സതീശന്റെ പ്രതിസന്ധികള്‍

സതീശന്റെ
പ്രതിസന്ധിയിലേയ്ക്കാണ്‌ സ.പീറ്റർ
കയറിവന്നത്‌. മനസ്സിലായില്ലെന്ന്‌ തോന്നുന്നു. പീറ്ററിനെ നാം
പരിചയപ്പെട്ടതാണ്‌. അയാളുടെ
സ്വഭാവവിശേഷങ്ങളും അറിഞ്ഞതാണ്‌.
അപ്പോൾ അയാൾ
എങ്ങിനെ സതീശന്റെ
പ്രതിസന്ധിയിൽ
പ്രവേശിച്ചു എന്ന് മനസ്സിലായികാണേണ്ടതാണ്‌.

അതെ, അതുതന്നെ, പങ്കജം സതീശന്റെ
ജീവിതത്തിൽ ഉണ്ടാക്കിയ
പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുവേണ്ടി, അവന്റെ അയൽക്കടക്കാരായ
മക്കാരും കരുണാകരൻ
നായരും കൂട്ടായിട്ട്‌ ക്ഷണിച്ചതിനെ തുടർന്ന് പീറ്റർ
ഈ പ്രതിഭാസത്തിലേയ്ക്ക്‌
പ്രവേശിക്കുക ആയിരുന്നു.

കരുണാകരൻ
നായരുടെ ചായക്കടയുടെ
ഉള്ളിൽ പുട്ടും
കടലയും വേവുന്നിടത്ത്‌,
എന്നു പറഞ്ഞാൽ
അടുക്കളയിൽ ഇരുന്ന്‌, ഒരു ഹാഫ്‌ ബോട്ടിൽ റമ്മിന്റെ
മുക്കാൽ ഭാഗത്തോളം
അകത്താക്കി
കഴിഞ്ഞപ്പോൾ ക്ഷണം സ്വീകരിക്കുക യായിരുന്നു.

മദ്യപിച്ചു
കഴിഞ്ഞാൾ അയാളുടെ
കണ്ണുകൾ ഉന്തി
വരും, ചുവക്കും പിന്നീട്‌ വായ അടയ്ക്കാത്തതു കാരണം പന്നിയുടെ
തേറ്റ പോലെ
അല്പം നീണ്ട
കോമ്പല്ലുകൾ കൂടി
ആകുമ്പോൾ
ബ്രോസ്റ്റോക്കറുടെ ധ്രാക്കൂളയാണെന്നേ തോന്നുകയുള്ളു.

എങ്കിലും
മനുഷ്യപ്പറ്റുള്ളവനാണ്‌. മനുഷ്യനെ
തിരിച്ചറിയുകയും ചെയ്യും. അതുകൊണ്ടാണല്ലോ സതീശന്റെ നിസ്സഹായമായ
അവസ്ഥയെ കണ്ടറിയാൻ
കഴിഞ്ഞത്‌.

പക്ഷെ, സതീശന്‍ അയാളെ അത്ര
വിശ്വാസമില്ലായിരുന്നു. അവന്റെ മനസ്സിൽ അയാളെക്കുറിച്ചുള്ള ചിത്രം ഒരു
പത്തു
വയസ്സുകാരി പെൺകുട്ടിയുമായിട്ട്ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു.
പാതിരാത്രിയിൽ കിണറ്റിൽ നിന്നും വെള്ളം
കോരുന്നതിന്റേതാണത്‌.

