അദ്ധ്യായം പതിനൊന്ന്‌

രവി നല്‍കിയ സൂചനകള്‍
വച്ചുകൊണ്ടാണ്‌ വിശ്വനാഥനെ തെഞ്ഞത്‌. രവി, വിശുവിനെ
ഗ്രാമത്തില്‍ പലപ്പോഴും കണ്ടിരുന്നു. പക്ഷെ കാണാതായിട്ട് വളരെ
നാളുകളായിരിക്കുന്ന്.

പക്ഷെ, സെലീന പിടിതരാതെ അകന്ന് നിൽക്കുകയാണുണ്ടായത്. വിശ്വനാഥന്റെ അകന്നൊരു
ബന്ധുവായിട്ടാണ് അവളെ സമീപിച്ചത്. അവളുടെഓഫീസിൽ, വീട്ടിൽ പല
ദിവസ്സങ്ങളിൽ കയറിയിറങ്ങി.

അടുത്തപ്പോള്‍, ഗ്രാമത്തിന്റെ ഉന്നതമായൊരു റസ്റ്റോറന്റിൽ ഇരുണ്ട വെളിച്ചത്തിനു കീഴെ,
മേശയ്ക്കിരുപുറവും ഇരുന്ന്‌ അവള്‍ അവനായി ഹൃദയം തുറന്നു കൊടുത്തു.

“എനിയ്ക്കും
സ്വപ്നങ്ങളുണ്ടായിരുന്നു സിദ്ധന്‍”.

അവളുടെ കണ്ണുകള്‍ നിറയുകയും
കവിളുകള്‍ ചുവക്കുകയ

ചെയ്തു.

“ഒരു സാധാരണ പെണ്ണിന്റെ
മോഹങ്ങള്‍. പക്ഷെ എന്നെ വിവാഹംചെയ്തു ഗ്രാമത്തിനു പുറത്തു കൊണ്ടുപോകാന്‍ ആരുമെത്തിയില്ല.”

അവളുടെ കണ്ണുകളില്‍
ഉടക്കിനിന്ന കണ്ണുകളെ അവന്‍ പിന്‍വച്ചില്ല. അവളുടെ കണ്ണുകളില്‍ എല്ലാ
ഗ്രാമക്കാരുടെയും നയനങ്ങളിൽ കാണുന്ന വിഷാദങ്ങളാണെന്ന്‌ സിദ്ധന്‍ കണ്ടറിഞ്ഞു; എല്ലാ ഗ്രാമ

ക്കാരികളുടെയും വിഷാദത്തിന്‌
ഒരൊറ്റ നിറമാണ്‌. ഒരൊറ്റ രസവും.

“ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക്‌
ഒരു തീരാശാപമുണ്ട്‌, വിവാഹം ചെയ്ത്‌, കൂടുംബമായിട്ട്‌, കൂട്ടികളുമായിട്ട്‌ ജീവിയ്ക്കാന്‍
കഴിയുകയില്ല. ആരോ ശപിച്ച്‌ അവരുടെ മാര്‍ഗ്ഗം അടച്ചുകളഞ്ഞു”.

മേശമേല്‍ ആശ്രയമറ്റിരുന്ന
അവളുടെ കൈകളെ സിദ്ധാര്‍ത്ഥന്‍ കൂട്ടിപ്പിടിച്ചു. വിറകൊണ്ടിരുന്ന ആ കൈകളില്‍നിന്നും
വിറയല്‍ അകലുന്നതും, അഭയം കണ്ടെത്തിയപ്പോള്‍, സൂരക്ഷിതമാണെന്നറിയുമ്പോൾ ഉണ്ടാകുന്ന ധൈര്യം കൈകളിലേയ്ക്കു പകരുന്നത്‌ അവനറിഞ്ഞു.
അവളുടെ കണ്ണുകള്‍ അവനനോട്‌ എന്തെല്ലാമോ ചോദിച്ചു കൊണ്ടിരുന്നു.

