ശിരച്ഛേദം

വിശ്വന് സുശീലനെ മറക്കാന്‍ കഴിയുമോ?

ഇല്ല.

സുശീലന്റെ അടുത്തുനിന്നും എന്തെങ്കിലും വാര്‍ത്ത എത്തു
മ്പോള്‍ മറന്നിരുന്നു എന്ന തോന്നലും ഉണ്ടായിട്ടുണ്ട്‌.

അങ്ങിനെ മറന്നിരിക്കു മ്പോള്‍ അറിഞ്ഞിട്ടുള്ള വാര്‍ത്തകളാണ്‌, സുശീലന്‍ ഡിഗ്രി കഴിഞ്ഞതും, സര്‍ക്കാരില്‍ ഗുമസ്തനായതും,സഹോദരിമാരെ വിവാഹം ചെയ്തു വിട്ടതും, അവന്‍ വിവാഹം കഴിച്ചതും, അവന്റെ അച്ഛന്‍ മരിച്ചതും, അ
മ്മക്ക്‌ (പ്രഷര്‍ അധികമായി തളര്‍ന്നു കിടന്നതു ം…..

എന്നാല്‍ ഈ അറിവുകളെല്ലാം വിശ്വനെ തേടിയെത്തിയിട്ടും, അതെല്ലാം സുശീലന്‍ അറിയിച്ചതായിട്ടും ഒരിക്കല്‍ പോലും അവന്റെയിടത്ത്‌ പോവുകയോ, കാണെണമമെന്ന്‌ തോന്നുകയോ ചെയ്തിട്ടല്ല. എങ്കില്‍ സുശീലന്‍, വിശ്വന്റെ എല്ലാ
വിശേഷങ്ങള്‍ക്കും അവനരുകില്‍ ഓടിയെത്തുകയും വേണ്ടതെല്ലാം ചെയ്തിട്ടുമുണ്ട്‌. അതിനൊന്നും ഒരു നന്ദി വാക്കുപോലും വിശ്വന്‍ പറഞ്ഞിട്ടില്ല, സുശീലന്‍ കാത്തു നിന്നിട്ടുമില്ല.

അതിന്റെയൊക്കെ പേരില്‍ വിശ്വന്റെ അച്ഛനും അമ്മയും പരിഭവം പറഞ്ഞിട്ടു ണ്ട്‌. ശങ്കു പണിക്കന്റെ മരണ അറിയിപ്പു കിട്ടിയ പ്പോള്‍ പോകണമെന്ന്‌ വിശ്വന്റെ ഭാര്യ വിശാലം നിര്‍ബ്ബന്ധത്തോടെ ശഠിക്കുകയും, അവള്‍ മാ്രമായിട്ട്‌ പോവുകയും
ചെയ്തിട്ടുണ്ട്‌. ആ കുടുംബ ബന്ധങ്ങളുടെ കെമിസ്ര്രി അത്രമാധ്രം വിശാലത്തെ സ്വാധീനിച്ചിട്ടുണ്ട്‌. എന്നിട്ടുപോലും വിശ്വന്‍ ആ കെമിസ്ദ്രിക്കു ള്ളില്‍ എത്തിയില്ല.

സുശീലനെ ആദ്യമായി കാണുന്നത്‌ ഇന്നും ഓര്‍മ്മയുണ്ട്‌ വിശ്വന്‍,

ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മങ്കാവുടി താലൂക്കില്‍ ശ്രീപുരം
ദേശത്ത്‌ ഓടുമേഞ്ഞ പഴയൊരു വീട്ടില്‍ വാടകക്ക്‌ താമസ്സത്തിനെത്തിയ പ്പോള്‍, അന്ന്‌ വിശ്വന്‍ പത്തു വയസ്സാണ്‌, സുശീലനും.

വിശ്വന്റെ അച്ഛന്‍, സുകുമാരന്‍ നായര്‍ ശ്രീപുരം സര്‍ക്കാര്‍ സ്കൂളില്‍ ഇംഗ്ലീഷ്‌ ഭാഷാ അദ്ധ്യാപകനായി സ്ഥലം മാറി എത്തിയതായിരുന്നു. ശ്രീപുരത്തു നിന്നും കൊണ്ടിപ്പാടത്തേക്കുള്ള പാതയോരത്തായിരുന്നു അവരുടെ വാടക വീട്‌.

അത്‌ മഴയില്‍ കുതിര്‍ന്നൊരു ദിവസമായിരുന്നു. അന്നൊക്കെ ഇടവപ്പാതി കഴിഞ്ഞാല്‍ മഴ പെയ്യുക എന്നത്‌ കണിശ്ശൂമായിരുന്നു, കുട്ടികള്‍ സ്കൂളില്‍ പോകുമ്പോഴും സ്കൂളു വിട്ടു വരുമ്പോഴും പെയ്യുക എന്നത്‌ ഒരു ശൈലിയും.

വിശ്വന്‌ ആ ദേശം ഇഷ്ടമായില്ല, സ്കൂളും വീടും. നഗരത്തിലെ സ്കൂളും, വാഹനത്തിലുള്ള പോക്കു വരവും കൂട്ടുകാരും വേര്‍പെട്ടുതില്‍ വിഷമിച്ചു. പക്ഷെ,

ഒറ്റ മകനെ ചിറകിനുള്ളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതില്‍ സുകുമാരന്‍ നായര്‍ ഇഷ്ടപ്പെട്ടില്ല.

