാഹിതരായി. ആരും വാളെടുത്തു തുള്ളിയെത്തി
യില്ല. പക്ഷെ, ആരും സഹകരിച്ചില്ല, കോളേജിലെ സഹപ്രവര്‍ത്തകരും
കുറച്ച്‌ സ്നേഹിതരു മൊഴികെ…..

വാടകവീട്ടില്‍ ജീവിതം സുഖപൂര്‍ണ്ണവും സംപുഷ്ടവുമായിരു
ന്നു. രുപേര്‍ക്കും ജോലി, ആവശ്ൃത്തിലധികം പണം, സഹകരണത്തിന്‌
സ്നേഹിതര്‍……………

പക്ഷം, മകളൂഠയപ്പോള്‍, ഒരു ബന്ധുവിന്റെ സഹായത്തിന്റെ
വിടവ്‌ കു. അതുനികത്തിയത്‌ എല്്ലോയിമെന്റ്‌ സര്‍വ്വിസുകാര്‌ അയ
ച്ചുതന്നിരുന്ന ഹാസ്റ്റ്‌ മെയിഡിനെക്കൊാണ്‌. മാസത്തിലൊരിക്കല്‍
ആളുമാറുമെന്നത്‌ ഒരുകമ്മ്യൂണിക്കേഷന്‍ വിടവായിരുന്നെങ്കിലും
ബാധ്ൃതകളില്ലെന്നത്‌ സമാധാനമാണ്‌.

മകള്‍ കിന്റര്‍ ഗാര്‍ഡനില്‍പോയിതുടങ്ങിയപ്പോള്‍ ഹൌസ്മെയി
ഡിന്റെആവശ്യൃമില്ലാതായി, ഒരുപാര്‍ട്ട്‌ടൈംസേര്‍വന്റ്‌ മതിയെന്നായി,
പണവും ലാഭം……………..

പക്ക, റോയിക്ക്‌ ഒരറ്റാക്ക്‌.

അപ്പോഴാണ്‌ നിസ്സഹായമായ അവസ്ഥഥഗ്രഹിക്കാനായത്‌.

സ്നേഹിതര്‍ക്ക്‌ ലിമിറ്റുകളു്‌, ജീവിതതിരക്കിനിടയില്‍ കുടുംബ
കാര്യങ്ങള്‍ നോക്കാന്‍ കുടുംബനാഥന്‍ മാത്രമേയുള്ളൂ എന്നിരിക്കെ,
അതുകളെല്ലാം കഴിഞ്ഞിട്ട്‌ സുഹൃത്തിന്റെ അടുത്തെത്താന്‍, ആഗ്രഹ
മില്ലാഞ്ഞിട്ടുല്ല, നടക്കാതെ വരുന്നു.

കൂടാതെ സ്നേഹിതന്‍ സഹായം ആവശ്യൃമായിരിക്കുന്നത്‌ വളരെ
അകലെയുള്ള ഒരു സ്ഥലത്താണെങ്കിലോ………………..

റോയിയുടെ വിട്ടിലും സ്വന്തം വീട്ടില്‍ തന്നെയും ഒരി
ക്കല്‍ സഹായഅഭ്ൃര്‍ത്ഥന നടത്തിനോക്കിയതാണ്‌. പക്ഷെ, അവരുടെ
മനസ്സുകള്‍ തണുത്തിട്ടില്ല.

ഞാന്‍……… ഞാന്‍……നിസ്സഹായയാണ്‌……………….
സിന്ധു പൊട്ടിക്കരഞ്ഞു പോയി…………… കൈക്കുമ്പിളില്‍ മുഖം പ
ൂഴ്ത്തി……………….

സുനില്‍ എന്തുചെയ്ുണമെന്നറിയാതെ കുഴങ്ങി, ജ്യോതി
മോള്‍ മടിയില്‍ ഉറങ്ങുകയും. ബാല്‍ക്കണിയില്‍ വെളിച്ചമില്ലായിരുന്നു.
അതുകെറട്‌ ആരും കാണില്ലെന്ന്‌ ആശ്ചസിച്ചു.

അവന്‍ അവളുടെ ചുമലില്‍ മെല്ലെ തടവി…………..

സിന്ധു സ്ഥലകാലങ്ങളിലേക്ക്‌ മടങ്ങിവന്നു, മുഖം തൂാടച്ചു.

അവള്‍ ജ്യോതിമോളെ എടുക്കുമ്പോള്‍ മര്‍മ്മരംപോലെ പറഞ്ഞു.
അവളുടെ മുറിയില്‍ നിന്നും സേര്‍വന്റ്‌, കരയുന്ന ശബ്ദം കേട്ടിട്ടാ
കാം, എത്തിയിരുന്നു.
വ്യാഴ്യാഴ്ച പകല്‍ പതിനൊന്നു മണിക്ക്‌ ചിത്രയില്‍ നിന്നും
സിന്ധുവിനെ വിളിച്ചു. അവള്‍ പോയി തിരിച്ചുവരും വരെ സുനില്‍
മുറിക്ക്‌ പുറത്ത്‌ കാത്തുനിന്നു.
എല്ലാആശ്രയങ്ങളും തകര്‍ന്ന ഒരു സ്ത്രീയുടെ മുഖം നിറഞ്ഞ
വെളിച്ചത്തില്‍ അവന്‍ ആദ്യം കാണുകയായിരുന്നു. പത്തുവയസ്സെ
ഒ്ിലും അധികുരിച്ചതു പോലെ……… കണ്‍തടങ്ങള്‍ കരുവാളിച്ച്‌, മുഖം
വിയര്‍പ്പും എണ്ണുമെഴുക്കും നിറഞ്ഞ്‌……..
അവളുടെ കണ്ണുകള്‍ ശൂന്യമായി അലതഞ്ഞുനട്ടക്കുന്നു.
“റോയി വീക്കാണ്‌………. ഹോ ംം
അവനെക്കടന്നിട്ട്‌ തിരിഞ്ഞു ന്‌ ു പറഞ്ഞു.
“ഞാന്‍ ഡോക്ടര്‍ സുനന്ദയെക്കു. ഷീ യീസ്റ്റ്‌ നൈസ്സ്‌ ആന്റ്‌
ബ്യയൂട്ടി…………. ഡേട്‌ ലോസ്റ്റ്‌ ഹേര്‍………
പക്ഷെ, സുനിലില്‍ ആ വാക്കുകള്‍ ഒരു പ്രതികരണവുമുാക്കി
യില്ല. അയാളുടെ മനസ്സില്‍ സഹതാപം നിറയുകയായിരുന്നു, സിന്ധു
വിനോട്‌.
അന്നു ശേഷവും, പിറ്റേന്നും അവന്‍ ജ്യോതിമോളെ കൂട്ടിപുഠ
ത്തുപോയി ലക്ഷ്യ്ൃയമില്ലാതെ………..
ഒഓട്ടേോോയില്‍ രുവശങ്ങളിലൂടെ പുറത്തേക്ക്‌ നോ
ക്കിയിരുന്ന്‌, തലസ്ഥാന നഗരി മുഴുവന്‍ കു എപ്പോഴോ വിങ്ങിക്കരഞ്ഞ
ജ്യോതിമോളെ മാറോട്‌ ചേര്‍ത്ത്‌ സാന്ത്വനമേകി.
“അങ്കിള്‍ എന്റെ പപ്പ…”
മോളെ എല്ലാം മറക്കു, ഞാനുാകും നിനക്കെന്നു പറയാന്‍ തോന്നി
യതാണ്‌. പക്ക, അങ്ങിനെ പറഞ്ഞതിനു ശേഷം, മോബൈയിലേ
യ്ക്കുള്ള ഒരു കോള്‍ ഡോക്ടര്‍ സുനന്ദയുയെതാണെങ്കില്‍ ……..
വളരെ വൈകിയാണവര്‍ റസ്റ്റോറന്റില്‍ എത്തിയത്‌. കൌറില്‍ ന
ിന്നുതന്നെ സുനിലിന്‌ സൂചനകിട്ടി. അവര്‍ ശ്രീചിത്രയുടെ എന്‍ക്വയറി
ക്കു മുന്നില്‍ സിന്ധുവിനെ കത്തി, അടുത്തുതന്നെ സേര്‍വെന്നുമ്ു്‌.
“(ര്ഫരന്‍സിന്റെ നള മെസ്സേജ്‌ എത്തിച്ചുകഴിഞ്ഞു. ആമ്പു
ലന്‍സ്‌ റെഡിയാണ്‌… ടം അരമണിക്കൂറിനുള്ളില്‍ പാക്കിംഗ്‌

കഴിയു മെന്നാണ്‌ പറഞ്ഞത്‌…………..
സിന്ധുവിന്റെ മാറ്റം സുനില്‍ ശ്രദ്ധിച്ചു. അവള്‍ പറയുന്നത്‌
ദൃഡ്ഥമായിട്ടാണ്‌, മുഖത്ത്‌ നിസ്സുംഗമായൊരു ഭാവമുട്കിലും.
ആമ്പുലന്‍സ്‌ റെസ്റ്റോറന്റിന്റെ മുന്നിലെത്തുമ്പോഴേക്കും മൂന്നുന
ലു സൃഹൃത്തുക്കള്‍ എത്തിക്കഴിഞ്ഞിരുന്നു, ഫാമിലിയായിട്ട്‌.
സിന്ധുവിന്റെ റൂം വെക്കേറ്റ്‌ ചെയ്തു ബാഗുകള്‍ ആബുലന്‍സില്‍
വയ്ക്കു മ്പോഴാണ്‌ സുനിലിന്റെ മോബൈല്‍ റിഗ്‌ ചെയ്തത്‌.
“ആരാണ്‌ ?
“ഞാന്‍ സുനന്ദയാണ്‌.”
സുനില്‍ തിരിയുമ്പോള്‍ ആബുലന്‍സ്‌ ഓാടിത്തുടങ്ങിയിരുന്നു.
സിന്ധു വിന്റെ കണ്ണുകള്‍ അവനോട്‌ എന്തോ മ്രന്തിക്കുന്നു




ആരാണ്‌ ഹിന്ദു?

(വ്യത്യസ്തമായൊരു വീക്ഷണം)
വിജയകുമാര്‍ കളരിക്കല്‍

“ഇന്ത്യ’ യെന്ന്‌ പാശ്ചാത്യര്‍ വിളിച്ച ഭാരതത്തിന്‌ ഹിന്ദുസ്ഥാന്‍ എന്നും നാമമുണ്ട്‌. ഹിന്ദുസ്ഥാന്‍ എന്നാല്‍
ഹിന്ദുക്കളുടെ സ്ഥാനം,അധിവാസഗേഹം.
ഹിന്ദുവെന്നാല്‍ സിന്ധു, സിന്ധു നദിക്കരയില്‍ താമസിച്ചിരുന്നവരെ സിന്ധുക്കള്‍ എന്ന്‌ വിളിച്ചുതുടങ്ങുകയും, സിന്ധു

പിന്നീട്‌ ഹിന്ദുവാകുകയും ചെയ്തു.ഭാരത ഉപഭൂഖണ്‍ഡ്മമാകെ ‘ഇന്ത്യ’ യെന്ന നാമത്തില്‍ ഏകോപിയ്ക്കപ്പെട്ടപ്പോള്‍
ഹിന്ദുക്കള്‍ ഇന്ത്യയിലെല്ലായിടത്തും വസിക്കുന്നവരായി. അതില്‍ സിന്ധുവിന്റെ താഴ്വാരത്തില്‍ പാര്‍ത്തിരുന്നവരും,
മലമുകളിലും, മലഞ്ചെരുവുകളിലും, സമതലങ്ങളിലും അധിവസിച്ചിരുന്നവരും, ആര്യന്മാരും, അനാര്യന്മാരും, ദ്രാവിഷ്മരും,
ആദിവാസികളും, വിദേശികളും, ശൈശവരും, വൈഷ്ണവരും, ബദ്ധരും, ജൈനരും, ക്രൈസ്തവരും, മുഹമ്മദീയരും,
നാസ്തികരും, യുക്തിവാദികളും, ആത്മീയവാദികളും, ഭഭതീകവാദികളും തുടങ്ങിയ എല്ലാ ജാതിമതസ്ഥരും ഉള്‍പ്പെടുന്നു.

ഞാനിവിടെ ‘ 0010 ‘” എന്നെ വാക്കിന്‌ “ഹിന്ദുക്കള്‍ ” എന്ന അര്‍ത്ഥം കൊടുക്കുകയാണ്‌.അതു ശരിയല്ലെന്ന്‌
ശഠിക്കുകയും ചില ജാതിമതഭേദങ്ങള്‍ പെടുകയില്ലെന്ന്‌ വാദിക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു ചോദ്യമുണ്ട്‌.
ഭാരതത്തിന്റെ എല്ലാ (പദേശങ്ങളിലും സിന്ധുവിന്റെ മാ്രം സംസ്ക്കാരം ഏതെങ്കിലും കാലഘട്ടത്ത്‌ നിലവിലുണ്ടായിരുന്നോ
? സിന്ധു വര്‍ഗ്ഗക്കാരല്ലാത്ത എത്രയോ ഗോത്രക്കാര്‍, വംശക്കാര്‍, അവരില്‍ നീഗ്രോവംശജര്‍വരെ ഉണ്ടായിരുന്നു.
അവരെയെല്ലാം എങ്ങിനെ സിന്ധു സംസ്കാരികള്‍ എന്നു വിളിക്കാനാവും, ഹിന്ദുക്കളെന്നു വിളിക്കാനാവും?

“ഹിന്ദുക്കള്‍ ‘ എന്ന്‌ ഇന്ത്യാക്കാരെ ആകവെ വിളിയ്ക്കപ്പെടാന്‍ താല്പര്യപ്പെടാത്ത ചില ന്യൂനപക്ഷവിഭാഗങ്ങളും
ഉണ്ട്‌. ഹിന്ദുക്കളെന്നൊല്‍ ഹിന്ദുമതവിശ്വാസികളെന്ന്‌ അവര്‍ പറയും.

എങ്കില്‍ എന്താണ്‌ ഹിന്ദുമതം ?

ലോകത്തുള്ള മറ്റെല്ലാമതങ്ങളെയും പോലെ ഇത്‌ ആരുടെ അഭിപ്രായമാണ്‌ ? ആരില്‍നിന്നാണ്‌ ഉത്ഭവം?
ബുദ്ധനെപ്പോലെ, ക്രിസ്തുവിനെപ്പോലെ, മുഹമ്മദിനെപ്പോലെ, ഇതിന്റെ പ്രവാചകനാരാണ്‌ ?

ഈ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ വിശ്വാസികള്‍ നല്‍കുന്ന മറുപടിയിതാണ്‌ – യഹുദമതം, ഇസ്ലാമതം പോലെ ഒരു
പ്രവാചകന്‍, ഒരു പുണ്യശഗന്ഥം,ഒരു ഉപാസനപദ്ധതി എന്നിവയൊന്നും ഇതിനില്ല. ഇത്‌ സമ്മിശ്രമായ ഒരു സംസ്ക്കാരമാണ്‌,
ബദ്ധം, ജൈനം, സിഖ്‌, ശൈവം, വൈഷ്ണവം, ശാക്തേയം, ഗാണപത്യം എല്ലാ ഇതിലടങ്ങിയിട്ടുള്ള ഓരോ
സംസ്ക്കാരമാണ്‌. വേദങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, എന്നിവ ചേര്‍ന്നാല്‍ ഹിന്ദുമതത്തിന്റെ
പ്രമാണഗ്രന്ഥങ്ങള്‍ എല്ലാമായി എന്ന്‌.

പക്ഷെ, ഇത്രയും മാത്രമാണോ ഇന്ത്യന്‍ സംസ്ക്കാരമായിട്ടുള്ളൂ, പുരാതന സംസ്ക്കാരമായിട്ടു ലഭിച്ചിട്ടുള്ളൂ ? അല്ല,
എന്നാണ്‌ ചരിത്രം പഠിപ്പിക്കുന്നത്‌.

അതിന്റെ വിശദാംശങ്ങള്‍ തെരയേണ്ടേത്‌ സിന്ധുതതടങ്ങളില്‍ നിന്നുതന്നെയാണ്‌; ഹാരപ്പയെന്നും, മോഹഞ്ജദാരോ
എന്നുമെല്ലാം ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള ആദി സംസ്ക്കാരത്തില്‍ നിന്നുതന്നെ.

സിന്ധുവിന്റെ സംസ്ക്കാരം

സിന്ധുവിന്റെ തടത്തില്‍ ഖനനം ചെയ്തു കിട്ടിയ അവശിഷ്ടങ്ങള്‍ തെളിയിക്കുന്നത്‌ അവിടെ പണ്ട്‌ വളരെയേറെ
സംസ്ക്കാരമുണ്ടായിരുന്ന ഒരു ജനസമൂഹം വസിച്ചിരുന്നു എന്നതാണ്‌. അവര്‍, ഗ്ൃഹവാസികളും, കൃഷികള്‍
ചെയ്തിരുന്നവരും, കൃഷിയ്ക്കായിട്ട്‌ ജലസേചനം ചെയ്തിരുന്നവരും,അഴുക്ക്‌വെള്ളം ഒഴുക്കികളയാനായിട്ട്‌ ഓടകള്‍
തീര്‍ത്തിരുന്നവരും ആയിരുന്നു എന്നുവേണം കരുതാന്‍. പക്ഷെ, ഈ കാലയളവില്‍ ഭാരതത്തിന്റെമറ്റ്‌ ഇടങ്ങളില്‍
കഴിഞ്ഞിരുന്നവര്‍ അത്രയും സംസ്ക്കാരസമ്പന്നത കൈവരിച്ചിരുന്നില്ലെന്നും വ്യക്തമാണ്‌. അവരില്‍ ഏറിയവിഭാഗവും
വനാന്തരങ്ങളില്‍ കായ്കനികള്‍ പെറുക്കിതിന്നിരുന്നവരും, മൃഗങ്ങളെ വേട്ടയാടി, വേവിച്ചും, വേവിയ്ക്കാതെയും
കഴിച്ചിരുന്നവരും, ഗുഹകളിലും, പാറമടക്കുകളിലും പാര്‍ത്തിരുന്നവരുമായിരുന്നു. എങ്കിലും, വിന്ധ്യന്‍ തെക്ക്‌ സിന്ധുക്കളുടെ
അത്രതന്നെ പുരോഗമിച്ചിരുന്ന പല ജനപദങ്ങളും ഉണ്ടായിരുന്നെന്നു ചരിത്രം പറയുന്നു.

ആ സിന്ധുവിന്റെ തടത്തിലാണ്‌ ആദി സാഹിത്യ സംഹിതകളായ വേദങ്ങള്‍ ഉടലെടുത്തത്‌. പക്ഷെ, വേദകൃതികള്‍
ഉണ്ടായത്‌ അവിടെ ഉണ്ടായിരുന്ന ജനവിഭാഗത്തിന്റെ ഇടയിലായിരുന്നോ, എവിടെ നിന്നോ എത്തിയ ആര്യവര്‍ഗ്ഗത്തിന്റെ
ഇടയിലായിരുന്നോ എന്നത്‌ തര്‍ക്ക വിഷയമാണ്‌.

ചില ചരിത്രകാരന്മാരുടെ കണ്ടെത്തല്‍ ആദിയില്‍ അവിടെ പാര്‍ത്തിരുന്ന കറുത്തവര്‍ഗ്ഗക്കാരുടെ ഇടയിലേക്ക്‌
ഇരതേടി നാടോടികളായി നടന്നിരുന്ന ഒരു വെളുത്തവര്‍ഗ്ഗം വന്നിട്ടുണ്ട്‌ എന്നാണ്‌. അവര്‍ രണ്ടു കൂട്ടരുടെയും
സംസ്ക്കാരങ്ങള്‍ വളരെ വ്ൃത്യസ്തമായിരുന്നു.

പുറമെനിന്നു വന്നവര്‍, തങ്ങള്‍ ശ്രേഷ്ടരെന്നും ദൈവത്തോട്‌ വളരെഅടുത്തുനില്ക്കുന്നവരാണെന്നും,

അതിനാല്‍ ആര്യ വര്‍ഗ്ഗമാണെന്നും, നിങ്ങള്‍, ഞങ്ങളെക്കാള്‍ താഴെക്കിടയില്‍ വര്‍ത്തിക്കുന്നവരാണെന്നും,
അനാര്യവര്‍ഗ്ഗമാണെന്നും ധരിപ്പിച്ചു. ആര്യവര്‍ഗ്ഗത്തിന്റെ ആരാധനാ ക്രമങ്ങളും ഉപാസനാരീതികളുമാണ്‌ വേദങ്ങളില്‍
പ്രതിപാദിച്ചിട്ടുള്ളത്‌. അവരുടെ ആഹാരരീതികളും, ജീവിന രീതികളും, ഭാഷയെ സംസ്ക്കരിക്കപ്പെട്ട്‌ ശ്രേഷ്ടമായതെന്ന
അര്‍ത്ഥം വരുന്ന സംസ്കൃതമെന്നും, മറ്റുള്ളവരുടെ ഭാഷയെ ദ്രാവിഡമെന്നും വിളിച്ചു. വേദങ്ങല്‍ വിരചിതമായതിന്‌
ആര്യഭാഷയായ സംസ്കൃതത്തിലായിരുന്നു.

പക്ഷെ, ഈ പാഠങ്ങളെ ആധുനീക ചരിത്രകാരന്മാര്‍ തിരുത്തിയെഴുതി. “ആര്യന്‍ ” എന്നൊരു വര്‍ഗ്ഗം പുറമേനിന്നും
വന്നിട്ടില്ലെന്നും, ആദിയില്‍ സിന്ധുവിന്റെ തടത്തില്‍ കഴിഞ്ഞിരുന്ന ജനവിഭാഗത്തില്‍ അറിവില്‍ ശ്രേഷ്ടരായിരുന്ന
വിഭാഗമാണ്‌ ആര്യന്മാരായി ഭവിച്ചതെന്നും പറയുന്നു.

വേദങ്ങള്‍

“വിദ്‌ ‘എന്ന ധാതുവിന്‌ സംസ്കൃതത്തില്‍ ജ്ഞാനം എന്നര്‍ത്ഥം.
“വിദ്‌ ‘ – നെ സംബന്ധിച്ചതാണ്‌ വേദം. അപ്പോള്‍ വേദമെന്നാല്‍ ജ്ഞാനം എന്നര്‍ത്ഥം.

വേദങ്ങള്‍ നാലെണ്ണമുണ്ട്‌. ജഗ്വേദം, യജ്ജൂര്‍വേദം, സാമവേദം, അഥര്‍വ്വവേദം. ഓരോ വേദത്തിനും സംഹിതകള്‍,
ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളുണ്ട്‌. ഇവയെല്ലാം ഒരുതരത്തില്‍
പറഞ്ഞാല്‍ വേദങ്ങളുടെ വ്യാഖ്യാനങ്ങള്‍ തന്നെ അവയിലെല്ലാം സര്‍വ്വരെയും അനുഗ്രഹിക്കുകയും, പരമമായ സത്യത്തെ
തന്നില്‍സാധിപ്പിച്ചെടുക്കുന്നതിനുള്ള നിരവധി മ്ര്ത്രസൂത്രങ്ങളും അര്‍ച്ചനാഗാനങ്ങളും അടങ്ങിയിരിക്കുന്നതതുമാണ്‌.

അന്നുതന്നെ മനുഷ്യന്‍ തന്നേക്കാള്‍ ശക്തമായൊരു പ്രതിഭാസം ലോകത്ത്‌ നിലനില്ക്കുന്നുണ്ടെന്ന്‌ കണ്ടറിയുകയും,
ആ പ്രതിഭാസത്തിന്റെ പരിധിയിലോ, അധികാരത്തില്‍ കീഴിലോ ആണ്‌ മനുഷ്യനടക്കമുള്ള എല്ലാ ചരാചരങ്ങളുടേയും
നിലനില്‍പ്പെന്ന്‌ കണ്ടത്തുകയും ചെയ്തിരുന്നുവെന്ന്‌ വ്യക്തം. ആ പ്രതിഭാസത്തെ സന്തോഷിപ്പിക്കുന്നതിനും ഐശ്വര്യം
സ്വായത്താമാക്കുന്നതിനുമായിട്ടുള്ള മ്ര്തങ്ങളും അതിന്റെ വിധികളും കര്‍മ്മങ്ങളുമാണ്‌ വേദങ്ങളെന്ന്‌ സാമാന്യമായി
മനസ്സിലാക്കാം.

സമുൂഹത്തിലെല്ലാവരും ദേവപൂജയും മ്ര്തണവും മറ്റുമായിരുന്നാല്‍ ആഹാരരാദികാര്യങ്ങള്‍
നടക്കില്ലെന്നുണ്ടായിരുന്നതിനാലും, മ്രന്തങ്ങള്‍ കാണാപ്പാഠമാക്കി ഉച്ചരിച്ച്‌ വിധികള്‍ അനുഷ്ടിക്കാന്‍
ബുദ്ധിമുട്ടുണ്ടായിരുന്നതിനാലും വളരെക്കുറഞ്ഞ ഒരു വിഭാഗത്തിനെ അപ്രകാരമുള്ളജോലികളേല്പിച്ചു എന്ന്‌
അനുമാനിക്കാം. അപ്പോള്‍ എല്ലാവരുടെയും ദേവത്തിങ്കലേക്കുള്ള കാര്യങ്ങള്‍ ചിലരെ എല്പ്പിച്ചാല്‍, ആ ചിലര്‍ക്ക്‌
ആഹാരംതുടങ്ങിയ കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ മറ്റുള്ളവര്‍ ബാദ്ധ്യതട്ടിരുന്നിരിക്കും. അപ്രകാരം ചെയ്തു വരികയും

ചെയ്തു. ഈ നടപടികള്‍തുടര്‍ന്നപ്പോള്‍ അറിവ്‌ നേടിയവരും, ദേവനോട്‌ ഏറ്റവും അടുത്തിരിക്കുന്നവരുമായ വര്‍ഗ്ഗത്തിന്‌
“ഒരാചാര്യ’ പദവി വന്നു ചേര്‍ന്നു. അതിന്റേതായ ഗര്‍വ്വം.

തലമുറകള്‍ പിന്നിട്ടുകൊണ്ടിരുന്നു. അലഞ്ഞുനടക്കുന്നതിനേക്കാള്‍ സുഖകൂടുതലുണ്ട്‌ സ്ഥിരവാസത്തിനെന്നവര്‍
അനുഭവിച്ചറിഞ്ഞു. നാട്ടറിവുകളും അന്വേഷണങ്ങള്‍ കൊണ്ടും ആചാര്യന്മാര്‍ മറ്റുപലതും കണ്ടെത്തി; വന്യമൃഗങ്ങളുടെ
ഇരയാകാതെ, (്രതികുലസാഹചര്യങ്ങളെ തരണം ചെയ്ത്‌ കായ്കനികള്‍ സംഭരിക്കുന്നതിനേക്കാള്‍ എത്രടോ എളുപ്പമാണ്‌
നദിക്കരയില്‍ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ നട്ടു വളര്‍ത്തുന്നതെന്ന്‌ അറിഞ്ഞു. കാലാവസ്ഥകളെ തിരിച്ചറിയാനും, സസ്യങ്ങള്‍ വളരുന്ന
പരിതസ്ഥിതികളെ പരീക്ഷിച്ചറിയാനും തുനിഞ്ഞു. അപ്പോള്‍ അദ്ധ്വാനം കുറയുകയും വുളവുകള്‍ കൂടുതല്‍ കിട്ടുന്നതായും
കണ്ടെത്തി. പല പ്രതിരോധങ്ങളെയും തിരിച്ചറിഞ്ഞു. അസുഖങ്ങള്‍ക്കെതിരായി മരുന്നുകളെ കണ്ടെത്തി.
വന്യമൃഗങ്ങള്‍ക്കെതിരെ കൂട്ടമായി പാര്‍ക്കുന്നത്‌ നന്നെന്നും കണ്ടെത്തി.

ഇതില്‍ പലതും ആരാധനയുടേയും അര്‍ച്ചനയുടേയും പൂജയുടേയും കൂടിയുള്ള ഫലമാണെന്ന്‌ ആചാര്യന്മാര്‍
സമൂഹത്തെ ധരിപ്പിച്ചു. അത്‌ ജനങ്ങള്‍ക്ക്‌ അര്‍ച്ചനയിലും പുജയിലുമുള്ള വിശ്വാസത്തെ വളര്‍ത്തി. അവര്‍ വിളവിറക്കാനും,
എടുക്കാനും, രോഗശമനത്തിനും, മൃഗങ്ങളില്‍നിന്നുള്ള രക്ഷയ്ക്കും പൂജകള്‍ ചെയ്യാന്‍ ആചാര്ൃയന്മാരോട്‌ ആവശ്യപ്പെട്ടു.
ആചാര്യര്‍ സമൂഹത്തില്‍ കൂടുതല്‍, കൂടുതല്‍ ആവശ്യമുള്ളവരായി ഭവിച്ചു. അതിന്റെ പരിണാമം, ആചാര്യന്മാര്‍
ഒരധികാരശക്തി തങ്ങളില്‍ അടിയുന്നത്‌ അറിഞ്ഞുകൊണ്ടിരുന്നു. അവര്‍ പുതിയ പുതിയ കവിതകളും, ആരാധനാ്രരമങ്ങളും
നിര്‍മ്മിച്ചു തുടങ്ങി. കൂടാതെ, അര്‍ച്ചനകള്‍ക്കും, പൂജകള്‍ക്കും, (പതിഫലം വേണമെന്ന്‌ ഇച്ഛിച്ചു തുടങ്ങി.

സാഹചര്യങ്ങള്‍ അനുകുലമാവുകയും സമ്പത്തും ഐശ്വര്യവും അധികരിക്കുകയും ചെയ്തപ്പോള്‍ ജനത പെരുത്തു
തുടങ്ങി. ക്രമാതീതമായി തന്നെ. ജനങ്ങള്‍ കൂടിയപ്പോള്‍ വിളവുകളും വര്‍ദ്ധിപ്പിക്കേണ്ടിവന്നു. അതോടെ ജോലികള്‍

കര്‍ക്ക ശമാക്കേണ്ടി വന്നു. ഒരാള്‍ ചെയ്യേണ്ട തൊഴിലും എത്രമാത്രം ചെയ്യണമെന്നും തിരുമാനിച്ചു. കൂടാതെ, ഓരോന്നും
നിയ്ന്ത്രിയ്ക്കാനും ആളുകള്‍ വേണമെന്ന്‌ വന്നു. കാരണം, ഇതേവരെ ഒരു പരിധി വരെ എല്ലാം നിയന്ത്തിച്ചിരുന്നത്‌
ആചാരന്മാരായിരുന്നു. അദ്ധ്വാനങ്ങളോ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിന്‌ അവര്‍ വിമുഖരായിരുന്നു; എന്തും
സ്വന്തം ആജ്ഞാനുസ്യതമായിട്ട്‌ കാല്‍ക്കലെത്തുന്നതെങ്കില്‍ അദ്ധ്വാനത്തിന്റെ ആവശ്യം ഉദിക്കുന്നുമില്ല. ഈ
സാഹചര്യത്തിലാണ്‌ വര്‍ണ്ണങ്ങള്‍ തിരിക്കേണ്ടി വന്നത്‌. ഓരോ വര്‍ണ്ണങ്ങളില്‍ ഉള്ളവര്‍ക്കും ഓരോ കര്‍മ്മങ്ങളും വിധിച്ചു.
ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശുദ്ര എന്നിങ്ങളെ നാലായിട്ട്‌ – ഇതില്‍ (്രാഹ്മണര്‍ക്ക്‌ ദേവപൂജയും ചികിത്സ, ഗണനം,
തുടങ്ങിയ ശാസ്ത്രകാര്യങ്ങളും; ക്ഷത്രിയര്‍ക്ക്‌ കാര്യനിര്‍വ്വഹണവും സമൂഹത്തെ ശത്രുക്കളില്‍നിന്നും രക്ഷിക്കേണ്ടതും;
വൈശ്യന്‍ കൃഷി, ധാന്യശേഖരണം, ധാന്യവിതരണം,തുടങ്ങിയ കാര്യങ്ങളും; ശുദ്രന്‌ ഇവയെല്ലാം സഹായിക്കുന്ന

കര്‍മ്മങ്ങളും വിധിയായി. ആദ്യം ഈ തെരെഞ്ഞടുപ്പുകള്‍ സമൂഹത്തില്‍ നിന്നും കഴിവുകളെ
അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുന്നു. ധീഷണശാലിയും, വിദ്യാഉല്പത്തിഷ്ണുക്കളുമായവരെ (്രാഹ്മണനായിട്ടും,
ശക്തനും കര്‍മ്മകുശലതയുള്ളവരെ ക്ഷത്രിയനായിട്ടും, ഉത്സാഹിയും നയശാലിയുമായിട്ടുള്ളവരെ വൈശ്യനായിട്ടും,

അല്ലാത്തവരെ ശുദ്രനായിട്ടും തെരഞ്ഞെടുത്തു.

പക്ഷെ, പിന്നീട്‌ അധികാരികള്‍ കൂടുതല്‍ സ്വാര്‍ത്ഥരായി മാറിയപ്പോള്‍ വര്‍ണ്ണ സ്ഥാനങ്ങല്‍ പിന്മുറക്കാരിലേക്ക്‌
തുടര്‍ച്ചയായി വന്നുചേര്‍ന്നു. ഏറ്റവും കൂടുതല്‍ അദ്ധ്വാനിക്കേണ്ടതും എണ്ണത്തില്‍ കൂടിയവരും ശുദ്രരായിതീര്‍ന്നു.

ജനത വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.; കൈവശമിരിക്കുന്ന ഭൂമിയില്‍ നിന്നും കിട്ടുന്ന വിളവുകള്‍ കൊണ്ട്‌ ആവശ്യത്തിന്‌
തികയാതെ വന്നു. വിളവുകള്‍ക്കായി അടുത്ത പ്രദേശങ്ങളില്‍ കൈയ്യേറേണ്ടി വന്നു. ആ സ്ഥലങ്ങള്‍ ഒരു പക്ഷെ,
മറ്റേതെങ്കിലും ജനപദത്തിന്റെ അധികാരസീമയിലുള്ളതാണെങ്കില്‍ യുദ്ധം വേണ്ടി വന്നു. യുദ്ധങ്ങളുടെ വിജയത്തിന്‌
ആയുധവും യാത്രാസാകര്യങ്ങളും വേണ്ടി വന്നു. ആയുധങ്ങളെ നവീകരിയ്ക്കാനും മൃഗങ്ങളെ
യാത്രയ്ക്കുപയോഗിയ്ക്കാനും തുടങ്ങി.

പുതിയ അധിവാസ സ്ഥലങ്ങള്‍ കൈയ്യടക്കുക വഴി സമ്പത്തും, ആചാര്യന്മാരായ ബ്രാഹ്മണരുടേയും
യോദ്ധാക്കളായ ക്ഷ്ത്രിയരുടേയും അധികാരവും ഗര്‍വ്വും വര്‍ദ്ധിച്ചു വന്നു. പിടിച്ചെടുത്ത സ്ഥലങ്ങളില്‍ കൃഷി
ചെയ്യുന്നതിനും മറ്റും സഹായങ്ങള്‍ക്കും, മനുഷ്യശക്തി കൂടുതല്‍ വേണ്ടി വന്നപ്പോള്‍ യുദ്ധത്തില്‍ തടവിലാക്കിയവരെ
വിനിയോഗിച്ചു. പക്ഷെ, അവര്‍ക്ക്‌ തങ്ങളുടെ ഇടയിലുണ്ടായിരുന്ന അദ്ധ്വാനിക്കുന്ന വര്‍ഗ്ഗമായ ശുദ്രര്‍ക്കു കൊടുത്തിരുന്ന
വില പോലും കൊടുത്തില്ല, എന്നു തന്നെയല്ല, അവരെ കര്‍ക്കശമായി പണിയെടുപ്പിയ്ക്കുകയും നിരന്തരം പണിയിക്കുകയും
, പേരിനുമാത്രം ആഹാരവും വിശ്രമവും കൊടുക്കുകയും ചെയ്തു. പേരിനു മാത്രമെന്നു പറഞ്ഞാല്‍
ജീവിച്ചിരിക്കാനുള്ളതുമാത്രം. മരിച്ചു പോയാല്‍ അയാളില്‍ നിന്നും കിട്ടുന്ന അദ്ധ്വാനം നഷ്ടമാകുമല്ലോ ! ഈ
കാലഘട്ടത്തില്‍ മൃഗങ്ങളെക്കൂടി കൃഷികള്‍ക്ക്‌ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. യുദ്ധത്തില്‍ പിടിയ്ക്കപ്പെട്ടവന്‍ ഒരു തരം
മൃഗത്തിന്റെ അവസ്ഥയിലായിരുന്നു; അടിമയായിരുന്നു.

സമ്പത്ത്‌, ജനവളര്‍ച്ച എന്നിവയോടൊത്ത്‌ വേദങ്ങളും വളര്‍ന്നുകൊണ്ടിരുന്നു. വളരുക എന്നു പറഞ്ഞാല്‍ പുതിയ
അറിവുകളും ധാരണകളും വേദസംഹിതകളില്‍ ഉള്‍കൊള്ളിച്ചുകൊണ്ടിരുന്നു എന്നു പറയുന്നതിനേക്കാള്‍ യുക്തം
ചമയ്ക്കപ്പെടുന്ന എല്ലാ കവിതകളും വേദത്തോട്‌ ചേര്‍ത്തുകൊണ്ടിരുന്നു എന്നതാകും.

ആ വളര്‍ച്ച അഥര്‍വ്വവേദം വരെയെത്തിയപ്പോള്‍ ദേവ്രപീതിയ്ക്കായി സോദ്വേശത്തോടെ നടത്തിയിരുന്ന യാഗങ്ങളും
, പൂജകളും, അര്‍ച്ചനകളും കുത്സിത മാര്‍ഗ്ഗങ്ങളെ വരിച്ച്‌ അഭിചാര്ക്രിയകളും, മാരണ്രക്രിയകളും, മൃഗവലികളും വരെ
എത്തി.

ഇക്കാലമായപ്പോഴേയ്ക്കും വേദജ്ഞാനമെന്നത്‌ മേലേത്തട്ടിലുള്ളവര്‍ക്കുമാത്രമായി സ്ഥിതീകരിച്ചു. യാഗങ്ങളും,
പൂജകളും, (്രാഹ്മണനും; കര്‍മ്മങ്ങളെയും യുദ്ധത്ര്തങ്ങളെയും അധികരിക്കുന്നത്‌ ക്ഷത്രിയനും; വിപണനകൃഷിയെ
സംബന്ധിച്ചുള്ളത്‌ വൈശ്യനും അറിഞ്ഞാല്‍ മതിയെന്നും, ശുദ്രന്‍ ഇതൊന്നും അറിയേണ്ടതില്ലാത്ത അധമനാണെന്നും
അതിനു കീഴിലുള്ള അടിമകള്‍ നിഷ്കരുണം വിലപേശി വിലക്കാനും പണിയാനും മാത്രമുള്ള അടിമവര്‍ഗ്ഗങ്ങളെ
സവര്‍ണ്ണരെന്നും അല്ലാത്തവരെ അവര്‍ണ്ണരെന്നും രേഖപ്പെടുത്തിത്തുടങ്ങി.

ഇത്രയും നിന്ദിതവും കുത്സിതവുമായിരുന്ന കാലഘട്ടത്തിലാണ്‌ വിമത ചിന്താഗതികള്‍ ഉദയംകൊള്ളുന്നതും,
വേദത്തിന്റെ അന്ത്യത്തില്‍ ഉടലെടുത്തതെന്ന്‌ അര്‍ത്ഥം വരുന്ന വേദാന്തമെന്ന ഉപനിഷത്തുക്കള്‍ ഉണ്ടായിട്ടുള്ളതും.

ഉപനിഷത്തുക്കള്‍ പലതും യഥാര്‍ത്ഥ സമത്വത്തിന്റെയും യാഥാര്‍ത്ഥൃത്തിന്റെയും സ്വരങ്ങളോടു കൂടിയതാണ്‌.

“ഈശാവാസ്യമിദം സര്‍വ്വം ” – ഈശ്വരനാണ്‌ ഈ കാണുന്നതിലെല്ലാമെന്നും മറ്റും വീക്ഷണം നടത്തുകയും
ചെയ്തിട്ടുണ്ട്‌. പക്ഷെ, അതിന്റെ അര്‍ത്ഥങ്ങളെ സൂചിപ്പിക്കുന്ന രീതിയില്‍ ജീവിത ചര്യകളെ തിരിച്ചു വിടുന്നതിനോ,
അദ്ധ്വാനിക്കുന്നവനും പട്ടിണികിടക്കുന്നവനും അടിമയ്ക്കും വേണ്ട ആഹാരം കൊടുക്കുകയോ, മറ്റു ജീവിത സാകര്യങ്ങള്‍
കൊടുക്കുകയോ അല്ല സവര്‍ണ്ണര്‍ ചെയ്തത്‌. ആ തത്വങ്ങളെ തങ്ങളുടെ കുത്സിത ചിന്താപദ്ധതികളോട്‌ കൂടി ഘടിപ്പിച്ച്‌
സമൂഹത്തില്‍ തെറ്റിദ്ധാരണ ജനിപ്പിക്കും വിധത്തിലുള്ള പുരാണങ്ങളും ഇതിഹാസങ്ങളും രചിച്ച്‌ പ്രചരിപ്പിക്കുകയാണ്‌
ചെയ്തത്‌. അന്ന്‌ വാണിരുന്ന രാജാക്കന്മാരെ ഈശ്വരന്റെ അവതാരങ്ങളായിട്ടും ദേവതകളായിട്ടും ചിയ്രീകരിച്ച്‌, അവരെ

അനുഷ്ടാനം, ആചാരം, സത്യം എന്നു പറഞ്ഞാല്‍ വിശ്വസിയ്ക്കാതെ, കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍
ഉത്ബോധിപ്പിച്ചു. അതാണ്‌ ‘ബൌദ്ധംഗമയ: ‘

ജൈന ബുദ്ധദര്‍ശനങ്ങളുടെ അധ:പതനം

ജൈനമതവും ബുദ്ധമതവും ഏതാണ്ട്‌ ഭാരത ഉപഭൂഖണ്ഡമാകെയും മറ്റ്‌ രാഷ്ര്രങ്ങളിലേക്കും വ്യാപിച്ചിരുന്നു
എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. അവകളില്‍ സവര്‍ണ്ണര്‍ തുലോം കുറവായിരുന്നു. അദ്ധ്വാനികളായ ശൂദ്രരും അടിമകളും മറ്റ്‌
അധ:കൃതജാതികളും ആയിരുന്നു ഭൂരിഭാഗവും. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും (ബാഹ്മണര്‍ ശക്തരാകുകയും,
അവര്‍ക്ക്‌ കായിക ശക്തി നല്‍കിക്കൊണ്ടു ക്ഷത്രിയര്‍ ഭരണാധികാരികളാകുകയും രാജ്യത്തിന്റെ ഉടമകളാകുകയും
ചെയ്യുന്ന ചരിത്രമാണ്‌ നമ്മള്‍ കാണുന്നത്‌. വര്‍ദ്ധമാനമഹാവീരനെയും ബുദ്ധനെയും ദൈവത്തിന്റെ അവതാരങ്ങളാക്കുകയും
അവരുടെ ഗ്രന്ഥങ്ങളെ പാലിയില്‍ നിന്നും സംസ്കൃതത്തിലാക്കുകയും അവരുടെ സിദ്ധാന്തങ്ങളെ ആര്യവല്‍ക്കരിക്കയും
സവര്‍ണ്ണര്‍ക്ക്‌ ഗുണപ്രദമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്തു.

വീണ്ടും അനാരൃരും അവര്‍ണ്ണരും ശുദ്രനും അടിമകളും പഴയ നിലയിലേക്ക്‌ താഴുകയും ചെയ്തു. ഏതാണ്ട്‌ ഈ
കാലഘട്ടത്തില്‍ ആയുധബലത്താലും സമ്പത്തിനാലും രാജാക്കന്മാര്‍ കൂടുതല്‍ പ്രബലന്മാരായി ഭവിച്ചു. ഭരണത്തിന്റെ
സാകര്യത്തിനുവേണ്ടി നിയമങ്ങളുണ്ടാക്കി. നിയമങ്ങള്‍ സ്മൃതികളെന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. മനുസ്മൃതി ഏറ്റവും
ശ്രദ്ധിയ്ക്കപ്പെട്ടതും പല രാജ്യങ്ങളിലും സ്വീകരിയ്ക്കപ്പെട്ടതുമായിരുന്നു.

സ്മൃതികള്‍ ചാതുര്‍ _- വര്‍ണ്ണാടിസ്ഥാനപരമായി ജീവിയ്ക്കാനും, കര്‍മ്മങ്ങള്‍ പചെയ്യനും വിമുഖത
കാണിയ്ക്കുന്നവര്‍ക്കെതിരെ നടപ്പാക്കാനുള്ള ശിക്ഷാവിധികളായിരുന്നു. പ്രധാനമായ എല്ലാ ശിക്ഷാ നടപടികളും
നടപ്പിലായിരുന്നത്‌ ശുദ്രരുടെയും താഴെക്കിടയിലുള്ള അദ്ധാനിക്കുന്ന വിഭാഗക്കാരുടെയും നേര്‍ക്കായിരുന്നു.

അവര്‍ക്ക്‌ അദ്ധ്വാനിക്കുക എന്ന ഒരൊറ്റ കര്‍മ്മം മാത്രമേ ജീവിതത്തിലുണ്ടായിരുന്നുള്ളൂ. ജീവന്‍ നിലനിര്‍ത്താന്‍
വേണ്ടതുമാത്രം കിട്ടിയാലായി; അതും ദിവസത്തില്‍ ഒരു നേരമെങ്കിവും അരവയര്‍ നിറയാനുള്ളത്‌ കിട്ടിയാല്‍ ഭാഗ്യമെന്നേ
പറയേണ്ടു; കൂലിയായി ആഹാരവസ്തുക്കള്‍ കിട്ടാതെ വരികയോ പണിയില്ലാത്ത ദിവസങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍
ഗ്രാമങ്ങളില്‍ നിന്നും കാടുകളിലേറി, മൃഗങ്ങളേയും, പക്ഷികളെയും, കായ്കനികളും, പുഴയില്‍ നിന്നും പിടിയ്ക്കുന്ന

മത്സ്യങ്ങളെയും ആഹാരമാക്കുകയും ചെയതിരുന്നു. പെറുക്കി തിന്നു ജീവിക്കുന്നവരായിരുന്നുവെന്നു സാരം.

വിന്ധന്‌ തെക്ക്‌ കേരളദേശത്തെക്കാര്യം അതിനേക്കാള്‍ ദയനീയമായിരുന്നു, നാലു വര്‍ണ്ണങ്ങള്‍ക്കുള്ളിലും,
അതുകൂടാതെയുള്ള ജനവിഭാഗത്തിനിടയിലും ജാതികളും ഉപജാതികളും നിറഞ്ഞ്‌, തൊട്ടുകൂടായ്മയും

തീണ്ടിക്കൂടായ്മയുമായിട്ട്‌ “(്രാന്തമായ’ അവസ്ഥയായിരുന്നു.

ഈ ആചാരങ്ങളെല്ലാം “ദൈവ ‘നിശ്ചയമായിരുന്നത്രെ; ഇതെല്ലാം വേദങ്ങളായിരുന്നത്രെ! അനാദിയും
അനന്തവുമായിരുന്ന ജ്ഞാനങ്ങള്‍ ?

വര്‍ത്തക സംഘങ്ങള്‍

ചരിത്രത്തിന്റെ എല്ലാ കാലത്തും ഇന്ത്യന്‍ ജനതയ്ക്ക്‌ വിദേശ വര്‍ത്തക സംഘങ്ങളുമായിട്ട്‌ വ്യാപാരബന്ധങ്ങള്‍
ഉണ്ടായിരുന്നു. അവര്‍, അറബികളും, പേര്‍ഷ്യക്കാരും, (്രീക്കുകാരും ഉണ്ടായിരുന്നു. വലിയ സംഘളായി കപ്പലുകളില്‍
ക്രയവിര്രയത്തിനുള്ള സാധനങ്ങളുമായി എത്തിയിരുന്നു. മാസങ്ങളോളം തീരങ്ങളില്‍ പാര്‍ത്തുകൊണ്ടുവന്ന സാധനങ്ങള്‍
കൈമാറി മലഞ്ചരക്ക്‌ വസ്തുക്കളായ കുരുമുളക്‌, ഏലം, സുഗസ്ധ്ദ്രവ്യങ്ങളെല്ലാമായി തിരികെപ്പോയിരുന്നു.

അവരുടെ വാസ സാകര്യത്തിന്‌ ഗേഹങ്ങളും സൌകര്യങ്ങളും താണ ജാതിയിലെ സ്ത്രീകളെയും നല്‍കിയിരുന്നു.

വര്‍ത്തകസംഘങ്ങളുമായുള്ള ഈ കീഴവഴക്കത്തില്‍ നിന്നു തെളിയുന്നത്‌, അവരുടെ പല സംസ്ക്കാരങ്ങളും ഇവിടെ
അവശേഷിച്ചിരുന്നിരിക്കണമെന്നാണ്‌.

വര്‍ത്തകരായിട്ടു തന്നെയാണ്‌ യഹൂദരും ക്രൈസ്തവരും, മുഹമ്മദീയരും ഇവിടെ എത്തിയത്‌. യഹൂദര്‍ കുറെ
സ്ഥിരവാസികളായിട്ടുണ്ടെങ്കിലും , ജന്മദേശത്തുനിന്നും തുരത്തപ്പെട്ടതിന്റെയും ലോകത്തുതന്നെ പലതുരുത്തുകളില്‍
ഒറ്റപ്പെടുകയും, തങ്ങളുടെ ശ്രേഷ്ടതകള്‍ മറ്റുള്ളവര്‍ അംഗീകരിക്കുന്നില്ല എന്ന ദു:ഖവുംകൂടിയായപ്പോള്‍ ഇന്ത്യന്‍
സംസ്‌ക്കാരത്തിന്‌ അവരുടെ സംഭാവനകള്‍ വിലയിരുത്തല്‍ ഉണ്ടെന്ന്‌ തോന്നുന്നില്ല. പക്ഷെ, ക്രൈസ്തവരുടേയും ,
മുഹമ്മദീയരുടെയും സ്ഥിതി അങ്ങലെ അവസാനിക്കുന്നില്ല.

ക്രൈസ്തവര്‍

ക്രൈസ്തവസമൂഹം ഉടലെടുത്ത ആദ്യനൂറ്റാണ്ടില്‍ തന്നെ പാതിരിമാര്‍ ഇന്ത്യയില്‍ എത്തിയതായിട്ട്‌ രേഖകള്‍
പറയുന്നു.; വര്‍ത്തകസംഘങ്ങല്‍ വഴി അല്ലാതെയും.

ഏക ദൈവ വിശ്വാസത്തില്‍ അധിഷ്ട്തമായി രുപികരിക്കപ്പെട്ടു എന്നതിനേക്കാള്‍, ഭാരതീയസാഹചര്യത്തില്‍
വേരുറയ്ക്കാന്‍ കൂടുതല്‍ സാദ്ധ്യത കാണുന്നത്‌, അത്‌ അദ്ധ്വാനിക്കുന്നവന്റേയും ഭാരം ചുമക്കുന്നവന്റെയും അത്താണിയായി

ഭവിക്കുമെന്നുണ്ടായ ധാരണയിലാണ്‌. ക്രിസ്തുവിന്റെ ആഹ്വാനം തന്നെ ‘അദ്ധ്വാനിക്കുന്നവരെ, ഭാരം ചുമക്കുന്നവരെ
നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ സ്വര്‍ഗ്ഗരാജ്യമൊരുക്കിയിരിക്കുന്നു ‘ എന്നാണ്‌.

വിദേശത്തുനിന്നെത്തിയ പാതിരിമാര്‍ ഇവിടത്തെ അദ്ധ്വാനിക്കുന്ന ജനതയിലേക്കിറങ്ങിയത്‌ സവര്‍ണ്ണ മേധാവിത്വത്തിന്‌
രസിച്ചതുകൊണ്ടല്ല തടയപ്പൊടാതിരുന്നത്‌. വര്‍ത്തകസംഘങ്ങളില്‍ നിന്നും കിട്ടിയിരുന്ന ധനം, രമൃതയില്‍ വര്‍ത്തിക്കാന്‍
പ്രേരിപ്പിച്ചിരുന്നതിനാലാണ്‌.

വെളുത്തു സുന്ദരന്മാരായിരുന്ന പാതിരിമാര്‍ കറുത്ത്‌, പട്ടിണികിടന്ന്‌ ചടച്ച വികൃതരൂപങ്ങളുടെ തോളത്ത്‌ കൈയിട്ട്‌,
അല്പ സ്വല്പം ധനവും വൈദ്യവും അക്ഷരവിദ്യയും നല്‍കിയപ്പോള്‍ കുറെയേറെപ്പേര്‍ പരിവര്‍ത്തനത്തിനും തയ്യാറായി.
എങ്കിലും അധ്ര വലിയ പരിവര്‍ത്തനമൊന്നും ഉണ്ടാവുകയും ചെയ്തില്ല. കാരണം, തലമുറകളോളം, ജീവിതത്തോടൊപ്പം

കൊണ്ടു നടന്ന ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഇണ്ടായ അന്ധമായ വിശ്വാസം തന്നെ “ദൈവ ‘ സൃഷ്ടമായ
ആചാരങ്ങളെ പൊട്ടിച്ചെറിഞ്ഞാല്‍ എല്ലാം തകര്‍ത്ത്‌ പോകുമെന്ന്‌ കരുതിയിരുന്നവര്‍ ആണ്‌ ഭൂരിപക്ഷവും.

ഇപ്രകാരമുള്ള സാന്ത്വനങ്ങളും പരിവര്‍ത്തനങ്ങളും നടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത്‌ വര്‍ത്തക സംഘങ്ങള്‍
ഇവിടെത്തെ അടിമകളെ മൃഗങ്ങളുടെ വിലയ്ക്ക്‌ വിദേശത്തേയ്ക്കു കൊണ്ടുപോയി വില്പന നടത്തി
ലാഭമുണ്ടാക്കിയിരുന്നു. ഇവിടെ അതിന്റെ (പ്രതിഫലം പറ്റിയിരുന്നത്‌ രാജാക്കന്മാരും, സാമന്തന്മാരും ്രാഹ്മണരുമായിരുന്നു.

ഡച്ചുകാരേയും പോര്‍ത്തുഗ്രീസുകാരെയും ആയുധശക്തിയാല്‍ തുരത്തികൊണ്ട്‌, നാട്ടുരാജാക്കന്മാരെയും
സാമന്തന്മാരെയും വരുതിക്ക്‌ നിര്‍ത്തികൊണ്ട്‌ ഇംഗ്ലീഷുകാരുടെ ഈസ്റ്റ്‌ ഇന്ത്യന്‍ കമ്പനി ഭാരത ഉപഭൂഖണ്ഡമാകെ
കാല്‍ക്കീഴിലാക്കിയപ്പോള്‍ നമ്മളിലേക്ക്‌ ഒഴുകിയെത്തി സങ്കലിച്ച സംസ്ക്കാരത്തെ സങ്കല്പിക്കാനൊക്കാത്തതായി.

പാര്‍പ്പിടം, വസ്ത്രം, ആഹാരം, വിദ്യാഭ്യാസം, സഞ്ചാരം, ശാസ്ര്തം എല്ലാം എത്രമാത്രം വ്യതിയാനങ്ങള്‍ക്ക്‌
വിധേയമായി. ആ പരിവര്‍ത്തനങ്ങള്‍ ശരിയ്ക്കും തായ്വേരുകള്‍ വരെ ഉറപ്പിയ്ക്കത്തക്ക രീതിയിലാണെന്ന്‌ നമുക്ക്‌
ചിന്തനീയം തന്നെയാണ്‌. സ്വാതന്ത്യം കിട്ടി അമ്പതുവര്‍ഷം കഴിഞ്ഞിട്ടുള്ള സ്ഥിതി എവിടെ നില്ക്കുന്നു 2.

മുഹമ്മദീയര്‍

പടിഞ്ഞാറന്‍ കടലോരങ്ങളില്‍ അവര്‍ വര്‍ത്തകരായിട്ടാണെത്തിയതെങ്കിലും ഉത്തരഭാരതത്തില്‍, ഭരണത്തിലിരുന്ന
രജപുത്രന്മാരെ പരാജ.പ്പെടുത്തി അധികാരത്തിലെത്തുകയാണുണ്ടായത്‌. മുഗളരുടെ ഭരണകാലം സമ്പല്‍സമൃദ്ധിയുടെയും
ഐശ്വര്യത്തിന്റേതുമായിരുന്നെന്ന്‌ ചരിത്രം. പക്ഷെ, അക്കാലത്തുള്ള അദ്ധവാനിക്കുന്നവന്റെ ചരിതങ്ങള്‍ രേഖയിലില്ല.;
അധ:കൃതവര്‍ഗ്ഗം മുഗളന്മാരുടെകാലത്തും അടിമകളായിരുന്നെന്ന്‌ വൃക്തം.

മലയാളനാട്ടില്‍ വര്‍ത്തകസംഘങ്ങളുടെ താത്പര്യാര്‍ത്ഥം നിലവിലിരുന്ന ഭരണാധികാരികളുടെ
ഒത്താശയോടുകൂടിത്തന്നെ മതപരിവര്‍ത്തനം നടത്തപ്പെട്ടിട്ടുണ്ട്‌. അതിനുള്ള പ്രതിഫലമായിട്ട്‌ ഭരണാധികാരികളുടെ
ശത്രുക്കളോട്‌ വര്‍ത്തകസംഘം യുദ്ധങ്ങള്‍ നടത്തുകയും ഭരണവര്‍ഗ്ഗത്തിന്‌ സുഖസൌകര്യങ്ങള്‍ ഉണ്ടാക്കികൊടുക്കുകയും
ചെയ്തിട്ടുണ്ട്‌. പരിനര്‍ത്തനം ചെയ്യപ്പെട്ടവര്‍ കൂടുതലും പടയാളികളും, വര്‍ത്തകസംഘങ്ങളുടെ
സഹായവര്‍ത്തികളുമായിരുന്നു.

ഉത്തരഭാരതത്തില്‍ നാം കാണുന്ന പല നഗരങ്ങളും, കൊട്ടാരങ്ങളും ലേകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലും മറ്റ്‌
രാജകീയ മന്ദിരങ്ങളും അവരുടെ സംഭാവനകളായിരുന്നില്ലെ?

പരമ്രപധാനമായിരുന്ന ഒരു കാര്യം; ക്രൈസ്തവ, മുഹമ്മദീയ പരിവര്‍ത്തനങ്ങള്‍ വഴി അവരുടെ മതത്തിലേക്ക്‌ വന്ന
താഴ്‌ന്ന ജാതിക്കാരനെ, അവര്‍, ഇവിടുത്തെ സവര്‍ണ്ണര്‍ എങ്ങനെ വീക്ഷിച്ചിരുന്നുവോ അതില്‍ ഒട്ടും വൃത്യഠാസമില്ലാത്ത
നിലയില്‍ തന്നെയാണ്‌ കണ്ടിരുന്നത്‌.

സോഷ്യലിസം

സംഗച്ഛ ധ്വം – സംവദധ്വം
സംവോ മനാം സി – ജാനതാം

ദേവ, ഭാഗം യഥാ പൂര്‍വ്വേ

സംജാനാനോ ഉപാസതേ!

ഇത്‌ ജുഗ്വേദത്തിലെ മ്ര്രമാണ്‌. പ്രാചീനഭാരത്തിന്റെ സാമുഹ്യ ദാര്‍ശനീകവും പ്രയോഗികവുമായ ജീവിത
വ്യവസ്ഥയെ സൂചിപ്പിക്കുന്നു. ഈ മ്രന്തത്തിന്റെ അര്‍ത്ഥം ഇതാണ്‌. – ഒന്നിച്ചു സഞ്ചരിക്കുക, ഒന്നിച്ചിരിക്കുക, നിങ്ങളുടെ
മനസ്സുകളെല്ലാം ഒന്നായിരിക്കട്ടെ, (ഗാമത്തിന്റെ ഐക്യം പരിഗണിച്ചുകൊണ്ട്‌ നിങ്ങളുടെ കൂട്ടായ സ്വത്തുക്കള്‍ പണ്ടു
ദൈവങ്ങള്‍ ചെയ്തതുപോലെ പങ്കിട്ടെടുത്തനുഭവിക്കുക.