അവളുടെ ബഡ്റുമില്‍ വച്ചാണ്‌
വിശുവിന്റെ കഥ പറഞ്ഞത്‌.

പാര്‍ട്ടി എന്ന പ്രഹേളിക, പ്രഹേളിക തീര്‍ത്ത്‌ അതിനു നടുവില്‍ എട്ടുകാലികളെപ്പോലെ, വികൃതമായൊരു രൂപവും, മാരകമായ വിഷവുമായി
പതിയിരിയ്ക്കുന്ന നേതാക്കള്‍.

സര്‍വ്വവും ത്യജിച്ച്‌, പ്രഹേളികയ്ക്ക്‌ അര്‍ത്ഥം കണ്ടെത്താന്‍ യത്നിക്കുന്ന, മായയാല്‍ കണ്ണ്‌ മൂടപ്പെട്ട അനുയായികള്‍…..

വിശ്വനാഥിനെ
ഒറ്റിക്കൊടുക്കുകയായിരുന്നു; പാര്‍ട്ടിയുടെ

സംസ്ഥാന കമ്മറ്റി
അംഗമായിരുന്ന ഭാസ്കരന്‍മാഷ്‌ എന്ന ഇന്നത്തെ ഭഗവാൻ.

അന്യനാട്ടിലെ പോലീസ്‌
കസ്റ്റഡിയില്‍, തെളിയിക്കപ്പെടാത്ത അനേകം കേസുകളില്‍
പ്രതിയാക്കപ്പെട്ട്‌, വിചാരണ ചെയ്യപ്പെട്ട്‌, ജയിലറകളില്‍ കഴിയേണ്ടിവന്ന ഒരു സംവത്സരക്കാലം…..

നല്ല നടപ്പിന്റെ പേരില്‍, ആരുടെയെല്ലാമോ കാരുണ്യത്തില്‍, പുറത്തു വന്ന
വിശ്വനാഥിന്‌ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂു, പ്രതികാരം.

അതിനായി ഈ ഗ്രാമത്തില്‍…….

അലഞ്ഞു വാടിയ മുഖം, താടിരോമങ്ങള്‍ നീണ്ട്‌, പൊടിയും വിയര്‍പ്പും പറ്റി
ഇരുണ്ട്‌, മെലിഞ്ഞ്‌ ആരോഗ്യം നഷ്ടപ്പെട്ട്‌, വൃത്തിയില്ലാത്ത വസ്ത്രങ്ങളുമായിട്ട്‌……

ശാന്തിഗ്രാമത്തിലെ
അനാഥാലയത്തില്‍ ഭിക്ഷക്കാർക്ക്‌ സൌജന്യ ഭക്ഷണം
കൊടുക്കുന്നിടത്ത്‌ പലനാളുകള്‍ കണ്ടപ്പോഴാണ്‌ ഒരു ആകര്‍ഷണം തോന്നി വിളിപ്പിച്ചത്‌.

ആ സൌഹൃദം വളര്‍ന്നു.

ആണ്‍തുണയില്ലാത്ത വീട്ടില്‍
ഒഴിഞ്ഞുകിടക്കുന്ന വരാന്തയിൽ അയാള്‍ അന്തിയുറങ്ങി………………

രഹസ്യമായിട്ട്‌ അയാളെ
വീക്ഷിച്ചപ്പോഴാണ്‌ അസ രണമായെത്തെല്ലാമോ ഉണ്ടെന്ന്‌ അറിഞ്ഞത്‌. ആ വീക്ഷണം
അടുപ്പമായി, അടുപ്പം വളര്‍ന്നപ്പോള്‍ പരസ്പരം അറിഞ്ഞപ്പോള്‍ ഒരേ
ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്ന രണ്ടു വ്യക്തികളുടെ ബന്ധമായി വളര്‍ന്നു.

