അദ്ധ്യായം ഇരുപത്തിയൊന്ന്‌

കമ്മ്യൂണില്‍ സമരം മൂന്നാമതു
ദിവസത്തേക്ക് മുന്നേറി.

വിരലിലെണ്ണാവുന്ന അവശ്യങ്ങളേ
ഉണ്ടായിരുന്നുള്ളു.

– കമ്മ്യൂണില്‍ കമ്മ്യൂണിസം
നിലനിര്‍ത്തുക.

– കമ്മ്യൂൺ ഭരണകൂടത്തില്‍ മാറ്റം വരുത്തുക.

-പുതിയ ഭാരവാഹികളെ ഭാരമേല്പിച്ച്‌
പ്രായാധിക്യമുള്ളവര്‍ വിശ്രമിക്കുക. അവര്‍ കമ്മ്യൂണില്‍ നിന്നും വാര്‍ദ്ധക്യകാല
പെന്‍ഷന്‍ പറ്റി കഴിയുക.

– കമ്മ്യൂണില്‍ നിന്നും
പുറത്തു വരുന്ന പ്രതത്തില്‍ വിധ്വസംകരമായ വാര്‍ത്തകള്‍ കൊടുക്കാതിരിക്കുക.

– ഏകപക്ഷീയമായ തീരുമാനങ്ങള്‍
എടുക്കാതെ കമ്മ്യൂണിലെ എല്ലാവരുടേയും തീരുമാനത്തില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍
ശ്രമിക്കുക.

കമ്മ്യൂണിന്റെ ഭീമാകാരമായ ഗെയിറ്റ്
പൂട്ടി താക്കോല്‍ ഗുരുവിന്റെ വീടിന്റെ അലമാരയില്‍ സൂക്ഷിച്ചു വച്ചു.

പത്രം ഗുരുവിന്റെ പഴയകാല
സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഒരാളുടെ പ്രസ്സില്‍ നിന്ന്‌ പുറത്തുവന്നപ്പോള്‍
കമ്മ്യൂൺ അന്തേവാസികള്‍
അമ്പരന്നു. ഗുരു നിശ്ശൂബ്ദനായിരുന്നു. മുടക്കമില്ലാതെ പത്രം പുറത്ത്‌ വന്നു
കൊണ്ടിരുന്നു.

സമരം രണ്ടാംഘട്ടത്തിലേയ്ക്ക്‌
കടക്കുകയും കമ്മ്യൂണിന്റെ അടഞ്ഞ ഗെയിറ്റിന്‌ മുമ്പില്‍ പന്തല്‍ കെട്ടി സത്യാഗ്രഹം
തുടങ്ങുകയും, സത്യാഗ്രഹം ഉത്ഘാടനം ചെയ്തുകൊണ്ട്‌ കമ്മ്യൂണിലെ
ഒരു നേതാവ്‌ പ്രസംഗിക്കുകയും ചെയ്തു.

കമ്മ്യൂൺ ആരുടേയും സ്വന്തമോ സ്വത്തോ ആണെന്ന ധാരണ വേണ്ട.
നമ്മളില്‍ ഓരോരുത്തരുടേയും രക്തം വിയര്‍പ്പാക്കി ഒഴുക്കി കെട്ടിപ്പടുത്ത
പ്രസ്ഥാനമാണ്‌. അത്‌ പൂട്ടികെട്ടി ഒരാളുടെ അലമാരിയില്‍ സൂക്ഷിക്കാനുള്ളതല്ല.
അവകാശങ്ങള്‍ അനുവദിച്ചുകൊണ്ട്‌ കമ്മ്യൂൺ തുറന്ന്‌ പ്രവര്‍ത്തനം
തുടങ്ങാനും പത്രം കമ്മ്യൂണിലെ പ്രസ്സില്‍ തന്നെ പ്രിന്റ്‌ ചെയ്ത്‌
പ്രസിദ്ധീകരിക്കാനും മാനേജ്മെന്റ്‌

തയ്യാറാകണം. …..
അല്ലാത്തപക്ഷം ……… സമരം മൂന്നാംഘട്ടത്തിലേയ്ക്ക്‌ പ്രവേശിക്കുകയും ശക്തമായ
നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ്‌. അങ്ങിനെ ഉണ്ടാകാവുന്ന എല്ലാ
കഷ്ടനഷ്ടങ്ങള്‍ക്കും

മാനേജമെന്റ്‌ മാത്രം
ഉത്തരവാദിയാകുന്നതും ആണ്‌. ….