“ലോകോ സമസ്തോ സുഖിനോ ഭവന്തു.” എന്നാശിച്ചവരും “വസുധൈവകുടുംബം ” എന്നു സ്വപ്നം കണ്ടവരും
ഇവിടെ ജീവിച്ചിരുന്നു.അത്‌ വേദങ്ങളിലും ഉപനിഷത്തുക്കളിലും എഴുതി വയ്ക്കുകയും ചെയ്തിരുന്നു. യഥാര്‍ത്ഥ ജീവിതവും
സമൂഹവും അതിനെല്ലാം ഘടകവിരുദ്ധമായിരുന്നുവെന്ന ധരിക്കേണ്ടിയിരിക്കുന്നു. (പാക്യത കമ്മ്യുണിസത്തിന്റെ
കാലഘട്ടത്തിലല്ലാതെ ഒരു കാലയളവിലും സോഷ്യലിസ്റ്റു ചിന്താഗതി ഇവിടെ നിലവില്‍ നിന്നിരുന്നില്ലെന്നു കാണാം.

കമ്മ്യുണിസം

ചൂഷകരും ചൂഷിതരുമില്ലാത്ത അദ്ധ്വാനിക്കുന്നവന്റെ ലോകം; അദ്ധാനിക്കുന്നവനും അടിമയും കൂടി കെട്ടിപ്പടുക്കുന്ന
ഭരണകൂടം. പിന്നെ അടിമത്വമെന്നൊരു അവസ്ഥയേ ഇല്ലാതാകും.

അതിര്‍വരമ്പുകളില്ലാതാകും, ലോകം ഒരു കുടുംബമാകും; സമചിന്തിതമായ ഒരന്തരീക്ഷം ഉണ്ടാകും; അവിടെ സത്യം,
സമത്വം, സാഹോദര്യം പടര്‍ന്നു പന്തലിച്ച്‌, പുത്തുവിളഞ്ഞ്‌, ഭരണകര്‍ത്താക്കളെ വേണ്ടാതാകും; നീതി നിയമങ്ങള്‍
അമ്പര്‍ത്ഥങ്ങളാകും.

ലോകം വീക്ഷിച്ച ഏറ്റവും മഹത്തായ ചിന്താ പദ്ധതി; തത്വസംഹിത പക്ഷെ, ഭാരതത്തിന്റെ എണ്‍പതു ശതമാനവും
അദ്ധ്വാനിക്കുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരും അടങ്ങിയ സമുൂഹമായിരുന്നിട്ടും എന്തു കൊണ്ട്‌ രണ്ടോ മുന്നോ പ്രവിശ്യകളില്‍
മാത്രം വേരുപിടിച്ച്‌ നില്‍ക്കുന്നു? ഉത്തരം വളരെ വ്യക്തമാണ്‌. അദ്ധ്വാനിക്കുന്ന അടിമകളായ വര്‍ഗ്ഗത്തിന്റെ മനസ്സിന്റെ
അടിത്തട്ടിലേയ്ക്കെത്തിച്ചേരാന്‍ പ്രസ്തുത ആശയങ്ങള്‍ക്ക്‌ കഴിഞ്ഞില്ല. കാരണം, ആ വര്‍ഗ്ഗത്തിന്റെ ആചാരങ്ങള്‍,
അനുഷ്ഠാനങ്ങള്‍, ജാതി തിരിവ്‌, ജോലി എല്ലാം ദൈവനിശ്ചയമാണ്‌ എന്ന്‌ വിശ്വസിക്കുന്നു. അതിനെ പുറഠതള്ളിയാല്‍
ദൈവങ്ങള്‍ കോപിക്കുമെന്നും, കിട്ടുന്ന അന്നം കൂടി നഷ്ടമാവുമെന്നും കരുതുന്നു; മേലാളര്‍ മ്രന്തവാദങ്ങളും
ആയുധങ്ങളും, പ്രസ്തുത അവസ്ഥ നിലനിര്‍ത്താനായിട്ട്‌ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു; അവര്‍ക്ക്‌ വിദ്യ കിട്ടാനോ
അറിവ്‌ കിട്ടാനോ ഉള്ള എല്ലാ മാര്‍ഗ്ഗങ്ങളും അടച്ച്‌ കളഞ്ഞിരുന്നു.

എന്നിട്ടും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായ പ്രവശ്യകളിലെ ജനതയുടെ ജീവിത ചുറ്റുപാടുകളും, നിലവാരവും,
സ്വാതന്ത്ത്യത്തെക്കുറിച്ചുള്ള അറിവുകളും മറ്റു (പവിശ്യകളിലെ അധ:കൃതരില്‍ നിന്നും എത്ര മാത്രം വ്ൃത്യസ്ഥമാണെന്ന്‌
വ്ൃക്തം.അതാണ്‌ കമ്മ്യുണിസത്തിന്റെ പ്രസക്തിയും

സ്ത്രീ
പ്രാകൃത കമ്മ്യൂണിസത്തിന്റെ കാലത്തിനു ശേഷം ഏതെങ്കിലും കാലഘട്ടത്തില്‍ സ്ത്രീ സ്വതന്ത്രയും
അംഗീകാരമുള്ളവളും, വിലയുള്ളവളും ആയിരുന്നോ ?

ആയിരുന്നു; അദ്ധ്വാനിക്കുന്നവന്റെ, അടിമയുടെ ഇടയില്‍. അവളും പുരുഷനെപ്പോലെ പണിയെടുക്കുന്നവളും,
കുടുബം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവളും, ഭര്‍ത്താവിന്റെ, മക്കളുടെ സ്നേഹവും ബഹുമാനവും കൈപ്പറ്റുന്നവളുമായിരുന്നു;
മേലാളരുടെ ശാരീരിക പീഡനങ്ങള്‍ ഒഴിച്ചാല്‍.

എന്നാല്‍ മേലാളര്‍ എന്ന സവര്‍ണ്ണ വര്‍ഗ്ഗത്തിന്റെ ഇടയില്‍ സ്ര്തീ വെറുമൊരു ഭോഗവസ്തുമാത്രമായിരുന്നു.

“മനുസ്മൃതി ” തുടങ്ങിയ നിയമപുസ്തകങ്ങളൊക്കെ അവളെ സ്വതന്ത്രയല്ലെന്നാണ്‌ ഘോഷിച്ചത്‌. ഇതിഹാസങ്ങളില്‍,
പുരാണങ്ങളില്‍ എല്ലാം നാം അവളെ കാണുന്നത്‌; ആക്ഷേപിക്കപ്പെടുന്നവളായി, പരീക്ഷണങ്ങള്‍ക്ക്‌
വിധേയയാക്കേണ്ടവളായി, ബലഹീനയായി, ചപലയായി, അബലയായി,, യുദ്ധങ്ങള്‍ക്കും (്രതികാരങ്ങള്‍ക്കും ഹേതുവായി

ഉപയോഗിക്കുന്നവളായിട്ടൊക്കെയാണ്‌. കൂടാതെ “പാതിവ്രത്യം” എന്ന പാശത്താല്‍ കുരുക്കുകയും ചെയ്തിരുന്നു.

കേരളസ്ധ്രീകളില്‍; നമ്പൂതിരിമാരുടെ ഇല്ലങ്ങളിലെയും, നായര്‍ തറവാടുകളിലെ നാലുകെട്ടുകളിലെയും കഥകള്‍
പറയുന്നതെന്താണ്‌ ?

ഇന്നത്തെ സ്ഥിതിയോ പഴയ കഥകളും ചരിത്രങ്ങളും പഠിച്ച്‌ എല്ലാവരും സ്ര്രീകളെ പീഡിപ്പിക്കുന്നവരായി
പരിണമിച്ചിരിക്കുന്നു. നമ്മുടെ എല്ലാവിധ മാധ്യമങ്ങളും അക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു.

സ്വാതന്ത്ര്യം കിട്ടിയ ശേഷം

സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സോഷ്യലിസ്റ്റു നയത്തോടുകൂടിയാണ്‌ തെരെഞ്ഞെടുത്ത ജനപ്രതിനിധികള്‍
അധികാരമേറ്റത്‌. ഇപ്പോള്‍ അന്‍പതുവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. സോഷ്യലിസ്റ്റുകള്‍ തന്നെ ലേബലുകളും ബാനറുകളും
മാറി ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായ ധാരണകളോടെയും ധാരണപ്പിശകോടെയും ഭരണം നടത്തി അധ:കൃതന്‍ ഭരണ

സംവിധാനത്തില്‍ കാര്യമായ (പഠാധിനിത്യം കിട്ടുന്നതിനായിട്ട്‌ സംവരണവും ” ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടോ?

ഭരണം സവര്‍ണ്ണരുടെ കൈവശം തന്നെയായിരുന്നു. കാരണം സമ്പത്തും അവരോടൊത്ത്‌ നില്‍ക്കുന്ന
എന്നതുതന്നെ.

ഇന്നും അദ്ധ്വാനിക്കുന്നതില്‍ ബഹുഭൂരിപക്ഷവും അധ:കൃതരെന്ന അവര്‍ണ്ണവര്‍ഗ്ഗം തന്നെയായിട്ട്‌ തുടരുന്നു, സാമ്പത്തിക
ഉന്നതി കാര്യമായ വര്‍ദ്ധനവില്ലാതെതന്നെ. ജീവിതനിലവാരം ഉയര്‍ന്നില്ലേ എന്ന ചോദ്യത്തിന്‌ ഉയര്‍ന്നു എന്നേ മറുപടി
പറയാനാവൂ. പക്ഷേ, സോഷ്യലിസ്റ്റ്‌ സമത്വ ചിന്താഗതി, (പക്യതിയിലുള്ളതെല്ലാം പങ്കുവച്ചെടുക്കുക എന്ന ന്യായം എവിടെ
വരെയെത്തി ?

എത്തിയില്ല, എങ്ങും; കുലിവര്‍ദ്ധനവോ മറ്റാനുകുല്യങ്ങളോ തൊഴിലാളിക്ക്‌ കിട്ടുമെന്ന സാഹചര്യം കണ്ടാല്‍ നിത്യ
ഉപയോഗവസ്തുക്കള്‍ക്ക്‌ വില അധികരിക്കുന്നു. ഫലം തൊഴിലാളികളുടെ കീശ വീണ്ടും കാലിയാകുന്നു. പക്ഷേ,
വര്‍ഷാവസാനത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സമ്പന്നന്‍ എന്നും ലാഭത്തില്‍, ആസ്തി ദിനംപ്രതി വര്‍ദ്ധിക്കുന്നു.
അതിന്റെ അര്‍ത്ഥം സമ്പത്തിന്റെ ഒഴുക്ക്‌ സമ്പന്നന്റെ കീശയിലാണ്‌ അവസാനിക്കുന്നതെന്നുതന്നെ.

ഈ സമ്പന്ന വര്‍ഗ്ഗം കീശ വീര്‍പ്പിക്കുമ്പോഴും നിയമപരമായി സര്‍ക്കാരില്‍ അടയ്ക്കേണ്ടുന്ന നികുതിയിനങ്ങള്‍
കുടിശിഖവരുത്തുന്നത്‌ കോടികളാണ്‌. റവന്യു വരവില്ലാതെ കാര്യനിര്‍വ്വഹണത്തിനായി സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നും
കടങ്ങളെടുക്കുന്നു. പ്രല്തുത തുകകള്‍ കോണ്‍ട്രാക്റ്റുകളായി വന്നു വീഴുന്നത്‌ സമ്പന്നന്റെ മടിശീലയില്‍ തന്നെ. ഇപ്പോള്‍
ലോകബാങ്കില്‍ അടച്ചുതീര്‍ക്കേണ്ടുന്നതുകയുടെ പതിന്മടങ്ങ്‌ നികുതികളായി പിരിഞ്ഞു കിട്ടാനുണ്ടെന്നുള്ളത്‌
വിരോധാഭാസം.

ഭരണഘടനയിലെ മതേതരത്വമാണ്‌ നമുക്കു കിട്ടിയ ഏറ്റവും ശേഷ്ടമായ അവകാശം. ആ മൌനലീകാവകാശത്തിന്റെ
തായ്‌ വേരിലാണ്‌ മതമാലീകവാദവും, വര്‍ഗ്ഗീയവാദവും തീധവവാദത്തിന്റെ കോടാലി ആഴ്ത്തിക്കൊണ്ടിരിക്കയാണ്‌. ഈ
മതമൌലീകവാദികളും വര്‍ഗ്ലീയവാദികളും -ഹിന്ദു,ക്രൈസ്തവ, മുസ്ലീം അല്ലെങ്കില്‍ മറ്റേതു വിഭാഗമായാലും – അതത്‌
വിശ്വാസത്തിലെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണെങ്കിലും തീധ്വവാദികളായിത്തീരുമ്പോള്‍ പല ശക്തികളും
സഹായത്തിനെത്തുന്നു; രാജ്യത്തിന്‌ ഉള്ളിലുള്ളവരും, പുറത്തുള്ളവരും. ഈ സഹായം നല്‍കുക വഴി അവര്‍ നേടുന്ന
ലാഭങ്ങള്‍ പല വിധേനയായിരിക്കുമെന്നുമാധ്രം. വ്യാപാരപരമായും വൃവസായികപരമായും; ബിസിനസ്സ്‌ ശ്യംഖലകള്‍
പിടിച്ചടക്കാനും, വ്യാപാരക്കേന്ദ്രങ്ങള്‍ കൈയ്യടക്കാനും മറ്റുമായിട്ട്‌; നഷ്ടപ്പെടുന്നത്‌ നിരപരാധികളുടെ ജീവനുകളും.

ഇതിനെല്ലാം വ്യക്തമായ തെളിവുകള്‍ ശേഖരിയ്ക്കനോ, മാതൃകാപരമായി ശിക്ഷ്വാവിധി നടപ്പാക്കാനോ,
ഇതിനെയെല്ലാം നിയ്ര്തണവിധേയമാക്കാനോ ഇതേവരെയുണ്ടായ ഏതെങ്കിലും സര്‍ക്കാരുകള്‍ക്ക്‌ കഴിഞ്ഞോ?

ഇല്ല, കാരണങ്ങള്‍ തിരയുമ്പോള്‍ നമുക്ക്‌ കിട്ടുന്ന മറുപടി, ഭരണതലത്തില്‍ തന്നെയുള്ളവര്‍ക്കും അതുമായിട്ട്‌
ബന്ധമുണ്ടെന്നതാണ്‌.

ഇതുകളും നമ്മുടെ സംസ്‌ക്കാരമല്ലേ? ആദിസംസ്ക്കാരത്തിന്റെ പിന്തുടര്‍ച്ച ?
ഏതാണ്‌ ഹിന്ദു മതസംസ്ക്കാരം ? ആരാണ്‌ ഹിന്ദു?

ഇനിയും ചോദിക്കട്ടെ, ഏതെല്ലാമാണ്‌ ഹിന്ദുമതത്തിന്റെ സംസ്ക്കാരം? ഓരോ ഹിന്ദുവും അനുഷടറിക്കേണ്ട
ആചാരങ്ങള്‍?

ആദിയില്‍ നിലനിന്നിരുന്ന പ്രാകൃത കമ്മ്യൂണിസത്തിന്റേതോ; വേദകാലത്തെ അലഞ്ഞു തിരിഞ്ഞിരുന്നവരുടേതോ;
ദ്രാവിഡഗോ്രങ്ങളുടെ കല്ലിനെയും മരത്തേയും, പാമ്പിനേയുംപഴുതാരയേയും ആരാധിച്ചിരുന്നതിന്റേതോ; ജൈനരരുടെ
ഭാതീകപരമായ വിശ്വാസത്തിന്റേതോ; ബരദ്ധരുടെ സംഘം ചേരേണമെന്ന സ്‌നേഹപ്രകടനത്തിന്റേതോ;
ജൈന്യബൌദ്ധവിശ്വാസങ്ങളെ തങ്ങളുടേതാക്കി മാറ്റി പുന:സൃഷ്ടിച്ച, ആര്യ സാഹിത്യത്തിലേതോ; വേദാന്തമെന്ന
ഉപനിഷത്തുക്കളുടേതോ; സ്മൃതികളിലും അര്‍ത്ഥശാസ്രതങ്ങളിലും പ്രതിപാദിച്ചതോ; വര്‍ത്തക – സംഘങ്ങള്‍ വഴി പകര്‍ന്നു
കിട്ടിയതോ, മുഗളരുടേതോ; ഈസ്റ്റ്‌ ഇന്ത്യന്‍ കമ്പനിക്കാരുടേതോ; അതോ സ്വാതന്ത്യം കിട്ടിയ ശേഷം നാം
അനുഭവിച്ചറിഞ്ഞതിന്റെ എല്ലാമോ ?

ഇതിലേതെങ്കിലും ഒഴിച്ചുനിര്‍ത്താനാകുമോ; എല്ലാം നമ്മുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള, ഭൂതത്തെ
നിലനിര്‍ത്താന്‍ വേണ്ടതുമാണ്‌? എങ്കില്‍ ഇതിന്റയെല്ലാം സത്ത എടുക്കാന്‍ കഴിയുമോ?

ഇല്ല, ഒരിക്കലും കഴിയുകയില്ല. ആ ശ്രമം ഭാരതത്തെ ഇല്ലാതാക്കലാകുന്നതാണ്‌. ഈ പ്രതിസന്ധിയില്‍ നമുക്ക്‌
എത്താന്‍ കഴിയുന്ന ഒരേയൊരു വിധി നാം അറിയുന്ന എല്ലാ സംസ്ക്കാരങ്ങളേയും അതതിന്റെ തനിമയോടുകൂടി
നിലനിര്‍ത്തുകയും, അതതിന്റെ സത്തകളെ അംഗീകരിക്കുകയും ചെയ്യുക എന്നതുമാത്രമാണ്‌. എന്നുപറഞ്ഞാല്‍ ഹിന്ദുമതം
എന്നത്ഒരു സമൂഹമാണ്‌. ആ സമൂഹത്തില്‍ ജനകോടികള്‍ അധിവസിക്കുന്നു. ആ ജനകോടികളില്‍ ഓരോരുത്തര്‍ക്കും ഏതു
വിശ്വാസത്തെ പുലര്‍ത്താനും, ആരാധിക്കാനും അവകാശമുണ്ട്‌. അതിന്‌ വിഘാതമാകാന്‍ ഒരാള്‍ക്കും അധികാരമില്ല,
അവകാശമില്ല. അതു പരിപാലിയ്ക്കേണ്ടത്‌ ഓരോ വ്യക്തിയുടെയും ധര്‍മ്മമാണ്‌. ആ ധര്‍മ്മത്തില്‍ അധിഷ്ടിതമായി
ജീവിക്കുന്നവന്‍ ഹിന്ദുവാണ്‌.

പക്ഷെ, ഹിന്ദുമതമൌലീകവാദികളും, വര്‍ഗ്ലഗീയവാദികളും ഉദ്ബോധിപ്പിയ്ക്കുന്നത്‌ അതല്ല. അവര്‍
അനുശാസിക്കുന്നവിധത്തില്‍ വിശ്വസിയ്ക്കാനും,ആരാധിയ്ക്കാനുമാണ്‌; അത്‌ തികച്ചും സ്വാര്‍ത്ഥമാണ്‌; അതുശഠിയ്ക്കാന്‍
അവര്‍ക്ക്‌ അവകാശമോ, അധികാരമോ ഇല്ലാത്തതാണ്‌, എന്നിട്ടും അവര്‍ ഉത്ബോദിപ്പിക്കുന്നതിന്റെ സാരം
കണ്ടെത്തേണ്ടിവരുന്നു.

ഒന്നാമത്‌ അവര്‍ ആരെന്ന്‌ നാമറിയുക, രണ്ടാമത്‌ അവര്‍ പറയുന്നതെന്തെന്നറിയുക.

അവര്‍ ആരെന്ന്‌ നമുക്കറിയാം; ഇന്ത്യയിലെ സവര്‍ണ്ണരെന്നറിയപ്പെടുന്ന മേല്‍ജാതിക്കാരും, ഇന്ത്യയുടെ സമ്പത്ത്‌
ആകെ അടക്കിവച്ചിരിക്കുന്ന ഫാസിസ്റ്റുഗ്രൂപ്പുകളും. അവര്‍ പറയുന്നത്‌ മുഹമ്മദീയരും, (കിസ്ത്യാനികളും സംഘടിച്ച്‌

ശക്തരായി ഹിന്ദുക്കളെ അപ്പാടെ വിഴുങ്ങി കളയുമെന്നാണ്‌. ഇതില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ട്‌ ? സ്വാതന്ത്യം കിട്ടുമ്പോള്‍
ഇന്ത്യയിലുണ്ടായിരുന്ന മുഹമ്മദീയര്‍ 13 ശതമാനവും ക്രൈസ്തവര്‍ 2 ശതമാനവും ആയിരുന്നു, ഇന്നും ആ

കണക്കിന്‌ വലിയ വ്ൃത്യാസമില്ല. ഈ 15 ശതമാനം വരുന്ന ഒരു സമൂഹത്തെ ഭയന്നാണ്‌ സംഘടിയ്ക്കണമെന്ന്‌
ആവശ്യപ്പെടുന്നതെങ്കില്‍ അത്‌ സത്യമാകാന്‍ സാദ്ധ്യതയില്ല, സാദ്ധ്യത മറ്റൊന്നാണ്‌.

സവര്‍ണ്ണര്‍ നൂറ്റാണ്ടുകളോളം അനുഭവിച്ചുവന്നിരുന്ന സുഖസൌകര്യങ്ങള്‍ വീണ്ടെടുക്കുക എന്നതാണ്‌. മനുഷ്യനെ
വിശ്വാസത്തിന്റെ പേരില്‍ തളച്ചിടാനും ആചാരവും അനുഷ്ടാനവുമെന്ന പേരില്‍ പണികള്‍ ചെയ്യിക്കാനും കഴിയും.
അങ്ങിനെയായാല്‍ തൊഴിലാളിക്ക്‌ പണിയെപ്പറ്റി മുറുമുറുപ്പുഉണ്ടാകില്ല. കൂലിയെപ്പറ്റി കണക്കുപറയില്ല- എല്ലാം
ദൈവനിശ്ചയമാണല്ലോ.ശ്ചയമാ

ചുരുക്കത്തില്‍ സവര്‍ണ്ണന്‍ ഇവിടെ പൂര്‍ണ്ണമായും അധികാരത്തിലെത്തണം. പുരാണങ്ങളും സ്മൃതികളും
ഇതിഹാസങ്ങളും രാഷ്ര്രത്തിന്റെ ഭരണനിയമങ്ങളാക്കണം. അവര്‍ണ്ണനെയും സ്ര്രീകളെയും വിദ്യാഭ്യാസമില്ലാത്തവരാക്കി
അടിമകളാക്കി മാറ്റണം.

ഇതിനെതിരെയാണ്‌ അദ്ധ്വാനിയ്ക്കുന്നവര്‍, സ്ത്രീകള്‍ സംഘടിയ്ക്കേണ്ടിയിരുന്നത്‌, അധ:കൃതനും
തൊട്ടുകൂടാത്തവനും, തീണ്ടിക്കൂടാത്തവനും അടിമയുമാകാതിരിക്കാന്‍, അവനവന്റെ വിശ്വാസങ്ങളെ മോഹങ്ങളെ
കടിഞ്ഞാണിടുന്ന മൌലീകാവാദികളെയും വര്‍ഗ്ലഗീയവാദികളെയും (ഹിന്ദുവായാലും, മുഹമ്മദീയനായാലും

ക്രിസ്ത്യാനിയായാലും) തടഞ്ഞുനിര്‍ത്താന്‍ – എല്ലാ വിശ്വാസങ്ങളോടെയും, ബലഹീനതകളോടെയും.

ഇവിടെ വീണ്ടും കമ്മ്യൂണിസം പ്രസക്തമാകുന്നു. വീക്ഷണങ്ങളും വീഥികളും പുനര്‍ചിന്തയ്ക്ക്‌ വിധേയമാക്കണമെന്നുമാധ്രം.




പുതുവഴികൾ

കഥാസാരം

റിട്ടയേര്‍ഡ്‌ കേണല്‍ നായര്‍ നോവല്‍ പ്ര്രവറ്റ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌ എന്ന സ്വകാര്യ കുറ്റാന്വേഷണ സ്ഥാപനം നടത്തി വരുന്നു. അദ്ദേഹത്തിന്‌ സഹായികളായി വിവേക്‌, അല്‍ത്താഫ്‌, ജൂലി, ഷാഹിന, രേഷ്മ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. വിവാഹാവശ്യത്തിനുള്ള വൃക്തി വിവരങ്ങള്‍, റിയലെസ്റ്റേറ്റുകാര്‍ക്കു വേണ്ടിയുള്ള വസ്തു വിവരങ്ങള്‍ തുടങ്ങി ആവശ്യ ങ്ങള്‍ക്കനുസരിച്ച്‌ വസ്തു നിഷ്ടമായി കാര്യങ്ങള്‍ ശേഖരിച്ചു നല്‍കുന്നതിന്‌ നഗരത്തില്‍ അറിയപ്പെടുന്നവരായിക്കഴിഞ്ഞിരിക്കുന്നു, നോവല്‍ പ്രൈവറ്റ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌.

നോവല്‍ പ്രൈവറ്റ്‌ ഇന്‍വേസ്റ്റിഗേറ്റേഴ്‌സില്‍ സിസിലി കുരുവിള എന്ന വീട്ടമ്മ ഒരു പരാതി കൊടുക്കുന്നു. തന്റെ ഭര്‍ത്താവിന്റെ അപഥ സഞ്ചാരത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നും ആരോപണങ്ങള്‍ ശരിയാണെങ്കില്‍ തെറ്റായ മാര്‍ഗത്തില്‍ നിന്നും അദ്ദേഹത്തെ പിന്‍
തിരിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സിസിലി കുരുവിള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കുറച്ച്‌ കാരണങ്ങളും പറയുന്നുണ്ട്‌, കുരുവിളക്ക്‌ തന്നോടുള്ള അടുപ്പത്തിന്റെ ഉഈഷ്മ
ഭത ചോര്‍ന്നു പോയിരിക്കുന്നു, കുരുവിള നടത്തുന്ന സ്ഥാപനത്തില്‍ നിന്നും വളരെക്കൂടുതല്‍പണം പിന്‍ വലിച്ചിരിക്കുന്നു, അടുത്ത നാള്‍ നടക്കേണ്ടിയിരുന്ന ഒരു വലിയ വസ്തു ഡീല്‍ നടക്കാതെ പോയിരിക്കുന്നു, ഡീല്‍ നടക്കാതെ വന്നതു കൊണ്ട്‌ സ്ഥാപനത്തിന്‌ ഒരു കോടിയോളം രൂപ നഷ്ടമായിരിക്കുന്നു, തുടങ്ങി.

സിസിലി കുരുവിള തന്റെ രണ്ടു സഹോദരന്മാരുമായിട്ടാണ്‌ പരാതി കൊടുക്കാന്‍ വന്നത്‌, സണ്ണിയും സോണിയും. കേണല്‍ നായര്‍ ദാത്യം ഏറ്റെടുക്കുന്നു.

കേണല്‍ നായരുടെ അന്വേഷണം തുടങ്ങുന്നത്‌ സിസിലി കുരുവിളയില്‍ നിന്നു തന്നെയാണ്‌. സിസിലി കുടുംബത്തിന്റെ ഒരു ദിവസം കണ്ടു കൊണ്ടു തന്നെ അന്വേഷണം തുടങ്ങന്നു.

പുലര്‍ച്ചെ അടുക്കളയിലെ തിരക്കുകളില്‍ സിസിലിയും വേലക്കാരി പുങ്കനിയും ട്രെഡ്‌ മില്ലില്‍ നടന്നു വിയര്‍ത്തുകുളിച്ചിരിക്കുന്ന കുരുവിള, പഠിക്കുന്ന മകള്‍, ധൃതികൂട്ടി സ്കൂളില്‍ പോകുന്ന മകന്‍……. ഈ കാഴ്ചകള്‍ കിട്ടുന്നതിനായി കേണല്‍ നായര്‍ വിവേകിനേയും അല്‍ത്താഫിനെയും സിസിലിയുടെ വീടിന്‌ എതിര്‍ വശത്തുള്ള വീട്ടില്‍ പാര്‍പ്പിക്കുന്നു.

സിസിലിയുടെ ഭര്‍ത്താവ്‌ കുരുവിള നടത്തുന്നത്‌ ഒരു ഫിനാസിംഗ്‌ സ്ഥാപനമാണ്‌.
അവര്‍ സ്വര്‍ണ്ണപ്പണയം, റിയലെസ്റ്്റേറ്റ്‌, ഷെയര്‍ മാര്‍ക്കറ്റിംഗ്‌ തുടങ്ങിയ ഇടപാടുകള്‍ നടത്തുന്നു.
സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള രഹസ്യങ്ങല്‍ കണ്ടെത്തുന്നതിന്‌ ജൂലിയെ, എം ബി എ വിദ്യാര്‍ത്ഥിനി പ്രൊജക്റ്റ്‌ ചെയ്യാനെന്ന വ്യജേന സ്ഥാപനത്തില്‍ നിയമിക്കുന്നു.

സിസിലിയെയും, വേലക്കാരി പുങ്കനിയെയും, മകള്‍ റോസിനെയും, വിവേകിന്റേയും അല്‍ത്താഫിന്റേയും നിരീക്ഷണത്തില്‍ നിര്‍ത്തുന്നു.

നിരീക്ഷണത്തിനായി പിറകെ കൂടിയ അല്‍ത്താഫിനെ കണ്ട്‌ സിസിലി തെറ്റിദ്ധാരണയോടുകൂടി വീക്ഷിക്കുന്നുണ്ട്‌. അല്‍ത്താഫിന്റെ നിരീക്ഷണത്തില്‍ സിസിലി ഭര്‍ത്താവിന്റെ സ്ഥാപനത്തിലെ ഒരു സ്റ്റാഫിനെ സ്പൈ ആക്കി വച്ചിരിക്കുന്നത്‌ കണ്ടെത്തുന്നുണ്ട്‌.

വേലക്കാരി പുങ്കനിയെ സിസിലി വളരെയേറെ തെറ്റിദ്ധരിക്കുന്നുണ്ട്‌. സിസിലി, തമിഴത്തിയായ അവളെ വിലയ്ക്ക്‌ വാങ്ങിയതാണ്‌, എന്നാല്‍ അവള്‍ ഇപ്പോള്‍ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ്‌ ജീവിക്കുന്നത്‌. സിസിലി അവളെ സഹോദരിയെപ്പോലെ കാണുന്നു.
പൂങ്കനി സിസിലിയെ മമ്മിയെന്നും കുരുവിളയെ പപ്പയെന്നുമാണ്‌ വിളിക്കുന്നത്‌. ഈ ബന്ധങ്ങള്‍ സിസിലിയുടെ സംശയത്തിന്‌ ശക്തി കൂട്ടുകയാണ്‌ ചെയ്തിരിക്കുന്നത്‌. തികച്ചും ഒരു യാദൃശ്ചികമായ ദിവസം സിസിലി, പുങ്കനിയെ വെര്‍ജിനിറ്റി ടെസ്റ്റിന്‌ വിധേയയാക്കുന്നു.

പൂങ്കനിക്ക്‌ ഒരു പ്രണയമുണ്ട്‌, സിസിലിയുടെ സഹോദരന്‍ സോണിയുമായിട്ട്‌. പക്ഷെ, അത്‌ സഫലമാകുമെന്ന വിശ്വാസം അവള്‍ക്കില്ല. അതിന്റെ പേരില്‍ അവള്‍ക്കെല്ലാവരെയും ഭയ
മാണ്‌. പക്ഷെ, സോണി ഒരു യഥാര്‍ത്ഥ പ്രണയത്തിന്റെ പരിശുദ്ധി സൂക്ഷിച്ചുകൊണ്ട്‌ സഫല മാകുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ മുമ്പോട്ടു പോവുകയാണ്‌. ഇക്കാര്യം ആ വീട്ടില്‍ റോസി
നുമാത്രമാണ്‌ അറിയാവുന്നത്‌.

അന്വേഷകര്‍ റോസിന്റെ പിറകെ പോയിട്ട്‌ കോളേജ്‌ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഇളിഭ്യരായിനില്‍ക്കുന്നു. കുരുവിളയുടെ രണ്ടു സ്റ്റാഫുകളെ ഭക്ഷണവും മദ്യവും കൊടുത്ത്‌ കാര്യങ്ങള്‍ ചോര്‍ത്താനുള്ള ശ്രമം വെറുതെയാകുന്നു.

ജൂലി സ്ഥാപനത്തിലും പുറത്തുവച്ചും കുരുവിളയെ ആകര്‍ഷിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വെറും ആഭാസകരമായി തീരുന്നു.

ഇങ്ങിനെയെല്ലാം അന്വേഷണം വഴിമുട്ടിനില്‍ക്കുന്ന ഘട്ടത്തില്‍ കുരുവിളയുടെ പെണ്‍
സ്റ്റാഫുകള്‍ ഭക്ഷണ സമയത്ത്‌ തികച്ചും യാദൃശ്ചികമായി ഒരു പ്രത വാര്‍ത്തയെക്കുറിച്ചു പറയു
ന്നു, കുറെ പഴകിയ ഒരു വാര്‍ത്ത.

വാര്‍ത്ത ഒരമ്മ മകന്‌ പാതി കരള്‍ നല്‍കിയതിന്റേതാണ്‌. മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന്‌ കരള്‍ മാറ്റി വയ്ക്കലല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നപ്പോഴാണ്‌ ചെയ്തിരിക്കുന്നത്‌.
ഓപ്പറേഷന്‍ കഴിഞ്ഞിട്ട്‌ മാസങ്ങള്‍ കഴിഞ്ഞു. അമ്മയും മകനും വീട്ടിലെത്തി വിശ്രമിച്ചു വരവെ,അമ്മ പെട്ടന്ന്‌ സുഖമില്ലാതെയാവുകയും ഹോസ്പറ്റലില്‍ അഡ്മിറ്റാവുകയും ചെയ്തിരിക്കുന്നു. ജൂലിക്ക്‌ അവരുടെ സംസാരത്തില്‍ നിന്നും ഒരു സ്പാര്‍ക്ക്‌ കിട്ടുന്നു. പിന്നീട്‌ അന്വേഷണം ആ വഴിക്ക്‌ തിരിച്ചു വിടുന്നു.

സിന്ധുവെന്ന ആ സ്ത്രീ കുരുവിളയുടെ ക്ളാസ്മേറ്റായിരിന്നെന്നും അവര്‍ പ്രണയത്തിലായുരുന്നെന്നും തെളിയുന്നു. പക്ഷെ, ജീവിത സാഹചര്യങ്ങള്‍ അവരെ വിവാഹ ജീവിതത്തിലേക്ക്‌ എത്തിച്ചില്ല. അവരുടെ തന്നെ ഒരു ക്ളാസ്മേറ്റ്‌ സുകുമാരനാണ്‌ സിന്ധുവിനെ വിവാഹം ചെയ്തത്‌. ആ ബന്ധം അലങ്കോലമായിരുന്നു. മദ്യപനും അപഥ സഞ്ചാരിയുമായിരുന്നു സുകുമാരന്‍. അവര്‍ക്കുണ്ടായ മകന്‍ ഉന്മേഷിന്‌ മഞ്ഞപ്പിത്ത ബാധയുണ്ടായി അസുഖം മൂര്‍ച്ഛിച്ച്‌
ഓപ്പറേഷന്‌ വിധേയനാവുകയാണുണ്ടായത്‌. ആ ഓപ്പറേഷനു വേണ്ടിയാണ്‌ കുരുവിള സ്വസ്ഥാപനത്തില്‍ നിന്നും വന്‍ തുക പിന്‍ വലിച്ചിരിക്കുന്നത്‌.

വീണ്ടും ഹോസ്പിറ്റലിലായ സിന്ധുവിനെ രക്ഷിക്കാനായില്ല. ആ മരണാനന്തര ചടങ്ങുകളില്‍ കുരുവിളയും കേണല്‍ നായരും പങ്കെടുക്കുന്നു.

അടുത്ത നാളില്‍ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞ സത്യങ്ങളെ സിസിലി യേയും സഹോദരന്മാരേയും കേണല്‍ നായര്‍ അറിയിക്കുന്നു. കുരുവിളയുടേത്‌ തികച്ചും
മനുഷ്യത്വ പരമായ ഒരു കാര്യമായി കണക്കിലെടുക്കണമെന്നും, സിന്ധു മരിച്ചു പോയിരിക്കുന്ന സാഹചര്യത്തില്‍ അതിലുള്ള അവിഹിത ബന്ധത്തെ മറക്കണമെന്നും പ്രായോ
ഗിക ജീവിതത്തിലേക്ക്‌ സിസിലി മടങ്ങി വരണമെന്നുമുള്ള കേണലിന്റെ അഭ്യര്‍ത്ഥനയെ സിസിലി സ്വീകരിക്കുന്നു.

വളരെ തന്ത്രപരമായ സമീപനത്താലെ മുടങ്ങിപ്പോയിരുന്ന ഭൂമിക്കച്ചവടം കേണല്‍ നടത്തിക്കൊടുക്കുന്നു. അതുവഴി കുരുവിളയുടെ സ്ഥാപനത്തിനു ഉണ്ടായ നഷ്ടം ഇല്ലാതാകുന്നു.

ക്ലൈമാക്സ്‌ കേണല്‍ നായര്‍ വിളിച്ചു ചേര്‍ക്കുന്ന ഗെറ്റുഗദറില്‍ ആണ്‌ സംഭവിക്കുന്നത്‌. ആ ഗെറ്റുഗദറില്‍ കേണല്‍ നായരും സ്റ്റാഫുകളും കുരുവിള സിസിലി ഫാമിലിയും സിസിലിയുടെ അമ്മച്ചിയും ആങ്ങളമാരും സണ്ണിയുടെ ഫാമിലിയും സിന്ധുവിന്റെ മകന്‍ ഉന്മേഷും പങ്കെടുക്കുന്നു.

ആ സംഗമത്തില്‍ കേണല്‍ നായര്‍ ഒരു അഭ്യര്‍ത്ഥന വയ്ക്കുന്നു, ഈ കഥയിലെ പ്രണയ ജോഡികളായ സോണിയുടേയും പൂങ്കനിയടേയും വിവാഹം നടത്തിക്കൊടുക്കണമെന്ന്‌.
അഭ്യര്‍ത്ഥന സിസിലിയും അമ്മച്ചിയും സ്വീകരിക്കുമ്പോള്‍ “പുതുവഴികള്‍” അവസാനിക്കുന്നു.
അന്വേഷണമാണ്‌ യഥാര്‍ത്ഥ കഥ. തികച്ചും സ്വകാര്യമായ കാര്യത്തിന്‌, ഒരു വീട്ടമ്മ സ്വീകരിക്കുന്ന മാര്‍ഗ്ഗമാണ്‌ “പുതുവഴികള്‍.

——————
കഥാപാത്രങ്ങള്‍

കേണല്‍ നായര്‍
വിവേക്‌

അല്‍ത്താഫ്‌

ജൂലി

ഷാഹിന

രേഷ്മ

കുരുവിള ജോസഫ്‌
സിസിലി

പൂങ്കനി

റോസ്‌

ജോ

സണ്ണി

സോണി
സിസിലിയുടെ അമ്മച്ചി
സണ്ണിയുടെ ഭാര്യ
സണ്ണിയുടെ മക്കള്‍
സോമന്‍ നായര്‍
രാജേഷ്‌

റജി മാത്യു

സിന്ധു

സുകുമാരന്‍

ഉന്മേഷ്‌

സിന്ധുവിന്റെ അമ്മ
പൌലോസ്‌

റേച്ചല്‍

നാസര്‍

നാസറിന്റെ സുഹൃത്ത്‌
ഷാജി

എബി മാത്യു

റോയല്‍ ഫിനാന്‍സിയേഴ്‌സിലെ സ്റ്റാഫുകള്‍
ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍
മറ്റാളുകള്‍

സീന്‍ 1

പകല്‍.

നഗരം.

നഗരത്തിന്റെ തിരക്കൊഴിഞ്ഞിടത്ത്‌ ഒരു ടെറസ്സ്‌ വീട്‌.

വീടിന്റെ ്രനണ്ട്‌ ഫ്‌ളോറില്‍ നോവല്‍ പ്രൈവറ്റ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിന്റെ ഓഫീസ്‌.

പേരെഴുതിയ ബോര്‍ഡ്‌ കാണാം.

മുകളിലത്തെ നിലയില്‍ സ്ഥാപനത്തിന്റെ ഉടമ കേണല്‍ നായര്‍ താമസ്സിക്കുന്നു.

ഓഫീസ്‌ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. വാതില്‍ തുറന്ന്‌ കയറുന്നത്‌ ഓഫീസ്‌ സ്റ്റാഫ്‌, റിസപ്ഷന്സ്റ്റ്‌ രേഷ്മ.

ആധുനിക സജ്ജീകരണങ്ങളാല്‍ മോടിയായൊരു ഓഫീസ്‌. റിസപ്ഷന്‍ കൌണ്ടര്‍, ഓഫീസ്‌ ക്യാബിന്‍, മറ്റു സ്റ്റാഫുകളുടെ ഇടം, മീറ്റിംഗ്‌ നടക്കുന്നിടം. വൈദ്യുത വിളക്കുകള്‍
തെളിഞ്ഞപ്പോള്‍ തികഞ്ഞ ആഡ്യത്വമുള്ള ഒരു ഓഫീസ്‌. മറ്റു സ്റ്റാഫുകളും എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു. ഷാഹിന, ജൂലി, വിവേക്‌, അല്‍ത്താഫ്‌. കുറെ കഴിഞ്ഞപ്പോള്‍ കേണല്‍
നായരും എത്തിച്ചേരുന്നു.

കേണല്‍ നായര്‍ ക്യാബിനിലെത്തിയ അടുത്ത നിമിഷം തന്നെ മൊബൈലില്‍ വിളിക്കുന്നു.

കേ.നാഃ മി.പീറ്റര്‍ ഞാന്‍ കേണല്‍ നായര്‍ ഫ്രം നോവല്‍. അന്വേഷണം
പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. എപ്പോള്‍ വന്നാലും ഡീറ്റെയില്‍സ്‌ കളക്റ്റ്‌ ചെയ്യാം.

സീന്‍ 1എ

കേണല്‍ നായരുടെ ക്യാബിനിലേക്ക്‌ വിവേക്‌ വരുന്നു. കൈയ്യില്‍ ഒരു ഫയലുണ്ട്‌.
വിവേക്‌: സാര്‍ മി. പീറ്ററുടെ ഫയല്‍…….

കേ.നാ: ഏസ്‌. പീറ്റര്‍ ഉടനെത്തും. ഞാന്‍ കൊടുത്തുകൊള്ളാം.
വിവേക്‌ പോകാന്‍ തിരിയുന്നു.

വിവേക്‌: ഓള്‍മോസ്റ്റ്‌ ഫിനിഷ്ഡ്‌…
കേ.നാ: മോര്‍ എനിതിംഗ്‌…?

വിവേക്‌: സാര്‍ ഞാന്‍ അല്‍ത്താഫിനെ വിളിക്കാം.

വിവേക്‌ ക്യാബിന്‍ വിട്ടു പുറത്തേക്ക്‌ പോകുന്നു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍
അല്‍ത്താഫ്‌ എത്തുന്നു.
കേ.നാഃ: ഇനി എന്താണ്‌ വേണ്ടത്‌…?

അല്‍ത്താഫ്‌: സാര്‍ പ്രോപ്പര്‍ട്ടിയില്‍ ഒരു മൈനര്‍ അവകാശിയുണ്ട്‌. പതിനഞ്ചു വര്‍ഷം മുമ്പുള്ള ആധാരമാണ്‌. അന്നത്തെ മൈനര്‍ ഇന്ന്‌ മേജറായിട്ടുണ്ട്‌.
പക്ഷെ, അവകാശം എഴുതി വാങ്ങിയതായി കാണുന്നില്ല.

കേ.നാ: ഓകെ.. ഡീറ്റെയില്‍സ്‌ അയാള്‍ക്ക്‌ കൊടുത്താല്‍ മതി.
അല്‍ത്താഫ്‌: ദെന്‍ ഫയല്‍ കാംപ്ലീറ്റഡ്‌ ആണ്‌.
കേ.നാ: ഓകെ… ഞാനയാളെ വിളിക്കാം…

സീന്‍ 2

കേണല്‍ നായരുടെ ക്യാബിന്‍.

പീറ്ററുമായിട്ട്‌ കേണല്‍ നായര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. മുമ്പില്‍ മേശമേല്‍ ഫയല്‍ തുറന്നു വച്ചിട്ടുണ്ട്‌. ഫയല്‍ കാണിച്ചു കൊടുത്തുകൊണ്ടാണ്‌ സംസാരിക്കുന്നത്‌.
കേ.നാ: ഈ പെണ്‍കുട്ടിയുടെ ഡീറ്റെയില്‍സ്‌ എല്ലാം ഓകെയാണ്‌, ഒരു ഓര്‍ത്തഡോക്‌സ്ഫാമിലി. ഫോട്ടോയില്‍ കാണും പോലെ തന്നെ ഫെയര്‍. കാം ആന്റ്‌ ക്വയറ്റ്‌ മദര്‍. ഫാദറിന്‌ അദര്‍ വീക്കനസ്സുകളൊന്നുമില്ല. രണ്ട്‌ മക്കളാണ്‌. മകന്‍
എഞ്ചിനിയര്‍, യുക്കെയിലാണ്‌. പെണ്‍കുട്ടി ഇളയതാണ്‌. ഫിനാന്‍ഷ്യല്‍ ഹെവി ഫിറ്റ്‌. ചോദിക്കാതെ തന്നെ വേണ്ടതു ചെയ്യുമെന്നുറപ്പ്‌.

ലീറ്റര്‍ ഫയലില്‍ തന്നെ നോക്കിയിരിക്കുന്നു. അയാള്‍ക്ക്‌ ഇഷ്ടമായിയെന്ന്‌ മുഖം പറയുന്നു.
കേ.നാ: രണ്ടാമത്തെ കുട്ടിയും ഫെയറാണ്‌, ചാമാണ്‌. അവിടെ രണ്ടു പെണ്‍കുട്ടികളാണ്‌. അപ്പനും അമ്മയും റിട്ടേര്‍ഡ്‌ സ്‌കൂള്‍ വാദ്ധ്യാരുമാരാണ്‌. കിട്ടപ്പോരില്‍ അതിന്റേതായ ലിമിറ്റേഷന്‍സ്‌ ഉണ്ട്‌. പക്ഷെ, ചോദിച്ച്‌ ഫിക്‌സ്‌ ചെയ്യുന്നത്‌ തന്നി
രിക്കും. മൂത്ത കുട്ടിയാണെങ്കിലും ഭാവിയില്‍ അപ്പനെയും അമ്മയെയും നോക്കേണ്ടി വരാമെന്നൊരു മൈനസ്‌ മാര്‍ക്കുണ്ട്‌.

ലീറ്റര്‍: ഓ… അങ്ങനെ വരുമോ…?

കേ.നാ: വരാം..രണ്ടാമത്തെ കുട്ടി എഞ്ചിനീയറിംഗിനു പഠിക്കുന്നു. അവള്‍ക്ക്‌
ഒരു ജോലിയായി വിവാഹം ചെയ്തു അന്യനാട്ടില്‍ പോയാല്‍…

സീന്‍ 3

സൂര്യ കിരണങ്ങള്‍ക്ക്‌ ശക്തിയേറിയിരിക്കുന്നു. നോവല്‍ ഓഫീസ്‌, റസപ്ഷനിലേക്കൊരു ഫോണ്‍ വരുന്നു.
രേഷ്മ: ഏസ്‌, മോര്‍ണിംഗ്‌… നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌… ഓ ഷുവര്‍ … പ്ലീസ്‌
കം… ഓകെ… ഏസ്‌… ഓകെ…

സീന്‍ 4

നോവലിന്റെ ഓഫീസിലേക്ക്‌ ഗെയിറ്റ്‌ കടന്ന്‌ ഒരു കാര്‍ വരുന്നു. മുറ്റത്ത്‌ കാര്‍ നിര്‍ത്തി,
സിസിലിയും സണ്ണിയും സോണിയും ഇറങ്ങുന്നു.

അവര്‍ നടന്ന്‌ ഒഫീസിന്റെ ഡോറിലെത്തിയപ്പോള്‍ രേഷ്മ പുഞ്ചിരിയോടെ അവരെ സ്വാഗതം ചെയ്യാനെത്തുന്നു.

രേഷ്മ: മാഡം… സാര്‍ വെയ്റ്റു ചെയ്യുകയാണ്‌. ക്യാബിനിലേക്ക്‌ ചെന്നോളൂ…
അവര്‍ ക്യാബിനിലേക്ക്‌ നടക്കുന്നു.

ബബ
സീന്‍ 6

കേണല്‍ നായരുടെ ക്യാബിന്റെ ഡോര്‍ തുറന്നു അവര്‍ അകത്തേക്ക്‌ കടക്കുന്നു.
കേ.ന : പ്ലീസ്‌ കം… ബീ സീറ്റഡ്‌…..

അവര്‍ കേണല്‍ നായര്‍ക്ക്‌ അഭിമുഖമായിരിക്കുന്നു.
സിസിലി: ഞാന്‍ സിസിലി, കുരുവിള ജോസഫിന്റെ ….. റോയല്‍ ഫിനാന്‍സിംഗ്‌ കമ്പനിയിലെ കുരുവിള ജോസഫിന്റെ വൈഫ്‌….
കേ.നാ: എനിക്കറിയാം കുരുവിള ജോസഫിനെ… മി. കുരുവിളക്ക്‌ വേണ്ടി ഞാൻ രണ്ടു പ്രോപ്പര്‍ട്ടി എന്‍ക്വയറികള്‍ നടത്തിയിട്ടുണ്ട്‌… എ സ്മാര്‍ട്ട്‌ മാന്‍…
സിസിലി: ഇവര്‍ എന്റെ ആങ്ങളുമാരാണ്‌. സണ്ണിയും സോണിയും… ഞങ്ങള്‌ കട്ടപ്പ
നക്കാരാ…

കേ.നാ: സണ്ണിയും സോണിയും കൃഷിക്കാരാണ്‌, അല്ലെ…..? കൃഷിക്കാരെ എനിക്ക ബഹുമാനമാണ്‌…. അവരാണ്‌ നമ്മളെ ജീവിപ്പിക്കുന്നത്‌……

സണ്ണി: അതെ, കുറച്ച്‌ ഏലവും കുരുമുളകുമൊക്കെയായിട്ട്‌……

കേ.നാ: ഗുഡ്‌….ദെന്‍ എന്റെ എന്തു സഹായമാണ്‌ വേണ്ടത്‌…?
പെട്ടന്ന്‌ സിസിലിയുടെ മുഖത്ത്‌ നിന്നും പ്രസന്നത ചോര്‍ന്നു പോകുന്നു. കേണല്‍ നായര്‍

ഇന്റര്‍കോം വഴി വിളിക്കുന്നു: ഷാഹിന പ്ലീസ്‌ കം….
ക്യാബിന്റെ ഡോര്‍ തുറന്നു ഷാഹിന വരുന്നു.

കേ.നാ: ഷാഹിന, സിസിലിയുടെ സ്റ്റേറ്റ്മെന്റെടുക്കണം…(സിസിലിയോട്‌; പ്ലീസ്‌,
സിസിലി ഷാഹിനയോടൊപ്പം ചെല്ലു…
സിസിലി ഷാഹിനയോടൊലപ്പം പുറത്തേക്ക്‌ പോകുന്നു.

കേ.നാ; ദെന്‍ ടെല്‍മി സണ്ണി. വാട്ടീസ്ദ പ്രോബ്ലം….?

സണ്ണി: സാര്‍, ചെറിയ സംശയങ്ങളാണ്‌ ചേച്ചിക്ക്‌. അളിയന്‍, കുരുവിള ജോസ
ഫിന്‌ മറ്റു ബന്ധങ്ങളുണ്ടോയെന്ന്‌…..

കേ.നാ: ഓ….
സണ്ണി: ചേച്ചിക്ക്‌ എല്ലാക്കാര്യത്തിലും ഇത്തിരി അറ്റാച്ച്‌മെന്റ്‌ കൂടുതലാ…
അതാകാം സംശയത്തിനൊക്കെ കാരണം…കൂടാതെ ഈ അടുത്ത നാളില്‍

ഫിനാന്‍സിംഗ്‌ കമ്പനിയില്‍ നിന്നും ഒരു വലിയ തുക പിന്‍ വലിച്ചിട്ടുണ്ട്‌, ഒരു നല്ല ആധാരം നടക്കാതെയും വന്നു.

കേ.നാഃ:.(സ്ശ്രദ്ധം കേട്ടിരിക്കുന്നു) ഉം…..
സോണി; ഇച്ചായന്റെ ബിസിനസ്സികളെല്ലാം സാറിന്‌ കൃത്യമായിട്ടറിയുമോന്നറിയി

ല്പ….
കേ.നാ.: ഞങ്ങള്‍ പരിചയപ്പെട്ടപ്പോള്‍ പറഞ്ഞിരിക്കുന്നത്‌ ഗോള്‍ഡ്‌ ലോണ്‍, റിയ
ലെസ്റ്ററേറ്റ്‌, പിന്നെ കുറച്ച്‌ ഷെയറ്‌… അങ്ങിനെയൊക്കെ…

സോണി: അങ്ങിനെയൊക്കെത്തന്നയാ…..
സണ്ണി: പിന്നെ ചേച്ചിയെ ഇച്ചായനെക്കൊണ്ട്‌ കെട്ടിക്കാന്‍ ഒരു കാര്യമൊണ്ട്‌…

സണ്ണി: ഞങ്ങള്‌ പാലാക്കാരാ… പാലായില്‍ നിന്നും കട്ടപ്പനക്ക്‌ കുടിയേറിയവരാ..
പത്തുപതിനഞ്ചേക്കറ്‌ സ്ഥലമുണ്ട്‌. അപ്പനായിട്ടൊണ്ടാക്കിയതാ… അപ്പനായിട്ടു തന്നെ ഇത്തിരി പണയത്തിന്റേര്‍പ്പാടുമുണ്ടായിരുന്നു. ചില്ലറയല്ല. ഇച്ചായന്റേതു പോലത്തെ ഫിനാന്‍സുകാരുടെ മറു പണയം എടുക്കുക, റീപ്ലെഡ്ജിംഗ്‌. അങ്ങി നെയാ അപ്പന്‍ ഇച്ചായന്റെ അപ്പനെ പരിചയപ്പെടുന്നത്‌. ഇച്ചായന്റെ അപ്പന്‍
ഞങ്ങടെ അടുത്തെ ഒരു മറു പണയക്കാരനായിരുന്നു. അങ്ങേര്‌, ഇച്ചായന്റെ അപ്പന്‍ ഇത്തിരി ചെലവുകൂടുതലുള്ള ആളായിരുന്നു. മദ്യവും പെണ്ണുമൊക്കയായിട്ട. അങ്ങനെ ഫിനാന്‍സിംഗ്‌ കമ്പനി പൊളിയെനൊള്ള ഒരുക്കത്തിലായി, അന്ന്‌ അപ്പനായിരുന്നു രക്ഷപെടുത്തിയത്‌, കാശു കൊടുത്ത്‌. പകരമായിട്ട്‌ ഇച്ചായനെ
ഞങ്ങളിങ്ങെടുത്തു, സിസിലിച്ചേച്ചിയുടെ കെട്ട്യോനായിട്ട്‌….

കേ.നാ: ഏസ്‌, ദാറ്റ്‌ ദി ഫാക്റ്റ്‌…
സീന്‍ 6

ഉച്ചകഴിഞ്ഞ സമയം

നോവല്‍ പ്രൈവറ്റ്‌ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിന്റെ കോണ്‍ഫ്രസ്‌ ഹാള്‍.

ഷാഹിന, ജൂലി, വിവേക്‌, അലത്താഫ്‌, രേഷ്മ, ഇവരെ അഭിമുഖീകരിച്ച്‌ കേണല്‍
നായര്‍.

കേ.നാ: ഷാഹിന സിസിലിയെക്കുറിച്ച്‌ എന്തു തോന്നുന്നു ?

ഷാഹിന: ഒരു പാലാക്കാരി ന്രസ്ാണി പെണ്ണ്‌, ഇത്തിരി എരിവും പുളിയും കൂടും.
പക്ഷെ, ജീവിതത്തില്‍ ഒരു പ്രായോഗികമതിയാണ്‌. സാമ്പത്തിക പ്രശ്നത്തേക്കാള്‍ അവര്‍ ഭര്‍ത്താവിനെ സംശയിക്കുന്നതായിട്ടാണ്‌ എനിക്ക്‌ തോന്നുന്നത്‌.

കേ.നാ: യുമീന്‍ ലേഡീസ്‌ മാറ്റര്‍…?

ഷാഹിന: അതെ.

കേ.നാ: വിവേക്‌ സ്റ്റേറ്റ്മെന്റ്‌ വായിച്ചില്ലേ, വാട്ട്‌ എബൌട്ട്‌ യൂ…?

വിവേക്‌ ഷാഹിന പറഞ്ഞതിനോട്‌ യോജിക്കുന്നുണ്ട്‌. എന്നാല്‍, ഈ കുരുവിളജോസഫിനെ എനിക്ക്‌ നേരത്തെ അറിയാം. എന്റെ ഒരു ഫ്രണ്ട്‌ അവിടെ സ്റ്റാഫാണ്‌. കുരുവിള

ഒരു ജെന്റില്‍മാനായിട്ടാണ്‌ എന്റെ അറിവ്‌. ഫിനാന്‍സ്‌ ഏര്‍പ്പാടുകളില്‍ തികച്ചും.
കേ.നാ: ഫിനാന്‍സ്‌ നടപടികളില്‍ ഓകെ… സ്ത്രീ വിഷയത്തല്‍ അങ്ങിനെ ആകണമെന്നില്ലലോ

വിവേക പാടില്ല, അല്ലെങ്കില്‍ ഉണ്ടാകില്ല എന്നു ഞാന്‍ പറയില്ല, പക്ഷെ, നമ്മള്‍ നാടന്‍ ഭാഷയില്‍ പറയില്ലേ, സ്ത്രീ ലമ്പടന്‍ അങ്ങനെ പറഞ്ഞാല്‍ ഞാന്‍ യോജിക്കില്ല.

കേ.നാ. അല്‍ത്താഫ്‌ യുവര്‍ ഒപ്പീനിയന്‍………?

അല്‍ത്താഫ: എത്ര ജെന്റില്‍മാനായാലും ഏതും നിമിഷവും എതു പ്രായത്തിലും ഒരു പ്രണയമൊക്കെയുണ്ടാകാം….

കേ.നാ: ഏസ്‌, പ്രണയമുണ്ടാകാം. സിസിലിയുടെ പരാതിയില്‍ സൂചിപ്പിക്കുന്നതു പോലൊരു പെണ്ണ്‌ ഉണ്ടാകാമെന്നു കരുതിത്തന്നെ മുമ്പോട്ടു പോകാം.

ജൂലി: സാര്‍, വണ്‍തിംഗ്‌.
കേ.നാ.: ഏസ്‌…

ജൂലി: കുരുവിളയിലുണ്ടായിട്ടുള്ള വൃത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌.
അല്ലെങ്കില്‍ കുരുവിളയിലുണ്ടാകുന്ന ചെറിയൊരു വികാരം പോലും അറിയാന്‍

കഴിയുമെന്നു പറയുന്നത്‌ സത്ൃയമാണോ…?
കേ.നാഃ വാട്ട്‌ യൂ മീന്‍..?

ജൂലി: കുരുവിളയുടെ ഏതോ ഒരു ഇല്ലീഗല്‍ ബന്ധം അറിഞ്ഞിട്ട്‌ വ്ൃക്തമാക്കതെ, അല്ലെങ്കില്‍ മറച്ചു പിടിച്ചുകൊണ്ട്‌ സിസിലി സംസാരിക്കുന്നതു പോലെ തോന്നു
ന്നു.

കേ.നാ: ആകാം. അതാരാണെന്ന്‌, അല്ലെങ്കില്‍ അങ്ങിനെ ഒന്നില്ലെന്ന്‌ കണ്ടെത്താനാണ്‌ നമ്മളോട്‌ പറഞ്ഞിരിക്കുന്നത്‌. രേഷ്മ, സ്റ്റേറ്റ്മെന്റില്‍ ചുവന്ന മഷികൊണ്ട്‌
അടിവരയിട്ടിരിക്കുന്ന ഭാഗമൊന്നു വായിക്കു.

രേഷ്മ: ഇച്ചായന്‍ എന്നില്‍ നിന്നും അകന്ന്‌ പോകുന്നതായിട്ടെനിക്ക്‌ തോന്നുന്നു.
കിടക്കയില്‍ എന്നെ ഒഴിവാക്കുന്നതുപോലെ. അല്ലെങ്കില്‍ വികാരമില്ലാത്തതുപോലെ, ഈഷ്മളത സൂക്ഷിക്കാന്‍ കഴിയാത്തതുപോലെ. ഇച്ചായന്റെ മനസ്സിലെന്തോ
ഉള്ളതുപോലെ. ആരോ മയക്കിയെടുത്തതു പോലെ…

കേ.നാ:. ഓകെ… ഈ കവിത തുളുമ്പുന്ന വാക്കുകള്‍ സിസിലി പറഞ്ഞു തന്നതു തന്നെയാണോ….?