അത്‌ സതീശന്റെ വൈരുദ്ധ്യാധിഷ്ഠിത ചിന്താഗതിയിൽ നിന്നുമുടലെടുത്തതാണ്‌. തയ്യൽ പണി കഴിഞ്ഞ്‌,
എന്നു പറഞ്ഞാൽ
രാത്രി എട്ടു മണികഴിഞ്ഞ്‌
കട അടച്ച്‌ അവൻ ടൌണിൽ
പോകുന്നു. നൂൽ, ബട്ടൺ, തുടങ്ങിയ തയ്യൽ
സാമഗ്രഹികൾ വാങ്ങുക
എന്നതായിരുന്നു ഉദ്ദേശം. കൂടെ
ടൌണിലെത്തി തിരക്കുകളിലൂടെ
ഒന്നു നടക്കുകയും
ആകാമെന്നു
കരുതും. അതൊരു സുഖമുള്ള
ഏർപ്പാടാണെന്നാണ്‌ അവന്റെ അഭിപ്രായം. ആദ്യം കിഴക്കോട്ടും
പിന്നീട്‌ പടിഞ്ഞാറോട്ടും നടക്കും.
നേരെ വടക്കോട്ടു
വഴിയില്ല. തെക്കുനിന്നുള്ള വഴിയിലൂടെ
ആണ്‌ കൊണ്ടിപ്പാടത്തുനിന്നും, അല്ലെങ്കിൽ
ശ്രീപുരത്തുനിന്നും ടയണിലെത്തുന്നത്‌. അപ്പോഴാണ്‌ അവൻ ടാണിന്റെ
വളർച്ചകൾ കാണുന്നത്‌. വിശേഷങ്ങൾ അറിയുന്നത്‌.
രാഷ്ട്രീയ
സാമുഹീക സാംസ്ക്കാരിക നേതാക്കളുടെ പ്രസംഗങ്ങൾ
കേൾക്കുന്നത്‌.

അതിൾ
നിന്നും ബൃഹത്തായ
അറിവുകളാണ്‌ കിട്ടുന്നത്‌, അക്കാര്യത്തിൽ
അവൻ
ബോധവാനാണുതാനും.

പിന്നീടുള്ള
മടക്കയാത്ര പത്തു മണിയോടുകൂടിയാണ്‌.
അങ്ങിനെ മടങ്ങിയെത്തുമ്പോഴാണ്‌ പീറ്ററുടെ വീടിന്റെ മുന്നിലുള്ള കിണറ്റിൽ നിന്നും
പെൺകുട്ടി വെള്ളം
കോരുന്നത്‌ കാണുന്നത്‌.

അവളുടെ
വസ്ത്രങ്ങൾ നനഞ്ഞു
കുതിർന്നിരിയ്ക്കും, മുഖത്തു
കൂടി ചാലുവച്ച്‌ വിയർപ്പ് ഒഴുകിയിറങ്ങുന്നുണ്ടാകും. വിയർപ്പിനുള്ളിൽ മുഖത്ത്‌ എണ്ണമയം പരന്നിരിയ്ക്കും.

ഒരിയ്ക്കൽ
സതീശൻ പീറ്ററിനോടു
ചോദിച്ചു.

എന്നാ
സഖാവേ നിങ്ങൾക്കൊരു
പമ്പും മോട്ടറും
വയ്ക്കാമ്മേലേ…………ആ പെങ്കൊച്ച്‌ രാത്രീലും
വെള്ളം
കോരുന്നതുകാണാല്ലോ…….

ഓ..അതോ…………അന്ന് അപ്പന്റെ ഒരുപെങ്ങള്, വല്യമ്മായിവിരുന്നിന്‌ വന്നിരുന്നതുകൊണ്ടാ…

മിനിയാന്നോ….

മിനിയാന്ന്‌…………….
മിനിയാന്ന്‌ അമ്മേടെ ആങ്ങള
വന്നിരുന്നു, ചാച്ചൻ………

നാലേന്നാളോ……..

അന്നെന്റെ രണ്ടുമൂന്നു
സ്നേഹിതരുണ്ടായിരുന്നു…………..

ഇതാണോ
സഖാവെ വർഗ്ഗസ്നേഹം
?
കേട്ടിരുന്നവർ ഇളിഭ്യച്ചിരിചിരിച്ചത്‌
പീറ്ററിന്‌ അത്രയ്ക്ക്‌ ഇഷ്ടമായില്ല. അയാൾ മനസ്സിൽ കുറിച്ചിരുന്നിരിയ്ക്കണം. “ഒരിയ്ക്കൽ
നീ എന്റെ
കാൽക്കൽ വരുമെന്ന്‌.”

