രാധയ്ക്ക്‌ പറയാനുള്ളത്‌

രാധ – നമുക്കറിയാം, ആയിരമായിരം സംവത്സരങ്ങൾക്ക് മുമ്പുണ്ടായ ഒരു പേര്‌. എന്നിട്ടും ഇന്നും ആ പേരിന്‌ പുതുമ നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ ഓർക്കുമ്പോൾ ആശ്ചര്യം തോന്നുന്നു.

ഇല്ലേ ?

എന്തുകൊണ്ടാണത് ?

രാധ പ്രേമത്തിന്റെ മാത്രം കാര്യമല്ല, കാമത്തിന്റേതു കൂടി ആണെന്ന്‌ ഞങ്ങൾ പറയും. അതുകൊണ്ടാണ്‌ ഇന്നും മങ്ങാത്ത ചിത്രമായി തുടരുന്നത്‌. അല്ലെങ്കിൽ ഇന്നത്തെ കാലാവസ്ഥയിൽ
പിടിച്ചു നിൽക്കാനാവില്ലായിരുന്നു.

പ്രേമിച്ച്‌, വശീകരിച്ച്‌, വീട്ടിൽ നിന്നും വിളിച്ചിറക്കി സ്വീകരിച്ച്‌ സ്വന്തം പെണ്ണിനെ വിൽക്കുന്നവരുടെ കാലമാണിത്‌. സ്വന്തം പെണ്ണ്‌ എന്നത്‌ തെറ്റായ പ്രയോഗമാണ്‌, ക്ഷമിയ്ക്കുക. സാഹചര്യത്തിന്റെ മുറുക്കത്തിന്‌ അങ്ങിനെ ഒരു പ്രയോഗം ആവശ്യമാണ്‌.

അതെങ്ങിനെയെങ്കിലുമായിക്കൊള്ളട്ടെ നമുക്ക്‌ അറിയേണ്ടത്‌ രാധയേയും രാധയിലൂടെ സതീശനെയുമാണ്‌.

അത്തെ, രാധ പ്രേമത്തിന്റെയും കാമത്തിന്റെയും പ്രതീകമാണ്‌……. ഒരു പക്ഷെ, സീരിയൽ നിർമ്മാതാക്കളും സീരിയൽ കണ്ട്‌ കണ്ണുകളും മനസ്സുകളും ഇരുട്ടിലാക്കിയവരും എതിർക്കുമായിരിയ്ക്കാം. അവർക്ക് രാധയുടെ പ്രേമം അലൌകീകമാണ്‌.

ലൌകീകമോ……..

അലൌകീകമോ…..

ഈ രണ്ടുമല്ല നമ്മുടെ പ്രശ്നം, രാധയുടേയും സതീശന്റെയും ബന്ധമാണ്‌. അവർ തമ്മിലുണ്ടായിരുന്നത്‌ അലൌകീകമല്ലെന്ന്‌ ഞങ്ങൾ തീർത്തു പറയും.

“അവനെന്റെ വിരലിൽ തൂങ്ങിയാണ്‌ ആദ്യം എണീറ്റത്‌. എനിയ്ക്കന്ന്‌ വയസ്സ്‌ ഏഴാ……… അവൻ മുട്ടുകുത്തി നടന്ന്‌ മുട്ടിലാകെ തറയിൽ മെഴുകിയ ചാണകത്തിന്റെ കൂടെ ചേർക്കുന്ന കരീം പറ്റീർന്നു.

എന്റെ വെരളേല്‍ പിടിച്ചെണീറ്റപ്പോ അവന്റെ മൊഖം കാണേണ്ടതാർന്നു. എന്നാ സന്തോഷം………“

രാധയുടെ കണ്ണുകള്‍ നിറയുകയാണ്‌. ഇന്നലെയുടെ സമൃദ്ധമായ ചുരുണ്ടമുടികൾക്കുള്ളിൽ നരച്ചയിഴകൾ തെളിഞ്ഞ്‌ കണ്ടു തുടങ്ങിയിരിയ്ക്കുന്നു. നരച്ചയിഴകൾ വെള്ളി നൂലുകളെപ്പോലെയാണ്‌, എഴുന്നു നിൾക്കുന്നു, ബലം കൂടിയതു പോലെ………

അടർന്നു വീണ കണ്ണുനീർ കവിളിലൂടെ ഒഴുകിയിട്ടും അവളത്‌ തുടച്ചുകളയുന്നില്ല. കവിളിന്റെ ശോണിമയ്ക്ക്‌ മങ്ങലുണ്ട്.അവൾ ഞങ്ങളുടെ സാമിപ്യം മറന്നതുപോലെ, ഒരു പക്ഷെ, സതീശനെ ഉൾക്കണ്ണാൽ കാണുകയാവും.