ഷാഹിനഃ അല്ല സാര്‍… അവര്‍ പറഞ്ഞ കാര്യങ്ങള്‍, ആശയങ്ങള്‍
ഇങ്ങിനെയൊക്കെത്തന്നെയാണ്‌. ഇത്തിരി കൂടി കനം കൂടിയ നാടന്‍ വാക്കുകളിലായിരുന്നു. അതുകളെ ഒഴിവാക്കി എഴുതിയശേഷം വായിച്ചു കേള്‍പ്പിച്ച്‌ ഒപ്പിടീച്ചിട്ടുള്ളതാണ്‌…

കേ.നാ: ഓകെ… എനിക്ക്‌ തോന്നിയത്‌ സിസിലിക്ക്‌ ഇത്തിരി അഹങ്കാരം കൂടിയുണ്ടെന്നാണ്‌. കടം കേറി മുടിഞ്ഞു നിന്നിരുന്ന കിരുവിള കുടുംബത്തെ കടക്കെണിയില്‍ നിന്നും രക്ഷിച്ചത്‌ സിസിലിയുടെ അപ്പനായിരുന്നു. രക്ഷിച്ചെടുത്ത്‌ മകളെക്കൊണ്ട്‌ കെട്ടിക്കുകയും ചെയ്തു. ഇതേവരെ സിസിലിയുടെ
മാസ്റ്റര്‍ പ്ലാനില്‍ കാര്യങ്ങള്‍ നടക്കുകയും കുരുവിള പ്രവര്‍ത്തിക്കുകയും ചെയ്തു വന്നു. ഇപ്പോള്‍ എന്തെല്ലാമോ കാരണങ്ങള്‍ കൊണ്ട്‌ സിസിലിയുടെ കണക്കു
കൂട്ടലുകള്‍ തെറ്റുന്നു. അത്‌ സിസിലിക്ക്‌ സഹിക്കുന്നില്ല. എന്താണെങ്കിലും നമ്മളെ സംബന്ധിച്ച്‌ എ ഗുഡ്‌ ജോബ്‌. കാല്‍ക്കുലേറ്റ്‌ ചെയ്ത്‌, ഒരു തിരക്കഥയുണ്ടാക്കിത്തന്നെ മുന്നേട്ടു പോകണം. അതിന്‌ എല്ലാ ബന്ധങ്ങളും ഉപയോഗിക്കണം, പുതിയ ബന്ധങ്ങള്‍ വേണമെങ്കില്‍ ഉണ്ടാക്കണം. എല്ലാ അടവുകളും പയറ്റു
ണം.

നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിലെ എല്ലാ സ്റ്റാഫുകളും ഒന്നിച്ച്‌ പറഞ്ഞുഃ യേസ്‌ സാര്‍

കേ.നാ: ഓ… താങ്ക്‌ യൂ….. താങ്ക്‌ യൂ….നമുക്ക്‌ അവരുടെ ഒരു ദിവസം തുടങ്ങുന്ന കാഴ്ചകള്‍ കണ്ടുകൊണ്ട്‌ തുടങ്ങാം…

സീന്‍ 7

പ്രഭാതം.

കുരുവിള ജോസഫിന്റെ വീട്‌.

അടുക്കള.

സിസിലിയും പൂങ്കനിയും അടുക്കളയില്‍ ജോലികളില്‍ വ്യാപൃതരായിരിക്കുന്നു. അവര്‍ പ്രഭാത ഭക്ഷണം പാകം ചെയ്ുകയയാണ്‌.

പ്രഭാത ഗീതങ്ങള്‍ കേള്‍പ്പിച്ചുകൊണ്ട്‌ ഒരു റോഡിയോ കാണാം.

000
സീന്‍ 7 എ

ബെഡ്റൂമിലെ പഠന മേശയില്‍ ഒരു പെണ്‍കുട്ടി പഠിക്കുകയാണ്‌. അവള്‍ കുരുവിള ജോസഫിന്റെ മകള്‍ റോസ്‌ മരിയ. കോളേജ്‌ വിദ്യാര്‍ത്ഥിനിയാണ്‌. രാത്രി വസ്ര്രത്തിലാണ്‌.

9000
സീന്‍ 7ബി

പ്ലസ്‌ ടൂക്കാരനായ ജോമോന്‍ എന്നു വിളിക്കുന്ന ജോസഫ്‌ കുരുവിള ഉണര്‍ന്നു വരികയാണ്‌. ഉറക്കച്ചടവോടുകൂടി അവന്‍ ബാത്ത്‌ റൂമിലേക്ക്‌ പോകുന്നു.

9000
സീന്‍ 7 സി

വീടിന്റെ അപ്പര്‍ ഹാളില്‍ ട്രെഡ്മില്ലില്‍ കുരുവിള ജോസഫ്‌ നടക്കുകയാണ്‌. അയാള്‍ ഏറെ നേരമായി നടന്നു തുടങ്ങിയിട്ടെന്നു തോന്നുന്നു, വസ്ത്രമാകെ വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു.

9000
സീന്‍ 8

നേരം പുലര്‍ന്നിരിക്കുന്നു.

ഒമ്പതു മണി.

കുരുവിള ജോസഫിന്റെ വീട്‌.

ആ വീടിരിക്കുന്നത്‌ ഒരു ഹൌസിംഗ്‌ കോളനിയിലാണ്‌. വീഥിക്ക്‌ ഇരുപുറവും ഇരുനില വീടുകളാണ്‌. മനോഹരമായ പെയിന്റിംഗുകളില്‍ ശോഭിതമായ ഗൃഹങ്ങള്‍.

കുരുവിള ജോസഫ്‌ വീടിന്റെ മുന്‍ വാതില്‍ തുറന്ന്‌ പുറത്തേക്ക്‌ വരുന്നു. ഒരു എക്സി ക്കൂട്ടീവിന്റെ വേഷത്തിലാണ്‌. അയാള്‍ ജോലിസ്ഥലത്തേക്ക്‌ പോകുന്നു. കയ്യില്‍ ഒരു സൂട്ട്‌
കേസുണ്ട്‌. പോര്‍ച്ചില്‍ രണ്ടു കാറുകള്‍ കാണാം. മുന്നിലെ വിലകൂടിയ കാറില്‍ അയാള്‍ കയരുന്നു. സിസിലി സിറ്റട്ടില്‍ എത്തി അയാളെ യാത്രയാക്കുന്നു.

പ്രസന്നമാണ്‌ സിസിലിയുടെ മുഖം, ജോലി ചെയ്ത്‌ ക്ഷീണിച്ചതിന്റെ നിഴല്‍ പാടുകള്‍ കാണാമെങ്കിലും. സിസിലി ഗെയിറ്റു തുറന്ന്‌ കൊടുത്തിട്ട്‌ കാര്‍ പുറത്തേക്ക്‌ പോകുന്നു.

സീന്‍ 8 എ

സിസിലി വീടിന്റെ (രണ്ട്‌ ഡോര്‍ അടച്ചിട്ട്‌ അടുക്കളയിലേക്ക്‌ നടക്കുന്നു.

ജോയുടെ ശബ്ദം: മമ്മി എന്റെ സോക്സ്‌………?
സിസിലി: അവിടെ അലമാരയില്‍ നോക്ക്‌. ഞാനിന്നലെ മടക്കി വച്ചതാണ

cut to
സീന്‍ 8 ബി

ഡൈനിംഗ്‌ ഹാളില്‍, ടേബിളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു, റോസ്‌ മരിയ.
അവള്‍ കോളേജില്‍ പോകാനുള്ള വേഷത്തിലാണ്‌.
സിസിലി ഹാളിലൂടെ അടുക്കളയിലേക്ക്‌ നടക്കുന്നു.

റോസ്‌; മമ്മി എനിക്ക്‌ കുറച്ച്‌ ചോറു മതീട്ടോ… വെജിറ്റബിള്‍ കറിയും…

ടിഫിന്‍ കാരിയര്‍ പൂങ്കനി ഡൈനിംഗ്‌ ടേബിളില്‍ എത്തിച്ചു വക്കുന്നു. അവള്‍ ജോലിത്തിരക്കിലാണെന്നു കണ്ടാല്‍ അറിയാം. അവള്‍ മടങ്ങി പോകുന്നു.

സിസിലി അടുക്കളയില്‍ നിന്നും ഹാളിലെത്തുന്നു.

സിസിലി: ജോമോനെ… നീ കഴിക്കുന്നില്ലേ…?

ജോ വളരെ തിരക്കില്‍ ഡൈനിംഗ്‌ ഹാളിലെത്തുന്നു. അവന്‍ സ്‌കൂള്‍ യൂണിഫോമിലാണ്‌. ജോ ടിഫിന്‍ കാരിയര്‍ ബാഗില്‍ വക്കുന്നു
ജോ: വേണ്ട മമ്മി വൈകി.

സിസിലി: ജോ…ഒരു ചപ്പാത്തിയെങ്കിലും കഴിച്ചിട്ടു പോകു ജോ.. നീ രാത്രിയിലും നന്നായി കഴിച്ചിട്ടില്ല.

ജോ: പ്ലീസ്‌ മമ്മി… എനിക്ക്‌ വേണ്ട…

അവന്‍ ധൃതിയില്‍ ഡൈനിംഗ്‌ ഹാള്‍ വിട്ടു പോകുന്നു.

സിസിലി അടുക്കളയിലേക്ക്‌ മടങ്ങുന്നു.

റോസ്‌ മരിയ ഭക്ഷണം കഴിച്ചുകഴിഞ്ഞ്‌ കൈ കഴുകിത്തുടച്ച്‌…
റോസ: മമ്മി ഞാനെറങ്ങുവാ….

അവള്‍ ബാഗെടുത്ത്‌ ടിഫിന്‍ കാരിയര്‍ വച്ച്‌ സ്വീകരണമുറിയുടെ ചാരിക്കിടന്ന വാതില്‍ തുറന്ന്‌ സിറ്റട്ടില്‍ എത്തുമ്പോള്‍ ജോ സൈക്കിളില്‍ പുറത്തേക്ക്‌ പോവുകയായിരുന്നു.

റോസ്‌ സ്കൂട്ടിയിലാണ്‌ കോളേജില്‍ പോകുന്നത്‌.

റോസഃ മമ്മി…

സിസിലിയുടെശബ്ദം: ഓ….
സിസിലി അപ്പോള്‍ സിറ്റനട്ടില്‍ എത്തുന്നു. റോസ്‌ പുറത്തേക്ക്‌ പോയിക്കഴിഞ്ഞ്‌ ഗെയിററടച്ച്‌, (ഫണ്ട്‌ ഡോര്‍ അടക്കുന്നു.

സീന്‍ 9

മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍

രാത്രി.

സിന്ധുവിന്റെ വീട്‌.

വിവാഹം നടന്ന രാത്രി. മുറ്റത്ത്‌ പന്തല്‍, ആളൊഴിഞ്ഞ കസേരകള്‍, ടേബിളുകള്‍.
രാത്രി വളരെ ഇരുട്ടിയിരിക്കുന്നു. നിശ്ശബ്ദത ആണെല്ലായിടത്തും.

ബേ
സീന്‍ 9എ

മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍

സിന്ധുവിന്റെ ബെഡ്റും.

സിന്ധു വേഷഭൂഷാദികളില്‍ കാത്തിരിക്കുകയാണ്‌. രാത്രി വളരെ വൈകിയതു കൊണ്ട്‌ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍. എണ്ണമയം മുഖമാകെ പടര്‍ന്നു വിഷാദ ഭാവം.

വൃത്തിയായി അലങ്കരിച്ചിരിക്കുന്ന മുറി. ടേബിളില്‍ പ്ലൈയിറ്റില്‍ ഫ്രൂട്ട്‌, ഗ്ലാസില്‍ പാല്‍, ജശഗ്ലില്‍ വെള്ളം.

മുറിയിലേക്ക്‌ സുകുമാരന്‍ വരുന്നു. അയാളും വിവാഹ വേഷത്തിലാണ്‌. മദ്യത്തില്‍
മത്തനായിട്ടാണ്‌. അയാള്‍ വരുന്ന ശബ്ദം കേട്ടിട്ട്‌ സിന്ധു എഴുനേല്‍ക്കുന്നു.
സുകു: ഓ…ഓ…സിന്ധുക്കൊച്ച്‌ ഒറങ്ങിയില്ലായിരുന്നോ…. ഒറങ്ങിക്കോളാന്‍ മേലാരുന്നോ… ഞാന്‍ നിന്റെ സുകുവല്ലേ… എന്റെ അടുത്ത്‌ നിനക്കെല്ലാ സ്വാതന്ത്ര്യോം
ഉണ്ടാകും…

അയാള്‍ കട്ടിലില്‍ ഇരിക്കുന്നു.
സുകു: നിനക്കറിയുമോ…ഞാനാണിന്ന്‌ ലോകത്തെ ഏറ്റവും സന്തോഷവാന്‍.
പ്രണയിച്ച പെണ്ണിനെത്തന്നെ കെട്ടിയോന്‍… നിന്റെ കാര്യം അങ്ങിനെ ആയിരിക്കി ല്ല… കാരണം നീയെന്നെ പ്രണയിച്ചിട്ടില്ലല്ലോ….

അയാള്‍ പര്‍ട്ട്‌ ഉനരാന്‍ ശ്രമിക്കുന്നു,. പക്ഷെ, കഴിയുന്നില്ല. അപ്പോള്‍ ടേബിളില്‍ ഇരിക്കുന്ന പാല്‍ കാണുന്നു.
സുകു: ഓ… എന്റെ ദൈവമേ എല്ലാ ഫോര്‍മാലിറ്റീസുമുണ്ടല്ലോ… എന്നാ കാര്യം എനിക്ക കുടിക്കാന്‍ മേല… പാലു നീ കുടിച്ചോ… എന്നിട്ട്‌ വാ കെടക്കാം. റിമന്വെര്‍ ദാറ്റ്‌… ടുഡെ ഈസ്‌ അവ്വൌര്‍ ഫസ്റ്റ്‌ നൈറ്റ്‌…

സിന്ധു നിശ്ശബ്ദയായി നില്‍ക്കുകയല്ലാതെ ഒന്നും ചെയ്യുന്നില്ല. മുഖത്ത്‌ ഒരു വികാരവു മില്ല.
സുകു: സിന്ധു നിനക്കോര്‍മ്മയുണ്ടോ ഞാന്‍ നിന്നോട്‌ ഇഷ്ടമാണെന്നു പറഞ്ഞ ദിവസം… ഫസ്റ്റ്‌ ഇയര്‍ ഡിഗ്രിക്ക്‌ ഒരേ ക്ലാസില്‍ ഇരുന്നു മൂന്നു മാസം കണ്ടു കഴി ഞ്ഞപ്പോള്‍ തോന്നിയ മോഹം… ആരുമില്ലാത്തപ്പോ… ഇടനാഴിയില്‍ വച്ചാണ്‌
ഞാന്‍ പറഞ്ഞത്‌… പക്ഷെ, നീ അത്‌ അന്നു തന്നെ കൂട്ടുകാരികളോട്‌ പറഞ്ഞ്‌
ആര്‍ത്തു ചിരിച്ചു. അതിലാ പല്ലു പൊങ്ങിയവളില്ലെ, ലിസി , അവളെന്നെ തന്തയില്ലാത്തവനെന്നു വിളിച്ചതും ഞാന്‍ തെറി വിളിച്ചതും…. അന്നേ ഞാന്‍ തീരുമാനിച്ചതാ നിന്നയെ ഞാന്‍ കെട്ടുകയുള്ളുവെന്ന്‌….

സിന്ധുവിന്റെ മുഖത്ത്‌ ഭീതി പരക്കുന്നു. അവള്‍ വീണ്ടും തളര്‍ന്നു കൊണ്ടേയിരിക്കു സുകു: ഇടക്ക്‌ അവന്‍ കയറി വന്നപ്പോള്‍… അവനില്ല… അന്നത്തെ കോളേജ്‌ ഹീറോ… നിന്റെ കാമുകന്‍… അവന്‍ കയറി വന്നപ്പോള്‍ ഞാന്‍ കരുതി തകര്‍ന്നെ
ന്ന്‌.. എന്നിട്ടെന്തേ…

സുകുമാരന്‍ എന്തോ ആലോചിക്കുന്നു.
സുകു: ഓ… സോറി ഞാന്‍ മറന്നു… ഇന്ന്‌ നമ്മുടെ ഫസ്റ്റ്‌ നൈറ്റാണ്‌… സോറി …
വാ കെടക്ക്‌….

സുകുമാരന്‍ സിന്ധുവിനെ കട്ടിലില്‍ പിടിച്ചു കിടത്തുന്നു.

900

സീന്‍ 9ബി
മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍

നേരം പുലരുന്നു.

സിന്ധു അലങ്കോലമായ വസ്ര്രങ്ങളുമായിട്ട്‌ കട്ടിലില്‍ കാല്‍ക്കല്‍ ഇരിക്കുന്നു. എല്ലാം തകര്‍ന്നു പോയൊരു സ്ത്രീയുടെ വേദനയോടെ.
കട്ടിലില്‍ സുകു ഗാഡ്മനിദ്രയിലാണ്‌.

ബബ

സീന്‍ 9സി

നാല്പതു കഴിഞ്ഞ സിന്ധു ഹോസ്പിറ്റല്‍ വസ്ത്രത്തില്‍, റെക്കവറി റൂമില്‍ കിടക്കുന്നു, സെഡേഷന്റെ മയക്കത്തില്‍. അവള്‍ മയക്കത്തില്‍ കണ്ട ജീവിത മുഹുത്തര്‍ങ്ങളായിരുന്നു അതുകള്‍…

അവള്‍ ഒന്നു ഞരങ്ങി, മൂളി…

ഡ്യൂട്ടി നേഴ്‌സ്‌ അതുകണ്ട്‌ അവളുടെ അടുത്ത്‌ വന്ന്‌ കവിളില്‍ തലോടി. സിന്ധു വീണ്ടും മയക്കത്തിലേക്ക്‌ പോയി.

സീന്‍ 10
റോയല്‍ ഫിനാന്‍സിംഗ്‌ കമ്പനിയുടെ ബോര്‍ഡ്‌ കാണാം. വലിയൊരു ബില്‍ഡിംഗിന്റെ ഫസ്റ്റ്‌ ഫ്ളോറില്‍. ബില്‍ഡിംഗിന്റെ മുന്നില്‍ കാര്‍ നിര്‍ത്തി കുരുവിള ജോസഫ്‌ ഇറങ്ങി അപീസ്റ്റെയര്‍ കയറി എത്തുമ്പോള്‍ സ്റ്റാഫുകള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
കുരുവിളയുടെ കൈയില്‍നിന്നും താക്കോല്‍ വാങ്ങി ഷട്ടറിന്റെ താഴ്‌ തുറക്കുന്നു, പ്യൂണ്‍.

000
സീന്‍ 10 എ

റോയല്‍ ഫിനാന്‍സിംഗ്‌ കമ്പനിയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു കൊണ്ടിരിക്കുന്നു.
മൂന്നു പുരുഷ സ്റ്റാഫുകളും രണ്ട്‌ സ്ത്രീ സ്റ്റാഫുകളും, പ്യൂണും, സ്വീപ്പര്‍! ആയ സ്ത്രീയും അവരവരുടെ ജോലികളില്‍ മുഴുകിയിരിക്കുന്നു.

സ്വര്‍ണ്ണ പണയം എടുക്കുന്ന സെക്ഷനില്‍ രാജേഷും ഒരു സ്ത്രീയുമാണ്‌. റോയിമാത്യുവും സോമന്‍ നായരും അക്കൌണ്ടുകള്‍ ചെയ്യുന്നു.

ക്യാബിനുള്ളില്‍ കുരുവിള തിരക്കിലാണ്‌.

സീന്‍ 11

പകല്‍, ഹോസ്പിറ്റല്‍. റിക്കവറി റൂം സിന്ധുവിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നു.

സിന്ധു മയക്കത്തില്‍ തന്നെയാണ്‌. പരിശോധന കഴിഞ്ഞ്‌ അവര്‍ അടുത്ത ബഡ്കിലേക്ക്‌ ഫോകുന്നു.

സീന്‍ 12

പകല്‍

കുരുവിളയുടെ വീടിരിക്കുന്ന ഹൌസിംഗ്‌ കോളനി.

കുരുവിളയുടെ വീടിനു എതിര്‍വശത്തുള്ള വീടിന്റെ മുന്നില്‍ വിവേകും അല്‍ത്താഫും.
കോളിംഗ്‌ ബെല്ലടിച്ച്‌ കാത്തു നില്‍ക്കുന്നു. കതക്‌ തുറന്ന്‌ റേച്ചല്‍ സ്കറിയ പുറത്തേക്ക്‌ വരു ന്നു.
വിവേക്‌ മേം, ഞങ്ങള്‍ വാര്‍ഡ്‌ കൌാന്‍സിലര്‍ അച്ചാമ്മ പറഞ്ഞിട്ട്‌ വരുന്നു.
അപ്സ്റ്റയര്‍ വാടകക്ക്‌ തരുമെന്നറഞ്ഞിട്ട്‌…

റേച്ചല്‍ : ഓ.. ശരിയാണ്‌ വിവേക്‌ അല്ലെ…?
വിവേക്‌: അതെ…

സ്ത്രീ അവരുടെ കൈ വശം എന്തോ തിരയുന്നു.
റേച്ചല്‍: നിങ്ങള്‍ക്ക്‌ ലഗേജൊന്നുമില്ലേേ…..?
വിവേക്‌: സ്ഥലം കണ്ടു പോയിട്ട്‌ ലഗേജെടുത്തു വരാമെന്ന വച്ചു.
റേച്ചല്‍: നിങ്ങള്‍ എവിടെയാ പഠിക്കുന്നത്‌…?
വിവേക്‌ ടൈമില്‍, ബാങ്ക്‌ കോച്ചിംഗിന്‌… മിക്കവാറും ആറുമാസം ഉണ്ടാകും…

റേച്ചല്‍: ഓ… ശരിയാ അച്ചാമ്മ പറഞ്ഞിരുന്നു… നില്‍ക്കൂ… ഞാന്‍ ദേ വരുന്നു…
റേച്ചല്‍ സ്‌കറിയ ഉള്ളില്‍ പ്പോയി മടങ്ങി വരും വരെ അവര്‍ സ്ഥലങ്ങള്‍ കണ്ടു നില്‍ക്കുന്നു.
റേച്ചല്‍ താക്കോലുമായി വന്നപ്പോള്‍, അവര്‍ പുറത്തുള്ള സ്റ്റെയര്‍ വഴി മുകളിലത്തെ നിലയിലെത്തി വാതില്‍ തുറന്ന്‌, മുറിയും മറ്റും കാണുന്നു. അവര്‍ക്ക്‌ ഇഷ്ടമായിയെന്ന്‌ മുഖങ്ങള്‍ പറയുന്നു.

വിവേക്‌: ഓകെ… താങ്ക്‌ യൂ മേം…
റേച്ചല്‍: ഞാന്‍ താഴേക്ക്‌ പോകുന്നു.
വിവേക്‌ ആയിക്കോട്ടേ…

സീന്‍ 12 എ

വിവേക്‌, അല്‍ത്താഫ്‌ മുറിയില്‍ വിഹഗ വീക്ഷണം നടത്തുന്നു. അവര്‍ക്ക്‌ ഒരു ജനാല തുറന്നപ്പോള്‍ കുരുവിളയുടെ വീടു കാണാം. അവിടെ വന്നു പോകുന്നവരെയും, മുകള്‍ നിലയിലെ സിറ്റയട്ടും റോഡിനെ അഭിമുഖമായുള്ള മുറിയുടെ ജനാലയും വ്യക്തമായികാണാം.

വിവേക്‌, അല്‍ത്താഫ്‌, അവരുടെ മുഖങ്ങളില്‍ ഒരു വിജയം വരിച്ച സന്തോഷം.

സീന്‍ 13

പകല്‍.

കുരുവിളയുടെ വീട്‌. ബെഡ്റൂം. അതില്‍ രണ്ടു കട്ടിലുകള്‍ രണ്ട്‌ അലമാരകള്‍ ഒരു ടേബിളും പഠന സാകര്യങ്ങളും.

, പട്ന, ഷാഹിന, ജൂലി സംസാരരിച്ചു കൊണ്ടിരിക്കുന്നു,

പൂകി: അതെ.

ജൂലി: കൊച്ചുമോള്‍ക്ക്‌ മലയാളം തെരിയുമാ…?
പൂങ്കനി: തെരിയും.

ജൂലി: വായിക്കാനും….?

പൂങ്കനി: ഉം…

ഷാഹിന: സ്‌കൂളില്‍ പഠിച്ചിട്ടുണ്ടോ…?

പുങ്കനി: പത്താം ക്ലാസു വരെ.

ഷാഹിന: എവിടെയായിരുന്നു…..?

പുങ്കനി: അടിമാലിയില്‍, ചെറുപ്പത്തിലെ അവിടെയായിരുന്നു, അപ്പന്‌ അവിടെ
ലി

പൂങ്കനി: അവരൊക്കെ മൂന്നാറിലെ തോട്ടത്തില്‍ പണികളൊക്ക ആയിട്ട്‌ , അപ്പന്‍
മരിച്ചതിപ്പിന്നെ ആരേം കാണാറില്ല.

ഷാഹിന: അമ്മ……?

പുങ്കനി: അമ്മ ചിറ്റപ്പന്റെ കുടെ പൊള്ളാച്ചിയിലാ…

ജൂലി: കൊച്ചുമോള്‍ സിസിലി മാഡത്തിനെ എന്താ വിളിക്കുന്നത്‌…..?
പുങ്കനി: മമ്മിയെന്ന്‌.

ഷാഹിന: കൊച്ചുമോള്‍ ഇവിടെയാണോ കിടക്കുന്നത്‌…..?

പുങ്കനി: അതെ.

പുങ്കനി: അതെ.

ജൂലി: കൊച്ചുമോള്‍ക്ക്‌ വയസ്സെര്രയായി……?

പുങ്കനി: ഇരുപത്തിയഞ്ച്‌.

ജൂലി: റോസിനോ…..?

പുങ്കനി: ഇരുപത്‌.

ഷാഹിന: റോസ്‌ കൊച്ചുമോളെ എന്തു വിളിക്കും……?
പൂങ്കനി: ചേച്ചിയെന്ന്‌.

ജൂലി: കൊച്ചുമോളിവിടെ വന്നിട്ടെത്ര നാളായി…….?
പുങ്കനി: പത്തു വര്‍ഷം.

ജൂലി: അമ്മയുടെ അടുത്ത്‌ പോകാറില്ലെ …..?

പുങ്കനി: ഇല്ല, അമ്മ ചിറ്റപ്പനെ കല്ല്യാണം കഴിച്ചതില്‍പ്പിന്നെ പോയിട്ടില്ല
ഷാഹിന: എന്തേ….?

പുങ്കനി: അയാളെ ഇഷ്ടമല്ല, അയാള്‍ ചീത്തയാ….

ജൂലി: കുരുവിള സാറ്‌ നിന്നോട്‌ ചീത്തയായി പെരുമാറിയിട്ടില്ലേ….?
പൂുങ്കനി: ഇല്ല.

ഷാഹിന: സത്യം…..?

പുങ്കനി: അതെ.

ജൂലി: സിസിലി മാഡത്തിന്‌ നിന്നോട്‌ സ്നേഹമാണോ……?.
പൂങ്കനി: അതെ ഞാന്‍ അമ്മയെപ്പെലെയാണ്‌ കാണുന്നത്‌.
ഷാഹിന: കുരുവിള സാറിനെ…?

പൂങ്കനി: അപ്പനെ പോലെ തന്നെയാണ്‌.

പൂങ്കനി: ഇല്ല.

ജൂലി: അതെന്തേ….?

പുങ്കനി: മമ്മി എന്തു പറഞ്ഞാലും ചെയ്യും എന്റെ ഭാവി അത്രയേയൊള്ളു.
അല്ലാതെ എനിക്കെന്ത്‌ ഭാവി……?

ഷാഹിന: നിനക്ക്‌ നല്ല ഒരാളെ കണ്ടെത്തി കല്ല്യാണം ചെയ്തു തരുമെന്നു കരുതുന്നുണ്ടോ?

പൂങ്കനി: ഞാമ്പറഞ്ഞില്ലേ മമ്മി എന്തു ചെയ്യാന്‍ പറഞ്ഞാലും അതു ചെയ്യും,
മറ്റൊന്നും ഞാന്‍ ആലോചിക്കാറേയില്ല.
ജൂലി: പൂങ്കനിക്ക്‌ സാറുമായിട്ട്‌ മറ്റു ബന്ധങ്ങളൊന്നുമില്ലാ……?
പുങ്കനി: മറ്റു ബന്ധങ്ങളോ… അതെന്താ…….?
ജൂലി: ആണും പെണ്ണും തമ്മിലുള്ള ബന്ധം…….?
പുങ്കനി ഞെട്ടുന്നു
പുങ്കനി: നിങ്ങളെന്തിനാ ഇങ്ങിനെയൊക്കെ ചോദിക്കുന്നത്‌….?

ഷാഹിന: നിന്റെ മമ്മി പറഞ്ഞിട്ട്‌…

പുങ്കനി: മമ്മി പറഞ്ഞിട്ടോ…..?.
പൂങ്കനിയുടെ മുഖത്ത്‌ ക്ഷോഭത്തിന്റെ തിരകള്‍…….
ഷാഹിനയും ജൂലിയും മന്ദഹസിക്കുന്നു,

ഷാഹിന: കൊച്ചുമോള്‍ക്ക്‌ ദേഷ്യം വന്നോ…….?
സീന്‍ 14

കുരുവിളയുടെ വീട്‌.
സിറ്റിംഗ്‌ റൂമില്‍ സിസിലിയും കേണല്‍ നായരും സംസാരിച്ചിരിക്കുന്നു.
കേ.നാ: സിസിലിക്ക്‌ പൂങ്കനിയെ കിട്ടിയി കഥ പറയാമോ…?
സിസിലി: പത്തു കൊല്ലം മുമ്പാണ്‌. അവള്‍ക്കന്ന്‌ പതിനഞ്ച്‌ വയസ്സ്‌. ഒരു ഏജന്റ്‌ കൊണ്ടു വന്നു തന്നതായിരുന്നു. ആയിരത്തഞ്ഞൂറു രൂപയും കൊടുത്തു.
ഞാനവളെ സ്വന്തം അനുജത്തിയായിട്ടേ കണ്ടിട്ടുള്ളൂ. വന്ന അന്നു മുതല്‍ റോസും അവളും ഒരുമിച്ചായിരുന്നു. ഒരേമുറിയില്‍. ഒരുപക്ഷെ, റോസിന്‌ എന്നേക്കാള്‍ ഇഷ്ടം അവളോടാണെന്നു തോന്നിയിട്ടുണ്ട്‌. നല്ല ഭക്ഷണവും വസ്ത്രവും കൊടുത്തു.

സിസിലി: ഉണ്ട്‌, വല്ലപ്പോഴും അമ്മ വരും. നാലഞ്ചു കൊല്ലം മുമ്പ്‌ ആ സ്ത്രീ അവളെ കൊണ്ടു പോകാന്‍ നോക്കിയതാണ്‌, അവരുടെ ബന്ധത്തിന്റെ അവകാശത്തില്‍ സംസാരിച്ചപ്പോള്‍ വാര്‍ഡ്‌ കാണ്‍സിലറുടെ സാന്നിദ്ധ്യത്തില്‍ കൂടെ വിട്ടതാണ്‌. പക്ഷെ, നാലാം നാള്‍ പൊള്ളാച്ചിയിലെ പോലീസ്‌ സ്റ്റേഷനില്‍ നിന്നും
വിളിച്ചു കൊണ്ടു വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ചിറ്റപ്പന്‍ അവളെ ശല്യം ചെയ്തു തുടങ്ങി.

കേ.നാ: സിസിലിക്ക്‌ തോന്നുന്നുണ്ടോ കുരുവിളക്ക്‌ പൂങ്കനിയുമായിട്ടെന്തങ്കിലും

ബന്ധമുണ്ടെന്ന്‌…..?
സിസിലി മനനം പൂണ്ടു.

കേ.നാ: അവരുടെ പെരുമാറ്റത്തില്‍ നിന്ന്‌ എന്തെങ്കിലും…..?

സിസിലി: ഇല്ല.

കേ.നാ: സിസിലി ഇല്ലാത്തപ്പോള്‍ അവര്‍ക്ക്‌ സന്ധിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടോ…?

സിസിലി: ഉണ്ട്‌.

കേ.നാ: അപ്പോള്‍ സിസിലിക്ക്‌ പൂങ്കനിയെ സംശയമുണ്ട്‌…..?
സിസിലി മനനം.

സീന്‍ 14 എ

പൂങ്കനി സിസിലിയുടെ ബെഡ്റൂമിലേക്ക്‌ ഓടിയെത്തുന്നു. കട്ടിലില്‍ ഇരിക്കുന്ന സിസിലിയുടെ കാല്‍ക്കല്‍ ഇരുന്ന്‌, അവളെ ഇറുക്കി പിടിക്കുന്നു.

പൂങ്കനി: എന്താ മമ്മിയിത്‌…..?
സിസിലി: സാര്‍ എന്നെ വിട്ടു പോകുന്നു. ആരോ അദ്ദേഹത്തെ എന്നില്‍ നിന്നും

അകറ്റന്നു. നീ ആണോ അത്‌….?

സിസിലി പൂങ്കനിയുടെ കണ്ണുകളില്‍ തുറിച്ചു നോക്കുന്നു. പൂങ്കനിയുടെ കണ്ണുകള്‍ നിറഞ്ഞുവരുന്നു. എന്നാല്‍ പുങ്കനിയുടെ മുഖത്ത്‌ അതേ വരെ നിന്നിരുന്ന അങ്കലാപ്പ്‌ മാറുന്നതായി
ട്ട്‌ കാണുന്നു.
പൂങ്കനി: ഇല്ല മമ്മി, സത്യം.
സിസിലി: അതാരാണെന്ന്‌ എനിക്കറിയണം. അവര്‍ രഹസ്യങ്ങള്‍ അന്വേഷിക്കു
ന്നവരാണ്‌. നിനക്കറിയാവുന്നതെല്ലാം അവരോട്‌ പറയണം.

വല്ലാത്തൊരു നിര്‍വ്വികാരതയാണ്‌ പൂങ്കനിയിലിപ്പോള്‍. അവള്‍ സിസിലിയെ വിട്ട്‌ എഴു
ന്നേല്‍ക്കുന്നു.

സീന്‍ 15
മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍
രാത്രി, മദ്യഷാപ്പ്‌.

ചെറുപ്പക്കാരനായ സുകുമാരനും സ്നേഹിതരും മദ്യം കഴിച്ചു കൊണ്ടിരിക്കുന്നു.

സ്നേഹിതന്‍ : സുകൂ നീ ഭാഗ്യം ചെയ്തവനാടാ… രണ്ടേക്കറ്‌ റബ്ബര്‍… നല്ലൊരു
വീട്‌ സുന്ദരിയായ ഭാര്യ…

സുകു: അതേടാ, ഞാന്‍ ഭാഗ്യവാന്‍ തന്നെയാ കണ്ടവന്റെയൊക്കെ ആട്ടും തുപ്പും
മേറ്റ്‌ വലഞ്ഞതിന്റെ പ്രതിഫലമായി ദൈവം തന്നതാ.. നിനക്കൊക്കെ അറിയാമ

ല്ലോ…
സ്നേഹിതന്‍ 2: സെന്റിയാകാതെടാ.. സുഖിക്കാന്‍ കിട്ടുന്ന അവസരം കളയാത്തവനാ മിടുക്കന്‍… നീ മിടുക്കനാ…

സുകു: അതേടാ… സുകു മിടുക്കനാ…
സീന്‍ 16
മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍

പകല്‍, സിന്ധുവിന്റെ വീട്‌.

സിനിധുവിന്റെ ബെഡ്റും.

സുകുമാരന്‍ അലമാരകള്‍ പരിശോധിക്കുന്നു.

സിന്ധു അവിടേക്ക്‌ വരുന്നു. സുകുവിന്റെ പ്രവര്‍ത്തി കണ്ടിട്ട്‌,

സിന്ധു: സിങ്ങളെന്താണ്‌ തെരയുന്നത്‌…..?

സുകു: നിന്റെ പണപ്പെട്ടി. ഇന്ന്‌ ഷീറ്റ്‌ വിറ്റിട്ട്‌ തള്ള വരുന്നതു കണ്ടല്ലോ…
സിന്ധു: ഷീറ്റ്‌ വിറ്റെങ്കില്‍ അതിനിവിടെ ചെലവൊണ്ട്‌…

സുകു: ചെലവൊണ്ട്‌… അതിന്റെ കൂടെ എനിക്കും ചെലവുണ്ട്‌…

സിന്ധു: നിങ്ങടെ എന്തു ചെലവ്‌…?
സുകുമാരന്‍ എവിടെ നിന്നോ തെരഞ്ഞ്‌ കുറച്ച്‌ പണം കൈക്കലാക്കുന്നു. അതു
പിടിച്ചു വാങ്ങാനുള്ള സിന്ധുവിന്റെ ശ്രമങ്ങള്‍…

സിന്ധുവിന്റെ അമ്മ അവിടേക്ക്‌ വരുന്നു.

സുകുമാരന്‍ പണവുമായി പുറത്തേക്ക്‌ പോകുന്നു.

ഒന്നും മിണ്ടാന്‍ കഴിയാതെ സിന്ധുവിന്റെ അമ്മ നോക്കി നില്‍ക്കുന്നു. സിന്ധു കരയുന്നു.

സീന്‍ 16 എ

ഹോസ്പ്പിറ്റല്‍ റെക്കവറി റും. സിന്ധുവിന്‌ ഇഞ്ചക്ഷന്‍ കൊടുക്കുന്ന നേഴ്സ്‌. കുത്തിയപ്പോഴുള്ള വേദനയില്‍ സിന്ധു പുളയുന്നു, മയക്കത്തില്‍ തന്നെയാണ്‌.

സീന്‍ 17
പകല്‍, ഹോസ്പിറ്റല്‍.
ഡോക്ടറുടെ ക്യാബിന്‍.
ഡോക്ടറുടെ മുന്നില്‍ പൌലോസ്‌ ഇരിക്കുന്നു.

ഡോ: വി ഡിഡ്‌ ദ ബെസ്റ്റ്‌… ഉന്മേഷ്‌ ഓകെ.. ബട്ട്‌ സിന്ധു….ഐ തിങ്ക്‌ ഇറ്റ്സ്‌
ഫെയ്ത്ത്‌….നമുക്ക്‌ ദൈവത്തോടു പറയാനേ കഴിയു…
വിഷണ്ണനായിരിക്കുന്ന പലോസ്‌.

സീന്‍ 18
പകല്‍, റേച്ചല്‍ സ്കറിയയുടെ വീട്‌. ഡൈനിംഗ്‌ ടേബിളില്‍ വിവേകും അല്‍ത്താഫും ഭക്ഷണം കഴിക്കുന്നു. റേച്ചല്‍ വിളമ്പിക്കൊടുക്കുന്നു.
അല്‍ത്താഫ്‌: ആന്റി … കുരുവിളച്ചേട്ടന്‌ രണ്ട്‌ പെൺമക്കളുണ്ടല്ലേ…?
റേച്ചല്‍: ഉണ്ടെങ്കില്‍…..?
അല്‍ത്താഫ്‌: അല്ല ആന്റി.. ഞാന്‍ വെറുതെ ചോദിച്ചെന്നേയുള്ളൂ..

റേച്ചല്‍: ഉം… ഉവ്വ്‌….. വിവേകേ… ഇവന്റെ കണ്ണ്‌ അത്ര നല്ലതല്ല… ഇവനേ അവരുടെ ടെറസ്സിലേക്ക്‌ നോക്കി കാഴ്ച കാണുന്നു.

അല്‍ത്താഫ്‌: ആന്റി…
വിവേക്‌: ശരിയാ അന്റീ.. എന്റെ അത്രേം നല്ല സ്വഭാവമൊന്നുമല്ല ഇവന്റെ…
അല്‍ത്താഫ്‌: ടാ…….

റേച്ചല്‍: ഇന്നേ എന്റെ മോളും കൊച്ചും വരും അവളെ നോക്കുകയൊന്നും വേണ്ടാട്ടോ… അവളുടെ കെട്ടിയോന്‍, എന്റെ മരുമകന്‍ മിസ്റ്റര്‍ കേരളയാ…

അല്‍ത്താഫ്‌ ച്ലേ.. ഈആന്റി….

റേച്ചല്‍: മോനെ .. അല്‍ത്താഫേ… കുരുവിളക്ക്‌ ഒരു മകനും ഒരു മകളുമാണ്‌, മറ്റേ കൊച്ച്‌, കൊച്ചുമോള്‍ അവരുടെ സേര്‍വന്റാ…പക്ഷെ സിസിലി അനുജത്തിയേപ്പോലെയാ കൊണ്ടു നടക്കുന്നെ… തമിഴത്തിയാ… അവിടെ വന്നിട്ട്‌ എട്ടു പത്തു കൊല്ലമായി… നല്ല കുട്ടിയാ… എനിക്കിഷ്ടമാ…

അല്‍ത്താഫ്‌: എന്നാ ആന്റീടെ മോനേക്കൊണ്ട്‌ കെട്ടിക്കാന്‍മ്മേലേ……?

റേച്ചല്‍: അതിനെനിക്ക്‌ രണ്ടു പെണ്‍ മക്കളല്ലേ… രണ്ടിനേം കെട്ടിച്ചു വിടുകേം ചെയ്തു.

അല്‍ത്താഫ്‌ ഓ… അങ്ങിനെയാണോ…..?

റേച്ചല്‍: വിവേകേ… ഇവനെന്തിന്റെ കേടാ… ആ കൊച്ചിന്റെ കാര്യം തെരക്കുന്നേ…
ഇവിടെ വന്നതല്ലേയൊള്ളു അപ്പഴേക്കും ലൈനായോ…?

വിവേക്‌ അറിയത്തില്ലാന്റീ…

റേച്ചല്‍: അതെന്നതാടാ നീ കൊറേ നാളായില്ലേ ഇവന്റെ കൂടെ നടക്കുന്നു, എന്നിട്ട്‌ ഇവന്റെ രാപ്പനി അറിഞ്ഞില്ലേ…?

വിവേക്‌, അല്‍ത്താഫ്‌: രാപ്പനിയോ…?
അവരുടെ പൊട്ടിച്ചിരികള്‍ ഉയരുന്നു.

സീന്‍ 19

പകല്‍, റേച്ചല്‍ സ്കറിയയുടെ വീട്‌.
അപ്സ്റ്റയറിലുള്ള മുറിയില്‍ വിവേക്‌, അല്‍ത്താഫ്‌. അവര്‍ കുരുവിള ജോസഫിന്റെ വീട്‌ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.

സീന്‍ 19 എ

കുരുവിള ജോസഫിന്റെ വീട്‌. മുന്‍ വാതില്‍ തുറന്ന്‌ സിസിലി പുറത്തേക്ക്‌ വരുന്നു.
സിസിലി എവിടയോ പോകുന്നതിനുള്ള വേഷത്തിലാണ്‌.

സിസിലിയെ യാത്രയാക്കാന്‍ പൂങ്കനി പുറത്തേക്ക്‌ വരുന്നു. സിസിലി യാത്ര പറഞ്ഞ്‌ കാറില്‍ കയറിയപ്പോള്‍ പുങ്കനി അകത്തു കടന്ന്‌ ഡോര്‍ അടക്കുന്നു.

സീന്‍ 19 ബി
വിവേക (ഫോണില്‍) സാര്‍, സിസിലി പുറത്തേക്ക്‌ പോവുകയാണ്‌.
ബേ

കേ.നാഃ(ഫോണില്‍) ഏസ്‌, അവരെ വാച്ച്‌ ചെയ്ുണം.
1)

വിവേക്‌: (ഫോണില്‍) ഏസ്‌, സാര്‍……..
വിവേകും അല്‍ത്താഫും സിസിലിയുടെ കാര്‍ പുറത്തേക്ക്‌ പോകുന്നത്‌ വീക്ഷിച്ചു നില്‍ക്കുന്നു. അല്‍ത്താഫ്‌ ഉടനെ പുറത്തേക്ക്‌ പോകുന്നു.

സീന്‍ 20

പകല്‍, നഗരം. സിസിലിയുടെ കാര്‍ നഗരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്നു. അതിനെ പിന്‍ തിടര്‍ന്ന്‌ അല്‍ത്താഫ്‌ ബൈക്കില്‍ പോകുന്നു.

സീന്‍ 20 എ

നഗരത്തിലെ ഒരു മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ സിസിലി കയറുന്നു. സാധനങ്ങള്‍ തിരഞ്ഞെടുത്ത്‌ ദ്രോളിയില്‍ കൊണ്ടു വരുന്നു. അല്‍ത്താഫ്‌ സിസിലിയെ പിന്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. യാദ്യച്ഛികമായിട്ട്‌ സിസിലി അല്‍ത്താഫിനെ കാണുന്നു. ഒരു ആകാംക്ഷാ ഭാവത്തില്‍ അല്‍ത്താഫിനെ സിസിലി നോക്കുന്നു.

സീന്‍ 20 ബി

നഗരം.

സിസിലിയുടെ കാര്‍ വീണ്ടും ഓടിക്കൊണ്ടിരിക്കുന്നു. അത്‌ ഒരു ബ്യൂട്ടി പാര്‍ലറിനു മുന്നില്‍ നിര്‍ത്തുന്നു. സിസിലി കാറില്‍ നിന്നുമിറങ്ങി ബ്യൂട്ടി പാര്‍ലറില്‍ കയറുന്നു. അവരെ പിന്തുടര്‍ന്നു വന്ന അല്‍ത്താഫ്‌ (മൊബൈലില്‍ വിളിക്കുന്നു; സാര്‍. അവര്‍ ബ്യൂട്ടി പാര്‍ലറില്‍ കയറിയിരിക്കുകയാണ്‌.

സീന്‍ 21
മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍

പകല്‍, സിന്ധുവിന്റെ വീട്‌.

സിറ്റിംഗ്‌ റൂമില്‍ പൌലോസ്‌, സിന്ധു, സിന്ധുവിന്റെ അമ്മ സംസാരിച്ചു കൊണ്ടിരിക്കു സിന്ധുവിന്റെ അമ്മ: എന്താ സാറെ വിധി എന്നും ഞങ്ങളോടിങ്ങിനെ……?

പനലോസിന്റെ നിസ്സംഗമായ മുഖ ഭാവങ്ങള്‍…
സി.അമ്മ: സാറിനറിയില്ലെ… ഇവള്‍ക്ക്‌ പത്തു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചതാ..
പിന്നെ സ്വത്ത്‌ തര്‍ക്കമായി… ഞങ്ങളെ നാട്ടില്‍ നിന്നു തന്നെ ഓടിക്കന്‍ ഇവളുടെ വല്യച്ഛനും ചിറ്റപ്പന്മാരും കച്ചകെട്ടി നടന്നു…

പൌലോസ്‌ ഞാന്‍ ചെയ്തത്‌ തെറ്റിപ്പോയെന്ന്‌ ഇപ്പോള്‍ തോന്നുന്നു. സിന്ധുവിനെക്കൊണ്ട്‌ നിര്‍ബ്ബന്ധിച്ച്‌ അവനെക്കൊണ്ട്‌ കെട്ടിക്കേണ്ടിയിരുന്നില്ല.

സിന്ധു: ഞാനങ്ങിനെ കരുതുന്നില്ല സാറെ.. എല്ലാം ഞങ്ങളുടെ വിധിയാണെന്നോര്‍ത്തു സമാധാനിക്കുന്നു.

സീന്‍ 22
മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍

പകല്‍.

ഒരു ചെറിയ ഹോസ്പിറ്റല്‍ വാര്‍ഡ്‌.
വാര്‍ഡില്‍ ഒരു കട്ടിലില്‍ സിന്ധു പ്രസവിച്ചു കിടക്കുന്നു. അടുത്ത്‌ സിന്ധുവിന്റെ അമ്മയിരിക്കുന്നുണ്ട്‌. സിന്ധുവിന്റെ ചാരത്ത്‌ തുണിയില്‍ പൊതിഞ്ഞ്‌ ഒരു കുഞ്ഞ്‌ കിടക്കുന്നു.

സുകുമാരന്‍ അവിടേക്ക്‌ വരുന്നു. അയാള്‍ നന്നായിട്ട്‌ മദ്യപിച്ചിട്ടുണ്ട്‌.

കട്ടിലിനടുത്തെത്തി കുഞ്ഞിനെ നോക്കുന്നു. മുഖം കുഞ്ഞിനോട്‌ അടുപ്പിച്ച്‌ നോക്കു
സുകു: ഈ കൊച്ച്‌ അവനെപ്പോലെ തന്നെ ഉണ്ടല്ലോടി.. അപ്പം കല്ല്യാണം കഴിഞ്ഞിട്ടും അവനോടുള്ള അടുപ്പം നീ വീട്ടില്ലായിരുന്നല്ലേ…?

സിന്ധു കണ്ണടച്ചു കിടക്കുന്നു. അമ്മ മുഖം പൊത്തി കുനിഞ്ഞിരുന്നു കരയുന്നു.
വാര്‍ഡിലുള്ളവരൊക്ക ശ്രദ്ധിക്കുന്നുണ്ട്‌.
സുകു: എനിക്കതിന്‌ പരാതിയൊന്നുമില്ല…. പക്ഷെ, നീയെന്നെ പറ്റിക്കാമെന്നു കരുതരുത്‌. തര്‍ക്കിക്കാനൊന്നും നോക്കരുത്‌. തര്‍ക്കിച്ചാല്‍ ഞാന്‍ ഡി എന്‍ എ ടെസ്റ്റ്‌ നടത്തി തെളിയിക്കും. അവന്റെ ആണെന്നു കണ്ടാല്‍… വേണ്ട.. ഞാന്‍
ക്ഷമിച്ചിരിക്കുന്നു. (അമ്മയോട്‌) തള്ളേ ഒരഞ്ഞൂറു രൂപയിത്ങെടുക്ക്‌… കൊച്ചൊണ്ടായതല്ലേ… ചെലവുണ്ട്‌…

വാര്‍ഡിലെ ബഹളം കേട്ടിട്ട്‌ അറ്റന്റര്‍മാര്‍ വന്ന്‌ സുകുവിനെ പുറത്താക്കാനുള്ള ശ്രമത്തിലാകുന്നു.

സീന്‍ 22 എ
ഹോസ്പിറ്റല്‍, റെക്കവറി റും. നേഴ്‌സ്‌ സിന്ധുവിനെ വിളിച്ചുണര്‍ത്തുന്നു. വിഹ്വലമായ മനസ്സിന്റെ കാഴ്ചയില്‍ നിന്നും അവള്‍ ഉണരുന്നു. ക്ഷീണിച്ച കണ്‍പോളകളെ ആയാസപ്പെട്ട്‌ തുറക്കുന്നു.

സീന്‍ 23

പകല്‍.

റോയല്‍ ഫിനാന്‍സിംഗ്‌ കമ്പനി.

സാധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.
ക്യാബനില്‍ കുരുവിള ജോസഫ്‌.

കുരുവിള: (ഫോണില്‍) ഏസ്‌, കുരുവിള … ങാ ചേട്ടാ എന്താ വിശേഷിച്ച്‌… രണ്ടുരൂപയോ.. വണ്‍ മിനിറ്റ്‌… (ഫോണ്‍ മാറ്റി പിടിച്ചു കൊണ്ട്‌ ഇന്റര്‍കോമിലൂടെ ചോദിക്കുന്നു.)

കുരുവിള: പിള്ളച്ചേട്ടാ.. രണ്ട രൂപ എടുക്കാന്‍ ഉണ്ടാകില്ലെ….തോമസ്സിനാണ്‌….
00

സോമന്‍നായര്‍: (ഇന്റര്‍കോമില്‍) കൊടുക്കാം…

ബബ

കുരുവിള: (ഇന്റര്‍കോം കട്ട്‌ ചെയ്ത്‌ ഫോണില്‍) തരാം ചേട്ടാ… ആളെ വിട്ടോളൂ.
ങാ… അതെ ചെക്ക്‌ കൊടുത്തു വിട്ടോളൂ… ഉവ്വ്‌ … പ്രോമിസറി നോട്ട്‌ പിന്നീട്‌ ഒപ്പിടീച്ചു കൊള്ളാം… ഓകെ… രണ്ടു മാസത്തേക്കല്ലെ… ഓ…ഷുവര്‍… ഓകെ… ദെന്‍….

900
സീന്‍ 23 എ

റോയല്‍ ഫിനാന്‍സിംഗ്‌ കമ്പനിയുടെ ഫ്രണ്ട്‌ ഡോര്‍ തുറന്ന്‌ ജൂലി വരുന്നു. കണ്ടറില്‍ ആദ്യം കാണുന്ന ആളോട്‌ തിരക്കുന്നു.
ജൂലി: കുരുവിള സാര്‍…?

റോയി: ക്യാബിനില്‍, ഇരിക്കു…
ജൂലി കൌണ്ടറിന്‌ പുറത്തുള്ള കസേരകളില്‍ ഒന്നില്‍ ഇരിക്കുന്നു. റോയി ഇന്റര്‍കോം വഴി സംസാരരിക്കുന്നു.

റോയി: (ഇന്റര്‍കോമില്‍) സാര്‍, ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു.

2000
കുരുവിള: (ഇന്റര്‍കോമില്‍) വന്നോളാന്‍ പറയു…

900

റോയി ഇന്റര്‍കോം ഡിസ്‌കണക്റ്റ്‌ ചെയ്തുന്നു.

റോയി: ചെന്നോളൂ…
ജൂലി ക്യാബിനിലേക്ക്‌…

സീന്‍ 23 ബി

ജൂലി ക്യാബിനിലേക്ക്‌ പ്രവേശിക്കുന്നു.

ജൂലി: ഗുഡ്മോര്‍ണിംഗ്‌ സാര്‍…
കുരുവിള: ഏസ്‌, ഗുഡ്മോര്‍ണിംഗ്‌….
ജൂലി കൈയില്‍ കരുതിയിരുന്ന ഫയലില്‍ നിന്നും ഒരു കവര്‍ എടുത്ത്‌ കുരുവിളക്ക്‌
കൊടുക്കുന്നു. കുരുവിള വായിക്കുന്നു.
കുരുവിള: ജൂലി ജോണ്‍.
ജൂലി: ഏസ്‌, സാര്‍…
കുരുവിള: ഇരിക്കൂ…
ജൂലി കസേരയില്‍ ഇരിക്കുന്നു.
കുരുവിള: സാമുവല്‍ വിളിച്ചിരുന്നു… (ഇന്റര്‍കോമില്‍) പിള്ളച്ചേട്ടനെ വിളിക്കൂ…
ഇന്റര്‍കോം വക്കുന്നു)
കുരുവിള: (ജുലിയോട്‌) എന്താ പ്രൊജക്ടില്‍ ഒരു ഫിനാന്‍ഷ്യല്‍ സ്ഥാപനം തെര
ഞ്ഞെയുക്കാന്‍ കാരണം…

ജൂലി: മാര്‍ക്കറ്റിംഗ്‌ ബുദ്ധി മുട്ടാണ്‌ മെയിന്റയിന്‍ ചെയ്യാന്‍, അതുകൊണ്ട്‌ ഞാന്‍
ഫിനാന്‍സിന്‍ സ്പെഷ്യലൈസ്‌ ചെയ്യാമെന്നു വച്ചു.

സോമന്‍ നായര്‍ ക്യാബിനിലേക്ക്‌ വരുന്നു.
കുരുവിള: പിള്ളച്ചേട്ടാ… ഇത്‌ ജൂലി ജോണ്‍ എം ബി എ സ്റ്റുഡന്റാണ്‌, നമ്മുടെ
സ്ഥാപനത്തില്‍ പ്രൊജക്റ്റ്‌ ചെയ്യണമെന്ന പറയുന്നു. ചേമ്പര്‍ ഓപ്‌ കോമേഴ്സ്‌
സ്രരട്ടറി വിളിച്ചു പറഞ്ഞതാണ്‌…

കത്ത്‌ സോമന്‍ നായരുടെ കയ്യില്‍ കെടുക്കുന്നു. സോമന്‍ നായര്‍ വായിച്ചിട്ട്‌ ജൂലിയെ
നോക്കു

ന്നു. ജൂലി പുഞ്ചിരിക്കുന്നു.

കുരുവിള: ജൂലി… പ്ലീസ്‌…
ജൂലിയും സോമന്‍ നായരും ക്യാബിന്‌ പുറത്തേക്ക്‌ പോകുന്നു.

സീന്‍ 24

പകല്‍, നഗരം.

സിസിലി ബ്യൂട്ടി പാര്‍ലറില്‍ നിന്നും പറത്തു വരുന്നു. സിസിലിയുടെ കാറിനടുത്ത്‌
ബൈക്കില്‍ചാരി അല്‍ത്താഫ്‌, സിസിലിയെ തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു.

സിസിലിയുടെ ശ്രദ്ധയില്‍ പെടുന്നു. അതാരാകാം, എന്തിനാകാം എന്നൊരു ചിന്ത
സിസിലിയുടെ മനസ്സില്‍ ഉണ്ടായതുപോലെ മുഖത്ത്‌ വികാരങ്ങള്‍ വിരിയുന്നു.

അവരുടെ കണ്ണുകള്‍ ഇടയുന്നുണ്ട്‌. അവന്റെ മുഖത്ത്‌ ഒരു പുഞ്ചിരി വിരിയുന്നു.

സിസിലി കാറില്‍ കയറുന്നു, കയറുമ്പോഴും അവനെ വീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

സിസിലിയുടെ മുഖത്ത്‌ ദേഷ്യ ഭാവമാണിപ്പോള്‍…..

അല്‍ത്താഫ്‌ മൊബൈലില്‍ സംസാരിക്കുന്നു.

അല്‍ത്താഫ്‌: (ഫോണില്‍)സാര്‍, അവര്‍ യാത്രയാവുകയാണ്‌…..
ബേ 00
കേ.നാഃ (ഫോണില്‍) അവര്‍ തിരിച്ചു വീട്ടിലേക്കാവുമോ…?

9000

അല്‍ത്താഫ്‌: (ഫോണില്‍) അല്ല, അവര്‍ ടൌണിലേക്കാണ്‌ പോകുന്നത്‌.
സിസിലിയുടെ കാര്‍ വീണ്ടും ഓടിത്തുടങ്ങുകയാണ്‌

ബബ

കേ.നാഃ(ഫോണില്‍) അല്‍ത്താഫ്‌, സിസിലിയെ ഫോളോ ചെയ്യുക, ആവശ്യമു
ണ്ടെങ്കില്‍ വിളിക്കുക.

9000

അല്‍ത്താഫ്‌ (ഫോണില്‍) ഏസ്‌, സാര്‍

അല്‍ത്താഫ്‌ കാറിനെ ഫോളോ ചെയ്തു കൊണ്ടിരിക്കുന്നു.

അവന്‍ ഫോളോ ചെയ്യുന്നത്‌, സിസിലി ശ്രദ്ധിച്ചു കൊണ്ടു തന്നെയാണ്‌ കാറ്‌ ഓടിക്കു
ന്നത്‌.
നഗരത്തിന്റെ തിരക്ക്‌ കൂടിയപ്പോള്‍ സിസിലിയുടെ കണ്ണുകളില്‍ നിന്നും അവന്‍ അപ്രത്യക്ഷനാ
യി. സിസിലിയുടെ മുഖത്ത്‌ ഒരു ആശ്വാസത്തിന്റെ കിരണങ്ങള്‍ തെളിയുന്നു.

പക്ഷെ, അല്‍ത്താഫിന്റെ കണ്ണുകളില്‍ സിസിലിയിപ്പോഴുമുണ്ട്‌.

നഗരത്തിലെ തിരക്കൊഴിഞ്ഞിടത്തെ ഒരു റെസ്റ്റോറന്റില്‍ കാര്‍ പ്രവേശിക്കുന്നു. കാര്‍
പാര്‍ക്ക്‌ ചെയ്തു സിസിലി റെസ്റ്റോറന്റിലേക്ക്‌ കയറിപ്പോകുന്നു. ഒരു സിംഗിള്‍ റൂമില്‍ കയറിയി
രിക്കുന്നു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ റോയി മാത്യു സിസിലിയുടെ മുറിയിലേക്ക്‌ കയറിപ്പോ
കുന്നു.

അല്‍ത്താഫ്‌ ഹാഫ്‌ ഡോറുള്ള ആ മുറിയുടെ ഓപ്പോസിറ്റായിട്ടുള്ള മേശയില്‍ ഇരിക്കു
ന്നു. പക്ഷെ, അവന്‍ അവരുടെ കാലുകള്‍ മാത്രമാണ്‌ ദൃശ്യമായിട്ടുള്ളത്‌.