ആങ്ങിനെ ഒരുമിച്ച് ജീവിച്ചു
അഞ്ചോ ആറോ മാസം…….

“എന്റെ വിശുവിനെ അവർ……”

അവൾ പൊട്ടിക്കരഞ്ഞ്, സിദ്ധാർത്ഥന്റെ മാറിൽ പറ്റിച്ചേർന്നു നിന്നു.  അവന്റെ കൈ സാന്ത്വനമായി അവളുടെ മുടിയിഴകളിൽ
അരിച്ചു നടന്നി.

“മോനേ, നീയേതാ…………. എന്തിനാ ഇവിടെ കൂടെ കൂടെ വരണത്‌……..എനിയ്ക്കൊരു
തൊണ അവളു മാത്രമാ……”

“അതിനെ കൂടി കൊലയ്ക്കു
കൊടുക്കരുത്‌…”

സെലീനയുടെ വല്ല്യമ്മച്ചിയുടെ
കണ്ണീരിൽ കുതിർന്ന കണ്ണുകൾ…….

“കൊച്ചേ നിങ്ക്കറിയോ…..
എനിക്ക് ഒറ്റ മോനേ ഒണ്ടായിരുന്നുള്ളൂ…. സെലീന കൊച്ചിന്റെ അപ്പൻ ജോൺ.  അവൻ കെട്ടി മൂന്നു മാസം തെകയും മുമ്പെ എവിടേ
കുടിയേറിയത….ഇപ്പം ഇവൾക്ക് വയസ്സ്‌ മുപ്പതായി…”

കണ്ണിന് കാഴ്ച കുറഞ്ഞ് ചെവി
പതുക്കെയായി, വളഞ്ഞ് നടക്കുന്ന് വല്ല്യമ്മചിയെ അവനെ ദയനീയമായി
നോക്കിയിരുന്നു.

“അവടപ്പനെം, അമ്മേം കൊന്നതെ ആ കാലമാടനാ…..ഭഗവാൻ…..നിക്കറിയോ….. അയാൾക്ക് ഒത്തിരി
സിൽബന്ധിക്കാരുണ്ട്…..എന്തിനും പോന്നോര്…. എന്തും ചെയ്യാന്‍ മടിക്കാത്തോര്‍……നീ
എന്റെ കൊച്ചിനേം………”

“വല്ല്യമ്മേ ഞാന്‍
അങ്ങനെയുള്ള ആളല്ല”.

“പിന്നെ നീയവളെ കെട്ടുവോ
?”

“കഴിഞ്ഞ കൊല്ലം ഒരുത്തന്‍
വന്നു,
കൊറെ നാളുകൂടെ കഴിഞ്ഞ്‌……….. ഇട്ടേച്ചുപോയിട്ട
ഒരറിവുമില്ല…”

അവന്‍ സ്തംഭിച്ചിരുന്നു.

“നീ നിന്റെ പാടു നോക്കി
പോ……. ഞങ്ങളെങ്ങനേലും കഴിഞ്ഞോട്ടെ. എത്ര പറഞ്ഞാലും അവള്‍ ഇവടന്ന്‌ പോകത്തില്ല.
അല്ലേല്‍ എവിടേലും പോകാരുന്നു”.

“ഞാന്‍ കൂട്ടിക്കൊണ്ടുപോയാല്‍
വല്ല്യമ്മ വരുമോ?”

“വരാം. നിനക്കവളെ കെട്ടാമോ? ഇല്ലെടാ, നെനക്കതിന്‌ കഴിയൂല്ല. അതിനൊട്ട് അവന്മാര്‍
സമ്മതിയ്ക്കുകേമില്ല. പെണ്ണുങ്ങളിവിടെ നിന്നാലേ അവന്മാരുടെ കച്ചോടം
നടക്കത്തൊള്ളൂ….. നാട്ടീന്നെല്ലാം ആണുങ്ങള്‍ കാശുമായിട്ട്‌ എത്തണ്ടേ….”