നഗ്നനായി, അരയിലൊരു വെള്ളി അരഞ്ഞാണവുമായി, ഉറക്കെ കരഞ്ഞു കൊണ്ട്‌, ഇറയത്തു കൂടി മുട്ടിൽ ഇഴയുന്ന കുഞ്ഞിനെ………

അവളെ കണ്ട ഉടൻ അവൻ കരച്ചിൽ നിർത്തിയിരിയ്ക്കുന്നു. പല്ലു മുളയ്ക്കാത്ത മോണ കാണിച്ച്‌ ചിരിയ്ക്കുന്നു. എന്നാലും കണ്ണുകൾ നിറഞ്ഞു തന്നെയിരിയ്ക്കുന്നു, പീലികളൊന്നടഞ്ഞാൽ തുള്ളികളായി നിലത്തുവീഴാറായിട്ട്‌……

“സ്ക്കൂളിപ്പോകുമ്പോ അവന്റെ പുസ്തകോം സഞ്ചീം ഞാനാപിടിച്ചിരുന്നെ ഒന്നാം ക്ലാസ്സിൽ
പഠിയ്ക്കുമ്പോഴും അവന് ചോറു വാരി ഉണ്ണാനറിയില്ലാരുന്നു. ഞാനെന്റെ
ക്ലാസ്സിൾ കൊണ്ടുപോയിരുത്തിയാ ചോറു വാരിക്കൊടുത്തിരുന്നെ. അവന്റെ അമ്മേക്കാൾ ഇഷ്ടം എന്നോടാർന്നു, രാത്രീം അവനെന്റെ കൂടെയാ ഒറങ്ങീർന്നെ……”

“ഒരു പൊതപ്പിനുള്ളിൽ കെട്ടിപ്പിടിച്ച്‌…….. അവനന്നൊക്കെ വലിയ പേടിയാർന്നു…….. !”

“അവന്റെ ഓരോമുടിയും ഓരോ നഖവും വളർന്നു വരുന്നത്‌ ഞാങ്കണ്ടിട്ടൊണ്ട്‌….. അവന്റെ നെഞ്ചിന്റെ മിടിപ്പിന്റെ എണ്ണം പോലും എനിയ്ക്കറിയാർന്നു………… അവനൊന്നു വേഗത കൂട്ടി നടന്നാൽ നെഞ്ചിടിപ്പ്‌ കൂടുന്നത്‌ ഞാങ്കണ്ടിട്ടൊണ്ട്‌.”

“അവനോരോ ദെവസോം ഓരോ മുടി നാരിന്റെത്ര വലുതാകുന്നത്‌ ഞാങ്കണ്ടിട്ടൊണ്ട്. അവൻ വലുതായിക്കഴിഞ്ഞപ്പൊ കൂടെ കെടത്തണ്ടാന്ന്‌ പറഞ്ഞ്‌ മാറ്റി കെടത്തിയപ്പം കൊറേ നാളത്തേയ്ക്ക്‌
എനിക്ക്‌ ഒറങ്ങാനേ കഴിഞ്ഞില്ലാർന്നു. അപ്പോഴാണ്‌ അവനെന്റെ ശരീരത്തിന്റെ ഭാഗാമാരുന്നെന്ന്‌ തോന്നീത്‌. ഞാനെവിടയോ വായിച്ചിട്ടൊണ്ട്‌, അർദ്ധ്ഹനാരീശ്വരനെപ്പറ്റി, അതേപോലെ ഞാനും അവനും പകുതി പകുതിയായി നിൽക്കുന്നത്‌ ഞാൻ മനസ്സില്‍ കണ്ടിട്ടൊണ്ട്‌”

എന്റെ മനസ്സിൽ കണ്ടിട്ടൊള്ളത്‌ പലപ്പോഴും സ്വപ്നത്തിലും കണ്ടിട്ടൊണ്ട്‌. സ്വപ്നത്തിലെ രാധയ്ക്കും സതീശനും ഞങ്ങടെ നെറമല്ലാട്ടോ…..കഥകളിലെ ദേവന്മാരുടെ നെറമാണ്‌. ഞങ്ങള്‌ ദേവീദേവന്മാരായിക്കഴിഞ്ഞുന്ന്‌ അവൻ ചെലപ്പോഴൊക്കെ പറയുമായിരുന്നു…”

“കാലാവസ്ഥയിലെ ചെറിയൊരു മാറ്റം പോലും അവനെ ജലദോഷം പിടിപ്പിയ്ക്കും…… അവൻ പറയുമാരുന്നു പ്രകൃതിയുമായിട്ട്‌ കൂടുതൽ അടുത്തിട്ടാണെന്ന്‌. വീണ്ടും വീണ്ടും അടുക്കാൻ വേണ്ടി ആരുന്നത്രെ അവൻ ധ്യാനം ചെയ്തിരുന്നത്‌…..അവന്റെ ധ്യാനത്തക്കോൾ എനിയ്ക്കിഷ്ടം
അമ്പലത്തിൽപ്പോയി കണ്ണടച്ചു തൊഴുതു നിൽക്കുന്നതാണ്‌.”

“ഒരു ദെവസം തൊഴുതു നിൽക്കുമ്പം, അടഞ്ഞിരുന്ന കണ്ണിനുള്ളിൽ പീലിചൂടി കുഴലു വിളിച്ച്‌ ഒരു കണ്ണൻ വന്നു. ഞാനാമൊഖം സൂക്ഷിച്ചു നോക്കി…… അത്‌ സതീശനായിരുന്നു………“

“പത്താം ക്ലാസ്സ്‌ പാസ്സായി കഴിഞ്ഞിട്ടാ ഞാൻ പഠിത്തം നിർത്തീത്‌. പിന്നത്തെ ഞങ്ങടെ കണ്ടുമുട്ടല്‍ അവധി ദിവസങ്ങളിൽ കാട്ടിലൂടെയും പടലിലൂടെയുമായി……… അന്ന്‌ തെക്കേ മല മുഴുവൻ കാടുകേറി കെടക്കുവല്ലാർന്നോ……. അമ്മയുടെ പശു വളർത്തലിന്‌ സഹായമായിട്ട്‌, പുല്ലറുക്കാനായിട്ട്‌ മല കയറി നടന്നു. അവനെനിയ്ക്ക്‌ കൂട്ടാർന്നു…..”