പക്ഷെ, സതീശൻ കാൽക്കൽ
വന്നിട്ടും അയാൾ
അവന് അനുകൂലമായ
നടപടികളിലേയ്ക്കാണ്‌ കാര്യങ്ങളെ
നീക്കിയത്‌. ചർച്ചകൾക്കും
വാക്കുതർക്കങ്ങൾക്കും ഒടുവിൽ
കുറച്ച്‌ പണം കൊടുത്ത്‌ പങ്കജത്തിന്റെ ബന്ധം അവസാനിപ്പിയ്ക്കാമെന്ന്‌ തീർപ്പാക്കുകയും
ചെയ്യുകയായിരുന്നു. എങ്കിലും പങ്കജത്തിന് ജനിയ്ക്കാനിരിയ്ക്കുന്ന കുട്ടി, ജന്മശേഷം ആരുടെതാണെന്ന്‌
രക്തപരിശോധനയിലുടെ
കണ്ടെത്തണമെന്നും, സതീശന്റേതാണെങ്കിൽ കൊച്ചിന്‌ ചെലവിന്‌ കൊടുക്കണമെന്നും ഉന്നയിയ്ക്കപ്പെട്ടിരുന്നു.

പക്ഷെ, പങ്കജം ഇതേവരെ
പ്രസവിച്ചിട്ടില്ല.

നമ്മളിപ്പോൾ
മുപ്പതു
വർഷം പിറകോട്ടുപോവുകയാണ്‌. നമുക്ക്‌ പീറ്ററിന്റെ കുട്ടിക്കാലം കാണേണ്ടിയിരിയ്ക്കുന്നു.

എന്താണ്‌ ഇവിടെ പീറ്ററിന്റെ
കൂട്ടിക്കാലത്തിന്റെ
പ്രസക്തിയെന്നു തോന്നാം. ഇക്കഥയുമായിട്ട്‌ പീറ്ററിന്റെ
കുട്ടിക്കാലവുമായിട്ട്‌ പറയത്തക്കബന്ധങ്ങളൊന്നുമില്ല. പക്ഷെ, സതീശൻ ജീവിച്ചിരുന്ന കാലഘട്ടങ്ങളെ, ജീവിത
സാഹചര്യങ്ങളെ, സമൂഹത്തിന്റെ വികാസങ്ങളെ,
രാഷ്ദ്രീയ
പരിതസ്ഥിതികളെ, മനുഷ്യമനസുകളുടെ വികാസങ്ങളെ
കാണിയ്ക്കുകമാത്രമാണ്‌ ഉദ്ദേശം അതേപോലെ
ഞങ്ങൾ പറയുന്ന പല
ഉപകഥകൾക്കും അങ്ങിനെയുള്ള
ഉദ്ദേശ്യങ്ങളാണുള്ളത്‌. ഇത്‌ എല്ലാ കഥ പറച്ചിലുകാരും ചെയ്യുന്ന കാര്യമാണെന്നാണ്‌ ഞങ്ങൾ ഗ്രഹിച്ചിട്ടുള്ളതും.

അയാൾ
അന്ന്‌ വെളുത്ത്‌ ഉയരം കൂടിയ
മീശ
മുളയ്ക്കാത്ത സുന്ദരനായ ഒരുകുട്ടിയായിരുന്നു. അവനോട്‌, പഠിപ്പിച്ചിരുന്ന അദ്ധ്യാപികമാർക്ക് കൂടി പ്രേമമുണ്ടായിട്ടുണ്ട്‌. അവർ
അവനെ സ്റ്റാഫ്‌ റൂമിൽ വിളിച്ചിരുത്തി തമാശ്ശകൾ
പറഞ്ഞ്‌ ചിരിക്കുകയും അവന്റെ
സംശയങ്ങള്‍ തീഎത്തു
കൊടുക്കുകയും
ചെയ്തിരുന്നു. അവൻ പഠിച്ചിരുന്ന
സ്‌ക്കൂളിൽ അദ്ധ്യാപികമാർക്ക് മാത്രമായിട്ട്‌ റൂമുണ്ടായിരുന്നത്‌
സാകര്യവുമായിരുന്നു.

