അദ്ധ്യായം പത്ത്

ഇന്ന്‌ ആദ്യദിവസമായിരുന്നു.

പകല്‍ മുഴുവന്‍ തിരക്കുതന്നെ.
ഫോണ്‍ ചെയ്തു മടുക്കുക തന്നെ ചെയ്തു.

– പ്രത്രമോഫീസല്ലേ…………..

-ഫീച്ചറിലെ കാര്യങ്ങള്‍
സത്യമാണോ?

– സാര്‍ ഫീച്ചര്‍ ശരിയാണോ ?

– ഹലോ, ഗുരുവല്ല ?

-ഫീച്ചറിനെപ്പറ്റി
ചോദിക്കാനാണ്‌.

_ഹലോ, ഇതു സത്യമാണെങ്കില്‍ മനുഷ്യര്‍ പിന്നെ എന്തില്‍ വിശ്വസിക്കും?

_ഹലോ, ഇങ്ങനെ എഴുതാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു?

_നിങ്ങള്‍ക്ക്‌ ഈ വാര്‍ത്തകളൊക്കെ
എവിടന്നു കിട്ടുന്നു.

– നിങ്ങള്‍ക്ക്‌ ഇപ്പോഴും
ചാരസംഘടനയുണ്ടോ ?

_താങ്കള്‍ പഴയ
നക്സലേറ്റല്ലേ……………… വീണ്ടും വിപ്ലവം സൃഷ്ടിക്കാനുള്ള പുറപ്പാടാണോ?

-മിസ്റ്റര്‍, നിങ്ങള്‍ വേണ്ടാത്ത വഴിയെയാണ്‌ സഞ്ചരിക്കുന്നത്‌.

പക്ഷെ, വന്ന കോളുകള്‍ക്കൊന്നും ശരിയായ മറുപടി കൊടുത്തില്ല. ചിലരോടൊക്കെ പറഞ്ഞു,
തുടര്‍ന്നുവരുന്ന ലേഖനങ്ങള്‍ വായിക്കുക, അതിനുശേഷം
തീരുമാനമാകാമെന്ന്‌.

കൃഷ്ണ അടുത്ത
ദിവസത്തേയ്ക്കുള്ള ഫീച്ചര്‍ തയ്യാറാക്കി ഗുരുവിന സമര്‍പ്പിച്ചു.

വായിച്ചുകഴിഞ്ഞപ്പോള്‍
ഗുരുവിന്റെ കണ്ണുകള്‍ തെളിഞ്ഞതായി തോന്നി.

“കൃഷ്ണേ…..നമ്മുടെ അസ്ത്രം
കുറിക്കു കൊള്ളുന്നുണ്ട്‌.രാമൻ വിളിച്ചോ?”

“ഇല്ല.”

“വിളിച്ചാല്‍
കരുതിയിരിയ്ക്കാന്‍ പറയൂ. പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള ഒരുമ്പാടുണ്ടെങ്കില്‍
തിരിച്ചെത്താന്‍ പറയൂ”.

വിടര്‍ത്തി പിടിച്ച
കടലാസുമായി ജോസഫ്‌ എത്തി.

“ഗുരു കണ്ടോ, എറണാകുളം, തൃശ്ശൂര്‍ ഡിസ്ട്രിക്റ്റുകള്‍ ഡബിള്‍ ചെയ്തിരിക്കുന്നു”.

“അവിടെനിന്നും കഴിയുന്നത്ര ഡെപ്പോസിറ്റ്‌
കളക്ട്‌ ചെയ്യാനും വൺ ഇയര്‍ സബ്സ്ക്രിപ്ഷന്‍ ശേഖരിക്കാനും പറയൂ…….എറണാകുളം മി.
കൃഷ്ണ ഷേണായ്‌ തന്നെ അല്ലേ?”

“അതെ”.

“തൃശ്ശൂര്‍”.

“ലോനപ്പന്‍”.

“രണ്ടുപേര്‍ക്കും നിര്‍ദ്ദേശം
കൊടുക്കൂ”.

ക്യാബിനില്‍ ഗുരു തന്നെ
ആയപ്പോള്‍ സിഗററ്റിന്‌ തീ കൊളുത്തി, പുക ആഞ്ഞുവലിച്ച്‌
പുറത്തേയ്ക്ക്‌ ഈതി കണ്ണുകളടച്ച്‌ ഇരുന്നു.

വീണ്ടും ഫോണ്‍.

അറ്റന്റു ചെയ്തപ്പോള്‍
പരിചിതമായ ഒരു സ്വരം.