“പക്ഷികളെ കണ്ട്‌, അവ ഒണ്ടാക്കിയിരിയ്ക്കുന്ന കൂടുകൾ കണ്ട്‌, കായകൾ പറിച്ചു തിന്ന്‌, കഥകൾ പറഞ്ഞ്‌……..അവൻ മറ്റു കൂട്ടുകാരാരുമില്ലായിരുന്നു. പക്ഷെ, പിന്നീടവന്‍ അതിൽ വലിയ വിഷമമായിരുന്നു. വിങ്ങുന്ന മനസ്സിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരു കൂട്ടുകാരൻ വേണ്ടിരുന്നു എന്ന്‌ പലപ്പോഴും പറഞ്ഞിട്ടൊണ്ട്‌. അപ്പോളൊക്കെ എന്നോട്‌ എന്തും പറയുമായിരുന്നു. പക്ഷെ, ആണുങ്ങളോടു മാത്രം പറയേണ്ട അവരിർ നിന്നും
മാത്രം അറിയേണ്ട കാര്യങ്ങളുണ്ടെന്നവൻ പറഞ്ഞിരുന്നു. അതും എന്നോടുപറഞ്ഞ്‌ സമാധാനിച്ചോളാൻ ഞാമ്പറഞ്ഞിട്ടുണ്ട്‌……….. പക്ഷെ, അവൻ പറഞ്ഞിട്ടില്ല… ”

രാധ കരയുകയാണ്‌, സാരിത്തലപ്പിൽ മുഖം പൂഴ്ത്തി. ഞങ്ങൾക്കവളെ സാന്ത്വനപ്പെടുത്തണമെന്ന്‌ തോന്നിയില്ല. കാരണം കരയുമ്പോൾ മനസ്സിന്റെ ഭാരം കുറയുമെന്ന്‌ കേട്ടിട്ടുണ്ട്‌.

വിണ്ടും അവരുടെ കഥകൾ കേൾക്കാനായിട്ട്‌ ഞങ്ങൾ കാത്തിരുന്നു.

രാധ പറഞ്ഞ കഥകളൊക്കെ ഞങ്ങൾ മൂളി കേട്ടു കൊണ്ടിരിയ്ക്കുകയായിരുന്നു. അക്കഥകളൊക്കെ
സത്യങ്ങളായതുകൊണ്ടോ ഞങ്ങളത്‌ വിശ്വസിച്ചതു കൊണ്ടോ ആയിരുന്നില്ല. കഥകൾ കേൾക്കുക എന്ന ഒരൊറ്റ വികാരമേ അതിനുള്ളൂ. അവൾ പറഞ്ഞതു കൂടാതെ പല കഥകളും നാട്ടിൽ പറയാറുണ്ട്‌, അതുകളും സത്യമാണെന്ന്‌ ഞങ്ങൾ കരുതുന്നില്ല.

നാട്ടിലുള്ള ഒരു കഥ കേൾക്കണോ…?

അന്ന്‌ സതീശന്‌ പത്തു വയസ്സ്‌, രാധയ്ക്ക്‌ പതിനേഴും………

അവൾ സുന്ദരി ആയിരുന്നു. വൃത്തിയും വെടിപ്പുമുള്ള പെൺകുട്ടി. മുടി പിന്നില്‍ പിന്നിയിട്ട്‌ തുളസിക്കതിർ ചൂടി, മെറുൺ നിറത്തിലുള്ള പൊട്ടുകുത്തി……

അവളുടെ ചുണ്ടുകളിൽ എപ്പോഴും പു ഞ്ചിരി തങ്ങി നിന്നിരുന്നു. കണ്ണുകളിൽ എപ്പോഴും ഒരു കവിത കണ്ടിരുന്നു, മനസ്സിലെപ്പോഴും പറയാൻ വെമ്പിനിന്നിരുന്നൊരു കഥയുണ്ടായിരുന്നു.

അവൾ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുത്തിരുന്നു.

അയൽ പക്കത്തെ കൊച്ചുകുട്ടികൾ അവളുടെ കഥകൾ കേൾക്കാനായി നിത്യേന തേടിയെത്തിയിരുന്നു. കഥകളെല്ലാം രാജാവിന്റെയും രാജ്ഞിയുടെയും രാജകുമാരന്റെയും
രാജകുമാരിയുടെയും ആയിരിയ്ക്കും. എന്നാൽ എന്നും പുതിയ കഥകൾ ആയിരിയ്ക്കും പറഞ്ഞു പറഞ്ഞ്‌ എല്ലാം ശുഭമായിത്തീരുകയും ചെയ്തിരുന്നു.

അന്നൊരു രാത്രി.