അവനെ
പഠിപ്പിച്ചിരുന്ന അദ്ധ്യാപികമാരും അദ്ധ്യാപകന്മാരും അവന്റെ
ഇടവകയിലെ അംഗങ്ങൾ തന്നെയായിരുന്നു. അതുകൊണ്ട്‌ ഞായറാഴ്ചകളിൽ പള്ളിയിൽ
പോകുമ്പോഴും അവർ
കണ്ടു
മുട്ടുമായിരുന്നു. അദ്ധ്യാപകർ അവനെ
നോക്കിചിരിക്കുകയും അദ്ധ്യാപികമാർ
കുശലം പറയുകയും
ചെയ്യമായിരുന്നു.

എന്നിട്ടും
മാനേജ്‌മെന്റിനെതിരെ സമരം
ചെയ്തപ്പോൾ, സ്‌ക്കൂൾ
കെട്ടിടത്തിന്റെ ഓടുകളും
ഡെസ്ക്കുകളും
ബെഞ്ചുകളും തല്ലിത്തകർത്തപ്പോൾ അവരെല്ലാം അവനെ
തെരുവു ഗുണ്ടയൊപോലെ
കണ്ടു. കുട്ടികളുടെ
ഇടയിൽ വളര്‍ന്നു വന്നുകൊണ്ടിരുന്ന വിദ്യാർത്ഥി  സംഘടനയുടെ നേതാവായി
തീർന്നപ്പോൾ അവനെ
ആരും അറിയാത്തവരായി.
കുശലം പറയാനോ, നോക്കിച്ചിരിക്കാൻ പോലുമോ
ആരും തയ്യാറായില്ല.

ആ പഴയ കാലത്തിന്റെ ഓർമ്മകളെ
പുതുക്കി വീരകഥകൾ
പറയുന്നതിനിടയിൽ, അല്ലെങ്കിൽ
ഒടുവിൽ പീറ്റര്‍ പറയാറുണ്ട്‌ അവരെല്ലാം സത്യക്രിസ്ത്യാനികളാണെന്ന്‌. ക്രിസ്തു
ജനിച്ച്‌ നൂറു
വർഷം
തികയും മുമ്പു തന്നെ
അവരിവിടെ സംഘമായി
ഒത്തു
ചേർന്നവരും വയ്പിലും കുടിയിലും വ്യത്യസ്തത
സൂക്ഷിച്ചവരുമായിരുന്നെന്നും, അതിനുശേഷം എഴുന്നൂറോ
എണ്ണൂറോ കൊല്ലങ്ങൾക്ക്
ശേഷമാണ്‌
അറബികളുടെ ഇടയിൽ   മുസ്ലീങ്ങളെന്ന
കൂട്ടായ്മയുണ്ടായതെന്നും, അതിനുശേഷവും നുറ്റാണ്ടുകൾ
കഴിഞ്ഞാണിവിടെ നമ്പൂതിരിമാരും
നായന്മാരും ഈഴവരും
ചെമ്മാനും ചെരുപ്പുകുത്തിയും ഉണ്ടായതെന്നും, എല്ലാറ്റിനും ഒടുവിലാണ്‌ കമ്മ്യൂണിസ്റ്റുകാരുണ്ടായതെന്നും. അപ്പോൾ ആദ്യമുണ്ടായ സത്യക്രിസ്ത്യാനിയും ഒടുവിലുണ്ടായ കമ്മ്യുണിസ്റ്റുകാരനും തമ്മിൽ ആയിരത്തി
എഴുന്നൂറു
വർഷത്തെ പ്രായ
വ്യത്യാസമുണ്ട്‌, പിന്നെങ്ങിനെ
അവർ സ്നേഹിതരാകും….