അവന്റെ വാടക വീടിന്റെ തൊട്ട്‌ അയലത്തായിരുന്നു ശങ്കു പണിക്കനും ഭാര്യയും മൂന്നു മക്കളും പാര്‍ത്തിരിന്നത്‌. മക്കളില്‍ ഇളയവനായിരുന്നു സുശീലന്‍.
സുശീലന്റെ ചേച്ചിമാര്‍ സുനന്ദയും സുലോചനയും സുന്ദരികളായിരുന്നു, അവരുടെ അമ്മ ലക്ഷ്‌മിക്കുട്ടിയെ പ്പോലെ. സുശീലന്‍ ഇരു നിറത്തില്‍ ഉയരം കുറഞ്ഞവനായിരുന്നു, അവന്റെ അച്ഛനെ പോലെ.

മുമ്പേ നടന്നു പോകുന്ന സുകുമാരന്‍ സാറിന്റെ പിന്നാലെ തോളത്തു
കൈയ്യിട്ട്‌ അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളുമായിട്ടാണ്‌ അവര്‍ സ്‌കൂളില്‍ പോയിരുന്നത്‌. അവര്‍ക്ക്‌ പിറകെ സുനന്ദയും സുലോചനയും.

അവരുടെ ആദ്യ മഴക്കാലത്തു തന്നെ ഇടം കാലിട്ട്‌ സുശീലനെ ചെളി വെള്ളത്തില്‍ വീഴ്ത്തി, വിശ്വന്‍. വെളുത്ത യൂണിഫോം ഷര്‍ട്ടില്‍ ചെളിയുമായി ക്ലാസ്സില്‍ ചെന്നപ്പോള്‍ ടീച്ചര്‍ ചോദിച്ചിട്ടും വിശ്വനാണ്‌ വീഴ്ത്തിയതെന്ന്‌ അവന്‍ പറഞ്ഞില്ല.
സുലോചന അതിനെ ചോദ്യം ചെയ്തു.

സുശീലന്‍ പറഞ്ഞു.

“അവനെ സാറു തല്ലില്ലെ ചേച്ചി… അവനെന്റെ കൂട്ടുകാരനല്ലെ ചേച്ചി…..””

ആ കൂട്ടുകാരന്‍ പിന്നീടും അതേപോലുള്ള വികൃതികള്‍ കാണിച്ചു, സുശീലന്‍ ചിരിയോടെ ഉള്‍ക്കൊണ്ടു. അമ്മ, വിശേഷിച്ച്‌ എന്തുണ്ടാക്കിയാലും ഒരു പങ്ക്‌ വിശ്വന്‍ കൊടുത്തു. അവന്റെ പുസ്തകങ്ങള്‍ ചുമന്നു നടന്നു. വിശ്വന്‍ ഒരിക്കല്‍ പനി പിടിപെട്ട്‌ അബോധാവസ്ഥയില്‍ കിടന്നപ്പോള്‍ ഉറക്കമിളച്ച്‌ കട്ടിലിനരുകില്‍ വിഷമിച്ചിരുന്നു. എങ്കിലും ലഭിച്ച എല്ലാ നല്ല സമയങ്ങളിലും അവനെ വേദനിപ്പിക്കാന്‍ നോക്കിയിട്ടു ണ്ട്‌, വിശ്വന്‍. പക്ഷെ, ഒരിക്കല്‍ പോലും വേദനിച്ചെന്ന്‌ പറയുകയൊ, ഇഷ്ടമല്ലെന്ന്‌ നടിക്കകയോ ചെയ്തില്ല, സുശീലന്‍. ശങ്കു പണിക്കന്‍ നല്ല കല്ലാശ്ലാരി ആയിരുന്നു. ഇരു നിറത്തില്‍ ഒരു കല്ലനായിരുന്നു. അയാള്‍ പണിത വീടുകളെല്ലാം മനോഹരങ്ങളായിരുന്നു. അന്തിക്ക്‌ ഇത്തിരി മദ്യവുമായെത്തുന്ന അയാള്‍ നല്ല കഥകള്‍ പറയുമായിരുന്നു, പാട്ടുകള്‍ പാടുമായിരുന്നു.

അയാള്‍ പറഞ്ഞിരുന്ന കഥകളെല്ലാം സുന്ദരന്മാരായ രാജകുമാരന്മാരുടേയും സുന്ദരികളായ രാജകുമാരിമാരുടേതുമായിരുന്നു. അയാള്‍ പാടിയ പാട്ടുകളെല്ലാം
പ്രണയഗാനങ്ങളായിരുന്നു.