അല്‍ത്താഫ്‌ (ഫോണില്‍) സാര്‍, സിസിലിയിപ്പോള്‍ ഒരു സിംഗിള്‍ റൂമില്‍ അവ
രുടെ ഫിനാന്‍സിംഗ്‌ കമ്പനിയിലെ സ്റ്റാഫ്‌ റോയി മാത്യുവൂമായിട്ട്‌ ഇരിക്കുകയാ
ണ്‌. അവര്‌ സംസാരിക്കുന്നതോ, അംഗ ചലനങ്ങളോ എനിക്ക്‌ കാണാന്‍ കഴിയു
ന്നില്ല. അവരുടെ കാലുകള്‍ മാത്രമാണ്‌ കാണുന്നത്‌. ആ കാലുകള്‍ക്ക്‌ അഹി
തമായ ചലനങ്ങളൊന്നുമില്ല….

900

കേ.നാഃ(ഫോണില്‍) അവിഹിതമായിട്ടുള്ളതെന്തിങ്കിലും കണ്ടാല്‍ വിളിക്കുക…
ഒന്നുമില്ലെങ്കില്‍ അവര്‍ പിരിഞ്ഞശേഷം എവിടേക്ക്‌ പോകുന്നെന്ന്‌ നോക്കുക,
വേണമെങ്കില്‍ മാത്രം പിന്‍ തുടരുക…

00

വെയിറ്റര്‍ വന്ന്‌ ഓര്‍ഡര്‍ ചോദിച്ചപ്പോള്‍ അല്‍ത്താഫിന്‌ അരോചകമായിത്തോന്നി.
അവന്‍ കുള്‍ഡ്രിംഗ്സിന്‌ ഓര്‍ഡര്‍ കൊടുത്ത്‌ കാത്തിരിന്നപ്പോള്‍ വെയിറ്റര്‍ സിസിലി ഇരിക്കുന്ന
റൂമിന്റെ ഡോര്‍ തുറന്ന്‌ അകത്തേക്ക്‌ കടന്നപ്പോള്‍ അവന്‍ സിസിലിയുടെ മുഖം കാണാന്‍ കഴി
ഞ്ഞു. അവര്‍ തികച്ചും ഗരവമായിട്ട്‌ സംസാരിക്കുകയാണെന്ന്‌ അറിഞ്ഞു. റോയി മാത്യു പറ
യുകയും സിസിലി കേള്‍ക്കുകയുമാണ്‌ ചെയ്യുന്നത്‌. അല്‍ത്താഫിന്‌ ഒന്നും കേള്‍ക്കാന്‍ കഴി
യുന്നില്ല.

9000

തികിച്ചും അപരിചിതരെപ്പോലെ അവര്‍ റസ്റ്റോറന്റില്‍ നിന്നും പുറത്തേക്ക്‌ വരുന്നു.
സിസിലി സ്വന്തം കാറിലും റോയി മാത്യു ബൈക്കിലും യാത്രയാകുന്നു.

9000

അല്‍ത്താഫ്‌ റോയി മാത്യുവിന്റെ പിന്നാലെ പോകുന്നു.

അവര്‍ നഗരത്തിലൂടെ ഓടി റോയല്‍ ഫിനാന്‍സിംഗ്‌ കമ്പനിയിലെത്തി, റോയി മാത്യു ബൈക്കില്‍ നിന്നിറങ്ങി സ്ഥാപനത്തിലേക്ക്‌ കയറി സ്വന്തം ഇരിപ്പിടത്തില്‍ ഇരിക്കുന്നു.
അയാള്‍ ഇരിക്കുന്നുടത്തിനു നേരെ റോയി മാത്യു പേര്‍സണല്‍ ബാങ്കര്‍ എന്ന്‌ ഇംഗ്ലീഷില്‍ വച്ചിരിക്കുന്നത്‌ അല്‍ത്താഫ്‌ വായിക്കുന്നു.

സീന്‍ 25

രാത്രി, കുരുവിളയുടെ വീട്‌.

ഡൈനിംഗ്‌ ഹാള്‍.

ഭക്ഷണ മേശയില്‍ ഭക്ഷണം കഴിക്കാന്‍ റെഡിയായിരിക്കുന്നു.

ഓരോരുത്തരായിട്ടെത്തുന്നു.

കുരുവിള, റോസ്‌, ജോമോന്‍. വളരെ സന്തോഷത്തിലാണ്‌. സിസിലിയും എത്തുന്നു, പക്ഷെ, സിസിലി മുഡിയാണ്‌. എല്ലാവരും അതത്‌ സ്ഥാനങ്ങളില്‍ ഇരിക്കുന്നു. സ്വയം എല്ലാവരും പ്ലെയ്റ്റുകള്‍ മുന്നില്‍ നിരത്തുന്നു. പുങ്കനി ഹാളിലെത്തി എല്ലാവരുടേയും പ്ലെയ്റ്റുകളിലും വിഭവങ്ങള്‍ വിളമ്പുന്നു. ശേഷം അവളും സിസിലിയുടെ അടുത്ത കസേരയില്‍ ഇരിക്കുന്നു. പൂങ്കനിയും മൂഡിയാണ്‌.

കുരുവിള എല്ലാവരെയും (ശദ്ധിക്കുന്നു.
കുരുവിള: എന്നതാ സിസിലി ഒരു ശബ്ദമില്ലായ്മ. റോസ്മോളും ജോമോനും പിണക്കത്തിലാണോ. അതോ സിസിലിയും കൊച്ചുമോളും പിണങ്ങിയതാ

ണോ…?
റോസ്‌ എനിക്ക്‌ പിണക്കമൊന്നുമില്ല പപ്പാ… രണ്ട്‌ ദിവസമായിട്ട്‌ മമ്മിക്കും ചേച്ചിക്കും എന്തോ കുഴപ്പമുണ്ട്‌…
ജോ: എനിക്കും പെണക്കമൊന്നുമില്ല പപ്പാ…

കുരുവിള സിസിലിയേയും പുങ്കനിയേയും (ശ്രദ്ധിക്കുന്നു. അവര്‍ നിശ്ശബ്ദം, തലയുയര്‍ത്താതെയിരുന്ന്‌ ഭക്ഷണം കഴിക്കുന്നു.
കുരുവിള: എന്നതാ സിസിലി…?

ജോമോന്റെ ഭക്ഷണ രീതി കണ്ടിട്ട്‌ റോസിന്‌ ഇഷ്ടമായില്ല.
റോസ: ഒന്നു പതുക്കെ കഴിക്കെടാ…
ജോ: എനിക്ക്‌ ധൃതിയുണ്ട്‌… ഹോം വര്‍ക്ക്‌ ചെയ്യാനുണ്ട്‌…
കുരുവിള: അതെന്നാ ജോമോനെ നീ സ്‌കൂള്‍ വിട്ടു വന്നയുടനെ ഹോം വര്‍ക്ക്‌ ചെയ്തില്ലെ…..?
റോസ്‌ അവന്‍ കളിക്കാന്‍ പോയി പപ്പാ…സന്ധ്യ കഴിഞ്ഞാ വന്നത്‌.. എന്നിട്ടെന്താ മമ്മി ഒരക്ഷരം ചോദിച്ചില്ല.
കുരുവിള: സിസിലി… എന്നതാ പറ്റിയത്‌… കാര്യം പറയ്‌… അല്ലാതെ മുഖം വീര്‍പ്പിച്ചോണ്ടിരുന്നാല്‍ എനിക്ക്‌ ദേഷ്യം വരുവേ…

സിസിലി മിണ്ടില്ലായെന്ന്‌ കണ്ടിട്ട്‌,
കുരുവിള: എന്നതാ കൊച്ചുമോളെ… നിങ്ങളു രണ്ടും പെണങ്ങിയോ…?

പൂങ്കനി വളരെ ദയനീയമായിട്ട്‌ കുരുവിളയെ നോക്കുന്നു…
ടേബിള്‍ നിശ്ശൂബ്ദമാവുകയാണ്‌.

സീന്‍ 26

രാത്രി, റോസിന്റെ ബെഡ്റൂം.

റോസ്‌ ഉറക്കത്തിനുള്ള തയ്യാറെടുപ്പുകളിലാണ്‌.

ബാത്ത്‌ റൂമില്‍ നിന്നും പുങ്കനി വരുന്നു. അവള്‍ അടുത്ത ബെഡ്ഡ്‌ ശരിയാക്കുന്നു.

റോസ്‌ കിടക്ക വിരി കഴിഞ്ഞ്‌ പൂങ്കനിയുടെ അടുത്തെത്തുന്നു. പൂങ്കനിയെ പിടിച്ച്‌ നേരെ നിര്‍ത്തി കണ്ണുകളില്‍ തറപ്പിച്ചു നോക്കുന്നു.

റോസ്‌; എന്തേ രഹസ്യം പൊട്ടിയോ…?
പുങ്കനി: രഹസ്യമോ…?
റോസ: ഓ.. സോണിച്ചായന്റെ…?
പൂങ്കനി: എന്തു രഹസ്യം… എനിക്കൊരു രഹസ്യവുമില്ല……
റോസ്‌: പിന്നെ എന്നതാ…?
പുങ്കനി: മമ്മിക്ക്‌ സംശയം.
റോസ്‌; അംഗിളിനെ…?
പുങ്കനി: അല്ല, പപ്പയെ…
റോസ: (ഞെട്ടുന്നു) വാട്ട്‌….?
പുങ്കനി: എന്നെ മാത്രമല്ല, പലരേയും…
റോസ്‌; ഓ… ഗോഡ്‌…

റോസ്‌ തളര്‍ന്ന്‌ കട്ടിലില്‍ ഇരിക്കുന്നു.
സീന്‍ 27

സിസിലിയുടെ ബെഡ്റൂം.

നീലിച്ച പ്രകാശമുള്ള മുറിയില്‍ കുരുവിള കട്ടിലില്‍ കിടക്കുന്നു. അയാള്‍ ഉല്ലാസവാ നാണ്‌.

സിസിലി ബാത്ത്‌ റൂമില്‍ നിന്നും പുറത്ത്‌ വരുന്നു. തലമുടി കെട്ടിയൊതുക്കി, തോളത്ത്‌ കിടന്നിരുന്ന തുവര്‍ത്ത്‌ വിരിച്ചിട്ട്‌, സാവധാനം കട്ടിലില്‍, കുരുവിളയുടെ അടുത്ത്‌ കിടക്കുന്നു. അയാള്‍ക്ക്‌ പുറം തിരിഞ്ഞ്‌.

അയാള്‍ ഭാര്യയെ, ഭര്‍ത്താവിന്റെ സ്വാതന്ത്രയത്തോടെ, ആവശ്യത്തോടെ ദേഹത്തേക്ക്‌ അടുപ്പിക്കുന്നു. അവള്‍ കുതറിമാറുന്നു.

സിസിലി: എനിക്ക്‌ സുഖമില്ല…

സിസിലി: ഒന്നുമില്ല…
അവള്‍ ബെഡ്റും ലൈറ്റ്‌ ഓഫ്‌ ചെയ്ത്‌ ഉറങ്ങാന്‍ കിടക്കുന്നു.

സീന്‍ 28

രാത്രി വളരെ ഇരുട്ടിയ ശേഷം.

റോസിന്റെ ബെഡ്‌ റും.

റോസ്‌ പൂങ്കനിയുടെ കട്ടിലില്‍ വന്നിരിക്കുന്നു. പൂങ്കനി ഉറക്കത്തിലാണ്‌. അവളുടെ ചെവിയില്‍ വിളിക്കുന്നു.

റോസ: ചേച്ചി.
പൂങ്കനി ഞെട്ടിയുണരുന്നു.

പുങ്കനി: എന്താ മോളെ….?

റോസ: എനിക്ക്‌ പേടിയാകുന്നു.
പുങ്കനി റോസിനെ ദേഹത്തേക്ക്‌ ചേര്‍ത്ത്‌, കെട്ടിപ്പിടിക്കുന്നു.

സീന്‍ 29

പകല്‍, ഹോസ്പിറ്റല്‍ റെക്കവറി റും.

സിന്ധു കട്ടിലില്‍ കിടന്ന്‌ ഞെളിപിരി കൊള്ളുന്നു. നേഴ്‌സ്‌ സാവധാനം സിന്ധുവിന്റെ തലയില്‍ തടവവുന്നുണ്ട്‌. സിന്ധു കണ്ണുകള്‍ തുറക്കാനുള്ള ശ്രമത്തിളാണ്‌. പക്ഷെ തുറക്കുന്നി

നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സിന്ധു ഉറക്കത്തിലേക്ക്‌ മടങ്ങുന്നു.
അവളുടെ മനസ്സിന്‍ മങ്ങിയ ദൃശ്യങ്ങള്‍…

ബ0

സീന്‍ 29 എ
മങ്ങിയ വെളിച്ചത്തിലുള്ള ഫ്ളാഷ്‌ ബാക്ക്‌ സീന്‍

സിന്ധുവിന്റെ വീട്ടിലേക്ക്‌ ഒരാള്‍ ഓടി വരുന്നു. അയാള്‍ വിളിച്ചിട്ട്‌ സിന്ധു പുറത്തേക്ക്‌ വരുന്നു. അയാള്‍ പറയുന്നത്‌ കേട്ട്‌ അന്ധാളിച്ച്‌ നില്‍ക്കുന്നു.

പെട്ടന്ന്‌ അവരുടെ കണ്‍ വെട്ടത്തേക്ക്‌ ഒരു പോലീസ്‌ ജീപ്പ്‌ ഓടിയെത്തുന്നു. പോലീസ്‌
ജീപ്പിന്‌ പിറകെ ആളുകളും ഓടിയെത്തുന്നുണ്ട്‌.

ജീപ്പ്‌ മുറ്റത്ത്‌ വന്ന്‌ നില്‍ക്കുന്നു. അതില്‍ നിന്നും പോലീസുകാരും വിലങ്ങു വച്ച സുകുമാരനും ഇറങ്ങുന്നു. ഓടി വന്ന ആളുകള്‍ സുകുവിനു നേരെ ക്രുദ്ധരാകുന്നു. അവരിലൊരാള്‍ സുകുവിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നു. ആരോ ഒരാള്‍ കല്ലെടുത്ത്‌ സുകു വിനെ എറിയുന്നു. കൂടിക്കൊണ്ടരിക്കുന്ന ആളുകളെ അകറ്റാന്‍ പോലീസ്‌ ശ്രമിക്കുന്നു.
അവര്‍ അതില്‍ പരാജയപ്പെടുന്നു. ഉടന്‍ തന്നെ പോലീസ്‌ സുകുവിനെ ജീപ്പില്‍ കയറ്റി പോകുന്നു. ഇടയില്‍ വീണ്ടും സുകുവിന്‌ കല്ലേറ്‌ കിട്ടുന്നു.

900

സീന്‍ 29 ബി
ഹോസ്പിറ്റല്‍ ബെഡ്ഡില്‍ സിന്ധു പിറുപിറുക്കുന്നു. അമ്മേ…..
സീന്‍ 30

പകല്‍.

ചപ്പു ചവറുകളാല്‍ വൃത്തികേടായിക്കിടക്കുന്ന ബസ്സ്റ്റാന്റ്‌…

വൃത്തിയാക്കുന്ന കോളേജ്‌ വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍…

നാഷനല്‍ സര്‍വ്വീസ്‌ സ്‌കീമിന്റെ ഒരു സന്നദ്ധ പ്രവര്‍ത്തനമാണത്‌…. ചപ്പു ചവറുകള്‍,
പ്ലാസ്റ്റിക്‌ കുപ്പികള്‍ ഒക്കെ പെറുക്കി കുട്ടകളില്‍, ചാക്കുകളില്‍ ശേഖരിക്കുകയാണവര്‍….

അവര്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ അദ്ധ്യാപകരാണ്‌… അവരെല്ലാം ബാഡ്ജുകള്‍ മരിച്ചിദുണ്ട.

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്‌, അവരില്‍ റോസിനെയും എബി മാത്യുവിനെയും കാണാം.
അവരു രണ്ടാളും അടുത്തടുത്തു നിന്നാണ്‌ ജോലികള്‍ ചെയ്യുന്നത്‌, അവര്‍ക്കടുത്ത്‌ റോസിന്റെ
സ്നേഹിത ഗോപികയുണ്ട്‌, എബി മാത്യുവിന്റെ സുഹൃത്തുക്കളുമുണ്ട്‌.

റോസിന്റെയും എബി മാത്യുവിന്റെയും ചലനങ്ങളില്‍ ഇത്തിരി താല്പര്യക്കൂടുതല്‍ തോന്നിക്കുന്നുണ്ട്‌.
സീന്‍ 31

പകല്‍, ഐസ്ക്രീം പാര്‍ലര്‍.

ഒരു ടേബിളില്‍ റോസ്‌, ഗോപിക മറ്റ്‌ സുഹൃത്തുക്കള്‍ സോഫ്റ്റ്‌ (്ധിംഗ്‌ കഴിച്ചു കൊണ്ടിരിക്കുന്നു.

അവിടേക്ക്‌ എബി മാത്യുവും സുഹൃത്തുക്കളും എത്തുന്നു. എബി റോസിനെ കാണു ന്നു.

എബി: ഹായ്‌… റോസ്‌…

റോസ്‌: ഹായ്‌…. എഏബി…..
എബി: റോസ്‌…. പ്ലീസ്‌….. വണ്‍ മിനിറ്റ്‌…

റോസ്‌; ഈം……..?

റോസ്‌ എബിക്കൊപ്പം കുറച്ചകലെ മാറി നിന്ന്‌ സംസാരിക്കുന്നു. റോസിന്റെ സുഹൃത്തു ക്കള്‍ അത്‌ ശ്രദ്ധിച്ചിരിക്കുകയാണ്‌. റോസ്‌ മടങ്ങി വന്നപ്പോള്‍ ഒരു സുഹൃത്ത്‌ അര്‍ദ്ധ ഗര്‍ഭമായി ചിരിക്കുന്നു.

പാര്‍ലറില്‍ ഒരൊഴിഞ്ഞ കോണിലെ ടേബിളില്‍ ഐസ്ക്രീം നുണഞ്ഞു കൊണ്ട്‌ അവരെത്തെന്നെ നോക്കിയിരിക്കുന്നു, വിവേക്‌, അല്‍ത്താഫ്‌.

സീന്‍ 32

പകല്‍.

റോയല്‍ ഫിനാന്‍സിംഗ്‌ കമ്പനി.

യഥാവിധി പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

ജൂലിയുഠ എന്തെല്ലാമോ എഴുതിക്കൊണ്ടിരിക്കുന്നു. അവള്‍ സാരിയാണ്‌ ധരിച്ചിരിക്കു ന്നത്‌. ശരീര ഭാഗങ്ങള്‍ പുറത്തു കാണും വിധം സെക്സിയായിട്ടാണ്‌ വസ്ത്രം ധരിച്ചിരിക്കുന്ന
ത്‌. സ്റ്റാഫുകളായ പുരുഷന്മാരുടെ ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുണ്ട്‌. മറ്റു സ്ത്രീകള്‍ക്കും സോമന്‍നായര്‍ക്കും അത്‌ വള്‍ഗറായിട്ടാണ്‌ തോന്നുന്നത്‌. അവരുടെ മുഖങ്ങളില്‍ നിന്നും അത്‌
വൃക്തമാകുന്നുണ്ട്‌.

സീന്‍ 32 എ

ജൂലി ഒരു ഫയലുമായിട്ട്‌ ക്യാബിന്ലേക്ക്‌ പോകുന്നു.
ജൂലി: എസ്ക്യൂസ്മി സാര്‍.
കുരുവിള: ഏസ്‌.
ജൂലി: ഒരു സംശയം ചോദിക്കാനാണ്‌.
കുരുവിള: ഏസ്‌…..
കുരുവിള ജോലിയില്‍ വ്യാപൃതനായിരുന്നു, തലയുയര്‍ത്തി നോക്കിയപ്പോള്‍ പ്രദര്‍ശന

പരമായുള്ള ജൂലിയുടെ വസ്ത്ര ധാരണം കാണുന്നു. അനാവൃതമായിരിക്കുന്ന ശരീര ഭാഗങ്ങള്‍ ശ്രദ്ധിക്കുന്നു. അയാള്‍ക്കതില്‍ കൌതുകം തോന്നുന്നുണ്ട്‌.

ജൂലി: സാര്‍ ഇവിടെ മെയിന്റയിന്‍ ചെയ്യുന്ന അക്കണ്ടിംഗ്‌ സിസ്റ്റം ഓഥന്റിക്ക്‌
ആണോ… ലീഗലി ഉപയോഗിക്കാവുന്നതാണോ എന്നൊരു സംശയം…..

കുരുവിള: ഏസ്‌, അത്‌ പഴയ മലയാളം രീതിയിലുള്ളതാണ്‌. ഇംഗ്ലീഷ്‌ ലിറ്ററേച്ചര്‍ ഉപയോഗിച്ചു വെന്നു മാത്രം പക്ഷെ, സെയില്‍ ടാക്സ്‌, ഇന്‍കം ടാക്സ്‌ അംഗീകരിച്ചിട്ടുണ്ട്‌. അപ്പന്റെ കാലം മുതല്‍ ഉപയോഗിച്ചു വന്നിരുന്നതാണ്‌. ആ പഴമ, പെരുമ കളയേണ്ടായെന്നു വച്ചു…

ജൂലി: ഓ… റൈറ്റ്‌, വെരി നൈസ്‌.. ഐ തിങ്ക്‌ സാറിന്റെ മനസ്സ്‌ ഇന്നും ഓര്‍ത്തഡോക്സ്‌ ആണ്‌…

കുരുവിള: ഏസ്‌ ജൂലി… ഞാനതില്‍ അഭിമാനം കൊള്ളുന്നു.

ജൂലി: ഗുഡ്‌…. താങ്ക്‌ യൂ സാര്‍…
ജ്യൂലി തിരിച്ചു നടക്കുന്നു.

കുരുവിള: ബട്ട്‌, ജൂലി… ജൂലിക്ക്‌ സാരിയാണോ കൂടുതല്‍ ഇഷ്ടം…
ജൂലി: ഏസ്‌ സാര്‍…

കുരുവിള: എന്നാലും ഇത്രക്ക്‌ എക്സിബിഷന്‍ വേണോ…?
ജൂലിക്ക്‌ ജാള്യത.

സീന്‍ 33

പകല്‍.
നഗരത്തിലൂടെ റോസ്‌ സ്കൂട്ടി ഓടിച്ചു പോകുന്നു. അവള്‍ കോളേജില്‍ പോകുകയാണ്‌
ബൈക്കില്‍ വിവേകും ഷാഹിനയും അവളെ പിന്തുടരുന്നു. റോസ്‌ കോളേജിലെത്തി സ്‌കൂട്ടി പാര്‍ക്കിംഗ്‌ ഏരിയായില്‍ വച്ച്‌ കൂട്ടുകാരികളുടെ കൂടെ കോളേജിലേക്ക്‌ പോകുന്നു.
വിവേകും ഷാഹിനയും അവളെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു.
റോസും കൂട്ടുകാരും കണ്ണുകളില്‍ നിന്നും മറഞ്ഞു കഴിഞ്ഞ്‌ കാമ്പസ്സിലെ മരച്ചുവട്ടില്‍ സംസാരിച്ചു നില്‍ക്കുന്ന ആണ്‍കുട്ടികളുടെ അടുത്തേക്ക്‌ ഷാഹിന നടന്നെത്തുന്നു.
ഷാഹിന: ഞാന്‍ സരിത, സെക്കണ്ട്‌ ബീക്കോമിലെ റോസില്ലെ… റോസിന്റെ ഫ്രണ്ട്‌ ഗോപിക… ഗോപികയുടെ കസിനാ… ഗോപിക ഇന്ന്‌ വന്നില്ലെന്നു തോന്നുന്നു, ആ

കുട്ടി താമസ്സിക്കുന്നതെവിടെയാണെന്നറിയുമോ…..?

ഒരാണ്‍കുട്ടി: ഗോപിക വന്നില്ലേ… ഞാന്‍ കണ്ടെന്നു തോന്നുന്നു. (മറ്റൊരു ആണ്‍ കുട്ടിയോട്‌) എടാ.. ജോണ്‍സി നിന്റെ ക്ലാസ്‌മേറ്റ്‌ ഗോപിക എവിടാ താമസ്സിക്കുന്ന

ത്‌…?
ജോണ്‍സി: അറിയില്ലെടാ…

ഷാഹിന: ഓ…. ഒന്നു തിരക്കിയാല്‍ നന്നായിരുന്നു.
ജോണ്‍സി ആര്‍ക്കോ ഫോണ്‍ ചെയ്യുന്നു.

ജോണ്‍സി: ടീ… ഗോപിക എവിടാ താമസ്സിക്കുന്നത്‌… എവിടെ… ടിബി റോഡില്‍ ഫസ്റ്റ ലെഫ്റ്റില്‍ സെക്കണ്ട്‌… ഓകെ…. അത്‌ ഗോപികയുടെ ഒരു കസിന്‍…(ഷാഹി
നയോട്‌) ടിബി റോഡില്‍ ഫസ്റ്റ്‌ ലെഫ്റ്റില്‍ സെക്കണ്ട്‌ ഹസ്‌…

ഷാഹിന: താങ്ക്‌: യൂ ജോണ്‍സി…….
സീന്‍ 34

പകല്‍, ഒരു വീടിന്റെ ഗെയിറ്റ്‌ കടന്ന്‌ വിവേകും ഷാഹിനയും ബൈക്കില്‍…
വീടിന്റെ കോളിംഗ്‌ ബെല്ലടിച്ച്‌ കാത്തു നില്‍ക്കുന്നു.
പ്രായം കൂടിയൊരു സ്ത്രീയാണ്‌ കതക്‌ തുറന്നത്‌, സേര്‍വന്റാണെന്നു തോന്നുന്നു.

ഷാഹിന: ഗോപിക ഇല്ലേ…?

സ്ത്രീ: ഉണ്ട്‌, സുഖമില്ല, പനിയാണ്‌… വിളിക്കാം… വാ….ഇരിക്കു…

സ്ത്രീ കതക്‌ തുറന്ന്‌ അവര്‍ക്ക്‌ മുറിയിലേക്ക്‌ കയറാന്‍ ഇടം കൊടുക്കുന്നു. അവര്‍ അകത്ത കയറി സെറ്റിയില്‍ ഇരിക്കുന്നു. സ്ര്രീ അകത്തേക്ക്‌ പോകുന്നു. കുറച്ച്‌ കഴിഞ്ഞാണ്‌ ഗോപിക വരുന്നത്‌.

ഗോപിക: ആരാണ്‌ … എന്താണ്‌ വേണ്ടത്‌…?

ഷാഹിന: ഗോപിക ഞാന്‍ നാന്‍സി, റോസിനെപ്പറ്റി ഒരു കാര്യം അറിയാന്‍ വേണ്ടി വന്നതാണ്‌…

ഗോപിക: റോസിനെ പറ്റിയോ… അവള്‍ ഇന്ന്‌ ക്ലാസില്‍ വന്നിട്ടില്ലേ…?
ഷാഹിന: റോസില്‍ നിന്നും നേരിട്ടറിയേണ്ടതല്ല.
ഗോപിക: പിന്നെ എന്താണ്‌….. എനിക്കൊന്നും അറിയില്ല.

ഷാഹിന: ഗോപികയ്ക്കറിയും… ഗോപികയ്ക്കു മാത്രം.
ഗോപിക അങ്കലാപ്പിലായിരിക്കുന്നു.

വിവേക്‌ ഗോപിക ടെന്‍ഷന്‍ അടിക്കേണ്ട കാര്യമൊന്നുമില്ല, ഒരു സിമ്പിള്‍ കാര്യമാണ്‌. റോസിന്റെ ഒരു അഫയര്‍…

ഗോപിക: അഫയറോ …. ആരു പറഞ്ഞു…? എനിക്കറിയില്ല.

വിവേക്‌: ഹീ ….. വണ്‍ …എബി മാത്യു…

ഗോപിക: എബി മാത്യു… ഏത്‌ എബി മാത്യു…..?

ഷാഹിന: റോസുമായിട്ട്‌ അഫയറുള്ള എത്ര എബി മാത്യുമാരുണ്ട്‌…?

ഗോപിക: (ദേഷ്യം വരുന്നു) വാട്ട്‌… യൂവാര്‍ മിസ്റ്റേക്കന്‍… നിങ്ങളാരാണ്‌…
ശരിക്കും എന്താണ്‌ അറിയേണ്ടത്‌…?. നമുക്ക്‌ അവളോടുതന്നെ ചോദിക്കാം…
വിവേക: നേരിട്ട്‌ ചോദിക്കാനാണെങ്കില്‍ ഗോപികയെ കാണാന്‍ വരേണ്ടയിരുന്നില്ലല്ലോ…

ഷാഹിന: ശരിക്കും അങ്ങിനെ ഒരു അഫയര്‍ ഉണ്ടോ….?

ഗോപിക: റോസിനില്ല…. പക്ഷെ, ഫിസിക്സിലെ എബി മാത്യുവിന്‌ ഉണ്ടോ എന്നെ
നിക്കറിയില്ല….

ഷാഹിന: അത്രേ ഉള്ളോ… ഞാന്‍ കരുതി… വിട്ടു കളയ്‌… ഞാന്‍ തെരക്കിയിട്ടു പോയകാര്യം ആരും അറിയാണ്ട്‌…

ഗോപിക : എന്തിനായിത്‌…?

വിവേക്‌ റോസിന്‌ ഒരു വിവാഹം… ആലോചന തുടങ്ങിയതേയൊള്ളൂ… അവരെ അറിയിച്ചിട്ടില്ല… അതുകൊണ്ട്‌ റോസിനും അറിയില്ല…

ഗോപിക: ഓ…..

ഷാഹിന: ഓക്കെ… താങ്ക്‌ യൂ ഗോപിക… എന്നാല്‍ ഞങ്ങള്‍ ഇറങ്ങുന്നു……
ഗോപിക മറുപടി പറയുന്നില്ല, അവള്‍ വല്ലാത്തൊരു മാനസിക അവസ്ഥയിലാണെന്നു തോന്നുന്നു.
സ്ര്രീ രണ്ടു ഗ്ലാസില്‍ കൂള്‍്ഡ്രിംഗ്സുമായി വരുന്നു.
ഗോപിക: പ്ലീസ്‌… കഴിച്ചിട്ടു പോകാം…

ഷാഹിന: ഓകെ… താങ്ക്‌സ്‌…..
അവര്‍ കുശ്ഡ്രിംഗ്സ്‌ ഗ്ലാസുകള്‍ വാങ്ങുന്നു.

സീന്‍ 35

പകല്‍, ഐസ്ക്രീം പാര്‍ലര്‍.

ആറു പഫേര്‍ക്കിരിക്കാവുന്ന ടേബിളില്‍ എബി മാത്യുവും രണ്ട്‌ കൂട്ടുകാരും ഇരിക്കുന്നു.
അവര്‍ ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞാണ “ഇരിക്കുന്നത്‌. അവിടേക്ക്‌ വിവേകും അല്‍ത്താഫും വരുന്നു. അവര്‍ എബി മാത്യുവിന്‌ അഭിമുഖമായിരിക്കുന്നു.

വിവേക്‌: എബി മാത്യുവല്ലേേ…?

എബി: അതെ…

വിവേക്‌: ഞാന്‍ വിവേക്‌, ഇത്‌ അല്‍ത്താഫ്‌. ഞങ്ങള്‍ നോവല്‍ ഇന്‍വെസ്റ്റിഗേറ്റഴ്സില്‍ നിന്നു വരുന്നു.

എബി; ഓ…
മറ്റുള്ളവര്‍ അന്തം വിട്ടിരിക്കുന്നു.

വിവേക്‌: എബിയുടെ ഒരു അഫയറില്ലെ…. റോസ്‌ മരിയ കുരിവിള….

എബി: അഫയറോ… എനിക്കോ… റോസിനോടോ….(അവന്‍ ചിരിക്കുന്നു) ആരു പറഞ്ഞു…..?

അല്‍ത്താഫും: പിന്നെ…?

എബി: ഷീ ഈസ്‌ മൈ ബെസ്റ്റ്‌ (ഫ്രണ്ട്‌…

വിവേക: റിയലി….?

എബി: ഏസ്‌, പ്രോമിസ്സ്‌….

ഒരു ആണ്‍കുട്ടി: (ദേഷ്യം വരുന്നു) എന്താ കാര്യം… നിങ്ങളെന്തിനാ… അക്കാര്യം
തെരക്കുന്നത്‌…..?

അല്‍ത്താഫ്‌: ഒരു വിവാഹം റോസിന്‌… അന്വേഷിച്ചു വന്നപ്പോ… എബിയുടെ പേരു കേട്ടു…

എബി: എവിടന്ന്‌…ആരു പറഞ്ഞു…..?
വിവേക: പ്രത്യകിച്ച്‌ ആരും അങ്ങിനെ പറഞ്ഞൊന്നുമില്ല… കേട്ടു അത്രമാത്രം…

അല്‍ത്താഫ്‌: പറഞ്ഞവരോട്‌ ഞങ്ങളപ്പത്തന്നെ മറുപടിയും കൊടുത്തു. മാത്യു സാറിന്റെ മകന്‍ അതിനൊന്നും പോകില്ലെന്ന്‌…

അവരുടെ ടേബിളിലേക്ക്‌ ഭക്ഷണവുമായി വെയിറ്റര്‍ വരുന്നു. വെയിറ്റര്‍ ഭക്ഷണം നിരത്തി വക്കുന്നു.

എബി: നിങ്ങള്‍ക്ക്‌ എന്താണു വേണ്ടത്‌…?
വിവേക്‌: നത്തിംഗ്‌…താങ്ക്‌സ്‌…

എബി: പിന്നെ ഒരു കാര്യം റോസ്‌ നല്ല കുട്ടിയാ … ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും കൂട്ടി യോജിപ്പിക്കരുത്‌… (സ്വരത്തില്‍ ശബ്ദ വൃത്യാസം വരുന്നു)
ഞങ്ങളെ ഫൂളാക്കിയിക്കളയാമെന്നും കരുതരുത്‌…

വിവേക്‌ (സ്വര വ്ൃത്യാസം മനസ്സിലാകുന്നു) ഇല്ല…ഇല്ല… സോറി ഞങ്ങള്‍ പോകുന്നു…

ഒരാണ്‍കുട്ടി: എങ്കില്‍ സാറന്മാരു ചെല്ല്‌…
വളരെ വേഗം വിവേകും അല്‍ത്താഫും അവിടെ നിന്നും പോകുന്നു.

സീന്‍ 36

വൈന്നേരം, നഗരത്തിലെ ഒരു ഹോട്ടല്‍. ഒരു റൂമില്‍ കേണല്‍ നായര്‍ തനിച്ചാണ്‌.
റൂമിലെ ടിവിയില്‍ അനിമല്‍ പ്ലാനറ്റ്‌ കണ്ട്‌ രസിച്ചിരിക്കുന്നു.
മൊബൈല്‍ അടിക്കുന്നു.

കേ.നാഃ(ഫോണില്‍) ഏസ്‌ വിവേക്‌…
ബേ

വിവേക്‌: (ഫോണില്‍) സാര്‍ ഞങ്ങള്‍ റിസപ്ഷനില്‍ എത്തി.
വിവേകിന്റെ അടുത്ത്‌ രാജേഷുമുണ്ട്‌.

9000

കേ.നാഃ(ഫോണില്‍) കം ടു മി… റൂ നമ്പര്‍ വണ്‍ ഇലവണ്‍….

9000

വിവേക്‌: (ഫോണില്‍)ഓകെ… സാര്‍…

ബബ

വിവേകും രാജേഷും കേണല്‍ നായര്‍ ഇരിക്കുന്ന മുറിയിലേക്ക്‌ വരുന്നു.
കേ.നാ: രാജേഷ്‌…
രാജേഷ്‌: അതെ

കേ.നാ: ഇരിക്കു… വിവേക്‌ പറഞ്ഞില്ലേ. കുരുവിള ജോസഫിന്റെ മകള്‍ റോസിന്‌
ഒരു പ്രപ്പോസല്‍. ഇന്റര്‍ നാഷനലായി ഗോള്‍ഡ്‌ ബിസിനസ്സ്‌ ചെയ്യുന്ന ഗ്രൂപ്പിലെ
ഒരു പാര്‍ട്ടണറുടെ മകനു വേണ്ടി.

രാജേഷ്‌: വിവേക്‌ പറഞ്ഞു.

കേ.നാഃ നിങ്ങള്‍ ക്ലാസ്മേറ്റാണ്‌ അല്ലേ…..?

രാജേഷ്‌: അതെ.

കേ.നാഃ പ്രധാനമായും ഞങ്ങള്‍ക്ക്‌ അറിയേണ്ടത്‌ ഫിനാന്‍ഷ്യല്‍ വിവരങ്ങളാണ്‌.

രാജേഷ്‌ എനിക്കറിയാവുന്നതെല്ലാം പറയാം… പിന്നെ പെണ്‍കുട്ടിയെപ്പറ്റി നല്ല
അഭിപ്രായമാണ്‌, വീട്ടുകാരെപ്പറ്റിയും.

രാജേഷ്‌ :കുരുവിള സാറിന്റെ അപ്പച്ചന്‍ തുടങ്ങിയതായിരുന്നു. ഇരുപത്തിയഞ്ചു
കൊല്ലമെങ്കിലുമായിക്കാണും കുരുവിള സാര്‍ രംഗത്ത്‌ വന്നിട്ട്‌.

രാജേഷ്‌: ആകാം.
കേ.നാ: ഹോട്ട്‌…?
രാജേഷഃ” അല്‍പം.

കേ.നാ: വിവേക്‌ ഭക്ഷണം പറയ്‌.

വിവേക്‌ ഫോണിലൂടെ ഭക്ഷണത്തിന്‌ ഓര്‍ഡര്‍ കൊടുക്കുന്നു.
രാജേഷ്‌: സ്വര്‍ണ്ണപ്പണയമാണ്‌ പ്രധാനം, ചിട്ടിയുണ്ട്‌, മണി (്രാന്‍ഫര്‍, റിയലെസ്്റ്റേ
റ്‌… കുറച്ച്‌ റബ്ബര്‍ തോട്ടവുമുണ്ട്‌…
കേ.നാ: ഈ അടുത്തകാലത്ത്‌ ഒരു പ്രോപ്പര്‍ട്ടി വില്‍പന മുടങ്ങിപ്പോയിട്ടുണ്ട്‌
അല്ലേ… സാമ്പത്തിക മാന്ദ്യമാണോ കാരണം…..?

രാജേഷഃ” സാമ്പത്തിക മാന്ദ്യം….. ഒരു കാരണമാകാം.. മറ്റെന്തിനോ വേണ്ടികുറച്ച്‌
പണം മുടക്കേണ്ടി വന്നിട്ടൊണ്ട്‌, കൃത്യമായിട്ടറിയില്ല.. എന്നു വച്ച്‌ അത്‌ സ്ഥാപന
ത്തിന്‌ ഒരു പ്രശ്‌നമായിട്ടിതല്ലാത്തതുകൊണ്ട്‌ ഞങ്ങള്‍ സ്റ്റാഫുകള്‍ അത്‌ കാര്യമാ
യിട്ടെടുത്തിട്ടില്ല.

കേ.നാ: കുരുവിളയുടെ ഭാര്യ സിസിലി എങ്ങിനെയാ ആള്‌…..?

രാജേഷ്‌: നല്ല സ്ത്രീയാണ്‌. ഞങ്ങളെ ജോലിക്കാരായിട്ടല്ല കാണുന്നത്‌. അവ
രുടെ വീട്ടിലൊരു തമിഴത്തി പെണ്ണുണ്ട്‌, വേലക്ക്‌, അതിനെപ്പോലും അവര്‍
മോളെപ്പോലെയാ കാണുന്നത്‌.

അവരുടെ മുറിയിലേക്ക്‌ ഭക്ഷണം എത്തുകയാണ്‌. സംസാരം മുറിഞ്ഞു പോയിരിക്കു
ന്നു.

അവര്‍ ഭക്ഷണത്തിലേക്ക്‌ പോകുന്നു.

സീന്‍ 37

പകല്‍, കുരുവിളയുടെ വീട്‌.
കാറില്‍ സിസിലിയും പൂങ്കനിയും പുറത്തേക്ക്‌ പോകുന്നു. കാര്‍ റോഡിലിറങ്ങി ഓടി
ക്കൊണ്ടിരിക്കുന്നു.

സീന്‍ 37 എ

നഗരത്തിലൂടെ ഓടുന്ന കാറിനെ പിന്‍തുടര്‍ന്ന്‌ വിവേക്‌ ബൈക്കില്‍… കാര്‍ നഗര
ത്തിലെ ഒരു ഹോസ്പിറ്റലില്‍ കടയറുന്നു. കാര്‍ പാര്‍ക്കിംഗ്‌ ഏരിയായില്‍ പാര്‍ക്ക്‌ ചെയ്യുന്നു.

കാറില്‍ നിന്നിറങ്ങി സിസിലിയും പുങ്കനിയും ഗൈനക്കോളജിസ്റ്റിന്റെ ഓട്ട്‌ പേഷ്യന്‍സ്‌
മുറിക്കു പുറത്ത്‌ കാത്തിരിക്കുന്നു. അവിടെ ഡോക്ടറെ കാണാന്‍ മറ്റു പലരും ഇരിക്കുന്നുണ്ട്‌.

സിസിലി വളരെ ഗൌാരവത്തിലാണ്‌. പുങ്കനി കാര്യമെന്തെന്ന്‌ മനസ്സിലാകാതെ നിര്‍വ്വികാ
രയായിട്ടാണ്‌ ഇരിക്കുന്നത്‌.

സിസ്റ്റര്‍ പേരു വിളിക്കുകയും ഒരു രോഗി അകത്തേക്ക്‌ പോകുകയും ചെയ്യുന്നു.

സീന്‍ 37 ബി

സിസ്റ്റര്‍ വിളിക്കുന്നു: പൂങ്കനി ഇരുപത്തിയഞ്ച്‌ വയസ്സ്‌.
വിളിക്കുന്നത്‌ കേട്ടിട്ട്‌ പൂങ്കനി അമ്പരന്നിരിക്കുന്നു. അവള്‍ സിസിലിയോട്‌ തിരക്കുന്നു.

പൂങ്കനി: എന്താ മമ്മി ഇത്‌…..?
സിസിലി ഗൌരവത്തില്‍ തന്നെയാണ്‌.

സിസിലി: വരു…
അവര്‍ ഡോക്ടറുടെ മുറിയിലേക്ക്‌…….

സീന്‍ 37 സി

ഡോര്‍ തുറന്ന്‌ സിസിലിയും പൂങ്കനിയും അകത്തേക്ക്‌ വരുമ്പോള്‍ ലേഡി ഡോക്ടര്‍
സിസിലിയെ നോക്കി ചിരിക്കുന്നു.

ഡോ: ഗുഡ്‌ മോര്‍ണിംഗ്‌ സിസിലി…

സിസിലി: ഗുഡ്‌ മോര്‍ണിംഗ്‌ ഡോക്ടര്‍…

ഡോ: സിസിലിയുടെ പെറ്റ്‌ പൂങ്കനി…. കൊച്ചു മോളേന്നു വിളിക്കും… ഞാന്‍
ഒന്നു രണ്ടു തവണ കണ്ടിട്ടുണ്ട്‌ ഷോപ്പിംഗിന്‌ ടെക്സ്റ്റയിലിലും സൂപ്പര്‍ മാര്‍ക്കറ്റിലു
മറ്റും വച്ച്‌…

സിസിലി: ഓ….

ഡോ: കൊച്ചുമോള്‍ സുന്ദരിയാണു കേട്ടോ… ഓകെ…. നൈസ്‌…

പൂങ്കനിയുടെ മുഖത്ത്‌ അങ്കലാപ്പ്‌ കൂടുകയാണ്‌.. വല്ലാത്തൊരു നോട്ടത്താലെ അവള്‍
ചുറ്റും കാണുകയാണ്‌…….

സീന്‍ 38

വൈകുന്നേരം.

കുരുവിളയുടെ വീട്‌. സിസിലി ചെടികള്‍ നനച്ചു കൊണ്ട നില്‍ക്കുന്നു.

റോസ്‌ കോളേജ്‌ വിട്ടു വരുന്നു. സ്‌കൂട്ടി പോര്‍ച്ചില്‍ വയ്ക്കുമ്പോഴേക്കും ജോമോനും
എത്തുന്നു.

റോസ്‌; ചേച്ചിയെന്തിയേ മമ്മി….. മമ്മി നനക്കുന്നത്‌….?

സിസിലി: അവള്‍ക്ക്‌ സുഖമില്ല… പനിയാ… കാപ്പി ഡൈനിംഗ്‌ ടേബിളില്‍ വച്ചി
ട്ടുണ്ട്‌… അവളെ വിളിച്ച്‌ ശല്യം ചെയ്യണ്ട…
റോസ്‌ അകത്തേക്ക്‌ പോകുന്നു.

ജോ: മമ്മി, ഞാന്‍ അര മണിക്കൂര്‍ കളിക്കാന്‍ പോകും…
സിസിലി: വേണ്ട ഞാന്‍ പപ്പയോടു പറയും…

ജോ: പ്ലീസ്‌ മമ്മി…

സിസിലി: ജോ, പറയുന്നത്‌ കേള്‍ക്ക്‌…

സീന്‍ 38 എ

റോസിന്റെ ബെഡ്റും.

കട്ടിലില്‍ പൂങ്കനി കിടക്കുന്നു.

റോസ്‌ ബാഗ്‌ ടേബിളില്‍ വച്ചിട്ട്‌ പുങ്കനിയുടെ കട്ടിലില്‍ ഇരിക്കുന്നു. പൂങ്കനിയുടെ
നെറ്റിയില്‍ കൈ വച്ച്‌ പനിയുണ്ടോയെന്ന്‌ നോക്കുന്നു. പുങ്കനി അറിയാത്തതുപോലെ കിടക്കു
ന്നു.

റോസ്‌ (പിറുപിറുക്കുന്നു.): പനിയില്ലല്ലോ……
പൂങ്കനി പെട്ടന്നെഴുന്നേറ്റ്‌ റോസിനെ കെട്ടിപ്പിടിക്കുന്നു.

സീന്‍ 38 ബി

റോസ്‌ മുറുയില്‍ നിന്നും ദേഷ്യത്തോടെ പുറത്തേക്ക്‌ ഇറങ്ങി വരുന്നു. നേരെ അടുക്കള
യിലേക്ക്‌ എത്തുന്നു.
സിസിലി ജോലികളിലാണ്‌. അവരുടെ മുഖത്ത്‌ ഒരു ശാന്തത നിലനില്‍ക്കുന്നുണ്ട്‌.

റോസ മമ്മി…. എന്നതാ ഇതൊക്കെ… എന്നതാ ഇവിടെ നടക്കുന്നത്‌… ഞാൻ
കുറച്ചു ദിവസമായിട്ട്‌ ശ്രദ്ധിക്കുന്നു. മമ്മിക്കെന്നാ വട്ടു പിടിച്ചോ….?

സിസിലി: (അക്ഷോഭ്യയായിട്ട്‌) കൊച്ചുമോളു പറഞ്ഞില്ലെ … നീ അത്രേം അറി
ഞ്ഞാല്‍ മതി…

റോസ്‌: അത്രേം അറിഞ്ഞാല്‍ മതീന്നോ ….എന്നതാ ഇവിടെ നടക്കുന്നതെന്നറി
യാന്‍ എനിക്കവകാശമില്ലെ…. മമ്മിക്കെന്നാ പറ്റി….?

സിസിലി: നീ അറിഞ്ഞതൊക്കെ മതി….. അത്രയൊക്കെ നീ അറിഞ്ഞാല്‍ മതി…

റോസ: മമ്മി കുറ്റക്കാരനാക്കുന്നത്‌ പപ്പയെ ആണെന്നകാര്യം മറക്കരുത്‌… എനിക്ക്‌
പപ്പയെ അങ്ങിനെയൊക്കെ കാണാനേ കഴിയുന്നില്ല…

സിസിലി: നീ കാണണ്ട… ഞാന്‍ കണ്ടോളാം… എന്റെ ഭര്‍ത്താവല്ലെ….

റോസ്‌: മമ്മി…
റോസിന്‌ ദേഷ്യം വരുന്നു.

സിസിലി: നീ പോടി….. നിന്റെ കാര്യം നോക്ക്‌…
റോസ: ഓ…… ഡാമമിറ്റ്‌….
റോസ്‌ ദേഷ്യത്തില്‍ തുള്ളിച്ചാടി അടുക്കളയില്‍ നിന്നും പുറത്തേക്ക്‌ നടക്കുന്നു.

സീന്‍ 38 സി

അടുക്കളയില്‍ നിന്നും ശബ്ദങ്ങള്‍ കേട്ടിട്ട്‌ ജോമോന്‍ എന്തെന്നറിയാന്‍ അവിടേക്ക്‌
എത്തുന്നു. അവന്‍ മുറിയില്‍ നിന്നും പുറത്ത്‌ വരുമ്പോള്‍ തുള്ളി വിറച്ചു പോകുന്ന റോസിനെ
കാണുന്നു.

ജോ: എന്നതാ ചേച്ചി…..?
റോസ: നിന്റെ മമ്മിക്ക്‌ വട്ടായീന്നാ തോന്നുന്നെ…

ജോ: ങേ… വട്ടായോ… വട്ടായോ… വട്ടായിപ്പോയി…. മമ്മിക്ക്‌ വട്ടായി പ്പോയി…വ
ട്ടായിപ്പോയി….
അവന്‍ തിരിച്ച്‌ റൂമിലേക്ക്‌ തന്നെ പോകുന്നു.

സീന്‍ 39
രാത്രി, കുരുവിളയുടെ വീട്‌.

റോസിന്റെ ബെഡ്റും.
റോസ്‌ മൊബൈലില്‍ വിളിക്കുന്നു.

റോസ്‌ ഹലോ…

ബ0

സോണിഃ (ഫോണില്‍) ഹലോ… ഷാഡോ…

ബേ

റോസ്‌ (ഫോണില്‍) സോണിയങ്കിളേ ഞാനാ…. റോസാ…

9000

സോണി; (ഫോണില്‍, വല്ലാത്തൊരു അവസ്ഥയിലാകുന്നു) റോസ്‌ മോളെ ഈ

റോസ്‌ (ഫോണില്‍) എനിക്കറിയാം… അങ്കിള്‌ ചേച്ചിക്കുകൊടുത്ത ഫോണ്‍ തന്ന
യാ… എനിക്കെല്ലാമറിയാം…. ആരോടും ഞാന്‍ പറയില്ല… അങ്കിള്‌ നാളെത്തന്നെ
ചേച്ചിയെ വന്ന്‌ കാണണം…

ബബ

സോണിഃ (ഫോണില്‍) എന്നതാ റോസ്മോളെ കാര്യം പറയ്‌… അല്ലെങ്കില്‍
ഫോണൊന്ന്‌ കൊടുത്തെ…

00
റോസ്‌ ഫോണ്‍ പൂങ്കനിക്ക്‌ കൊടുക്കാന്‍ ശ്രമിക്കുന്നു, പക്ഷെ, പൂങ്കനി വാങ്ങാന്‍ തയ്യാ
റാകുന്നില്ല. റോസ്‌ കുറെ നേരം ശ്രമിക്കുന്നു, ഒടുവില്‍ ഗത്യന്തരമില്ലാതെ ഫോണ്‍ വാങ്ങുന്നു.

പുങ്കനിഃ(ഫോണില്‍) ഹലോ…
പൂങ്കനിക്ക്‌ കരച്ചില്‍ അടക്കാന്‍ കഴിയുന്നില്ല. ഫോണ്‍ ഡിസ്‌ കണക്ട്‌ ചെയ്യുന്നു.

സീന്‍ 40

പകല്‍ കുരുവിളയുടെ വീട്‌

അല്‍ത്താഫ്‌ വീടിനെ വാച്ച്‌ ചെയ്തു കൊണ്ടിരിക്കുന്നു.

വീട്ടിലേക്ക്‌ ഒരു കാര്‍ വരുന്നു.

കാറില്‍ നിന്നും സോണി ഇറങ്ങുന്നു. വീടിന്റെ കോളിംഗ്‌ ബെല്ലടിച്ച്‌ കാത്തു നില്‍ക്കു
ന്നു.

ഡോര്‍ തുറക്കുന്നത്‌ പൂങ്കനിയാണ്‌.
സോണി: ചേച്ചി…?

പൂങ്കനി: മമ്മി പുറത്തു പോയി…
പൂങ്കനി ഡോറില്‍ നിന്നും മാറാതെ നില്‍ക്കുന്നു. സോണി അകത്തേക്ക്‌ കടക്കാന്‍ ശ്രമി
ക്കുന്നു. വല്ലാത്തൊരു വൈക്സബ്യയത്തോടെ പൂങ്കനി അവിടെത്തന്നെ നില്‍ക്കുന്നു.

സോണി; മാറ്‌ കൊച്ചു മോളെ… ഞാനൊന്നു കയറിക്കോട്ടെ…
പൂങ്കനി മനസില്ലാ മനസ്സോടെ ഡോറില്‍ നിന്നും മാറി അകത്തേക്ക്‌ പോകുന്നു.
സോണി അവള്‍ക്ക്‌ പിന്നാലെ അകത്തേക്ക്‌ പോകുന്നു.

സീന്‍ 40 എ
അല്‍ത്താഫ്‌: (ഫോണില്‍) സാര്‍, അവിടേക്ക്‌ സോണി വന്നിരിക്കുന്നു.
0000

കേ.നാഃ(ഫോണില്‍) ഏസ്‌, അല്‍ത്താഫ്‌ വാച്ച്‌ ചെയ്യുക, സിസിലി സ്ഥലത്തില്ല
ന്നല്ലെ പറയുന്നത്‌…?

9000

അല്‍ത്താഫ്‌: (ഫോണില്‍) അതെ അവര്‍ പുറത്ത്‌ പോയിട്ട്‌ അര മണിക്കൂര്‍ കഴി
ഞ്ഞിരിക്കുന്നു.
9000

കേ.നാ: (ഫോണില്‍)സോണി പുറത്ത്‌ പോകുന്നതു വരെ വാച്ച്‌ ചെയ്യുക. പുറ
ത്തേക്ക്‌ പോയിക്കഴിഞ്ഞ്‌ എന്നെ വിളിക്കുക.

സീന്‍ 41

പകല്‍, കുരുവിളയുടെ വീടിരിക്കുന്ന ഹസിംഗ്‌ കോളനിയില്‍ നിന്നും സോണിയുടെ
കാര്‍ പ്രധാന വീഥിയിലേക്ക്‌ കയറുന്നു.
കാറിനു മുന്നില്‍ കേണല്‍ നായര്‍. കൈകാണിച്ചു നിര്‍ത്തുന്നു.

കേ.നാ: ഗുഡ്‌ മോര്‍ണിംഗ്‌ സോണി
സോണി: ഗുഡ്‌ മോര്‍ണിംഗ്‌ സാര്‍.

സീന്‍ 42

റസ്റ്റോറന്റില്‍ കേണല്‍ നായരും സോണിയും. അവര്‍ ഒരു ടേബിളിള്‍ മുഖാമുഖം
ഓരോ കപ്പ്‌ ചായയുമായിരിക്കുന്നു.

കേ.നാ: ഞാന്‍ കുറച്ചു കൂടി വ്യക്തമായിട്ട്‌ ചോദിക്കാം. പുങ്കനിയെ സോണി
എങ്ങിനെയാണ്‌ കാണുന്നത്‌… ഒരു പണക്കാരന്റെ വീട്ടിലെ പയ്യന്‍ വീട്ടു വേലക്കാ

സോണി; സാറിന്റെ ചോദ്യം എനിക്ക്‌ മനസ്സിലായി, ഇഷ്ടമായി… ഞാനങ്ങി
നെയല്ല കൊച്ചുമോളെ കാണുന്നത്‌…. എനിക്ക്‌ ഇഷ്ടമാണ്‌…

കേ.നാ: ഇഷ്ടമാണ്‌… അതു മനസ്സിലായി…. എന്ത്‌ ഇഷ്ടമാണെന്നാണ്‌ അറിയേ
ണ്ടത്‌… തല്‍ക്കാലത്തേക്കുള്ള ഒരു ശാരീരിക ഇഷ്ടം…..?
സോണി: അല്ല…..എനിക്ക്‌ ഇഷ്ടമാണ്‌ വിവാഹം കഴിക്കാന്‍…

കേ.നാ: ഓ… ഷുവര്‍… സോണിക്കതിന്‌ കഴിയുമോ… നിങ്ങളുടെ ഫാമിലി
ബാക്രഗാണ്‍ഡ്‌, സ്റ്റാറ്റസ്‌, സോഷ്യല്‍ റിലേഷന്‍സ്‌…. അവിടെ നിന്നെല്ലാം
എതിര്‍പ്പുകള്‍ ഉണ്ടാകാം… അതിനെയെല്ലാം തരണം ചെയ്ത്‌ വിവാഹം കഴിക്കാന്‍

കഴിയുമെന്ന്‌ കരുതുന്നുണ്ടോ…..?

സോണി; കഴിയുമെന്നു കരുതി തന്നെയാണ്‌ ഇതേവരെ മുമ്പോട്ടു പൊയ്ക്കൊ
ണ്ടിരിക്കുന്നത്‌…

കേ.നാ: എന്നു പറഞ്ഞാല്‍…നിങ്ങളുടെ ബന്ധം തുടങ്ങിട്ട്‌ വളരെ നാളുകളായി
ട്ടുണ്ടെന്നും, എന്തിനേയും നേരിടാന്‍ മനസ്സാലെ തയ്യാറായി എന്നും…?

സോണി: അതെ… ഞങ്ങളുടെ അടുപ്പം തുടങ്ങിയിട്ട്‌ പത്തു വര്‍ഷമായി. അവള്‍
ചേച്ചിയുടെ കൂടെ ആദ്യം വീട്ടില്‍ വന്നപ്പോള്‍ മുതല്‍…

സീന്‍ 43

സിസിലിയുടെ തറവാട്‌ വീട്‌. പത്തു വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള സിസിലിയും കുരുവി
ളയും റോസും പൂങ്കനിയം ജോമോനും വീട്ടിലേക്ക്‌ വരുന്നു. കാറില്‍ നിന്നിറങ്ങുന്ന അവരെ
സണ്ണിയും ഭാര്യയും സ്വീകരിക്കുന്നു.

സണ്ണി: ഇതാരാ ചേച്ചി പുതിയൊരാള്‌….?
സിസിലി: ഞാന്‍ വെലക്കു വാങ്ങിയതാടാ….
സണ്ണി: വെലക്കോ… ഒരു പാണ്ടി ലുക്കുണ്ടല്ലോ….?

സിസിലി: പാണ്ടി തന്നെയാ… പക്ഷെ അവള്‍ ഒണ്ടായതും വളര്‍ന്നതുമൊക്കെ
അടിമാലിയിലാ… അതുകൊണ്ട്‌ മലയാളം നന്നായിട്ടറിയാം…

സണ്ണി: ഇവളുടെ അപ്പനും അമ്മയും…..?

സിസിലി: അപ്പനില്ല, അമ്മ രണ്ടാമതു കെട്ടി, അവര്‍ പൊള്ളാച്ചിയിലാ… രണ്ടു
പിള്ളേരുമൊണ്ട്‌… ഇവളെ വീട്ടു വേലക്ക്‌ വിട്ടു… അങ്ങിനെയും ഒരു വരുമാനം…

സണ്ണി: വിശ്വസിക്കാമോ…..?
സിസിലി: ഓ… എന്നു തോന്നുന്നു…?
സണ്ണി.: എന്നതാ ഇവളുടെ പേര്‌…

സിസിലി: പുങ്കനി… ഞാന്‍ കൊച്ചുമോളേന്ന്‌ വിളിക്കും… നമ്മടെ ഒരു മണോം
ഗുണോമൊക്കെ കിട്ടട്ടേന്നു വച്ചു…

സണ്ണി: എന്നാ പിന്നെ മാമോദീസ മുക്കാന്‍ മേലാരുന്നോ…?
സിസിലി: ഓ… വരട്ടെ…. നോക്കാം…

സീന്‍ 23 എ

സോണിയുടെ കണ്ണുകളിലൂടെ പുങ്കനിയെ കാണുന്നു. അടുക്കളയില്‍ ബെഡ്റൂമില്‍
എല്ലാമവള്‍ സിസിലിയുടെ നിഴലായി കാണുന്നു.

അടുക്കളയില്‍ സിസിലിയുടെ അമ്മച്ചിയും വേലക്കാരിയും തിരക്കില്‍ പണികള്‍ ചെയ്തു കൊണ്ടിരിക്കുന്നു. അവിടെ തട്ടിമുട്ടി പൂങ്കനി ഓരോ പണികള്‍ ചെയ്തു കൊണ്ട്‌ നില്‍ക്കുന്നു. അമ്മച്ചിക്ക്‌ അത്‌ നന്നായി പിടിച്ചു.
അമ്മച്ചി: ഇവള്‍ കൊള്ളാമല്ലോടി സിസിലി… കൊച്ചു മോളേന്ന വിളിയേക്കാള്‍ ചേരുന്നത്‌ നിന്റെ നിഴലേന്നു വിളിക്കുന്നതാ….

കണ്ടു നിന്നിരുന്ന സോണിക്ക്‌ അത്‌ നന്നായി ബോധിച്ചു.

അവന്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ അവളുടെ അടുത്തു ചെന്ന്‌ വിളിക്കുന്നു.