” ആന്റണീ ….!”

നേതാവ്‌ ഉറക്കത്തിലേയ്ക്ക്‌
വഴുതി വീഴുമ്പോള്‍ ഉമ്മറത്തു

നിന്നും വിളികേട്ടു. കതക്‌
തുറന്നു. ലൈറ്റ്‌ തെളിച്ചു.

വരാന്തയില്‍ ഗുരു, ജോസഫ്‌ ……

ആന്റണിയുടെ മുഖം വിളറി ……

“ഗുരു അകത്തേക്ക് വരു.”

ഗുരുവും ജോസഫും അകത്ത്‌
മുറിയില്‍ കുഷനിട്ട സെറ്റികളില്‍ ഇരുന്നു.

പതുപതുത്ത സെറ്റിയുടെ
സുഖത്തില്‍, കറങ്ങുന്ന ഫാനിന്റെ തണുപ്പില്‍ ഗുരു അമര്‍ന്നിരുന്നു,
പുഞ്ചിരിച്ചു.

“ഏലമ്മാ….!”

ഗുരു വിളിച്ചു.

അകത്ത്‌ വിളി കേട്ടു.

“ഫ്രിഡ്ജില്‍ തണുത്ത
വല്ലതും കാണുമോ…. ഐസ്സ് …. സോഡ …….. പിന്നെ ആന്റണിയുടെ ചൂടുള്ളതും മൂന്നു
ഗ്ലാസ്സുകളും.”

ആന്റണി വേഗം അകത്തേയ്ക്കു
പോയി.

കുപ്പികളും ഗ്ലാസ്സുകളും
എത്തിച്ചു. ഏലമ്മ ചിപ്സും കപ്പലണ്ടിയുമായി എത്തി.

മൂന്നു ഗ്ലാസ്സില്‍ മദ്യം
പകര്‍ന്നു വച്ചു.

ഗുരു ആന്റണിയുടെ മുഖത്ത്‌
നോക്കിയിരുന്നു. ഗുരുവിന്റെ മുഖം ഇരുളുന്നത്‌ അയാള്‍ കണ്ടു.

“എടാ ചെറ്റെ………ഈ
ഇരിക്കുന്ന മദ്യം കൂടി കമ്മ്യൂണില്‍ ഉണ്ടായ ലാഭത്തിന്റെ വിഹിതത്തില്‍ നിന്നാണ്‌…
നീ മറക്കരുത്‌…..ആ കമ്മ്യൂണ്‍ ഉണ്ടാക്കാന്‍ അടിത്തറയിട്ടത്‌ നിന്റെയോ എന്റെയോ അപ്പന്‍
സമ്പാദിച്ച പണവുമല്ല. കാഞ്ഞിരപ്പള്ളിക്കാരന്‍ ബേബിച്ചായൻ അയാളുടെ മകള്‍ ഏലീസയ്ക്ക്‌ കൊടുത്ത റബ്ബര്‍ എസ്റ്റേറ്റ്‌
വിറ്റ പണമാണ്‌ നിനക്കറിയുമോ …..?”

“ഗുരു ഞാന്‍ …..”

അയാള്‍ ഗുരുവിന്റെ കാല്‍
പ്രണമിക്കാനായി കുനിഞ്ഞു.

“ച്ഛീ……എഴുന്നേല്‍ക്കെടോ
…….”

“നിനക്കതിനു കൂടി
യോഗ്യതയില്ല. അറിയ്യോ …… നീ അന്ന്‌ മോഷണം നടത്തി ജയിലില്‍
കിടക്കുകയായിരുന്നു.”

ക്ഷോഭം കൂടിയപ്പോള്‍ ഗുരു
സംസാരം നിര്‍ത്തി. ജോസഫ്‌ തല കുനിച്ചിരുന്നു.