ശങ്കു പണിക്കന്റെ മനസ്സും ശരീരവുമായിരുന്നു സുശീലന്‍ കിട്ടിയത്‌. അതു കൊണ്ട്‌ അവന്റെ എല്ലാ കോറലുകളും, എല്ലാ കുനിപ്പുകളും കവിതകളായി……. ഗുരുക്കന്മാരുടെ ശിക്ഷണമില്ലാതെ തന്നെ സുന്ദരന്മാരെയും സുന്ദരിമാരെയും ക്യാന്‍വാസില്‍ വരച്ചു വച്ചു. കല്ലുകളില്‍ കൊത്തി വച്ചു. (പകൃതിയിലെപ്പോലെ ഒരു ലോപവുമില്ലാതെ ചായക്കൂട്ടുകള്‍ ക്യാന്‍വാസിലേക്ക്‌ കോരിയൊഴിച്ച്‌ (പകൃ തിക്ക്‌
പ്രതിരൂപങ്ങള്‍ തീര്‍ത്തു…

പിരിഞ്ഞു പോകുന്ന അദ്ധ്യാപകരെയും നാട്ടിലെ അപ്പൂന്മാരെയും അമ്മൂുമ്മമാരെയും വരച്ചു കൊണ്ട്‌ നാട്ടുകാരിലെ താരമായി.

വിശ്വന്റെ കണ്ണുകള്‍ക്ക്‌ മുമ്പില്‍ അതൊന്നും സുന്ദരങ്ങളായില്ല, മനസ്സില്‍ കവി തകളായില്ല. അവന്‍ വ്യത്യസ്ഥമായ ലോകത്ത്‌ ഒറ്റയാനെ പ്പോലെ അലഞ്ഞു നടന്നു, ആവശ്യത്തിലേറെ വളര്‍ച്ചയും ഇത്തിരി അഹങ്കാരവു മായിട്ട്‌.

ഇതിന്‌ മുമ്പൊരിക്കലും അവനെക്കുറിച്ചൊരു വാര്‍ത്ത പ്രതത്താളുകളിലൊ, ചാനലുകളിലൊ കണ്ടതായുള്ള ഓര്‍മ്മയില്ല വിശ്വന്‍. വന്നിരുന്നെങ്കില്‍ ഒരു പ്രതക്കാരനെന്ന നിലയില്‍ കാണേണ്ടതായിരുന്നു. വിമര്‍ശനപരമായിട്ടെങ്കിലും (ശദ്ധിക്കേണ്ട
തായിരുന്നു.

വിശ്വന്റെ പ്രതം നഗര വിശേഷങ്ങളുമായിട്ട്‌ രണ്ടു പേജുകള്‍ സ്ഥിരം പ്രസിദ്ധീകരിക്കുന്നുണ്ട്‌. അതില്‍ ചേര്‍ക്കുന്നതിനായിട്ടാണ്‌ വാര്‍ത്ത വന്നത്‌.

നഗരത്തിലെ ഒരു ആര്‍ട്ട്‌ ഗാലറിയില്‍ ഒരു ചിത്രം അഞ്ചു ലക്ഷം രൂപക്ക്‌ വില്പന നടത്തിയിരിക്കു ന്നു. അതും ലേലം ചെയ്തു. അപ്രശസ്തനായൊരു ചിത്രകാരന്റെ സൃഷ്ടിയെന്ന നിലയില്‍ വാര്‍ത്തയോടുകൂടി ചേര്‍ക്കാന്‍ ചിത്രകാരന്റെ ഫോട്ടോയും, ചിത്രത്തിന്റെ ഫോട്ടോ (പിന്റും.

ആ ചിത്രകാരന്‍ സുശീലനായിരുന്നു.

അവന്റെ മുഖഛായക്ക്‌ ഒട്ടും വ്യത്യാസം വന്നിട്ടില്ല. നിഷ്കളങ്കമായ നോട്ടവും സ്‌നേഹം ഒളിപ്പിച്ചു വച്ചിട്ടുള്ള പുഞ്ചിരിയും………….

നേര്‍ത്ത വസ്ര്രത്തിലുള്ളില്‍ അംഗവടിവുകളും നിമ്നോന്നതകളും കലകളും ഭാവങ്ങളും ഒട്ടും ചോര്‍ന്നു പോകാതെ, (പകൃതി നല്‍കിയിരിക്കുന്ന നിറത്തില്‍, ലാസ്യശയനയായി ഒരു സ്രതീ….

അവന്‍ എട്ടു ചിത്രങ്ങളുമായിട്ടാണ്‌ പ്രദര്‍ശനത്തിനെത്തിയത്‌. മറ്റ്‌ മൂന്നു ചിത്രങ്ങള്‍ പ്രകൃതി ദൃശ്യങ്ങളും നാലെണ്ണം ആധുനീക വീക്ഷണങ്ങളുമായിരുന്നു.
ആരെല്ലാമോ കൂടി സംഘടിപ്പിച്ചൊരു (പദര്‍ശനം. വളരെ (്രശസ്തരായവരുടേയും വിലകൂടിയവരുടേയും ചിധ്രങ്ങളുണ്ടായിരുന്നു. തുടക്കത്തിലും തുടര്‍ന്നും അവന്റെ
ചിത്രങ്ങള്‍ക്ക്‌ മുന്നില്‍ കാഴ്ചക്കാര്‍ പോലും കുറവായിരിന്നു.

പ്രദര്‍ശനം തീരുന്ന ദിനം അവന്റെ ചിത്രങ്ങള്‍ നോക്കി ഒരാള്‍ നിന്നു. പലതും കണ്ട ശേഷം ആ ചിത്രത്തിനു മുന്നില്‍ വീണ്ടും വന്നു.