സോണി: നിഴല്‍… ഷാഡോ…
പുങ്കനി ആകാംക്ഷയോടെ അവനെ നോക്കി. അവന്‍ കണ്ണടച്ചു കാണിച്ചു. അവള്‍ അമ്പരന്നു. ആരെങ്കിലും കണ്ടോയെന്ന്‌ നോക്കുന്നു.

സീന്‍ ൧4

കേണല്‍ നായരും സോണിയും നഗര വീഥിയിലൂടെ സംസാരിച്ചു കൊണ്ട്‌ നടക്കുന്നു.
സോണി: രണ്ടു കൊല്ലം മുമ്പ്‌ എന്റെ പ്രേമാഭ്യര്‍ത്ഥന അവളെ അറിയിച്ചു.
ചേച്ചിയില്ലാത്ത വീട്ടില്‍ ഞാന്‍ എത്തിയപ്പോള്‍..അവള്‍ എനിക്ക്‌ കാപ്പിയും പലഹാരവും തരികയായിരുന്നു.

000
സീന്‍ 44 എ

പകല്‍, കുരുവിളയുടെ വീട്‌, ഡൈനിംഗ്‌ ഹാള്‍. സോണി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. വിളമ്പിക്കൊടുത്തു കൊണ്ട്‌ പൂങ്കനി അടുത്തു തന്നെയുണ്ട്‌.
സോണി: ഷാഡോ… കൊച്ചുമോളെ… നീയെനിക്ക്‌ എന്നും വെച്ചു വിളമ്പിത്തരുമോ…?

പൂങ്കനി ഒന്നും മനസ്സിലാകാതെ സോണിയെ നോക്കി നില്‍ക്കുന്നു.
സോണി: നിനക്ക്‌ മനസ്സിലായില്ലേ… എനിക്ക്‌ നിന്നെ ഇഷ്ടമാണ്‌… നിന്നെ ഞാന്‍കല്യാണം കഴിക്കട്ടേ……?

പൂങ്കനി അമ്പരന്നു പോയി. കുറെ നേരം സോണിയെ നോക്കി നിന്നിട്ട്‌ നിശ്ശബ്ദം അടുക്കളയിലേക്ക്‌ പോകുന്നു.
ബേ

സീന്‍ 44 ബി

കേണല്‍ നായരും സോണിയും പാര്‍ക്കില്‍ ആളോഴിഞ്ഞിടത്ത്‌ ഇരിക്കുന്നു. കേണലിന്റെ കണ്ണുകള്‍ കാക്കകണ്ണുകളെപ്പോലെ എന്തോ തെരഞ്ഞു കൊണ്ടിരിക്കുന്നു.
സോണി: ഞാന്‍ പലപ്പോഴും അവളോടു ചോദിച്ചിട്ടുണ്ട്‌. ഒരിക്കലും ഒരു മറുപടിയും പറഞ്ഞില്ല. ഇഷ്ടമല്ലെന്നോ, ആണെന്നോ ഒന്നും. ഒന്നും പറയാത്ത സ്ഥിതിക്ക്‌ ഇഷ്ടമാണെന്നു തന്നെ ഞാന്‍കരുതുന്നു. പക്ഷെ ചേച്ചിയെ അവള്‍ക്ക്‌ ഭയങ്കര പേടിയാ…. അടുത്ത നാള്‍ ഞാനവള്‍ക്കൊരു സമ്മാനംകൊടുത്തു….

9000

സീന്‍ 44 സി

രാത്രി കുരുവിളയുടെ വീട്‌.

അപ്‌ സ്റ്റെയറിലെ ഒരു മുറി. സോണി അന്നവിടെ താമസിക്കുന്നതായിട്ടുള്ള വേഷം.
രാത്രി കുടിക്കാനുള്ള വെള്ളം മുറിയിലെത്തിക്കുന്നത്‌ പുങ്കനി. മടങ്ങിയപ്പോള്‍ അവളെ തടഞ്ഞു നിര്‍ത്തി സോണി സമ്മാനമായി മൊബൈല്‍ കൊടുക്കുന്നു.

സോണി: ഇത്‌ നിനക്കുള്ളതാ… എനിക്ക്‌ വിളിക്കാന്‍… ഒളിച്ചു വച്ചോണം… റോസ്‌ മോള്‌ കാണള്ല്‌….

പുങ്കനി: എനിക്ക്‌ വേണ്ട……

സോണി: നീ പേടിക്കണ്ട, നിന്നെ ഒരിക്കലും ഞാന്‍ വേദനിപ്പിക്കില്ല…
മടിച്ചു നിന്നെങ്കിലും അവള്‍ അത്‌ നിധിപോലെ വാങ്ങി പുറത്തേക്ക്‌ പോകുന്നു.

ബബ
സീന്‍ 44 ഡി

കേണല്‍ നായരും സോണിയും പാര്‍ക്കില്‍ ഇരിക്കുന്നു. കേണലിന്റെ കണ്ണുകള്‍ക്ക്‌ മുമ്പില്‍ ഒരു കൊച്ചുകുട്ടി ഓടിക്കളിക്കുന്നു.

സോണി: ആരും വീട്ടില്‍ ഇല്ലാത്ത നേരം നോക്കി ഞാനവളെ വിളിക്കും.
പക്ഷെ, മറുപടി ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കി ഫോണ്‍ കുട്ടു ചെയും.
എനിക്കറിയാം അവള്‍ക്കെന്നെ ഇഷ്ടമാണെന്ന്‌, പക്ഷെ, അവള്‍ക്ക്‌ പേടിയാണ്‌
ചേച്ചിയെ മാത്രമല്ല, എല്ലാരെയും…

9000
സീന്‍ 45

സോണിയും കേണല്‍ നായരും കാറില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു.
കേ.നാ: എല്ലാം ഭംഗിയായി കലാശിക്കുമെന്ന ധാരണയില്‍ സോണി മുമ്പോട്ടു പോകുന്നു…..?
സോണി: അതെ.
കേ.നാ: ഇല്ലെങ്കില്‍, എല്ലാവരും എതിര്‍ത്താല്‍ ആ പെണ്‍കുട്ടിയുടെ ഭാവി……?
സോണി: അവളുടെ ദേഹത്ത്‌ ഞാനൊന്നു തൊടുക കൂടി ചെയ്തിട്ടില്ല… ഒരിക്കല്‍ എന്റെ ആഗ്രഹം എല്ലാരെയും അറിയിക്കും. എല്ലാവരും എതിര്‍ത്താല്‍ അവള്‍ക്കൊരു നല്ല ജീവിതംഉണ്ടാക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയാതു
കൊടുക്കും… ഞാന്‍ അത്രക്ക്‌ അവളെ ഇഷ്ടപ്പെടുന്നു. പക്ഷെ, ചേച്ചിക്ക്‌ അവളെ ഭയങ്കര സംശയമായിരുന്നു. ഞാനുമായിട്ടല്ല, അളിയനുമായിട്ട്‌….

കാര്‍ റോഡ്‌ വക്കത്ത്‌ ഒതുക്കിയിട്ടിരിക്കുന്നു. കേണല്‍ സോണിയുടെ കാറില്‍ കയറിയ ഇടം എത്തിയിരിക്കുന്നു.

കേ.നാ: എന്നിട്ട്‌…..?
സോണി; സംശയം മാറാനായിട്ട്‌ ചേച്ചിയൊരു ടെസ്റ്റ്‌ നടത്തി…
കേ.നാഃ ടെസ്റ്റോ…..?

സോണി; ഏസ്സ്‌…. വെര്‍ജിനിറ്റി ടെസ്റ്റ്‌…
അമ്പരന്നിരിക്കുന്നു, കേണല്‍ നായര്‍.

സീന്‍ 46

രാത്രി.

ഒരു ക്ലബിന്റെ ഡിന്നര്‍ മീറ്റിംഗ്‌ നടക്കുകയാണ്‌.

കുരുവിള ജോസഫ്‌ സിസിലി എന്നിവരെ കാണാം. വളരെ സന്തോഷത്തിലാണെല്ലാവ
രും.

തികിച്ചും യാദൃശ്ചികമായിട്ട്‌ കുരുവിള ജൂലിയെ കാണുന്നു. തെല്ലൊരമ്പരപ്പ്‌ അയാള്‍ക്കുണ്ട്‌. ജൂലി അയാള്‍ക്കരുകിലേക്ക്‌ വരുന്നു. സിസിലി കുറച്ചകലെ സ്നേഹിതരുമായി സംസാരരിച്ചു നില്ക്കുകയാണ്‌.

ജൂലിയുടെ വശ്യമായ ചിരി. കുരുവിള ആ ചിരിയില്‍ എന്തെല്ലാമോ കാണുന്നുണ്ട്‌.

ജൂലി: ഗുഡ്‌ ഈവനിംഗ്‌ സാര്‍

കുരുവിള: ഗുഡ്‌ ഈവനിംഗ്‌… ജൂലി ഇവിടെ…..?
ജൂലി: ഞാന്‍ ഡോ. സാമുവലിന്റെ ഗസ്റ്റാണ്‌…
കുരുവിള: ഓ….

ജൂലി: സാര്‍ യു ലുക്ക്‌ വെരി ഹാന്‍സം.
കുരുവിളക്ക്‌ ജാള്യത. മറ്റാരെങ്കിലും കാണുന്നുണ്ടോയെന്ന്‌ ശ്രദ്ധിക്കുന്നു.

കുരുവിള: ഓകെ… ജൂലി… എന്റെയൊരു ഫ്രണ്ട്‌ അവിടെ കാക്കുന്നു.
ജൂലി: ഓകെ.. സാര്‍…….

കുരുവിള അവിടം വിട്ടു പോകുന്നു.
സീന്‍ 46 എ

ജൂലിയുടെ കണ്ണുകള്‍ കുരുവിളയെ തന്നെ പിന്‍തുടരുകയാണ്‌. ആയാള്‍ അത്‌ അറിയുന്നുണ്ട്‌. പക്ഷെ, അവളെ അത്രക്ക്‌ ഗൌനിക്കുന്നില്ലെന്ന്‌ തോന്നത്തക്ക വിധത്തിലുള്ള പെരുമാറ്റമാ
ണെങ്കിലും അവളുടെ നീക്കങ്ങളെ ശ്രദ്ധിക്കുണ്ട്‌. ജൂലി കുരുവിളക്ക്‌ പ്രേരണ കൊടുത്തു കൊണ്ടേയിരിക്കുന്നു.

ജൂലി: (ഫോണില്‍) സാര്‍, ഇന്നത്തെ പെര്‍ഫ്യൂം എനിക്കിഷ്ടമായി…
കുരുവിള: താങ്ക്‌സ്‌…പക്ഷെ, വളരെ വില കുറഞ്ഞതാണ്‌…
ജൂലി: സാറ്‌ പുശിയിരിക്കുന്നതുകൊണ്ടാകും ഇത്രയും മണം…
കുരുവിള: പ്ലീസ്‌ എനിക്കിത്തിരി തെരക്കുണ്ട്‌…
ജൂലി: ഓകെ.. സാര്‍…
കുരുവിള ഫോണ്‍ ഡിസ്കണക്ട്‌ ചെയ്യുന്നു.
സീന്‍ 47
പകല്‍, നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിന്റെ കോണ്‍ഫ്രന്‍സ്‌ ഹാള്‍.
കേണല്‍ നായരെ അഭിമുഖീകരിച്ച്‌ വിവേക്‌, അല്‍ത്താഫ്‌, ജൂലി, ഷാഹിന, രേഷ്മ…..
ജൂലി: സിസിലി ഈസ്‌ പെക്യൂലിയര്‍….
കേ.നാ: ഏസ്‌, ഹോട്ട്‌ ആന്റ്‌ അണ്‍ അസസ്സബിള്‍…
ജൂലി: യഥാര്‍ത്ഥത്തില്‍ നമ്മളിപ്പോള്‍ ഇരുട്ടിലാണ്‌ തപ്പുന്നത്‌.
കേ.നാ: ഏസ്‌, യൂ ആര്‍ റൈറ്റ്‌…

ജൂലി: എന്റെ രണ്ടാഴ്ചത്തെ ഫിനാന്‍സിംഗ്‌ കമ്പനിയിലെ ബന്ധം കൊണ്ട്‌ ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല നാളെ അവിടെ ചെല്ലുമ്പോള്‍ ഉണ്ടാകുന്നതെന്തെന്ന്‌ ഒരെത്തും പിടിയും കിട്ടുന്നുമില്ല.

കേ.നാഃ നമ്മള്‍ നിന്നിടത്തു തന്നെ നില്‍ക്കുയാണെന്നു തോന്നുന്നു. സിസിലിയെ വാച്ച്‌ ചെയുന്നത്‌ നിര്‍ത്താമെന്നു തോന്നുന്നു, അവര്‍ വളരെ ബോള്‍ഡാണ്‌…
അവിടെ നിന്ന്‌ ഒന്നും കിട്ടുമെന്ന തോന്നുന്നില്ല.

അല്‍ത്താഫ്‌: എനിക്കും അങ്ങിനെ തന്നെ തോന്നന്നു.

കേ.നാ: ജൂലി അവടെത്തന്നെ തുടര്‍ന്നാലെ എന്തെങ്കിലും പിടിവള്ളി കിട്ടുകയുള്ളൂ…

ജൂലി: എന്തെങ്കിലും കൂടുതല്‍ അറിയാവുന്നത്‌ സോമന്‍ സാറിനാണ്‌.. പക്ഷെ,
അങ്ങേരെ കണക്ട്‌ ചെയ്യാനൊരു ലിങ്‌: ഇതേ വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
എ വെരി സിന്‍സിയര്‍ ആന്റ്‌ കോണ്‍ഫിഡന്‍ഷ്യല്‍. അദര്‍ ആക്ടവിറ്റികളൊന്നുമില്ല… കണക്ഷനുകളുമില്ല.. വീക്നസ്സുകളുമില്ല……

കേ.നാഃ. ഉം….

വിവേക കുരുവിള പ്രത്യകിച്ചു പോകുന്നിടങ്ങള്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.. ഓഫീസ്‌ വീട്‌, ആഴ്ചയില്‍ ഒരു ദിവസം ക്ലബ്‌… ക്ലബിലാണെങ്കില്‍
സിസിലി ഇല്ലാതെ പോകാറില്ലെന്നാണ്‌ അറിവ്‌… ജൂലിക്കവിടെ കാണാന്‍ കഴിഞ്ഞതില്‍ അധികമൊന്നുമുണ്ടെന്ന തോന്നുന്നില്ല.

അല്‍ത്താഫ: ക്ലബില്‍ വളരെ അടുത്ത സുഹൃത്തുക്കളില്ല. എന്നാല്‍ എല്ലാവരുമായിട്ട്‌ നല്ല ബന്ധമാണു താനും… ബിസിനസ്സ്‌ പരമായിട്ടും അല്ലാതെയും.
കേ.നാ: ഷാഹിന എന്തു പറയുന്നു…?

ഷാഹിന: ഞാന്‍ ഇനിയും പൂങ്കനിയില്‍ നിന്നും മുക്തയായിട്ടില്ല….. ഹോ…. വാട്ട്‌
എ ഹൊറിബിള്‍….

കേ.നാഃ. പൂങ്കനിയെ വിടുക. അവിടെയൊന്നുമല്ല സത്യം…..

വിവേക്‌: ഫിനാന്‍സിംഗ്‌ കമ്പനിയിലെ സിസിലിയുടെ സ്പൈയില്ലേ…..?
ജൂലി: ഏസ്‌ … റോയിമാത്യു….

വിവേക്‌ അവനെയൊന്ന്‌ പൊക്കിയാലോ…..?

ജൂലി: നേരിട്ടോ…..?

വിവേക്‌; നേരിട്ടല്ല… രാജേഷു വഴി….

കേ.നാഃ ദാറ്റ്സ്‌ ഫൈന്‍… പക്ഷെ, അവനില്‍ നിന്നു കാര്യമായിട്ടെന്നും കിട്ടുന്നി
ല്ലെങ്കില്‍ പ്രോബ്ളമാകാം.

വിവേക” നോക്കാം. പക്ഷെ, അവനോട്‌ സംസാരിക്കുമ്പോള്‍ കാര്യം വ്യക്തമാക്കേണ്ടിവരും.. എന്റെ പ്രൊഫഷനെ കുറിച്ച്‌ അവന്‍ അറിയാം… അത്‌ ഓപ്പോസിറ്റ്‌
ആക്ഷന്‍ ഉണ്ടാകിക്കുമോ എന്നാണ്‌ പേടി…

കേ.നാഃ ശ്രദ്ധിച്ചു ചെയ്യുക.. വേണമെന്നു തോന്നിയാല്‍ നമ്മുടെ ഉദ്ദേശം വ്യക്ത
മാക്കാം….

വിവേക: പക്ഷെ, സാര്‍… ഒരു പ്രശ്‌നമുണ്ട്‌, അവന്‍ കുരുവിളയുടെ ഒരു വിശ്വസ്ഥ നായിട്ടാണ്‌ തോന്നിയിട്ടുള്ളത്‌. അയാളെ കുറിച്ച്‌ പറയുമ്പോള്‍ അവന്റെ മുഖത്ത്‌ വരുന്ന ഒരു തെളിച്ച മുണ്ടല്ലോ…..

ജൂലി: എന്തു ചെയ്താലും ഞാന്‍ അവിടെ ഉള്ള കാര്യം ഓര്‍ക്കണം…

കേ.നാ: ഓ… ഏസ്‌…ഏസ്‌… ഇനി ജ്യൂലിയുടെ ബോഡി വിസിബിള്‍ ഫങ്ഷന്‍ അങ്ങ്‌ നിര്‍ത്തിക്കളയുക…ഓകെ… കുരുവിള ആ ചട്ടിയില്‍ വേവുന്ന ആളല്ല…

ജൂലി: ഓകെ… ഷുവര്‍…

സീന്‍ 48

പകല്‍, നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌.
ക്യാബിനില്‍ കേണല്‍ നായര്‍.

കേ.നാഃ (ഫോണില്‍) നാസര്‍ കേണല്‍ നായരാണ്‌
00

നാസര്‍: (ഫോണില്‍) സാര്‍… എന്താ സാറെ വിശ്ശേഷം…..?
ബേ 00

കേ.നാഃ (ഫോണില്‍) നാസറിന്‌ റോയല്‍ ഫിനാന്‍സിയേഴ്‌സിലെ കുരുവിള ജോസ
ഫിനെ അറിയുമോ….?

ബബ

നാസറ്‌ (ഫോണില്‍) അറിയും, ബന്ധങ്ങളൊന്നമില്ല… എന്റെ പാര്‍ട്ടണര്‍ ഒരു
കൊച്ചു കച്ചവടം നടത്തിയിട്ടുണ്ട്‌, രണ്ടു കൊല്ലം മുമ്പാണ്‌… എന്താ സാറെ…..?

900

കേ.നാഃ(ഫോണില്‍) അയാളുടെ ഒരു കച്ചവടം അടുത്തിട മുടങ്ങിപ്പോയിട്ടുണ്ട്‌.
അതിന്റെ ഡീറ്റൈയില്‍സ്‌ ഒന്നു വേണം. സ്ഥലം ആരുടേതാണ്‌, ബ്രോക്കര്‍ ആരാ
ണ്‌.. എന്താണ്‌ മുടങ്ങാന്‍ കാരണം…….

9000

നാസര്‍: (ഫോണില്‍) ബ്രോക്കര്‍ മാരുടെ ഇടയില്‍ ഒരു സംസാരം കേട്ടിരുന്നു.
ഞാനന്വേഷിക്കട്ടെ….

സീന്‍ 49
പകല്‍, നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിന്റെ ഓഫീസ്‌. ക്യാബിനില്‍ കേണല്‍ നായര്‍,
നാസര്‍, നാസറിന്റെ സുഹൃത്ത്‌.
നാസര്‍: അത്‌ ഇത്തിരി കോമ്പ്ളിക്കേറ്റഡ്‌ കേസാ സാറെ…
കേ.നാ: അതെന്താ…..?
നാസര്‍; ഒരു രൂപയുടെ കച്ചോടമാണ്‌… ഒരു കോടിയുടെ…
കേ.നാ.: ഏസ്‌, ആകാം…

നാസര്‍: അമ്പത്‌ അഡ്വാന്‍സ്‌ കൊടുത്തതാണ്‌… ആധാരം മുടങ്ങി… രണ്ടു മാസ മായി… കുരുവിള അഡ്വാന്‍സ്‌ തിരിച്ചു കിട്ടാന്‍ പല മാര്‍ഗ്ഗങ്ങളും നോക്കി…

കേ.നാഃ:. മുടങ്ങാന്‍ എന്താ കാരണമെന്നറിയുമോ…..?
സുഹൃത്ത്‌: കുരുവിളയുടെ കൈയില്‍ നിന്നും ക്യാഷ്‌ മറിഞ്ഞു പോയീന്നാ
ബ്രോക്കര്‍മാരുടെ ഇടയിലെ സംസാരം…

നാസര്‍: സ്ഥലം വിറ്റവന്‍ ഗുണ്ടാ ടീമാ ഷാജി, ബ്രോക്കര്‍മാരും അവന്റെ ഗാങ്ങി
ലെയാ… അവനത്‌ മറിച്ചു വിറ്റെന്നും ഇല്ലെന്നും ഒക്കെ കേള്‍ക്കുന്നുണ്ട്‌. പക്ഷെ
ക്യാഷ്‌ തിരിച്ചു കൊടുക്കാന്‍ സാദ്ധ്യതയില്ല…

കേ.നാഃ ഉം…

സുഹൃത്ത: ബ്രോക്കര്‍മാരുടെ സംസാരം ഷാജി വാങ്ങിയ അഡ്വാന്‍സ്‌ മറ്റേതോ
സ്ഥലത്തിന്‌ മുടക്കിയെന്നോ… ഗാമ്പ്ളിംഗില്‍ പണമിറക്കിയെന്നോ…. ഒക്കെ
കേള്‍ക്കുന്നു.

കേണല്‍ നായര്‍ക്ക്‌ മൊബൈലില്‍ ഫോണ്‍ വരുന്നു, അറ്റന്റ്‌ ചെയ്യുന്നു.
കേ.നാ: (മൊബൈലില്‍) വണ്‍ മിനിറ്റ്‌… (നാസറിനോട്‌) ഓകെ… നാസര്‍ ഞാന്‍വി
ളിക്കാം നമുക്കു സ്ഥലമൊന്നു ലൊക്കേറ്റ്‌ ചെയ്ുണം…

നാസര്‍: സാറിന്‌ നോട്ടമുണ്ടോ…..?
കേ.നാ: എനിക്കല്ല… ഞാന്‍ പറയാം…

നാസര്‍: ശരി സാറെ…
നാസര്‍, സുഹൃത്ത്‌ പുറത്തേക്ക്‌ പോകുന്നു.

സീന്‍ 650

രാത്രി, നഗരത്തിലെ ഒരു വിലകൂടിയ ബാര്‍. കസ്റ്റമേഴ്‌സ്‌ ക്യാബിന്‍. വിവേക്‌,
അല്‍ത്താഫ്‌. റെജി മാത്യു… ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. റെജി മാത്യു മദ്യത്തില്‍ അടി
പ്പട്ടു കഴിഞ്ഞിരിക്കുന്ന.
റെജി: വിവേകേ നീ നല്ല ഫ്രണ്ടാടാ… നിനക്കെന്താ അറിയേണ്ടത്‌… കുരുവിള
സാറിനെ കുറിച്ച്‌… നിനക്കറീയുമോ… സാറ്‌ പക്കാ ഡീസന്റാ…. ഒരു
ജെന്റില്‍മാന്‍…….സിസിലി ചേച്ചി അതിലും ഡീസന്റാ….. എ ജെന്റില്‍ വുമണ്‍……
അവരുടെ മകള്‍ പിന്നെ നല്ല കുട്ടി അല്ലാതെ വരുമോ… ഇല്ല… നിങ്ങള്‌ ധൈര്യമാ
യിട്ട്‌ കല്യാണം ഉറപ്പിച്ചോ… ഞാനല്ലെ പറയുന്നത്‌…

റെജി പിന്നെയും മദ്യം കഴിച്ചുകൊണ്ടിരിക്കുന്നു. വിവേകും, അല്‍ത്താഫും ഒരക്കിടിയില്‍ പെട്ടതുപോലെയിരിക്കുന്നു. അവരുടെ മുഖത്ത്‌ ആവശ്യമില്ലാത്ത ഒരു കുരിശ്്‌ ചുമക്കു
ന്നതിന്റെ വികാരങ്ങള്‍…
റെജി: കുരുവിള സാര്‍ ഒരു ജെന്റില്‍മാന്‍… സിസിലി ചേച്ചി ഒരു ജെന്റില്‍ വുമണ്‍…. നിങ്ങള്‍ക്കറിയുമോ.. അവരെന്റെ ദൈവങ്ങളാ… ഡിഗ്രി വരെ പഠിച്ചിട്ട്‌ ഞാന്‍ തെണ്ടിത്തിരിഞ്ഞു നടക്കുമ്പോള്‍ വിളിച്ചു പണി തന്നവരാ… ഞാനേ കട്ടപ്പ നക്കാരനാ… എന്റെ അപ്പനേ സിസിലി ചേച്ചിയുടെ തോട്ടത്തിലെ പണിക്കാരനാ…
എനിക്കതിന്റെ നന്ദിയൊണ്ടെടോ…. റോസ്‌ മോളുടെ കല്ല്യാണം എന്റെ സ്വന്തം പെങ്ങളുടെ കല്ല്യാണം പോലെയാ…

റെജി സ്വബോധത്തില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്നു. അവന്‍ ഭക്ഷണത്തില്‍ കൂടി വിരല്‍ ഓടിച്ചു നടക്കുന്നു.

വിവേക്‌, അല്‍ത്താഫ്‌ ഈ കുരുശ്ലിനെ എങ്ങിനെ താഴ്ത്തി വക്കാമെന്നോര്‍ത്തു വിഷമിച്ചിരിക്കുന്നു.

സീന്‍ 61

പകല്‍, നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിന്റെ കോണ്‍ഫ്രന്‍സ്‌ ഹാള്‍.

ജൂലി, ഷാഹിന, വിവേക്‌, അല്‍ത്താഫ്‌. പ്ര്തത്തിലെ വാര്‍ത്തകള്‍ നോക്കിയിരിക്കുന്നു.
പഴയ പ്രതങ്ങളാണ്‌.
ജൂലി: (പ്രതം വായിക്കുന്നു) മകന്‌ അമ്മയുടെ പാതി കരള്‍… രോഗബാധയെ
ത്തുര്‍ടന്ന്രരവര്‍ത്തനം ഏതാണ്ട്‌ നിലച്ചിരിക്കുകയും, കരള്‍ മാറ്റ ശസ്ത്രക്രിയ
അല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങളില്ലെന്ന്‌ ഡോക്ടര്‍മാര്‍ വിധിക്കുകയും, ആറു മണിക്കൂര്‍
നീണ്ടു നിന്ന ശസ്ത്രക്രിയക്കൊടുവില്‍ ഡോക്ടര്‍മാര്‍ വിജയിക്കുകയും ചെയ്യുക
യായിരുന്നു. ഉന്മേഷും അമ്മ സിന്ധുവും ആരോഗ്യത്തോടെയിരിക്കുന്നു.
ഉന്മേഷിന്‌ ഒരു മാസത്തെ ആശുപ്രതി പരിചരണം വേണ്ടി വരുമെന്നാണ്‌ നിഗമ
നം. അമ്മ സിന്ധുവിന്‌ പതിനഞ്ചു ദിവസം കഴിഞ്ഞാല്‍ ആശുപ്ര്രി വിടാം….
കേണല്‍ നായര്‍ അവിടേക്ക്‌ വരുന്നു.
കേ.നാ: ജൂലീ…. ഇങ്ങിനെ ഒരു വാര്‍ത്തയിലേക്ക്‌ വരാനെന്താ കാരണം…?

ജൂലി: ഞങ്ങള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ രേവതിച്ചേച്ചി ഇന്നത്തെ
പ്രതത്തില്‍ കണ്ട ഒരു ന്യൂസ്‌ പറഞ്ഞതാണ്‌… സിന്ധുവിന്‌ റെക്കവറി ചെയ്യാന്‍
കഴിഞ്ഞിട്ടില്ലെന്ന്‌…. പക്ഷെ, അവര്‍ക്ക്‌ സിന്ധുവിനെ നേരിട്ട്‌ അറിയില്ലെന്നാണ്‌
സംസാരത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്‌ …. ഓപ്പറേഷന്‍ സമയത്തെ
വാര്‍ത്തകള്‍ വായിച്ച പരിചയമേയുള്ളൂ… അന്നൊക്കെ അവര്‍ ചര്‍ച്ച ചെയ്തിരു
ന്നെന്നും പറഞ്ഞു. കുരുവിളയുടെ കൂടെ പഠിച്ചതാണെന്നു മറ്റും അന്ന്‌
സോമന്‍സാര്‍ പറഞ്ഞതായിട്ട്‌ അവര്‍ ഓര്‍ക്കുന്നു. നാസര്‍ പറഞ്ഞതും മറ്റും വച്ചു
നോക്കുമ്പോള്‍…

കേ.നാ: ശരിയാണ്‌… കാല്‍ക്കുലേഷന്‍ ഏതാണ്ട്‌ ശരിയാണെന്നു തോന്നുന്നു.
കുരുവിളയുടെ ആധാരം നടക്കേണ്ട സമയത്താണ്‌ ഓപ്പറേഷന്‍… സിന്ധു സഹ
പാഠിയുമാണെങ്കില്‍ സഹായിച്ചിരിക്കാം….

വിവേക” ഏസ്‌… സ്കോപ്പുണ്ട്‌…
കേ.നാ: സ്‌കോപ്പല്ല… അതു ശരിയാകാം…… ശരിയാകാമെന്നല്ല…. ശരിയാണ്‌…

000
സീന്‍ 52
പകല്‍, ഒരു മള്‍ട്ടിനാഷനല്‍ ഹോസ്പിറ്റലിന്റെ കാര്‍ പാര്‍കിംഗ്‌ ഏരിയായില്‍ കാര്‍

നിര്‍ത്തുന്നു. കേണല്‍ നായര്‍, വിവേക്‌, അല്‍ത്താഫ്‌, ജൂലി, ഷാഹിന ഇറങ്ങുന്നു.
അവര്‍ ഹോസ്പിറ്റലിലേക്ക്‌ (്രവേശിക്കുന്നു.

900
സീന്‍ 52 എ

ഹോസ്പിറ്റലില്‍ കയറി അവര്‍ സെപ്പറേറ്റ്‌ ചെയ്ത്‌ മൂന്നു ദിശയിലേക്ക്‌ പോകുന്നു.
ജ്യൂലിയും ഷാഹിനയും എന്‍ക്വയറിലേക്കാണ്‌ പോകുന്നത്‌. അവര്‍ എന്‍ക്വയറി
കരണ്ടറില്‍ എത്തുന്നു.
ജൂലി: എസ്ക്യൂസ്‌ മി.. വീ ആര്‍ ജേണലിസ്റ്റ്‌.
അവര്‍ ഐഡന്റിറ്റി കാര്‍ഡ്‌ കാണിക്കുന്നു.

ജൂലി: ഫ്രം ഹെറാള്‍ഡ്‌ ന്യൂസ്‌…

ജൂലി : ഉന്മേഷ്‌ ആന്റ്‌ സിന്ധു…. വിജയിച്ചൊരു ഓപ്പറേഷനായിരുന്നു… രണ്ടു
പേരും ഡിസ്ച്ചാര്‍ജ്‌ ചെയ്തതുമായിരുന്നു… പക്ഷെ, സിന്ധു വീക്കായി
ഹോസ്പിറ്റലിലേക്ക്‌ മടങ്ങി വന്നു……..

റിസപ്ഷനിസ്റ്റ്‌: ഏസ്‌…
ഷാഹിന: എന്താണ്‌ കാരണം… നിങ്ങളെ പോലെ റെപ്പ്യൂട്ടഡായ, വെല്‍ എക്യൂ

റിസഃ ഇറ്റ്സ്‌ നോട്ട്‌ ഓവര്‍ പ്രോബ്ലം…
ഷാഹിന: അത്‌ നിങ്ങള്‍ പറയുന്നത്‌… പക്ഷെ, കേള്‍ക്കുന്നത്‌ അങ്ങിനെയല്ല

ല്ലോ…..?

ജൂലി: സോറി… ഞങ്ങളൊരു തര്‍ക്കത്തിനു വന്നതല്ല….ഞങ്ങള്‍ക്ക്‌ അവരുടെ
ഡീറ്റെയില്‍സ്‌ വേണം… വിലാസം… ബാക്ക്‌ ഗ്രാണ്ട്‌….. ഒക്കെ…

റിസ: എനിക്കതിന്‌ അനുവാദമില്ല… നിങ്ങള്‍ ഡോക്ടറെ കാണണം…
ജൂലി; ഓകെ…. നിങ്ങള്‍ക്ക്‌ തരാവുന്നത്‌ തന്നാല്‍ മതി…

റിസ: (ഇഷ്ടമില്ലാത്തതു പോലെ) ഉം… ഇരിക്ക്‌… എടുത്ത്‌ തരാം…
റിസപ്ഷനിസ്റ്റ്‌ കമ്പൂട്ടറില്‍ പരതുന്നു.

1)
സീന്‍ 52 ബി

വിവേകും അല്‍ത്താഫും റെക്കവറി റൂമിന്‌ മുന്നില്‍…
അവര്‍ റെക്കവറി റൂമിനു മുന്നില്‍ ഇട്ടിരിക്കുന്ന കസേരകളില്‍ ഇരിക്കുന്നു. അവര്‍ക്ക്‌
അടുത്ത്‌ ഒരു പുരുഷനും രണ്ടു സ്ത്രീകളും ഇരിക്കുന്നു.

വിവേക്‌: (പുരുഷനോട്‌?) ചേട്ടന്‍ സിന്ധുവിന്റെ….?

വിവേകഃ” വെറുതെ ചോദിച്ചതാ…

പുരുഷന്‍; ഞാനാരുമല്ല… അയല്‍ പക്കത്തൊള്ളതാ… ഞങ്ങളേ ഒള്ളൂ
അവള്‍ക്ക്‌… കൊട്ട്യോനൊണ്ട്‌ ജയിലിലാ… ഒരു പെണ്ണിനെ പീഡിപ്പിച്ചു കൊന്നതി ന്‌…

വിവേകും അല്‍ത്താഫും അന്തം വിട്ടിരിക്കുന്നു.
പുരുഷന്‍: എന്റെ കൊട്ട്യോളും അയല്‍പക്കത്തെ ചേച്ചിയുമാ അത്‌….

അയാള്‍ മറ്റു രണ്ടു പേരേയും ഉദ്ദേശിച്ചു പറഞ്ഞതാണ്‌.
പുരുഷന്‍: പൌഈലോസാറിന്റെ കേസായതു കൊണ്ടാ ഞങ്ങള്‌ വന്നത്‌… സിന്ധുവിന്‌ തള്ളയേ ഒള്ളു… അവര്‌ ഉന്മേഷിനെ നോക്കി വീട്ടിലിരിക്ഷാ….

പുരുഷന്‍: റിട്ടേര്‍ഡ്‌ കോളേജ്‌ സാറാ… ഞങ്ങളൊക്കെ സാറിന്റെ പണിക്കാരാ.. സാറ്‌ ഒണ്ടായിരുന്നതുകൊണ്ടാ കാര്യങ്ങളെല്ലാം നടന്നത്‌.. പക്ഷെ, ആ കൊച്ചിന്റെ വിധിയെന്നു പറഞ്ഞാ മതി…..

സീന്‍ 52 സി

കേണല്‍ നായര്‍ ഡോക്ടറുടെ ക്യാബിനില്‍ ഇരിക്കുന്നു.

ഡോകാടര്‍: കേണലിന്‌ എന്തൊക്കെയാണറിയേണ്ടത്‌… ഡേക്ടര്‍ ജോണ്‍സന്‍ പറ ഞ്ഞതു കൊണ്ട്‌ മാത്രം… ഒരു റിട്ടയേര്‍ഡ്‌ പ്രൊഫസര്‍ പൌലോസാണ്‌ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്‌… ക്യാഷ്‌, സെക്യൂരിറ്റി, എവരിതിംഗ്സ്‌… ഇടക്ക്‌ ഒരു കുരുവിള ജോസഫ്‌ ഇവിടെ വന്നിരുന്നു. ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട്‌ അയാ
ളുടെ ആണെന്നു പറഞ്ഞതായി ഓര്‍ക്കുന്നു… അയാള്‍ സിന്ധുവിന്റെ ക്ലാസ്മേറ്റാണെന്നാണ്‌ പരിചയപ്പെടുത്തിയത്‌… ബട്ട്‌… ഫെയ്ത്‌…

സീന്‍ 63

പകല്‍, റോയല്‍ ഫിനാന്‍സിയേഴ്‌സ്‌.
ജൂലി ബാത്ത്‌ റൂമിലേക്ക്‌ പോകുന്നു.
ജൂലി ഫോണ്‍ ചെയ്യുന്നു.

ജൂലി: (ഫോണില്‍) ഹലോ….സാര്‍..
ബേ 00

കേ.നാഃ: (ഫോണില്‍) ഏസ്‌…

ബേ

ജൂലി: (ഫോണില്‍) സിന്ധു മരിച്ചു… ഉച്ച കഴിഞ്ഞ്‌ മൂന്നു മണിക്കാണ്‌ സംസ്കാരം…കുരുവിള ജോസഫും സോമന്‍ സാറും പോകാനുള്ള തയ്യാറിലാണ്‌….

ബബ 0
കേ.നാഃ: (ഫോണില്‍) ഏസ്‌, താങ്ക്‌ യൂ ജൂലി…

9000
സീന്‍ 654

ഉച്ചകഴിഞ്ഞ സമയം, സിന്ധു വിന്റെ വീട്‌.

മരണാനന്തര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍……

അവിടേക്ക്‌ കേണല്‍ നായരും വിവേകും കാറില്‍ വരുന്നു. അവര്‍ കാറില്‍ നിന്നുമിറങ്ങി മറ്റുള്ളവരുടെ ഇടയില്‍ ചേരുന്നു. കുറച്ചു മാറി കുരുവിള ജോസഫിനേയും സോമന്‍ നായരേയും കാണാം.

കാര്യങ്ങള്‍ നോക്കി നടത്തുന്നതിന്റെ തിരക്കില്‍ പൌലോസ്‌ സാറും…….

അകത്തൊരു മുറിയില്‍, കട്ടിലില്‍ ഉന്മേഷ്‌ കിടക്കുന്നു. അവനരുകില്‍ അവന്റെ പ്രായത്തിലുള്ള രണ്ടുമൂന്നു ചെറുപ്പക്കാര്‍………..

സീന്‍ 54 എ

സന്ധ്യ.

സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞിരിക്കുന്നു.
ആളുകള്‍ പിരിഞ്ഞിരിക്കുന്നു.
ഒഴിഞ്ഞൊരു കോണില്‍ പൌലോസ്‌ സാര്‍.

അവിടേക്ക്‌ കേണല്‍ നായര്‍ വരുന്നു. പൌലോസ്‌ സാറിന്‌ അഭിമുഖമായിട്ട്‌ ഒരു കസേര യെടുത്തിട്ട്‌ ഇരിക്കുന്നു.
കേ.നാ: സാര്‍, ഞാന്‍ കേണല്‍ വിശ്വനാഥന്‍ നായര്‍… സിന്ധുവിന്റെ ഒരകന്ന ബന്ധുവാണ്‌… മിലിട്ടറിയിലായിരുന്നതു കൊണ്ട്‌ സിന്ധുവുമായിട്ട്‌ അത്ര കണക്ഷന്‍ ഇല്ലായിരുന്നു. ഞാനടുത്ത ദിവസം സാറിനെ വന്നു കണ്ടു കൊള്ളാം.
എന്നെക്കൊണ്ട്‌ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍……

പൌലോസ്‌ : ആയിക്കോട്ടെ…
സീന്‍ 55

പകല്‍, പൌലോസ്‌ സാറിന്റെ വീട്‌. സ്വീകരണമുറിയില്‍ പൌലോസ്‌ സാറും കേണല്‍
നായരും സംസാരരിച്ചിരിക്കുന്നു.

പൌലോ: കേണല്‍ വിശ്വനാഥന്‍ നായര്‍…
കേ.നാ: ഏസ്‌, സാര്‍……..

പൌലോ: സിന്ധുവുമായി ബന്ധപ്പെട്ട്‌ ഇങ്ങിനെ ഒരു പേര്‌ ഞാന്‍ കേട്ടിട്ടില്ല.
അയല്‍ പക്കക്കാരനെന്ന നിലയില്‍ എനിക്ക്‌ സിന്ധുമായിട്ട്‌ പത്തുനാല്‍പ്പതു വര്‍ഷത്തെ പരിചയമുണ്ട്‌.

കേ.നാ: സാര്‍, അത്‌…

പൌലോ: നോ… സ്‌ട്രെയിറ്റായിട്ട്‌ കാര്യങ്ങള്‍ പറയുക, അതാണെന്റെ ശൈലി.
അല്ലെങ്കില്‍ നമ്മള്‍ തമ്മില്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. താങ്കള്‍ക്ക്‌ പോകാം…

കേ.നാ: സാര്‍, എന്റെ ജോലിയുടെ ഭാഗമായിട്ട്‌……
പൌലോ: ജോലിയോ… എന്തു ജോലി….?

കേ.നാ: ഞാന്‍ മിലിറ്ററിയില്‍ ഇരുപതു വര്‍ഷത്തെ സേവനത്തിനു ശേഷം നാട്ടി ലെത്തിയപ്പോള്‍ തുടങ്ങിയ സ്ഥാപനമാണ്‌ നോവല്‍ പ്രൈവറ്റ്‌ ഇന്‍വെസ്റ്റിഗേഷന്‍ ഗ്രൂപ്പ്‌. രഹസ്യാന്വേഷണം തന്നെ….. അടുത്ത നാളില്‍ കുരുവിള ജോസഫിന്റെ ഭാര്യ ഒരു പരാതി തന്നു. കുരുവിള ജോസഫിനെ സാര്‍ അറിയും…

പൌലോ: അറിയും പറഞ്ഞോളൂ…

നാ: കുരുവിള ജോസഫ്‌ ഭാര്യയില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്നു, മറ്റൊരു സ്ത്രീയില്‍ ആകൃഷ്ടനായിരിക്കുന്നു. അതുവഴി കുരുവിള നടത്തുന്ന സ്ഥാപനത്തിന്‍ നിന്നും വളരെ പണം പിന്‍ വലിക്കുന്നു. അടുത്തനാളില്‍ ഒരു കോടി രൂപയുടെ ഒരു സ്ഥല കച്ചവടം പാളിപ്പോയിരിക്കുന്നു.

പൌലോ: അതുകൊണ്ട്‌, അല്ലെങ്കില്‍ അതുമായിട്ട്‌ മരിച്ച സിന്ധുവിനെന്തു

കേ.നാ: ബന്ധം…..?.സിന്ധുവിന്റെ ചികിത്സക്കുവേണ്ടി സാര്‍ കുരുവിളയുടെ
പക്കല്‍ നിന്നും വലിയൊരു തുകവാങ്ങിയിട്ടുണ്ട്‌ ….. അത്‌ സ്ഥാപനത്തെ സാര
മായി ബാധിച്ചിട്ടുണ്ട്‌…

പൌലോസ്‌ സാറിന്റെ മുഖത്ത്‌ പെട്ടന്ന്‌ ഭാവമാറ്റം വരുന്നു. കേണല്‍ നായര്‍ അര്‌ ശ്രദ്ധി ക്കുന്നു. പൌലേസ്‌ സാര്‍ കേണലിനോടുള്ള സമീപനം മാറ്റിയിരിക്കുന്നു.
പൌലോ: (ശാന്തമായിട്ട്‌) നിങ്ങള്‍ പറഞ്ഞതില്‍ കുറച്ച്‌ കാര്യമുണ്ട്‌. അത്‌ ഒറ്റ വാചകത്തില്‍ പറയാന്‍ കഴിയില്ല ഒരിരുപത്തഞ്ചു കൊല്ലം പിറകോട്ടു പോകണം.
ഞാന്‍ കോളേജ്‌ അദ്ധ്യാപകനായിരുന്നു … കോമേഴ്സ്‌ ഡിപ്പാര്‍ട്ടുമെന്റില്‍… കുരു വിള ബീകോമിനു പഠിക്കാന്‍ എത്തുമ്പോഴാണ്‌ ഞാന്‍ ശ്രദ്ധിക്കുന്നത്‌. ആ ക്ലാ
സില്‍ തന്നെ ആയിരുന്നു സിന്ധുവും സുകുമാരനും.

9000

സീന്‍ 55 എ

പൌലോ: നമ്മള്‍ ഹാസ്യത്തോടെ പറയാറുള്ള ഒരു പ്രണയമില്ല… ത്രികോണ പ്രേമം. അവര്‍ കുരുവിളയും സിന്ധവും ഇഷ്ടമായിരുന്നു. അത്‌ അന്നൊരു കാമ്പസ്‌ കഥ തന്നെയായിരുന്നു. കാമ്പസില്‍ അങ്ങിനെയുള്ള കഥകള്‍ പരന്നു കൊണ്ടിരിക്കെത്തന്നെ സുകു സിന്ധുവിനോട്‌ പ്രണയാഭ്യര്‍ത്ഥന നടത്തി, സ്നേഹിതരുടെ മുന്നില്‍ പ്രഖ്യാപനവും നടത്തി. അതിന്റെ അല്ലറ ചില്ലറ കശപി
ശകള്‍ അന്ന്‌ നടക്കുകയും അദ്ധ്യാപകര്‍ ഇടപെടുകയും മറ്റും ചെയ്തിരുന്നു.

ബേ

സീന്‍ 55 ബി

പൌലോ: കോളേജ്‌ വിട്ടപ്പോള്‍ എല്ലാം അവസാനിച്ചു. കുരുവിള വീട്ടുകാരുടെ നിര്‍ബദഭ്ധത്തിനു വഴങ്ങി സിസിലിയെ വിവാഹം ചെയ്തു. രണ്ടു വര്‍ഷം കഴിഞ്ഞ്‌ എന്റെ ശ്രമത്തില്‍ സുകുവിന്റേയും സിന്ധുവിന്റേയും വിവാഹം നടത്തി. സിന്ധു എന്റെ അയൽക്കാരിയും, ഒരു വിധത്തില്‍ പറഞ്ഞാല്‍, സിന്ധുവിന്റെ അച്ഛന്‍ നേരത്തെ മരിച്ചു ആ വീട്ടില്‍ എനിക്ക്‌ ഒരു കാരണവരുടെ സ്ഥാനമായിരുന്നു.
ഉത്തരവാദിത്വത്തോടുകൂടി കാര്യങ്ങള്‍ ചെയ്യാന്‍ മറ്റു ബന്ധുക്കളുമില്ല. അതു കൊണ്ട്‌ സുകുവിനെ വിവാഹം ചെയ്യണമെന്ന എന്റെ ആവശ്യം അവര്‍ക്ക്‌ തള്ളിക്കളയാന്‍ കഴിഞ്ഞില്ല. അത്‌ ഒരു വന്‍ പരാജയമായിരുന്നു.

1)

സീന്‍ 55 സി

പൌലോ: ഗത്ൃന്തരമില്ലാതെയാണ്‌ ഞാന്‍ കുരുവിളയെ സമീപിച്ചത്‌. അതിന്‌ പകരം സിന്ധു താമസിക്കുന്ന വീടും സ്ഥലവും കൊടുക്കാനും തീരുമാനിച്ചു.
പക്ഷെ, ആവശ്യക്കാരി സിന്ധുവാണെന്നറിഞ്ഞപ്പോള്‍ വേറെ ഒന്നും സംസാരിക്കാതെ കുരുവിള പണമെത്തിച്ചു തരികയായിരുന്നു.

കേ.നാ: അത്‌ വല്ലാത്തൊരു പ്രതി സന്ധിയിലെത്തിച്ചിരിക്കുകയാണ്‌, സാറിന്‌ മനസ്സിലായിട്ടുണ്ടാകുമെന്നു കരുതുന്നു.

പൌലോ: ഉവ്വ്‌…

കേ.നാ: പ്രതിസന്ധി തരണം ചെയ്യാന്‍ എനിക്ക്‌ സാറിന്റെ സഹായം വേണ്ടി
വരും.

പൌലോ: ഏസ്‌, തീര്‍ച്ചയായും എന്തിനും ഞാനുണ്ടാകും…

കേ.നാ: ഓകെ… സാര്‍……

സീന്‍ 56

പകല്‍, നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിന്റെ ക്യാബിന്‍.
കേണല്‍ നായര്‍, സണ്ണി, സോണി സിസിലി സംസാരിച്ചിരിക്കുന്നു.

കേ.നാ: സിസിലി പ്രാക്ടിക്കലായൊരു ജീവിതത്തിലേക്ക്‌ മടങ്ങി വരണമെ ന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌. സിസിലിയും ആര്‍ഗുമെന്റുകളും അവകാശ വിശദീകരണങ്ങളും ഞാന്‍ നിരാകരിക്കുന്നില്ല. പക്ഷെ, ജീവിതം തകരാതിരിക്കാ നാണ്‌ ഞാനിങ്ങിനെയൊരു പ്രപ്പോസല്‍ വക്കുന്നത്‌… കുരുവിളയുടെ നടപടികള്‍ ഒരു ഭാര്യയുടെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ തെറ്റായിരിക്കാം. പക്ഷെ, ഒരു ജീവനെ രക്ഷപെടുത്തുന്നതിനു വേണ്ടിയായിരുന്നു. അത്‌ നമുക്ക്‌ നിഷ്കരുണം
തള്ളിക്കളയാന്‍ കഴിയില്ല. അതുമൊരു പുതു ജീവന്‍. അവന്‍ ജീവിതം കണ്ടു തുടങ്ങിയതേ ഉള്ളു.

ചിന്താമഗ്നയായിരിക്കുന്ന സിസിലി. സണ്ണിയും സോണിയും സിസിലിയുടെ മുഖത്തു തന്നെ നോക്കിയിരിക്കുന്നു. ശുഭമായൊരു മറുപടി സിസിലിയുടെ പക്കല്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നണ്ട്‌.
കേ.നാ: എഗ്രിമെന്റാക്കിയിരുന്ന സ്ഥലം നമുക്കു തന്നെ കിട്ടത്തക്ക രീതിയിലുള്ള മുവുമെന്റ്്‌സ്‌ നമ്മള്‍ നടത്തുകയാണ്‌. സണ്ണിയും സോണിയും അതിന്‌ വില്ലിംഗാ ണ്‌…. ഏസ്‌ ഡു… എന്ന്‌ സിസിലി പറഞ്ഞാല്‍, എല്ലാം വ്ൃക്തമാക്കിക്കൊണ്ട്‌ ഞാന്‍ കുരുവിളയെ കാണും.
സീന്‍ 657

പകല്‍, നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിന്റെ കോണ്‍ഫ്രന്‍സ്‌ ഹാള്‍.

കേണല്‍ നായരും എല്ലാ സ്റ്റാഫുകളും അവിടെയുണ്ട്‌. അവര്‍ വളരെ സന്തോഷത്തിലാ ണ്‌. അവര്‍ ആരയോ പ്രതീക്ഷിക്കുന്നതു പോലെ തോന്നും അവരുടെ മുഖഭാവങ്ങള്‍ കണ്ടാല്‍.

നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവിടേക്ക്‌ കുരുവിള ജോസഫും സോമന്‍ നായരും വരുന്നു. എല്ലാവരും എഴുന്നേറ്റു നിന്നു അവരെ സ്വീകരിക്കുന്നു. കുരുവിളയുടെ സോമന്‍ നായരുടെ മുഖത്ത്‌ വല്ലാത്തൊരു അമ്പരപ്പ്‌ കാണാം. ജ്യൂലിയെ കണ്ടപ്പോള്‍ അവരുടെ അമ്പരപ്പ്‌ കൂടിയിരിക്കുന്നു.

കേ.നാ: ഹലോ കുരുവിള… ഹലോ സോമന്‍ നായര്‍
കുരുവിള-സോമന്‍: ഹലോ…

കേ.നാ: ഇരിക്കു…
എല്ലാവരും ഇരിക്കുന്നു.

കേ.നാ: തികച്ചും അസാധാരണം, അപ്രതീക്ഷിതം… ഏസ്‌ ഐ നോ… ഞാന്‍ യാതൊരു മുഖവുരയുമില്ലാതെ കാര്യത്തിലേക്ക്‌ വരാം……

9000
സീന്‍ 68

പകല്‍, ഷാജിയുടെ വീടിന്റെ മുറ്റത്ത്‌ ബ്രോക്കര്‍ നാസറും സുഹൃത്തും.
നാസര്‍: (ഫോണില്‍) സാര്‍, ഞങ്ങളിവിടെ ഷാജിയുടെ അടുത്തുണ്ട്‌, സാര്‍ വരികയല്ലെ…?

9000

സീന്‍ 58 എ
കേ.നാ: (ഫോണില്‍) ദാ… വരുന്നു നാസര്‍…

900

സീന്‍ 58 ബി

ഷാജിയുടെ വീട്ടിലേക്ക്‌ കേണല്‍ നായരും സണ്ണിയും സോണിയും വരുന്നു.

കാറില്‍ നിന്നിറങ്ങി അവര്‍ നാസറിനോടും സുഹൃത്തിനോടുമൊപ്പം വീടിനകത്തേക്ക്‌ പോകുന്നു. സോണിയുടെ കയ്യില്‍ ഒരു സ്യൂട്ട്‌ കേസും കേണല്‍ നായരുടെ കയ്യില്‍ ഒരു ഫയലമുണ്ട്‌.

ബബ
സീന്‍ 68 സി

ഷാജിയുടെ സിറ്റിംഗ്‌ റൂമില്‍ ഷാജിയും രണ്ട്‌ സുഹൃത്തുക്കളുമുണ്ട്‌. വാതില്‍ കടന്നു വരുന്ന കേണല്‍ നായരേയും കൂട്ടുകാരെയും അവര്‍ സ്വീകരിക്കുന്നു.

ഷാജി: വരൂ… ഇരിക്കൂ…
എല്ലാവരും ഇരിക്കുന്നു.

ഷാജി: ഹലോ സാര്‍…

കേ.നാ: ഹലോ ഷാജി… നമ്മള്‍ ആദ്യമായിട്ടാണ്‌…
ഷാജി; അതെ… പക്ഷെ, എനിക്ക്‌ സാറിനെ അറിയാം…
കേ.നാഃ ഗുഡ്‌….

നാസര്‍: ഷാജിയേട്ടാ… ഞങ്ങള്‍ പറഞ്ഞതുപോലെ ഒരു കോടി ഒരു ലക്ഷം രൂപക്ക്‌ ഉറപ്പിക്കുന്നു. അന്‍പത്തിയൊന്ന്‌ അഡ്വാന്‍സ്‌, പതിനഞ്ചു ദിവസത്തിനകം ആധാരം. എങ്കിലും എഗ്രിമെന്റില്‍ ഒരു മാസം വച്ചിട്ടുണ്ട്‌……

കേണല്‍ നായര്‍ എഗ്രിമെന്റ്‌ ഷാജിയുടെ മുന്നില്‍ വക്കുന്നു.
കേ.നാ: ഈ സണ്ണിയും സോണിയും കൂടിയാണ്‌ വാങ്ങുന്നത്‌.

ഷാജി; ഓ……

ഷാജി എഗ്രിമെന്റ്‌ വായിക്കുന്നു.

മുറിയിലേക്ക്‌ കുരുവിളയും സോമന്‍ നായരും വരുന്നു. അവര്‍ വാതിലിനകത്ത്‌ കയറി നില്‍ക്കുന്നതേയുള്ളൂ.

ഷാജി എഗ്രിമെന്റ്‌ വായിച്ച ശേഷം.

ഷാജി: ഓകെ…. സാര്‍…
ഷാജി മുഖമുയര്‍ത്തി നോക്കുന്നു. ഷാജിയുടെ കണ്ണുകള്‍ കുരുവിളയിലെത്തി നില്‍ക്കു
ന്നു.

കേ.നാ: സണ്ണിയും സോണിയും ഒപ്പിട്ടുണ്ട്‌.
കേണല്‍ നായര്‍ സ്യൂട്ട്‌ കേസ്‌ തുറന്ന്‌ ഷാജിയുടെ മുന്നില്‍ വക്കുന്നു. സ്യൂട്ട്‌ കേസില്‍ ഒരു ലക്ഷം രൂപയേയുള്ളൂ….

ഷാജി: (ഒരു ലക്ഷം രൂപയില്‍ നോക്കിയിട്ട്‌) മനസ്സിലായില്ല…

കേ.നാ: എന്താണ്‌ മനസ്സിലാകാത്തത്‌ (ഫയലില്‍ നിന്ന്‌ മറ്റൊരു എഗ്രിമെന്റുകൂടി എടുത്ത്‌ ഷാജിയുടെമുന്നില്‍ വക്കുന്നു.) ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകും….

ഷാജി: ഇല്ല… നടക്കില്ല സാറെ……

കേ.നാ: കാരണം….?

ഷാജി; നടക്കില്ല… അത്ര തന്നെ…

കേ.നാ: ഞാന്‍ കാരണമാണ്‌ ചോദിക്കുന്നത്‌…

ഷാജി: എഗ്രിമെന്റ്‌ ലാപ്സായിട്ട്‌ രണ്ടു മാസമായി….. പോരാത്തതിന്‌ ആ ക്യാഷ്‌ ഞാനിവിടെ വക്കുകയല്ല ചെയ്തത്‌. ഒരു സ്ഥലത്തിന്‌ അഡ്വാന്‍സ്‌ കൊടുത്തു.
ആ കച്ചവടം മുടങ്ങിപ്പോയി…. ഞാന്‍ കൊടുത്ത ക്യാഷും കിട്ടില്ല.

കേ.നാ: ആരുടെ കയ്യില്‍ നിന്നുമാണ്‌ കിട്ടാത്തത്‌…? പറയ്‌ ഞാന്‍ വാങ്ങിത്തരാം…
ഷാജി: അത്‌ നടക്കില്ല സാറെ…

കേ.നാ: ഏതു നടക്കില്ലെന്ന്‌, ഷാജിക്ക്‌ കിട്ടാനുള്ള ക്യാഷിന്റെ കാര്യമാണോ…
ഈ ഇടപാടിന്റെ കാര്യമാണോ….?

ഷാജി: രണ്ടും…

കേ.നാ: നടത്തും ഷാജി…. ഷാജിക്ക്‌ കേണല്‍ നായരെ അറിയാമെന്നല്ലേ പറഞ്ഞത്‌….. ഇല്ലെങ്കില്‍ അറിയവുന്നവരോട്‌ ചോദിച്ചു നോക്കാം… എന്തായാലും ഞാന്‍ ഇവിടെ നിന്നും പുറത്ത്‌ പോകുന്നത്‌ എഗ്രിമെന്റ്‌ ഒപ്പിട്ടു കൊണ്ടായിരിക്കും……

അഃന്തരീക്ഷത്തിലേക്ക്‌ ഒരുവല്ലാത്ത മൂകത പടര്‍ന്നു കയറുന്നു.

ബേ
സീന്‍ 68 ഡി
സമയം കടന്നു പോയിക്കൊണ്ടിരിക്കുന്നു.

ഷാജി മൊബൈലില്‍ വിളിച്ചു കൊണ്ടിരിക്കുന്നു. അക്ഷമനായി നടക്കുന്നു. സ്നേഹിതരുമായി
കൂടി ആലോചിക്കുന്നു.
അക്ഷോഭ്യനായി കേണല്‍ നായരും കുരുവിള ജോസഫും സോമന്‍ നായരും മറ്റുള്ളവരും ഓരോ ഇടങ്ങളില്‍ ഇരിക്കുന്നു.

ഒടുവില്‍,

ഷാജി എഗ്രിമെന്റില്‍ ഒപ്പിടുന്നു.

സീന്‍ 59

സന്ധ്യാവേള.

റിസോര്‍ട്ടിന്റെ മനോഹരമായ പുല്‍ത്തകിടി.

തോരണങ്ങളാലും വൈദ്യുത വിളക്കുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു.

പ്രവേശന കവാടത്തില്‍ വലിച്ചു കെട്ടിയ ഫ്ളക്സ്‌ ബോര്‍ഡില്‍ തങ്കലിപിയില്‍ ആലേഖനം ചെയ്തിരിക്കുന്നു. നോവല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌ ബിസിനസ്സ്‌ മീറ്റ്‌.

ഇരിപ്പിടങ്ങള്‍,

വിളമ്പാനായി ഓരുക്കിയിരിക്കുന്ന ഭക്ഷണ വിഭവങ്ങള്‍,

സേര്‍വ്‌ ചെയ്യാനായി ഒരുങ്ങി നില്‍ക്കുന്ന വെയിറ്റര്‍മാര്‍,

അതിഥികളെ സ്വീകരിക്കാനായിട്ട്‌ കേണല്‍ നായര്‍, ഭാര്യ, വിവേക്‌, അല്‍ത്താഫ്‌, ജൂലി, ഷാഹിന, രേഷ്മ.