ഓര്‍മ്മകളില്‍ തെരഞ്ഞുനോക്കി.
പക്ഷെ,
വളരെ അകലെനിന്നും, അടുത്ത നാളുകളിലൊന്നും കേള്‍ക്കാത്തതുമായ
സ്വരം.

“നിനക്ക് മനസ്സിലായില്ലേ?”

“സോറി……… ഇല്ല.”

“എടാ, ഭരണങ്ങാനത്തുകാരന്‍ കുരിശിങ്കല്‍ ജോസഫ്‌ ശരിയാരെ നീ ഓര്‍മ്മിക്കുന്നോ…………
നിന്റെ അപ്പന്‍………… അയാളുടെ ഒരുമകനാ, ഞാന്‍, മത്തായി ജോസഫ്‌”.

“ഞാനെന്തു ചെയ്യണം ഈ വൈകിയ
വേളയില്‍?”

“വൈകിയ വേളയിലോ?”

“അതെ, എന്റെ ജീവിതത്തിന്റെ വൈകിയ വേളയാണ്‌”.

“നിന്റെ പ്രത്രത്തില്‍ ഒരു
ഫീച്ചര്‍ അടിച്ചുവിടുന്നുണ്ടല്ലോ…………… അതു നിര്‍ത്തണം”.

“മനസ്സിലായില്ല”.

“എന്തു മനസ്സിലായില്ലെന്ന്‌…?”.

“നിര്‍ത്താന്‍ ആവശ്യപ്പെടാന്‍
താങ്കള്‍ക്കുള്ള യോഗ്യത”.

“ഞാന്‍ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റിലെ
ഒരു സൂപ്രണ്ടാണ്‌”.

“സാദ്ധ്യമല്ല”.

ഗുരു ഫോണ്‍ ഡിസ്കണക്റ്റു
ചെയ്തൂ.

വലിയൊരു വൃക്ഷം.

വൃക്ഷം തളിര്‍ത്തു പൂത്തു
തുടങ്ങിയിരിക്കുന്നു.

വൃക്ഷ ശിഖരങ്ങളില്‍നിന്നും
സ്വയം തീര്‍ത്ത നൂലുകളില്‍ താഴേയ്ക്ക്‌, മണ്ണിലേയ്ക്ക്‌
ഇറങ്ങിവരുന്ന പുഴുക്കള്‍………..

പുഴുക്കള്‍ക്ക്‌ മുഖം
വയ്ക്കുകയാണ്‌.

ആ മുഖങ്ങള്‍ ചേട്ടന്മാരുടെയും
പെങ്ങന്മാരുടേതുമായിമാറി.

സഹോദരങ്ങളെ എപ്പോഴെങ്കിലും
ഓര്‍മ്മിക്കേണ്ടിവരുമ്പോള്‍ ആദ്യം ഓര്‍മ്മിക്കുന്നത്‌ പുഴുക്കളെയാണ്‌, അല്ലെങ്കില്‍ പുഴുക്കളെ കണ്ടാല്‍ തുടര്‍ന്നു സഹോദരങ്ങളുടെ മുഖങ്ങള്‍
തെളിഞ്ഞുവരും.

ലോകത്ത്‌ ഗുരുവിന്‌ ഇഷ്ടമില്ലാത്ത
ഒരൊറ്റ ജീവിയേ ഉള്ളൂ.

ചൊറിയൻ പുഴു.

അതിന്റെ വികൃതമായ ഘടന, വികൃതമായ ചലനങ്ങള്‍………….

എഴുന്നുനില്‍ക്കുന്ന രോമങ്ങള്‍………….

ശരീരത്തിലെവിടെയെങ്കിലും സ്പര്‍ശിക്കപ്പെട്ടു
പോയാല്‍ ചൊറിഞ്ഞുതടിയ്ക്കല്‍………………

ഗുരു മനസ്സില്‍ കരുതി, എന്റെ ജന്മശത്രു പുഴുക്കളാണ്‌.

ഭരണങ്ങാനം പള്ളിയില്‍നിന്നും
പതിനഞ്ച്‌ മിനിട്ട്‌ നടന്നാല്‍ കുരിശിങ്കല്‍ ജോസഫ്‌ ശാരിയാരുടെ വീട്ടിലെത്തും. പത്തു
പതിനാറു ഏക്കര്‍ സ്ഥലം. സ്ഥലത്തിനു നടുക്ക്‌ വിശാലമായ, ഓടുമേഞ്ഞ വീട്. വീടിനുള്ളില്‍, സ്വീകരണമുറിയില്‍
നിന്നും അടുക്കളയിലേയ്ക്ക്‌ ഒരു ഇടനാഴി, ഇടനാഴിക്കിരുവശവും
മുറികള്‍, എട്ടെണ്ണം. പിള്ളേര് പ്രായമായപ്പോള്‍
വീടിനുമുന്നില്‍ ഗസ്റ്റ്ഹൌസ്‌ പണിതു; അതിന്റെ മേച്ചില്‍ ഓട്
വേണ്ടയെന്നു വച്ചു. കോണ്‍ക്രീറ്റാക്കി.