സിദ്ധാര്‍ത്ഥന്‍
ഉരുട്ടിലേക്കിറങ്ങി നടന്നു. ഗ്രാമത്തിലെ പ്രധാന വീഥിയിലെത്തിയപ്പോള്‍ സ്ട്രീറ്റ്‌
ലൈറ്റിന്റെ പ്രകാശം കിട്ടി.

രാവേറെ എത്തിയിട്ടും സിദ്ധാര്‍ത്ഥന്‍
ഗ്രാമത്തിലൂടെ അലയുക തന്നെയാണ്‌. റൂമിലെത്തി വിശ്രമിക്കണമെന്നോ, ആഹാരം കഴിയ്ക്കണമെന്നോ തോന്നിയില്ല. ചിലപ്പോള്‍ അവന്‍ താന്‍ സിദ്ധാര്‍ത്ഥനല്ല

വിശ്വനാഥനാണെന്ന തോന്നലുണ്ടാകുന്നു.
എന്താണിതിനു കാരണമെന്ന്‌ എത്രയോ പ്രാവശ്യം ചിന്തിച്ചിരിക്കുന്നു. അടുത്ത
നിമിഷംതന്നെ സെലീനയുടെ സ്വരം കാതുകളിലെത്തുന്നു. സിദ്ധാര്‍ത്ഥനില്‍നിന്നും പരിണമിച്ച്‌
വിശ്വനാഥനാകുന്നു.

പിന്നെ മനസ്സാകെ കൃഷ്ണയുടെ
മുഖം.

ജീവിതയാത്രയില്‍ എന്നും വിരല്‍തുമ്പില്‍
തുങ്ങി……………..

സ്നേഹമായി,

മോഹമായി,

കുളിരായി,

ചൂടായി,

ചൈതന്യമായി
കൂടെയുണ്ടാകുമെന്നും മോഹിച്ച, കൃഷ്ണവേണി.

ഇരുപതുകളുടെ തുടക്കത്തിലാണവളെ
കണ്ടെത്തിയത്‌. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ സ്റ്റുഡന്റായിട്ട്‌.

അവള്‍ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു.

എത്രയോ നാളത്തെ നിര്‍ബന്ധത്തിനു
വഴങ്ങിയാണവള്‍ കോഫിഹൌസില്‍ ഒരു ചായ കുടിക്കാനെത്തിയത്‌.

കോഫീഹൌസിലെ നേര്‍ത്ത ഇരുളില്‍, പരിശ്രമത്തോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു.
പിറുപിറുക്കുന്നുണ്ടയിരുന്നു.

“വിശു ആരേലും കാണുമോ ?”

“ആരാ……..നിന്റെ അച്ഛന്‍
ഡോക്ടര്‍ ബാലഗോപാലന്‍ ചായകുടിയ്ക്കാന്‍ ഇവിടെയാണോ വരുന്നത്‌ ?” “ഓ…..പ്ലീസ്‌……വിശു…”

മേശയ്ക്കിരുവശവും ഇരുന്നു.

നേര്‍ത്ത ഇരുട്ടാണ്‌.
വ്യക്തമായിട്ടൊന്നും കാണാനാവുന്നില്ല.

“എന്തിനാ വിളിച്ചത്‌ ?*

“വെറുതെ ഒന്നു കാണാന്‍.“

“ഈ ഇരുട്ടത്തോ, പുറത്ത്‌ എവിടെനിന്നാലും എന്നെ

കാണാമായിരുന്നല്ലോ ?”

പെട്ടെന്ന്‌ വിശു
ചിരിച്ചുപോയി.

“പ്ലീസ്‌ ഒന്നു നിര്‍ത്ത്‌…….
അല്ലെങ്കില്‍ ഞാനിപ്പം പോകും”.

പെട്ടെന്ന്‌ അവന്‍ വിഷമം
തോന്നി.