വേഷങ്ങളില്‍, ഭൂഷണങ്ങളില്‍ അയാളൊരു വിലയേറിയ ഉപഭോക്താവാണെന്നു തോന്നിച്ചു. അയാള്‍ക്ക്‌ ചുറ്റും കാണികളുടെ എണ്ണം കൂടി. എല്ലാ മുഖങ്ങളിലും ആകാഠക്ഷാപരമായൊരു വെളിച്ചം.

ആദ്യ ബെല്ലില്‍ തന്നെ അവന്റെ അമ്മ അറിഞ്ഞതാണ്‌. പക്ഷെ, ഒരു വശം തളര്‍ന്ന്‌ കുഴമ്പിന്റേയും, കഷായത്തിന്റേയും മണവുമായി കിടക്കുന്ന അവര്‍ക്ക്‌ എന്തു ചെയ്യാനാകും…
കട്ടിലില്‍ കിടന്നു തന്നെ സുശീലനെ വിളിച്ചു. കോടിപ്പോയ ചുണ്ടില്‍ നിന്നും പുറത്തു വന്നത്‌ അപശബ്ദങ്ങള്‍ മാതം.

അവരുടേത്‌ ഭോഗാലസ്ൃത്തിലുള്ള ഉറക്കമായിരുന്നു, സുശീലന്റേയും സിന്ധുവിന്റേയും. അതുകൊണ്ട്‌ ആദ്യ മണിമുഴക്കത്തിലൊന്നും പൂര്‍ണ്ണമായ ഉണര്‍വിലേക്കെത്തിയില്ല.

അവന്‍ ഉണര്‍ന്നപ്പോള്‍ ആദ്യം (്ശദ്ധിച്ചത്‌ സിന്ധുവിനെയാണ്‌. അവള്‍ ഉണര്‍ന്നിട്ടില്ലെന്നുമാ(്രമല്ല, ആലസ്യത്തില്‍ വിവസ്ര്തരയുമാണ്‌.

കുലുക്കി വിളിച്ചപ്പോള്‍ ഞെട്ടലോടെ ഉണര്‍ന്നു വസ്ധ്രങ്ങള്‍ നേരെയാക്കാനുള്ള ബദ്ധപ്പാടില്‍ വല്ലാത്തൊരു മുഖഭാവത്തോടെയാണ്‌ അവനെ നോക്കിയത്‌.

മണിമുഴക്കങ്ങള്‍ ഏറുകയാണ്‌…

വസ്ര്രങ്ങള്‍ തെരു പിടിച്ച്‌, മുറുക്കിയുടു ക്കാനുള്ള സാവകാശം പോലും കാണിക്കാതെ ബഡ്റൂം തുറന്ന്‌, പുറത്തേക്കുള്ള കതക്‌ തുറന്ന്‌,

പുറത്ത്‌ ഇരുട്ടില്‍ നാലഞ്ചു പേര്‍….

മുഖങ്ങള്‍ മറച്ച്‌,

ആയുധങ്ങള്‍ ധരിച്ച്‌,

അവര്‍ തിക്കി അകത്തേക്ക്‌ വന്നു.

സുശീലന്‍, സിന്ധുവിന്‌ ഒന്നു മിണ്ടാന്‍ കൂടി കഴിയാതെ നിന്ന നേരത്ത്‌…

“ഞങ്ങള്‍ നിന്റെയീ വലതു കൈ ഇങ്ങെടുക്കു വാ… ഈക്കൈ കൊണ്ട്‌
നീയിനി പടം വരക്കല്ല്‌….”
“നിങ്ങള്‍…”

സുശീലന്‍ മുഴു മിക്കാന്‍ കഴിഞ്ഞില്ല.

കൈപ്പത്തിയറ്റ്‌ തറയില്‍…

സിന്ധുവിന്റെ മുഖത്തും നൈറ്റിയിലും ചുവപ്പണിയിച്ചുകൊണ്ട്‌, വെള്ള പൂശിയ ഭിത്തിയില്‍ രക്ത പുഷ്പങ്ങള്‍ തീര്‍ത്തു കൊണ്ട്‌…

എല്ലാ ഓര്‍മ്മകളും നശിച്ച്‌…

സുശീലന്‍ വരച്ചത്‌ ലോകപ്രശസ്തയായ, ബഹുമാന്യയായ ഒരു നര്‍ത്തകിയുടെ ചിത്രമായിരുന്നെന്ന്‌ പ്രതങ്ങള്‍, ചാനലുകള്‍ പറഞ്ഞു, അവരുടെ വൃത്ൃസ്ഥ ഫോട്ടോകള്‍ കാണിച്ച്‌ വിശ്വസിപ്പിച്ചു.

ആ നര്‍ത്തകിയുടേത്‌ തികച്ചും അനാഥമായൊരു ബാല്യമായിരുന്നെന്നും, തുണക്കെത്തിയ ആളുടെ ആഗ്രഹ പ്രകാരം മേടയിലേറിയെന്നും, ആകാര സൌഷ്ടവം കൊണ്ടും സൌന്ദര്യം കൊണ്ടും (പതിഭകൊണ്ടും യവനമായപ്പോഴേക്കും
മേടകള്‍ കീഴടക്കിയെന്നും, പണവും അധികാരവും, അധികാരികളും കാല്‍ കീഴിലായെന്നും കഥകള്‍ പറഞ്ഞു.