“നീ പറഞ്ഞില്ലെ…. നിന്റെയൊക്കെ
വിയർപ്പു കൊണ്ടാണ് പണിതുയര്‍ത്തിയതെന്ന്‌. ഇല്ലായെന്ന്‌ ഞാനവകാശപ്പെടുന്നില്ല.
പക്ഷെ,
ഇന്ന്‌ രാഷ്ട്രത്തെ ഒന്നാംകിട പത്രക്കാര്‍ ജോലിക്കാര്‍ക്ക്‌
കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ വേതനം തന്നിട്ടുണ്ട്‌… മറ്റ്‌ അനുകൂല്യങ്ങളും തന്നിട്ടുണ്ട്‌………
അതു കഴിഞ്ഞും ഉണ്ടായിട്ടുള്ള ലാഭം കമ്മ്യൂണിന്റെ നിലനില്‍പിനാണ്‌. ആ നിലനില്‍പില്‍
ഉണ്ടായ ഗുഡ് വില്ലിലാണ്‌ നിനക്ക്‌ ഏലമ്മയെന്ന സുന്ദരിയെ, തറവാട്ടില്‍
പിറന്ന പെണ്ണിനെ വിവാഹം ചെയ്തു ജീവിക്കാന്‍ കഴിഞ്ഞത്‌…… സമൂഹത്തില്‍ മാന്യമായ സ്ഥാനമുണ്ടായത്‌.
നിന്റെ മാത്രല്ല എഴുപത്തി ഒന്‍പത്‌ കുടുംബങ്ങളുടെയും കാര്യമാണ്‌ പറയുന്നത്‌…………..
പക്ഷെ, നീയെല്ലാം അത്‌ മറന്ന്‌  ആ സ്ഥാപനം കുളം കോരാന്‍ നോക്കി. എന്നിട്ടും
പോരാത്തതിന്‌ മാനേജ്മെന്റ്‌ മാപ്പു പറഞ്ഞ്‌ സ്ഥാപനം തുറക്കണം അല്ലേ….?”

ഗുരു ഇറങ്ങി നടന്നു.

ഏലമ്മ പ്രതിമപോലെ നിന്നു.

പിറ്റേന്ന്‌ പ്രഭാതം, ഗുരുവിന്റെ പത്രം, പത്രത്തിന്റെ ആസ്തിബാദ്ധ്യതകള്‍
തെളിയിക്കുന്ന കണക്കുകളും കമ്മ്യൂൺ നിയമാവലികളും
ഉള്‍ക്കൊള്ളുന്ന സപ്ലിമെന്റോടു കൂടിയാണ്‌ പുറത്തു വന്നത്‌.

പത്ര പ്രവിശ്യയിലെ
ജനഹൃദയങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.

പ്രവിശ്യയിലെ അക്ഷരമറിയുന്ന
എല്ലാവരുടേയും കണ്ണുകള്‍ പെടുന്ന പത്രമെന്ന്‌ ഘോഷിക്കപ്പെട്ടു. സമരം പിന്‍വലിയ്ക്കപ്പെട്ടു.
കമ്മ്യൂണിന്‌ മുന്നില്‍ കെട്ടിവച്ചിരുന്ന സത്യാഗ്രഹപുര പൊളിച്ചു മാറ്റപ്പെട്ടു.

ഗെയിറ്റ്‌ വൃത്തിയാക്കി, താക്കോലുമായി ഗുരു എത്തുന്നതും

കാത്ത്‌ അന്തേവാസികള്‍
നിന്നു. കമ്മ്യൂണിന്റെ ഗെയിറ്റ്‌ തുറക്കപ്പെട്ടു. അന്തേവാസികള്‍ അത്യാഹ്ലാദത്തോടെ
ആര്‍ത്തലച്ചു കയറി. സൌന്ദര്യപിണക്കം കഴിഞ്ഞ്‌ ഒന്നിയ്ക്കുന്ന കമിതാക്കളെപ്പോലെ, അവരുടെ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമായതുപോലെ അമിതമായ ആനന്ദത്തില്‍
ചുംബനങ്ങള്‍ കൊടുത്ത്‌, ഇക്കിളിപ്പെടുത്തി, രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ച്‌, തലോടി, സുഖത്തിന്റെ സീല്‍ക്കാര ശബ്ദത്തോടെ …………..

കൃഷ്ണ എല്ലാം
മനസ്സിലാക്കുന്നുണ്ടായിരുന്നു.

@@@@@@@

കമ്മ്യൂണിലെ അന്തേവാസികള്‍ക്ക്‌
പിന്‍ബലം പ്രഖ്യാപിച്ചതാ

യിട്ട്‌ പല രാഷ്ട്രീയ
സംഘടനകളും പ്രസ്താവനകളിറക്കി.