മക്കള്‍, ആറ്‌ ആണുങ്ങളും, അഞ്ചു പെണ്ണുങ്ങളും.

പതിനൊന്നാമത്തവന്‍ ജോണ്‍
ജോസഫിനെ പ്രസവിച്ചയുടന്‍ അന്നാമ്മ യാത്ര പറഞ്ഞു. പിന്നെ ജോണ്‍ ജോസഫിന്റെ ഒരേയൊരു
ആശ്രയം അപ്പനായി

രുന്നു. സഹോദരങ്ങള്‍ അയാളെ
വെറുത്തു. രഹസ്യമായിട്ട്‌ അവര്‍ വിളിക്കുമായിരുന്നു.

“അമ്മയ്ക്ക്‌
പെട്ടിയുമായി വന്നവന്‍” എന്ന്‌.

ജോണ്‍ അമ്മിഞ്ഞപ്പാലു
കൂടിച്ചിട്ടില്ല; കുപ്പിപ്പാലു കൂടിച്ചു.

വേലക്കാരി കൊച്ചൊറോത അവനെ
കുളിപ്പിക്കാനും, തീറ്റാനും, കുടിപ്പിക്കാനും
നിഷ്കരുണം അവനോടൊപ്പം ഉണ്ടായിരുന്നു.

അവനും വലുതായി.

അമ്മയുടെ പാലു കുടിച്ചില്ലെങ്കിലും
അപ്പനെപ്പോലെ ആറടി ഉയരത്തില്‍, ഒത്ത തടിയുമായി.

ജോസഫ്‌ ശൌരിയാര്‍ക്കു മക്കള്‍
മണ്ണില്‍ പണിയെടുക്കുന്നത്‌ ഇഷ്ടമായിരുന്നില്ല.

അവര്‍ പഠിക്കണം, പഠിച്ച്‌ പഠിച്ച്‌ വലിയവരാകണം, എന്നെപ്പോലെ മണ്ണില്‍
കിടന്ന്‌ ബുദ്ധിമുട്ടരുത്‌.

അവരെല്ലാം പഠിച്ചു.

ഐ.എ.എസ്‌., ഐ.പി.എസ്‌., ഡോക്ടര്‍, എഞ്ചിനീയര്‍
എല്ലാമായി.

ജോണ്‍ അവരില്‍നിന്നെല്ലാം വ്യത്യസ്തനായിരുന്നു.
പഠിത്തം കഴിഞ്ഞെത്തിയാല്‍ അപ്പനോടൊപ്പം പറമ്പില്‍ പണിയെടുത്തു, കൃഷിയിടങ്ങളില്‍ അലഞ്ഞുനടന്നു, മരങ്ങളോടും
ചെടികളോടും കിന്നാരം പറഞ്ഞു.

പ്രകൃതിയോട് കൂടുതല്‍
അടുത്തു.

എന്നിട്ടും അവന്റെ ഈഴം
എത്തിയപ്പോള്‍ അപ്പന്‍ മറ്റു മക്കളോട്‌ ചോദിച്ചു.

ജോണ്‍
വക്കീലാവട്ടെ……….. നമുക്കൊരു വക്കീലിന്റെ കുറവുണ്ട്….എന്താ…?”

“ആകട്ടെ…..” അവരെല്ലാ, സമ്മതിച്ചു.

ജോണ്‍ ജോസഫ്‌ വക്കീലാകാന്‍
തലസ്ഥാന നഗരിയില്‍ കുടിയേറി. അയാള്‍ വക്കീലായി, പക്ഷെ അപ്പന്റെ ആഗ്രഹംപോലെ
കോടതിയില്‍ പോയില്ല. കോടതിയ്ക്കു വെളിയില്‍ ചൂഷണം ചെയ്യപ്പെടുന്നവന് നീതി
കിട്ടാനുള്ള മാര്‍ഗ്ഗം പഠിപ്പിക്കാന്‍ പോയി.