അപ്പോഴാണ്‌ ഒരു തൃണം, ആ മനോഹാരിതയാകെ ഒരു ചിത്രത്തില്‍ പകര്‍ത്തി ലേലം ചെയ്തു വിറ്റ്‌ പണമുണ്ടാക്കിയി രിക്കുന്ന ത്‌……

മലയാളിയുടെ സാംസ്കാരിക മണ്ഡലമാകെ ശക്തമായ തുലാ മഴ കൊണ്ട്‌ കലങ്ങി മറിഞ്ഞിരിക്കുകയാണെന്നും, ഇടി വെട്ടലുകളും മിന്ന ലുകളും കൊണ്ട്‌ മനസ്സുകളാകെ വ്യാകുലപ്പെടുകയാണെന്നും, ഇനിയും ചെറിയൊരു കാറ്റുകൂടി വീശിയാല്‍ വാഴക്കൃഷിയും കപ്പകൃഷിയും റബ്ബര്‍ മരങ്ങളും നശിച്ചു പോകുമെന്നും കൈര
ളിയാകെ നാശത്തിന്റെ വക്കിലാണെന്നും രക്ഷപെടുത്തേണ്ടവര്‍ സാംസ്‌കാരിക നായകന്മാരാണെന്നും അവര്‍ ഉറക്കം തൂങ്ങിയിരുന്നാല്‍ ശരിയാവില്ലെന്നും മാധ്യമങ്ങള്‍
എഴുതി.

ആ ചിത്രം സുശീലന്റെ വെറുമൊരു സ്വപ്നമായിരുന്നെന്നും, രൂപസാദൃശ്യം യാദൃച്ഛികമാണെന്നും, അവനെതിരെയുള്ള നടപടികള്‍ ചിത്രകാരന്റെ അവകാശത്തിനെതിരെ, സ്വാത്ന്ത്രയത്തിനെതിരെ ഓങ്ങുന്ന വാളാണെന്നും, അത്‌ അനുവദനീയമല്ലെന്നു സാംസ്കാരിക നായകന്മാര്‍ പ്രതിവചിച്ചു.

എന്താകിലും ശിക്ഷാ നടപടികള്‍ക്ക്‌, നിയമത്തെ കൈയ്യിലെടുക്കാന്‍
ആര്‍ക്കും അധികാരമില്ലെന്നും, അത്‌ ചെയ്തത്‌ നിയമിക്കപ്പെട്ടവരാണോ, ആരാധകരാണോ, ഇവരാരുമല്ലാത്ത സാമൂഹ്യ വിരുദ്ധരാണോ എന്ന്‌ തീര്‍പ്പാക്കേണ്ടത്‌, അതു

ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രതങ്ങള്‍ മുഖക്കുറിപ്പുകളെഴുതി.

ഈ ചര്‍ച്ചകളൊന്നും നേരില്‍ കാണാതെ, കേള്‍ക്കാതെ, വായിക്കാതെ പലരും പറഞ്ഞറിഞ്ഞു കൊണ്ട്‌ സുശീലന്‍, നഗരത്തിലെ ഏറ്റവും വില കൂടിയ ആശുപ്രതിയുടെ ഓപ്പറേഷന്‍ തീയറ്ററില്‍, പിന്നീട്‌ റെക്കവറി റൂമില്‍ കിടന്നു. പുറത്ത്‌ അവന്റെ ഭാര്യയും രണ്ടു
കുഞ്ഞുങ്ങളും, കാവലായി പോലീസും കുറെ സുഹൃത്തുക്കളും…

രണ്ടു ദിവസ ശേഷം, സുശീലന്റെ ആദ്യ ഓപ്പറേഷന്‍ കഴിഞ്ഞ്‌ കൈപ്പത്തി തുന്നി ചേര്‍ത്തുവെന്നും ബോധം തെളിഞ്ഞെന്നും സംസാരിച്ചു തുടങ്ങിയെന്നും മാധ്യമങ്ങള്‍ ലോകത്തെ അറിയിച്ചു.

അവിചാരിത സമയത്ത്‌ വിശ്വന്‍ വിശാലത്തോടു പറഞ്ഞു.

“ഞാന്‍ സുശീലനെ കാണാന്‍ പോകുന്നു”

അവള്‍ ഒന്നും പറഞ്ഞില്ല. അവളുടെ മുഖത്ത്‌ ചോര വാര്‍ന്നുണ്ടാകുന്ന വെളുപ്ലുമാധ്രമാണുള്ളത്‌. വിശ്വന്‍ ഒരു സാദാ പ്രതക്കാരനായിട്ടാണോ, സുഹൃത്തായിട്ടാണോ പോകുന്നതെന്ന ചോദ്യത്തിന്‌ ഉത്തരം അവന്റെ കണ്ണുകളില്‍ ഉണ്ടോ എന്നറിയാന്‍ ഒരു നിമിഷം നോക്കി. പക്ഷെ, ഒരു ഉത്തരവും അവള്‍ക്ക്‌ കണ്ടെത്താനായില്ല, എന്താകിലും വിശ്വന്റെ തീരുമാനത്തെ പ്രോത്സാഹിപ്പിച്ചു.