ചരിത്രത്തിന്റെ
ഏടുകളില്‍ പീറ്റര്‍ ആരെന്ന്‌ നമൂക്കറിഞ്ഞിട്ടുകാര്യമൊന്നുമില്ല. ഞങ്ങളുടെ ഗ്രാമത്തിൽ
അയാൾ ആരാണെന്നാണ്‌
നമുക്ക്‌ അറിയേണ്ടത്‌. പത്തു വർഷങ്ങൾക്ക് മുമ്പ്‌ അയാൾ
ഉറക്കച്ചടവോടുകുടി നടക്കുന്നത്‌ നമ്മൾ കണ്ടിട്ടുണ്ട്‌.
അന്നയാൾ പറഞ്ഞിരുന്നത്‌
പാർട്ടി
ക്ലാസ്സുണ്ടായിരുന്നെന്നോ പാർട്ടി കമ്മിറ്റിയുണ്ടായിരുന്നെന്നോ ഒക്കെ ആയിരുന്നു. അയാളുടെ നാവിൽ നിന്നും ഊർന്നു വീഴുന്ന
കാര്യങ്ങൾ ഞങ്ങള്‍ക്ക്‌ മനസ്സിലാകാത്തതുമായിരുന്നു.
എന്നിട്ടും ഞങ്ങൾ കേട്ടിരിയ്ക്കാറുണ്ടായിരുന്നു. അപ്പോൾ ഞങ്ങളോടൊത്ത്‌
പീറ്ററും, കടത്തിണ്ണയില്‍ തന്നെ ആയിരുന്നു
ഇരിപ്പ്‌, എന്നിട്ടും
അയാളുടെ ഇരിപ്പിടത്തിന്‌
വളരെ ഉയരം
ഉണ്ടെന്ന്‌ തോന്നിച്ചിരുന്നു.

അന്നയാൾ
പറയുമായിരുന്നു. വർഗ്ഗസമരമെന്നും
തൊഴിലാളി സർവ്വാധിപത്യമെന്നും, റഷ്യയെന്നും ചൈനയെന്നും വിയറ്റ്നാമെന്നുമൊക്കെ.
ഇവിടെയും അടുത്തു തന്നെ
തൊഴിലാളി സർവ്വാധിപത്യം വരുമെന്നും അതിനായി കുടുംബവും
വിവാഹ ജീവിതവും
വരെ ത്യജിച്ചിരിയ്ക്കുകയാണ്‌
അയാളെന്നും.

ഒരുകാര്യം
സത്യമായി തുടരുന്നു
പീറ്റർ ഇന്നും
അവിവാഹിതനായി തുടരുന്നു
എന്നത്‌.
എഴുപതു
കഴിഞ്ഞ അമ്മയാണ്‌
ഇന്നും കഞ്ഞിയും
കൂട്ടാനും ഉണ്ടാക്കികൊടുക്കുന്നതു എന്നും.

അന്ന്‌ ഞങ്ങളുടെ കൂടെ
ഉണ്ടായിരുന്ന പോളി
ഒരിയ്ക്കലൊരു ചോദ്യം
ചോദിക്കുകയുണ്ടായി.

“മുതലാളിമാരില്ലേല്‍
തൊഴിലാളിമാരുണ്ടാവുന്ന തെങ്ങിനെ ?”