അനന്തമായ വിഹായസ്സിന്‌ കീഴില്‍
എല്ലാം തുല്യമാണെന്നും, എല്ലാം തുല്യമായി
വീതിക്കപ്പെടണമെന്നും, അതിനായിട്ട് ചൂഷകരുടെ സര്‍ക്കാര്‍
കെട്ടിപ്പടുക്കേണ്ടതായ ആവശ്യകുതയെക്കുറിച്ച്‌ രഹസ്യമായി പഠിപ്പിച്ചു.

ഇരുളില്‍ സഞ്ചരിക്കുന്നവനായി.

അപ്പന്റെ അന്ത്യനാളുകളില്‍
അയാള്‍ക്ക്‌ അപ്പനെ കാണണമെന്നും, അപ്പന്‌ അയാളെ കാണണമെന്നും
ആഗ്രഹമുണ്ടായിരുന്നു.

അക്കാര്യം അയാളുടെ രഹസ്യ
ചാരന്മാര്‍ മുഖാന്തിരം അപ്പനുമായി ആശയവിനിമയം ചെയ്തു.

പക്ഷെ അവിടെ ചേട്ടന്റെ
പോലീസുകാര്‍ വലയുമായി കാത്തു നിന്നു.

അതിനാല്‍ അപ്പനെ മരണശേഷവും
കാണാനായില്ല; ഒളിസങ്കേതങ്ങളിലിരുന്ന്‌ അപ്പനെ സ്വപ്നം കണ്ടു.

അപ്പന്റെ കാലശേഷം ഒരൊറ്റ
വിചാരമേ ജോണ്‍ ജോസഫിന്‌ ഉണ്ടായിരുന്നുള്ളു.

പാര്‍ട്ടി.

ജീവിതം പാര്‍ട്ടിയ്ക്കായി
മാറ്റിവയ്ക്കപ്പെട്ടു.

മൃദുലവികാരങ്ങള്‍വരെ
ഉണ്ടാവാതെയായി. മനസ്സ്‌ കഠിനമായി.

ബുദ്ധിയില്‍ ഒരൊറ്റ വെളിച്ചം
മാത്രം നിറഞ്ഞുനിന്നു.

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌
യോദ്ധാവായി!.

പക്ഷെ, എല്ലാം നിരര്‍ത്ഥങ്ങളാവുകയും, കാണുകയും കേള്‍ക്കുകയും
ചെയ്തതെല്ലാം കപടങ്ങളാണെന്നറിയുകയും ചെയ്തപ്പോള്‍ തകര്‍ന്നു പോയി.

നിരാലംബനായി,നിസ്സഹായനായി,നോക്കിനില്‍ക്കുമ്പോള്‍ അയാളുടെ
ചിറകിനുള്ളില്‍ അഭയവും തേടി പിന്നെയും പലരുമെത്തി.

ഗുരു കോളിംഗ്‌ ബെല്ലില്‍
വിരലമര്‍ത്തി.

ക്യാബിനിലെത്തിയ അറ്റന്ററോട്‌
കൃഷ്ണയെ വിളിക്കാനാവശ്യപ്പെട്ടു.

കസാലയില്‍ കണ്ണുകളടച്ച്‌
കിടന്നു.

വാതിലടഞ്ഞ ശബ്ദമുണ്ടായിട്ടും, കൃഷ്ണ കസാലയ്ക്കരുകില്‍ അയാളെ ഉരുമിനിന്നിട്ടും അയാളറിഞ്ഞില്ല.

അവള്‍ മെല്ലെ വിളിച്ചു.

അയാള്‍ കണ്ണുകള്‍ തുറന്നു. ആ
കണ്ണുകളില്‍ ഉരുണ്ടുകൂടിയ വിഷാദത്തിന്റെ സാന്ദ്രത അവള്‍ക്ക്‌ ഗ്രഹിക്കാനാവും.
പക്ഷെ അവള്‍ അവളുടേതായ ലോകത്ത്‌, സ്വപ്നങ്ങളുടെ ലോകത്ത്…….

യുദ്ധക്കളത്തിൽ…..യോദ്ധാവിന്റെ
മുന്നേറ്റമറിയാൻ കാത്തിരിക്കുകയായിരുന്നു.

“എന്നോടോത്തു വരൂ…..”

അയാളുടെ ശാന്തമായ സ്വരം.

ഒരു നിമിഷം അവള്‍ ഗുരുവിന്റെ
മുഖത്ത്‌ നോക്കിനിന്നു. ശേഷംഅവള്‍ അയാള്‍ക്കെതിരെ കസേരയില്‍ ഇരുന്നു. മുഖം
താഴ്ത്തി,
മേശമേല്‍ ഇരുന്ന ലെറ്റര്‍ പാഡില്‍ പേനകൊണ്ട്‌ വരച്ചുകൊണ്ടിരുന്നു.
നിമിഷങ്ങളോളം.