മൂന്നു വര്‍ഷമായിട്ട്‌ വിശ്വന്‍ ഡെസ്ക്‌ വിട്ട്‌ പുറത്തു പോയിട്ടില്ല. ഡെസ്‌കിലെ പണി കഴിഞ്ഞാല്‍ രണ്ടല്ലെങ്കില്‍ മൂന്ന്‌ പെഗ്‌ മദ്യവും കോളമെഴുത്തിനുള്ള വായനയുമായി സ്വസ്ഥമായിരുന്നു.

ഫോട്ടോ (ഗാഫര്‍ ജോസഫിനോടെപ്പം എല്ലാ സജ്ജീകരണങ്ങളുമായിട്ടാണ്‌ പുറപ്പാട്‌. ഏതു കാലാവസ്ഥയിലും യോജിക്കാന്‍ കഴിയുന്ന ബൈജുവാണ്‌ ഡ്രൈവര്‍.

പ്രതക്കാരന്റെ അധികാരത്തോടും അവകാശത്തോടും കൂടിയെത്തിയിട്ടും അര മണിക്കൂര്‍ കാത്തു നിന്നതിനു ശേഷമാണ്‌ അവരെ സുശീലന്റെ മുറിയിലേക്ക്‌ കടത്തിവിട്ടത്‌.

ശീതീകരിച്ച മുറിയില്‍, കട്ടിലില്‍, നീലച്ച പുതപ്പിനുള്ളില്‍ അവന്‍ ഉറങ്ങുകയാണ്‌. വിശ്വന്‍ ആ മുഖത്തു തന്നെ നോക്കി നിന്നു. നിഷ്കളങ്കമായ ആ മണ്ണുകള്‍ കണ്ടില്ല, ചുണ്ടത്ത്‌ സ്‌നേഹം ഒളിപ്പിച്ചു വച്ച പുഞ്ചിരിയിപ്പോഴു മുണ്ട്‌.

അവനരുകില്‍ അലങ്കോലമായ വസ്രതത്തില്‍ പാറിപ്പറന്ന മുടിയുമായി സിന്ധു. അവളെ ആദ്യം കാണുകയാണെന്ന്‌ വിശ്വന്‍ ഓര്‍മ്മിച്ചു. അവരുടെ നേര്‍ത്ത പാദ ചലനം പോലും അവളെ ഉണര്‍ത്തി. അവളുടെ മുഖത്ത്‌ പുഞ്ചിരി, അവള്‍ക്ക്‌
വിശ്വനെ മനസ്സിലായിരിക്കുന്നു.

“സുശീലാ… “”

വിശ്വന്‍ വിളിച്ചു.

അവന്‍ കണ്ണുകള്‍ തുറന്നു, നിഷ്കളങ്കമായ ആ കണ്ണുകളിലേക്ക്‌ നോക്കിയിരുന്നു, വിശ്വന്‍, എത സമയം എന്നു നോക്കാതെ.

ആ നിമിഷം വരെയുള്ള കഥകള്‍ വള്ളിപുള്ളി വിടാതെ എല്ലാം പറഞ്ഞു, സുശീലന്‍ ഇടക്കൊക്കെ സിന്ധുവിന്റെ സഹായവും കിട്ടി.

ഈ സമയത്തും ജോസഫ്‌ ജോലി ചെയ്തു കൊണ്ടിരുന്നു, ആവശ്ൃത്തിലേറെ…

കര്‍ട്ടണ്‍ നീക്കി വച്ചിരിക്കുന്ന ജനാലയുടെ ചില്ലില്‍കൂടി അസ്തമന സൂര്യന്റെ ചോരച്ചുവപ്പ്‌ മുറിയിലേക്ക്‌ കടന്നു വരുന്നുണ്ട്‌. നേര്‍ത്ത ഒരു ചൂടുണ്ട്‌. ഏസി ഓഫ്‌ ചെയ്തിരിക്കു കയാണോ എന്ന്‌ വിശ്വന്‍ സംശയിച്ചു. ദേഹത്ത്‌ വിയര്‍പ്പു പൊടിഞ്ഞിരിക്കുന്നു.

“കോളേജില്‍ എനിക്കൊരു ഇഷ്ടമുണ്ടാരുന്നു. വനജ, കൊണ്ടിപ്പാടത്തുകാരി തന്നെയാരുന്നു.

സുശീലന്‍ അടുത്ത കഥ പറഞ്ഞു തുടങ്ങിയ പ്പോള്‍ സിന്ധു കട്ടിലിനെ വിട്ട്‌ ജനാലക്കരുകിലേക്ക്‌ നീങ്ങി, അസ്തമന സൂര്യനെ നോക്കി നിന്നു. അവന്റെ (പണയ കഥ കേള്‍ക്കാതിരിക്കാന്‍ മനസ്സാല്‍ ചെവിയെ അടച്ചു പിടിക്കുകയാണെന്ന്‌ അവളുടെ മുഖം പറയുന്നു.