പക്ഷെ, അന്ന്‌ പീറ്റർ ഉത്തരം
പറഞ്ഞില്ല. അന്നയാൾ ലേശം
മദ്യത്തിലും അമിതമായ പുകയിലുമായിരുന്നു. എങ്കിലും അതിനുശേഷം
ഏതോ ഒരു
ബുദ്ധിജീവി
അതിനെക്കുറിച്ചെഴുതിയത്‌ വായിച്ചിട്ടുണ്ടെന്ന്‌ ശിവശങ്കരൻ ഞങ്ങളോടുപറഞ്ഞു.മുതലാളിയില്ലെങ്കിൽതൊഴിലാളിയില്ലെന്നത്‌ യാഥാർത്ഥ്യമാണ്‌. പക്ഷെ, എല്ലാവരും തൊഴിലാളികളാകും, തൊഴിലെടുക്കുന്നവരാകും, അദ്ധ്വാനിക്കുന്ന ജനവിഭാഗമെന്നോ തൊഴിലുടമയെന്നോ വേർതിരിവില്ലാതെ എല്ലാവരും
തൊഴിലെടുത്ത്‌ ജീവിക്കുന്നവരാകും. പക്ഷെ, അതിന്റെ അര്‍ത്ഥം ഞങ്ങള് വ്യക്തമായിരുന്നില്ല.
ഞങ്ങളന്ന്‌ പീറ്ററിനെപ്പോലുള്ളവരുടെ ദൃഷ്ടികളിൽ
ആദിവാസികളോ മന്ദബുദ്ധികളോ
ആയിരുന്നു.
ഞങ്ങളിന്നും അയാളുടെ
മുന്നിൽ അറിവില്ലാത്തവരായി തുടരുകയാണ്‌. ഇന്നയാൾ,
വർഗ്ഗ
സമരമെന്നോ തൊഴിലാളി സർവ്വാധിപത്യമെന്നോ അല്ല
പറയുന്നത്‌. അധികാര
വികേന്ദ്രീകരണമെന്നും
ജനകീയാസൂത്രണമെന്നും നമുക്ക്‌ വേണ്ട നിയമങ്ങൾ
നമ്മളാണ്‌ ഉണ്ടാക്കുന്നതെന്നും ഒക്കെയാണ്‌.
ഞങ്ങളുടെ ഗ്രാമത്തിൽ
ഒരു പാലം
വേണമെങ്കിൽ, റോഡ്‌ ടാറുചെയ്യണമെങ്കില്ല്
ചെറ്റക്കുടിലിൽ കിടക്കുന്നവന്‌ ഒരു വാർക്ക
വീടു വേണമെങ്കിൽ നമ്മൾ തീരുമാനമെടുത്താൽ മതിയെന്നുമാണ്‌ പറയുന്നത്‌.

അങ്ങിനെ
ഞങ്ങളെടുത്ത തീരുമാനത്താൽ,
ഒരിക്കലും ഉണ്ടാകില്ലെന്നു കരുതിയിരുന്നിടത്തുകൂടി റോഡുണ്ടായിട്ടുണ്ട്‌.പുതുക്രി സ്ത്യാനിയായ മത്തായിച്ചേട്ടൻ, തെങ്ങു കേറ്റക്കാരൻ പരവന്‍,
രാമന്‍ ഓരോ
വീടുണ്ടായിട്ടുണ്ട്‌. പക്ഷെ, ഞങ്ങളുടെയൊക്കെ സ്വപ്നമായിരുന്ന,
രണ്ടു മലകളെ
യോജിപ്പിച്ചു കൊണ്ട്‌ ഒഴുക്കത്ത്‌ തീർത്ത് പാലം
മൂന്നാമത്‌ നാൾ തലക്കുത്തി
വീണപ്പോൾ നഷ്ടമായത്‌ പത്തിരുപത്‌ പേരുടെ
ആഴ്ചകളോളം കിട്ടേണ്ടിയിരുന്ന പണിക്കൂലിയും കമ്മിറ്റിക്കാരെന്ന പേരിൽ ഈണും
ഉറക്കവും ഒഴിഞ്ഞ്‌
നടന്നിരുന്ന രണ്ടുമൂന്ന്‌
ചെറുപ്പക്കാരുടെ മാനവുമാണ്‌. അവരുടെ പേരിൽ
ഉണ്ടാകാൻ പോകുന്ന
നിയമക്കുരുക്കുകൾ ലാഭവും.