“ഞാന്‍ യുദ്ധക്കളത്തിലാണ്‌, ഇനിയും യോദ്ധാവ് തിരിച്ചെത്തിയിട്ടേ എനിക്ക് ഉറങ്ങാനകൂ……”

 പെട്ടെന്നവള്‍ ക്യാബിന്‌ പുറത്തേയ്ക്ക്‌ നടന്നൂ.

സിദ്ധാര്‍ത്ഥന്‍ വിളിച്ചു.

“ഗുരു ഇവിടം പറുദീസയാണ്‌.
സമ്പന്നരുടെ സുഖവാസക്രേന്ദ്രം. അതിനവര്‍ ഭഗവാന്റെ മേല്‍വിലാസം വച്ചിരിക്കൂന്നുവെന്നു
മാത്രം. ഞാന്‍ സത്യങ്ങള്‍ തിരയുകയാണ്‌. അപ്രതീക്ഷിതമായി പലതും അറിയാനും
ഗ്രഹിക്കാനുമാകും. പല മുഖങ്ങളും വ്യക്തമാക്കപ്പെടും. വളരെയേറെ കഥാപാത്രങ്ങളുണ്ട്‌…………..
വളരെയേറെ കഥകളും”.

“റിപ്പോര്‍ട്ടുകളെല്ലാം
കൃഷ്ണയ്ക്ക്‌ കൊടുത്തില്ലേ യ

“ഉവ്വ്‌..”

“കഴിയുന്നത്ര വേഗം ജോലി തീര്‍ത്തെത്തുക.”

“കഴിയുകയില്ല ഗുരു……ഇവിടെ
തുടങ്ങുന്നതേയുള്ളൂ…… ഒരു ഭഗവാന്റെ ജന്മമേ ആയിട്ടുള്ളു. അതു പൂര്‍ണ്ണതയിലെത്തണമെങ്കില്‍
ഇനിയും പല നാടകങ്ങളും നടക്കണം…….”

“എനിവെ….. നീ വളരെ കരുതലോടെ
ഇരിക്കൂ…”

“ഓകെ…. ഗുരു”.

വീട്ടിലെ സ്വീകരണമുറിയില്‍നിന്നും
ബഡ്റുമിലേയ്ക്ക്‌ ഗുരു കടന്നു.

അടുപ്പിച്ചിട്ട രണ്ടു
കട്ടിലുകള്‍.

ഒന്നില്‍ ഇടതുവശം
ചരിഞ്ഞുകിടന്നു എലീസ ശാന്തമായി ഉറങ്ങുന്നു. മരുന്നിന്റെ ശക്തിയുള്ള, അഗാധമായ നിര.

ബഡ്റും ലൈറ്റിന്റെ മങ്ങിയ ,പകാശം ഗുരുവിനെ വീണ്ടും

ഉണര്‍ത്തുന്നു. ബഡ്റും വിട്ട്‌
അയാള്‍ അവളുടെ മുറി തേടിയെത്തി. തുറന്നുകിടക്കുന്ന കതകിലൂടെ അവള്‍ കിടക്കുന്നതു
കാണാം. വളരെ ശബ്ദം താഴ്ത്തിയാണ്‌ വിളിച്ചത്‌. എന്നിട്ടും അവള്‍ ഉണര്‍ന്നു.
കട്ടിലില്‍ എഴുന്നേറ്റിരുന്നു. കട്ടിലിനരുകില്‍, അവളോട.
മുടിയില്‍. ഗളത്തില്‍, കവിളില്‍ തലോടി.

മുഖം കൈകളിലെടുത്ത്‌
കണ്ണുകളില്‍ നോക്കി.

അവള്‍ വികാരവതിയായിരുന്നില്ല.

മുഖം ശോകവും, കണ്ണുകള്‍ മുകവുമാണ്‌.

അയാളുടെ കണ്ണുകള്‍
സ്വപിനങ്ങളില്ലാത്ത ഒരു ഉറക്കം കിട്ടുന്നതിനുവേണ്ടി വേദനകളില്‍നിന്നും മനസ്സിനെ
വേര്‍പെടുത്തുന്നതിനുവേണ്ടി ഒരു തളര്‍ച്ചയെ ദാനം ചെയ്യാന്‍ യാചിച്ചു.

അവള്‍ കട്ടിലില്‍
നിന്നെഴുന്നേറ്റ്‌ ബാത്ത്റുമിലേയ്ക്ക്‌ നടന്നു.

@@@@@@@