“സോറി … ഞാൻ….”

“എന്തിനാ വിളിച്ചതെന്ന്
പറയ്….”

“എനിക്കിഷ്ടമാണെന്ന്
പറയാൻ…..”

“അതെനിയ്ക്കറിയാമല്ലോ”.

“എങ്കിലും വല്ലപ്പോഴും
പറയുമ്പോള്‍ ഒരു സുഖം കിട്ടുന്നുണ്ട്‌.”

“വേണ്ട…………. ആ
സൂഖങ്ങളൊന്നും ഇപ്പോള്‍ കിട്ടണ്ട……..എല്ലാ ആഗ്രഹങ്ങളും മനസ്സില്‍
സൂക്ഷിച്ചിട്ട്‌ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി…”

“കാപ്പി കഴിയ്ക്കു…”

അവള്‍ ഒരിറക്ക്‌ കാപ്പി
കൂടിച്ചു.

“എന്തുപറ്റി ?”

” പൊള്ളിപ്പോയി”

അവന്‍ ചിരിച്ചു.

“ധൃതി കൂട്ടിയിട്ടല്ലേ ?”

“പ്ലീസ്‌……വിശു…..എനിയ്ക്കു
പേടിയാ…….”

“ഉവ്വ്…….. എനിക്കറിയാം, അതുകൊണ്ടല്ലേ വിളിച്ചു കൊണ്ടു വന്നത്‌?”

“വേണ്ട വിശു……എന്റെ പേടിയൊന്നും
മാറ്റണ്ട……എനിയ്ക്കിഷ്ടം ഒതുങ്ങി, ശാന്തമായിട്ട്‌ ഒരു
ജീവിതമാണ്‌. ഏതെങ്കിലും ഒരു ഗ്രാമത്തില്‍ സ്വസ്ഥമായിട്ട്‌… അതിന്റെ
സുഖം…….അതാണെന്റെ സ്വപ്നം”.

“ഡോക്ടറായിക്കഴിഞ്ഞാല്‍
ഗ്രാമത്തില്‍ മാത്രമായിട്ട് ജീവിക്കാനാകുമോ ?”

“അതിനല്ലേ ഞാന്‍ വിശുവിനെ
കണ്ടെത്തിയത്‌ ?, ഡോക്ടറായാലും ഞാന്‍ വീട്ടിലിരിയ്ക്കും…….വിശു
ജോലിയ്ക്കു പോകും”.

“ഓഹോ, അതുകൊള്ളാം”.

പെട്ടെന്ന്‌ വളരെ പെട്ടെന്ന്‌, കൃഷ്ണയുടെ മുഖം മങ്ങിപ്പോയിരിക്കുന്നു. തെളിഞ്ഞുവരുന്ന മുഖം ആരുടേതാണ്‌,
തെളിഞ്ഞ്‌ തെളിഞ്ഞ്‌ വ്യക്തമാകുന്നു.

“ദയവായി ഏട്ടനിവിടെ വരരുത്‌……..എന്റെ
ജീവിതം കൂടി തകര്‍ക്കരുത്‌……ഏട്ടനിവിടെ വരുന്നത്‌ അദ്ദേഹത്തിനിഷ്ടമല്ല…”

“വിനു…..”.

വിശു വിനുവിന്റെ മുഖത്തെ
ദീനമായ ഭാവം കണ്ട്‌ വേദനിച്ചു.

“എന്റെ വിനു, ഏട്ടനോട ക്ഷമിക്കു….ഒന്നു കാണണമെന്നു തോന്നി”.

ഒളിവില്‍ പാര്‍ക്കുന്ന
കാലഘട്ടമായിരുന്നു. നേരെ തറവാട്ടിലേയ്ക്ക്‌ കയറിച്ചെല്ലാനായില്ലായിരുന്നു.
തറവാടിന്റെ നിഴലുകളില്‍ പോലീസുകാര്‍ പതിയിരുന്നിരുന്നു.