മകരമാസത്തിലായിരുന്നു പുതപ്പിനു പോലും തണുപ്പിനെ ചെറുക്കാൻ കഴിഞ്ഞില്ല, അന്ന്‌ സതീശൻ അവളുടെ ദേഹത്തോട്‌ ഒട്ടി ചേർന്നാണ്‌ കിടന്നിരുന്നത്‌. അവന്റെ ദേഹത്തിന്റെ ചൂട്‌, ആസ്വാദ്യത അവളറിഞ്ഞു കൊണ്ടിരുന്നു. ഏതോ ഒരു സമയം അവന്റെ വിരലുകൾ അവളുടെ ദേഹത്തു കൂടി ഇഴഞ്ഞു നടന്നു. ആദ്യം ഈർഷ്യത, എങ്കിലും തടുത്തില്ല.

പിന്നെ…….

അവന്റെ കൈയ്ക്ക്‌ വിറയലുണ്ട്‌. തെറ്റാണ്‌ ചെയ്യുന്നതെന്നറിഞ്ഞിട്ട്‌, ഭയന്നതു പോലെ. ബ്ലൌസ്സിന്റെ ഹുക്കുകൾ അഴിച്ചിരിയ്ക്കുന്നു. ഇപ്പോ അവന്റെ മുഖത്ത്‌ കള്ള ലക്ഷണമായിരിയ്ക്കുമെന്ന്‌ അവളൂഹിച്ചു. അവളറിയുന്നുണ്ടോയെന്നു ശ്രദ്ധിച്ച്‌ വിരലുകൾ അനക്കാതെ
വച്ചിരിയ്ക്കുന്നു.

അനാവൃതമാക്കിയുള്ള തടവൽ…….

വിരലുകൾ വീണ്ടും താഴേയ്ക്ക്‌ സാവധാനം………… അതിനുശേഷം സതീശന് രാധയുടെ അത്രയും ഉയരം വന്നിട്ടുണ്ടെന്ന്‌ വീട്ടുകാർ കണ്ടെത്തുകയും അവരെ ഒരുമിച്ച്‌ കിടക്കുന്നതിനെ വിലക്കുകയും ചെയ്തു.

ഞങ്ങളിന്നും ഓർമ്മിയ്ക്കുന്നു രാധയുടെ വിവാഹം. അവളെ വിവാഹം ചെയ്തത്‌ ഒരു രവീന്ദ്രൻ നായരായിരുന്നു. നല്ല ഉയരവും ഒത്ത ശരീരവും ഉണ്ടായിരുന്നു അയാൾക്ക്. അയാൾ ഒരു പട്ടാളക്കാരനായിരുന്നു. പട്ടാളക്കാർക്ക് യോജിച്ച മീശയുമുണ്ടായിരുന്നു.

രാധയുടെ അച്ഛനും അമ്മയ്ക്കും അവൾ ഒറ്റ മകളായിരുന്നു. ആ ഒറ്റ മകളെ പുലർത്താൻ കൂടി അവർ വളരെ ബുദ്ധിമുട്ടിയിരുന്നു വെന്ന്‌ നാട്ടുകാർക്കൊക്കെ അറിയാമായിരുന്നു.

രാധയുടെ അച്ഛൻ കൂലിപ്പണി ചെയ്തും അമ്മ പശുവിനെ വളർത്തി പാലുവിറ്റും അവൾക്ക് വിവാഹത്തിന്‌ അഞ്ചു പവൻ സ്വർണ്ണവും അയ്യായിരം രൂപ സ്ത്രീധനവും കൊടുത്തിരുന്നുവെന്ന്‌ കഥയുമുണ്ടായിരുന്നു.

രവീന്ദ്രൻ നായർ പേരു പോലെ ശോഭിച്ചില്ല. അയാൾക്ക് രാത്രിയോടായിരുന്നു കൂടുതല്‍ അടുപ്പം. ഈ മഹാരാജ്യത്തെ ശത്രുക്കളിൽ
നിന്നും രക്ഷിയ്ക്കാനായിട്ട്‌ അതിർത്തി വേലിയ്ക്കരുകിൽ തോക്കും പിടിച്ച്‌ വെയിലും കൊണ്ട്‌ നിന്നാണ്‌ കറുത്തതെന്ന്‌ അയാൾ. അതല്ല, അവന്റെ അച്ഛന്റെ
നിറമാണെന്ന്‌ അമ്മ. അമ്മ നന്നായി വെളുത്തിട്ടാണ്‌. അവരെ ഞങ്ങൾ കണ്ടിട്ടുണ്ട്‌. അച്ഛനെ കാണാൻ കഴിഞ്ഞിട്ടില്ല. അയാൾ മരിച്ച്‌ പത്തു വർഷം കഴിഞ്ഞാണ്‌ രവീന്ദ്രന്റെ വിവാഹം നടന്നത്‌.

അന്ന്‌ രാധയ്ക്ക്‌ പത്തൊമ്പത്‌ വയസ്സായിരുന്നു. അവൾ വിവാഹത്തിന്‌ സെറ്റു സാരിയും ചുവന്ന ബ്ലൂൌസ്സുമായിരുന്നു ധരിച്ചിരുന്നത്‌. അച്ഛൻ കൊടുത്ത മാലയുടെ കൂടെ രവീന്ദ്രൻ
നായർ കെട്ടിയ താലിയും കൂടി നിറവെളിച്ചത്തില്‍ തിളങ്ങുന്നതു കൊണ്ടിപ്പാടത്തെ പെണ്ണുങ്ങൾ നോക്കിനിന്നു. പക്ഷെ,
ആണുങ്ങൾ അവളുടെ മുഖത്തുനിന്നും കണ്ണുകളെ അകറ്റിയില്ല. അവർക്ക് രാധയെ ആദ്യമായിട്ട്‌ കാണുന്നതായിട്ടാണ്‌ തോന്നിയത്‌. ഈ നാട്ടിൽ നിന്നും അവളെ പറഞ്ഞു വിടുന്നതിൽ ഖേദവും തോന്നിയിരുന്നു.