അദ്ധ്വാനവും
തൊഴിലാളിയും തൊഴിലാളി
വർഗ്ഗ
ബോധവും ഞങ്ങൾക്ക്
മനസ്സിലാകാത്ത
ഭാഷയിൽ പറഞ്ഞു തന്നിട്ടുള്ള പീറ്ററെന്തുകൊണ്ടാണ്‌ യാതൊരു
പണിയും ചെയ്യാതെ
നടക്കുന്നതെന്ന്‌ ചിന്തിയ്ക്കാതെയും പരസ്പരം
പറയാതെയും ഇരുന്നിട്ടില്ല.
പക്ഷെ,
അയാളോടു ചോദിയ്ക്കുകയുണ്ടായില്ല.
പിന്നീട്‌ അന്വേഷിച്ചപ്പോഴാണ്‌ അയാളെപ്പോലെ പലരും
നമ്മുടെ നാട്ടിൽ
ഉണ്ടെന്ന്‌ അറിഞ്ഞത്‌. അപ്പോൾ
ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്ന്‌
തിരിച്ചറിയുകയും
ചെയ്തു. അതെന്ത്‌ വൈരുദ്ധ്യാധിഷ്ടിത ചിന്താഗതിയാണെന്ന്‌
സ്വമനസ്സുകളോട്‌ ചോദിയ്ക്കുകയും
ചെയ്തിരുന്നു.അയാളുടെ വൈരുദ്ധ്യാധിഷ്ടിതമായ മറ്റൊരു ചിന്താഗതി
സ്ത്രീകളെ കുറിച്ചുള്ളതാണ്‌.
സ്ത്രീകളെ വിവാഹം
ചെയ്ത്‌ കുടുംബമായിട്ട്‌ കഴിയാനാണെങ്കിൽ പിന്നെ
പ്രക്യതി പരസ്പരപൂരകമായ
സംവിധാനം എന്തിനാണുണ്ടാക്കിയിരിയ്ക്കുന്നത്‌ ? ഭഗവാൻ
ശ്രീബുദ്ധനോടു
പോലും ഞങ്ങൾക്ക് യോജിക്കാൻ കഴിയാത്ത
കാര്യമാണത്‌. മോഹങ്ങളാണ്‌ ദുഖത്തിന്‌ കാരണമെന്നും, മോഹങ്ങളെ അടക്കി സന്യാസിയായി കഴിഞ്ഞാൽ ദു:ഖനിവാരണമാകുമെന്നും കരുതിയ അദ്ദേഹത്തോട്‌
എങ്ങിനെ
യോജിക്കാനാവും. ഈ മോഹങ്ങളും ശാരീരിക
ആവശ്യങ്ങളും, മാനസ്സീക വൈകാരികതകളും
നമ്മിൽ
മേളിപ്പിച്ചു തന്നിരിയ്ക്കുന്നത്‌
ശ്രീബുദ്ധനോ
അല്ലെങ്കിൽ മറ്റേതെങ്കിലും ശ്രേഷ്ഠരെന്നു പറയുന്നവരോ
അല്ലെന്നിരിയ്ക്കെ അതുകളെ
നടപ്പാക്കിയതിനോടുള്ള ധിക്കാരമല്ലെ?

ദൈവനിന്ദയല്ലേ
?

ഞങ്ങളിവിടെ
ദൈവമെന്നു പറയുന്നത്‌, ഇന്നത്തെ സാമൂഹിക, സാമുദായിക, സാംസ്ക്കാരിക
രംഗങ്ങളിൽ കാണുന്ന, അറിയപ്പെടുന്ന ദൈവങ്ങളെയല്ല.
പരമമായ സത്യത്തെയാണ്‌.
നമ്മളെല്ലാം
അതിന്റെ ഭാഗമായിരിയ്ക്കെ,
അതിന്റെ ചെയ്തികളെ
ധിക്കരിക്കുന്നവർ അജ്ഞരല്ലെ? അതെ എന്ന്‌ ഞങ്ങൾ പറയുകയും
വിശ്വസിയ്ക്കുകയും ചെയ്യുന്നു.

ഞങ്ങൾ
വീണ്ടും കാടുകയറുകയാണെന്നാണ്‌
തോന്നുന്നത്‌. ആവശ്യമില്ലാതെ
ശ്രീബുദ്ധനേയും
ദൈവങ്ങളേയും പരമസത്യത്തേയും നാവിന്റെ തുമ്പത്തു
നിർത്തി വിചാരണ
ചെയ്യുന്നു, ഒരു
കാരണവുമില്ലാതെ.