അതിഥികള്‍ എത്തിച്ചര്‍ന്നു കൊണ്ടിരിക്കുന്നു.

ആദ്യകാറില്‍ കുരുവിള ജോസഫ്‌, സിസിലി, പൂങ്കനി, റോസ്‌, ജോ……

രണ്ടാമത്‌ കുരുവിള ജോസഫിന്റെ സ്റ്റാഫുകള്‍……..

മൂന്നാമത്‌ സണ്ണി, സോണി, അമ്മച്ചി, സണ്ണിയുടെ ഭാര്യ മക്കള്‍…

നാലാമത്‌ പൌലോസ്‌ സാര്‍, ഉന്മേഷ്‌…

പരസ്പരം അഭിവാദ്യങ്ങള്‍, സ്വയം പരിചയപ്പെടുത്തലുകള്‍, പലരുടേയും അത്ഭതത്തോടു കൂടിയുള്ള വീക്ഷണങ്ങള്‍……..

അതിമനോഹരമായൊരു വാദ്യഘോഷത്തിന്റെ ഈരടികള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞപ്പോള്‍….

കേ.നാ: പ്രിയമുള്ളവരെ, ഇങ്ങിനെ ഒരു ഗെറ്റുഗദര്‍, തികച്ചും അസാധാരണം.
ഇതിന്‌ നിമിത്തമായ കാരണങ്ങള്‍ നമുക്ക്‌ ഓരോരുത്തര്‍ക്കും അറിയാം. അതുകള്‍ വീണ്ടും പറയുന്നതിനു വേണ്ടിയോ… ഓര്‍മ്മിപ്പിക്കുന്നതിനു വേണ്ടിയോ അല്ല ഇത്‌… ഇപ്പോള്‍ മുതല്‍ നമ്മള്‍ ബന്ധുക്കളാണ്‌… അല്ല ഒരു കുടുംബത്തിലെ
അംഗങ്ങളാണ്‌… ഇനി അങ്ങോട്ട്‌ നമ്മുടെ ഈ ബന്ധം നിര്‍വ്വിഘ്നം തുടരണമെന്നാണെന്റെ ആഗ്രഹം… ഞാനവശ്യപ്പെടുകയും ചെയ്യന്നു… ഈ സുദിനം നമ്മള്‍ ആഘോഷിക്കാന്‍ പോവുയാണ്‌… എല്ലാവര്‍ക്കും ആടാം പാടാം, പൂര്‍ണ്ണ സ്വത്ര്ത
രായിട്ട്‌……

ആഘോഷത്തിന്റെ ബലൂണുകള്‍ പൊട്ടിച്ചിതറുന്നു.

സന്തോഷത്തിന്റെ അലകള്‍……
കേ.നാ: ഒരു നിമിഷം കൂടി സ്നേഹിതരേ… ഒരു ചെറിയ അറിയിപ്പു കൂടിയുണ്ട്‌…
നമ്മുടെ ഇടയില്‍ ഒരു പ്രണയം കൂടി പൂവണിയാന്‍ ഉണ്ട്‌, അത്‌ അനുവദിക്കണമെന്ന്‌ ഞാന്‍ അപേക്ഷിക്കുന്നു.

പെട്ടന്ന്‌ അന്തരീക്ഷം നിശ്ചലമായിപ്പോകുന്നു. ആകാംക്ഷയോടെ പരസ്പരം നോക്കുന്നു ഓരോരുത്തരും.
കേ.നാ: നിങ്ങള്‍ക്ക്‌ ടെന്‍ഷന്‍ കൂട്ടുന്നില്ല.ഞാന്‍ അവരെ വെളിപ്പെടുത്തുകയാ ണ്‌…. സോണിയും പൂങ്കനിയും

ഒരു നിമിഷം എല്ലാവരും സ്തബ്ദരായിപ്പോകുന്നു.

സിസിലിയുടെ മുഖം വികാര രഹിതമായിട്ട്‌……

മൌനിയായി പൂങ്കനി….

ആകാഠക്ഷയോടെ ആദ്യം അമ്മച്ചിയെ, പിന്നെ സിസിലിയെ നോക്കുന്നു, സോണി.
റോസ്‌: (നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട്‌) ഓ… നൈസ്‌ ആന്റ്‌ മാര്‍വലസ്സ്‌………
താങ്ക്‌ യൂ…. താങ്ക്‌ യൂ…..താങ്ക്‌ യൂു…. സാര്‍…..

ആര്‍ത്തലച്ചുയരുന്ന കരഘോഷം.

തെളിയുന്ന സിസിലിയുടെ മുഖം……

പൂങ്കനിയെ നോക്കി കള്ളച്ചിരി ചിരിക്കുന്ന അമ്മച്ചി………




ഇര

സീൻ ഒന്ന്‌

പ്രഭാതം.
നേരം പുലർന്നു വരുന്നതേയുള്ളു.  ഹൈറേഞ്ചിൽ നിന്നും
ഒരു ചുവന്ന മാരുതി ഓൾട്ടൊ
കാർ താഴേക്ക്‌ ഓടിയിറങ്ങുകയാണ്.

കാറിന്റെ വലതു വശത്ത്‌ ആകാശ
ചുംബിതങ്ങളായിട്ട്‌ മലകൾ…..

ഇടതു ഭാഗത്ത്‌ അഗാധമായ ഗർത്തങ്ങൾ……

ഡ്രൈവിംഗ്‌ സീറ്റിലിരിക്കുന്ന മുപ്പത്തഞ്ചുകാരന്‌
മോബൈലിൽ ഒരു കോൾ എത്തുന്നു.
അവൻ സുസ്മേര വദനനാണ്‌.

ജിനേഷ്‌:  ങാ… അതെ എന്തെടാ….ഓ…. സോറി… ഞാനിന്ന്‌ സിറ്റിയിലില്ല…
അടുത്ത വല്യ സിറ്റിയിലേക്ക്‌ പോണു… ങാ… എറണാകുളത്തിന്‌… ഒരുപിക്ക്‌നിക്ക്‌….ഓ.. ഒണ്ട്‌… ഷേർളീം മോനും…

ഷേർളിയേയും മോനേയും കാണാം. മുപ്പതുകാരിയായ ഷേർളി, അഞ്ചു വയസുകാരനായ മകൻ.

ഷേർളി : ആരാ ജിനേട്ടാ…

ജിനേഷ്‌ : തോമസ്സാ… കടയിൽ വന്നേച്ചു വിളിച്ചതാ…
ഷേർളി:   വല്ലോം വാങ്ങാനായിരിക്കും…

ജിനേഷ്‌ : ഓ… അല്ല…

Cut

സീൻ രണ്ട്‌

നേരം പുലർന്നു കൊണ്ടിരിക്കുന്നു

കാർ ഒരു ചെറു പട്ടണം
വിട്ട്‌ ഓടിയകലുന്നു.

കാറിൽ നിന്നും ഉച്ചത്തിൽ പാട്ടു
കേൾക്കുന്നു.

ആനന്ദം കൊള്ളുന്ന മുഖങ്ങൾ, ജിനേഷിന്റെ,
ഷേർളിയുടെ, മകന്റെ.
മകന്റെ കുസൃതികൾ…..

Cut

സീൻ മൂന്ന്‌

നേരം നന്നെ വെളുത്തിരിക്കുന്നു.

അവർ കാർ നിർത്തി ഒരു
ഹോട്ടലിലേക്ക്‌ കയറുന്നു.

ഒരു മോഡേൺ  ഹോട്ടൽ…

വിശാലമായ കാർ പാർക്കിംഗ്‌
സൌകര്യം…… ഗാർഡൻ…

യൂണിഫോം ധാരികളായ സെക്യൂരിറ്റികൾ,
ബെയറർമാർ……

വിശാലമായ ഭോജന ശാല…

വെളിച്ചത്തിൽ, നേർത്ത ഗാനത്തിന്റെ താളാത്മകതയുമായി,
സുഖമുള്ള തണുപ്പിൽ…

തിരക്കില്ല,

എന്നാൽ ഫാമമിലികളുണ്ട്‌, യുവാക്കളുടെ രണ്ടു
കൂട്ടങ്ങളുണ്ട്‌…..

ജിനേഷും ഫാമിലിയും ഒരു
ഫാമിലിയുടെ അടുത്ത മറ്റൊരു ടേബിളിൽ
ഇരുന്നു.
വെയിറ്റർ അവരുടെ വാക്കുകൾക്കായി കാത്തു നില്‍ക്കുന്നു.

Cut

സീൻ നാല്‍

ഓർഡർ എടുത്തു കഴിഞ്ഞ്‌ വെയിറ്റർ ടേബിൾ
വിട്ടു പോകുന്നു.

ഷേർളി കണ്ണുകൾ കൊണ്ട്‌ ബാത്ത്‌ റൂമിൾ പോകുന്നതായിട്ട്‌
ജിനേഷിനെ അറിയിക്കുന്നു.

ജിനേഷിന്‌ അവിടെയിരുന്നു ബാത്ത്‌ റൂമിലേക്കുള്ള
വഴി കാണാം.

അവൾ ടേബിൾ വിട്ട്‌ ബാത്ത്‌ റൂമിലേക്ക്‌ നടക്കുന്നു.

Cut

സീൻ അഞ്ച്‌

അവരുടെ ടേബിളിൽ വിഭവസമൃദ്ധമായ
ഭക്ഷണം നിരന്നിരിക്കുന്നു. അവr കഴിക്കുകയാണ്‌.  അവർ ഭക്ഷണത്തിൽ തന്നെ
ശ്രദ്ധിച്ചിരിക്കുകയാണ്‌.

അടുത്ത ടേബിളിലെ യുവാക്കളുടെ
മുഖത്ത്‌ പെട്ടന്ന്‌ ചില വികാരങ്ങൾ വിരിയുന്നു. അവർ മോബൈലിൽ വന്നിരിക്കുന്ന വാട്ട്സാപ്പ്
ചിത്രം കാണുകയും ആസ്വദിക്കുകയും, അതിനെ തുടർന്നുള്ള വികാര വിക്ഷേപങ്ങളുമാണ്‌ കാണിക്കുന്നത്‌. അവരുടെ കണ്ണുകൾ
ഷേർളിയിലെ
ത്തുന്നു. ഷേർളിയേയും ജിനേഷിനേയും അവർ
മാറി മാറി നോക്കുന്നുണ്ട്‌.

ജിനേഷിന്റെ മോബൈലിൽ ഒരു
കോൾ വരുന്നു. അവൻ അറ്റന്റ്‌ ചെയ്യുന്നു.

ജിനേഷ്‌ : ഞങ്ങള്‍ എറണാകുളത്ത്‌ ഹോട്ടലിലാണ്‌, ഭക്ഷണം കഴിക്കുന്നു….
ങേ…മെസ്സേജോ….ങാ….

ജിനേഷിന്റെ മോബൈലിൽ മെസ്സേജ്‌ വരുന്ന
ശബ്ദം.

അവൻ മെസ്സേജ്‌ കാണുന്നു.

അവൻ സ്തബ്ധനായി, നിർന്നിമേഷനായി… എന്തു ചെയ്യണമെന്നറിയാത്തവനായി ഇരുന്നു പോകുന്നു…

ഷേർളി മോബൈൽ വാങ്ങി മെസ്സേജ്‌ കാണുന്നു,

“ഷേർളി
ആ ഹോട്ടലിലെ ബത്ത്‌ റൂമിൽ പോകുന്ന
സീനുകൾ…

അവൾ തകർന്നിരിക്കുമ്പോൾ മോബൈൽ
ഊർന്നു താഴെ വീഴുന്നു.

ഒന്നും മനസ്സിലാക്കാതെ ഭക്ഷണം
കഴിച്ചു കൊണ്ടിരിക്കുന്ന മകൻ……

@@@@@@




വേട്ടക്കാരന്‍

സീൻ ഒന്ന്‌.

അസ്തമന സമയം. കടൽ തീരം — ബീച്ച്‌.

പടിഞ്ഞാറൻ വാനത്ത്‌ ചെഞ്ചായം കോരിയൊഴിച്ച്‌
സൂര്യൻ. മന്ദഹസിക്കുന്ന മുഖമാണ്‌ സൂര്യന്‌. തെളിഞ്ഞ ആകാശം, പ്രസന്നതയാണ്‌
എവിടെയും. ബീച്ചിൽ തിരക്കുണ്ട്‌.

കൂട്ടമായിട്ടുള്ളവർ, ജോഡികൾ, മക്കളോടൊത്ത ഫാമിലികൾ….

തിരക്കിൽ നിന്ന്‌ ഒറ്റപ്പെട്ട ഒരു
ഫാമിലി,

ബാലനായ മകൻ ഒറ്റക്ക്‌ മണലോരത്ത്‌ ഓടിക്കളിക്കുന്നു.
കടലിനെ തൊടുന്നു, പിൻ വാങ്ങുന്നു… അവൻ ആർത്തു രസിക്കുകയാണ്‌.

അവന്റെ അച്ഛനും അമ്മയും, മുപ്പത്തഞ്ചുകാരനും മുപ്പതുകാരിയും.

അവർ, അവരുടെ മാത്രം ലോകത്താണ്‌,
എങ്കിലും മകനെ ശ്രദ്ധിക്കുന്നുണ്ട്‌.

വാനത്തിലെ ചുവപ്പ്‌ അവളുടെ കവിളുകളിൽ
അരുണിമ ചാർത്തിയിട്ടുണ്ട്‌. അവൾ ഉല്ലാസവതിയാണ്‌, അവന്റെ തമാശകളിൽ
മോഹിതയാണ്‌.

Cut

സീൻ രണ്ട്‌

കൂട്ടത്തിനിടയിലൂടെ അയാൾ അലക്ഷ്യനാണെന്ന ഭാവത്തിൽ, സൂക്ഷ്മമായ നിരീക്ഷണത്തോടെ നടക്കുകയാണ്‌. അയാളുടേത്‌
വൃത്തിയുള്ള വസ്ത്രമാണ്‌, കുറ്റി രോമങ്ങൾ
നിറഞ്ഞ കവിളുകളാണ്‌, ചുവപ്പു നിറം ലേശം അധികരിച്ച കണ്ണുകളാണ്‌.
ഉറച്ച ദേഹം ഇരുണ്ട നിറത്തിലാണ്‌. അയാൾക്ക്
ഒരു വേട്ടക്കാരന്റെ മുഖമാണ്‌, കണ്ണുകളിൽ
വേട്ടക്കാരന്റെ സുക്ഷ്മതയുണ്ട്‌.

അയാൾ ഒരു ഇരയെ തിരയുകയാണ്‌.

അയാളുടെ ഇരകൾ സുന്ദരികളായ
സ്ത്രീകളാണ്‌, അയാളുടെ കണ്ണുകൾ സ്ത്രീകളെ നോക്കിയാണ്‌
അലയുന്നത്‌, സ്ത്രീകളുടെ മേനിയഴകിനെക്കാൾ ശ്രദ്ധയോടെ
വീക്ഷിക്കുന്നത്‌ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളെയാണ്‌.

Cut

സീൻ മൂന്ന്‌

അയാളുടെ കണ്ണുകളിൽ അവനും
അവളും പെട്ടിരിക്കുന്നു.

അയാളുടെ മുഖത്ത്‌ സൂര്യനുദിച്ചതു പോലെ….. അയാളുടെ കണ്ണുകൾ അവളുടെ
മേനിയഴകിനെ കണ്ട്‌, കണ്ട്‌ ആഭരണത്തിലെത്തി
നിന്നു.

അയാളുടെ മുഖത്തി തൃപ്തി
വന്നു. പ്രതീക്ഷ വിരിഞ്ഞു.

അയാൾ മോബൈലിൽ വിളിക്കന്നു, പല പ്രാവശ്യം.
മോബൈൽ അറ്റന്റു ചെയ്തു കൊണ്ട്‌ ബീച്ചിന്റെ
പലയിടങ്ങളിലുമായിട്ട്‌ മറ്റു മുന്നു പേർ
കൂടി, കാഴ്ചയിൽ അയാളുടെ ശിഷ്യന്മാർ.

ശിഷ്യന്മാരും അവളെ നിരീക്ഷിച്ചു
തുടങ്ങുന്നു.

Cut

സീൻ നാല്‍

അയാളും മറ്റു മൂന്നു
പേരും അവനെയും അവളെയും വലയിലാക്കും
പോലെ വളഞ്ഞ്‌ കോണുകളിൽ നിൽക്കുന്നു.

അവനോ അവളോ അതൊന്നുമറിയാതെ മോഹിതരായിട്ട്‌
മങ്ങുന്ന സൂര്യനെ നോക്കിയികയാണ്‌.

അയാൾ മോബൈലിൽ ഒരു ശിഷ്യനോട്‌ പറയുന്നു: അവൻ
ഏതുനേരത്തും മൂത്ര
മൊഴിക്കാൻ പോകാം. അല്ലെങ്കിൽ കപ്പലണ്ടി
വാങ്ങാൻ പോകാം… അതുമല്ല…….

Cut

സീൻ അഞ്ച്‌

ആകാശം ഇരുളുന്നു,

കടലിളകുന്നു,

കടൽ കാക്കകൾ വാനത്ത്‌ ഭീതിയോടെ പറക്കുന്നു, തീരമാകെ ഭീതിയുടെ നിഴൽ പരക്കുന്നു, ഇരുളുന്നു.

വളരെ പെട്ടന്ന്‌ കടൽ മേലോട്ടുയർന്ന് കരയെ ഉള്ളിലെടുത്ത്‌…..

ഭയാനകമായ ആക്രോശത്തോടെ……

സുനാമി.

കൂട്ട നിലവിളികൾ, പ്രാർത്ഥനകൾ…

കടൽ കാക്കകളുടെ കലമ്പലുകൾ…..

Cut

സീൻ ആറ്‌

ശാന്തമായ തീരം, ശാന്തമായ കടൽ,

ആകെ വ്യാപിച്ച ഇരുട്ടിലും കിട്ടുന്ന
കാഴ്ചയിൽ മനുഷ്യ കബന്ധങ്ങൾ,

ഒറ്റപ്പെട്ടും, കൂട്ടോടുകൂടിയും, വിവസ്ത്രരായും,  വികൃതമായും, അങ്ങിനെ….

അവളെ കെട്ടിപ്പിടിച്ച്‌ വേട്ടക്കാരനും.

@@@@@




പരിദേവനങ്ങളും സ്മാര്‍ത്ത വിചാരവും

പലരും സതീശനെ അന്വേഷിച്ചു
തുടങ്ങിയപ്പോഴാണ്‌ അവൻ സ്ഥലത്തില്ലെന്ന്‌ എല്ലാവരും അറിയുന്നത്‌.
വീട്ടുകാരറിയാതെ, നാട്ടുകാരറിയാതെ, ആർക്കും
വേണ്ടിയല്ലാതെ
ഒരു ദിവസം മുഴുവൻ വാർഡിൽ
നിന്നും
വിട്ടു നിന്നപ്പോഴാണ്‌ അന്വേഷിയ്ക്കേണ്ടി വന്നത്‌. ആർക്കും
അറിയില്ലെങ്കിലും പീറ്ററിന്‌ അറിയില്ലെന്ന്‌ പറഞ്ഞ്‌ ഒഴിയാൻ കഴിയില്ലല്ലോ!
സഹകരണ പാർട്ടിയുടെ പിന്തുണയോടുകൂടി സതീശൻ
നഗരസഭയുടെ അദ്ധ്യക്ഷനായി സത്യപ്രതിജ്ഞ
ചെയ്യുവാൻ ഇനിയും നാളുകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളു.

ആദ്യം സംയുക്ത
കക്ഷിയുടെ
പിന്തുണയോടുകൂടി ചെയർമാനാകുമെന്നാണ്‌ കേട്ടിരുന്നത്‌. പിന്നീട്‌ കാറ്റ്‌ മാറി വീശുകയായിരുന്നു.
കാറ്റിനെ മാറ്റിയത്‌ പീറ്ററാണെന്ന്‌ നാടാകെ പരന്നു. അതിന്‌ ശേഷം
പീറ്ററിന്റെ നടത്തയ്ക്ക്‌ കുറച്ചുകൂടി തലയെടുപ്പ്‌
കണ്ടിരുന്നു. നെഞ്ച്‌ കുറച്ചുകൂടി മുന്നോട്ടു
തള്ളി പിടിച്ചിരുന്നു.

അതിനിടയ്ക്ക്‌ ലേശം വാക്കു തർക്കങ്ങളും കയ്യേറ്റങ്ങളും നടക്കാതിരുന്നില്ല. വിമോചക മുന്നണിക്കാർ, സതീശൻ മങ്കാവുടിയിൽ
ജനിച്ചു വളർന്നതാണെന്നും മങ്കാവുടി
വിമോചനത്തിനു വേണ്ടി അവതരിച്ച ദിവ്യനാണെന്നുമുള്ള അവകാശവാദവുമായിട്ട്‌
രംഗത്തെത്തുകയും പീറ്ററുമായിട്ട്‌ ഏറ്റുമുട്ടലിന്‌ ശ്രമിയ്ക്കുകയും ചെയ്തതിന്റെ
പേരിൽ സഹകരണ പാർട്ടിവക ചുമട്ടുതൊഴിലാളികൾ ആണ്‌
കയ്യും കലാശവും ഉപയോഗിച്ചത്‌. അത്‌ അവിടം കൊണ്ട്‌ അവസാനിച്ചു. കാരണം,
വടക്കൻ മലയാളത്തുകാരെപ്പോലെ ചോരയിൽ
അങ്കക്കലിയും കോഴിപ്പോരും ഇല്ലാതിരുന്നതാണ്‌.
നാലഞ്ചുനാൾ രക്തസാക്ഷികളെ പ്രതീക്ഷിച്ച്‌,
മങ്കാവുടിക്കടുത്ത നാട്ടുകാർ ടീ.വി വാർത്തകൾ ശ്രദ്ധിയ്ക്കുകയും പത്രങ്ങളിൽ ചുഴിഞ്ഞു നോക്കിയതും മിച്ചം.

പീറ്ററിന്‌ പോലും അറിയില്ലെന്ന്‌
വന്നപ്പോഴാണ്‌ വാർഡാകെ, പിന്നീട്‌ മങ്കാവുടിയാകെ സംശയങ്ങളെ കൊണ്ടും ചോദ്യങ്ങളെ കൊണ്ടും നിറഞ്ഞത്‌. സംശയങ്ങൾക്ക് നിവാരണങ്ങളോ
ചോദ്യങ്ങൾക്ക് ഉത്തരങ്ങളോ എവിടെ നിന്നും ലഭിയാക്കാതെ
മണിക്കൂറുകൾ കഴിഞ്ഞു പോയി. ആരോ ഒരാള്‍ പറഞ്ഞു
സതീശന്റെ കട താഴിട്ട്‌ പൂട്ടിയിട്ടുണ്ടോ
എന്നു നോക്കാൻ. ഇല്ലെന്നു
കണ്ടപ്പോൾ ഷട്ടർ ഉയർത്തി നോക്കുകയായിരുന്നു.

സതീശൻ ഫാനിൽ, പ്ലാസ്റ്റിക്ക്‌ ചരടിൽ തൂങ്ങി…….

പോസ്റ്റുമോർട്ടം റിപ്പോർട്ട്
ചരടിൽ തൂങ്ങി ശ്വാസം മുട്ടിത്തന്നെയാണ്‌
മരിച്ചതെന്ന്‌ സ്ഥിരീകരിച്ചു. ശരീരത്തിന്‌ മറ്റു ചതവുകളോ, മുറിവുകളോ, ഒന്നുമില്ലെന്നും,
വിഷം ഉള്ളിൽ ചെന്നതിന്റെ ലക്ഷണമില്ലെന്നും നോട്ടു ചെയ്യപ്പെട്ട്‌ വിദഗ്ധ പരീക്ഷണങ്ങൾക്കായിട്ട്‌
ആന്തരാവയവങ്ങൾ നീക്കി
ശരീരം മറവു ചെയ്യുന്നതിനായിട്ട്‌ ബന്ധുക്കൾക്ക് വിട്ടു
കിട്ടി.

അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയത്‌
പീറ്റർ മാത്രമാണ്‌. ശവസംസ്ക്കാരത്തിനു
ശേഷമുള്ള
അനുശോചന സമ്മേളനത്തിൽ അയാളത്‌ സമൂഹത്തെ
അറിയിക്കുകയും ചെയ്തു.
കക്ഷി രാഷ്ട്രീയത്തിന്നതീതമായി സംയുക്തകക്ഷിക്കാരും സഹകരണപാർട്ടിക്കാരും വിമോചകമുന്നണിക്കാരും പങ്കെടുത്ത
ഒരു യോഗമായിരുന്നത്‌. അവറാച്ചൻ സ്റ്റേജിൽ മൂകനായിട്ടിരിയ്ക്കുക മാത്രമാണ്‌ ചെയ്തത്‌. ഒരൊറ്റ വാക്കുപോലും
പറയാതെ അയാൾ യോഗശേഷം സ്റ്റേജ്
വിടുകയും ചെയ്തു. അത്‌ ഞങ്ങളെ സംശയത്തിന്റെ
വാതിൽക്കൽ എത്തിച്ചു. ഞങ്ങളുടെ
കണ്ണുകളും കാതുകളും അയാളെ ചുറ്റിപ്പറ്റി
നിന്നിരുന്നു ആഴ്ചകളോളം. പക്ഷെ, യാതൊന്നും കിട്ടിയില്ല.
എങ്കിലും ഞങ്ങൾ, ഞങ്ങൾ മാത്രം
അയാളെ സംശയിച്ചു കൊണ്ടിരുന്നു.

ഇത്‌ സ്വന്തം ചിന്തയാലും
തീരുമാനത്താലുമാണ്‌ ഇങ്ങിനെ ചെയ്യുന്നത്‌. അതിൽ ആർക്കും
ഒരു പങ്കുമില്ലാത്തതാണ്‌. ഞാൻ ആരുമായിട്ട്‌
യാതൊരു വിധ കൊടുക്കലു വാങ്ങലുകളോ
സാമ്പത്തിക ബാദ്ധ്യതകളോ തീർപ്പാക്കാതെയിരുന്നിട്ടുമില്ല…

മൃതദേഹത്തോടുകൂടി കണ്ട
പ്രസ്തുത കുറിപ്പിന്റെ ബലത്തിൽ പോലീസും
എല്ലാ കാര്യങ്ങളും അവസാനിപ്പിയ്ക്കുക ആയിരുന്നു.

പിന്നെന്തിന്‌ ഞങ്ങൾ മാത്രം
സംശയിയ്ക്കുന്നുവെന്ന്‌ തോന്നാം. സതീശനെ സംബന്ധിച്ച്‌
നിലവിലുള്ള സാഹചര്യങ്ങൾ വച്ച്‌ നോക്കുമ്പോൾ
ഈ നേരത്ത്‌ അങ്ങിനെ ചെയ്യേണ്ട ഒരു കാര്യവും ഞങ്ങൾ കാണുന്നില്ല.

സതീശന്റെ കുറിപ്പു പുസ്തകത്തിൽ
ചുവന്ന മഷിയിലെഴുതിയിരിയ്ക്കുന്നത്‌ ഇതു മാത്രമാണ്‌,
മറ്റെല്ലാ എഴുത്തുകളും നീലമഷിയിലും.
ഇതുമാത്രം ചുമന്നത്‌ ആയതു യാദൃശ്ചികമാണെന്ന്‌
തോന്നുന്നില്ല. അതുവായിച്ചാൽ അതിന്റെ
പ്രാധാന്യം വ്യക്തമാകുകയും ചെയ്യും.

സരിത ഒരിയ്ക്കലും എന്റെ
ഹൃദയകവാടം കടന്ന്‌ ഉള്ളിൽ വന്നിട്ടില്ല.
ഞാൻ മലർക്കെ തുറന്നു വച്ചിരിയ്ക്കയായിരുന്നു. പക്ഷെ, ഇവിടെ കയറാ ഗുരുവായൂർ
ക്ഷേത്രത്തിലേതു
പോലെ
നീണ്ട ക്യൂവിലെ വിഘ്നങ്ങളോ, തന്ത്രികളുടെ അയിത്താചാര പ്രശ്നങ്ങളോ, തൊട്ടുകൂടായ്മയോ, തീണ്ടിക്കൂടായ്മയോ ഒന്നുമില്ലായിരുന്നു.

എന്നിട്ടും അവളൊരു സാധാരണ
ഭക്തയെപ്പോലെ ശ്രീകോവിലിനു മുന്നിൽ ദീപാരാധനയ്ക്കുള്ള നടതുറക്കുന്നതും കാത്തു നിൽക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
അവൾക്ക് ജീവിതത്തെക്കുറിച്ച്‌, ജീവികളെ കുറിച്ചോ, ജീവചൈതന്യത്തെകുറിച്ചോ ഒന്നുമറിയില്ല. സ്നേഹമെന്തെന്നോ
സ്‌നേഹത്തിന്റെ
ഗന്ധങ്ങളെന്തെന്നോ മാധുര്യമെന്തെന്നോഅന്യമാണ്.യഥാർത്ഥത്തിൽ
അവൾ ഗ്രാമത്തിൽ
വളർന്ന ഒരണു കുടുബത്തിലെ ഒരംഗം
മാത്രമാണ്. സമൂഹത്തിലെ സംസ്ക്കാര സമ്പന്നരെന്ന്‌ അറിയപ്പെടുന്ന ഉദ്യോഗസ്ഥരായ
അച്ഛനും
അമ്മയ്ക്കും ഉണ്ടായ ഒരേ ഒരു
മകൾ.
അതും അവർ അദ്ധ്യാപകരായിരുന്നതിനാൽ ബഹുമാനത്തോടെ ഇടപഴകുന്ന വരെ മാത്രമേ അവൾ
കണ്ടിരുന്നുള്ളു.

അവളുടെ വീടിനടുത്തു
തന്നെ, അവളുടെ
ബന്ധുക്കൾ തന്നെ വേദനിയ്ക്കുകയും വിഷമിയ്ക്കുകയും ചെയ്ത്‌ ജീവീതം തള്ളി നീക്കുന്നത്‌ അവളുടെ കണ്ണുകളിൽ
പെട്ടിട്ടുണ്ടാവില്ല.
എന്നിരിയ്ക്കിലും അവൾക്ക് സർവ്വകലാശാലയിൽ
നിന്നും
എഴുതികൊടുത്തൊരു ഡിഗ്രിസർട്ടിഫിക്കറ്റുണ്ട്‌, പ്രായോഗീക ജീവീതത്തിലെ
ആദ്യക്ഷരങ്ങൾ പോലും അറിയില്ലെങ്കിലും. ശാരീരീക ബന്ധം
പോലും ശരീരത്തിന്റെ ഒരാവശ്യത്തിൽ
കഴിഞ്ഞ്‌ മാനസ്സീകമായ വികാരതലത്തിലെത്തിയ്ക്കാൻ
ഇതേവരെ കഴിഞ്ഞിട്ടില്ല.

ഇപ്പോഴാണ്‌ ഞാൻ മനസ്സിലാക്കുന്നത്‌…….രാധേച്ചി വളരെ വ്യക്തമായൊരു ഓയിൽ
പെയിന്റാണ്‌. സരിതയോ ശൈത്യത്തിലെ വെളുപ്പാൻ
കാലത്തെ മൂടൽ മഞ്ഞുപാളികളിലൂടെ കുറച്ചകലെ
കാണുന്നൊരു
നിഴൽ രൂപമാണ്‌ ……….

ഞങ്ങളുടെ പ്രതീക്ഷപോലെ അവൾ
കരയുകയുണ്ടായില്ല. സ്വതവേ അരുണാഭമായിരുന്ന കവിൾ
കുറച്ചുകൂടി ചുവക്കുക മാത്രമേ
ചെയ്തുള്ളൂ. കണ്ണുകൾക്ക് മൂർച്ച കൂടുകയും.

“സരിതയ്ക്ക്‌ എന്തു തോന്നുന്നു?”

“ഒന്നും തോന്നുന്നില്ല.”

“സതീശൻ എഴുതിയിരിയ്ക്കുന്നത്‌ നുണയായിട്ട്‌ തോന്നുന്നുണ്ടോ.?”

“ഇല്ല.”
“എന്തുകൊണ്ട്‌?”
“എനിയ്ക്കതിനെപ്പറ്റി അറിയില്ല.”

“നിങ്ങളുടെ ജീവീതം സുഖകരമായിരുന്നെന്നാണോ പറയുന്നത്?”
“എന്റെനോട്ടത്തിൽ.”
“നോട്ടത്തിൽഎന്നുപറഞ്ഞാൽ”
“എന്റെ ജീവീത വീക്ഷണത്തിൽ.”

“നിങ്ങളുടെ വീക്ഷണത്തിലുള്ള ജീവീതമാണ് നയിച്ചിരുന്നതെന്ന്‌സാരം.”
“അതെ.”

“അതിനർത്ഥം നിങ്ങളുടെ വീക്ഷണത്തിൽ
സ്‌നേഹത്തിന്‌ സ്ഥാനമില്ലെന്നാണോ?”
“എന്താണ്‌ നിങ്ങൾ ഉദ്ദേശിയ്ക്കുന്ന ഈ സ്നേഹം?”

“മാനസ്സീകമായൊരു ആകർഷണമാണ്‌ സ്നേഹമെന്നാണ്‌
ഞങ്ങളുടെധാരണ.ആകർഷിയ്ക്കപ്പെട്ടുകഴിഞ്ഞാൽസ്വാർത്ഥതയില്ലാതാകുന്നു. സ്വാർത്ഥത നിശ്ശേഷം
നീങ്ങിക്കഴിയുമ്പോൾ ആകർഷിയ്ക്കപ്പെട്ട വ്യക്തിത്വങ്ങൾ ഒന്നായിത്തീരുന്നു.”

“ഞാനതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. ഞാൻ എനിയ്ക്കറിയാവുന്ന വിധത്തിൽ സ്‌നേഹിച്ചിട്ടുണ്ട്‌, ജീവിച്ചിട്ടുണ്ട്‌. ഇനിയും അഭിമാനത്തോടടെ
തന്നെ അദ്ദേഹത്തിന്റെ കുട്ടിയെ പ്രസവിച്ച്‌
വളർത്തുവാൻ തന്നെയാണ്‌ ഉദ്ദേശിയ്ക്കുന്നതും”.
യഥാർത്ഥത്തിൽ അപ്പോൾ മാത്രമാണ്‌ സരിത ഗർഭിണിയാണെന്നും,
അടിവയറിന്‌ തടിപ്പുണ്ടെന്നറിയുന്നതും.

“നിങ്ങൾ പറയുന്നതിൽ നിന്നും
മനസ്സിലാകുന്നത്‌, സതീശൻ ഭർത്താവായിരുന്നതിൽ അഭിമാനം
കൊള്ളുന്നു എന്നാണ്‌.”
“അതെ ഞാനഭിമാനം കൊള്ളുന്നു. ഈ നാടിനു
വേണ്ടി, നാട്ടുകാർക്കു വേണ്ടി അദ്ദേഹം പലതും ചെയ്തിട്ടു ണ്ടെന്നതിൽ…….”

ഞങ്ങൾക്ക് ആർത്തു ചിരിയ്ക്കാനാണ്‌
തോന്നിയത്, മനുഷ്യന്റെ നാട്യവും സ്വാർത്ഥതയും ഓർത്ത്.
സരിത ഭർത്താവിന്റെ മരണ
ശേഷവും അയാളിലെ ഭൌതീകമായ നേട്ടങ്ങളാണ്‌
കാംക്ഷിയ്ക്കുന്നത്‌.

ഇവൾ സരിത….

ഒരു സാധാരണ പെണ്ണ്‌,

ഇരുപത്തിയേഴു വയസ്സ്‌, ഇരു
നിറം, കറുത്ത്‌ ഉള്ളുള്ള, നിതംബം മൂടിക്കിടക്കുന്ന
മുടി, വീതി
കുറഞ്ഞ നെറ്റി, പകുത്ത്‌ ചീകി സീമന്ത
രേഖയിൽ എന്നോ തൊട്ട സിന്ദൂരച്ചുവപ്പ്‌,
അല്പം ചാരനിറമുള്ള കണ്ണുകൾ, ഭംഗിയാർന്ന നാസിക, നനവാർന്ന
ചുണ്ടുകൾ, തുടുത്ത കവിളുകൾ, സമൃദ്ധമായ മാറിടം, ഒതുങ്ങിയ
അരക്കെട്ട്‌, ജംഘനം, നിതംബം, തുടകൾ, നാച്ചുറൽ കളർ
നെയിൽ പോളീഷിൽ തിളങ്ങുന്ന നഖമുള്ള
പാദങ്ങൾ, അഞ്ചടി മൂന്നിഞ്ച്‌ ഉയരം…

മനസ്സിലിട്ട്‌ ലാളിച്ചാൽ മോഹമുണർത്തുന്ന പെണ്ണ്‌…

ഇപ്പോൾ പറഞ്ഞത്‌ നമ്മൾ, പുരുഷന്മാരുടെ വീക്ഷണങ്ങളും
അഭിപ്രായങ്ങളുമാണ്‌. സ്ത്രീയെ ഭോഗവസ്തുവായിട്ടാണല്ലോ നമുക്ക്‌ കാണാൻ
കഴിയുന്നത്‌.

ഏതു ജീവജാലത്തിന്റെ സംസ്ക്കാരത്തിലാണ്‌
സ്ത്രീ പുരുഷന്റെ ഭോഗവസ്തു
അല്ലാത്തത്‌…………. പ്രകൃതിയിൽ നാം കാണുന്ന മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും സ്ത്രീപുരുഷ
ബന്ധം സൂക്ഷിയ്ക്കുന്നത്‌ ഭോഗത്തിലൂടെയാണ്‌. അവരുടെ അടുപ്പവും
അതിനു വേണ്ടി
മാത്രമാണ്‌.

വേണ്ട, ആരും നെറ്റി
ചുളിയ്ക്കേണ്ട, ഞങ്ങൾ ഒരു വിവാദത്തിനായിട്ട്‌
പറഞ്ഞതല്ല. ഞങ്ങൾ
കാണുന്ന പ്രകൃതി നിയമത്തെക്കുറിച്ച്‌ പറഞ്ഞുവെന്നു മാത്രം. എങ്കിലും
ഒന്നു ചോദിച്ചുകൊള്ളട്ടെ, ഭോഗത്തിന്റെ തൃഷ്ണയില്ലെങ്കിൽ, അവാച്യമായ അനുഭൂതിയില്ലെങ്കിൽ സ്ത്രീയെന്നും പുരുഷനെന്നും തിരുവുകൾ
ഉണ്ടാകുമോ ? ഉണ്ടായാൽ തന്നെ പരസ്പരം
തിരിച്ചറിയുമോ……………?
ആകർഷിക്കപ്പെടുമോ, കാന്തത്താലെന്ന പോലെ ബന്ധിക്കപ്പെടുമോ?

നാം കാണുന്ന ബന്ധങ്ങള്‍ ഉണ്ടാകുമോ?

അറിയുന്ന സംസ്ക്കാരങ്ങൾ ഉണ്ടാകുമോ?

ഇല്ല.

അതെ ഞങ്ങളുടെ അറിവ്‌, കണ്ടെത്തലുകൾ
നാളെ മാറിയെന്നിരിയ്ക്കാം. ചിന്തിയ്ക്കുന്ന ഒരു
വൃക്തിയ്ക്കും തന്റെ അറിവുകളെ പിടിച്ചു
നിർത്താനാവില്ല. സ്ഥിരീകരിച്ചു നിർത്താൻ
കഴിയുമെന്നു കരുതിയാണ്‌ നമ്മൾ കമ്മ്യൂണിസത്തിൽ വിശ്വാസമർപ്പിച്ചത്‌. എത്രയെത്ര മതങ്ങളും വിശ്വാസങ്ങളും
കഴിഞ്ഞായിരുന്നു അവിടെ എത്തിപ്പെട്ടത്‌,
എന്നിട്ടോ………………… നാം പരിണമിയ്ക്കപ്പെടുകയാണ്‌.

എന്നിരിയ്ക്കിലും ഇനിയും
വിശ്വാസപ്രമാണങ്ങൾ വേണ്ടിയിരിയ്ക്കുന്നു. അതു നമ്മൾ
ഒന്നിച്ചു നില്ക്കുന്നതിനു വേണ്ടി, സമൂഹമായി
വർത്തിയ്ക്കുന്നതിനു വേണ്ടിയാണ്‌. വിശ്വാസങ്ങൾ നമ്മളെ
ബന്ധിച്ചു നിർത്തുന്ന പാശങ്ങളാണ്‌.

പക്ഷെ, ഇവിടെ നമ്മൾ
നിൽക്കുന്നത്‌ സതീശനെ കുറിച്ച്‌ അറിയുന്നതിനായിട്ടാണ്‌. മുന്നിൽ
സരിതയെ നിർത്തിയിരിയ്ക്കുന്നത്‌ വിചാരണ ചെയ്യുന്നതിനാണ്‌……
“സരിതെ, അന്ന്‌ സതീശൻ എപ്പേഴാണ്‌ വന്നത്‌?″
“രാത്രി പന്ത്രണ്ടുമണിയായി കാണും.”
“അതുവരെ എന്തെടുക്കുവാരുന്നെന്ന്‌ നിങ്ങൾ ചേദിച്ചില്ലെ?″
“ചോദിച്ചു.”
“ഉത്തരംപറഞ്ഞില്ലേ?”
“ഇല്ല”
“എന്തുകൊണ്ട്‌?″
“അത്‌
അങ്ങോട്ട്‌ തന്നെ ചോദിയ്ക്കണം…….”

“ഉവ്വ്….അതു ഞങ്ങക്കറിയാം.
പക്ഷെ, സരിതയ്ക്ക്‌ പറയാനുള്ളത്‌ കേൾക്കാനാണ്‌ ചേദിച്ചത്‌.”

“എനിയ്ക്കൊന്നും പറയാനില്ല.”

“കിടക്കും മുമ്പ്‌ സതീശന്‍ ഈണു കഴിച്ചോ?”

“ഇല്ല.”

“എന്നാ കാരണം?”

“കഴിച്ചിട്ടാവന്നതെന്നുപറഞ്ഞു.”
“എവിടന്നാണെന്ന്‌ തെരക്കിയില്ലേ…?”
“ഇല്ല.”

“അതെന്നാ തെരക്കാതിരുന്നെ ?”

“രാത്രി വൈകിവരുമ്പോ കൂടെയുള്ളവരുമൊത്ത്‌
ആഹാരം കഴിച്ചിട്ടേ വരാറുള്ളു.”

“ഒന്നും കഴിയ്ക്കുന്നില്ലേയെന്നു ചോദിച്ചില്ലേ……?”

“ഇല്ല.”

“വൈകിയെത്തിയതിലുള്ള ദേഷ്യത്തിൽ
സരിത കതക്‌ തുറന്നു
കൊടുത്തിട്ട്‌ തുള്ളി
വിറച്ച്‌ കട്ടിലിൽ പോയി കിടന്നു എന്നതല്ലേ
നേര്‌……?”
സരിത രുദ്രയെപ്പോലെ കണ്ണുകൾ
ചുവപ്പിച്ചു. കാണുന്ന ആർക്കും ചിരിയ്ക്കാനേ
തോന്നുകയുള്ളൂ.

“പിന്നെ എപ്പോഴാണ്‌ സതീശന്‍ കട്ടിലിൽ
നിന്നും
എഴുന്നേറ്റു പോയത്‌?”
“എനിയ്ക്കറിയില്ല. ഞാനൊറക്കമാർന്നു.”’

രാധേച്ചി ഓർമ്മിച്ചു.

“അവൻ അപ്പോ യാത്ര
പറയാൻ വന്നതാരുന്നുല്ലേ… മിനിയാന്ന്‌ രാത്രീല്‌…“

രാത്രിയിൽ, സരിത ഉറങ്ങികിടക്കുമ്പേൾ അവൻ എഴുന്നേറ്റ്‌ ആദ്യം ചെന്നിരിയ്ക്കുന്നത്‌
രാധയുടെ അടുത്തായിരുന്നു. വാർത്ത കേട്ടപ്പോൾ രാധ
പശുവിന്‌ കാടിയും കാലിത്തീറ്റയും കൂട്ടി കലർത്തി കൊടുത്തു
കൊണ്ടിരിയ്ക്കുകയായിരുന്നു.
ചരുവത്തിലെ വെള്ളത്തിൽ നിന്നും കൈ എടുത്തു
എഴുന്നേറ്റ രാധ പശുവിന്റെ കാൽക്കൽ
തന്നെ വീഴുകയായിരുന്നു.

മൂന്നുനാൾ ആശുപത്രിയിൽ കിടക്കയിൽ
ബോധമില്ലാതെ കിടന്നു. ബോധമുണർന്നപ്പോൾ
കരഞ്ഞു,
നിശ്ശബ്ദമായിട്ട്‌. അലമുറയിടാൻ അവൾക്ക് സതീശനുമായിട്ട്‌
നിയമപരമായ
ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ………… അയൽ വാസികളും സതീശന്റെ ബന്ധുക്കളും
ചേദ്യങ്ങൾ
ചോദിച്ച്‌ ക്രുശിയ്ക്കുകയും ചെയ്യാം.

നിശ്ശബ്ദമായി തേങ്ങി,
തേങ്ങി നാലഞ്ചു നാളുകൾ ഉറങ്ങിയപ്പേൾ
രാധയുടെ മനസ്സ്‌ ശാന്തമായി വന്നു.

“രാധേച്ചി, അവനെപ്പോഴാ വന്നതെന്നറിയുമോ?”

“രാത്രി വളരെ ഇരുട്ടീട്ടാ…..”

“എന്നാലും……?”

“കറുത്ത പക്ഷമല്ലാർന്നോ….മാനത്ത്‌ ചന്ദ്രനെത്തും വരെ അവൻ കാത്തിരിക്ക്വാർന്നു…..”

“അവന്റെ മുഖം മ്ലാനമാരുന്നോ
?”

“ആരുന്നു……………… അവൻ മുഖം എന്റെ മടിയില്‍ പൂഴ്ത്തി
തേങ്ങീർന്നു……”

“എന്നിട്ടും ചേച്ചിക്കൊന്നും തോന്നില്ലേ…?’

“ഇല്ല……… അവനങ്ങനാർന്നു………… വേദനിയ്ക്കു മ്പോൾ………. എന്റെ അടുത്ത്‌ വന്ന്‌ അങ്ങനെ
ചെയ്യുവാരുന്നു………….. ചെറുപ്പത്തിലും അവന്റമ്മച്ചിയും അച്ഛനും തല്ലുമ്പോളും അങ്ങനാരുന്നു…”

“പക്ഷെ, ഇന്നു സതീശൻ
അന്നത്തെ കൊച്ചുകുട്ടിയാർന്നില്ല…………ഉവ്വോ?”

“അതുനിങ്ങക്കാണ്‌ എനിയ്ക്കവൻ കൊച്ചുകുട്ടി തന്നെയാർന്നു എന്നും……… എന്റെ സ്നേഹത്തിനായി, ലാളനയ്ക്കായി, എന്റെ തലോടലിനായി
അവനെത്ര നേരം വേണേലും
കാത്തിരിക്ക്വാർന്നു…….”
“എന്നിട്ട്‌ ചേച്ചിയ്ക്കു പോലും അവന്റെ ഉള്ളം കാണാനായില്ല…” ”
“ഇല്ല…ആയില്ല…അവന്റെ കൺ കോണിലൊരു
കലക്കം വന്നാ, അവന്റെ കാലേലൊരു
പോറലുവന്നാ എനിക്കറിയാർന്നു…പക്ഷെ,അന്ന്‌…”
രാധേച്ചി കൈകളിൽ മുഖം പൂഴ്ത്തി…

സുകുമാരന്‌ യാതൊരു വിധ
ചോദ്യങ്ങളും ഉത്തരങ്ങളുമില്ലായിരുന്നു. അയാൾ സാധാരണ പോലെ തന്നെ ടീ.വിയുടെ
മുന്നിലിരുന്നു. സതീശൻ സ്റ്റോക്കു ചെയ്ത് ഇനിയും തീർന്നിട്ടില്ലാത്തതു കാരണം, അവകളെ ഉപയോഗിച്ചു
കൊണ്ടുമിരുന്നു. എന്നാൽ ടി.വി ഓൺ ചെയ്തിരുന്നില്ല.
അഞ്ചെട്ടുദിവസങ്ങൾ കൊണ്ടുതന്നെ തുടയ്ക്കാതെയും കവർ കൊണ്ടുമൂടാതെയും ഇരുന്നതിനാൽ പൊടിയും മാറാലയും
പിടിച്ച്‌ സ്ക്രീനിൽ നരച്ച നിറം വീണിരിയ്ക്കുന്നു.

സതീശൻ പോയിക്കഴിഞ്ഞ്
പത്തുദിവസങ്ങൾ
പിന്നിട്ടപ്പോൾ സുകുമാരൻ തയ്യൽ കട തുറന്നു. അലവലാതിയായി
കിടന്നിരുന്ന വെട്ടു പീസുകളും സതീശൻ
എഴുതിയിരുന്ന അളവു ബുക്കുകളും
പൊടിപടലങ്ങളും
മാറാലയും പുറത്താക്കി വൈറ്റ്‌ വാഷ്‌ ചെയ്ത്‌ അയാൾ
ജോലിയിൽ പ്രവേശിച്ചു. സതീശന്റെ സ്നേഹിതരായ
ഞങ്ങൾ കാഴ്ചക്കാരായി നോക്കി നിന്നു.
അയാളോട്‌ സഹായം വേണോ എന്നു ചോദിയ്ക്കാൻ പൊലും
മനക്കരുത്ത്‌ ഞങ്ങൾക്കില്ലായിരുന്നു.

സതീശന്റെ അമ്മ അപ്രതീക്ഷതമായികിട്ടിയ ആഘാതത്തിൽ നിന്നും മോചിതയാകാതെ
ദിവസത്തിന്റെ ഏറിയസമയവും മുറ്റത്തേയ്ക്കിറങ്ങുന്ന ഉമ്മറനടയിൽ
വഴിയിലേയ്ക്കു
നോക്കിയിരിയ്ക്കുന്നു. അവർക്ക് വിശ്വസിയ്ക്കാൻ കഴിയുന്നില്ല
സതീശൻ അവിടം വിട്ടു പോയിക്കഴിഞ്ഞിരിയ്ക്കുന്നുവെന്ന്‌. ഇപ്പോഴും അവിടെയെല്ലാം അവൻ
നിറഞ്ഞു നിൽക്കുന്നുവെന്നു അവരറിയുന്നു. കൂടുതലായിട്ട്‌ അവർക്കൊന്നും അറിയുകില്ല. സതീശന്റെ ശ്രാദ്ധമൂട്ടു കഴിഞ്ഞ്‌
പിറ്റേന്ന്‌നേരം പുലർന്നപ്പോൾ തന്നെ
സരിത അവളുടെ അച്ഛന്റെയും അമ്മയുടേയും
കൂടെ പടിയിറങ്ങിയപ്പോഴും അവരൊന്നും പറഞ്ഞില്ല. അവർക്കൊന്നും
പറയാനില്ലായിരുന്നു.

പക്ഷെ, ഞങ്ങൾ, നാട്ടുകാർക്ക് പലതും
പറായാനുണ്ടായിരുന്നു. സരിതയോടു നേരിട്ടും അല്ലാതെയും
പറയുകയും ചെയ്തതാണ്, നാട്ടിലാകെ ചർച്ച ചെയ്യപ്പെടുകയും ചെയ്തതാണ്‌. എന്നിട്ടും അവൾ പോയി.

വീട്ടീലെ പ്രാരാബ്ദങ്ങളും പരാതികളും
പറഞ്ഞ്‌ കുറെ നേരം കരഞ്ഞു നിന്നതിനുശേഷം
പെൺ മക്കളും ഭർത്താക്കന്മാരും ചെറുമക്കളും
പടിയിറങ്ങുന്നതും വിമല കണ്ടിരുന്നു.

അന്ന്‌ ഒരുപാടു
നേരം വിമല
ആ നടക്കല്ലിൽ തന്നെയിരുന്നു. യാതൊരു മണങ്ങളും അറിയാതെ… യാതൊരു ശബ്ദങ്ങളും
കേൾക്കാതെ…

വെയിലാറുകയാണ്‌, പടിഞ്ഞാറുനിന്ന്‌ മഞ്ഞപ്പ്‌ പാരിൽ നിറയുകയാണ്‌…

മഞ്ഞ വെയിൽ നേരെ
കണ്ണുകളിൽ തറച്ചു തുടങ്ങിയപ്പോൾ അവർ
ഒന്നു തലയനക്കി….

ആരുടേയോ ഒപ്പം പുറത്തേയ്ക്കു
പോയ സുകുമാരൻ തിരിച്ചെത്തിയിരുന്നില്ല. വീടിന്റെ ഉള്ളിൽ
ഒരനക്കം, എന്തോ വേവുന്നതിന്റെ മണം…

അവർ തിരിഞ്ഞ്‌ വീടിന്റെ ഉള്ളിലേയ്ക്ക്‌
നോക്കി, എല്ലാ വാതിലുകളും ജനലുകളും തുറന്നു കിടക്കുന്നു…

കാൽ മുട്ടിൽ കൈകുത്തി
എഴുന്നേറ്റ്‌ വരാന്തയിലേയ്ക്ക്‌ കയറുമ്പോഴാണ്‌ അകത്തു നിന്നും രാധ
വരുന്നത്‌ കണ്ടത്‌. അവൾ അടുത്തെത്തി വിമലയുടെ
മുന്നിൽ, കണ്ണുകളിൽ നോക്കി നിന്നു.

“അമ്മേ….ഞാമ്പോണില്ലാട്ടോ… ഞാനുണ്ടാകും അമ്മയ്ക്ക്‌…”
വിമല അവളെ ശക്തിയായി തന്നിലേയ്ക്കടുപ്പിച്ചു.

“എന്റെ മോന്‍ എന്തിനാ ചെയ്തതെന്ന്‌
മോക്കറിയ്യോ….?”

“ഇല്ലാ…എനിയ്ക്കൊന്നുമറിയില്ല.”

അവളെ ചേർത്ത് നിർത്തിയപ്പോൾ
സതീശന്റെ ഗന്ധം വിമല അറിയുന്നതു പോലെ…. രാധയുടെ കണ്ണുകളിൽ
സതീശന്റെ കണ്ണുകളെ കണ്ടതു പോലെ….അത്‌ അവളുടെ ശബ്ദം
അല്ലാത്തതു പോലെ… രാധയല്ലായിത്‌ സതീശനാണ്‌….എന്ന്‌ വിമലയുടെ മനം പറഞ്ഞു കൊണ്ടിരിയ്ക്കുന്നു.

വിമല കരയുകയാണ്‌……

രാധയും…

വിമലയ്ക്കറിയും രാധ മാത്രമേ
അവനെ നേഹിച്ചിരുന്നുള്ളുവെന്ന്‌, ഒന്നും ആവശ്യപ്പെടാതെ………

തികച്ചും യാദൃശ്ചികമായൊരു ദിവസം
മങ്കാവുടിയിൽ നിന്നും ഒരു വാർത്ത
കൊണ്ടിപ്പാടത്തെത്തി. കൊണ്ടിപ്പാടത്തുകാരതിന്റെ വിശദാംശങ്ങൾ
അറിയുമ്പോഴേയ്ക്കും പത്രങ്ങളും റേഡിയോകളും ടീ.വികളും
അത്‌
ലോകരെ അറിയിച്ചു, അവർക്ക് അതൊരു
ഉത്സവമായി…

അതൊരു സ്മാർത്ത വിചാരത്തിന്റെ
കഥയായിരുന്നു. സ്മാർത്ത വിചാരം അരങ്ങേറിയിരിയ്ക്കുന്നത്‌ സതീശൻ മരിയ്ക്കുന്നതിന്റെ രണ്ടു
ദിവസം മുമ്പായിരുന്നു.

നഗരത്തിലെ ഒരു നല്ല
ഹോട്ടൽ മുറിയിലേയ്ക്ക്‌ വേണ്ടപ്പെട്ട ചിലർ
സതീശനെ വിളിച്ചു വരുത്തുകയായിരുന്നു. അവനെത്തുമ്പോൾ വിളിച്ചു
വരുത്തിയവർ കൂടാതെ നഗരം ഭരിയ്ക്കുന്ന പോലീസുദ്യോഗസ്ഥരും പ്രമുഖ പത്രങ്ങളുടെ പ്രതിനിധികളും
ഒരു സ്ത്രീയും, അവരുടെ സ്‌ക്കൂൾ
യൂണിഫോമിട്ട ഒരു പെൺകുട്ടിയും, അവരുടെ സംരക്ഷകനാണെന്ന്‌
തോന്നിയ്ക്കുന്ന ക്രൂരമുഖമുള്ള ഒരു
മദ്ധ്യവയസ്ക്കനുമുണ്ടായിരുന്നു.

അവരെല്ലാം സതീശനെ പ്രതീക്ഷിയ്ക്കുകയായിരുന്നു. എന്നു പറഞ്ഞാൽ അവരെല്ലാം സ്വീകരണത്തിന്‌ തയ്യാറായി നിൽക്കുകയായിരുന്നു.

അത്യാവശ്യം മുഖവുരയും പരിചയപ്പെടുത്തലുകളും ഒരു ഗ്ലാസ്സ്‌ നാരങ്ങാനീരും കുടിച്ചു
കഴിഞ്ഞപ്പോൾ പ്രധാന പോലീസുദ്യോഗസ്ഥൻ കാര്യത്തിലേയ്ക്ക്‌
വന്നു.
സതീശാ……ഇതൊരു
പീഡനക്കേസാ…താനും അതിലൊണ്ടെന്നാ ഈ പെങ്കൊച്ചുപറയുന്നെ………
ഐസ്സ്‌ ഇട്ട്‌ തണുപ്പിച്ച ജൂസ്സ്‌ അവന്റെ ഉള്ളിൽ
കിടന്ന്‌ തിളച്ചു മറിഞ്ഞിട്ടുണ്ടാകണം, ഞെട്ടലിൽ വർദ്ധിച്ച
ശരീര താപം കൊണ്ട്‌.

നിന്റെ ശരീരത്തിന്റെ പലയിടങ്ങളിലുമുള്ള അടയാളങ്ങളൊക്കെ അക്കൊച്ച്‌ ഓർത്ത് വച്ചിട്ടൊണ്ടാരുന്നു.
നീയൊരു ദെവസം മുങ്ങിയില്ലെ…… ഇലക്ഷൻ കഴിഞ്ഞ ഒടനെ. അന്ന്‌ ഇവടെ കൂടെ
ആയിരുന്നുവല്ലെ……….. ഈ നിൽക്കുന്ന
വർക്കിക്കുഞ്ഞിന്റെ റബ്ബർ എസ്റ്ററേറ്റിലുളള ബംഗ്ലാവിലാരുന്നു

അല്ലെ…… വർക്കിക്കുഞ്ഞ്‌ ഏർപ്പാടാക്കിയതു കൊണ്ട്‌ കൊഴപ്പമില്ലെന്നും കരുതീയല്ലെ…..

സതീശൻ അവിടെ ഉണ്ടായിരുന്ന
എല്ലാമുഖങ്ങളും മാറിമാറി നോക്കി. അവരെല്ലാവരും കൂടി
ഒരുക്കിയ കുരുക്കും കണ്ടറിഞ്ഞു.

സതീശാ……. നിങ്ങളൊന്നു കൊണ്ടും വെഷമിയ്ക്കണ്ട……. നീ മാത്രമൊന്നുമല്ല ഈ കേസിലൊളളത്‌.
ഈ നിൽക്കുന്ന വർക്കിക്കുഞ്ഞും ഔസേപ്പും
പിന്നെ ആ പെങ്കൊച്ചിനെ
പഠിപ്പിയ്ക്കുന്ന രണ്ടുസാറന്മാരും ഒക്കെയൊണ്ട്‌…… നമുക്ക്‌ വേണ്ടതു പോലെയൊക്കെ ചെയ്യാം……

പക്ഷെ, നീ ഒരു
കാര്യം ചെയ്യണം. ചെയർമാനാകാനുള്ള ആഗ്രഹമൊക്കെ
കളഞ്ഞ്‌ ഇവരുടെ കൂടെ അങ്ങ്‌ ചേർന്നോ….. ബാക്കി ഒക്കെ ഞങ്ങള്‌ ശരിയാക്കിക്കൊളളാം……..

ഇപ്പോൾ ഞങ്ങളോർമ്മിയ്ക്കുന്നത്‌ സതീശന്റെ കുറിപ്പ്‌ പുസ്തകത്തിലെ
ശ്രദ്ധിയ്ക്കാതെ വിട്ടു കളഞ്ഞ വാക്കുകളെയാണ്‌.