“നിന്റെ മോനെ ഒന്നു കാണാന്‍
സമ്മതിയ്ക്കുമോ….. ഒരു

പ്രാവശ്യം മതി……”.

“നിങ്ങളോടു പോകാനാ പറഞ്ഞത്‌.
നിങ്ങളെപ്പോലെ ഒരു സഹോദരനെ എനിയ്ക്കാവശ്യമില്ല. എന്നെ ജീവിയ്ക്കാന്‍ വിട്……”

പൊടുന്നനെ വിനുവിന്റെ മുഖത്ത്‌
പ്രായാധിക്യം വരുന്നു. വിനു അമ്മയായി.

കൂരിരുട്ടില്‍…….

അമ്മയെയും, അച്ഛനെയും കാണാന്‍ ഉള്ള ആഗ്രഹം ഏറിയ ഒരു നാള്‍.

പോലീസുകാര്‍ക്ക്‌
നഗരത്തിലെത്തുന്നവിശിഷ്ട വ്യക്തിയെ സ്വീകരിക്കാനുള്ളതുകൊണ്ട്‌ തറവാട്ടില്‍
കാവലില്ലായിരുന്നു.

അര്‍ദ്ധരാതി കഴിഞ്ഞിരുന്നു.
വീടിനുള്ളില്‍ ഒറ്റ ലൈറ്റുപോലും തെളിഞ്ഞിട്ടില്ല.

മുടിഞ്ഞ കോട്ടപോലെ,

ഭീതിതമായിട്ട്……

തെക്കുവശത്തെ കതകിനടുത്തു
നിന്നു. അച്ഛന്റെയും അമ്മയുടെയും കിടപ്പുമുറി അവിടെയാണ്‌.

“അമ്മെ…..അമ്മെ….”

വളരെ വിളിച്ചപ്പോഴാണ്‌ വിളി
കേട്ടത്‌.

വിളി കേട്ടത്‌
അമ്മയായിരുന്നില്ല.

വാല്യക്കാരിയാണ്‌.

“ആരാണ്‌ ?”

ഉള്ളില്‍ വിളക്കു തെളിഞ്ഞു.
ജനാല തുറന്നു.

ജനാലയിലൂടെ വിശു അവളുടെ മുഖം
കണ്ടു.

പേടിച്ച മുഖം.

അവള്‍ കതകു തുറന്നു. അവന്‍
അകത്തു കയറിയ ഉടനെ

അടച്ചു. അടഞ്ഞ കതകില്‍
ചാരിനിന്ന്‌ അവള്‍ കിതയ്ക്കുന്നു.

“എങ്ങനെയാണ്‌ വന്നത്‌ ?”

അവളുടെ സ്വരത്തില്‍പ്പോലും
വിറയല്‍.

അമ്മയുടെ മുറിയില്‍
കട്ടിലിന്നരുകില്‍ നിന്നു.

അമ്മ ഉറക്കം തന്നെയാണ്‌.
വളരെനാള്‍ കുളിക്കാതെ തലമുടി അലങ്കോലമായിരിക്കുന്നു. ക്ഷീണിച്ച മുഖം.

“അവര്‍ കണ്ടില്ലെ ?”

“ആര്‌ ?”

“പോലീസുകാര്‍ ?”

“ഇന്ന്‌ ഇല്ലാത്തതാകും…..
എന്നും കാവലുണ്ട്‌.. പ്രതേയകിച്ച്‌ രാത്രികളില്‍”

“അച്ഛന്‍ ?”

“അവര്‍ ചോദ്യംചെയ്യാന്‍
കൊണ്ടുപോയി. മുമ്പൊരിക്കലും

കൊണ്ടു പോയിരുന്നു…”

വിശുവിന്‌ അവിടെ നില്‍ക്കാനായില്ല.