“വെറു മൊരു കാമ്പസ്‌ പ്രണയമായിരുന്നില്ല ഞങ്ങളുടേത്‌, പക്ഷെ, പലര്‍ക്കും വേണ്ടി ഒരുമിച്ചൊരു ജീവിതം വേണ്ടെന്നു വച്ചു, അവളെ അമ്മാവന്‍ മൂളിയാറിലേക്ക്‌ നാടുകടത്തി കൊണ്ടു പോയി, കാസര്‍ ഗോട്ടെ… അവിടെ ഒരാള്‍ക്ക്‌ വിവാഹം ചെയ്തു കൊടുത്തു.

“കാസര്‍ഗോടും, മൂളിയാറും, തെക്കന്‍ കര്‍ണാടകവുമെല്ലാം ഇന്ന്‌ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയല്ലെ, ചരിത്രരേഖകളിലും, അതിന്റെ വര്‍ണ്ണ ലിപികളിലും എന്റോസല്‍ഫാനെന്ന മനോഹരമായ നാമം വായിക്കാത്ത വരാരുമുണ്ടാകില്ലല്ലോ…

“വനജ തിരിച്ചു പോന്നു, മോനുമായിട്ട്‌, ഭര്‍ത്താവിന്റെ സ്നേഹവും കരുതലും ഇല്ലാഞ്ഞിട്ടല്ല… ജീവിച്ചു മടുത്തതു കൊണ്ടാണ്‌…. ആ കുഞ്ഞിന്റെ ചികിത്സക്കു വേണ്ടിയാണ്‌ ഞാന്‍ ചിത്രങ്ങളുമായിട്ട്‌ (പദര്‍ശനത്തിന്‌ പോയത്‌… അല്ലാതെ എന്റെ ചിത്രങ്ങള്‍ വിറ്റ്‌ ലക്ഷങ്ങള്‍കിട്ടു മെന്നും, ജീവിതം ആഘോഷമാക്കാമെന്നൊന്നും
മോഹിച്ചിട്ടല്ല… എനിക്കും എന്റെ കൊച്ചു കുടുംബത്തിനും കഴിയാന്‍ എന്റെ സര്‍ക്കാരു പണിയുടെ ശമ്പളം മതി… അമ്മ വീണു കിടന്നിട്ട്‌ ആറുമാസമായി, അപ്പോഴൊന്നും ഞാനിങ്ങനെ ഒരു കാര്യം ചിന്തിച്ചില്ല… എനിക്ക്‌ ആ സ്ര്രീയെ അറിയില്ല… ഒരു ഫോട്ടോ കണ്ട ഓര്‍മ്മ പോലുമില്ല…

“പക്ഷെ സുശീലാ, ഈ ലോകം നീ പറയുന്നതൊന്നും വിശ്വസിച്ചിട്ടില്ല… നീ പറയുന്നത്‌ സത്യമായിരിക്കാം, അത്‌ അറിയുന്നത്‌, വിശ്വസിക്കുന്നത്‌ നിന്നെ അറിയുന്നവര്‍ മാത്രമാണ്‌, അല്ലാത്തവര്‍ വെറുതെ നിശ്ശൂബ്ദരാകുമെന്ന്‌ ധരിക്കരുത്‌… ന

“എനിക്കറിയാം വിശ്വാ……
മങ്കാവുടി നഗരത്തില്‍ നിന്നും ശ്രീപുരത്തേക്കുള്ള പാതക്കിരുപുറവും വന്നി രിക്കുന്ന പരിവര്‍ത്തനം (ശ്രദ്ധേയമാണ്‌. പുതിയ വ്യാപാരസ്ഥാപനങ്ങള്‍, അല്ലാത്ത സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ആധുനീക വീടുകള്‍, ഇടിച്ചു നിരത്തപ്പെട്ട കുന്നിട ങ്ങള്‍,
തിരക്കേറിയ കവലകള്‍…

പ്രധാന പാത വിട്ട്‌ (ശീപുരത്തു നിന്നും കൊണ്ടിപ്പാടത്തേക്കുള്ള വഴിയോര ങ്ങളും മാറ്റങ്ങള്‍ക്ക്‌ വിധേയമായിരിക്കുന്നു. പക്ഷെ, സുശീലന്റെ വീട്‌ അന്നത്തെ പോലെ തന്നെ. അതിനോട്‌ ചേര്‍ന്നുള്ള വാടക വീട്‌ ഇന്നില്ല. അവിടെ ഉയര്‍ന്ന മതിലും അതിനുള്ളില്‍ മനോഹരമായ വീടും.

കൊണ്ടിപ്പാടം കവലയില്‍ രണ്ടു മൂന്നു കടകളുണ്ട്‌, വലത്തോട്ട്‌ തിരിഞ്ഞുള്ള ട്രാര്‍ വഴിയിലെ നാലാമത്തെ വീടാണ്‌ വനജയുടേത്‌.

ഓടു വച്ച പഴയവീട്ടില്‍ നിശബ്ദതയുടെ ഇരുളിമയാണ്‌. കോളിംഗ്‌ ബെല്ലും നിശ്ശൂബ്ദമാണ്‌. തുറന്നു കിടന്നുരുന്ന വാതിലില്‍ തട്ടി വിളിച്ചപ്പോള്‍ കണ്ണില്‍ വെളിച്ചം കുറഞ്ഞ ഒരു സ്ത്രീയാണ്‌ വന്നത്‌.