“ഞാനെന്നും ഒറ്റപ്പെട്ടവനാണെന്ന ബോധമാണ്‌ മനസ്സിൽ
നിറഞ്ഞു നിൽക്കുന്നത്‌, ഒരു ദൈവത്തേയും
ഭജിയ്ക്കാതെ, ഒരു ഇസത്തെയും ഭുജിയ്ക്കാതെ,
ഒരു രാഷ്ട്രീയപ്പാർട്ടിയേയും ചുമക്കാതെ, ഒരു
ജാതിക്കോമരത്തിന്റെയും തുണ വാങ്ങാതെ, ഒന്നിനോടും
ചായ്‌വില്ലാതെ , അടുത്ത ഒരു സുഹൃത്തു പോലുമില്ലാതെ….”

@@@@@




രാധയ്ക്ക്‌ പറയാനുള്ളത്‌

രാധ – നമുക്കറിയാം, ആയിരമായിരം സംവത്സരങ്ങൾക്ക് മുമ്പുണ്ടായ ഒരു പേര്‌. എന്നിട്ടും ഇന്നും ആ പേരിന്‌ പുതുമ നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ ഓർക്കുമ്പോൾ ആശ്ചര്യം തോന്നുന്നു.

ഇല്ലേ ?

എന്തുകൊണ്ടാണത് ?

രാധ പ്രേമത്തിന്റെ മാത്രം കാര്യമല്ല, കാമത്തിന്റേതു കൂടി ആണെന്ന്‌ ഞങ്ങൾ പറയും. അതുകൊണ്ടാണ്‌ ഇന്നും മങ്ങാത്ത ചിത്രമായി തുടരുന്നത്‌. അല്ലെങ്കിൽ ഇന്നത്തെ കാലാവസ്ഥയിൽ
പിടിച്ചു നിൽക്കാനാവില്ലായിരുന്നു.

പ്രേമിച്ച്‌, വശീകരിച്ച്‌, വീട്ടിൽ നിന്നും വിളിച്ചിറക്കി സ്വീകരിച്ച്‌ സ്വന്തം പെണ്ണിനെ വിൽക്കുന്നവരുടെ കാലമാണിത്‌. സ്വന്തം പെണ്ണ്‌ എന്നത്‌ തെറ്റായ പ്രയോഗമാണ്‌, ക്ഷമിയ്ക്കുക. സാഹചര്യത്തിന്റെ മുറുക്കത്തിന്‌ അങ്ങിനെ ഒരു പ്രയോഗം ആവശ്യമാണ്‌.

അതെങ്ങിനെയെങ്കിലുമായിക്കൊള്ളട്ടെ നമുക്ക്‌ അറിയേണ്ടത്‌ രാധയേയും രാധയിലൂടെ സതീശനെയുമാണ്‌.

അത്തെ, രാധ പ്രേമത്തിന്റെയും കാമത്തിന്റെയും പ്രതീകമാണ്‌……. ഒരു പക്ഷെ, സീരിയൽ നിർമ്മാതാക്കളും സീരിയൽ കണ്ട്‌ കണ്ണുകളും മനസ്സുകളും ഇരുട്ടിലാക്കിയവരും എതിർക്കുമായിരിയ്ക്കാം. അവർക്ക് രാധയുടെ പ്രേമം അലൌകീകമാണ്‌.

ലൌകീകമോ……..

അലൌകീകമോ…..

ഈ രണ്ടുമല്ല നമ്മുടെ പ്രശ്നം, രാധയുടേയും സതീശന്റെയും ബന്ധമാണ്‌. അവർ തമ്മിലുണ്ടായിരുന്നത്‌ അലൌകീകമല്ലെന്ന്‌ ഞങ്ങൾ തീർത്തു പറയും.

“അവനെന്റെ വിരലിൽ തൂങ്ങിയാണ്‌ ആദ്യം എണീറ്റത്‌. എനിയ്ക്കന്ന്‌ വയസ്സ്‌ ഏഴാ……… അവൻ മുട്ടുകുത്തി നടന്ന്‌ മുട്ടിലാകെ തറയിൽ മെഴുകിയ ചാണകത്തിന്റെ കൂടെ ചേർക്കുന്ന കരീം പറ്റീർന്നു.

എന്റെ വെരളേല്‍ പിടിച്ചെണീറ്റപ്പോ അവന്റെ മൊഖം കാണേണ്ടതാർന്നു. എന്നാ സന്തോഷം………“

രാധയുടെ കണ്ണുകള്‍ നിറയുകയാണ്‌. ഇന്നലെയുടെ സമൃദ്ധമായ ചുരുണ്ടമുടികൾക്കുള്ളിൽ നരച്ചയിഴകൾ തെളിഞ്ഞ്‌ കണ്ടു തുടങ്ങിയിരിയ്ക്കുന്നു. നരച്ചയിഴകൾ വെള്ളി നൂലുകളെപ്പോലെയാണ്‌, എഴുന്നു നിൾക്കുന്നു, ബലം കൂടിയതു പോലെ………

അടർന്നു വീണ കണ്ണുനീർ കവിളിലൂടെ ഒഴുകിയിട്ടും അവളത്‌ തുടച്ചുകളയുന്നില്ല. കവിളിന്റെ ശോണിമയ്ക്ക്‌ മങ്ങലുണ്ട്.അവൾ ഞങ്ങളുടെ സാമിപ്യം മറന്നതുപോലെ, ഒരു പക്ഷെ, സതീശനെ ഉൾക്കണ്ണാൽ കാണുകയാവും.

നഗ്നനായി, അരയിലൊരു വെള്ളി അരഞ്ഞാണവുമായി, ഉറക്കെ കരഞ്ഞു കൊണ്ട്‌, ഇറയത്തു കൂടി മുട്ടിൽ ഇഴയുന്ന കുഞ്ഞിനെ………

അവളെ കണ്ട ഉടൻ അവൻ കരച്ചിൽ നിർത്തിയിരിയ്ക്കുന്നു. പല്ലു മുളയ്ക്കാത്ത മോണ കാണിച്ച്‌ ചിരിയ്ക്കുന്നു. എന്നാലും കണ്ണുകൾ നിറഞ്ഞു തന്നെയിരിയ്ക്കുന്നു, പീലികളൊന്നടഞ്ഞാൽ തുള്ളികളായി നിലത്തുവീഴാറായിട്ട്‌……

“സ്ക്കൂളിപ്പോകുമ്പോ അവന്റെ പുസ്തകോം സഞ്ചീം ഞാനാപിടിച്ചിരുന്നെ ഒന്നാം ക്ലാസ്സിൽ
പഠിയ്ക്കുമ്പോഴും അവന് ചോറു വാരി ഉണ്ണാനറിയില്ലാരുന്നു. ഞാനെന്റെ
ക്ലാസ്സിൾ കൊണ്ടുപോയിരുത്തിയാ ചോറു വാരിക്കൊടുത്തിരുന്നെ. അവന്റെ അമ്മേക്കാൾ ഇഷ്ടം എന്നോടാർന്നു, രാത്രീം അവനെന്റെ കൂടെയാ ഒറങ്ങീർന്നെ……”

“ഒരു പൊതപ്പിനുള്ളിൽ കെട്ടിപ്പിടിച്ച്‌…….. അവനന്നൊക്കെ വലിയ പേടിയാർന്നു…….. !”

“അവന്റെ ഓരോമുടിയും ഓരോ നഖവും വളർന്നു വരുന്നത്‌ ഞാങ്കണ്ടിട്ടൊണ്ട്‌….. അവന്റെ നെഞ്ചിന്റെ മിടിപ്പിന്റെ എണ്ണം പോലും എനിയ്ക്കറിയാർന്നു………… അവനൊന്നു വേഗത കൂട്ടി നടന്നാൽ നെഞ്ചിടിപ്പ്‌ കൂടുന്നത്‌ ഞാങ്കണ്ടിട്ടൊണ്ട്‌.”

“അവനോരോ ദെവസോം ഓരോ മുടി നാരിന്റെത്ര വലുതാകുന്നത്‌ ഞാങ്കണ്ടിട്ടൊണ്ട്. അവൻ വലുതായിക്കഴിഞ്ഞപ്പൊ കൂടെ കെടത്തണ്ടാന്ന്‌ പറഞ്ഞ്‌ മാറ്റി കെടത്തിയപ്പം കൊറേ നാളത്തേയ്ക്ക്‌
എനിക്ക്‌ ഒറങ്ങാനേ കഴിഞ്ഞില്ലാർന്നു. അപ്പോഴാണ്‌ അവനെന്റെ ശരീരത്തിന്റെ ഭാഗാമാരുന്നെന്ന്‌ തോന്നീത്‌. ഞാനെവിടയോ വായിച്ചിട്ടൊണ്ട്‌, അർദ്ധ്ഹനാരീശ്വരനെപ്പറ്റി, അതേപോലെ ഞാനും അവനും പകുതി പകുതിയായി നിൽക്കുന്നത്‌ ഞാൻ മനസ്സില്‍ കണ്ടിട്ടൊണ്ട്‌”

എന്റെ മനസ്സിൽ കണ്ടിട്ടൊള്ളത്‌ പലപ്പോഴും സ്വപ്നത്തിലും കണ്ടിട്ടൊണ്ട്‌. സ്വപ്നത്തിലെ രാധയ്ക്കും സതീശനും ഞങ്ങടെ നെറമല്ലാട്ടോ…..കഥകളിലെ ദേവന്മാരുടെ നെറമാണ്‌. ഞങ്ങള്‌ ദേവീദേവന്മാരായിക്കഴിഞ്ഞുന്ന്‌ അവൻ ചെലപ്പോഴൊക്കെ പറയുമായിരുന്നു…”

“കാലാവസ്ഥയിലെ ചെറിയൊരു മാറ്റം പോലും അവനെ ജലദോഷം പിടിപ്പിയ്ക്കും…… അവൻ പറയുമാരുന്നു പ്രകൃതിയുമായിട്ട്‌ കൂടുതൽ അടുത്തിട്ടാണെന്ന്‌. വീണ്ടും വീണ്ടും അടുക്കാൻ വേണ്ടി ആരുന്നത്രെ അവൻ ധ്യാനം ചെയ്തിരുന്നത്‌…..അവന്റെ ധ്യാനത്തക്കോൾ എനിയ്ക്കിഷ്ടം
അമ്പലത്തിൽപ്പോയി കണ്ണടച്ചു തൊഴുതു നിൽക്കുന്നതാണ്‌.”

“ഒരു ദെവസം തൊഴുതു നിൽക്കുമ്പം, അടഞ്ഞിരുന്ന കണ്ണിനുള്ളിൽ പീലിചൂടി കുഴലു വിളിച്ച്‌ ഒരു കണ്ണൻ വന്നു. ഞാനാമൊഖം സൂക്ഷിച്ചു നോക്കി…… അത്‌ സതീശനായിരുന്നു………“

“പത്താം ക്ലാസ്സ്‌ പാസ്സായി കഴിഞ്ഞിട്ടാ ഞാൻ പഠിത്തം നിർത്തീത്‌. പിന്നത്തെ ഞങ്ങടെ കണ്ടുമുട്ടല്‍ അവധി ദിവസങ്ങളിൽ കാട്ടിലൂടെയും പടലിലൂടെയുമായി……… അന്ന്‌ തെക്കേ മല മുഴുവൻ കാടുകേറി കെടക്കുവല്ലാർന്നോ……. അമ്മയുടെ പശു വളർത്തലിന്‌ സഹായമായിട്ട്‌, പുല്ലറുക്കാനായിട്ട്‌ മല കയറി നടന്നു. അവനെനിയ്ക്ക്‌ കൂട്ടാർന്നു…..”

“പക്ഷികളെ കണ്ട്‌, അവ ഒണ്ടാക്കിയിരിയ്ക്കുന്ന കൂടുകൾ കണ്ട്‌, കായകൾ പറിച്ചു തിന്ന്‌, കഥകൾ പറഞ്ഞ്‌……..അവൻ മറ്റു കൂട്ടുകാരാരുമില്ലായിരുന്നു. പക്ഷെ, പിന്നീടവന്‍ അതിൽ വലിയ വിഷമമായിരുന്നു. വിങ്ങുന്ന മനസ്സിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരു കൂട്ടുകാരൻ വേണ്ടിരുന്നു എന്ന്‌ പലപ്പോഴും പറഞ്ഞിട്ടൊണ്ട്‌. അപ്പോളൊക്കെ എന്നോട്‌ എന്തും പറയുമായിരുന്നു. പക്ഷെ, ആണുങ്ങളോടു മാത്രം പറയേണ്ട അവരിർ നിന്നും
മാത്രം അറിയേണ്ട കാര്യങ്ങളുണ്ടെന്നവൻ പറഞ്ഞിരുന്നു. അതും എന്നോടുപറഞ്ഞ്‌ സമാധാനിച്ചോളാൻ ഞാമ്പറഞ്ഞിട്ടുണ്ട്‌……….. പക്ഷെ, അവൻ പറഞ്ഞിട്ടില്ല… ”

രാധ കരയുകയാണ്‌, സാരിത്തലപ്പിൽ മുഖം പൂഴ്ത്തി. ഞങ്ങൾക്കവളെ സാന്ത്വനപ്പെടുത്തണമെന്ന്‌ തോന്നിയില്ല. കാരണം കരയുമ്പോൾ മനസ്സിന്റെ ഭാരം കുറയുമെന്ന്‌ കേട്ടിട്ടുണ്ട്‌.

വിണ്ടും അവരുടെ കഥകൾ കേൾക്കാനായിട്ട്‌ ഞങ്ങൾ കാത്തിരുന്നു.

രാധ പറഞ്ഞ കഥകളൊക്കെ ഞങ്ങൾ മൂളി കേട്ടു കൊണ്ടിരിയ്ക്കുകയായിരുന്നു. അക്കഥകളൊക്കെ
സത്യങ്ങളായതുകൊണ്ടോ ഞങ്ങളത്‌ വിശ്വസിച്ചതു കൊണ്ടോ ആയിരുന്നില്ല. കഥകൾ കേൾക്കുക എന്ന ഒരൊറ്റ വികാരമേ അതിനുള്ളൂ. അവൾ പറഞ്ഞതു കൂടാതെ പല കഥകളും നാട്ടിൽ പറയാറുണ്ട്‌, അതുകളും സത്യമാണെന്ന്‌ ഞങ്ങൾ കരുതുന്നില്ല.

നാട്ടിലുള്ള ഒരു കഥ കേൾക്കണോ…?

അന്ന്‌ സതീശന്‌ പത്തു വയസ്സ്‌, രാധയ്ക്ക്‌ പതിനേഴും………

അവൾ സുന്ദരി ആയിരുന്നു. വൃത്തിയും വെടിപ്പുമുള്ള പെൺകുട്ടി. മുടി പിന്നില്‍ പിന്നിയിട്ട്‌ തുളസിക്കതിർ ചൂടി, മെറുൺ നിറത്തിലുള്ള പൊട്ടുകുത്തി……

അവളുടെ ചുണ്ടുകളിൽ എപ്പോഴും പു ഞ്ചിരി തങ്ങി നിന്നിരുന്നു. കണ്ണുകളിൽ എപ്പോഴും ഒരു കവിത കണ്ടിരുന്നു, മനസ്സിലെപ്പോഴും പറയാൻ വെമ്പിനിന്നിരുന്നൊരു കഥയുണ്ടായിരുന്നു.

അവൾ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുത്തിരുന്നു.

അയൽ പക്കത്തെ കൊച്ചുകുട്ടികൾ അവളുടെ കഥകൾ കേൾക്കാനായി നിത്യേന തേടിയെത്തിയിരുന്നു. കഥകളെല്ലാം രാജാവിന്റെയും രാജ്ഞിയുടെയും രാജകുമാരന്റെയും
രാജകുമാരിയുടെയും ആയിരിയ്ക്കും. എന്നാൽ എന്നും പുതിയ കഥകൾ ആയിരിയ്ക്കും പറഞ്ഞു പറഞ്ഞ്‌ എല്ലാം ശുഭമായിത്തീരുകയും ചെയ്തിരുന്നു.

അന്നൊരു രാത്രി.

മകരമാസത്തിലായിരുന്നു പുതപ്പിനു പോലും തണുപ്പിനെ ചെറുക്കാൻ കഴിഞ്ഞില്ല, അന്ന്‌ സതീശൻ അവളുടെ ദേഹത്തോട്‌ ഒട്ടി ചേർന്നാണ്‌ കിടന്നിരുന്നത്‌. അവന്റെ ദേഹത്തിന്റെ ചൂട്‌, ആസ്വാദ്യത അവളറിഞ്ഞു കൊണ്ടിരുന്നു. ഏതോ ഒരു സമയം അവന്റെ വിരലുകൾ അവളുടെ ദേഹത്തു കൂടി ഇഴഞ്ഞു നടന്നു. ആദ്യം ഈർഷ്യത, എങ്കിലും തടുത്തില്ല.

പിന്നെ…….

അവന്റെ കൈയ്ക്ക്‌ വിറയലുണ്ട്‌. തെറ്റാണ്‌ ചെയ്യുന്നതെന്നറിഞ്ഞിട്ട്‌, ഭയന്നതു പോലെ. ബ്ലൌസ്സിന്റെ ഹുക്കുകൾ അഴിച്ചിരിയ്ക്കുന്നു. ഇപ്പോ അവന്റെ മുഖത്ത്‌ കള്ള ലക്ഷണമായിരിയ്ക്കുമെന്ന്‌ അവളൂഹിച്ചു. അവളറിയുന്നുണ്ടോയെന്നു ശ്രദ്ധിച്ച്‌ വിരലുകൾ അനക്കാതെ
വച്ചിരിയ്ക്കുന്നു.

അനാവൃതമാക്കിയുള്ള തടവൽ…….

വിരലുകൾ വീണ്ടും താഴേയ്ക്ക്‌ സാവധാനം………… അതിനുശേഷം സതീശന് രാധയുടെ അത്രയും ഉയരം വന്നിട്ടുണ്ടെന്ന്‌ വീട്ടുകാർ കണ്ടെത്തുകയും അവരെ ഒരുമിച്ച്‌ കിടക്കുന്നതിനെ വിലക്കുകയും ചെയ്തു.

ഞങ്ങളിന്നും ഓർമ്മിയ്ക്കുന്നു രാധയുടെ വിവാഹം. അവളെ വിവാഹം ചെയ്തത്‌ ഒരു രവീന്ദ്രൻ നായരായിരുന്നു. നല്ല ഉയരവും ഒത്ത ശരീരവും ഉണ്ടായിരുന്നു അയാൾക്ക്. അയാൾ ഒരു പട്ടാളക്കാരനായിരുന്നു. പട്ടാളക്കാർക്ക് യോജിച്ച മീശയുമുണ്ടായിരുന്നു.

രാധയുടെ അച്ഛനും അമ്മയ്ക്കും അവൾ ഒറ്റ മകളായിരുന്നു. ആ ഒറ്റ മകളെ പുലർത്താൻ കൂടി അവർ വളരെ ബുദ്ധിമുട്ടിയിരുന്നു വെന്ന്‌ നാട്ടുകാർക്കൊക്കെ അറിയാമായിരുന്നു.

രാധയുടെ അച്ഛൻ കൂലിപ്പണി ചെയ്തും അമ്മ പശുവിനെ വളർത്തി പാലുവിറ്റും അവൾക്ക് വിവാഹത്തിന്‌ അഞ്ചു പവൻ സ്വർണ്ണവും അയ്യായിരം രൂപ സ്ത്രീധനവും കൊടുത്തിരുന്നുവെന്ന്‌ കഥയുമുണ്ടായിരുന്നു.

രവീന്ദ്രൻ നായർ പേരു പോലെ ശോഭിച്ചില്ല. അയാൾക്ക് രാത്രിയോടായിരുന്നു കൂടുതല്‍ അടുപ്പം. ഈ മഹാരാജ്യത്തെ ശത്രുക്കളിൽ
നിന്നും രക്ഷിയ്ക്കാനായിട്ട്‌ അതിർത്തി വേലിയ്ക്കരുകിൽ തോക്കും പിടിച്ച്‌ വെയിലും കൊണ്ട്‌ നിന്നാണ്‌ കറുത്തതെന്ന്‌ അയാൾ. അതല്ല, അവന്റെ അച്ഛന്റെ
നിറമാണെന്ന്‌ അമ്മ. അമ്മ നന്നായി വെളുത്തിട്ടാണ്‌. അവരെ ഞങ്ങൾ കണ്ടിട്ടുണ്ട്‌. അച്ഛനെ കാണാൻ കഴിഞ്ഞിട്ടില്ല. അയാൾ മരിച്ച്‌ പത്തു വർഷം കഴിഞ്ഞാണ്‌ രവീന്ദ്രന്റെ വിവാഹം നടന്നത്‌.

അന്ന്‌ രാധയ്ക്ക്‌ പത്തൊമ്പത്‌ വയസ്സായിരുന്നു. അവൾ വിവാഹത്തിന്‌ സെറ്റു സാരിയും ചുവന്ന ബ്ലൂൌസ്സുമായിരുന്നു ധരിച്ചിരുന്നത്‌. അച്ഛൻ കൊടുത്ത മാലയുടെ കൂടെ രവീന്ദ്രൻ
നായർ കെട്ടിയ താലിയും കൂടി നിറവെളിച്ചത്തില്‍ തിളങ്ങുന്നതു കൊണ്ടിപ്പാടത്തെ പെണ്ണുങ്ങൾ നോക്കിനിന്നു. പക്ഷെ,
ആണുങ്ങൾ അവളുടെ മുഖത്തുനിന്നും കണ്ണുകളെ അകറ്റിയില്ല. അവർക്ക് രാധയെ ആദ്യമായിട്ട്‌ കാണുന്നതായിട്ടാണ്‌ തോന്നിയത്‌. ഈ നാട്ടിൽ നിന്നും അവളെ പറഞ്ഞു വിടുന്നതിൽ ഖേദവും തോന്നിയിരുന്നു.

അവൻ എഴുതിയിരിയ്ക്കുന്ന കുറിപ്പിൽ ഒരിടത്ത്‌ വായിച്ചു.

നട്ടുച്ചയായിരുന്നു അത്‌, ആഴ്ചയേതെന്ന്‌ ഓർമ്മയില്ല. ചുറ്റും വള്ളിപ്പടർപ്പുകൾ നിറഞ്ഞിരിയ്ക്കുന്നു. ഞങ്ങളുരണ്ടാളും മാത്രം. മുമ്പും അവിടെപ്പോയി ഞങ്ങളിരിയ്ക്കാറുണ്ടായിരുന്നു.
പന്തലിച്ച മാവിന്റെ ചുവട്ടില്‍ നന്നായിട്ട്‌ തണലുണ്ട്‌. അവിടെയിരുന്ന്‌ ഞങ്ങളെത്രയോ കഥകൾ പറഞ്ഞിരിയ്ക്കുന്നു, നാട്ടിലെയും പുസ്തകത്തിലെയും സിനിമയിലേയും.

അവിടെ അങ്ങിനെയിരിയ്ക്കുന്നത്‌ ഞങ്ങളുടെ ശരീരങ്ങൾ പരസ്പരം സ്പർശിച്ചു കൊണ്ടുതന്നെയാവും. കൈകളും കാലുകളും. ഒരു പക്ഷെ, ശരീരവും വളരെ അടുത്തടുത്ത്‌.

പക്ഷെ. അതൊരിയ്ക്കലും ഒരു പെണ്ണും ആണും തമ്മിലുള്ള സ്പർശനമായിട്ട്‌ തോന്നിയിരുന്നില്ല.

അന്ന്,

വിരലുകൾക്ക് അറിയപ്പെടാത്തൊരു സ്പർശനശക്തി കിട്ടിയതുപോലെ…….മെല്ലെ മെല്ലെ കാലുകളിലെ രോമത്തിലൂടെ എന്തോ അരിച്ചരിച്ച്‌ കയറും പോലെ……………

ശരീരത്തിൽ എവിടെയെല്ലാമോ അടങ്ങി നിന്നിരുന്ന ശക്തി, താപം ഉണരുന്നതു പോലെ………

ഞങ്ങൾ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു, ആ കണ്ണുകൾ……………………

കണ്ണുകളിൾ ഒരു സമുദ്രം തന്നെ ആർത്തലയ്ക്കുന്നതു പോലെ… ..

ഒരു നിമിഷം ദേഹമൊന്ന്‌ ഞെട്ടിപിടഞ്ഞ്‌ കുളിരുകോരും പോലെ……………..

പിന്നെ, പരസ്പരം ശരീരത്തോട്‌ ഒട്ടിച്ചേരുകയായിരുന്നു. തടുക്കാൻ കഴിയാത്ത വേഗത്തിൽ……

ചേച്ചിയുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു……….
ആ ചുണ്ടുകളുടെ മധുരം………………

നാവിന്റെഈർപ്പം….. ..
ദേഹത്തിന്റെ ചൂട്‌………

ശരീരമാകെ കത്തിപ്പടരുകയായിരുന്നു.

ഹുക്കുകൾ ഊരി മാറിടം അനാവൃതമായപ്പോൾ………
അടിവസ്ത്രങ്ങൾ അഴിഞ്ഞുവീണപ്പോൾ………….
നിറഞ്ഞവെളിച്ചത്തിൽ ആദ്യമായി നഗ്നയായൊരു സ്ത്രീയെ കാണുകയായിരുന്നു.
വെണ്ണക്കൽ ശില്പം പോലെ…………………

പക്ഷെ,

പെട്ടെന്ന്‌, വളരെ പെട്ടെന്ന്‌ ശരീരത്തിൽ നിന്നും എല്ലാം ഊഴ്‌ന്നിറങ്ങിപ്പോകുന്ന പോലെ……

കൈകൾ………….

ബോധമാകെഅശക്തമായിരിയ്ക്കുന്നു………
അകന്ന്‌ ആ മനോഹരമായ ദൃശ്യം കണ്ടിരുന്നപ്പോൾ,
ആ കണ്ണുകൾ തുറന്നു, ആ കണ്ണുകളിൽ, ചുണ്ടുകളിൽ, കൈകളിൽ ക്ഷണമായിരുന്നു.

പക്ഷെ………

ഈ കുറിപ്പിൽ കാലത്തിന്റെ സൂചനകളില്ല. തെക്കൻ മലയിൽ കാടും പടലും ഉണ്ടായിരുന്ന കാലത്തായിരുന്നു. സതീശനും രാധയ്ക്കും ആ കാടും പടലും അധികനാൾ സൂക്ഷിയ്ക്കാൻ കഴിഞ്ഞില്ല. അവിടെയെല്ലാം ജനസമൂഹങ്ങളാകുകയും കൃഷിയിടങ്ങളായി പരിണമിയ്ക്കുകയും ചെയ്തു.

കുറിപ്പിൽ മറ്റൊരിടത്ത്‌ സതീശൻ എഴുതി, വിളക്കണച്ച്‌ സരിതയോടു ചേർന്നു കിടക്കുമ്പോൾ കൂടെയുള്ളത് രാധേച്ചിയായിട്ടാണ്‌ തോന്നുന്നത്‌, കത്തി നിൽക്കുന്ന സൂര്യവെളിച്ചത്തിൽ വെണ്ണക്കൽ
ശില്പം പോലെ…………

പിന്നെ ശരീരത്തിലൂടെ അഗ്നി പടരുകയായി………

കൈകാലുകൾ ദൃഢമാവുകയായി……….

സിരകൾ ഉജ്ജ്വലമാവുകയായി………

പങ്കജത്തിന്റെ അടുത്തും അങ്ങിനെ തന്നെ ആയിരുന്നു. എന്നാൽ രാധേച്ചിയുടെ മുമ്പിൽ ഉണ്ടാകുന്ന രാസപരിണാമത്തെ എന്താണ്‌ വിളിയ്ക്കേണ്ടത്‌, എല്ലാം സ്വാതന്ത്ര്യങ്ങളുമുണ്ടായിട്ടും………

വീണ്ടും ഒരിടത്ത്‌ സതീശന്‍ എഴുതി;

വളരെ നാളുകൾക്ക് ശേഷമാണ്‌ രാധേച്ചിയെ കണ്ടത്‌. മനപ്പൂർവ്വം മാറി നടക്കുകയായിരുന്നു. എന്തിനായിരുന്നെന്ന്‌ എനിയ്ക്കറിയില്ല. കണ്ടപ്പോൾ ചേച്ചി വിങ്ങിക്കരയുകയായിരുന്നു. അതുകണ്ടു നില്ക്കാനായില്ല. ശരീരത്തോട്‌ ചേർത്ത് അമർത്തി നിർത്തിയപ്പോൾ കരച്ചിൽ അടങ്ങി വന്നു. തേങ്ങൽ മാത്രമായി. ആ ഹ്യദയത്തിന്റെ മിടിപ്പ്‌ എന്റെ നെഞ്ചിൽ തട്ടുന്നുണ്ടായിരുന്നു. പിന്നെ കൈകൾ അയഞ്ഞു വന്നു. ദേഹങ്ങൾ അടർന്ന്, അകന്ന്‌ ചേച്ചി കട്ടിലിൽ ഇരുന്നു. കട്ടിലിൽ കിടന്ന്‌ ആ മടിയിൽ

തലചായ്ച്ചപ്പോൾ സമാധാനമായി, മനസ്സ്‌ ശാന്തമായി. ചേച്ചിയുടെ വിരലുകൾ തലയിലൂടെ പരതി നടന്നു കൊണ്ടിരുന്നു. മുഖം ആനന്ദദായകമായ ഒരനുഭൂതിയിൽ
അകപ്പെട്ടതു പോലെ………… കണ്ണുകളടച്ച്‌ ധ്യാനിയ്ക്കും പോലെ.. ..

എന്റെ മനസ്സ്‌ നിശ്ചലമായിരുന്നു, അവിടെ ഒരൊറ്റ രൂപം മാത്രം നിറഞ്ഞു നില്ക്കുകയായിരുന്നു.

രാധേച്ചിയുടെ………

മനസ്സ്‌ വീണ്ടും വീണ്ടും ശാന്തമായി, നിശ്ചലമായി…

അർദ്ധസുഷുപ്തിയായി……….

ചേച്ചിയുടെ ഉടൽ ഒന്നു പിടഞ്ഞതു പോലെ തോന്നി, അപ്പോഴാണ്‌ ഉണർന്നത്‌.

ചേച്ചി ഉലഞ്ഞ്‌ വിയർത്തിരിയ്ക്കുന്നു.

എന്താണത്‌……

എനിയ്ക്കറിയില്ല.

എന്തെല്ലാം സത്യങ്ങളാണ്‌ ഈ ദേഹത്തിനുള്ളിൽ…..

ഈ പ്രപഞ്ചത്തിനുള്ളിൽ……..

ഒന്നും അറിയില്ല.

എല്ലാവരുടേയും സ്ഥിതി അങ്ങിനെ തന്നെയാവാം, ഒന്നും അറിയില്ലാത്ത അവസ്ഥ. എല്ലാവരും തെളിയ്ക്കും വഴിയിലൂടെ നടക്കുന്നവരാകാം. ഭാവങ്ങൾ അങ്ങിനെയൊന്നുംമല്ലെങ്കിലും.

എന്താകിലും എനിയ്ക്ക്‌ ഈ രാധയെന്ന പെണ്ണ്‌ ആരാണ്‌ ?

പല പേജുകൾക്ക് ശേഷമൊരിടത്ത്‌, ഒരു പക്ഷെ, വളരെ നാളുകൾക്ക് ശേഷം, മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾക്ക് ശേഷമെഴുതിയ കുറിപ്പാകാം.

സംശയം വേണ്ട, ഞങ്ങൾ വായിയ്ക്കുന്ന ഈ കുറിപ്പു പുസ്തകത്തിന്‌ ഏതാണ്ട്‌ പത്തിരുപത്‌ വർഷത്തെ പഴക്കമുണ്ടെന്നുതോന്നുന്നു.
വായിയ്ക്കാം…

രവീന്ദ്രൻ നായർ എന്നെ വിളിപ്പിച്ചപ്പോൾ മനസ്സാകെ വിങ്ങിക്കൊണ്ടിരുന്നു. അയാളൊരിയ്ക്കലും
ഞാനും രാധേച്ചിയും ഒരുമിച്ചിരിയ്ക്കുന്നത്‌ കണ്ടിട്ടില്ലെങ്കിലും, അക്കഥകളൊക്കെ തീർച്ചയായും
ഇതിനകം അറിയുകയും മനസ്സിലാക്കുകയും ചെയ്തിരിയ്ക്കണം.

എന്നാൽ ഞങ്ങളു തമ്മിലുള്ള ബന്ധമെന്തെന്ന്‌ ചോദിച്ചാൽ എനിയ്ക്കെന്താണ്‌ മറുപടി കൊടുക്കാന്‍ കഴിയുക ?

കാമുകിയെന്നോ ?

ജ്യേഷ്ഠത്തിയെന്നോ ?

വെപ്പാട്ടിയെന്നോ ?

സത്യത്തിൾ ഇതിലേതെങ്കിലുമാണോ………..

രവീന്ദ്രൻ നായരുടെ കട്ടിലിനു താഴെ നിമിഷങ്ങളോളം തലകുനിച്ചു നിന്നിട്ടും അയാൾ മിണ്ടാതിരുന്നപ്പോഴാണ്‌ ആ മുഖത്ത്‌ നോക്കിയത്‌. ഇപ്പോഴും അവിടെ ഒരു പട്ടാളക്കാരന്റെ ഗാരവവും നിശ്ചയ ധാർഷ്ട്യവുമുണ്ട്‌. മീശമുകളിലേയ്ക്ക്‌ പിരിച്ചു തന്നെയാണ്‌ വച്ചിരിയ്ക്കുന്നത്‌. നെഞ്ചു വരെ പുതപ്പു കൊണ്ട്‌ മൂടി……………

അയാളുടേത്‌ വിങ്ങുന്ന സ്വരമായിരുന്നു.

എന്റെ, രാധയെ ഉപേക്ഷിക്കരുത്‌, അവൾക്ക് വേറെ ആരുമില്ല…………………

സത്യത്തി; അപ്പോൾ മാത്രമാണ്‌ ഞാൻ രവീന്ദ്രൻ നായരുടെ നിസ്സഹമായ അവസ്ഥയെ ഓർമ്മിച്ചത്‌.

ക്ഷമിയ്ക്കണം, രവീന്ദ്രൻ നായരുടെ നിസ്സഹമായ അവസ്ഥയെന്തെന്ന്‌ പറയാൻ മറന്നിരിയ്ക്കുന്നു. നമ്മുടെ മഹാരാജ്യത്തിന്റെ അതിർത്തി വേലിയ്ക്കരുകിൽ തോക്കു പിടിച്ച്‌ നില്‍ക്കുകയായിരുന്നു അയാൾക്ക് ജോലി എന്ന്‌ സൂചിപ്പിച്ചിരുന്നു. അന്നൊരു ദിവസം അയാൾ ക്ലീൻ ഷേവ്ചെയ്ത്‌ കാട്ടരുവിയിൽ കുളിച്ച്‌, തുടച്ച്‌ മിനുക്കിയ തോക്കുമായിട്ട്‌ പകൽ ഡ്യയൂട്ടിക്കാരനെ വിശ്രമിയ്ക്കാൻ വിട്ട്‌ രാത്രിയിൽ ഡ്യൂട്ടി ചെയ്യുക ആയിരുന്നു.
രാത്രി മയങ്ങി തുടങ്ങിയിരുന്നതേയുള്ളൂ. ഒരു സംഘം തീയധ്രവാദികൾ ചെന്നായ്ക്കളെപ്പോലെ ഇരച്ചു
കയറുകയായിരുന്നു. ബയണറ്റു കൊണ്ടു കുത്തിയും കിട്ടിയ ലാക്കിന്‌ വെടിവെച്ചു അഞ്ചു പേരെ കൊന്നു മലർത്തി. അപ്പോൾ നാഭി തുരന്ന്‌ നട്ടെല്ലു തകർന്ന്, സുഷ്മന ചിതറിച്ചൊരു ബുള്ളറ്റ്‌ കടന്നു പോകുന്നതയാൾ അറിഞ്ഞു. പിന്നീട്‌ അറിവുണ്ടായപ്പോൾ അര മുതൽ താഴേയ്ക്ക്‌ ഒരിയ്ക്കലും ശക്തി ആർജ്ജിയ്ക്കാനാവാതെ തളർന്ന്………..

“അവരുമിവരുമൊക്കെ തന്നതായിട്ടും പട്ടാളത്തീന്ന്‌കിട്ടിയതാ യിട്ടും നല്ലൊരു തുക ഞാൻ രാധേടെ പേരിൽ ബാങ്കിലിട്ടിട്ടൊണ്ട്‌. പെൻഷനും കൂടിയാകുമ്പോ ഒരു മുട്ടുമില്ലാതെ ഞാൻ ചത്താലും അവൾക്ക്‌ കഴിയാം. എന്നാലും അവളെ നോക്കാൻ ഒരാള്‌…… ഒരു മോനെ അവക്ക്‌ കൊടുക്കാമ്മേലെ”

ഞാൻ കേട്ടതിനെ എനിക്ക്‌ വിശ്വസിയ്ക്കാനായില്ല. ലോകത്ത്‌ ഒരു പുരുഷനും, ഒരു ഭർത്താവും ഇങ്ങിനെ ചിന്തിയ്ക്കുമെന്ന്‌ ഞാൻ കരുതിയിരുന്നില്ല.

“എന്റെ മലോം മൂത്രോം എടുത്ത്‌ അവള്‍ വലഞ്ഞു. അവക്കും ഒരു സന്തോഷമൊക്കെ വേണ്ടെ…….. ഒരിയ്ക്കലും നീ അങ്ങിനെ അല്ലെന്നെനിയ്ക്കറിയാം……… ഞാൻ പെണ്ണിനെ ശരിയ്ക്കും
അറിഞ്ഞോനാ……… അവളുടെ ദേഹം അത്രയ്ക്ക്‌ ശുദ്ധമാണെന്നെനിയ്ക്കറിയാം….. അതോണ്ട്‌ ഇതൊരു അപേക്ഷയായി കൂട്ടിയാമത്….”

ഒന്നും പറയാതെ ആ മുഖത്ത്‌ നോക്കിനില്ക്കാനല്ലാതെ എനിയ്ക്കെന്തു കഴിയും, ഞാൻ നോക്കി നിന്നു……….

അപ്പോൾ അയാളൊരു പട്ടാളക്കാരനല്ല, രവീന്ദ്രൻ നായരുമല്ല. കേവലനായൊരു മനുഷ്യൻ, ഹൃദയമുള്ളൊരു മനുഷ്യൻ.

ഒരാഴ്ച അക്കഥ ഞാൻ മനസ്സിൽ കൊണ്ടുനടന്നു. ശേഷം, രാധേച്ചിയോടു പറഞ്ഞു. ഒരു നിമിഷം രാധേച്ചി എന്റെ കണ്ണുകളിൽ നോക്കിയിരുന്നു. വളരെ സാവധാനം വലതുകൈ എന്റെ തോളത്ത്‌ വച്ചു പിന്നീട്‌ അടക്കാനാവാത്ത വേഗത്തിൽ കെട്ടിപ്പിടിയ്ക്കുക ആയിരുന്നു, പൊട്ടികരയുകയായിരുന്നു.
കരച്ചിലിനിടയിൽ വിക്കി വിക്കി പറഞ്ഞുകൊണ്ടിരുന്നു.

“നീ എന്റെ മോനാ…………… എനിയ്ക്ക്‌ നിന്നെ മതി…… നീ എന്റെ മോനാ……….. അല്ലേ………… അല്ലെ……“
അപ്പോൾ വളരെ പെട്ടെന്ന്‌ എനിയ്ക്കൊരു സത്യം അറിയാൻ കഴിഞ്ഞിരിയ്ക്കുന്നു.

രാധേച്ചി എന്റെ കാമുകിയല്ലെന്ന്‌………….. എന്റെ പെണ്ണല്ലെന്ന്‌……….. ഞാനവരെ ആരാധിയ്ക്കുക യായിരുന്നെന്ന്‌…………

എന്റെ ചേതനയായിട്ട്‌…….. എന്നിലെ സകലവികാരങ്ങളുമായിട്ട്‌……………… ഉണർവ്വായിട്ട്‌……. ഉ ന്മേഷമായിട്ട്‌………
സരിതയുമായിട്ടുള്ള ശാരീരീക ബന്ധത്തിനു
പോലും ആ ദേഹം പ്രചോദനമായികൊണ്ട്‌…….
രാധേച്ചി………….
മെല്ലെ മനസ്സിലേയ്ക്ക്‌ ഒരു തെന്നൽ കയറി വരും പോലെ……….മനസ്സിന്റെ വാതായനങ്ങൾ
വഴി, മെല്ലെയായിരുന്ന തെന്നൽ സാമാന്യം വേഗത്തിൽ ഉള്ളിൽ കയറി നിറയും പോലെ……. മനസ്സ്‌ നിറയെ കുളിർമയായിരിയ്ക്കുന്നു.
ആ കുളിർമ ആനന്ദമായി, അവാച്യമായി,

ഹാ…!

പക്ഷെ, ഞങ്ങൾ, കൊണ്ടിപ്പാടത്തുകാർ അതൊന്നും വിശ്വസിച്ചില്ല. ഞങ്ങൾക്ക് മുമ്പുള്ള ഈ ലോകരാരും അങ്ങിനെയൊരു ബന്ധത്തെ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാണല്ലോ. നമ്മൾ,
കൊണ്ടിപ്പാടത്തുകാരുമാത്രമല്ല, മങ്കാവുടിക്കാരും മാത്രമല്ല, ഈലോകരു മുഴുവൻ രാധയേയും കൃഷ്ണനെയും പലവിധത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത്‌, നിർവ്വചിച്ചു കൊണ്ടിരിയ്ക്കുന്നത്‌.

@@@@@@




സരിതയുടെ സാമുഹ്യ പാഠങ്ങള്‍

നെരിപ്പോടെന്നാണ്‌ ഞങ്ങൾ രഹസ്യമായിട്ട്‌ അവളെ വിളിയ്ക്കുന്നത്‌. എന്തുകൊണ്ടങ്ങിനെ ഒരു
പേരു വിളിയ്ക്കുന്നു എന്നു ചോദിച്ചാൽ മറുപടിയൊന്നും പറയാനില്ല. നെരിപ്പോടു പോലെ എരിഞ്ഞടങ്ങുന്നൊരു സ്ത്രീജന്മമാണോയെന്നു ചോദിച്ചാൽ അല്ലാ എന്നേ പറയാൻ കഴിയൂ, കാരണം ജോണിയുടെ ഭാര്യ ജിൻസിയുടെയോ, രാധാകൃഷ്ണന്റെ ഭാര്യ ഭാനുവിന്റെയോ യാതൊരുവിധ അനുഭവങ്ങളും അവൾക്കില്ല.

ജിൻസിയുടെയും ഭാനുവിന്റെയും അനുഭവങ്ങളെന്തൊക്കെയെന്നല്ലേ. ജിൻസി ഇവിടെ വിവാഹം ചെയ്തെത്തുകയായിരുന്നു. ഏതാണ്ട്‌ പതിനൊന്നു വേഷങ്ങൾക്ക് മുമ്പ്‌, വെളുത്ത്‌ സുന്ദരിയായ അവളെ
അറവുകാരനായ ജോണി വിവാഹം ചെയ്തത്‌ ഞങ്ങാൾക്ക് ഒട്ടും പിടിച്ചില്ല. അവനെന്നും വെളുപ്പാം കാലത്ത്‌ മൂന്നു മണിയ്ക്ക്‌ ഉണേന്ന് ടൌണിലെ ചന്തയിൽ പോകും. അവന്റെ പ്രവൃത്തി തുടങ്ങുന്നത്‌ മൂന്നുമണിയ്ക്ക്‌ വെളുപ്പിനെ ആണ്‌. ഹോട്ടലുകളിൽ രാവിലെ പൊറോട്ട കഴിയ്ക്കാനെത്തുന്ന വർക്ക് കറി ഉണ്ടാക്കി കൊടുക്കണമെങ്കിൽ അവൻ അപ്പോൾ മുതൽ പണിയെടുക്കേണ്ടി വരുന്നു. നിത്യവും പത്തു പോത്തുകളെ എങ്കിലും അവൻ കൊല്ലാറുണ്ടെന്നാണ്‌ അറിവ്‌.

വെളുപ്പിനെ മൂന്നുമണി മുതൽ കെട്ടി തൂക്കുന്ന പോത്തിന്റെ മാംസ തുണ്ടം അറുത്തെടുത്ത്‌ വിറ്റു കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോ സന്ധ്യ കഴിഞ്ഞിരിക്കും.

അവൻ മടങ്ങി വരുമ്പോൾ, അവന്‌ ചുറ്റും പറ്റിപ്പിടിച്ചെത്തുന്ന കാറ്റിനും പച്ച മാംസത്തിന്റെ ഗന്ധമായിരിയ്ക്കും ഉണങ്ങിയ രക്തം ദേഹത്ത്‌ പലയിടത്തും പറ്റിപ്പിടിച്ചിരിയ്ക്കും. വന്നാലുടൻ ജിൻസി ചൂടുവെള്ളം കോരി ഒഴിച്ച്‌ കുളിപ്പിക്കും. വിവാഹത്തിന്‌ മുമ്പ്‌ അങ്ങനെ ഒരു പതിവ്‌ ഉണ്ടായിരുന്നില്ല. ഒത്താൽ സന്ധ്യയ്ക്ക്‌ മുമ്പെത്തുന്ന ദിവസങ്ങളിൽ മാത്രമേ കുളി ഉണ്ടായിരുന്നൊളളു. പിന്നീട്‌ പോത്തിറച്ചി കൂട്ടി സുഭിക്ഷമായ ഈണ്‌, ഉറക്കം. ദു:ഖവെളളിയാഴ്ച ഒഴിച്ചുളള ഒറ്റ ദിവസവും ജോണിനെ കൊണ്ടിപ്പാടത്ത്‌ പകൽ കാണാറില്ല. ജിൻസിയും അങ്ങിനെ തന്നെയായി. സാവാധാനം അവളുടെ ശരീരം കറുത്തു കറുത്തു വന്നു, തടിച്ചും അവൾ ഒരു എരുമയായി മാറി. അവർക്കുണ്ടായ നാല്‍ ആൺ മക്കൾ പോത്തുംകുട്ടികളെപ്പോലെ മിണ്ടാപ്രാണികളായി റോഡിന്റെ ഓരം ചേർന്നു നടന്നു. ഏറിയ നേരവും തോട്ടിലെ വെളളത്തിൽ മുങ്ങിക്കിടക്കുന്നതും കാണാം.

വളരെ വ്യത്യസ്ഥമായ അനുഭവമാണ്‌ ഭാനുവിന്റേത്‌. അവളെ രാധാകൃഷ്ണൻ ഇവിടെ വന്ന്‌ വിവാഹം ചെയ്യുകയായിരുന്നു. അവൻ ഒരു കോണ്‍ട്രാക്ടറുടെ വിശ്വസ്ഥനായ പണിക്കാരനായിട്ടെത്തിച്ചേരുകയായിരുന്നു. ഭാനു ഒരു പ്രേമത്തിന്റെ പരാജയത്തിൽ മനം നൊന്ത്‌
നിരാശ ഗാനം പാടിനടന്നിരുന്ന സമയവും. പ്രേമ പരാജയത്തോടൊപ്പം അവൾ ബ്രേസിയർ കമ്പനിയിലെ
പണിയും വേണ്ടന്നു വച്ച്‌ വീട്ടിൽ ചടഞ്ഞു കൂടി. വീടുകൾക്ക് വെള്ള പൂശിയും കൊച്ചു കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുത്തും കിട്ടുന്നതു കൊണ്ട്‌ നാലു മക്കളെ പുലർത്താൻ പാടുപെടുകയായിരുന്നു അവളുടെ അച്ഛനും അമ്മയും. അതുകൊണ്ടു അവളുടെ കഥകളൊക്കെ
അറിഞ്ഞിട്ടും അനുനയത്തിൽ വിവാഹം ചെയ്യാനെത്തിയ രാധാകൃഷ്ണനെ അവർക്കിഷ്ടമായി.

പക്ഷെ, ആദ്യരാത്രിയിൽ തന്നെ മദ്യപിച്ചെത്തി ആദ്യകാമുകന്റെ ശാരീരിക കഴിവുകളെക്കുറിച്ചും,
അവയവ ദൃഢതകളെപ്പറ്റിയും ചോദിച്ച്‌ മുടിയ്ക്ക്‌ പിടിച്ച്‌ വേദനിപ്പിയ്ക്കുകയും മോഹങ്ങളെ അപ്പാടെ
തല്ലിക്കെടുത്തികൊണ്ട്‌ മണിയറയിൽ തന്നെ ഛദ്ദിച്ചുകിടക്കുകയും ചെയ്തപ്പോൾ അവളറിഞ്ഞു തന്റെ
ജീവിതം നായ നക്കിയെന്ന്‌.

പിന്നീടുളള പല ദിവസങ്ങളിലും ചിറിയിൽ നായ നക്കാതിരിയാക്കാൻ രാധകൃഷ്ണനെ ഓടവക്കുകളിൽ നിന്നും എടുത്തുകൊണ്ടുവന്ന്‌ മണിയറയിൽ കിടത്തിയിരുന്നതും അവളു തന്നെ ആയിരുന്നു. ഒരു പെൺകുഞ്ഞ്‌ പിറന്നു കഴിഞ്ഞപ്പോൾ മകളുടെ പിതൃത്വം കാമുകനിൽ ഭാരമേൽപ്പിച്ച്‌
അവൻ എവിടേയ്ക്കോപ്പോവുകയും ചെയ്തു. ഭാനു ഇപ്പോഴും ബ്രേസിയർ കമ്പനിക്കാരന്റെ മിഷ്യൻ ചവുട്ടി രാവുകളും പകലുകളും താണ്ടുന്നു.

ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്‌ എന്നും പറഞ്ഞാൽ നല്ലൊരു ജീവിതമല്ലെ, അല്ലെങ്കിൽ ആയിക്കൂടെ സരിതയ്ക്കെന്ന്‌ നിങ്ങൾക്ക് തോന്നാം. അങ്ങിനെ തോന്നുന്നതിൽ തെറ്റില്ല. ഏതൊരു ശുഭാപ്തി വിശ്വാസിയ്ക്കും അങ്ങിനെയെ തോന്നാൻ കഴിയൂ.

വരട്ടെ, പക്ഷെയ്ക്ക്‌ ഉത്തരം പറയും മുമ്പു തന്നെ നമുക്ക്‌ സരിതയുടെ പൂർവ്വ ജീവിതകാലമൊന്ന്‌ ചികഞ്ഞു നോക്കേണ്ടിയിരിയ്ക്കുന്നു.

കാരണമുണ്ട്‌. നമ്മുടെ സമൂഹത്തിൽ അപൂർവ്വമായൊരു ജാതി സമുദായത്തിലെ അംഗമെന്ന നിലയിൽ അവളുടെ മാനസ്സീക വ്യാപാരങ്ങൾക്ക് പ്രത്യേകതകളുണ്ടെന്നാണ് ഞങ്ങൾ കാണുന്നത്‌.

അവളുടെ അച്ഛൻ സ്ക്കൂൾ വാദ്ധ്യാർ.

അവളുടെ അമ്മ സ്‌ക്കൂൾ വാദ്ധ്യാർ.

രണ്ടു പേരും പത്താം ക്ലാസ്സു കഴിഞ്ഞ ടി ടി. സി. ക്കാർ. ടി. ടി. സി. കഴിഞ്ഞ്‌ സർക്കാർ സർവ്വീസ്സിൽ അദ്ധ്യാപക നായപ്പോൾ അവളുടെ അച്ഛന്‌ ഒരു മോഹമുണ്ടായി, സർക്കാരിൽ നിന്നും ശമ്പളം പറ്റുന്ന സ്ത്രീയെ മാത്രമേ വിവാഹം ചെയ്യു എന്ന്‌. സർക്കാരു ജോലിക്കാരന്‍ സർക്കാരുജോലിക്കാരിയെ
വിവാഹം ചെയ്യുന്ന ഫാഷൻ ഉടലെടുത്ത കാലഘട്ടമായിരുന്ന് അത്‌. അതിനായിട്ടയാൾ ഒരുപാടു കാലം കാത്തിരുന്നു, തെരഞ്ഞു കൊണ്ടിരുന്നു. അയാളുടെ പെങ്ങളുമാരും അനുജന്മാരും വിവാഹം കഴിഞ്ഞ്‌ കുട്ടികളുമായി വാണരുളി ത്തുടങ്ങിയിട്ട്‌ വർഷങ്ങൾ തന്നെ പിന്നിട്ടു.  പലരും അയാളുടെ ഭാവി അവകാശിയാക്കപ്പെടുമെന്ന്‌ സ്വപ്നങ്ങളും കണ്ടു തുടങ്ങിയിരുന്നു.

ഒടുവിൽ പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ സമയം ബസ്സ്‌ യാത്ര ചെയ്യേണ്ടി വരുന്ന ഒരിടത്തൊരു എൽ. പി. സ്ക്കൂളിലെ ടീച്ചറെ അയാൾ കണ്ടെത്തി, അപ്പോൾ വയസ്സ്‌ നാല്പത്തിയഞ്ച്, ടീച്ചർക്ക് നാല്പത്തിനാലര.

അര വയസ്സിന്റെ ഇളപ്പമുണ്ടെന്ന സാമാധാനത്തിൽ വിവാഹം നടന്നു; നടന്ന ശേഷമുള്ള വിരുന്നുകളിലെ തമാശകളിൽ ഒന്നിൽ ഒരു മുത്തശ്ശിയുടെ നാവിൽ നിന്നു ഉതിർന്നു വീണ
മുത്തുമണികളിൽ അവർ സ്‌ക്കുളിൽ ചേർന്നത്‌ ആറു വയസ്സിലായിരുന്നെന്നും അന്ന്‌ അഞ്ചു വയസ്സാണ്‌
രേഖയിലെഴുതിയതെന്നും കണ്ടെത്തി.

അയാൾ കണക്കുകൂട്ടി, പത്താംക്ലാസ്സുവരെ അയാൾ കണക്കിൽ ക്ലാസ്സിലെ ഒന്നാമനായിരുന്നു. സ്ക്കൂൾ ടീച്ചേഴ്‌സിന്റ ശമ്പളക്കണക്കെഴുതുന്നതും അയാളായതു കൊണ്ട്‌ കണക്കുകൂട്ടൽ തെറ്റിയതുമില്ല.

അയാൾ കൂട്ടിയെഴുതി. അയൽ പക്കത്തെ സ്‌ക്കൂളിന്റെ നിലനിൽപ്പിനു വേണ്ടി നാലര വയസ്സുണ്ടായിരുന്ന തന്നെ അഞ്ച്‌ വയസ്സെന്ന്‌ കാണിച്ച്‌ സ്ക്കൂളിചേർത്ത സ്ഥിതിയ്ക്ക്‌
വ്യത്യാസം……………

രണ്ടു വയസ്സ്‌.

എന്താകിലും ഒരു വർഷം കഴിഞ്ഞപ്പോൾ സരിത പിറന്നു. വീണ്ടും ഒരനുജനെയോ, അനുജത്തിയെയോ കിട്ടാനിടയില്ലാത്ത വിധത്തിലൊരു ഓപ്പറേഷന്‌ അമ്മയെ വിധേയയാക്കി കൊണ്ട്‌………

അറിവുകൾ തുടങ്ങിയ നാൾ മുതൽ അവൾ ഒരു കാര്യം അറിഞ്ഞു തുടങ്ങി, തന്റെ ബന്ധുക്കളെല്ലാം കൂലിപ്പണിക്കാരോ, കലപ്പണിക്കാരോ, മരപ്പണിക്കാരോ അവരെ സഹായിക്കുന്നവരോ ആണെന്നും, തന്റെ അച്ഛനും അമ്മയും മാത്രമേ സർക്കാരു ജോലിക്കാരായിട്ടുള്ളുവെന്നും. ആ അറിവ്‌ അവളുടെ തലച്ചോറിൽ കട്ട പിടിച്ച രക്തം പോലെയാണ്‌. തലച്ചോറിൽ രക്തം കട്ടപിടിച്ചാൽ ശരീരത്തിന്റെ ഏങ്കിലുമൊക്കെ ഭാഗങ്ങൾ തളർന്നു പോകുകയുമാണ്‌ സാധാരണ ഉണ്ടാവുക. അവളുടെ കാര്യത്തിൽ ബോധശത്തിന്റെ ഒരു ഭാഗം തളർന്നു പോയതു പോലെ ആയി.

അവൾ കരുതി, അവളേതോ രാഞ്ജിയുടെ മണിയറയിലെ കുറിഞ്ഞിപ്പൂച്ചയാണെന്ന്‌ എല്ലാവിധ ഗർവ്വുകളോടും കൂടി ധിക്കാരത്തോടും കൂടി വളർന്നു വന്നു.

അന്തഃപുരത്തിന്‌ പുറത്തുള്ള ചാവാലി പൂച്ചകളെപ്പോലെ ആയിരുന്നില്ല അവൾ. അവൾക്ക് വൃത്തികെട്ട എലിയെയോ, ചീഞ്ഞ ഉണക്ക മത്സ്യമോ തിന്നേണ്ടിയിരുന്നില്ല. പാലും വിശിഷ്ടഭോജ്യങ്ങളും ആട്ടിൻ മാംസവും, കോഴി മാംസവും, പൊരിച്ച മീനും നിത്യേന കഴിക്കാൻ പറ്റിയിരുന്നു.

അവൾ വിദ്യാഭ്യാസം കഴിഞ്ഞ്‌ പ്രത്യേക ജോലിയൊന്നുമില്ലാതെ ഉടുത്തൊരുങ്ങി വീട്ടിലിരിയ്ക്കുന്ന കാലം, അവളുടെ പ്രായത്തിലുള്ള ബന്ധുക്കളായ പെൺകുട്ടികളൊക്കെ വിവാഹം ചെയ്ത്‌ പോകുകയും കുട്ടികളുണ്ടാവുകയും ജീവിതം തിരക്കേറുകയും ചെയ്തിരുന്നു. എന്നിട്ടും സരിത ഒരു സ്വപ്നംപോലും കാണാതെ പകൽ സമയത്തും കിടന്നുറങ്ങി.

അങ്ങിനെയൊരു ഉച്ച സമയത്ത്‌ സതീശൻ കല്ല്യാണ ബ്രോക്കറുടെ കൂട്ടത്തിൽ അവളുടെ വീട്ടിലെത്തി. കല്ല്യാണ ബ്രോക്കർ അവന്റെ തന്നെ ബന്ധുവാണെന്നിരിയ്ക്കെ ഒരു സുഹൃത്തിനെ കൂട്ടി അപ്രകാരമുള്ള ഒരു ചടങ്ങിന്‌ പോകണമെന്ന്‌ ആഗ്രഹിച്ചിരുന്നു. പക്ഷെ, അതിനായിട്ടൊരു തിരച്ചിൽ നടത്തിയപ്പോഴാണ്‌ അത്രയും അടുപ്പമുള്ള ഒരു സുഹൃത്ത്‌ തനിക്കില്ലെന്ന്‌ അറിയുന്നത്‌. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്ന്‌ നിങ്ങൾക്ക് തോന്നാം. അതിന്‌ ഉത്തരം തരാൻ സതീശന്‌ മാത്രമേ കഴിയുകയുള്ളൂ. അക്കാര്യം ഇപ്പോൾ നമുക്ക്‌ മറക്കാം. നമ്മൾ സതീശന്റെയും, സരിതയുടെയും സംഭാഷണം കേൾക്കാൻ പോവുകയാണ്‌.
“പേര്‌ ?”

“സരിത.”

“എന്റെ പേര്…..”

“പറയണ്ട എനിയ്ക്കറിയാം.”

“ബ്രോക്കറു പറഞ്ഞു. ?”

“‌അതെ.”

“‌അയാളെന്നോടു പറഞ്ഞാരുന്നു. പക്ഷെ, ഞാനങ്ങു മറന്നുപോയി.”

  • “എവിടാപഠിച്ചത്‌?”
    “വിമൻസ് കോളേജില്‍.”
  • “അതെന്നാ?”

“ആണുങ്ങടെ ശല്യം സഹിയ്ക്കാഞ്ഞാ…”

“‌ഓഹോ……!?”

അവൻ സരിതയെ ശ്രദ്ധിച്ചു. അവൾ അലക്ഷ്യമായിട്ട്‌, ഇഷ്ടപ്പെടാത്തതു പോലെ, തുറന്നുകിടന്നിരുന്ന ജനാലവഴി പുറത്തേയ്ക്ക്‌ നോക്കി നിൽക്കുകയായിരുന്നു.

“ആണുങ്ങളെ ഇഷ്ടമല്ലാന്നാണോ ?”

അവളൊന്നും പറയാതെ മുഖമൊന്ന്‌ വെട്ടിച്ച്‌ അവനെ നോക്കിയിട്ട്‌ വീണ്ടും പുറത്തേയ്ക്ക്‌ നോക്കി നിന്നു. സാധാരണ പെൺകുട്ടികൾ ഇപ്രകാരമാകാൻ തരമില്ല. അവരുടെ മുഖത്ത്‌
എല്ലായിപ്പോഴും ആകാംക്ഷയായിരിയ്ക്കും. മനസ്സ്‌, ഹൃദയം സദാ പിടഞ്ഞു കൊണ്ടിരിയ്ക്കും, മുന്നിലിരിയ്ക്കുന്ന ചെറുപ്പക്കാരൻ ഒരു പക്ഷെ, തന്റെ ഭർത്താവായിപ്പോയെങ്കിലോ എന്നോർത്ത്, ഒറ്റ
നോട്ടത്തിൽ അയാളെപ്പറ്റി അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്‌ ആഗ്രഹിച്ചു കൊണ്ടിരിയ്ക്കും. അവനൊരു മദ്യപാനിയും പുകവലിക്കാരനും ആകരുതേയെന്ന് പ്രാർത്ഥിച്ചു കൊണ്ടിരിയ്ക്കും.