അവൻ എഴുതിയിരിയ്ക്കുന്ന കുറിപ്പിൽ ഒരിടത്ത്‌ വായിച്ചു.

നട്ടുച്ചയായിരുന്നു അത്‌, ആഴ്ചയേതെന്ന്‌ ഓർമ്മയില്ല. ചുറ്റും വള്ളിപ്പടർപ്പുകൾ നിറഞ്ഞിരിയ്ക്കുന്നു. ഞങ്ങളുരണ്ടാളും മാത്രം. മുമ്പും അവിടെപ്പോയി ഞങ്ങളിരിയ്ക്കാറുണ്ടായിരുന്നു.
പന്തലിച്ച മാവിന്റെ ചുവട്ടില്‍ നന്നായിട്ട്‌ തണലുണ്ട്‌. അവിടെയിരുന്ന്‌ ഞങ്ങളെത്രയോ കഥകൾ പറഞ്ഞിരിയ്ക്കുന്നു, നാട്ടിലെയും പുസ്തകത്തിലെയും സിനിമയിലേയും.

അവിടെ അങ്ങിനെയിരിയ്ക്കുന്നത്‌ ഞങ്ങളുടെ ശരീരങ്ങൾ പരസ്പരം സ്പർശിച്ചു കൊണ്ടുതന്നെയാവും. കൈകളും കാലുകളും. ഒരു പക്ഷെ, ശരീരവും വളരെ അടുത്തടുത്ത്‌.

പക്ഷെ. അതൊരിയ്ക്കലും ഒരു പെണ്ണും ആണും തമ്മിലുള്ള സ്പർശനമായിട്ട്‌ തോന്നിയിരുന്നില്ല.

അന്ന്,

വിരലുകൾക്ക് അറിയപ്പെടാത്തൊരു സ്പർശനശക്തി കിട്ടിയതുപോലെ…….മെല്ലെ മെല്ലെ കാലുകളിലെ രോമത്തിലൂടെ എന്തോ അരിച്ചരിച്ച്‌ കയറും പോലെ……………

ശരീരത്തിൽ എവിടെയെല്ലാമോ അടങ്ങി നിന്നിരുന്ന ശക്തി, താപം ഉണരുന്നതു പോലെ………

ഞങ്ങൾ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു, ആ കണ്ണുകൾ……………………

കണ്ണുകളിൾ ഒരു സമുദ്രം തന്നെ ആർത്തലയ്ക്കുന്നതു പോലെ… ..

ഒരു നിമിഷം ദേഹമൊന്ന്‌ ഞെട്ടിപിടഞ്ഞ്‌ കുളിരുകോരും പോലെ……………..

പിന്നെ, പരസ്പരം ശരീരത്തോട്‌ ഒട്ടിച്ചേരുകയായിരുന്നു. തടുക്കാൻ കഴിയാത്ത വേഗത്തിൽ……

ചേച്ചിയുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു……….
ആ ചുണ്ടുകളുടെ മധുരം………………

നാവിന്റെഈർപ്പം….. ..
ദേഹത്തിന്റെ ചൂട്‌………

ശരീരമാകെ കത്തിപ്പടരുകയായിരുന്നു.

ഹുക്കുകൾ ഊരി മാറിടം അനാവൃതമായപ്പോൾ………
അടിവസ്ത്രങ്ങൾ അഴിഞ്ഞുവീണപ്പോൾ………….
നിറഞ്ഞവെളിച്ചത്തിൽ ആദ്യമായി നഗ്നയായൊരു സ്ത്രീയെ കാണുകയായിരുന്നു.
വെണ്ണക്കൽ ശില്പം പോലെ…………………

പക്ഷെ,

പെട്ടെന്ന്‌, വളരെ പെട്ടെന്ന്‌ ശരീരത്തിൽ നിന്നും എല്ലാം ഊഴ്‌ന്നിറങ്ങിപ്പോകുന്ന പോലെ……

കൈകൾ………….

ബോധമാകെഅശക്തമായിരിയ്ക്കുന്നു………
അകന്ന്‌ ആ മനോഹരമായ ദൃശ്യം കണ്ടിരുന്നപ്പോൾ,
ആ കണ്ണുകൾ തുറന്നു, ആ കണ്ണുകളിൽ, ചുണ്ടുകളിൽ, കൈകളിൽ ക്ഷണമായിരുന്നു.

പക്ഷെ………

ഈ കുറിപ്പിൽ കാലത്തിന്റെ സൂചനകളില്ല. തെക്കൻ മലയിൽ കാടും പടലും ഉണ്ടായിരുന്ന കാലത്തായിരുന്നു. സതീശനും രാധയ്ക്കും ആ കാടും പടലും അധികനാൾ സൂക്ഷിയ്ക്കാൻ കഴിഞ്ഞില്ല. അവിടെയെല്ലാം ജനസമൂഹങ്ങളാകുകയും കൃഷിയിടങ്ങളായി പരിണമിയ്ക്കുകയും ചെയ്തു.