ഇരുളിലൂടെ ഓടി,  തോട്ടിറമ്പിലൂടെ, വയൽ വരമ്പിലൂടെ……എവിടെ നിന്നെല്ലാമോ പോലീസ് വിസിൽ ഊതുന്ന ശബ്ദം കേട്ടു
കൊണ്ടിരുന്നു.

എവിടയോ ശക്തിയായി കാലു
തട്ടിയിരിക്കുന്ന്യ്. സിദ്ധാർഥൻ യാഥാർത്ഥത്തിലേക്കിറങ്ങി വന്നു. കാൽ തട്ടി
നിന്നിരിക്കുന്നത് മൈക്കുട്ടിയിലാണ്, ഗ്രമം വിട്ട് വളരെ
അകലെവരെ നടന്നിരിക്കുന്നു.  എപ്പോഴോ മഴ
പെയ്തു തുടങ്ങിയിരുന്നു.  ചറ്റൽ മഴ,  ആകെ
നനഞ്ഞൊലിച്ചിരിക്കുന്നു.

റൂമിലെത്തി ആദ്യം ഫോണ്‍
ചെയ്യുകയാണ്‌ ചെയ്തത്‌.

“ഹലോ ….. !
കൃഷ്ണാ…….സിദ്ധനാണ്‌, വിശേഷങ്ങള്‍ ?”

“നല്ലതാണ്‌ സിദ്ധാ…….ന്യൂ
ന്യൂസ്‌….?”

“ഷുവര്‍…….. ഒരു പൂതിയ
കഥാപാഠ്രതം സെലീനാ ജോൺ, നിത്യചൈതന്യമയിയുടെ പി എ. ഇവരോടൊപ്പമാണ്‌
വിശ്വനാഥ്‌ താമസിച്ചിരുന്നത്‌”.

“എന്നിട്ട്‌?”

“അഞ്ചോ ആറോ മാസമായി അയാള്‍
അപ്രത്യക്ഷനായിരിക്കുന്നു”.

“വാട്ട യു മീന്‍ ?”

“അതു വ്യക്തമായിട്ടില്ല.
അയാള്‍ ഗ്രാമത്തില്‍ എത്തിയത്‌ ഭഗവാനോട് പ്രതികാരം ചെയ്യുന്നതിനായിരുന്നു…..”

“സെലീന എങ്ങനെ ?”

“റിയലി പെക്യൂലിയര്‍
ക്യാരക്ടര്‍. റിപ്പോര്‍ട്ട്‌ നാളെ അയയ്ക്കും.ഞാന്‍ ഉപ്പോ എത്തിയതേ ഉള്ളു. ഇവിടെ
നല്ല മഴയാണ്‌, നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. വിളിച്ചിട്ടാകാം
കുളിയൊക്കെയെന്നു കരുതി…”

കൃഷ്ണ മൌനിയായിരിക്കുന്നു.
സിദ്ധാര്‍ത്ഥന് മനസ്സിലായി,

കൃഷ്ണ ഉള്‍വലിഞ്ഞിരിക്കുന്നു.

“കൃഷ്ണേ……”

“യേസ്….”

“ഞാന്‍ വേദനിപ്പിച്ചോ ?”

“ഇല്ല…… പക്ഷെ, എനിക്ക്‌ ഒരിക്കല്‍, ഒരു പപാവശ്യം കാണണം”.

“യേസ്‌, ഞാന്‍ സിന്‍സിയറായിട്ടുതന്നെ തെരക്കാം”.

കൃഷ്ണ ഫോണ്‍ ഡിസ്കണക്ട്‌
ചെയ്തിരിക്കുന്നു.

അവള്‍ ദുഖിക്കുന്നു. അവളുടെ
മനസ്സ്‌ കേഴുന്നത്‌, ഇവിടെ ഈ മുറിയില്‍ ഇരുന്നാല്‍ക്കൂടി
അവന്‍ അറിയാന്‍ കഴിയുന്നു.

@@@@@@@@