പക്ഷെ, സരിത അങ്ങിനെ ഒന്നും ചിന്തിച്ചിരുന്നിരിയ്ക്കില്ല. ഒരു പക്ഷെ, അവഥ ചിന്തിച്ചിരുന്നത്‌, ഇയാൾ എത്രയും വേഗം ഒന്നുപോയിരുന്നെങ്കിൽ എന്നായിരുന്നിരിയ്ക്കണം.

ഇടയ്ക്ക്‌ കുറച്ച്‌ മൌനം വന്നപ്പോൾ അവൾക്ക് അസഹ്യതയായി.

“കഴിഞ്ഞോ?”
 “ഇല്ല.”
“എന്നാചോദിയ്ക്ക്‌.”
“വായനയുണ്ടോ?”
“എന്തുവായന?”
“പുസ്തകം, വീക്കിലി.”

“ഇല്ല.”
“പത്രം?”
 “ഇല്ല”
:ടിവിയിൽവാർത്തകേൾക്കുമോ?”
“ഇല്ല. സീരിയലുകാണും ക്രിക്കറ്റുകാണും.”

“എന്നാ ചോദ്യം നിർത്തുന്നു. ”

സതീശൻ എഴുന്നേറ്റു. അവൾ മുഖം വെട്ടിച്ച്‌ വാതിൽ കർട്ടനെ ദേഷ്യത്തോടെ അകറ്റി അകത്തേയ്ക്കു പോയി.

ഇറങ്ങി നടക്കവെ സതീശൻ ബ്രോക്കറോടു പറഞ്ഞു.അവൾക്ക് കളക്ടറോ ഡോക്ടറോ മറ്റോ ആണ്‌ നോട്ടം.

എന്നിട്ടും ഒരു മാസം തികയും മുമ്പ്‌ ബ്രോക്കർ സതീശനെ അന്വേഷിച്ചെത്തി. സരിതയുടെ ഫോട്ടോയും സമ്മത പതവുമായിട്ട്‌.

യഥാർത്ഥത്തിൽ, സതീശൻ ആ ബന്ധം വേണ്ടായെന്നു വയ്ക്കുകയായിരുന്നു നല്ലത്‌. കാരണം യാഥാർഥ്യങ്ങളുമായി യോജിയ്ക്കാൻ കഴിയാത്തൊരു പെൺകുട്ടിയോടു കൂടിയുള്ള ജീവിതം അരോചകമേ ആവുകയുള്ളുയെന്നതു കൊണ്ട്‌.

പക്ഷെ, ആത്മാർത്ഥമായൊരു അന്വേഷണം നടത്താനോ, അവനൊരു ജീവിത സഖിയെ കണ്ടെത്തിക്കൊടുക്കാനോ താല്പര്യമുള്ള ഒരാളിന്റെ അഭാവം അവനെ തളത്തി, ഒരു നല്ല
സുഹൃത്തിന്റെ ഇല്ലായ്മ പൂർണ്ണമായും മനസ്സിലായി. അലക്ഷ്യരായിരുന്നു അച്ഛനും അമ്മയും.

പരിണതം സതീശൺ സരിതയെ വിവാഹം ചെയ്തു.

തികച്ചും യാദൃശ്ചികമായിട്ടാണ്‌ സതീശനെഴുതിയ കുറിപ്പുകൾ അടങ്ങിയ ഒരു ബുക്ക്‌ ഞങ്ങളുടെ കൈയിൽ കിട്ടിയത്‌. വേണമെങ്കിലതിനെ ഡയറി എന്നു പറയാം. പക്ഷെ, തീയതി പ്രകാരം കൃത്യമായിട്ടെഴുതിയിട്ടുള്ളതല്ല. വസ്ത്രങ്ങളുടെ അളവുകളെഴുതി വയ്ക്കുന്ന ബുക്കിന്റെ മറുപുറത്ത്‌
നിന്നും വെറുതെ തീയതിയോ മറ്റ്‌ കാലനിശ്ചയങ്ങളോ ഇല്ലാത്തക്കുറിപ്പുകൾ……

സതീശന്റെ അച്ഛൻ പ്രവൃത്തിയിൽ നിന്നും വിരമിച്ചിട്ടുള്ള വനവാസം പെട്ടെന്ന്‌ അവസാനിപ്പിച്ച്‌,
വീണ്ടും സ്വന്തം തൊഴിലായ തയ്യലിലേയ്ക്ക്‌ മടങ്ങി വരികയും താൻ ആദ്യം നടത്തിയിരുന്ന, പിന്നീട്‌ മകൻ തുടർന്നു വന്നിരുന്ന തയ്യല്‍കടയുടെ സാരഥ്യം വീണ്ടും ഏറ്റെടുക്കുകയും ചെയ്തു കൊണ്ട്‌ കട വൃത്തിയാക്കുന്നതിന്റെ ഭാഗമായിട്ട്‌ വെയ്സ്റ്റ്‌ എന്ന പേരിൽ പുറത്തെറിഞ്ഞ വെട്ടു തുണികൾക്കും കടലാസു തുണ്ടുകൾക്കും ഇടയിൽ ഒളിഞ്ഞു കിടക്കുകയായിരുന്നു, ഈ കുറിപ്പു പുസ്തകം.

എടുത്ത്‌ തുറന്നപ്പോഴാണ്‌ അത്ഭുതങ്ങൾ പിറന്നു തുടങ്ങിയത്‌.

ആദ്യരാത്രി.

എന്റെയും സരിതയുടെയും.

ഏതൊരു സാധാരണ മനുഷ്യന്റെയും ജീവിതത്തിൽ    ഉണ്ടാകുന്ന, വളരെ വിലപ്പെട്ട, ഓർമ്മയിൽ നിൽക്കുന്ന ഒരു രാത്രി…………….

പുരുഷനും, സ്ത്രീയും ഒരു പക്ഷെ, ആദ്യരാവിന് മുമ്പു തന്നെ ലൈഗീകബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടാകാം. പക്ഷെ, അത്‌ നൈമീഷികമായൊരു വികാരത്തിന്‌ അടിമപ്പെട്ട്‌ ചെയ്യുന്നൊരു ശാരീരികമായ കർത്തവ്യം മാത്രമായിരിയ്ക്കും. എന്നാൽ വിവാഹശേഷം എല്ലാവരുടെയും സമ്മതത്തോടെയുള്ള ബന്ധം, അതിന്റെ വൈകാരികത ഒന്നു വേറെ തന്നെയാണ്‌. യാതൊരു വിധ വിലക്കുകളുമില്ലാതെ, വിമ്മിട്ടങ്ങളുമില്ലാതെ, എല്ലാചരാചരങ്ങളും, എല്ലാ സുഗന്ധങ്ങളും, എല്ലാ തെന്നലുകളും അനുവാദം തന്നിരിയ്ക്കുന്നതിനാൽ മനസ്സിന്‌ യാതൊരു വിധ കനവുമില്ല. മനസ്സ്‌ എത്ര മൃദുലമായിരിയ്ക്കുന്നു.

ഞാനെത്തുമ്പോൾ അവൾ കട്ടിലിന്റെ ഒരു മൂലയിൽ പതുങ്ങിയിരിയ്ക്കുകയായിരുന്നു. അപ്പോൾ എനിയ്ക്ക്‌ തോന്നിയത്‌ അവൾ, വലിയ എലിപ്പെട്ടിയിലകപ്പെട്ട ഒരു കുഞ്ഞെലിയാണെന്നാണ്‌.

ഞാൻ ഉള്ളിൽ കയറി കതകിന്റെ കുറ്റിയിട്ടത്‌ അവൾ കേട്ടിരിയ്ക്കണം. പക്ഷെ, അടുത്തെത്തി
അവളുടെ ദേഹത്ത്‌ സ്പർശ്ശിച്ചപ്പോൾ വല്ലാതെ ഞെട്ടിയിരിയ്ക്കുന്നു. ഞാൻ ക്ഷമചോദിച്ചിട്ടും അവൾക്ക് രസിച്ചില്ല, സഹിച്ചില്ല.

“യൂ” എന്നു പറഞ്ഞതു മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ. തുടർന്ന് പറഞ്ഞത്‌ തെറിയായിരിയ്ക്കാം. എന്താകിലും തുടർന്ന് മനസ്സിലേയ്ക്ക്‌ നോക്കുമ്പോൾ അവിടെ ആഴത്തിലൊരു മുറിവു കാണാറായി. എന്നിട്ടും മുറിവിനെ കണക്കാക്കാതെ ജീവിതത്തിന്റെ മധുരതരമായ യാഥാർത്ഥ്യത്തിലേയ്ക്ക്‌ ഞാൻ ഇറങ്ങി വരിക തന്നെ ചെയ്തു. യാഥാസ്ഥിതികമായൊരു നടപടിയാണെങ്കിലും, അമ്മ തന്ന ഒരു ഗ്ലാസ്സ്‌ പാലിൽ കുറച്ച്‌ കുടിച്ച്‌ അവൾക്ക് കൊടുക്കുമ്പോൾ ഹൃദയത്തിന്റെ വാതിൽ അവൾക്കായി തുറന്നിടുന്നു എന്നാണ്‌ ഞാൻ ചിന്തിച്ചിരുന്നത്‌. പക്ഷെ, അവൾ അതു നിരസിയ്ക്കുമ്പോൾ എന്താണ്‌ മനസ്സിലാക്കേണ്ടത്‌…………….

ഞാനൊന്നും മനസ്സിലാക്കിക്കാനോ, വിശദീകരിയ്ക്കാനോ ശ്രമിച്ചില്ല. കാരണം എന്തു വിശദീകരണമായാലും കണ്ടെത്തലുകളായാലും ആ സമയത്ത് അവൾ പ്രതികൂലമായിട്ടേ കാണൂ എന്ന്‌ കരുതി, വളരെ അനുനയത്തോടു കൂടി കിടന്നു കൊള്ളാനും വിശ്രമിച്ചു കൊള്ളാനും പറഞ്ഞു.

അവൾ കിടന്നു കട്ടിലിന്റെ ഓരം ചേർന്ന്, കട്ടിലിന്റെ കാൽ ഭാഗമേ വേണ്ടിയിരുന്നുള്ളൂ അവൾക്ക്.

ഇപ്പോൾ ഞാൻ വീണ്ടുമെന്റെ മനസ്സിനെ കാണുകയാണ്‌, ആദ്യമുണ്ടായ മുറിവിൽ നിന്നും ചോര വാർന്നൊലിച്ചു കൊണ്ടിരിയ്ക്കുന്നു.

നമുക്കൊരു കാര്യം വ്യക്തമാവുകയാണ്‌. ആദ്യരാത്രിയിൽ തന്നെ സതീശന്റെ വിവാഹ ജീവിതത്തിലെ അലോരസങ്ങൾ തുടങ്ങിയെന്ന്‌. പക്ഷെ,ഒരിയ്ക്കൽ പോലും പൊതു ജനം ആ സത്യം ഗ്രഹിച്ചിരുന്നില്ല എന്നതും.

സരിതയുടെ കഥയോട്‌ ചേർത്തു വച്ചു പറയാൺ പാകത്തിന്‌ കൊണ്ടിപ്പാടത്തുകാർക്ക് ഒരു കഥയേ വേറെയുള്ളൂ. ഒരു പക്ഷെ, മങ്കാവുടിക്കാരെ മൊത്തത്തിൽ നോക്കിയാൽ മറ്റു പല കഥകളും കാണുമായിരിയ്ക്കാം. എന്നാൽ കൊണ്ടിപ്പാടത്തുകാർക്ക് നിർമ്മല തോമസ്സിന്റെ കഥ മാത്രമേ ഉണ്ടായിട്ടുള്ളൂ…………

നിർമ്മല തോമസ്സ്‌.

അവൾ എന്നാൽ കൊണ്ടിപ്പാടത്തുകാരി ആയിരുന്നില്ല. മങ്കാവുടിക്കാരിയായിരുന്നു. അവളുടെ ബാല്യം എങ്ങിനെ ആയിരുന്നു എന്നറിയില്ല. കാരണം ഇപ്പോൾ ഇക്കഥ പറയുന്ന ഞാൺ ബാല്യത്തിൽ ശ്രീപുരം എൽ.പി. സ്ക്കൂളിലായിരുന്നു പഠിച്ചിരുന്നത്‌. അന്ന്‌ കൊണ്ടിപ്പാടത്തുകാരും ശ്രീപുരത്തുകാരും പ്രീ പ്രൈമറി വിദ്യാഭ്യാസം ശ്രീപുരം എൽ.പി.സ്ക്കൂളിൽ തന്നെയാണ്‌ നടത്തിയിരുന്നത്‌. അതുമാത്രമല്ല, അന്നു മങ്കാവുടിയിൽ തന്നെയോ അയൽ പക്കത്തെ പഞ്ചായത്തുകളിലോ ഇംഗ്ലീഷ്‌ മീഡിയം സ്ക്കൂളുകളോ, കിന്റർ ഗാർഡനുകളോ, എൽ.കെ.ജികളോ നിലവിലില്ലായിരുന്നു.

കൊണ്ടിപ്പാടത്തുള്ള ആശാന്മാർ നിലത്തു മണൽ നിരത്തി അതിനു പിന്നിൽ പായിൽ കുട്ടികളെ ഇരുത്തി ചൂണ്ടാണി വിരൽ തുമ്പ്‌ പൊട്ടിച്ചോരവരും വരെ അമർത്തി എഴുതിച്ച്‌ ഹരിശ്രീ പഠിപ്പിയ്ക്കുമായിരുന്നു.

പക്ഷെ, നിർമ്മല തോമസ്‌ ബാല്യത്തിൽ ഈട്ടിയിലെ തണുപ്പത്ത്‌ കമ്പിളി ഉടുപ്പും തൊപ്പിയുമായിട്ട്‌ ഏതോ സായിപ്പ്‌ നടത്തുന്ന സ്‌ക്കൂളില്‍ എൽ.കെ.ജിയും, യു.കെ.ജി.യും ഫസ്റ്റും സെക്കന്റും തേഡും ഫോർത്തും സ്റ്റാന്റേർഡുകൾ കഴിഞ്ഞിട്ടാണ്‌ അപ്പർ പ്രൈമറിയെന്ന കുരിശും പേറി മങ്കാവുടിയിലെ
പള്ളിക്കാരുടെ സ്‌ക്കൂളിലെത്തിയത്‌. ഞങ്ങളുടെ സ്‌ക്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു. പക്ഷെ, ഒരു ക്ലാസ്സിലും അവരെ ഒരുമിച്ചിരുത്തിയില്ല. അദ്ധ്യാപകരുടെ റൂമിൽ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചാണിരിയ്ക്കുന്നത്‌, എങ്കിലും ക്ലാസ്സുകളിൽ ഒരുമിച്ചിരുത്താൻ മാനേജ്മെന്റിന്‌
ധൈര്യം വന്നില്ല. അതുകൊണ്ടു തന്നെ സ്ത്രീ പുരുഷന്മാർ ഇടകലർന്നുള്ള പെരുമാറ്റം കാണാനായിട്ട് ഞങ്ങൾ അദ്ധ്യാപകരുടെ വിശ്രമമുറിയുടെ പാതി അടഞ്ഞു കിടന്നിരുന്ന ജനാലവഴി ഒളിഞ്ഞുനോക്കിയിട്ടുണ്ട്‌. ശരീര താപം വർദ്ധിപ്പിയ്ക്കും വിധത്തിലുള്ള പല കാഴ്ചകളും കണ്ടിട്ടുണ്ട്‌. കണ്ടതെല്ലാം ഭിത്തികളിൽ പടങ്ങളായും സാഹിത്യമായും പ്രദർശിപ്പിച്ചിട്ടുമുണ്ട്‌.

ഞങ്ങളുടെ സ്‌ക്കൂൾ യാക്കോബായക്കാരുടെതായിരുന്നു. എന്നാൽ കത്തോലിക്കരുടേതായി മങ്കാവുടിയിൽ തന്നെ സ്ക്കൂളുണ്ടായിരുന്നു, ഇന്നുമുണ്ട്‌. പക്ഷെ, അവർ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു സ്ക്കൂളിൽ പഠിപ്പിച്ചില്ല, രണ്ടു സ്ക്കൂളുകളിൽ കിലോമീറ്ററുകളുടെ
അകലത്തിലായിരുന്നു. ആൺകുട്ടികളുടെ സ്ക്കൂളിൽ അദ്ധ്യാപകരും പെൺകുട്ടികളുടെ സ്ക്കൂളിൽ
കന്യാസ്ത്രീകളായ അദ്ധ്യാപികമാരും പഠിപ്പിയ്ക്കുന്നു. സ്ത്രീ പുരുഷ വ്യത്യാസങ്ങളും സംയോജന ഗുണങ്ങളും അവർക്ക് വ്യക്തമായിട്ട്‌ അറിയാമെന്നു വേണം ധരിയ്ക്കാൻ.

പക്ഷെ, അതുകൊണ്ട്‌ ദോഷങ്ങളുണ്ടായിരുന്നത്‌ വിദ്യാർത്ഥികൾക്ക് തന്നെയാണ്‌. അവിടത്തെ കുട്ടികൾക്ക് ചുവരെഴുത്തിനുള്ള കഥകളും ചിത്രങ്ങളും തേടി അയൽ പക്കങ്ങളിലെ മുറികളിൽ ഒളിഞ്ഞുനോക്കേണ്ടി
വന്നു.

അവൾ നിർമ്മല പറഞ്ഞിട്ടുണ്ട്‌ ഈട്ടിയിലെ സ്‌ക്കൂളിൽ ഒരു ബഞ്ചിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്നാണ്‌ പഠിച്ചിരുന്നതെന്ന്‌ അവളുടെ കളിക്കൂട്ടുകാരൻ റോബിൻ മൂത്രമൊഴിയ്ക്കുമ്പോൾ കണ്ടിട്ടുണ്ടെന്ന്‌…………

അതുകൊണ്ട്‌ അവൾക്കിവിടെ മിക്സഡ്‌ ക്ലാസ്സ്‌ കിട്ടാതിരുന്നതിൽ വിഷമമുണ്ടായിരുന്നു. ആ വിഷമം തീർത്തിരുന്നത്‌ ഇന്റർവെൽ വേളയിൽ ആൺകുട്ടികളുടെ ഏരിയായിൽ എത്തി എന്നെയും രാജുവിനേയും കൂട്ടി ഫുഡ്ബോൾ കോർട്ടിലെ കശുമാവിന്റെ തണലിൽ ഇരുന്ന്‌ കഥകൾ പറയുമ്പോഴായിരുന്നു. അന്നവളുടെ അച്ഛൻ മങ്കാവുടിക്കടുത്തുള്ള നഗരത്തിലെ മജിസ്‌ട്രേറ്റായിരുന്നു.
മങ്കാവുടിക്കാരുടേയും അയലത്തെ പഞ്ചായത്തുകാരുടേയും അതിനടുത്ത ചെറു നഗരങ്ങളുടേയും കേസുകൾ കേൾക്കുന്നതും വിധികൾ പറയുന്നതും അദ്ദേഹമായിരുന്നു.

പക്ഷെ, അപ്പർ പ്രൈമറി കഴിയുമ്പോഴേയ്ക്കും നിർമ്മല തോമസ്സിന്റെ സ്വഭാവത്തിൽ സാരമായ വ്യതിയാനങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ഞാനും രാജുവും അതിനെപറ്റി ചർച്ച ചെയ്യുകയും, വഴക്കാകുകയും ചെയ്തിരുന്നു. നിഷ്ക്കളങ്കയായ തുറന്ന മനസ്സുള്ള പെൺകുട്ടിയാണെന്നായിരുന്നു എന്റെ വാദം. പക്ഷെ, രാജു നിഷ്കളങ്കതയിലും തുറന്ന മനസ്സിലും അത്ര വിശ്വാസമില്ലാത്തവനായിരുന്നു. എന്റെ നിലപാട്‌ എന്റെ മാത്രമായിരുന്നില്ല. അവൾ എന്നോടൊത്ത്‌ വീട്ടിൽ വന്ന്‌ അമ്മ കൊടുക്കുന്ന കപ്പ പുഴുക്കും മറ്റും ആർത്തിയോടെ തിന്നുന്ന തുകണ്ടിട്ട്‌ അമ്മയും മറ്റുവീട്ടിലുളളവരും പറയുമായിരുന്നു.

ഒരു ജാപ്പനീസ്‌ പാവക്കുട്ടിയുടേതുപോലെ ഓമനത്വമുള്ള മുഖമായിരുന്നു അവൾക്ക്, ഫ്രോക്കിട്ട്‌
തുള്ളിച്ചാടി നടക്കുമ്പോൾ, കിലുകിലാന്ന്‌ ചിരിയ്ക്കുമ്പോൾ എന്റെ കണ്ടെത്തലുകളായിരുന്നു ശരിയെന്ന്‌
സമർത്ഥിച്ചിട്ടുണ്ട്‌.

പക്ഷെ, അപ്പർ പ്രൈമറി വെക്കേഷൻ കഴിഞ്ഞ്‌ ഹൈസ്ക്കൂളിലേയ്ക്കുളള പ്രവേശനത്തോടുകൂടിയാണ്‌ അവൾ മാറിയത്‌. സ്ക്കൂൾ തുറന്ന്‌ അവൾ വന്നപ്പോൾ കണ്ണട വച്ചിരുന്നു, കട്ടികൂടിയ ഗ്ലാസ്സു വച്ചത്‌. കവിളുകൾ ഒട്ടിയിരുന്നു. കൺ തടത്തിൽ കറുപ്പ്‌ കയറിയിരുന്നു. ദേഹത്തെ സ്നേഹമയം നഷ്ടപ്പെട്ട്‌, തൊലി വരണ്ട്‌ ചെതമ്പലുകൾ ഉരുണ്ടു കൂടുന്നത്‌ കാണാമായിരുന്നു.

സഹസ്രയോഗ പ്രകാരമുളള ഹൃതങ്ങളും സ്നേഹ ലേപനങ്ങളും കിട്ടാനുണ്ടെന്ന്‌ അമ്മ അവൾക്ക് പറഞ്ഞു കൊടുത്തു. പക്ഷെ, അതുകളെ അവൾ സ്വീകരിയ്ക്കുക ഉണ്ടായില്ല. കട്ടിക്കണ്ണടയ്ക്ക്‌ പിറകിലെ രൂക്ഷമായ ഭാവം, അഗാധമായ ആഴം ഞങ്ങളെ അകറ്റി. അകറ്റിക്കൊണ്ടിരുന്നു, ഒരോ ദിവസവും കുറേശ്ശെയായിട്ട്‌.

ഇടയ്ക്കൊക്കെ വഴിയിൽ വച്ചു കാണുമ്പോൾ ആ കണ്ണുകളിൽ ഞാൺ നോക്കിയിരുന്നു, അവൾ കൂടുതൽ ആഴങ്ങളെ പ്രാപിച്ചു കൊണ്ടിരുന്നു. ദേഹത്തെ സ്നേഹമയം കൂടുതൽ കൂടുതൽ ചോർന്നു പോവുകയും ചെതമ്പലുകൾ വലുതാവുകയും ചെയ്തു.

ഞാൺ കാരണം തിരക്കാതിരുന്നില്ല. അച്ഛന്റെ വേലക്കാരിയുമൊത്തുള്ള സഹശയനവും വേലക്കാരിയുടെ പദവിയിൽ വന്ന മാറ്റവും അമ്മ വേലക്കാരി ആക്കപ്പെട്ടതുമായിരുന്നു കാരണങ്ങൾ. പക്ഷെ, അക്കഥകൾ കേട്ടിട്ട്‌ ഞാൻ മൂക്കത്ത്‌ വിരൾ വയ്ക്കുകയോ വായതുറനന്നിരുന്ന് കഥ കേൾക്കുകയോ ചെയ്തില്ല. കാരണം ഞാം കൊണ്ടിപ്പാടത്തുകാരനാണ്‌. എനിക്ക്‌ ചുറ്റും
നിത്യേനയുള്ള സംഭവങ്ങളായിരുന്നു, അതുകളെല്ലാം. അതുകൊണ്ട്‌ ഞാനവളെസാന്ത്വനപ്പെടുത്താൻ
ശ്രമിയ്ക്കാതിരുന്നില്ല. പക്ഷെ, എന്റെ സാന്ത്വനവാക്കുകളോ കാര്യങ്ങളോ അവൾക്ക് ഗ്രഹിയ്ക്കാനായില്ല.

നിർമ്മല തോമസ്സ്‌ ഇന്ന്‌ അറിയപ്പെടുന്ന ഫെമിനിസ്റ്റാണ്‌ സാമൂഹ്യപ്രവർത്തകയാണ്‌. അവളെ കാണുമ്പോൾ ഞാൻ സാറാ ജോസഫിനെ ഓർമ്മിയ്ക്കുന്നു.

അലാഹയുടെ പെൺമക്കൾ വായിച്ചപ്പോഴുണ്ടായ മാനസ്സീക പിരിമുറുക്കവും ശ്വാസം മുട്ടലുണ്ടാക്കുന്നു……………………

എന്നാൽ ഞങ്ങൾ കൊണ്ടിപ്പാടത്തുകാർ മൊത്തത്തിൽ ഇന്നും ചോദിയ്ക്കും.

“എന്നാടാ ഈ ഫെമിനിസ്റ്റെന്നു പറഞ്ഞാൽ…?”

@@@@@




അമ്മ

ഇത്‌
മാലതി,
സതീശന്റെ അമ്മ.

അമ്പത്തിയഞ്ച്‌
വയസ്സ്‌,
വെളുത്തനിറം,
വട്ടമുഖം,
മലയാളം മാത്രം അറിയും.

കാരണം പഴയ രണ്ടാംക്ലാസ്സുവരെയാണ്‌
വിദ്യാഭ്യാസം.
നാരായണന്റെ മകൾക്ക് അതിൽ
കൂടുതൽ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലായിരുന്നു.
അവരുടെ ചെറുപ്പക്കാലത്ത്‌
പെൺ കുട്ടികൾ സ്വപ്നം കാണാറില്ലായിരുന്നു.
സ്വപ്നങ്ങൾ കാണുന്നവരാണല്ലോ സ്ക്കൂളദ്ധ്യാപികയാവണം,
സർക്കാർ ഗുമസ്ഥ ആകണമെന്നൊക്കെ പറഞ്ഞിരുന്നുള്ളു.
മറ്റു വാക്കുകളിൽ പറഞ്ഞാൽ സ്വപ്നങ്ങൾ കണ്ടിട്ടും കാര്യമില്ലായിരുന്നു.

മലയാളത്തുനാടിന്റെ
തെക്കുക്കിഴക്കൻ മലഞ്ചെരുവിൽ റബ്ബർ
രാജാക്കന്മാരുടെ നാട്ടിലാണ്‌
മാലതി പിറന്നു വളർന്നത്‌.
റബ്ബർ രാജാക്കന്മാരെന്ന വിശേഷണം ഇന്നത്തെ കാലാവസ്ഥയ്ക്ക്‌
ഭൂഷണമല്ലെങ്കിലും യോജ്യമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.
പുതുപുത്തൻ മാരുതിക്കാറിൽ സ്ക്കോച്ചു
വിസ്ക്കിയുടെ ഫുൾബോട്ടിലുമായി,
റബ്ബർ കറപുരണ്ട വസ്ത്രങ്ങളുമായി റബ്ബർ
ചണ്ടി ചീഞ്ഞമണവുമായി
പാലാ, പൊൻകുന്നം പട്ടണങ്ങളിൽ
കണ്ടിരുന്ന ചെറുപ്പക്കാരെ നമ്മൾ മറന്നിട്ടില്ല.
അതുകൊണ്ട്‌
അവർ
ആനകൊട്ടിലിന് തന്നെ കഴിയട്ടെ.

അവിടെ മാലതിയുടെ വംശക്കാർ വളരെ
പേരുണ്ട്‌. മാലതിയുടെ അച്ഛൻ
നാരായണൻ,
നാരായണന്റെ ജേഷ്ഠാനുജന്മാർ, മുത്തശ്ശൂന്മാരും,
മുത്തശ്ശിമാരും,
അമ്മാവന്മാരും,
അമ്മായിമാരും,
കൊച്ചച്ഛന്മാരും,
കൊച്ഛമ്മമാരും,
മക്കളും മരുമക്കളു മൊക്കെയായിട്ട്‌……..

പക്ഷെ,
അവരൊന്നും റബ്ബർ മുതലാളിമാരല്ല.
റബ്ബർ മുതലാളികൾ,
ക്രിസ്ത്യാനികളും,
മുസ്ലീമുകളും അല്പം ചില നായന്മാരുമൊക്കെയാണ്‌.

എങ്കിൽ ഇവരാരെന്ന്‌
അറിയേണ്ടിയിരിയ്ക്കുന്നു.
തൊഴിലുകൊണ്ടു നോക്കാമെന്നുവച്ചാലോ കൃഷിപ്പണിക്കാർ,
കൽപ്പണിക്കാര്‍,
കയ്യാലകെട്ടുകാർ,
റബ്ബർ വെട്ടുകാർ,
മരപ്പണിക്കാർ………..

അവരോടു ചോദിയ്ക്കാമെന്നുവച്ചാലോ…………

ങാ…… ഞങ്ങളെവിടപ്പാ…
ഞങ്ങളിങ്ങനെയൊക്കെ ജീവിച്ചു
പോട്ടെ………………

പൊയ്ക്കോട്ടെ,
പോകണ്ട എന്നൊന്നും ഞങ്ങൾ പറയുന്നില്ല.
ഞങ്ങൾക്ക് അറിയേണ്ടത്‌,
നിങ്ങൾക്കും അറിയേണ്ടത്‌
ദൈവം മനുസ്മൃതിവഴി ഉണ്ടാക്കി വച്ചിരിയ്ക്കുന്ന തെന്നു പറയുന്നത്‌,
സാക്ഷാൽ കാണപ്പെട്ട ദൈവങ്ങളായ ബ്രാഹ്മണർ തരം തിരിച്ചു
കൊടുത്തിട്ടുള്ള വർണ്ണ വ്യവസ്ഥയിൽ,
ജാതീ വ്യവസ്ഥയിൽ എവിടെ നിൽക്കുന്നു എന്നതാണ്‌.

ബ്രാഹ്മാവിന്റെ മുഖത്തുനിന്നും ചാടിയവനോ
?

ബാഹുക്കളിൽ നിന്നും ഈർന്നിറങ്ങിയതോ?

ഉദരം പിളർന്നു
വന്നവനോ?

അതോ പാദം ഉരഞ്ഞു
പൊട്ടി പിറന്നവനോ ?

അതുമല്ലെങ്കിൽ ആദിവാസിയായ ദ്രാവിഡനോ
?

ഉത്തരമില്ല,
ഒന്നിനും.

കാരണം അവർക്കറിയില്ല.
ഈ ബ്രഹ്മാവാരെന്ന്‌,
മനുവാരെന്ന്,
മനുവുണ്ടാക്കിയ മനുസ്മൃതിയെന്തെന്ന്‌……

(മേൽ സൂചനകളിലെ ഹാസ്യം ഞങ്ങളുടെ വകയാണ്‌.
ആ ഹാസ്യത്തെ ചകങ്കുറപ്പുള്ളവർക്ക് സഹിയ്ക്കാം,
സഹിക്കാതെയിരിയ്ക്കാം,
ഞങ്ങളോട്‌
യുദ്ധം പ്രഖ്യാപിയ്ക്കാം.
)

ഞങ്ങൾ കൊണ്ടിപ്പാടത്തുകാരുടെ അന്വേഷണം എങ്ങും എത്തിയില്ല.
അതിനാൽ സതീശൻ പ്രായപുർത്തിയാകുന്നതു വരെ മേൽ ചോദ്യങ്ങൾക്ക്
ഉത്തരം കണ്ടെത്താനാകാതെ മനസ്സ് പുഴുത്തു
കഴിഞ്ഞു കൂടി.
സതീശൻ പ്രായപൂർത്തിയായി
കഴിഞ്ഞപ്പോൾ അവനെ ചോദ്യം
ചെയ്ത്‌
ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു.ഒടുവിൽ ചരിത്ര
രേഖകളില്ലാത്ത ചരിത്ര
കഥ അവൻ ഞങ്ങളോടു
പറഞ്ഞു………….

ഞാൻ വിൽക്കുറുപ്പ്‌,
വിൽക്കുറുപ്പ്‌
ഒരു ഗോത്രമായിരുന്നു.
ദ്രാവിഡഗോത്രം.
വില്ല് ഒരു വാദ്യോപകരണമാക്കി സ്വയം പാട്ടുകൾ പാടി,
മറ്റു ഗോത്രക്കാരിൽ
നിന്നും അവർ
വ്യത്യസ്തത കാണിച്ചിരുന്നു.

നമ്പൂതിരിമാരുടെ
അധിനിവേശത്തിന് ശേഷമെന്നെങ്കിലുമായിരിയ്ക്കണം
വിൽക്കുപ്പ്‌
എന്ന നാമം ഉണ്ടായത്‌.
നാമകരണങ്ങളൊക്കെ നടത്താൻ അക്കാലത്ത്
വകതിരുവുണ്ടായിരുന്നത്‌ അവർക്ക് മാത്രമായിരുന്നല്ലോ! അല്ലെങ്കിൽ
ആവശ്യക്കാരും അവരു
മാത്രമായിരുന്നു. നമ്പൂരിമാരേക്കാൾ മുമ്പിവിടെ
റോമാക്കാർ വഴി ക്രിസ്ത്യാനികളും അറബികൾ വഴി മുസ്ലീങ്ങളും എത്തിയിരുന്നു.
പക്ഷെ,
അവർ
സ്ഥിരതാമസ്സുക്കാരായിട്ടെത്തിയവരായിരുന്നില്ല.
അവർക്ക് വേണ്ടിയിരുന്നത്‌
സുഗന്ധ ദ്രവ്യങ്ങളും മലഞ്ചരക്കുകളും മാത്രമായിരുന്നു,
അവരുടെ ഓരോ സങ്കരവർഗ്ഗങ്ങൾ ഇവിടെ ഉടലെടുത്തു എന്നിരിയ്ക്കിലും.

നമ്പൂരിമാരുടെ വരവിനു ശേഷമാണീ നാട്ടിൽ വിപുലമായ കൃഷികളുണ്ടായതും വിളവെടുപ്പുണ്ടായിട്ടുള്ളതും. അതിന്‌ മുമ്പ്‌ കാട്ടുഫലങ്ങൾ
തിന്നും,
കാട്ടുജീവികളെയും മത്സ്യവും തിന്ന്‌
കഴിഞ്ഞിരുന്ന വരായിരുന്നു അധികവും.
അത്യാവശ്യം കൃഷികൾ
ചെയ്തിരുന്ന വർഗ്ഗക്കാർ ഉണ്ടായിരുന്നില്ല
എന്നു പറയുന്നില്ല.
ഈ മലയാള
രാജ്യത്തിന്റെ ഏറിയ പങ്കും വലിയ
മലകളും അഗാധ
ഗർത്തങ്ങളും വന്യ മൃഗങ്ങളും നിറഞ്ഞ
വനാന്തരങ്ങളായിരുന്നു.

അപ്രകാരമുള്ള ദൂസാഹചര്യത്തിൽ എവിടെയോ
പാർത്തിരുന്ന ഒരു ചെറിയ
സമൂഹമായിരുന്നു എന്റെ കുലം,
വിൽക്കുറുപ്പ്‌.
ജീവിത രീതികളും കുടുംബ
ക്രമങ്ങളും ആഹാര രീതികളും വച്ചു നോക്കുമ്പോൾ
മദ്ധ്യഭൂപ്രക്യതിയുള്ളിടത്തെ വിടെയെങ്കിലും ആകാനെ നിവ്യത്തിയുള്ളൂ.

അക്കാലത്ത്‌
നായാടി നടന്നിരുന്ന നായന്മാരും എന്തദ്ധ്വാനവും ചെയ്തു പുലരാൻ തയ്യാറായിരുന്ന ഈഴവരും പാടത്ത്‌
കൃഷി ചെയ്തിരുന്ന പുലയരും കൂട
കെട്ടും മറ്റുമായി നടന്നിരുന്ന പാണരും
കർമ്മ കലാ
പ്രവർത്തനങ്ങൾ ചെയ്തിരുന്ന കർമ്മാളരും
പറയനും കണിയാനും ഓരോ ഗോത്രക്കാരായിരുന്നു.
നമ്പൂരിമാരുടെ അധിനിവേശ ശേഷം അദ്ധ്വാനിയ്ക്കാൻ മടിയായിരുന്ന അവർക്ക് പുലരണമെങ്കിൽ മറ്റുള്ളവരുടെ സഹായം
വേണ്ടിയിരുന്നു. അതിനായവർ ബുദ്ധിയും, തന്ത്രവും, മന്ത്രവും,
വിദ്യയും ആയുധങ്ങളാക്കി.
ഓരോ ഗോത്രക്കാരെക്കൊണ്ടും ഓരോ
പ്രവർത്തികൾ ചെയ്യിച്ചു. പക്ഷെ, ഇവിടെ
വിൽക്കുറുപ്പിന്റെ പ്രവർത്തിയെന്തെന്ന്‌
തിട്ടമില്ല. എന്താകിലും
ഓരോ ഗോത്രക്കാരെ ഏൽപ്പിച്ചിരുന്ന ജോലി അവരല്ലാതെ മറ്റാരും ചെയ്തിരുന്നില്ല. ചെയ്യാൻ
അനുവദിച്ചിരുന്നില്ല.
അനുവാദം കൊടുക്കാതിരുന്നത്‌
നമ്പൂരിമാർ മാത്രമായിരുന്നില്ല.
ഓരോരോ ഗോത്രക്കാരും പരസ്പരം ശത്രുക്കളും നേരിൽ കണ്ടാൽ ആക്രമിയ്ക്കുന്നവരും
, കൊല്ലുന്നവരും ആയിരുന്നു.
അപ്പോൾ ഒരാളുടെ പ്രവർത്തി
മറ്റൊരാൾ ചെയ്യാൻ സമ്മതിയ്ക്കുന്നത്‌ അസംഭവ്യമായിരുന്നു,
ഈ ശത്രുതാ മനോഭാവമാണ്‌
പിന്നീട്‌
അയിത്തമായി മാറിയത്‌.
തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും
ദൃഷ്ടിയിൾ പെട്ടാൽ ദോഷമുളളവരുമായിട്ട്‌ പരിണമിച്ചത്‌.

നമ്പൂരിമാർ അടക്കിവച്ചിരുന്ന വിദ്യ നായന്മാരിലേയ്ക്കും,
നായന്മാരിൽ നിന്ന്‌
ഈഴവരിലേയ്ക്കും
മറ്റ്‌
ജാതി സമൂഹങ്ങളിലേയ്ക്കും പകർന്ന് വന്നപ്പോൾ,
അവരെല്ലാം അറിവുള്ളവരായി തീർന്നപ്പോൾ തങ്ങളെല്ലാം തികഞ്ഞ അന്ധകാരത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്ന്‌
ഗ്രഹിയ്ക്കുകയും,
ആ അറിവ്‌
മോചനത്തിന്റെ ശബ്ദ ഘോഷമായി മാറുകയും ചെയ്തു.
പിന്നീട്‌
എല്ലാ അധഃകൃതനും
സങ്കലിയ്ക്കുകയും മറ്റുള്ള ഗോത്രക്കാരും തങ്ങളെപ്പോലെ മനുഷ്യരാണെന്നും അവരുമായി
കൂടിക്കഴിയുന്നതിൽ തെറ്റില്ലെന്നും, ജോലികൾ
ചെയ്യുന്നതിൽ തെറ്റില്ലെന്നും കണ്ടെത്തുകയും ചെയ്തു.

ഈ സാഹചര്യത്തിൽ വിൽക്കുറുപ്പ്‌
ഗോത്രത്തിലെ വാസികളും തൊഴിലു
തേടി, പുതിയ വാസസ്ഥലങ്ങൾ തേടി ഗോത്രത്തിന്റെ സാങ്കല്പിക ചുവരുകൾക്ക് പുറത്തേയ്ക്ക്‌
വന്നിട്ടുണ്ടാകണം.
ഒരു തൊഴിലിലും വിദഗ്ധരല്ലായിരുന്ന അവർ പലരുടേയും സഹായികളായി പരിണമിയ്ക്കുകയായിരുന്നു.
അങ്ങിനെ അവർ പല പല സംസ്ക്കാരങ്ങളുമായി
സങ്കലിയ്ക്കുകയായിരുന്നു.
പിന്നീടവർ ആയോധന കല പഠിപ്പിയ്ക്കുന്നവരും അക്ഷരവിദ്യ പഠിപ്പിയ്ക്കുന്നവരും കർമ്മ കലകൾ ചെയ്യുന്നവരും മറ്റു പല
തൊഴിലുകൾ ചെയ്യുന്നവരുമായി പരിണമിയ്ക്കുകയായിരുന്നു.
അതുവഴി അവർക്ക് മൂല്യച്ച്യുതിയുണ്ടായിട്ടുണ്ട്‌.
ഇന്നും പഴയ ഗോത്രത്തിന്റെ ആരാധനയെ പുണരുന്നവരുമുണ്ട്‌,
ആധുനീക ചിന്താഗതിക്കാരുമുണ്ട്‌………….

നമ്മൾ വീണ്ടും മാലതിച്ചേച്ചിയിലേയ്ക്കു വരികയാണ്‌.
ഈ ചേച്ചി വിളിയുണ്ടല്ലോ ഞങ്ങളുടെ നാട്ടിലെ ഒരു സ്റ്റൈലാണ്‌.
നൂറു വയസ്സു കഴിഞ്ഞ മുത്തശ്ലിയെയും പത്തു
വയസ്സുകാരൻ ചേച്ചിയെന്നു വിളിക്കുന്നത്‌
കേൾക്കാം.
അതിന്റെ ഓചിത്യമൊന്നും ഞങ്ങൾക്ക് ബാധകമല്ല, അരോചകമാണെങ്കിലും.

സുകുമാരന്റെ ഭാര്യ മാലതി.

അവർ അമ്പലത്തിൽ പോയിട്ടു
വരികയാണ്‌. സെറ്റു മുണ്ട്‌, കസവുകര, ചുവന്ന
ബ്ലൌസ്സ്‌,
ചന്ദനക്കുറി വലതു
കൈയ്യിൽ ഇലയിൽ പ്രസാദം………..അവർ
അത്ര സുന്ദരിയൊന്നുമല്ല.
എങ്കിലും,
കാണാൻ തെറ്റില്ല.
അമ്പലത്തിൽ പോയി
തുടങ്ങിയിട്ട്‌ അധികം നാളുകളായിട്ടില്ല.
വീട്ടിൽ സതീശന്റെ ഭരണം നടന്നു തുടങ്ങിയതിൽ പിന്നീടാണ്‌.

സുകുമാരൻ ഒരു യുക്തിവാദിയായിരുന്നു.
എ.ടി.കോവുറിന്റെ
ലേഖനങ്ങളും,
ഇടമറുകിന്റെ പുസ്തകങ്ങളും,
ഏതോ ഒരു ജോസഫിന്റെ പ്രതാധിപത്യത്തിൽ ഇറങ്ങിയിരുന്ന യുക്തിവാദി
മാസികയും വായിച്ചിട്ടുള്ളതിന്റെ
വെളിച്ചത്തിലാണ്‌
അങ്ങിനെ സംഭവിച്ചിരുന്നത്‌.
അയാളുടെ കാഴ്ച്ചപ്പാടിൽ എല്ലാം പ്രകൃതിയിൽ പിറക്കുകയും അവസാനിയ്ക്കുകയും വിലയം കൊള്ളുകയുമാണ്‌.

പ്രകൃതിയുടെ ചേഷ്ടകളാൽ പിറക്കുന്നു.
കുറെ നാൾ പ്രകൃതിയുടെ ചേഷ്ടകൾ കാണിയ്ക്കുന്നു.
ഒടുവിൽ പ്രകൃതിയുടെ ചേഷ്ടകളിൽ തന്നെ ഒടുങ്ങുന്നു.

ഒരു ബുദ്ധിയിൽ ശരിയല്ലേ
?

അതെ!

അപ്പോൾ ഒരു ക്ഷേത്ര
പ്രതിഷ്ഠയ്ക്കുമുന്നിൽ, ഒരു പള്ളിയിലെ
അൾത്താരയ്ക്കുമുന്നിൽ,
ഒരു മസ്ജിത്തിനുള്ളിൽ ആണ്‌
എല്ലാം അടങ്ങുന്നതെന്ന്‌
വിശ്വസിച്ചാലോ
?

ഞങ്ങൾ അറിയുന്നു,
നമുക്ക് ചുറ്റുമുള്ള വിശ്വാസികളിൽ തൊണ്ണൂറു ശതമാനവും അങ്ങിനെ തന്നെയാണെന്ന്‌,
ബാക്കിയുള്ള പത്തു
ശതമാനം ശക്തിഹീനരായതു കൊണ്ട്‌ ഒന്നും അറിയാത്തവരെപ്പോലെ,
കാണാത്തവരെപ്പോലെ,
കേൾക്കാത്തവരെപ്പോലെ,
ഉണ്ടും ഉറങ്ങിയും ഭോഗിച്ചും കഴിഞ്ഞു കൂടുന്നു.
തീർന്നില്ലേ,
അത്ര അല്ലെ ഉള്ളൂ
ജീവിതം
?

ചിരി വരുന്നുണ്ടോ,
വിളമ്പിയ വിഡ്ഡിത്തം ഓർത്തിട്ടാണോ,
എങ്കിൽ തെറ്റിയത്‌
നിങ്ങൾക്കാണ്‌………….. നിങ്ങൾ അറിഞ്ഞതു മാത്രമാണ്‌
അറിവെന്ന്‌
കരുതുന്നെങ്കിൽ,
നിങ്ങളാണ്‌ മൌാലീകവാദികളും
തീവ്രവാദികളും,
ക്രിമിനലുകളുമാകുന്നത്‌……

എല്ലാറ്റിനെയും ഒരേ അളവിൽ അടുപ്പിച്ചും അകറ്റിയും നിർത്താൻ കഴിയുന്നതു
കൊണ്ടാണ്‌ ഞങ്ങൾക്ക് പകൽ
നന്നായി ഭക്ഷണം കഴിയ്ക്കാൻ കഴിയുന്നതു;
പുലർച്ചയ്ക്ക്‌
നന്നായിട്ട്‌ ശോധന കിട്ടുന്നതും………………..

സാമാന്യ വിദ്യാഭ്യാസവും വളരെ വായനയും കുറച്ചധികം ചിന്തയുമായിട്ട്‌
തയ്യൽക്കാരനായിട്ട്‌
സതീശൻ കടന്നു
വരികയും അച്ഛനെ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടിവിയുടെ
മുന്നിൽ ഇരുത്തുകയും, ആവശ്യത്തിന്‌
ബീഡിയും അത്യാവശ്യം മദ്യവും എത്തിച്ചുകൊടുക്കുകയും ചെയ്തപ്പോൾ മാലതി
ചേച്ചിയ്ക്ക്‌
അമ്പലത്തിൽ പോകാമെന്ന സ്ഥിതിവിശേഷത്തിലെത്തി…………..

അതും നിത്യേനയൊന്നുമില്ല.
അസൌകര്യങ്ങളി
ല്ലാത്തപ്പോൾ പോകുന്നു.
അയല്‍പക്കത്തുള്ള
ഗണപതിയെ ഭജിയ്ക്കുന്നു.
വഴിപാടായിട്ട്‌
രണ്ടോ മൂന്നോ
നാണയം കൊടുക്കുന്നു,
പ്രസാദം കൈപ്പറ്റിപ്പോരുന്നു.

ചുരുക്കി പറഞ്ഞാൽ അത്ര വലിയ അല്ലലൊന്നുമില്ലാത്ത ജീവിതം അവർക്കിന്ന്‌
കിട്ടുന്നുണ്ട്‌.
പക്ഷെ,
ഒരാഗ്രഹം കൂടി ബാക്കി
നിൽപ്പുണ്ട്‌, സതീശന്റെ മകനെ
എളിയിൽ വച്ചു
നടക്കണം. ആ കുഞ്ഞിന്റെ അപ്പിയും
മൂത്രവും കൂടി വീട്ടിൽ ഉടുക്കുന്ന കൈലിമുണ്ടിൽ പറ്റിക്കണം…….

ഈ ആഗ്രഹം അവർ ഗണപതിയോട്‌
പറഞ്ഞിട്ടുണ്ട്‌,
പെട്ടിയിൽ സൂക്ഷിയ്ക്കുന്ന സരസ്വതിയുടെ പടത്തോടും പറഞ്ഞിട്ടുണ്ട്‌…………. സതീശന്റെ ഭാര്യ
സരിതയോടും പറഞ്ഞിട്ടുണ്ട്‌……..

മാലതിയ്ക്ക്‌
എല്ലാകാര്യത്തിലും സംശയവും ഭയവുമാണ്‌.
ഒരു കാര്യവും അവർ വിചാരിയ്ക്കുന്നതുപോലെയോ സ്വപ്നം കാണുന്നതുപോലെയോ നടന്നിട്ടില്ല.
അവർക്ക് എഴുത്തും
വായനയും അത്ര ഭംഗിയായിട്ടറിയുകയില്ലെങ്കിലും,
ഉദ്ദണ്ഡന്റെ കഥ കാർട്ടൂണായിട്ട്‌
മലയാളമനോരമ ആകഴ്ച്ചപതിപ്പിൽ വന്നിരുന്ന കാലത്ത്‌,
അതിൽ അച്ചടിച്ചു
വന്നിരുന്ന നോവലുകളും കഥകളും വായിയ്ക്കാറുണ്ടായിരുന്നു.
പക്ഷെ,
അതിലെ വരികൾ സാധാരണ പെൺകുട്ടികൾക്ക് നൽകിയിരുന്ന പ്രകമ്പനാവസ്ഥ അവർക്ക് ലഭിച്ചിരുന്നില്ല.
അതുകൊണ്ട്‌
യാതൊരുവിധ ഗുണഗണങ്ങളുമില്ലാതിരുന്ന,
കഷ്ടിയായുണ്ടായിരുന്ന വായനയും എന്നത്തേയ്ക്കുമായി നിർത്തി.

പക്ഷെ,
സമൂഹത്തിലേയ്ക്കവർ കണ്ണുകളും കാതുകളും തുറന്നു
തന്നെ വച്ചിരുന്നു. അയൽ പക്കങ്ങളിലെ സ്ത്രീകളിൽ
നിന്നും കിട്ടുന്ന വാർത്തകളെ അറിവുകളാക്കി മാറ്റിക്കൊണ്ടിരുന്നു.
അതുകൊണ്ടാണ്‌
സതീശന്റെ പതിനെട്ടാമത്തെ വയസ്സിൽ,
അവന്റെ ക്ലാസ്സിൽ പഠിയ്ക്കുന്ന ഒരു പെൺകുട്ടിയുമായിട്ട്‌
സ്‌നേഹമാണെന്നറിഞ്ഞപ്പോൾ അവരുടെ മനസ്സ്‌
പിടഞ്ഞത്‌.
ക്ഷേത്രത്തിൽ പോയിരുന്നില്ലെങ്കിലും
നിത്യേനയെന്നോണം, തുണിപ്പെട്ടിയുടെ അടിയിൽ
സൂക്ഷിയ്ക്കുന്ന
സരസ്വതിയുടെ ഫോട്ടോ എടുത്തു വച്ച്‌,
വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിലെല്ലാം പ്രാർത്ഥിയ്ക്കാറുണ്ടായിരുന്നത്‌.

ഒരു ആൺകുട്ടിയ്ക്ക്‌
പെൺകുട്ടിയോട്‌
സ്നേഹം തോന്നിയ വിവരം അറിയുന്ന ആൺകുട്ടിയുടെ അമ്മ പ്രാർത്ഥിയ്ക്കുന്നത്‌
ആ പെൺകുട്ടിയെ തന്നെ തന്റെ മകന ഭാര്യയായികിട്ടണമേ
എന്നായിരിയ്ക്കുമെന്നാകാം നിങ്ങൾ ഇപ്പോൾ കരുതുന്നത്‌.
എന്നാൽ സതീശന്റെ കാര്യത്തിൽ അങ്ങിനെ ആയിരുന്നില്ല.

ആ പെൺകുട്ടിയൊരു
റോമൻ കത്തോലിയ്ക്കയായിരുന്നതു കൊണ്ട്‌, അവരുടെ ഉന്നതസ്ഥാനീയതകൊണ്ട്‌
ആ പെൺകുട്ടിയെ മകൻ മറന്നു
പോകണമേ എന്നാണ്‌ പ്രാർത്ഥിച്ചിരുന്നത്‌. അതും
ഭയം കൊണ്ടുമായിരുന്നു. ഭയത്തിന്‌ നിദാനം
അവരുടെ ചെറുപ്പത്തിൽ സ്വന്തം നാട്ടിലുണ്ടായ ഒരു സംഭവമാണ്‌.

അക്കാലം,
മാലതിയുടെ അച്ഛന്‌
അമ്പതു വയസ്സ്‌
പ്രായം കാണും,
അവർക്ക് പത്തും.

അന്ന്‌
അത്തില് മേത്തരുടെ അഞ്ചുവയസ്സുകാരൻ മകനും,
ബേബിച്ചന്റെ നാലു വയസ്സുകാരി മകളും മാലതിയുടെ അച്ഛനെ ‘നാരായണൻ’ എന്നേ വിളിയ്ക്കുകയുള്ളായിരുന്നു.
അവരുടെ അച്ഛനെ മാത്രമല്ല,
വലിയച്ഛനെയും കൊച്ചച്ഛന്മാരെയും പേരേ വിളിയ്ക്കാറുള്ളായിരുന്നു.അത്തില്‌ മേത്തരുടെയും
ബേബിച്ചായന്റെയും പറമ്പിലെ പണിയ്ക്കാരായിരുന്നു മാലതിയുടെ കാരണവന്മാർ.
അന്നൊക്കെ പേരു
വിളിയ്ക്കുന്നതു
തന്നെ ബഹുമാനമായിട്ടാണവർ കരുതിയിരുന്നത്‌.

അക്കാലത്താണ്‌
അവളുടെ അച്ഛന്റെ അമ്മാവന്റെ ഒരു മകൻ,
റബ്ബർ വെട്ടുകാരൻ,
അയാളുടെ മുതലാളിയായിരുന്ന ഇച്ചായന്റെ മകളെ സ്‌നേഹിച്ചു പോയത്‌.
അയാൾ സുമുഖനും
ആരോഗദൃഢഗാത്രനും
സംസാരദൂഷ്യങ്ങൾ ഇല്ലാത്തവനുമായിരുന്നു, പെൺകുട്ടി
സുന്ദരിയും,
ആകാരസൌഷ്ഠവമുള്ളവളുമായിരുന്നു.
അവർ പരസ്പരം ആകർഷിച്ചത്‌
പ്രകൃതി നിയമങ്ങർക്ക് നിരക്കുന്നതുമായിരുന്നു.

സ്‌നേഹിക്കുന്നത്‌
അത്ര വലിയപാതകമാണെന്ന്‌
ഞങ്ങളും കരുതുന്നില്ല, നിങ്ങളും അങ്ങിനെ തന്നെ ആവും.

പക്ഷെ,
ആ ഇച്ചായൻ ചെയ്തത്‌
കാറ്റുണ്ടായി ഒടിഞ്ഞു
വീഴുന്ന റബ്ബർ കൊള്ളികൾ കൊത്തി നുറുക്കാനുപയോഗിച്ചിരുന്ന കോടോലി
കൊണ്ട്‌ അവനെ കൊത്തിക്കീറുകയായിരുന്നു.

അന്ന്‌
കൊച്ചു മാലതിയും അമ്മയോടൊപ്പം റബ്ബർ
തോട്ടത്തിൽ കിടന്നിരുന്ന അവനെ
കാണാൻ പോയിരുന്നു.
സ്‌നേഹത്തിന്‌ ഇത്രമാത്രം
ക്രൂരമായൊരു മുഖമുണ്ടെന്ന്‌
മാലതി ആദ്യമായി കണ്ടു. പിന്നീട്‌
മനോരമ ആഴ്ച്ചപതിപ്പിലും അങ്ങിനെ ചിലതൊക്കെ വായിയ്ക്കുകയും ചെയ്തിട്ടുണ്ട്‌.

പക്ഷെ,
സതീശന്റെ ആ ബന്ധം കമ്പ്‌
നട്ടുപിടിപ്പിയ്ക്കുന്ന ഒരു ചെമ്പരത്തിച്ചെടിയുടെ അനുഭവമായിരുന്നു.
കമ്പുനട്ട്‌
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ചെറിയൊരു പൊടിപ്പുണ്ടായിയെന്നേയുള്ളൂ.
വീണ്ടും രണ്ടു ദിവസം
കൂടി കഴിഞ്ഞപ്പോൾ മണ്ണിലേയ്ക്കു
വേരിറങ്ങാത്തതിന്റെ പേരിൽ കരിഞ്ഞു
പോയി.

സഖാവ് പീറ്റർ വന്നു
പോയതിനു ശേഷം നാട്ടിലുണ്ടായിട്ടുള്ള
സംസാരങ്ങളും ആലോചനായോഗങ്ങളുടെ റിപ്പോർട്ടുകളും കേട്ട്‌
മാലതി ചേച്ചി പുളകം
കൊണ്ടിരിയ്ക്കുകയാണ്‌.
അവരുടെ മനസ്സ്‌
എന്തിന്റെയെല്ലാമോ അടിമയായി കഴിഞ്ഞു
വരികയായിരുന്നു. ബാല്യത്തിൽ അത്തില് മേത്തരുടെയും
ബേബിച്ചായന്റെയും പ്രതിഭയ്ക്കു
മുന്നിൽ, യാൌാവനത്തിൽ ഭർത്താവിന്റെ ധാർഷ്ട്യത്തിനു മുന്നിൽ കൂടാതെ എല്ലായ്പ്പോഴും തുണിപ്പെട്ടിയിൽ ഒളിച്ചു
വെച്ചിരുന്ന സരസ്വതിയുടെ പടത്തിനു മുന്നിൽ,
സതീശൻ പ്രായ
പൂർത്തിയായിക്കഴിഞ്ഞ്‌ ക്ഷേത്രത്തിലെ ഗണപതിയ്ക്ക്‌
മുന്നിൽ…….

ഇപ്പോൾ എല്ലാനേരവും അവളുടെ മനസ്സിൽ മകന്റെ മുഖം തെളിഞ്ഞു
നിൽക്കുകയാണ്‌. എല്ലാറ്റിനും മുന്നിൽ, എല്ലാവർക്കും
മുന്നിൽ തലയെടുപ്പോടു
കൂടി നിൽക്കാൻ പോകുന്നു
തന്റെ മകൻ…..

എങ്ങിനെ തലയുയർത്തി
നിൽക്കാതിരിയ്ക്കും! ഇത്രയും കാലം
തല തന്നെ ഉണ്ടെന്നു
തോന്നിയിരുന്നില്ലല്ലോ!

ഇനിയും ബഹുമാനിയ്ക്കാൻ,
മകന്റെ പേരിലാണെങ്കിലും,
ഇച്ചായന്മാരും,
മേത്തന്മാരും,
പൂജാരിമാരും,
കാര്യസ്ഥന്മാരും ക്യു
നിൽക്കുകയാവും.

അവന്റെ ചിരിയ്ക്കുന്ന മുഖം,
ആ ചിരിയിൽ മേലാള
വർഗ്ഗത്തിനോടൊരു പുച്ഛരസമുണ്ടെങ്കിലും വല്ലാത്തൊരു
വശ്യത തന്നെയാണ്‌.
അവന്റെ കണ്ണുകൾക്ക് വല്ലാത്തൊരു
ആകര്‍ഷണീയത തന്നെയാണ്.

എന്റെ മോനാണവൻ…………….

സെറ്റുമുണ്ടിന്റെ
കര പാദം വരെ നേരെയാണോ
നിൽക്കുന്നതെന്നു നോക്കി തോളത്തിട്ടിരിയ്ക്കുന്ന നേര്യത്‌ ഭംഗിയാർന്നു തന്നെയാണോ കിടക്കുന്നതെന്നു
നോക്കി, തല ലേശം
ഉയർത്തിപ്പിടിച്ച് ടാർ റോഡ്‌
വിട്ട്‌ വെട്ടുവഴിയിലൂടെ
നടന്നു. വഴിയിലൂടെ
കടന്നു പോകുന്നവർ അവരെ നോക്കി
ആദരവോടെ പുഞ്ചിരിയ്ക്കുന്നതും ശ്രദ്ധിച്ചു.

@@@@@