കുറിപ്പിൽ മറ്റൊരിടത്ത്‌ സതീശൻ എഴുതി, വിളക്കണച്ച്‌ സരിതയോടു ചേർന്നു കിടക്കുമ്പോൾ കൂടെയുള്ളത് രാധേച്ചിയായിട്ടാണ്‌ തോന്നുന്നത്‌, കത്തി നിൽക്കുന്ന സൂര്യവെളിച്ചത്തിൽ വെണ്ണക്കൽ
ശില്പം പോലെ…………

പിന്നെ ശരീരത്തിലൂടെ അഗ്നി പടരുകയായി………

കൈകാലുകൾ ദൃഢമാവുകയായി……….

സിരകൾ ഉജ്ജ്വലമാവുകയായി………

പങ്കജത്തിന്റെ അടുത്തും അങ്ങിനെ തന്നെ ആയിരുന്നു. എന്നാൽ രാധേച്ചിയുടെ മുമ്പിൽ ഉണ്ടാകുന്ന രാസപരിണാമത്തെ എന്താണ്‌ വിളിയ്ക്കേണ്ടത്‌, എല്ലാം സ്വാതന്ത്ര്യങ്ങളുമുണ്ടായിട്ടും………

വീണ്ടും ഒരിടത്ത്‌ സതീശന്‍ എഴുതി;

വളരെ നാളുകൾക്ക് ശേഷമാണ്‌ രാധേച്ചിയെ കണ്ടത്‌. മനപ്പൂർവ്വം മാറി നടക്കുകയായിരുന്നു. എന്തിനായിരുന്നെന്ന്‌ എനിയ്ക്കറിയില്ല. കണ്ടപ്പോൾ ചേച്ചി വിങ്ങിക്കരയുകയായിരുന്നു. അതുകണ്ടു നില്ക്കാനായില്ല. ശരീരത്തോട്‌ ചേർത്ത് അമർത്തി നിർത്തിയപ്പോൾ കരച്ചിൽ അടങ്ങി വന്നു. തേങ്ങൽ മാത്രമായി. ആ ഹ്യദയത്തിന്റെ മിടിപ്പ്‌ എന്റെ നെഞ്ചിൽ തട്ടുന്നുണ്ടായിരുന്നു. പിന്നെ കൈകൾ അയഞ്ഞു വന്നു. ദേഹങ്ങൾ അടർന്ന്, അകന്ന്‌ ചേച്ചി കട്ടിലിൽ ഇരുന്നു. കട്ടിലിൽ കിടന്ന്‌ ആ മടിയിൽ

തലചായ്ച്ചപ്പോൾ സമാധാനമായി, മനസ്സ്‌ ശാന്തമായി. ചേച്ചിയുടെ വിരലുകൾ തലയിലൂടെ പരതി നടന്നു കൊണ്ടിരുന്നു. മുഖം ആനന്ദദായകമായ ഒരനുഭൂതിയിൽ
അകപ്പെട്ടതു പോലെ………… കണ്ണുകളടച്ച്‌ ധ്യാനിയ്ക്കും പോലെ.. ..

എന്റെ മനസ്സ്‌ നിശ്ചലമായിരുന്നു, അവിടെ ഒരൊറ്റ രൂപം മാത്രം നിറഞ്ഞു നില്ക്കുകയായിരുന്നു.

രാധേച്ചിയുടെ………

മനസ്സ്‌ വീണ്ടും വീണ്ടും ശാന്തമായി, നിശ്ചലമായി…

അർദ്ധസുഷുപ്തിയായി……….

ചേച്ചിയുടെ ഉടൽ ഒന്നു പിടഞ്ഞതു പോലെ തോന്നി, അപ്പോഴാണ്‌ ഉണർന്നത്‌.

ചേച്ചി ഉലഞ്ഞ്‌ വിയർത്തിരിയ്ക്കുന്നു.

എന്താണത്‌……

എനിയ്ക്കറിയില്ല.

എന്തെല്ലാം സത്യങ്ങളാണ്‌ ഈ ദേഹത്തിനുള്ളിൽ…..

ഈ പ്രപഞ്ചത്തിനുള്ളിൽ……..

ഒന്നും അറിയില്ല.

എല്ലാവരുടേയും സ്ഥിതി അങ്ങിനെ തന്നെയാവാം, ഒന്നും അറിയില്ലാത്ത അവസ്ഥ. എല്ലാവരും തെളിയ്ക്കും വഴിയിലൂടെ നടക്കുന്നവരാകാം. ഭാവങ്ങൾ അങ്ങിനെയൊന്നുംമല്ലെങ്കിലും.

എന്താകിലും എനിയ്ക്ക്‌ ഈ രാധയെന്ന പെണ്ണ്‌ ആരാണ്‌ ?

പല പേജുകൾക്ക് ശേഷമൊരിടത്ത്‌, ഒരു പക്ഷെ, വളരെ നാളുകൾക്ക് ശേഷം, മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾക്ക് ശേഷമെഴുതിയ കുറിപ്പാകാം.