കാരണമില്ലെ?
ഉണ്ടല്ലോ, ഓരോന്നും പറഞ്ഞു
വരുമ്പോഴാണ്‌ പലതും തെളിഞ്ഞു
വരുന്നത്‌.
ഒന്നിൽ നിന്ന്‌ മറ്റൊന്ന്‌ ഉരുത്തിരിഞ്ഞു വന്നു കൊണ്ടിരിയ്ക്കുന്നു. ഉരുത്തിരിഞ്ഞു വരുന്നതോ
ഓരോ
പുതിയ കഥകളായി
രൂപാന്തരപ്പെടുന്നു. എന്നിരിയ്ക്കിലും നമുക്ക്‌ ഇവിടെ പ്രധാനം
പീറ്ററിന്റേയും,
എന്താണ്‌ മതമെന്ന്‌ വ്യക്തമല്ലാത്ത സതീശന്റേയും
കാര്യമാണ്‌.
അങ്ങിനെ സഖാവ്‌ പീറ്റർ മുഖവുരയും
അവതാരികയും കഴിഞ്ഞ്‌, കാര്യകാരണ സഹിതം സാഹചര്യങ്ങളെക്കുറിച്ചുള്ള കഥാവിവരണവും കഴിഞ്ഞ്‌ പാർട്ടി കമ്മിറ്റിക്ക്‌
മുന്നിൽ നിന്നും
സ്വയം
ഏറ്റെടുത്ത കർത്തവ്യം സതീശനെ സഹകരണ
പാർട്ടിയ്ക്കൊപ്പം നിർത്തുക
എന്നതാണ്‌.
ഇവിടെയാണ്‌ നാം പീറ്ററിന്റെ
കുശാഗ്ര ബുദ്ധിയെ
കാണേണ്ടത്‌.എന്നോ ഒരിയ്ക്കൽ
നടന്നു
കഴിഞ്ഞ്‌ പോയ കാര്യത്തെക്കുറിച്ച്‌ പെട്ടന്ന്‌ ഓർമ്മയിൽ കൊണ്ടുവരികയും
അത്‌ തങ്ങൾക്ക്
അനുയോജ്യമായിട്ട്‌ ഉപയോഗിക്കാൻ കഴിയുമെന്ന്‌
കണ്ടെത്തുകയും, അങ്ങിനെ പ്രവർത്തിച്ച്‌
മുന്നോട്ട്‌ പോവുകയും ചെയ്താൽ തന്റെ
ഭാഗം ഉറപ്പായിട്ടും
വിജയിയ്ക്കുമെന്ന്‌ തിരിച്ചറിയുകയും, ആ അറിവ്‌
വച്ചുകൊണ്ട്‌ ഉത്തരവാദിത്വം
ഏറ്റെടുക്കുകയും ചെയ്തിരിയ്ക്കയാണ്‌.
ഇപ്പോൾ നിങ്ങൾ
കാര്യത്തിന്റെ ഗൌരവത്തിലേക്കെ
ത്തിയെന്നു കരുതുന്നു. പീറ്റർ കൊളുത്തിയ
ചൂണ്ടല്‍ ഇപ്പോഴും സതീശന്റെ
തൊണ്ടയില്‍തന്നെ ഇരിയ്ക്കുകയാണ്‌.
പങ്കജമെന്ന പരൽ മീനെയിട്ട്‌
സതീശനെന്ന വാളമീനിനെ
പീറ്റർ പിടി കൂടുകയായിരുന്നു.
ഇപ്പോൾ പങ്കജം
വഴുതിപ്പോയി. എങ്കിലും സതീശന്റെ
തൊണ്ടയിൽ
നിന്നും, കൊളുത്തിയ ചൂണ്ടല്‍ അകലാതെ നിലകൊള്ളുക തന്നെ
ചെയ്യുന്നു.

@@@@@