വാതില്‍ നിറഞ്ഞു നില്ക്കുന്ന ബൈജുവിനെ കണ്ടിട്ട്‌ അവരൊന്നു ഞെട്ടിയൊ…

“എന്നാ… ആരാ… “”

പരിചയപ്പെടുത്തി യിട്ടും അവര്‍ക്കൊന്നും മനസ്സിലായില്ല, കാഴ്ചയില്‍ മാന്യന്മാരാണെന്നു തോന്നിയിട്ടും കെട്ടും മട്ടും കണ്ടിട്ട്‌ സ്ഥിരം സന്ദര്‍ശകരല്ലെന്നു ധരിച്ചതു കൊണ്ടും അകത്തേക്ക്‌ കയറുവാന്‍ വാതില്‍ക്കല്‍ നിന്നും നിങ്ങി നിന്നു.

വരാന്തയുടെ സൈഡിലെ മുറിയില്‍ ആകെ ഇരുളാണ്‌. ഒരു മെഴുകു തിരിയുടെ വെളിച്ചം തരുന്ന മണ്ണെണ്ണ വിളക്ക്‌ കത്തുന്നുണ്ട്‌. ജനാല ഉണ്ടായിട്ടും തുറന്നിട്ടില്ല.
ആ കുഞ്ഞു വെളിച്ചത്തില്‍ വനജയെ കാണാം, പായ വിരിച്ച കട്ടില്‍ വളഞ്ഞുകൂടി കിടക്കുന്ന വനജയുടെ മകനേയും.

ആകെ നിശ്ശബ്ദത. അവള്‍, അവരുടെ സാമിപ്യം അറിഞ്ഞിട്ടില്ല. എന്തോ
ആഹാര വസ്തു ചവക്കുന്നുണ്ട്‌,

അരഞ്ഞു കഴിഞ്ഞപ്പോള്‍ കൈയ്യില്‍ തുപ്പിയെടുത്ത്‌ മകന്റെ വായില്‍ വച്ചു കൊടുക്കുന്നു…

പിന്നെയും, പിന്നെയും…

തള്ള പക്ഷി പപ്പു മുളക്കാത്ത ചോരക്കു ഞ്ഞിന്‌ തീറ്റ കൊടുക്കും പോലെ…

വനജയുടെ മകന്‍ ഒരു പക്ഷിക്കു ഞ്ഞിനെ പ്പോലെയാണ്‌, സ്വന്തമായി എടുത്തു കഴിക്കാനോ, ചവച്ചരക്കാനോ കഴിവില്ലാതെ…

എന്തോ ചലനം കേട്ടിട്ട്‌ അവള്‍ തിരിഞ്ഞു നോക്കി, ഭയന്ന്‌ എഴുന്നേറ്റു.

“സോറി, ഞങ്ങള്‍… കൊടുത്തോളൂ… ഞങ്ങള്‍ പുറത്ത്‌ നില്ക്കാം… “”
ജോസഫ്‌ ക്യാമറ പോസ്‌ ചെയ്തതാണ്‌. പക്ഷെ, വിശ്വന്‌ അനുവദിക്കാന്‍ കഴിഞ്ഞില്ല.

അവള്‍ പറഞ്ഞു
“ജന്മനാ ഇങ്ങനാരുന്നു… വിഷമരുന്നിന്റെ ഫലമാന്നാ പറയുന്നെ…
“മോന്റെത വയസ്സായി ?

“പതിമൂന്ന്‌
മോന്റെ അച്ഛന്‍?
മൂളിയാറില്‍ തന്നെ… വരും, കാശൊക്കെ കൊണ്ടത്തരും… അവിടെ മാവും തോട്ടത്തില്‍ പണിക്കാരനാ… “”

പക്ഷിക്കു ഞ്ഞായിരുന്നെങ്കില്‍ പപ്പുകള്‍ മുളച്ചു, പറക്ക മുറ്റമ്പോള്‍ പറന്നു പോവുകയും, ആഹാരും തേടുകയും, ജീവിക്കുകയും ചെയ്യും. പക്ഷെ, ഈ കുഞ്ഞോ…

വിശ്വന്‍ ഉള്‍ക്കിടിലം കൊണ്ടു… ദേഹം വിയപ്പില്‍ മു ങ്ങി..

പിറ്റേന്ന്‌ വിശ്വന്റെ പ്രതത്തില്‍, വിശ്വന്റെ കോളത്തില്‍, മറ്റു പ്രത ക്കാരൊന്നും എഴുതാത്ത കഥയെഴുതി, കാര്യങ്ങളും കാരണങ്ങളും എഴുതി…

ലേഖനത്തിനൊടുവില്‍ ഇങ്ങിനെ പൂര്‍ത്തീകരിച്ചു,

സുശിലന്റേത്‌ ഹസ്തച്ഛേദമല്ല, ശിരച്ഛേദം തന്നെയാണ്‌. സംസ്കാരത്തിന്റെ, അഭിപ്രായസ്വാത്ന്ത്യത്തിന്റെ, സത്‌ പ്രവര്‍ത്ത നത്തിന്റെ…

ഇത്‌ മലയാളിയുടെ മൂല്യച്യുതിയാണ്‌….

സമ്പന്നതയുടെ, അറിവില്ലായ്മയുടെ മേല്‍കൈ ആണ്‌……