സംശയം വേണ്ട, ഞങ്ങൾ വായിയ്ക്കുന്ന ഈ കുറിപ്പു പുസ്തകത്തിന്‌ ഏതാണ്ട്‌ പത്തിരുപത്‌ വർഷത്തെ പഴക്കമുണ്ടെന്നുതോന്നുന്നു.
വായിയ്ക്കാം…

രവീന്ദ്രൻ നായർ എന്നെ വിളിപ്പിച്ചപ്പോൾ മനസ്സാകെ വിങ്ങിക്കൊണ്ടിരുന്നു. അയാളൊരിയ്ക്കലും
ഞാനും രാധേച്ചിയും ഒരുമിച്ചിരിയ്ക്കുന്നത്‌ കണ്ടിട്ടില്ലെങ്കിലും, അക്കഥകളൊക്കെ തീർച്ചയായും
ഇതിനകം അറിയുകയും മനസ്സിലാക്കുകയും ചെയ്തിരിയ്ക്കണം.

എന്നാൽ ഞങ്ങളു തമ്മിലുള്ള ബന്ധമെന്തെന്ന്‌ ചോദിച്ചാൽ എനിയ്ക്കെന്താണ്‌ മറുപടി കൊടുക്കാന്‍ കഴിയുക ?

കാമുകിയെന്നോ ?

ജ്യേഷ്ഠത്തിയെന്നോ ?

വെപ്പാട്ടിയെന്നോ ?

സത്യത്തിൾ ഇതിലേതെങ്കിലുമാണോ………..

രവീന്ദ്രൻ നായരുടെ കട്ടിലിനു താഴെ നിമിഷങ്ങളോളം തലകുനിച്ചു നിന്നിട്ടും അയാൾ മിണ്ടാതിരുന്നപ്പോഴാണ്‌ ആ മുഖത്ത്‌ നോക്കിയത്‌. ഇപ്പോഴും അവിടെ ഒരു പട്ടാളക്കാരന്റെ ഗാരവവും നിശ്ചയ ധാർഷ്ട്യവുമുണ്ട്‌. മീശമുകളിലേയ്ക്ക്‌ പിരിച്ചു തന്നെയാണ്‌ വച്ചിരിയ്ക്കുന്നത്‌. നെഞ്ചു വരെ പുതപ്പു കൊണ്ട്‌ മൂടി……………

അയാളുടേത്‌ വിങ്ങുന്ന സ്വരമായിരുന്നു.

എന്റെ, രാധയെ ഉപേക്ഷിക്കരുത്‌, അവൾക്ക് വേറെ ആരുമില്ല…………………

സത്യത്തി; അപ്പോൾ മാത്രമാണ്‌ ഞാൻ രവീന്ദ്രൻ നായരുടെ നിസ്സഹമായ അവസ്ഥയെ ഓർമ്മിച്ചത്‌.

ക്ഷമിയ്ക്കണം, രവീന്ദ്രൻ നായരുടെ നിസ്സഹമായ അവസ്ഥയെന്തെന്ന്‌ പറയാൻ മറന്നിരിയ്ക്കുന്നു. നമ്മുടെ മഹാരാജ്യത്തിന്റെ അതിർത്തി വേലിയ്ക്കരുകിൽ തോക്കു പിടിച്ച്‌ നില്‍ക്കുകയായിരുന്നു അയാൾക്ക് ജോലി എന്ന്‌ സൂചിപ്പിച്ചിരുന്നു. അന്നൊരു ദിവസം അയാൾ ക്ലീൻ ഷേവ്ചെയ്ത്‌ കാട്ടരുവിയിൽ കുളിച്ച്‌, തുടച്ച്‌ മിനുക്കിയ തോക്കുമായിട്ട്‌ പകൽ ഡ്യയൂട്ടിക്കാരനെ വിശ്രമിയ്ക്കാൻ വിട്ട്‌ രാത്രിയിൽ ഡ്യൂട്ടി ചെയ്യുക ആയിരുന്നു.
രാത്രി മയങ്ങി തുടങ്ങിയിരുന്നതേയുള്ളൂ. ഒരു സംഘം തീയധ്രവാദികൾ ചെന്നായ്ക്കളെപ്പോലെ ഇരച്ചു
കയറുകയായിരുന്നു. ബയണറ്റു കൊണ്ടു കുത്തിയും കിട്ടിയ ലാക്കിന്‌ വെടിവെച്ചു അഞ്ചു പേരെ കൊന്നു മലർത്തി. അപ്പോൾ നാഭി തുരന്ന്‌ നട്ടെല്ലു തകർന്ന്, സുഷ്മന ചിതറിച്ചൊരു ബുള്ളറ്റ്‌ കടന്നു പോകുന്നതയാൾ അറിഞ്ഞു. പിന്നീട്‌ അറിവുണ്ടായപ്പോൾ അര മുതൽ താഴേയ്ക്ക്‌ ഒരിയ്ക്കലും ശക്തി ആർജ്ജിയ്ക്കാനാവാതെ തളർന്ന്………..

“അവരുമിവരുമൊക്കെ തന്നതായിട്ടും പട്ടാളത്തീന്ന്‌കിട്ടിയതാ യിട്ടും നല്ലൊരു തുക ഞാൻ രാധേടെ പേരിൽ ബാങ്കിലിട്ടിട്ടൊണ്ട്‌. പെൻഷനും കൂടിയാകുമ്പോ ഒരു മുട്ടുമില്ലാതെ ഞാൻ ചത്താലും അവൾക്ക്‌ കഴിയാം. എന്നാലും അവളെ നോക്കാൻ ഒരാള്‌…… ഒരു മോനെ അവക്ക്‌ കൊടുക്കാമ്മേലെ”

ഞാൻ കേട്ടതിനെ എനിക്ക്‌ വിശ്വസിയ്ക്കാനായില്ല. ലോകത്ത്‌ ഒരു പുരുഷനും, ഒരു ഭർത്താവും ഇങ്ങിനെ ചിന്തിയ്ക്കുമെന്ന്‌ ഞാൻ കരുതിയിരുന്നില്ല.

“എന്റെ മലോം മൂത്രോം എടുത്ത്‌ അവള്‍ വലഞ്ഞു. അവക്കും ഒരു സന്തോഷമൊക്കെ വേണ്ടെ…….. ഒരിയ്ക്കലും നീ അങ്ങിനെ അല്ലെന്നെനിയ്ക്കറിയാം……… ഞാൻ പെണ്ണിനെ ശരിയ്ക്കും
അറിഞ്ഞോനാ……… അവളുടെ ദേഹം അത്രയ്ക്ക്‌ ശുദ്ധമാണെന്നെനിയ്ക്കറിയാം….. അതോണ്ട്‌ ഇതൊരു അപേക്ഷയായി കൂട്ടിയാമത്….”

ഒന്നും പറയാതെ ആ മുഖത്ത്‌ നോക്കിനില്ക്കാനല്ലാതെ എനിയ്ക്കെന്തു കഴിയും, ഞാൻ നോക്കി നിന്നു……….

അപ്പോൾ അയാളൊരു പട്ടാളക്കാരനല്ല, രവീന്ദ്രൻ നായരുമല്ല. കേവലനായൊരു മനുഷ്യൻ, ഹൃദയമുള്ളൊരു മനുഷ്യൻ.

ഒരാഴ്ച അക്കഥ ഞാൻ മനസ്സിൽ കൊണ്ടുനടന്നു. ശേഷം, രാധേച്ചിയോടു പറഞ്ഞു. ഒരു നിമിഷം രാധേച്ചി എന്റെ കണ്ണുകളിൽ നോക്കിയിരുന്നു. വളരെ സാവധാനം വലതുകൈ എന്റെ തോളത്ത്‌ വച്ചു പിന്നീട്‌ അടക്കാനാവാത്ത വേഗത്തിൽ കെട്ടിപ്പിടിയ്ക്കുക ആയിരുന്നു, പൊട്ടികരയുകയായിരുന്നു.
കരച്ചിലിനിടയിൽ വിക്കി വിക്കി പറഞ്ഞുകൊണ്ടിരുന്നു.

“നീ എന്റെ മോനാ…………… എനിയ്ക്ക്‌ നിന്നെ മതി…… നീ എന്റെ മോനാ……….. അല്ലേ………… അല്ലെ……“
അപ്പോൾ വളരെ പെട്ടെന്ന്‌ എനിയ്ക്കൊരു സത്യം അറിയാൻ കഴിഞ്ഞിരിയ്ക്കുന്നു.

രാധേച്ചി എന്റെ കാമുകിയല്ലെന്ന്‌………….. എന്റെ പെണ്ണല്ലെന്ന്‌……….. ഞാനവരെ ആരാധിയ്ക്കുക യായിരുന്നെന്ന്‌…………

എന്റെ ചേതനയായിട്ട്‌…….. എന്നിലെ സകലവികാരങ്ങളുമായിട്ട്‌……………… ഉണർവ്വായിട്ട്‌……. ഉ ന്മേഷമായിട്ട്‌………
സരിതയുമായിട്ടുള്ള ശാരീരീക ബന്ധത്തിനു
പോലും ആ ദേഹം പ്രചോദനമായികൊണ്ട്‌…….
രാധേച്ചി………….
മെല്ലെ മനസ്സിലേയ്ക്ക്‌ ഒരു തെന്നൽ കയറി വരും പോലെ……….മനസ്സിന്റെ വാതായനങ്ങൾ
വഴി, മെല്ലെയായിരുന്ന തെന്നൽ സാമാന്യം വേഗത്തിൽ ഉള്ളിൽ കയറി നിറയും പോലെ……. മനസ്സ്‌ നിറയെ കുളിർമയായിരിയ്ക്കുന്നു.
ആ കുളിർമ ആനന്ദമായി, അവാച്യമായി,

ഹാ…!

പക്ഷെ, ഞങ്ങൾ, കൊണ്ടിപ്പാടത്തുകാർ അതൊന്നും വിശ്വസിച്ചില്ല. ഞങ്ങൾക്ക് മുമ്പുള്ള ഈ ലോകരാരും അങ്ങിനെയൊരു ബന്ധത്തെ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാണല്ലോ. നമ്മൾ,
കൊണ്ടിപ്പാടത്തുകാരുമാത്രമല്ല, മങ്കാവുടിക്കാരും മാത്രമല്ല, ഈലോകരു മുഴുവൻ രാധയേയും കൃഷ്ണനെയും പലവിധത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത്‌, നിർവ്വചിച്ചു കൊണ്ടിരിയ്ക്കുന്നത്‌.

@@@@@@